പാലാരിവട്ടം മേൽപ്പാലം പൊളിക്കാൻ തീരുമാനിച്ചത് സർക്കാർ നിയോഗിച്ച അഞ്ചംഗ കമ്മിറ്റിയുടെ റിപ്പോർട്ട് പുറത്തുവരും മുമ്പേ; തീരുമാനം കൂടുതൽ പരിശോധന വേണമെന്ന മദ്രാസ് ഐഐടി റിപ്പോർട്ട് മാനിക്കാതെ; പാലത്തിന് ബലക്ഷയമുണ്ടോ എന്നറിയാൻ ലോഡ് ടെസ്റ്റ് നടത്താനും വിമുഖത കാട്ടിയത് ഖജനാവ് കൊള്ളടിക്കാനോ? ഹൈക്കോടതിയും വിരൽ ചൂണ്ടുന്നത് ലോഡ് ടെസ്റ്റ് എന്ന ശാസ്ത്രീയതയിലേക്ക്; പാലാരിവട്ടം മേൽപ്പാലത്തിൽ അനിശ്ചിതത്വം തുടരുമ്പോൾ വെട്ടിലാകുന്നത് പിണറായി സർക്കാർ
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: പാലാരിവട്ടം മേൽപ്പാലത്തിൽ ഭാര പരിശോധന നടത്തണമെന്ന ഉത്തരവിനെതിരേയുള്ള റിവ്യൂ പെറ്റീഷൻ ഹൈക്കോടതി തള്ളിയതോടെ പൊളിയുന്നത് പാലം പുനർനിർമ്മിച്ച് ഖജനാവ് മുടിക്കാനുള്ള നീക്കം. ഭാര പരിശോധനയ്‌ക്കെതിരേ സുപ്രീംകോടതിയിൽ അപ്പീലുമായി പോകാനാണ് സർക്കാരിന്റ തീരുമാനം. അപ്പീലുമായി പോകാനാണ് തീരുമാനമെങ്കിൽ മേൽപ്പാലം പുനർ നിർമ്മിക്കുന്നതിന് കേസിൽ തീർപ്പുണ്ടാകുന്നതുവരെ കാത്തിരിക്കണം. ഭാര പരിശോധന നടത്താനാണ് തീരുമാനമെങ്കിലും പ്രശ്‌നമുണ്ട്. ഭാര പരിശോധന വിജയിച്ചാൽ മേൽപ്പാലം ഭാഗികമായി പൊളിച്ചുപണിയുക എന്ന സർക്കാർ നിർദ്ദേശം വിവാദത്തിലാകും. ഇത് പുതിയ അഴിമതി ആരോപണങ്ങളിലേക്ക് കാര്യങ്ങളെത്തിക്കും. ടി ഒ സൂരജിന്റെ അറസ്റ്റും കേസും പോലും വിവാദത്തിലാകും. മെയ് ഒന്നാം തീയതി പാലാരിവട്ടം മേൽപ്പാലം അടച്ചതാണ്. ദുരിതം മുഴുവൻ അനുഭവിക്കുന്നത് യാത്രക്കാരാണ്. ക്രിസ്മസ് - പുതുവത്സരാഘോഷത്തിന്റെ തിരക്കു കൂടിയായതോടെ മണിക്കൂറുകളാണ് ബൈപ്പാസ് സ്തംഭിക്കുന്നത്.
മേൽപ്പാലം ഭാഗികമായി പൊളിച്ചു പണിയുക എന്ന നിർദ്ദേശം സർക്കാരിന്റെ സജീവ പരിഗണനയ്ക്ക് വന്നതോടെയാണ് ഇതിനെ ചോദ്യം ചെയ്യുന്ന നീക്കം സജീവമായത്. സ്ട്രക്ചറൽ എൻജിനീയേഴ്സ് അസോസിയേഷനാണ് ഹൈക്കോടതിയെ സമീപിച്ചത്. ഭാര പരിശോധന നടത്താതെ പാലം പൊളിച്ചു പണിയുന്നതിനെ ഇവർ കോടതിയിൽ ചോദ്യം ചെയ്തു. മേൽപ്പാലത്തിന്റെ തകരാർ അറ്റകുറ്റപ്പണിയിലൂടെ പരിഹരിക്കാം എന്ന നിർദ്ദേശമായിരുന്നു മദ്രാസ് ഐ.ഐ.ടി. മുന്നോട്ടുവെച്ചത്. പക്ഷേ, ഇതിന് എട്ടു കോടിയോളം രൂപ വേണ്ടിവരുമെന്നും ഐ.ഐ.ടി. നൽകിയ റിപ്പോർട്ടിലുണ്ട്. ഇത്രയും തുകയ്ക്ക് അറ്റകുറ്റപ്പണി നടത്തിയാലും 10 വർഷത്തിലധികം ഗാരന്റി പറയാൻ ഐ.ഐ.ടി.ക്ക് കഴിഞ്ഞിരുന്നില്ല. ഇതോടെ പാലം ഭാഗികമായി പൊളിച്ചു പണിയുക എന്ന ഇ. ശ്രീധരന്റെ നിർദ്ദേശം സർക്കാർ അംഗീകരിക്കുകയായിരുന്നു. 18 കോടിയാണ് ഇതിന് ചെലവ് കണക്കാക്കിയിരിക്കുന്നത്.
