നിർധന കുടുംബങ്ങൾക്ക് വീടു വെക്കാൻ സ്വന്തം സ്ഥലം വീടുവെച്ചു നൽകിയ മനുഷ്യസ്നേഹി; രാജ്യത്തിന് പയ്യോളി എക്സ്പ്രസിനെ സമ്മാനിച്ച ദ്രോണാചാര്യർ; ലോസ് ആഞ്ചലസ് ഒളിമ്പിക്സിൽ സെക്കന്റിന്റെ നൂറിലൊരംശത്തിൽ ഉഷയ്ക്ക് മെഡൽ നഷ്ടമായതിൽ ഇപ്പോഴും കണ്ണു നിറയുന്ന വ്യക്തി; കായിക കേരളത്തിന് തിലക കുറിയായി ഒ എം നമ്പ്യാരുടെ പത്മശ്രീ

മറുനാടൻ മലയാളി ബ്യൂറോ
കോഴിക്കോട്: ഇന്ത്യ കണ്ട ഏറ്റവും മികച്ച അത്ലറ്റായ പി ടി ഉഷയുടെ കോച്ചായി മാധവൻ നമ്പ്യാരെ ലോകം മുഴുവൻ അറിയും. പയ്യോളി എക്സ്പ്രസിനെ ലോകത്തിന് സമ്മാനിച്ച വ്യക്തിയാണ് നമ്പ്യാർ. എന്നാൽ, വ്യക്തിജീവിതത്തിൽ നന്മയുടെ നിറകുടം കൂടിയാണ് അദ്ദേഹം. നിർധന കുടുംബങ്ങൾക്ക് വീടു വെക്കാൻ സ്ഥലം നൽകിയ നാട്ടുകാരുടെ സ്വന്തം നമ്പാളാണ് അദ്ദേഹം. പയ്യോളിക്കടുത്ത് മീനത്തുകരയിലെ ഒതയോത്ത് വീടിന്റെ കാരണ്യം അനുഭവിച്ചവർ നിരവധിയാണ്.
വെളുത്തനും എലങ്കറിനും ജാനുവിനും ശശിക്കും കോച്ച് നമ്പ്യാർ അതൊക്കെയാണ്. രണ്ടര ഏക്കറോളം കീഴുരിലെ ഏഴ് നിർധന കുടുംബങ്ങൾക്ക് നമ്പ്യാർ മൂന്നു മുതൽ പത്ത് സെന്റ് വരെ ഭൂമി പതിച്ചു നൽകി. അവരുടെ വീടുകൾക്കടുത്ത് വാട്ടർ ടാങ്കിനും വോളിബോൾ കോർട്ടിനും അയ്യപ്പ ഭജനമഠത്തിനും കബ്ബിനും സ്ഥലം നൽകി. ഇന്റർനെറ്റ് സൗകര്യത്തോടു കൂടി വിജ്ഞാന വേദി നിർമ്മിക്കാനും നമ്പ്യാരുടെ കരുണയുണ്ടായി. ഇങ്ങനെ രണ്ടരയേക്കറോളം വരുന്ന പറമ്പിൽ ഒരേക്കറോളം നമ്പ്യാർ ഇങ്ങനെ സൗജന്യമായി പതിച്ചു നൽകിയിട്ടുണ്ട്. കായിക ലോകത്തെ മത്സരത്തിന്റെ സ്പിരിറ്റൊന്നും അദ്ദേഹത്തിനില്ല. ലോകാ സമസ്ത സുഖിനോ ഭവന്ദു എന്ന ആശയത്തിലാണ് നമ്പ്യാരിന്ന്.
മലയാളിയുടെ അഭിമാനമായ പയ്യോളി എക്സ്പ്രസിനെ വാർത്തെടുത്ത മാധവൻ നമ്പ്യാരെ പത്മ ശ്രീ നൽകി ആദരിക്കുമ്പോൾ അൽപ്പം വൈകിപ്പോയോ എന്ന് മലയാളികൾ ചോദിച്ചാൽ അതിൽ അത്ഭുതമില്ല. അദ്ദേഹത്തിന് നേരത്തെ പത്മ പുരസ്ക്കാരം ലഭിക്കേണ്ടതായിരുന്നു എന്ന് വിലയിരുത്തുന്നവർ ഏറെയാണ്. ചെറുപ്പം മുതൽ തന്നെ ഓട്ടക്കാരൻ. ഗുരുവായൂരപ്പൻ കോളേജിലെ അത്ലറ്റിക്സ് ചാമ്പ്യൻ. അങ്ങനെ 'കോച്ച് നമ്പ്യാർ'ക്ക് വിശേഷണങ്ങൾ ഏറെയാണ്.
