അറിയാതെ കാൽതട്ടി വീട്ടുമുറ്റത്തിരുന്ന സ്കൂട്ടി മറിഞ്ഞു വീണപ്പോൾ വളരെ സാവധാനം കാൽ കവച്ച് വച്ച് സ്കൂട്ടിയെ പരിക്കിൽ നിന്ന് രക്ഷിച്ചതെല്ലാം പഴയ കഥ; കൂട്ടുകാരനെ കിട്ടിയപ്പോൾ 'പടയപ്പയും' ആളാകെ മാറി; പാപ്പുഞ്ഞിയുടെ കടയിലെത്തി പച്ചക്കറിയും പഴങ്ങളും തിന്ന് കട തകർത്ത് മടങ്ങിയത് ആ പഴയ ശാന്തസ്വഭാവി; ഇതേ കട ആനകൾ ആക്രമിക്കുന്നത് മൂന്നാം തവണ; മൂന്നാർ ടൗണിൽ ഭീതിവിതച്ച് കാട്ടാനകളുടെ തേർവാഴ്ച
എം മനോജ് കുമാർ
മൂന്നാർ: മൂന്നാർ ടൗണിൽ അടിക്കടി പ്രത്യക്ഷപ്പെടുന്ന കാട്ടാനകളുടെ സ്വൈരവിഹാരം ജനജീവിതത്തിനു ഭീഷണിയാകുന്നു. ആനകൾ ടൗണിൽ തന്നെ ഇറങ്ങി നടക്കാൻ തുടങ്ങിയതോടെ നാട്ടുകാർ ഭീതിയിലാണ്. രണ്ടു ആനകളാണ് ഇന്നലെ മൂന്നാർ ടൗണിൽ ഇന്നലെ അർദ്ധരാത്രി ഇറങ്ങിയത്. ടൗണിലെ ഫ്രൂട്ട്സ് ആൻഡ് വെജിറ്റബിൾ കടയിലെ പച്ചക്കറികളും മറ്റും ആനകൾ ഭക്ഷിക്കുകയും കട നശിപ്പിക്കുകയും ചെയ്തു. പടയപ്പ എന്ന അറിയുന്ന ആനയും മറ്റൊരു ആനയുമാണ് അക്രമങ്ങൾ നടക്കുന്നത്. ഉപദ്രവകാരിയായിരുന്നില്ല മുമ്പ് പടയപ്പ എന്ന ആന. എന്നാൽ ഇപ്പോൾ അതും മാറുകയാണ്.
പെരുമ്പാവൂർകാരനായ പാപ്പുഞ്ഞിയുടെ വെജിറ്റബിൾ കട ലക്ഷ്യമാക്കിയാണ് ആനകൾ വന്നത്. ഈ ലോക്ക്ഡൗൺ കാലത്ത് ഇതേ കടയുടെ നേരെ കാട്ടാനകൾ നടത്തുന്ന മൂന്നാമത് ആക്രമണമാണിത്. കാട്ടാനകൾ തിരഞ്ഞുപിടിച്ച് വന്നാണ് പാപ്പുഞ്ഞിയുടെ കട നശിപ്പിക്കുന്നത്. വീഡിയോ ശ്രദ്ധിച്ചാൽ തന്നെ മനസിലാകും. ആനകൾ നടന്നു വന്നു വളവ് തിരിഞ്ഞു വന്നു ഈ കടയുടെ നേരെ മാത്രമാണ് ആക്രമണം നടത്തുന്നത്. പച്ചക്കറികളും ഫ്രൂട്ട്സുമാണ് ആനകൾ ലക്ഷ്യമാക്കിയത്. കടയും പൂർണമായി ഈ ആക്രമണത്തിൽ തകർന്നിട്ടുമുണ്ട്.