ഭാര പരിശോധന പോലൊരു നിർണായക പരീക്ഷണം ഒഴിവാക്കിക്കൊണ്ട് പാലം പുനർ നിർമ്മിക്കുക എന്ന തീരുമാനത്തിലേക്ക് നീങ്ങിയതാണ് കോടതിയിൽ സർക്കാർ വാദങ്ങളെ ദുർബലമാക്കിയത്. ഇന്ത്യൻ റോഡ് കോൺഗ്രസ് നിഷ്‌കർഷിച്ചതിനെക്കാൾ വലിയ വിള്ളലുകൾ പാലത്തിനുണ്ടെങ്കിൽ ഭാര പരിശോധന നടത്തുന്നതിൽ കാര്യമില്ല. പാലാരിവട്ടം പാലത്തിൽ ഇത്തരത്തിൽ വലിയ വിള്ളലുകൾ ഉണ്ടെന്നാണ് സർക്കാർ റിവ്യൂ പെറ്റീഷനിലൂടെ കോടതിയെ ബോധിപ്പിക്കാൻ ശ്രമിച്ചത്. പക്ഷേ, കോടതി അത് അംഗീകരിച്ചില്ല. വലിയ വിള്ളലുകൾ പാലത്തിനില്ലെന്ന വാദത്തിനൊപ്പമാണ് കോടതിയുടെ നിലപാടുകളും. ഇതോടെ സർക്കാരിന്റെ പുനർനിർമ്മാണ നീക്കം ആകെ വിവാദത്തിലാകുകയാണ്.
പാലാരിവട്ടം മേൽപാലത്തിന്റെ പുനർനിർമ്മാണത്തിന് സർക്കാർ തീരുമാനം എടുത്തത് അഞ്ചംഗ സമിതിയുടെ പഠന റിപ്പോർട്ട് പുറത്ത് വരും മുന്നേയാണ്. അതുകൊണ്ട് തന്നെ ഇതൊരു രാഷ്ട്രീയ തീരുമാനവുമാണ്. പൊതുമരാമത്ത് മന്ത്രിയുടെ നിർദ്ദേശപ്രകാരമാണ് ജൂൺ 8 ന് സമിതിയെ നിയോഗിച്ചത്. പാലത്തിന്റെ ബലപ്പെടുത്തൽ പ്രവർത്തികൾ പരിശോധിച്ച് സാങ്കേതികവും ഭരണപരവും ഗുണേമേന്മാപരവുമായ വിലയിരുത്തലുകൾ നടത്തി റിപ്പോർട്ട് സർക്കാരിന് സമർപ്പിക്കുക എന്നതായിരുന്നു മൂന്നംഗ സമിതിയുടെ ദൗത്യം. പൊതുമരാമത്ത് ദേശീയപാത വിഭാഗം ചീഫ് എൻജിനീയർ, പാലം വിഭാഗം ചീഫ് എൻജിനീയർ, റിട്ടയേർഡ് ചീഫ് എൻജിനീയർ എം. എൻ. ജീവരാജ് എന്നിവരായിരുന്നു സമിതി അംഗങ്ങൾ. സെപ്റ്റംബർ 28ന് പൊതുമരാമത്ത് പ്രിൻസിപ്പൽ സെക്രട്ടറി ജി. കമലവർദ്ധനറാവു പ്രത്യേക ഉത്തരവിലൂടെ സീനിയർ ബ്രിഡ്ജസ് എൻജിനീയർ എസ്. സജു, സീനിയർ സ്ട്രക്ചറൽ എൻജിനീയർ അഷ്റഫ് എസ്.എം. എന്നിവരെക്കൂടി ചേർത്ത് കമ്മിറ്റി വിപുലീകരിച്ചു.
