1686-ൽ പത്മനാഭ സ്വാമി ക്ഷേത്രത്തിൽ വൻ അഗ്നി ബാധ ഉണ്ടായെന്നത് ചരിത്രം; 1729-ൽ വേണാട് രാജാവായി സ്ഥാനമേറ്റ മാർത്താണ്ഡവർമ ക്ഷേത്രം പുതുക്കിപ്പണിതതും രേഖകളിൽ; ക്ഷേത്രം സ്ഥാപിച്ച വ്യക്തിയിൽ നിക്ഷിപ്തമായ ഷെബൈത്ത് പരമ്പരയുടേതായി തുടരും; പത്മനാഭസ്വാമി ക്ഷേത്രം തിരുവിതാംകൂർ രാജകുടുംബത്തിന് തിരികെ നൽകുന്നത് നിയമവും ചരിത്രവും ഇഴപിരിച്ച് പരിശോധിച്ച്; സുപ്രീംകോടതി വിധിയിൽ നിറയുന്നത് പരമ്പരയ്ക്കുള്ള അവകാശം
മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: ക്ഷേത്രം സ്ഥാപിച്ച വ്യക്തിയിൽ നിക്ഷിപ്തമായ ഷെബൈത്ത്, സ്ഥാപകന്റെ പരമ്പരയുടേതായി തുടരും. അല്ലെങ്കിൽ, ആചാരപരമായോ സ്ഥാപകൻ സ്വമേധയാലോ ഷെബൈത്ത് കൈമാറിയിരിക്കണം. പരമ്പരയിൽ മാറ്റം നിർദ്ദേശിക്കാനോ, പിന്തുടർച്ചാവകാശ പരമ്പര സംബന്ധിച്ചു പുതിയ ചട്ടം കൊണ്ടുവരാനോ കോടതിക്കു സാധിക്കില്ലശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ തിരുവിതാംകൂർ രാജകുടുംബത്തിന് അവകാശങ്ങൾ സുപ്രീംകോടതി തിരിച്ചു നൽകുന്നത് ഷെബൈത്ത് എന്ന സാങ്കേതികത്വത്തിലൂടെയാണ്.
ഷെബൈത്ത് എന്ന വാക്കിന്റെ ഉത്ഭഭം ഹീബ്രു ഭാഷയിലെ 'ഷബ' എന്ന വാക്കിൽനിന്നാവാമെന്നാണു ശിശിർ ചക്രവർത്തി കേസിലെ (2009) വിധിയിൽ കൊൽക്കത്ത ഹൈക്കോടതി അനുമാനിച്ചത്. 'ഷബ' എന്നതിന് പ്രതിജ്ഞയാൽ ബന്ധിക്കുക എന്ന് അർഥം ഉണ്ടെന്നായിരുന്നു. ഹിന്ദു മത സ്ഥാപനങ്ങളെയും എൻഡോവ്മെന്റുകളെയും സംബന്ധിച്ച പുസ്തകത്തിൽ, ജൊഗേന്ദ്ര ചന്ദ്ര ഘോഷ്, ഷെബൈത്തിനെ വിശദീകരിക്കുന്നതിങ്ങനെ: 'ഷെബ എന്ന വാക്കിന് സേവനം എന്നർഥം. അങ്ങനെ ഷെബൈത്തിലൂടെ രാജകുടുംബത്തിന് പത്മനാഭ സ്വാമി ക്ഷേത്രത്തിൽ അവകാശങ്ങൾ ഉറപ്പിച്ചു കിട്ടുകയാണ്.
1686ലെ വലിയ തീപിടുത്തത്തിനുശേഷം, മാർത്താണ്ഡവർമയാണു ക്ഷേത്രം വീണ്ടും നിർമ്മിച്ചതും പുതിയ പ്രതിഷ്ഠ സ്ഥാപിച്ചതും. കൊച്ചി രാജകുടുംബവുമായി 1949 മേയിൽ ഉടമ്പടി ഒപ്പുവയ്ക്കും വരെയും തിരുവിതാംകൂർ രാജാക്കന്മാരുടെ ഷെബൈത്ത് അവകാശം തുടർന്നു. മരുമക്കത്തായ പ്രകാരമാവും പിന്തുടർച്ചാവകാശമെന്ന് 1947 ഓഗസ്റ്റ് 10നു രാജവിളംബരമുണ്ടായി. ഉടമ്പടിയിലെ 8(എ)വകുപ്പുപ്രകാരം, ക്ഷേത്രത്തിന്റെയും പണ്ടാരവക വസ്തുക്കളുടെയും ക്ഷേത്രത്തിന്റെ മറ്റെല്ലാ സമ്പത്തിന്റെയും അവകാശം തിരുവിതാംകൂർ ഭരണാധികാരിയിൽ നിക്ഷിപ്തമായി. എവിടെയെല്ലാം, തിരുവിതാംകൂർ രാജാവ് തുടർന്നും അധികാരം പ്രയോഗിക്കേണ്ടതുണ്ടോ, അതെല്ലാം ഉടമ്പടിയിൽ വ്യക്തമായി പറഞ്ഞിരുന്നു. ഇന്ത്യയിൽ മറ്റൊരിടത്തും, ഇത്തരത്തിൽ, ക്ഷേത്രാവകാശം സംബന്ധിച്ച് വ്യക്തമായും പ്രത്യേകമായും പറഞ്ഞിട്ടില്ല-ഇതാണ് നിർണ്ണായകമായത്.
ക്ഷേത്രവുമായി ബന്ധപ്പെടുത്തി ഭരണാധികാരി എന്ന് 1949ലെ ഉടമ്പടിയിലുള്ള പരാമർശം, ഷെബൈത്ത് എന്ന നിലയ്ക്കുള്ള വ്യക്തിയെ സംബന്ധിച്ചു വ്യക്തത വരുത്താൻ മാത്രമാണെന്നും സുപ്രീംകോടതി വ്യക്തമാക്കി. രാജഭരണം അവസാനിച്ചതോടെ രാജകുടുംബത്തിന്റെ അവകാശവും ഇല്ലാതായെന്ന ഹൈക്കോടതിയുടെ വിധിയെ അങ്ങനെ സുപ്രീംകോടതി തള്ളി. ഷെബൈത്ത്, തിരുവിതാംകൂറിലെ അവകാശിയിൽ നിക്ഷിപ്തമെന്നു മാത്രമല്ല, ക്ഷേത്ര ഭരണം നടക്കേണ്ടത് അദ്ദേഹത്തിന്റെ മേൽനോട്ടത്തിലും നിയന്ത്രണത്തിലായിരിക്കണമെന്നും ഉടമ്പടയിൽ പറയുന്നുണ്ട്. ഉടമ്പടി ഒപ്പുവച്ച തിരുവിതാംകൂർ ഭരണാധികാരിയുടെ പദവിയെ രാഷ്ട്രപതി അംഗീകരിക്കുകയും ചെയ്തു. ഭരണഘടനയുടെ 363ാം വകുപ്പനുസരിച്ച്, ചില ഉടമ്പടികളിലും കരാറുകളിലും ഇടപെടാൻ കോടതിക്ക് അധികാരമില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കുന്നു. 1686-ൽ പത്മനാഭ സ്വാമി ക്ഷേത്രത്തിൽ വൻ അഗ്നിബാധയുണ്ടായി. 1729-ൽ വേണാട് രാജാവായി സ്ഥാനമേറ്റ മാർത്താണ്ഡവർമ ക്ഷേത്രം പുതുക്കിപ്പണിതു.
1750 ജനുവരി 17-നായിരുന്നു പ്രസിദ്ധമായ 'തൃപ്പടിദാനം'. ഒറ്റക്കൽ മണ്ഡപത്തിൽ ഉടവാൾെവച്ച് രാജ്യം ശ്രീപത്മനാഭന് സമർപ്പിച്ചതോടെ ക്ഷേത്രചരിത്രം മാറി. പിന്നീട് ചിത്തിരതിരുനാൾ മഹാരാജാവ് വരെ 12 രാജാക്കന്മാരും രാജ്ഞിമാരും നാടുവാണു. 1936 നവംബർ 12-ന് ചിത്തിരതിരുനാൾ നടത്തിയ ക്ഷേത്രപ്രവേശന വിളംബരവും ചരിത്രമായി. 'തിരു-കൊച്ചി' സംസ്ഥാനം നിലവിൽ വന്നശേഷം തിരുവിതാംകൂറും ഇന്ത്യാഗവൺമെന്റും തമ്മിലുണ്ടാക്കിയ ഉടമ്പടി (കവനന്റ്) പ്രകാരം ക്ഷേത്രത്തിന്റെ ഭരണാവകാശവും അധികാരവും രാജാവിന് നൽകി. 'രാജപ്രമുഖൻ' എന്നനിലയിൽ അധികാരത്തിൽ തുടർന്ന ചിത്തിരതിരുനാളിന് ഐക്യകേരളം നിലവിൽവന്നതോടെ സ്ഥാനം നഷ്ടപ്പെട്ടെങ്കിലും കവനന്റ് പ്രകാരമുള്ള അവകാശങ്ങൾ നിലനിന്നു.