മുന്നാർ ലോക്ക് ഡൗണിൽ തുടരവേ കൊറോണയെ മാത്രമല്ല ആനയെയും പേടിക്കേണ്ട അവസ്ഥയിലാണ് നാട്ടുകാരും വ്യാപാരികൾ ഉൾപ്പെടെയുള്ളവരും. തേയില തോട്ടങ്ങളിൽ കാട്ടാനകൾ ഇപ്പോൾ നിത്യ സന്ദർശകരാണ്. മനുഷ്യസാന്നിധ്യം കുറവായതും വരൾച്ചയുമാണ് വന്യമൃഗങ്ങൾ ജനവാസ മേഖലയിലെത്താൻ കാരണം. ഇതുവരെ മൂന്നാർ ടൗൺ കാണാത്ത ആക്രമണമാണ് കാട്ടാനകൾ നടത്തുന്നത്. പെരുമ്പാവൂരുകാരനായ പാപ്പുഞ്ഞി ലോക്ക് ഡൗൺ ആയതിനാൽ നാട്ടിലാണ് ഉള്ളത്. ജീവനക്കാരാണ് ഷോപ്പിലെ കാര്യങ്ങൾ ശ്രദ്ധിക്കുന്നത്. പാപ്പുഞ്ഞി കടയിൽ ഉള്ളപ്പോൾ ഇവിടെ തന്നെയാണ് കിടക്കുന്നത്. ഷട്ടർ ഇല്ലാത്ത കടമുറിയാണ് ഇത്. ടാർപോളിനും മറ്റും വലിച്ച് കെട്ടുകയാണ് ചെയ്യുന്നത്. പാപ്പുഞ്ഞിയുണ്ടെങ്കിൽ പാപ്പുഞ്ഞിയെ ആനകൾ അപായപ്പെടുത്തിയേനെ.
മൂന്നു വർഷം മുൻപ് മറയൂരിൽ ഒരു കടയ്ക്ക് നേരെ ആന ആക്രമണം നടത്തിയപ്പോൾ കട നശിപ്പിക്കുകയും കടക്കാരനെ കൊല്ലുകയും ചെയ്തിരുന്നു. പപ്പുഞ്ഞിയുണ്ടെങ്കിൽ ഇതേ അവസ്ഥ പാപ്പുണ്ണിക്കും വന്നേനെയെന്നാണ് നാട്ടുകാർ മറുനാടനോട് പറഞ്ഞത്. മുന്നാർ ടൗണിൽ ആന ശല്യം ഇല്ലാത്തതാണ്. സഞ്ചാരികളുടെ ബഹളവും വാഹനങ്ങളും ആളുകളുമൊക്കെയായി അർദ്ധരാത്രിയും സജീവമായി നിൽക്കുന്നതാണ് മൂന്നാർ ടൗൺ. ലോക്ക് ഡൗൺ ആയതിനാൽ സഞ്ചാരികളും വാഹനങ്ങളുമില്ല. അതാണ് ആനകൾ സ്വൈരവിഹാരത്തിനു ഇറങ്ങുന്നത്. എന്തായാലും കാട്ടാനകളുടെ വരവ് നാട്ടുകാരിൽ ഭീതി വളർത്തിയിട്ടുണ്ട്. മൂന്നാമത് ആക്രമണമാണ് നടന്നത് എന്നും നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.
