Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഉദ്ദേശിക്കുന്നത് ഉപകാര സ്മരണ; നാളുകളായി ചാനലുകളിലും സോഷ്യൽ മീഡിയയിൽ സൈബർ ഗുണ്ടായിസത്തിനും നേതൃത്വം നൽകിയതിന് ഒടുവിൽ ഫലം ലഭിച്ചു; പിഎം മനോജിനെ കൂടി മുഖ്യമന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫിൽ ഉൾപ്പെടുത്തി ഉത്തരവ്; രണ്ടു കൊല്ലമെങ്കിലും സേവനം ഇല്ലെങ്കിൽ പെൻഷൻ ലഭിക്കാത്തതിനാൽ ധൃതിപിടിച്ച് നിയമനം; മുഖ്യമന്ത്രിയുടെ ഓഫീസിൽ മാധ്യമ സംഘം അനുദിനം വളരുന്നത് ഇങ്ങനെ

ഉദ്ദേശിക്കുന്നത് ഉപകാര സ്മരണ; നാളുകളായി ചാനലുകളിലും സോഷ്യൽ മീഡിയയിൽ സൈബർ ഗുണ്ടായിസത്തിനും നേതൃത്വം നൽകിയതിന് ഒടുവിൽ ഫലം ലഭിച്ചു; പിഎം മനോജിനെ കൂടി മുഖ്യമന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫിൽ ഉൾപ്പെടുത്തി ഉത്തരവ്; രണ്ടു കൊല്ലമെങ്കിലും സേവനം ഇല്ലെങ്കിൽ പെൻഷൻ ലഭിക്കാത്തതിനാൽ ധൃതിപിടിച്ച് നിയമനം; മുഖ്യമന്ത്രിയുടെ ഓഫീസിൽ മാധ്യമ സംഘം അനുദിനം വളരുന്നത് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പിണറായി സർക്കാന് വേണ്ടി ചാനലുകളിലും സോഷ്യൽ മീഡിയയിലും വാദമുയർത്തുന്നവരിൽ പ്രധാനിയാണ് പിഎം മനോജ്. പിണറായി വിജയൻ അധികാരത്തിൽ എത്തിയപ്പോൾ തന്നെ മുകളിൽ നിയമനം ലഭിക്കുമെന്ന് കരുതിയാതാണ് ദേശാഭിമാനി റെസിഡന്റ് എഡിറ്റർ. എന്നാൽ പി.എം. മനോജിനെ അന്ന് തഴഞ്ഞു. അതിന് പരിഹാരമുണ്ടാക്കുകയാണ് ഇപ്പോൾ. ആദ്യ ഘട്ടത്തിൽ തഴഞ്ഞിട്ടും കൂടെ നിന്ന മനോജിനെ മുഖ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിൽ നിയമിച്ചു. അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായി അദ്ദേഹത്തിന് നിയമനം നല്കിയിരിക്കുന്നത്.

മുഖ്യമന്ത്രിയുടെ ഓഫീസിലെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി ടി. വേലായുധൻ വ്യക്തിപരമായ കാരണങ്ങളാൽ അടുത്തിടെ സ്ഥാനമൊഴിഞ്ഞിരുന്നു. ഈ തസ്തികയിലേക്കാണ് മനോജിനെ പരിഗണിക്കുന്നതെങ്കിലും പ്രൈവറ്റ് സെക്രട്ടറിയായിരുന്ന എം വി ജയരാജൻ ഒഴിഞ്ഞതിനെത്തുടർന്നുണ്ടായ രാഷ്ട്രീയ ഒഴിവ് നികത്തുകയാണ് ലക്ഷ്യം. ജയരാജൻ കണ്ണൂർ ജില്ലാ സെക്രട്ടറിയായപ്പോൾ മുൻ ഇൻകം ടാക്സ് കമ്മിഷണർ ആർ. മോഹനെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് മനോജ് ഓഫീസിൽ എത്തുന്നത്. മനോജ് എത്തിയതോടെ ഫലത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിലെ കരുത്തനായി മാറും.