അത്ലറ്റിക്സിനോട് ചെറുപ്പം മുതൽ തന്നെ താത്പ്പര്യം ഉണ്ടായിരുന്ന നമ്പ്യാർ 1955ൽ എയർ ഫോഴ്സിൽ ജോലിയിൽ പ്രവേശിച്ചു. പിന്നീട് സർവീസസിനെ പ്രതിനിധീകരിച്ച് ദേശീയ മീറ്റുകളിൽ മിന്നും പ്രകടനം കാഴ്ചവെച്ചെങ്കിലും രാജ്യത്തെ പ്രതിനിധീകരിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. അവിടെയാണ് നമ്പ്യാരുടെ ജീവിതത്തിലെ വഴിത്തിരിവ് ഉണ്ടായത്.
തനിക്ക് സാധിക്കാത്തത് തന്നിലെ പരിശീലകനിലൂടെ സാധിക്കുക എന്ന തീരുമാനമാണ് നമ്പ്യാർ പി.ടി ഉഷയിലൂടെ സാക്ഷാത്ക്കരിച്ചത്. സ്പോർട്സ് കൗൺസിൽ പരിശീലകനായതോടെയാണ് പി.ടി ഉഷ നമ്പ്യാരുടെ ശിക്ഷണത്തിൽ എത്തുന്നത്. പിന്നീട് നടന്നതെല്ലാം ചരിത്രമായിരുന്നു. മെഡലുകൾ വാരിക്കൂട്ടിയ ഗുരു-ശിഷ്യ ബന്ധം ലോകപ്രശസ്തമായി. അങ്ങനെ 1985ൽ അദ്ദേഹം പ്രഥമ ദ്രോണാചാര്യ പുരസ്കാരവും കരസ്ഥമാക്കി.
ജീവിതത്തിൽ ഒരു നഷ്ടമായി നമ്പ്യാർ ഇന്നും കണക്കാക്കുന്നത് ഒളിമ്പിക്സ് മെഡൽ നഷ്ടമായപ്പോഴാണ്. ലോസ് ആഞ്ചലസ് ഒളിമ്പിക്സിൽ സെക്കന്റിന്റെ നൂറിലൊരംശത്തിൽ ഉഷയ്ക്ക് മെഡൽ നഷ്ടമായതിൽ ഇപ്പോഴും അദ്ദേഹത്തിന്റെ കണ്ണു നിറയും. കാലിഫോർണിയയിൽ നടന്ന പ്രീ-ഒളിമ്പിക്സ് മീറ്റിൽ ഉഷ മികച്ച പ്രകടനത്തോടെ സ്വർണം നേടിയതോടെ ഉഷ ശ്രദ്ധാകേന്ദ്രമായി. ഉഷ സ്വർണം നേടുമെന്നായിരുന്നു പ്രവചനം. ഒരു മെഡൽ നമ്പ്യാരും ഉറപ്പിച്ചതാണ്. 'ഫൈനലിൽ വെടിയൊച്ച മുഴങ്ങിയപ്പോൾ ഉഷ കുതിച്ചു. നല്ല ഒന്നാന്തരം സ്റ്റാർട്ട്. പക്ഷെ ഓസ്ട്രേലിയൻ അത്ലറ്റ് ഫൗൾ ആയതുകൊണ്ട് റീസ്റ്റാർട്ട് വേണ്ടി വന്നു.
രണ്ടാമത്തെ സ്റ്റാർട്ട് അത് മെച്ചമായില്ല. എങ്കിലും ഫിനിഷിങ് കഴിഞ്ഞപ്പോൾ ഉഷക്കാണ് വെങ്കലമെന്നാണ് കരുതിയത്. പക്ഷെ ഫോട്ടോ ഫിനിഷിങ്ങിൽ ഉഷ നാലാമതായി പോയി. ഞാൻ നിരാശ കൊണ്ട് നിലത്തു കിടന്നുപോയി. ആ കിടപ്പ് എത്ര നേരം തുടർന്നുവെന്ന് എനിക്കോർമയില്ല. ആദ്യ സ്റ്റാർട്ട് ഓസ്ട്രേലിയക്കാരി ഫൗൾ ആക്കിയില്ലായിരുന്നെങ്കിൽ ഉഷ മെഡൽ നേടുമായിരുന്നു, അതെനിക്ക് ഉറപ്പാണ്. '- ഒരിക്കലും അവസാനിക്കാത്ത നഷ്ട ബോധത്തോടെ നമ്പ്യാർ പറയുന്നു.
ചെറുപ്പത്തിലേ ഓട്ടക്കാരനായിരുന്നു മാധവൻ. കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജിൽ പഠിക്കുമ്പോൾ അത്ലറ്റിക്സ് ചാമ്പ്യനായിരുന്നു. ട്രാക്കിൽ നമ്പ്യാരുടെ മിടുക്ക് കണ്ട കോളേജ് പ്രിൻസിപ്പൽ മാധവനോട് പറഞ്ഞു, ' നിനക്കു നല്ലത് പട്ടാളമാണ്.' പ്രിൻസിപ്പലിന്റെ ഉപദേശം സ്വീകരിച്ച നമ്പ്യാർ ചെന്നൈയിലേക്ക് വണ്ടി കയറി. പക്ഷെ താംബരത്തെ എയർ ഫോഴ്സ് റിക്രൂട്ടിങ് സെന്ററിൽ എത്തുമ്പോഴേക്കും റിക്രൂട്ട്മെന്റിനുള്ളവർ അകത്തുകയറിക്കഴിഞ്ഞിരുന്നു. ഇനിയാർക്കും പ്രവേശനമില്ലെന്ന് പുറത്തെ കാവൽക്കാർ പറഞ്ഞു. നമ്പ്യാർ പക്ഷെ വിട്ടുകൊടുക്കാൻ തയ്യാറായിരുന്നില്ല.
സെർട്ടിഫിക്കറ്റുകൾ മാറത്തടക്കിപ്പിടിച്ച് രണ്ടടി പിന്നോട്ടടിച്ച് ബാരിക്കേഡ് ചാടിക്കടന്നു. എന്താണ് സംഭവിക്കുന്നതെന്ന് കാവൽ നിന്നിരുന്ന സിപ്പായിമാർ തിരിച്ചറിയും മുമ്പ് ഉദ്യോഗാർഥികളുടെ കൂട്ടത്തിൽ കയറി നിന്നു. ആ ഒരു ചാട്ടമാണ് മാധവന്റെ ജാതകം കുറിച്ചത്. 1955-ൽ എയർ ഫോഴ്സിൽ ജോലിയിൽ പ്രവേശിച്ച മാധവൻ അവിടെയും അറിയപ്പെടുന്ന കായികതാരമായി. സർവീസസിനെ പ്രതിനികരച്ച് ദേശീയ മീറ്റുകളിൽ മികവു കാണിച്ചെങ്കിലും രാജ്യത്തെ പ്രതിനിധീകരിക്കുക എന്ന സ്വപ്നം സാക്ഷാത്ക്കരിക്കാനായില്ല.
ആ നിരാശ മാറ്റാനാണ് നമ്പ്യാർ പരിശീലകനാവാൻ തീരുമാനിച്ചത്. പാട്യാലയലെ നാഷണൽ ഇൻസ്റ്റ്യൂട്ട് ഓഫ് സ്പോർടിസിൽ ചേർന്നു. അവിടുത്തെ ട്രെയ്നിങ് പൂർത്തിയാക്കി കോച്ചിങ് ലൈസൻസ് നേടിയെത്തിയ നമ്പ്യാർ സർവീസസിന്റെ കോച്ചായി. അതിനടയിലാണ് കേരളാ സ്പോർട്സിന്റെ പിതാവായ കേണൽ ഗോദവർമ രാജ നമ്പ്യാരെ കേരളത്തിലേക്ക് പരിശീലകനായി ക്ഷണിച്ചത്. നാട്ടിൽ വന്ന് ഗോദവർമ്മയെ കണ്ട് സപോർട്സ് കൗൺസിൽ കോച്ചായി ചേർന്നു.
സ്പോർട്സ് ഡിവിഷനിലേക്ക് തിരുവനന്തപുരത്ത് നടന്ന സെല്കഷനിടെയാണ് നമ്പ്യാർ ഉഷയെ ആദ്യമായി കാണുന്നത്. വലിയ ആരോഗ്യമൊന്നുമില്ലാത്ത മെലുഞ്ഞൊരു പെൺകുട്ടി. ഉഷക്ക് സെലക്ഷൻ കിട്ടി. ഉഷയും നമ്പ്യാരും കണ്ണൂർ സ്പോർട്സ് ഡിവിഷനിലെത്തി. പിന്നീടെല്ലാം ചരിത്രമാണ്. ഒന്നിനു പിറകെ ഒന്നായി വിജയങ്ങൾ എണ്ണിയാലൊടുങ്ങാത്ത മെഡലുകൾ. ഇന്ത്യൻ കായിക രംഗത്ത് തന്നെ ഏറ്റവും അധികം വിജയങ്ങൽ കൊണ്ടു വന്ന ഗുരു-ശിഷ്യ ബന്ധമായി അത്.