കണ്ണൻ ദേവൻ എസ്റ്റേറ്റിൽ കാട്ടാനയുണ്ട്. കണ്ണൻ ദേവനിലെ ആനകളാണ് പാപ്പുഞ്ഞിയുടെ കട തേടി വന്നത്. ലോക്ക് ഡൗണിലേ അനുകൂല സാഹചര്യമാണ് ആനകൾ ഉപയോഗപ്പെടുത്തുന്നത്. ആനകളെ ഇപ്പോൾ രാത്രിയിൽ ഇറങ്ങി. ഇനി പകൽ ഇറങ്ങിയാൽ തങ്ങളുടെ കാര്യം എന്താണ് എന്നാണ് നാട്ടുകാർ ചോദിക്കുന്നത്. സംഭവം ഇന്നു രാവിലെ അറിഞ്ഞെന്നും എന്ത് നടപടികൾ സ്വീകരിക്കാൻ കഴിയും എന്ന കാര്യം ആലോചിക്കുമെന്നും മൂന്നാർ ഡിഎഫ്ഒ മറുനാടനോട് പറഞ്ഞു. ലോക്ക് ഡൗൺ കാരണം ആളുകളും വാഹനങ്ങളും ഇല്ലാത്ത അവസ്ഥയാണ് മൂന്നാറിൽ ആനകൾ എത്താൻ കാരണം. പച്ചക്കറികൾ കടക്കാർ റോഡിൽ തന്നെ തള്ളിപോകുന്ന അവസ്ഥയും മൂന്നാർ ടൗണിലുണ്ട്. ഇതെല്ലാം കഴിക്കാൻ വേണ്ടിയാണ് ആനകൾ ഇറങ്ങുന്നത്. ആളും ബഹളവും ഇല്ലാത്തതും ആനകൾക്ക് അനുകൂല സാഹചര്യമാവുന്നു. അന്വേഷിച്ച് നടപടികൾ കൈക്കൊള്ളുമെന്ന് ഡിഎഫ്ഒ പറഞ്ഞു.
സംഭവം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഫോറസ്റ്റ് വിഭാഗത്തിനു നിർദ്ദേശം നൽകിയിട്ടുണ്ടെന്നും ആർഡിഒ പ്രേം മറുനാടനോട് പറഞ്ഞു. ലോക്ക് ഡൗൺ കാരണം നിലനിൽക്കുന്ന വിജനതയാണ് ആനകൾ ഇറങ്ങാൻ കാരണം. ഒന്ന് രണ്ടു ആനകളുടെ സാന്നിധ്യം മൂന്നാർ ടൗണിലുണ്ട് എന്ന കാര്യം ഫോറസ്റ്റ് വിഭാഗത്തെ അറിയിച്ചിട്ടുണ്ട്. ഫോറസ്റ്റ് ഈ കാര്യത്തിൽ സത്വര നടപടികൾ സ്വീകരിക്കും. കട നശിച്ച കാര്യം അന്വേഷിക്കാൻ പഞ്ചായത്ത് സെക്രട്ടറിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. അർഹമായ നഷ്ടംപരിഹാരം നൽകാനും നിർദ്ദേശിച്ചിട്ടുണ്ട്. ഫോറസ്റ്റിനെ അറിയിച്ചാൽ അവർ വന്നു ആനകളെ ഓടിച്ചു വിടും. അവർക്കും ചെയ്യാൻ കഴിയുന്ന കാര്യം ഇതാണ്. വേറെ എന്തെങ്കിലും നടപടികൾ സ്വീകരിക്കാൻ കഴിയുമെങ്കിൽ അത് ഫോറസ്റ്റ് വിഭാഗവുമായി ആലോചിച്ച് നടപ്പാക്കും-ആർഡിഒ പറയുന്നു.
കാട്ടാന ശല്യം മാത്രമല്ല മറ്റു മൃഗങ്ങളും മൂന്നാറിൽ എത്തിത്തുടങ്ങിയത് നാട്ടുകാർക്ക് ഭീതി സൃഷ്ടിക്കുന്നുണ്ട്. കഴിഞ്ഞ മാസം മൂന്നാർ ടൗണിൽ അന്തോണിയർ കോളനിയിൽ എത്തിയ കാട്ടുപോത്ത് വീടുകളുടെ മുറ്റത്ത് വരെ എത്തിയിരുന്നു. ചിന്നക്കനാൽ പഞ്ചായത്തിലെ 301 കോളനി, സിംഗുകണ്ടം എന്നിവിടങ്ങളിൽ കാട്ടാനശല്യമുള്ളതായി പരാതിയുണ്ട്. സിംഗുകണ്ടം മേഖലയിലെ കൃഷിയിടങ്ങളിൽ ഇറങ്ങിയ കാട്ടാനകൾ ഏലക്കൃഷി നശിപ്പിച്ചിരുന്നു. നാട്ടുകാർ വനംവകുപ്പിനെ വിവരം അറിയിച്ചതിനെ തുടർന്ന് വനവകുപ്പ് വാച്ചർമാർ എത്തിയാണ് കാട്ടാനയെ തുരത്തിയത്.