രാജാക്കന്മാർക്ക് അനുവദിച്ചിരുന്ന അധികാരങ്ങൾ എടുത്തുകളഞ്ഞിട്ടും ക്ഷേത്രത്തിൽ രാജകുടുംബത്തിനുള്ള അവകാശങ്ങളിൽ കുറവ് വന്നിരുന്നില്ല. 1971-ൽ ക്ഷേത്രത്തിലെ ശ്രീപണ്ടാരം വക ഭൂമി വൻതോതിൽ സർക്കാർ ഏറ്റെടുത്തു. 1991 ജൂലായ് 19-ന് ചിത്തിരതിരുനാൾ അന്തരിച്ചതിനെ തുടർന്ന് അനുജൻ ഉത്രാടം തിരുനാൾ മാർത്താണ്ഡവർമ ശ്രീപത്മനാഭ ദാസനായി. അദ്ദേഹത്തിന്റെ മരണശേഷം ഇപ്പോൾ മൂലം തിരുനാൾ രാമവർമയാണ് രാജകുടുംബത്തിൽനിന്നുള്ള ക്ഷേത്രം സ്ഥാനി.
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്റെ ഭരണത്തിലും പ്രതിഷ്ഠയിലും തിരുവിതാംകൂർ രാജകുടുംബത്തിനുള്ള അവകാശം സുപ്രീംകോടതി തിങ്കളാഴ്ച ശരിവെച്ചത് ക്ഷേത്രഭരണം സംസ്ഥാനസർക്കാർ ഏറ്റെടുക്കണമെന്ന കേരള ഹൈക്കോടതിയുടെ 2011-ലെ വിധി റദ്ദാക്കിക്കൊണ്ടാണ്. ജസ്റ്റിസുമാരായ യു.യു. ലളിത്, ഇന്ദു മൽഹോത്ര എന്നിവരുടെ ബെഞ്ചാണ് സുപ്രധാന വിധി പുറപ്പെടുവിച്ചത്. ഹൈക്കോടതി വിധിക്കെതിരേ രാജകുടുംബമടക്കം നൽകിയ ഹർജികളിലാണ് വിധി. ക്ഷേത്രത്തിന് അഞ്ചംഗ ഭരണസമിതിയും ഇവർക്ക് മാർഗനിർദ്ദേശം നൽകാൻ ഉപദേശക സമിതിയും വേണമെന്ന രാജകുടുംബാംഗങ്ങളുടെ നിർദ്ദേശം നാമമാത്ര ഭേദഗതിയോടെ സുപ്രീംകോടതി അംഗീകരിച്ചു. വിരമിച്ച ഐ.എ.എസ്. ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലാവണം ഭരണസമിതിയെന്നായിരുന്നു ആവശ്യം. ഇതിനുപകരം ജില്ലാ ജഡ്ജിയെയാണ് സുപ്രീംകോടതി നിർദ്ദേശിച്ചത്.