ഉഷ അന്താരാഷ്ട്ര മൽസരങ്ങളിൽ നേടിയത് നൂറിലധികം മെഡലുകൾ. 1986-ലെ ജക്കാർത്ത ഏഷ്യൻ ട്രാക്ക് ആൻഡ് ഫീൽഡ് മീറ്റിൽ ഉഷ ചരിത്രമെഴുതി. ജക്കാർത്തയിൽ ഉഷ നേടിയത് അഞ്ച് സ്വർണമടക്കം ആറു മെഡലുകൾ. ഇന്ത്യ അന്ന് മൊത്തം നേടയത് ഏഴ് മെഡലുകളായിരുന്നു. തിരിച്ചു നാട്ടിലെത്തിയപ്പോൾ അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധി ചോദിച്ചത്, 'ഇങ്ങനെയാണെങ്കിൽ ഉഷയും നമ്പ്യാരും മാത്രം പോയാൽ മതിയായിരുന്നല്ലോ?' എന്നാണ്.
ഉഷയുടെ നേട്ടങ്ങൾക്ക് പിന്നിൽ വയർപ്പൊഴുക്കിയ നമ്പ്യാർക്ക് എന്ത് പ്രതിഫലം നൽകുമെന്നായി കേന്ദ്ര കായിക മന്ത്രാലയത്തിന്റെ ആലോചന. അങ്ങിനെയാണ് പരിശീലകർക്കായി ദ്രോണാചാര്യ അവാർഡ് ഏർപ്പെടുത്താൻ തീരുമാനിച്ചത്. അങ്ങനെ ഇന്ത്യൻ കായിക ചരിത്രത്തിൽ പ്രഥമ ദ്രോണാചാര്യ അവാർഡ് ജേതാവെന്ന നിലയിൽ നമ്പ്യാരുടെ പേര് എഴുതിച്ചേർത്തു.
- TODAY
- LAST WEEK
- LAST MONTH
- ലൈംഗികാവയവത്തിൽ കൊക്കെയിൻ തേച്ചുപിടിപ്പിച്ചു ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടു കാമുകിയെ കൊന്നു തള്ളി; ജർമനിയിൽ അറസ്റ്റിലായ ഡോക്ടറുടെ കഥ
- കോൺഗ്രസ് പിന്തുണയോടെ ജോസഫ് കളത്തിൽ ഇറങ്ങിയപ്പോൾ സീറ്റ് മോഹിച്ച് ചാടിയ നേതാക്കൾക്കെല്ലാം നിരാശ; ജോണി നെല്ലൂരും സജി മഞ്ഞക്കടമ്പനും വിക്ടർ ടി തോമസും പുതുശ്ശേരിയും അടക്കം സീനിയർ നേതാക്കൾക്ക് സീറ്റില്ല; സിപിഎം വാരിക്കോരി കൊടുത്തപ്പോൾ ജോസ് കെ മാണി വിഭാഗത്തിൽ എല്ലാവർക്കും സീറ്റുമായതോടെ അദ്യ വെടി പൊട്ടുന്നത് ഏറ്റുമാനൂരും തിരുവല്ലയിലും
- നേമത്ത് ജയിച്ചാൽ കൊച്ചുമകൾക്ക് 'നേമം' എന്ന് പേരിടുമെന്ന് പ്രഖ്യാപിച്ച് തമിഴ്നാട്ടുകാരനായ എഐസിസി സെക്രട്ടറി; ഹൈക്കമാണ്ട് സർവ്വേയിൽ നിറയുന്നത് 'ബിജെപി വിരുദ്ധന്റെ' വിജയം; കുമ്മനത്തിനെതിരെ ജയമുറപ്പിക്കാൻ വേണ്ടത് ശിവൻകുട്ടിയെ വെല്ലുന്ന കരുത്തൻ; പരിവാർ വിരുദ്ധ വോട്ടുകളുടെ ധ്രൂവീകരണം തിരിച്ചറിഞ്ഞ് കോൺഗ്രസ്
- അവസാന നിമിഷം തിരികെ വരാൻ സാധ്യത തിരഞ്ഞ് ശ്രേയംസ് കുമാറിന്റെ എൽജെഡി; കാപ്പനു രണ്ട് സീറ്റ് നൽകുന്നതിൽ എതിർപ്പ്; വിഷ്ണുവിന് പറ്റിയ സീറ്റ് കിട്ടാതെ വലഞ്ഞ് ഉമ്മൻ ചാണ്ടി; ലീഗിനും അല്ലറ ചില്ലറ വിഷയങ്ങൾ; അവസാന നിമിഷത്തെ പൊട്ടലും ചീറ്റലും യുഡിഎഫിൽ തുടരുന്നു