ഇതിനിടെ മാധ്യമ പ്രവർത്തകരെ മുഴുവൻ പേഴ്‌സണൽ സ്റ്റാഫിൽ തള്ളിക്കയറ്റി ഖജനാവ് മുടിക്കുകയാണ് എന്ന ആരോപണവും ശക്തമാണ്. മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവാണ് കൈരളിയുടെ എംഡി കൂടിയായ ജോൺ ബ്രിട്ടാസ്. ജോൺ ബ്രിട്ടാസ് പണം വാങ്ങാതെയാണ് പണിയെടുക്കുന്നത്. ജോൺ ബ്രിട്ടാസിന്റേത് ഒഴികെ ബാക്കിയെല്ലാം ഖജനാവിന് വലിയ ബാധ്യതയാണ്. ദേശാഭിമാനിയിൽ നിന്ന് തന്നെ എത്തിയ പ്രഭാ വർമ്മയും അബൂബക്കറും മുഖ്യമന്ത്രിയുടെ ഓഫീസിൽ ഇപ്പോഴുമുണ്ട്. രണ്ട് പേർക്കും ലക്ഷത്തിന് മുകളിലാണ് ശമ്പളം.

ഇതിന് പുറമേയാണ് പിഎം മനോജും എത്തുന്നത്. ഇതോടെ മാധ്യമ പ്രവർത്തകരിലെ പ്രധാനിയാരെന്ന തർക്കം രൂക്ഷമാകും. നേരത്തെ പ്രഭാവർമ്മയ്ക്ക് ജോൺ ബ്രിട്ടാസിനേക്കാൾ കുറഞ്ഞ പദവിയാണ് നൽകിയത്. ഇതോടെ പ്രഭാവർമ്മ പ്രതിഷേധവുമായി എത്തി. തുടർന്ന് പോസ്റ്റിൽ ഉയർച്ചയും ശമ്പളവർദ്ധനവും നൽകി. എന്നിട്ടും വലിയ ഗുണമുണ്ടായില്ലെന്ന് കണ്ടതോടെയാണ് അബൂബേക്കറിനെ നിയമിച്ചത്. കരുതലോടെ ഇടപെടലാണ് അബൂബേക്കർ നടത്തിയത്. അപ്പോഴും മുഖ്യമന്ത്രിയുടെ മാധ്യമ സംഘത്തിന് പൊതു ചർച്ചകളിൽ ഭരണത്തെ ഉയർത്തിക്കാട്ടാനാകില്ലെന്ന വിമർശനം ഉയർന്നു.

ഈ സാഹചര്യത്തിലാണ് മനോജിനെ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിക്കുന്നത്. ഇതോടെ ഓഫീസിന്റെ ഭരണം മനോജിലേക്ക് കേന്ദ്രീകരിക്കുമെന്ന സംശയവും സജീവമാണ്. മുൻ ഇൻകം ടാക്സ് കമ്മിഷണർ ആർ. മോഹനൻ പ്രൈവറ്റ് സെക്രട്ടറിയാണ്. എന്നാൽ രാഷ്ട്രീയ പരമായ ബന്ധങ്ങളില്ല. നളിനി നെറ്റോയുടെ സഹോദരനാണ് മോഹനൻ. മോഹനൻ എത്തിയതോടെ നളിനി നെറ്റോയും രാജിവച്ചു. ഇതിന് പിന്നാലെയാണ് ടി. വേലായുധൻ സ്ഥാനമൊഴിഞ്ഞത്.

മുഖ്യമന്ത്രിയുടെ വിദേശയാത്രക്കാലത്തെ ഈ മാറ്റം എന്തിനാണെന്ന് ആർക്കും ഇനിയും മനസ്സിലായിട്ടില്ല. ഈ ഒഴിവിലേക്കാണ് മാധ്യമങ്ങളേയും രാഷ്ട്രീയക്കാരേയും ഒരു പോലെ കൈകാര്യം ചെയ്യാനാകുന്ന പി എം മനോജ് എത്തുന്നത്. 2016ലെ തെരഞ്ഞെടുപ്പ് കാലത്ത് സിപിഎമ്മിന് വേണ്ടി സൈബർ മേഖലയിലെ പ്രചരണം നടത്തിയ പ്രമുഖനാണ് മനോജ്. ഇതു കൂടി പരിഗണിച്ചാണ് ഇപ്പോൾ നിയമനം. ഇനി സർക്കാരിന് രണ്ട് കൊല്ലത്തിന് അടുത്ത് മാത്രമേ കാലമുള്ളൂ. അതുകൊണ്ട് തന്നെ മനോജിന് പെൻഷൻ ഉറപ്പാക്കാൻ ഉടൻ നിയമനം നൽകും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP