മേൽച്ചുണ്ടിന് മുകളിലായി രണ്ടടി നീളമുള്ള കമ്പിൽ പാവകളെ നിയന്ത്രിച്ച് നിർത്തി പാട്ടിനൊപ്പം ചലിപ്പിച്ച് ചെയ്യുന്ന നോക്കുവിദ്യ; പാവകളിയുടെ പ്രമേയമാകുന്നത് രാമായണ മഹാഭാരത കഥകൾ; യൗവ്വനത്തിലേ സ്വായക്തമാക്കി നോക്കുവിദ്യ പാവകളിയിലെ അവസാനകണ്ണിയായി പങ്കജാക്ഷി; അന്യം നിന്നു പോകാതിരിക്കാൻ പേരക്കുട്ടിയെ നോക്കുവിദ്യ പഠിപ്പിച്ചു; ഫ്രാൻസിലെ കാർണിവലിൽ അടക്കം നോക്കുവിദ്യ പാവകളി അവതരിപ്പിച്ച കലാകാരി; പത്മശ്രീ പുരസ്കാരം തേടി എത്തുമ്പോൾ സന്തോഷത്താൽ കണ്ണു നിറഞ്ഞ് പങ്കജാക്ഷിയമ്മ
മറുനാടൻ മലയാളി ബ്യൂറോ
കോട്ടയം: നോക്കുവിദ്യ പാവകളി- ഇന്നലെ പത്മശ്രീ പുരസ്ക്കാരം പങ്കജാക്ഷിയമ്മക്കായി പ്രഖ്യാപിക്കുന്നതു വരെ കേരളീയരിൽ പലർക്കും ഇങ്ങനെ ഒരു കലാരൂപം ഉണ്ടോ എന്ന കാര്യത്തിൽ സംശയമായിരുന്നു. കാരണം മലയാളികൾക്ക് അധികമാർക്കു പരിചയം ഇല്ലാത്ത കലാരൂപം അവതരിപ്പിക്കുന്ന കലാകാരിക്കാണ് ഇന്നലെ പത്മശ്രീ പുരസ്ക്കാരം തേടി എത്തിയത്. ആരാണ് ഈ കലാകാരിയെന്ന് ഇന്നലെ തിരക്കുമ്പോഴാണ് ഫ്രാൻസിൽ വരെ ഹിറ്റായ കലാരൂപത്തിന് ഉടമയാണ് ഇവരെന്ന് ബോധ്യമാകുക.
വേലൻ സമുദായത്തിന് ഇടയിൽ പ്രചരിച്ച കലാരൂപമാണ് നോക്കുവിദ്യാ പാവകളി. ഏകാഗ്രതയും കഠിനാധ്വാനവും ഏറെ ആവശ്യമുള്ള കലാരൂപം. മേൽച്ചുണ്ടിന് മുകളിലായി രണ്ടടി നീളമുള്ള കമ്പിൽ പാവകളെ നിയന്ത്രിച്ച് നിർത്തി പാട്ടിനുംതുടിതാളത്തിനുമൊപ്പം ശരീരം മെല്ലെ ചലിപ്പിച്ച് ചെയ്യുന്നതാണ് നോക്കുവിദ്യ പാവകളി. പുരാണേതിഹാസങ്ങളാണ് പലപ്പോഴും പാവകളിയുടെ പ്രമേയമാകുക.
രാമായണ-മഹാഭാരത കഥകളിലെ കഥാപാത്രങ്ങൾക്ക് പ്രാധാന്യം നൽകുന്നതിനൊപ്പം കുരങ്ങ്, നെല്ലുകുത്തുകാരി, അറപ്പുകാരൻ തുടങ്ങി നിരവധി നാടൻ കഥാപാത്രങ്ങളും ഈ കളിയിലുണ്ട്. രണ്ടുമുതൽ മൂന്നുമിനിട്ട് വരെയാണ് പാട്ടിന്റെ ദൈർഘ്യമുണ്ടാവുക. പക്ഷേ പലപ്പോഴും പാട്ടുകാർ ഏറ്റുപാടുന്ന്ത് തുടരുന്നതോടെ കളിയുടെ ദൈർഘ്യവും നീണ്ടുപേകും. പാലത്തടിയിൽ കൊത്തിയെടുത്ത കളിപ്പാവകൾ മേൽച്ചുണ്ടിൽ ഉറപ്പിച്ച് പാട്ടിനൊത്ത് ചലിപ്പിക്കണമെങ്കിൽ ഏകാഗ്രത ഏറെ വേണം. ക്ഷമയേറെയുണ്ടെങ്കിലേ ഈ വിദ്യ സ്വായത്തമാക്കാനാവൂ.