- ബംഗാളിൽ ദീദി; കേരളത്തിൽ പിണറായി; തമിഴ്നാട്ടിൽ സ്റ്റാലിൻ; അസമിൽ ബിജെപിയും; ബംഗാളിൽ ബിജെപിയുണ്ടാക്കുക വൻ മുന്നേറ്റം; അസമിൽ കോൺഗ്രസിന് തിരിച്ചുവരവിന്റെ ശുഭപ്രതീക്ഷ; കേരളം പ്രധാനമന്ത്രിയായി കാണാൻ ആഗ്രഹിക്കുന്നത് രാഹുലിനേയും; ടെംസ് നൗ- സീ വോട്ടർ സർവ്വേയിൽ നിറയുന്നത് പ്രവചനാതീത പോരാട്ടത്തിന്റെ സൂചന
- വിജയസാധ്യത കണക്കിലെടുക്കുമ്പോൾ വെട്ടപ്പെടുക തന്റെ മിക്ക ഗ്രൂപ്പ് മാനേജർമാരും; ഹസനേയും കെസി ജോസഫിനേയും എങ്കിലും നിലനിർത്തണമെന്ന് ആവശ്യപ്പെട്ട് ഉമ്മൻ ചാണ്ടി; വിജയ സാധ്യത കണക്കിലെടുത്ത് വിട്ടിനിരത്തുമ്പോൾ പൊള്ളുന്നവരിൽ ഏറെയും എ ഗ്രൂപ്പുകൾ; അഞ്ചിൽ നിന്നും ഒന്നാകുന്ന പ്രക്രിയയ്ക്ക് തുടക്കമിട്ട് ഹൈക്കമാണ്ട്
- ഐഫോൺ കിട്ടിയത് ബിനീഷിന്; ഇട്ടു വിളിച്ചത് വിനോദിനിയുടെ പേരിലെ സിം; കാർ പാലസ് ഉടമയുടെ ഇടപാടുകൾ സംശയത്തിലായപ്പോൾ മൊബൈൽ സ്വിച്ച് ഓഫും; സന്തോഷ് ഈപ്പന്റെ ഫോൺ കോടിയേരിയുടെ വീട്ടിൽ എത്തിയതിന് പിന്നിലെ കഥ തേടി ഇഡിയും; കോടിയേരിയുടെ ഭാര്യയുടെ മൊഴി നിർണ്ണായകമാകും
- മുല്ലപ്പള്ളിയുടെ മത്സരിക്കാനില്ലെന്ന പ്രഖ്യാപനത്തിന് പിന്നിൽ ഹൈക്കമാണ്ടിലെ മലയാളികൾ; കണ്ണൂരിലെ കരുത്തനെ ഇന്ദിരാ ഭവന്റെ താക്കോൽ സ്ഥാനത്ത് എത്താതിരിക്കാൻ കരുക്കൾ നീക്കുന്നത് കെസിയും എകെയും സംയുക്തമായി; കണ്ണൂരിലെ സുരക്ഷിത സീറ്റ് ഓഫർ ചെയ്ത സുധാകരനെ കണ്ടില്ലെന്ന് നടിച്ച് മുല്ലപ്പള്ളി; ചെന്നിത്തലയും ചാണ്ടിയും നിശബ്ദരും; കെപിസിസി അധ്യക്ഷൻ ഉടനൊന്നും മാറില്ല
- 15 വർഷം മുമ്പ് കിറ്റക്സ് മുതലാളിയെ പരിചയപ്പെടുത്തിയത് പിണറായി വിജയൻ; കൈരളി ടിവിയോടും മമ്മൂട്ടിയോടും പിണറായിയോടും അടുപ്പമുള്ള ശ്രീനിവാസന്റെ മനസ് മാറിയത് എങ്ങനെ? ട്വന്റി ട്വന്റിക്കൊപ്പം ചേർന്ന കഥ പറഞ്ഞ് നടൻ; ട്വന്റി 20 ആദ്യഘട്ട സ്ഥാനാർത്ഥി പട്ടികയിലെ എല്ലാവരും ഉയർന്ന വിദ്യാഭ്യാസമുള്ളവരും പ്രൊഫഷനലുകളും
- നാടൻ വേഷത്തിൽ യുവ മോഡലുകൾക്കൊപ്പം നടൻ ബിനീഷ് ബാസ്റ്റിൻ; സമൂഹ മാധ്യമങ്ങളിൽ വൈറലായ ഫോട്ടോഷൂട്ട് മേക്കിങ് വീഡിയോ കാണാം