പാലത്തിന്റെ ബലപ്പെടുത്തൽ പ്രവർത്തികൾ പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കുന്നതിന് രൂപീകരിച്ചിരുന്ന മൂന്നംഗ സമിതിയിൽ സ്ട്രക്ചറൽ വിഭാഗത്തിലെ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തിയിരുന്നില്ലെന്നും അതുകൊണ്ട് രണ്ട് ഉദ്യോഗസ്ഥരെക്കൂടി ഉൾക്കൊള്ളിച്ചുകൊണ്ട് ഉന്നത തല സാങ്കേതിക സമിതി വിപുലീകരിക്കുകയാണെന്നും ഉത്തരവിൽ കൃത്യമായി പറയുന്നുണ്ട്. ചെന്നൈ ഐഐടി സമർപ്പിച്ച റിപ്പോർട്ടും, ഇ. ശ്രീധരൻ സമർപ്പിച്ച റിപ്പോർട്ടും, ആർ ഡി എസ് കമ്പനി സമർപ്പിച്ച നിവേദനവും പരിശോധിച്ച് ഈ സമിതി ഒക്ടോബർ 4 നകം സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കേണ്ടതാണെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു. എന്നാൽ ഈ അഞ്ചംഗ സമിതിയുടെ റിപ്പോർട്ട് ഇതുവരെ വെളിച്ചം കണ്ടിട്ടില്ല അതിനിടെയാണ് മന്ത്രിസഭാ തീരുമാനം വന്നത്.
ലോഡ് ടെസ്റ്റ് നടത്താതെ പാലാരിവട്ടം മേൽപ്പാലം പൊളിച്ചുപണിയാനുള്ള തീരുമാനവുമായി മുന്നോട്ടുപോയത് സർക്കാരിന്റെ ഭാഗത്തുനിന്നുള്ള വലിയ വീഴ്ചയാണെന്ന വിമർശനം ഉയർന്നിരുന്നു. പാലം പൊളിച്ചുപണിയുക എന്ന തീരുമാനത്തിനു മുന്നേ ഭാര പരിശോധന നടത്തേണ്ടതായിരുന്നു. ഇ. ശ്രീധരന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പാലം പൊളിച്ചുപണിയാൻ സർക്കാർ തീരുമാനിച്ചതോടെ ഇതിനെതിരായ നീക്കവും ശക്തമായിരുന്നു. ഭാര പരിശോധന നടത്താതെയാണ് പാലം പൊളിച്ചുപണിയാനുള്ള സർക്കാർ തീരുമാനം എന്നതായിരുന്നു അസോസിയേഷൻ ഓഫ് സ്ട്രക്ചറൽ ആൻഡ് ജിയോ ടെക്‌നിക്കൽ കൺസൾട്ടിങ് എൻജിനീയേഴ്‌സ് അടക്കമുള്ളവർ ചൂണ്ടിക്കാട്ടിയത്. പാലം പണിത ആർ.ഡി.എസും ഈ കേസിൽ കക്ഷിയാണ്. ഈ വിമർശനത്തെ പ്രതിരോധിക്കാൻ സർക്കാരിന് കഴിയുമായിരുന്നില്ല. ഭാര പരിശോധന വേണ്ടെന്ന അഭിപ്രായം സർക്കാരിനില്ലെന്നാണ് ഹൈക്കോടതിയിൽ വ്യക്തമാക്കിയിരിക്കുന്നത്. ഇതിനെ തുടർന്നാണ് അനുമതിയില്ലാതെ പാലം പൊളിക്കരുതെന്ന് സർക്കാരിന് ഹൈക്കോടതി നിർദ്ദേശം നൽകിയത്.