യൗവ്വനത്തിലേ പാവകളിയിൽ പ്രാഗത്ഭ്യം തെളിയിച്ച വ്യക്തിയാണ് പങ്കജാക്ഷി. പാരമ്പര്യ കലയായ നോക്കുവിദ്യ പാവകളിയിലെ അവസാനകണ്ണിയാണ് ഇവർ. 'പാവകളിയിൽ എനിക്ക് നല്ല ബാലൻസുണ്ട്, തന്നെയുമല്ല പാട്ടുകാർ പാടുന്നത്രയും നേരം ഞാനിത് ആടി കൽുകയും ചെയ്യും അവരെത്ര ഏറ്റുപാടിയാലും ഞാൻ പിടിച്ചു നിൽക്കും. പണ്ടൊരു അഭിമുഖത്തിൽ പങ്കജാക്ഷിയമ്മ പറഞ്ഞ വാക്കുകൾ. കളി കാണുന്നവരുടെയും നെഞ്ചിടിപ്പേറ്റുമെന്നതാണ് നോക്കുവിദ്യ പാവകളിയുടെ മറ്റൊരു പ്രത്യേകത. ഏകാഗ്രത അൽപമൊന്നുപാളിയിൽ മുഖത്തിനും കണ്ണിനും പരിക്കുപറ്റിയേക്കാം.
തന്നിൽ ഈ കലാരൂപം അവസാനിക്കുമോ എന്നായിരുന്നു പങ്കജാക്ഷിയുടെ വേവലാതി. താൻ ചെയ്യുന്ന പോലെ ആരെങ്കിലും ഇത് ചെയ്യുന്നത് കാണണമെന്ന വലിയ മോഹവും മനസ്സിലുണ്ടായിരുന്നു. ഒടുവിൽ അമ്മൂമ്മയുടെ ആഗ്രഹം സാധിച്ചുകൊടുക്കാൻ ഒടുവിൽ മകളുടെ മകളായ രഞ്ജിനിയെത്തി. ഇന്ന് ഇന്ത്യയിൽ തന്നെ നോക്കുവിദ്യ പാവകളി അവതരിപ്പുക്കുന്ന ഏക വ്യക്തിയാണ് രഞ്ജിനി. 'നോക്കുവിദ്യ പാവകളി അന്യം നിന്നുപോയില്ലല്ലോ. ഞാനത് കളഞ്ഞില്ലല്ലോ എന്നൊരു സമാധാനമുണ്ടെനിക്കെ'ന്നാണ് കൊച്ചുമകളെ പാവകളി പഠിപ്പിക്കുന്ന കാലത്ത് പങ്കജാക്ഷിയമ്മ പറഞ്ഞത്. പ്രായത്തിന്റെ അവശതകൾക്കിടയിലും പരിശീലനത്തിന് ഒരു ഭംഗവും വരരുതെന്നും പങ്കജാക്ഷിയമ്മയ്ക്ക് നിർബന്ധമുണ്ടായിരുന്നു. ഒരുപക്ഷേ മുത്തശ്ശിയുടെ ഈ അർപ്പണമനോഭാവമായിരിക്കാം രഞ്ജിനിയെയും പാവകളിയിലേക്ക് ആകർഷിച്ചത്.
ഫോക്ലോർ പുരസ്കാരമുൾപ്പടെ നിരവധി അംഗീകാരങ്ങളും പത്മശ്രീക്ക് മുമ്പ് പങ്കജാക്ഷിയെ തേടിയെത്തിയിട്ടുണ്ട്. ഫ്രാൻസിൽ നടന്ന കാർണിവലിൽ ഉൾപ്പടെ വിദേശരാജ്യങ്ങളിൽ നോക്കുവിദ്യ പാവകളി ഇവർ അവതരിപ്പിച്ചിട്ടുണ്ട്. ഇന്നലെ പുരസ്ക്കാരം നേട്ടത്തെ കുറിച്ചുള്ള വാർത്ത മോനിപ്പള്ളിയിലെ വീട്ടിലേക്ക് എത്തിയതോടെ സന്തോഷം കൊണ്ട് കണ്ണു നിറഞ്ഞു കലാകാരിക്ക്. 'എനിക്ക് വലിയ സന്തോഷമുണ്ട്. രാജ്യം അംഗീകരിക്കുന്നതിൽ'-അവർ പറഞ്ഞു.