- വിദേശ പൗരത്വം എടുത്ത നിങ്ങളുടെ പേരിൽ നാട്ടിൽ സ്വത്തുക്കൾ ഉണ്ടോ ? എങ്കിൽ അതു വിൽക്കുകയോ പണയം വയ്ക്കുകയോ ചെയ്യണമെങ്കിൽ റിസർവ് ബാങ്കിന്റെ പ്രത്യേക അനുമതി വേണം; സുപ്രീം കോടതിയുടെ സുപ്രധാനമായ വിധി പ്രവാസികളെ എങ്ങനെ ബാധിക്കും എന്നറിയാം
- ട്രാഫിക് നിയമം ലംഘിച്ച് ദുൽഖർ സൽമാന്റെ പോർഷ പാനമേറ; റിവേഴ്സ് പോകാൻ നിർദ്ദേശിച്ച് പൊലീസുകാരനും; സൈബർ ഇടങ്ങളിൽ വൈറലായ വീഡിയോ കാണാം
- മട്ടന്നൂരിൽ പാർട്ടി അറിയാതെ ക്വട്ടേഷൻ സംഘങ്ങൾ; എയർപോർട്ട് കേന്ദ്രീകരിച്ചുള്ള മാഫിയാ പ്രവർത്തനങ്ങളിലൂടെ അനധികൃത സമ്പാദ്യം; ഒടുവിൽ കണ്ണൂർ ജയിലിൽ പ്രണയ സല്ലാപത്തിന് വിഐപി പരിഗണന നൽകിയ അകാശ് തില്ലങ്കേരി പാർട്ടിക്ക് അനഭിമതൻ; ഷുഹൈബ് കൊലക്കേസ് പ്രതിയെ പാർട്ടിക്ക് പുറത്താക്കുന്നത് പിണറായിയുടെ കോപം; മട്ടന്നൂരിൽ 'സൈബർ സഖാക്കൾ' എല്ലാം നിരീക്ഷണത്തിൽ
- നാടകീയ നീക്കത്തിലൂടെ ഒ സി ഐ കാർഡുള്ള പ്രവാസികളുടെ അനേകം അവകാശങ്ങൾ എടുത്തു കളഞ്ഞു കേന്ദ്ര സർക്കാർ; ഇന്ത്യൻ പൗരന്മാർക്ക് തുല്യമായ അവകാശങ്ങൾ നൽകാൻ പുറത്തിറക്കിയ നോട്ടിഫിക്കേഷനുകൾ എല്ലാം റദ്ദുചെയ്തു; മാധ്യമ പ്രവർത്തനവും മതപ്രഭാഷണവും അടക്കം അനേകം കാര്യങ്ങളിൽ നിരോധനം
- നാടൻ വേഷത്തിൽ യുവ മോഡലുകൾക്കൊപ്പം നടൻ ബിനീഷ് ബാസ്റ്റിൻ; സമൂഹ മാധ്യമങ്ങളിൽ വൈറലായ ഫോട്ടോഷൂട്ട് മേക്കിങ് വീഡിയോ കാണാം
- 'കിടപ്പ് മുറിയിൽ നിന്നും താഴെ അടുക്കളയിലേക്ക് ചായ കുടിക്കാൻ പോയി തിരിച്ച് വന്നപ്പോൾ വാതിലടച്ച് ഭാര്യ ആത്മഹത്യയ്ക്ക് ശ്രമിച്ചു; ഷാൾ മുറിച്ച് രക്ഷപ്പെടുത്താൻ ശ്രമിച്ചെന്നും ഭർത്താവിന്റെ മൊഴി; ഒടുവിൽ അമ്പലത്തറയിലെ നൗഫിറയുടെ ദുരൂഹമരണത്തിൽ ഭർത്താവ് അബ്ദുൾ റസാഖ് അറസ്റ്റിൽ
- മുത്തൂറ്റ് ചെയർമാൻ എം ജി ജോർജിന്റേത് സ്വാഭാവിക മരണമല്ല; വസതിയിലെ നാലാം നിലയിൽ നിന്നു വീണുള്ള അപകട മരണം; വീഴ്ച്ചയിൽ ഗുരുതര പരിക്കേറ്റ ജോർജ്ജിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; വിദഗ്ധ ചികിത്സ നൽകിയെങ്കിലും മരണം സംഭവിച്ചു; പോസ്റ്റ്മോർട്ടം നടത്തി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി; അസ്വഭാവികമായി ഒന്നുമില്ലെന്ന് ഡൽഹി പൊലീസ്
- സൺഡേ സ്കൂൾ ക്യാമ്പിനെത്തിയ ഏഴാം ക്ലാസ് വിദ്യാർത്ഥിനിയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം: 10 വർഷങ്ങൾക്ക് ശേഷം പള്ളി വികാരിക്കും കന്യാസ്ത്രീക്കുമെതിരെ സിബിഐ കുറ്റപത്രം; ലോക്കൽ പൊലീസും ക്രൈംബ്രാഞ്ചും എഴുതി തള്ളിയ കേസിൽ വഴിത്തിരിവുണ്ടാക്കിയത് സിബിഐ ഇടപെടൽ