കൊറോണ നിയന്ത്രണങ്ങളൊന്നും ബാധകമല്ലത്തിനാൽ പടയപ്പ സർവ്വസ്വതന്ത്രനാണ്. കാടാണ് വീടെങ്കിലും രാത്രിയെന്നോ പകലെന്നോ വ്യത്യസമില്ലാതെ അവൻ തോന്നുന്നിടത്തെല്ലാം കറങ്ങി നടക്കും. ഒരു കൂസലുമില്ലാതെ. കുറച്ചു കാലം മുമ്പ് ഉപദ്രവകാരിയല്ലാത്തതിനാൽ നാട്ടുകാർക്കും ഇവൻ പ്രിയപ്പെട്ടവനായിരുന്നു. കുറച്ചു ദിവസം മുമ്പ് മൂന്നാറിലെ എൽ എഫ് എച്ച് എസ് സ്കൂൾ പരിസരത്ത് പ്രത്യക്ഷപ്പെട്ട ഇവൻ രാത്രി 10 മണിയോടടുത്തുവരെ സമീപത്തെ വീടുകളിലും മൂന്നാർ മാർക്കറ്റ് പരിസരത്തുമായി ചുറ്റിനടന്നു. സ്കൂൾ പരിസരത്തെത്തിയപ്പോൾ അറിയാതെ കാൽതട്ടി വീട്ടുമുറ്റത്തിരുന്ന സ്കൂട്ടി മറിഞ്ഞു വീണു. അവൻ ഇപ്പോൾ സ്കൂട്ടി ചവിട്ടി തകർക്കുമെന്ന് കരുതി വീട്ടുകാർ ശ്വാസമടക്കിപ്പിടിച്ചിരുന്നു. ഒന്നുമുണ്ടായില്ല. വളരെ സാവധാനം കാൽ കവച്ച് വച്ച് സ്കൂട്ടിയെ പരിക്കിൽ നിന്ന് രക്ഷിച്ച് അവൻ നടന്നകന്നു. അപ്പോഴാണ് വീട്ടുകാർക്ക് ആശ്വാസമായത്.
രാത്രി 8.30 തോടടുത്ത് മൂന്നാർ പട്ടണത്തോടുചേർന്ന് നല്ലതണ്ണി റോഡിലെ വീട്ടുമുറ്റത്തെത്തി , പിണ്ഡമിട്ടും മൂത്രമൊഴിച്ചും അല്പം പരിസരമലിനീകരണം സൃഷ്ടിച്ചെങ്കിലും ഷെഡിൽക്കിടന്ന വാഹനങ്ങളിലും മുറ്റത്തിരുന്ന ബൈക്കളിലും ഒരു പോറൽ പോലും ഏൽപ്പിച്ചില്ല. അടുത്തവീട്ടുകാർ വിളിച്ച് കാര്യം പറഞ്ഞപ്പോഴാണ് ഈ വീട്ടുകാർ പടയപ്പ വന്നുപോയത് അറിഞ്ഞതുതന്നെ. അബദ്ധത്തിൽ മുമ്പിപ്പെടുമ്പോൾ ഭയന്നിട്ടോ അകാരണമായി പ്രകോപിപ്പിക്കുമ്പോഴോ മാത്രമാണ് ഇവൻ പേരിനെങ്കിലും ആക്രമണകാരിയാവാറുള്ളു എന്നാണ് നാട്ടുകാർ വ്യക്തമാക്കുന്നത്. ആക്രണ ചെയ്തില്ലങ്കിൽ ആൾ ശാന്ത സ്വഭാവക്കാരനാണെന്നാണ് നാട്ടുകാരുടെ അഭിപ്രായം. ഈ അഭിപ്രായമാണ് ഇപ്പോൾ പടയപ്പയും കൂട്ടുകാരനും തെറ്റിക്കുന്നത്.
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്