വേലൻ വിഭാഗക്കാർക്കിടയിൽ പ്രചാരത്തിലുണ്ടായിരുന്ന പാരന്പര്യ കലാരൂപവുമായി പങ്കജാക്ഷി പരിചയപ്പെടുന്നത് 11-ാം വയസ്സിലാണ്. ഓണക്കാലത്ത് വീടുകളിൽ പോയാണ് പാവകളി നടത്തുക. 'കിണ്ണം കറക്കൽ എന്നൊരു ഇനമുണ്ടായിരുന്നു. ഒരു കന്പിന് പുറത്ത് കിണ്ണംവെച്ച് പ്രത്യേകരീതിയിൽ തട്ടി കൈയിൽ കൊണ്ടുവരും. ആ കിണ്ണത്തിലേക്കാണ് കാഴ്ചക്കാർ പണം നൽകുക.'-പങ്കജാക്ഷി പറയുന്നു. പാട്ടിനും തുടിതാളത്തിനുമൊപ്പം ശരീരം മെല്ലെ ചലിപ്പിച്ച് ചെയ്യുന്ന നോക്കുവിദ്യാപാവകളിയിൽ, ഭർത്താവ് എം.എസ്.ശിവരാമപ്പണിക്കർ വന്നതോടെയാണ് വ്യത്യസ്തത തിരിച്ചറിഞ്ഞത്. രാമായണം, മഹാഭാരതം കഥകൾക്ക് പുറമേ പുതിയ കഥകൾ അദ്ദേഹം എഴുതിച്ചേർത്തു. ഓരോ ഓണക്കാലത്തും പുതിയ പാവകളും കഥകളും കുട്ടിച്ചേർക്കുമ്പോൾ കലാകാരിയും വളർന്നു. കേരളത്തിലെ വേദികൾ പിന്നിട്ട് ഡൽഹി, െബംഗളൂരു, പാരീസ് എന്നിവിടങ്ങളിലേക്ക് കലാരൂപവുമായി പോയി.
കുടുംബത്തിലെ സ്ത്രീകളാണ് പാവകളി നടത്തിയിരുന്നത്. പാട്ടും താളവും പുരുഷന്മാരുടേതാണ്. ഭർത്താവും പിന്നീട് മകനും താളവുമായി ഒപ്പം ചേർന്നു. ഏകമകൾ രാധാമണി പാരന്പര്യത്തുടർച്ചയുടെ കണ്ണിയായില്ല. എന്നാൽ, പത്തുവർഷം മുന്‍പ് രാധാമണിയുടെ മകൾ രഞ്ജിനി പാവകളി പഠിച്ചു. കൊച്ചി ബോൾഗാട്ടി പാലസിൽ, വിദേശീയർ അടക്കമുള്ള നിറഞ്ഞ സദസ്സിൽ അമ്മൂമ്മ പാവകളി നടത്തുന്നത് രഞ്ജിന് കണ്ടിട്ടുണ്ട്. അന്ന് വിദേശികൾ അമ്മൂമ്മയെ ചേർത്തുപിടിച്ച് അനുമോദിച്ചപ്പോൾ കൊച്ചുമകൾ രഞ്ജിനി പാവകളി പഠിക്കാൻ തീരുമാനിക്കുകയായിരുന്നു. ഇതോടെ, പുതിയ പാവകളും കഥകളുമായി. ഈ കലാരൂപം തലമുറകളിലേക്ക് വളരുകയാണ്. ഫോക്ലോർ അക്കാദമി ഈ കലാകാരിയെ അവാർഡ് നൽകി ആദരിച്ചിട്ടുണ്ട്.
ഉരുളികുന്നം മൂഴിക്കൽ പരേതരായ എം.കെ.ശങ്കരന്റെയും പാപ്പിയമ്മയുടെയും മൂത്തമകളായ പങ്കജാക്ഷിയുടെ മറ്റ് മക്കൾ: വിജയൻ, ശിവൻ.
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- പിണറായിസത്തിന്റെ അന്ത്യം? സംസ്ഥാന ഭരണത്തിനെതിരെ ജനവികാരം ശക്തം; എൽഡിഎഫ് സർക്കാർ മോശമെന്ന് 41 ശതമാനം; പ്രതിപക്ഷത്തിന്റെ പ്രകടനവും ശരാശരി; കഴിഞ്ഞ തവണത്തെ പ്രതികൂല തരംഗം ഇല്ലാഞ്ഞിട്ടും ഇടതുമുന്നണി മങ്ങുന്നത് ഇതുകൊണ്ടെന്ന് മറുനാടൻ സർവേ
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