- കുളിമുറിയിലെ ഡ്രെയ്നേജിൽ ഭാര്യ അറിയാതെ മദ്യം ഒളിപ്പിച്ചതല്ല; 'ആ വിഡിയോ പ്രചരിച്ച ശേഷം പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയാണ്'; 'ജോലിക്കു പോലും പോകാൻ പറ്റുന്നില്ല'; 'മകളും മാനസിക വിഷമത്തിൽ' വ്യാജപ്രചാരണത്തിൽ പ്രതികരിച്ച് മാവേലിക്കര മാന്നാറിലെ കുടുംബം
- വഞ്ചിയൂരിലെ മുസ്ലിം കുടുംബത്തിൽ ജനിച്ച മുംതാസ് അലി ഖാൻ; ചോദ്യങ്ങൾക്ക് ഉത്തരം തേടി 19ാം വയസ്സിൽ വീടുപേക്ഷിച്ച് ഹിമാലയത്തിലേക്ക്; ബദ്രീനാഥിൽ വെച്ച് മഹേശ്വർനാഥ് ബാബാജിയിൽ ഗുരുവിനെ കണ്ടു; ആന്ധ്രയിലെ മദനപ്പള്ളിയിൽ സത്സംഗ് ഫൗണ്ടേഷൻ സ്ഥാപിച്ചു; കന്യാകുമാരിയിൽ നിന്നും ശ്രീനഗറിലേക്ക് പദയാത്ര നടത്തിയ യോഗാചാര്യൻ; ഒരേ സമയം മോദിയെയും പിണറായിയുമായി കൈകോർക്കുന്ന ശ്രീ എം ആരാണ്?
- റോഡ് ക്രോസ് ചെയ്യാൻ നിന്ന വയോധികനെ ഇടിച്ചിട്ടത് ചീറി പാഞ്ഞുവന്ന ടാറ്റാ ടിഗർ കാർ; ആകെ തെളിവായി കിട്ടിയത് അടർന്നുവീണ സൈഡ് മിറർ; സിസിടിവി ദൃശ്യങ്ങളിൽ കാറിന്റെ നിറം നീല; അന്വേഷിച്ച് കണ്ടുപിടിച്ച കാറിന് ചാരനിറവും; എംവിഐ പ്രജുവിന്റെ ബുദ്ധിയിൽ ആലപ്പുഴ പള്ളിപ്പാട്ട് ഇടിച്ചിട്ട വാഹനം കണ്ടെത്തി
- വിദേശ പൗരത്വം എടുത്ത നിങ്ങളുടെ പേരിൽ നാട്ടിൽ സ്വത്തുക്കൾ ഉണ്ടോ ? എങ്കിൽ അതു വിൽക്കുകയോ പണയം വയ്ക്കുകയോ ചെയ്യണമെങ്കിൽ റിസർവ് ബാങ്കിന്റെ പ്രത്യേക അനുമതി വേണം; സുപ്രീം കോടതിയുടെ സുപ്രധാനമായ വിധി പ്രവാസികളെ എങ്ങനെ ബാധിക്കും എന്നറിയാം
- അങ്ങനെയുള്ള പരിപാടിയിൽ വിളിച്ചാൽ പോലും ഞാൻ പോകില്ല; ബിഗ് ബോസ് മൂന്നിൽ പങ്കെടുക്കുന്നുണ്ടോ എന്ന ചോദ്യത്തിന് ശ്രീജിത്ത് പണിക്കരുടെ പ്രതികരണം ഇങ്ങനെ; സോഷ്യൽ മീഡിയയിൽ പല അപമാനിക്കലും നടക്കാറുണ്ടെന്ന് പ്രതികരിച്ച് അഡ്വ ജയശങ്കറും; ലാലിന് പ്രതിഫലം 18 കോടിയോ? ബിഗ് ബോസിന്റെ പുതിയ വെർഷൻ എത്തുമ്പോൾ
- 'പൊലീസിന്റെ നിയമവിരുദ്ധമായ അന്വേഷണത്തെ ലളിതവൽക്കരിക്കുന്നുണ്ട്'; 'ശുദ്ധ പോക്രിത്തരമാണ്'; 'ജോർജുകുട്ടി അങ്ങോട്ടൊരു കേസ് കൊടുത്താൽ ഐ.ജിയുടെ ജോലി തെറിക്കേണ്ടതാണ്'; ദൃശ്യം 2വിനെതിരെ അഡ്വ. ഹരീഷ് വാസുദേവൻ