പൊളിച്ചുപണിയുന്നതിനെതിരേ സംസാരിക്കുന്നവർ തന്നെ പാലം സഞ്ചാരയോഗ്യമല്ലെന്ന യാഥാർഥ്യം അംഗീകരിക്കുന്നുമുണ്ട്. ബലപ്പെടുത്തൽ എന്നതാണ് അവർ പരിഹാരമായി പറയുന്നത്. മദ്രാസ് ഐ.ഐ.ടി.യുടെ റിപ്പോർട്ടാണ് അവർ ചൂണ്ടിക്കാട്ടുന്നത്. പാലാരിവട്ടം മേൽപ്പാലം പൊളിക്കാനുള്ള തീരുമാനത്തിന് പിന്നിൽ ഉപതെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള ഗൂഢാലോചനയെന്ന് ഗവൺമെന്റ് കോൺട്രാക്ടേഴ്സ് അസോസിയേഷൻ ആരോപിച്ചിരുന്നു. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടന്ന ഗൂഢാലോചനയിൽ ഇ. ശ്രീധരനും പങ്കെന്നും പൊതുമരാമത്ത് വകുപ്പിനെ മറികടന്ന് നടത്തിയ പാലം പൊളിക്കൽ പ്രഖ്യാപനത്തെക്കുറിച്ച് നിഷ്പക്ഷമായ ജുഡീഷ്യൽ അന്വേഷണം വേണമെന്നും അസോസിയഷൻ ആവശ്യപ്പെട്ടിരുന്നു. ചെന്നൈ ഐഐടിയുടെ അഞ്ച് നിർദ്ദേശങ്ങളിൽ മൂന്നും കരാറുകാരൻ സ്വന്തം ചെലവിൽ പൂർത്തീകരിച്ചു കഴിഞ്ഞു. ബാക്കി രണ്ടു നിർദ്ദേശങ്ങൾ കൂടി പൂർത്തീകരിക്കാൻ അനുവദിക്കുകയും തുടർന്ന് ലോഡ് ടെസ്റ്റിന് അനുമതി നൽകുകയുമാണ് വേണ്ടതെന്നും അസോസിയേഷൻ ആവശ്യപ്പെട്ടിരുന്നു.
പാലാരിവട്ടം പാലം കോടതിയുടെ അനുമതിയില്ലാതെ പൊളിക്കരുതെന്ന് ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. പാലത്തിന്റെ ബലം പരിശോധിക്കാൻ ലോഡ് ടെസ്റ്റ് നടത്തണോ എന്നു സർക്കാർ അറിയിക്കണമെന്നും നിർദ്ദേശിച്ചു. ലോഡ് ടെസ്റ്റ് നടത്തി പാലത്തിന്റെ ബലം പരിശോധിക്കാൻ കരാറിൽ വ്യവസ്ഥയുള്ള നിലയ്ക്ക് ഉചിതമായ ഏജൻസിയെ അതിനു നിയോഗിക്കണോ എന്നു പരിഗണിക്കണം. കാൻപൂർ, മുംബൈ ഐഐടികളെയോ പാലം നിർമ്മാണത്തിൽ വൈദഗ്ധ്യമുള്ള മറ്റ് ഏജൻസികളെയോ ലോഡ് ടെസ്റ്റിനു നിയോഗിച്ച് റിപ്പോർട്ട് കിട്ടിയ ശേഷം തുടർനടപടി മതിയോ എന്നു പരിശോധിക്കേണ്ടതാണ്.
പാലത്തിന്റെ തകരാർ ആദ്യം റിപ്പോർട്ട് ചെയ്തത് മാധ്യമങ്ങൾ ആരും അല്ല. നിർമ്മാണ കമ്പനി തന്നെയാണ്. പാലം തുറന്ന് ഒരു മാസത്തിനുള്ളിൽ ഇത് സർക്കാരിനെ അറിയിച്ചിരുന്നു. പല വട്ടം തുടർന്നും ഇക്കാര്യം അറിയിച്ചു. എന്നാൽ സർക്കാർ മൂന്നു വർഷം ആ റിപ്പോർട്ട് പരിഗണിച്ചില്ല. ഈ മൂന്നു വർഷം നിർണായകമായിരുന്നു. എന്തു കൊണ്ട് സർക്കാർ ഇക്കാലമത്രയും അത് പരിഗണിച്ചില്ല എന്നതിന് ഇപ്പോഴും ഉത്തരമില്ല. പാലത്തിന്റെ ഉറപ്പിനെ ഇത് ബാധിച്ചുവെന്നാണ് വിലയിരുത്തൽ. പാലം പൂർണമായോ, ഭാഗികമായോ ഇപ്പോൾ പൊളിക്കേണ്ടതില്ല. 2.5 കോടി ചെലവിൽ അറ്റകുറ്റപ്പണി തീർത്തതാണ്. അത് ബലവത്താണെന്നും, ലൈഫ് ഉണ്ടെന്നും ഉറപ്പാക്കാൻ ലോഡ് ടെസ്റ്റ് അല്ലാതെ വഴിയില്ല. ലോഡ് ടെസ്റ്റ് ചെയ്യാൻ സർക്കാർ ഇത് വരെ തയാറായിട്ടില്ല. ഇതിന് പിന്നിൽ കള്ളക്കളിയുണ്ടെന്നാണ് സംസം. പുതുക്കിപ്പണിയാൻ 18.5 കോടി സർക്കാർ വഹിക്കേണ്ടതില്ല. അത് നിർമ്മാണ കമ്പനി തന്നെ വഹിക്കേണ്ടതാണ്. പുനർ നിർമ്മാണത്തിന്റെ ചെലവ് വഹിക്കാൻ അവർ തയ്യാറുമാണ്.