ക്ഷേത്രത്തിന്റെ ആസ്തികൾ കൈകാര്യംചെയ്യേണ്ടത് ഈ സമിതികളാണ്. തന്ത്രിയുടെ നിർദ്ദേശപ്രകാരം ആചാരങ്ങളും അനുഷ്ഠാനങ്ങളും നടത്തുകയുംവേണം. അംഗങ്ങളെല്ലാം ഹിന്ദുക്കളായിരിക്കണം. വിവാദമായ ബി നിലവറ തുറക്കുന്നതുൾപ്പെടെയുള്ള വിഷയങ്ങൾ സമിതികൾക്ക് തീരുമാനിക്കാം. ഭേദഗതി അംഗീകരിച്ചുകൊണ്ട് ഹർജിക്കാരനായ ക്ഷേത്രട്രസ്റ്റി നാലാഴ്ചയ്ക്കകം സത്യവാങ്മൂലം നൽകണം. അത് രാജകുടുംബത്തിലെ ഇനിവരുന്ന അവകാശികൾക്കും ബാധകമായിരിക്കും. സത്യവാങ്മൂലം ഫയൽചെയ്ത് നാലാഴ്ചയ്ക്കകം രണ്ടു സമിതികളും നിലവിൽവരും. ഇതോടെ, 2014-ലെ സുപ്രീംകോടതി ഉത്തരവുപ്രകാരം രൂപവത്കരിച്ച ഭരണസമിതിയുടെ കാലാവധി അവസാനിക്കും. ഒമ്പതുവർഷത്തിനിടെ സുപ്രീംകോടതി ഉത്തരവുപ്രകാരമുണ്ടാക്കിയ മറ്റു കമ്മിറ്റികളുടെയെല്ലാം കാലാവധി നാലുമാസംകൂടി തുടരും. അവ തുടരണമോയെന്ന് ഉപദേശകസമിതിക്ക് തീരുമാനിക്കാം.
ഭരണസമിതി
തിരുവനന്തപുരം ജില്ലാ ജഡ്ജി
ക്ഷേത്ര ട്രസ്റ്റി നിർദ്ദേശിക്കുന്നയാൾ
മുഖ്യ തന്ത്രി,
സംസ്ഥാനസർക്കാർ പ്രതിനിധി,
കേന്ദ്ര സാംസ്കാരികവകുപ്പ് പ്രതിനിധി
ഉപദേശക സമിതി
വിരമിച്ച ഹൈക്കോടതി ജഡ്ജി (നിയമനാധികാരി-ഹൈക്കോടതി ചീഫ് ജസ്റ്റിസ്)
ട്രസ്റ്റി നാമനിർദ്ദേശം ചെയ്യുന്ന പ്രമുഖ വ്യക്തി
പ്രമുഖ ചാർട്ടേഡ് അക്കൗണ്ടന്റ്
ദൈനംദിന ഭരണച്ചുമതല
എക്സിക്യുട്ടീവ് ഓഫീസർ (നിയമനാധികാരി-ഹൈക്കോടതി ചീഫ് ജസ്റ്റിസ്)
- TODAY
- LAST WEEK
- LAST MONTH
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- വീടിന്റെ മൂന്നാംനിലയിൽ കളിക്കുന്നതിനിടെ നാലു വയസ്സുകാരി കെട്ടിപ്പിടിച്ചു; ബാലൻസ് തെറ്റി താഴേയ്ക്ക് വീണ 13കാരിമരിച്ചു: പരിക്കേറ്റ നാല് വയസ്സുകാരി ആശുപത്രിയിൽ
- ഭക്ഷണം കഴിക്കാനെത്തിയ അഭിഭാഷകരെ ആക്രമിച്ച കേസ്; ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ പ്രതി കീഴടങ്ങി: ഹോട്ടൽ മാനേജരായ യുവതിയും അറസ്റ്റിൽ
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- ചുവപ്പിൽ നിന്ന് കാവി നിറത്തിലേക്ക്; ഇംഗ്ലീഷ്, ഹിന്ദി വാർത്താ ചാനലുകളുടെ ലോഗോയിൽ മാറ്റം വരുത്തി ദൂരദർശൻ ന്യൂസ്; സോഷ്യൽ മീഡിയയിൽ വിമർശനം
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- ട്രിവാൻഡ്രം ക്ലബിലെ പണം വച്ചുള്ള ചീട്ടുകളി പൊക്കിയതോടെ താവളം മാറി ചൂതാട്ട സംഘം; തിരുവനന്തപുരം നഗരത്തിലെ രണ്ട് ബാർ ഹോട്ടലുകൾ കേന്ദ്രീകരിച്ച് പണം വച്ച് ചീട്ടുകളി; വർക്കലയിലെ റിസോർട്ടിലും ചീട്ടുകളിക്ക് ബ്രാഞ്ച്; പിന്നിൽ ട്രിവാൻഡ്രം ക്ലബ് സംഘം തന്നെ
- കാണാതായ നഴ്സിങ് ഓഫീസർ കരുനാഗപ്പള്ളിയിലെ ലോഡ്ജിൽ മരിച്ച നിലയിൽ; തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഓഫീസർ ബിജുകുമാറിനെ കാണാതായത് തിങ്കളാഴ്ച മുതൽ; പോസ്റ്റുമോർട്ടം നാളെ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