- കൊച്ചി പഴയ കൊച്ചിയല്ലെങ്കിൽ കാസർകോഡും പഴയ കാസർകോഡല്ല; മയക്കുമരുന്നിന് അടിമയായ മകൻ മാതാവിനെ ഗർഭിണിയാക്കിയ സംഭവം; സമ്പന്നരെ വലയിലാക്കി പോക്സോ കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി ലഹരിക്കായി പണം സമ്പാദിക്കുന്ന ആൺകുട്ടികൾ; ബംഗളൂരുവിൽ നിന്ന് ഒഴുക്കുന്നത് ഹാപ്പി ഡ്രഗായ എംഡിഎംഎയും ക്രിസ്റ്റൽ മെത്തും; ലഹരി മാഫിയ തേർവാഴ്ച നടത്തുന്ന വഴികൾ
- ട്രാഫിക് നിയമം ലംഘിച്ച് ദുൽഖർ സൽമാന്റെ പോർഷ പാനമേറ; റിവേഴ്സ് പോകാൻ നിർദ്ദേശിച്ച് പൊലീസുകാരനും; സൈബർ ഇടങ്ങളിൽ വൈറലായ വീഡിയോ കാണാം
- ''ഇറ്റ്സ് എ ബെസ്റ്റ് എൻട്രി, ലേറ്റായിട്ടില്ല...'', ദൃശ്യത്തിലെ ഡോക്ടറായി തിളങ്ങിയത് മുൻ യുകെ മലയാളി; കുടുംബത്തിന് വേണ്ടി നാട്ടിലേക്കു വേര് മാറ്റിയത് വെറുതെയായില്ല; ആദ്യ വേഷം തന്നെ തിളങ്ങിയപ്പോൾ ഉടൻ വരാനിരിക്കുന്നത് നാല് ചിത്രങ്ങൾ കൂടി: കൂത്താട്ടുകുളംകാരി രഞ്ജിനി കൂടുതൽ ശ്രദ്ധയിലേക്ക്
- കുളിമുറിയിൽ കാലുകൾ കെട്ടിയിട്ടു കഴുത്ത് അറുത്ത് മകനെ ബലി നൽകൽ; എല്ലാം ദൈവകൽപ്പനയെന്ന് ഉമ്മ; മൂന്നാമത്തെ മകനെ കൊന്നത് തൊട്ടടുത്ത മുറിയിൽ കിടന്നുറങ്ങിയ ഭർത്താവും രണ്ടും മക്കളും അറിയാതെ; ക്രൂരത കാട്ടിയത് മക്കളെ വല്ലാണ്ട് സ്നേഹിച്ച ഉമ്മ; അന്ധവിശ്വാസ കൊലയ്ക്ക് പിന്നിൽ മദ്രസാ അദ്ധ്യാപികയായിരുന്ന ഷാഹിദ
- മട്ടന്നൂരിൽ പാർട്ടി അറിയാതെ ക്വട്ടേഷൻ സംഘങ്ങൾ; എയർപോർട്ട് കേന്ദ്രീകരിച്ചുള്ള മാഫിയാ പ്രവർത്തനങ്ങളിലൂടെ അനധികൃത സമ്പാദ്യം; ഒടുവിൽ കണ്ണൂർ ജയിലിൽ പ്രണയ സല്ലാപത്തിന് വിഐപി പരിഗണന നൽകിയ അകാശ് തില്ലങ്കേരി പാർട്ടിക്ക് അനഭിമതൻ; ഷുഹൈബ് കൊലക്കേസ് പ്രതിയെ പാർട്ടിക്ക് പുറത്താക്കുന്നത് പിണറായിയുടെ കോപം; മട്ടന്നൂരിൽ 'സൈബർ സഖാക്കൾ' എല്ലാം നിരീക്ഷണത്തിൽ
- നാടകീയ നീക്കത്തിലൂടെ ഒ സി ഐ കാർഡുള്ള പ്രവാസികളുടെ അനേകം അവകാശങ്ങൾ എടുത്തു കളഞ്ഞു കേന്ദ്ര സർക്കാർ; ഇന്ത്യൻ പൗരന്മാർക്ക് തുല്യമായ അവകാശങ്ങൾ നൽകാൻ പുറത്തിറക്കിയ നോട്ടിഫിക്കേഷനുകൾ എല്ലാം റദ്ദുചെയ്തു; മാധ്യമ പ്രവർത്തനവും മതപ്രഭാഷണവും അടക്കം അനേകം കാര്യങ്ങളിൽ നിരോധനം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്