ലോഡ് ടെസ്റ്റ് മാത്രമാണ് അവരുടെ ആവശ്യം. എന്നാൽ അത് ചെയ്യുന്നില്ല. മറിച്ച് 18 കോടി ഖജനാവിൽ നിന്നൊഴുക്കി പുതിയ പാലം നിർമ്മിക്കുകയാണ് സർക്കാർ. പാലാരിവട്ടം മേൽപാലം പൊളിച്ചുപണിയാൻ ചെലവാകുന്ന 20 കോടിയോളം രൂപ കേസിൽ പ്രതിസ്ഥാനത്തുള്ള നിർമ്മാണക്കമ്പനിയായ ആർഡിഎസ് പ്രോജക്ട്‌സിന്റെ പക്കൽ നിന്ന് ഇടാക്കാൻ സംസ്ഥാന സർക്കാരിനു കഴിയുമെന്ന് രേഖകൾ വ്യക്തമാക്കുന്നു. ആലപ്പുഴ ബൈപാസ്, കൊല്ലം ബൈപാസ്, അരൂർ- ഇടപ്പള്ളി ബൈപാസ്, സലിം രാജൻ പാലം, ടെക്നോ പാർക്ക് എന്നിവ നിർമ്മിച്ചത് ഈ നിർമ്മാണ കമ്പനി തന്നെയാണ്. മിലിട്ടറി എൻജിനിയറിങ് സർവീസ്, ഐഎസ്ആർഒ എന്നിവയുടെ സുപ്രധാന കരാർ ജോലികൾ ഏറ്റവുമധികം ചെയ്തിട്ടുള്ളതുമാണ്. ബെയറിങ് ഇട്ടതിലെ പാളിച്ച അഴിമതിയല്ല, പിശകാണ്. അത് അവർ സമ്മതിക്കുകയും, ഏറ്റു പറയുകയും, തിരുത്താനുള്ള അവസരം ചോദിക്കുകയും ചെയ്തിട്ടുണ്ട്.
2014 ജൂണിൽ നിർമ്മാണം തുടങ്ങിയതാണ് പാലാരിവട്ടം പാലം. 18 മാസം കൊണ്ട് തീർക്കണമെന്ന് സർക്കാർ ആവശ്യപ്പെട്ടു. 2016 ഒക്ടോബർ 12 ന് ഉദ്ഘാടനം ചെയ്തു. അന്ന് തന്നെ ഗതാഗതത്തിന് തുറന്ന് കൊടുത്തു. തിടുക്കത്തിൽ പൂർത്തിയാക്കിയത് മൂലം ചില അപാകതകൾ ശ്രദ്ധയിൽ പെടുന്നു. തൊട്ടടുത്ത മാസം തന്നെ ഇക്കാര്യങ്ങൾ നിർമ്മാണ കമ്പനി കിറ്റ്‌കോ വഴി സർക്കാരിനെ അറിയിച്ചു. നവംബർ 23ന് നൽകിയ ആദ്യ കത്തിൽ ബെയറിങ് മാറ്റേണ്ടി വരുമെന്നും, ഏതാനും ദിവസം പാലം അടയ്ക്കേണ്ടി വരുമെന്നും സൂചിപ്പിച്ചു. വീണ്ടും നിരവധി തവണ കമ്പനി കിറ്റ്‌കോയെയും, ബന്ധപ്പെട്ടവരെയും ഔപചാരികമായി വിവരങ്ങൾ ധരിപ്പിച്ചു. മൂന്ന് വർഷത്തിന് ശേഷം 2019 ഏപ്രിലിലിലാണ് സർക്കാർ അറ്റകുറ്റപ്പണിക്ക് അനുമതി നൽകിയത്. മെയ് 1 ന് പാലം അടച്ച് പണി തുടങ്ങി. നിർമ്മാണ കമ്പനി തന്നെയാണ് അറ്റകുറ്റപ്പണികൾ ചെയ്തത്. 2 മാസം കൊണ്ട് മെയ്ന്റനൻസ് തീർത്തു. 2.5 കോടി രൂപ ഇതിന് ചെലവഴിച്ചു. ഈ സമയത്ത് വിഷയം രാഷ്ട്രിയമാകുന്നു, മാധ്യമങ്ങൾ ഏറ്റെടുത്തു. വിജിലൻസ് കേസന്വേഷിക്കുന്നു. നിർമ്മാണത്തിൽ പ്രാഥമിക ക്രമക്കേടുണ്ടെന്ന് വിജിലൻസ് വ്യക്തമാക്കുകയും ചെയ്തു.
2016ൽ തന്നെ ഈ പാളിച്ച കണ്ടു പിടിച്ച് റിപ്പോർട്ട് ചെയ്ത കമ്പനി, സർക്കാർ അനുമതി കിട്ടിയ ഉടനെ 2.5 കോടി ചെലവിട്ട് 2019 മെയ് മാസം അറ്റകുറ്റപ്പണികൾ ചെയ്തു. 2 മാസം കൊണ്ട് തീർത്തു. തുറന്ന് കൊടുക്കാൻ പറ്റുന്ന വിധത്തിൽ തൃപ്തികരമാണ് പാലത്തിന്റെ ബലം, ആയുസ് എന്നിവയെന്ന് സർക്കാരിനെ അറിയിച്ചു. അത് ഉറപ്പിക്കാൻ വേണ്ടത് ലോഡ് ടെസ്റ്റാണ്, ഇതുമായി ബന്ധപ്പെട്ട മാർഗനിർദ്ദേശങ്ങളിൽ ലോഡ് ടെസ്റ്റ് ആണ് ശുപാർശ ചെയ്യുന്നത്. ബന്ധപ്പെട്ട എജൻസികൾ ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും സർക്കാർ അത് ചെയ്യാൻ തയ്യാറായിട്ടില്ല. നിർമ്മാണ കമ്പനിയും, കിറ്റ്കോയും, റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോർപ്പറേഷനും ഇത് പലവട്ടം ആവശ്യപ്പെട്ടിരുന്നു. ലോഡ് ടെസ്റ്റ് വിജയിച്ചാൽ പാലം പൊളിക്കേണ്ടതുണ്ടോ ഭാഗികമായോ, പൂർണ്ണമായോ പാലം പൊളിക്കേണ്ട ആവശ്യമില്ല. തിരിഞ്ഞ് പോയ ബെയറിങ്ങുകൾ മാറ്റി, തൂണുകൾ ബലപ്പെടുത്തി. റീ ടാർ ചെയ്തു. ലോഡ് ടെസ്റ്റ് നടത്തി അത് പര്യാപ്തമെന്ന് ഉറപ്പാക്കുകയേ വേണ്ടൂ.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- പകൽ രാഷ്ട്രീയക്കാർക്ക് വേണ്ടി വാദിക്കുകയും, രാത്രി മാധ്യമങ്ങൾ വഴി ജഡ്ജിമാരെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു; തുടർച്ചയായി കള്ളങ്ങൾ പ്രചരിപ്പിച്ച് ജുഡീഷ്യറിയെ സമ്മർദ്ദത്തിലാക്കുന്നു; നിയമരംഗത്തെ പുഴുക്കുത്തുകളെ തുറന്നുകാട്ടി ചീഫ് ജസ്റ്റിസിന് കത്ത്
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- അവകാശപ്പെട്ടത് നമ്പർ വണ്ണായി നിലമ്പൂരിലെ സ്കൂളിനെ മാറ്റുമെന്ന്; കുതിര സവാരി അടക്കമൊരുക്കി കുട്ടികളെ ആകർഷിച്ചു; എന്നിട്ടും നാണക്കേട്; സിബിഎസ് ഇ അംഗീകാരം റദ്ദാക്കിയ കേരളത്തിലെ രണ്ടു സ്കൂളുകളിൽ ലീഗ് നേതാവ് അബ്ദുൾ വഹാബിന്റെ പീവീസ് പബ്ലിക് സ്കൂളും; തിരുവനന്തപുരത്തെ മദർ തെരേസ ട്രസ്റ്റ് സ്കൂളും പൂട്ടും; കേന്ദ്ര ഏജൻസിയുടെ കണ്ടെത്തൽ ഞെട്ടിക്കുന്നത്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