`പച്ചമനുഷ്യരെ വെട്ടിയും കുത്തിയും അരും കൊല ചെയ്ത അക്രമ രാഷ്ട്രീയത്തിന്റെ സൂത്രധാര മാപ്പില്ല`; പി ജയരാജനെ നരഭോജിയെന്ന് വിളിച്ച് ലീഗിന്റെ ഫ്ളക്സ്; മുൻ എംഎൽഎയെ അനുസ്മരിക്കുന്ന ചടങ്ങെന്ന മര്യാദയെങ്കിലും കാണിക്കൂ; വടകരയിൽ തോറ്റെന്ന പരിഹാസത്തിന് പുന്നാപുരം കോട്ടയിൽ കുഞ്ഞാപ്പയും മജീദും തോറ്റത് മറക്കേണ്ടെന്നും സിപിഎമ്മിന്റെ മറുപടി; പരിപാടിക്ക് മുൻപ് വെച്ചവർ തന്നെ ഫ്ളക്സും മാറ്റി; നെഞ്ചും വിരിച്ച് ഉദ്ഘാടനം നടത്തി പിജെ മടങ്ങി
ജംഷാദ് മലപ്പുറം
മലപ്പുറം: സിപിഎം മുൻ കണ്ണൂർ ജില്ലാ സെക്രട്ടറി പി.ജയരാജനെ നരഭോജിയാക്കി ചിത്രീകരിച്ച് തിരൂർ വെട്ടം ആലിശ്ശേരിയിൽ ഫ്ളക്സ്ബോർഡുയർന്നു, പച്ചമനുഷ്യരെ വെട്ടിയും, കുത്തിയും അരുങ്കൊല ചെയ്ത അക്രമ രാഷ്ട്രീയത്തിന്റെ സൂത്രധാര മാപ്പില്ലെന്നും കുറിപ്പെഴുതിവെച്ച ഫ്ളക്സ് ബോർഡ് സ്ഥാപിച്ചത് മുസ്ലിംലീഗ് പ്രവാസി സംഘടനയായ വെട്ടം ആലിശേരിയിലെ ഗ്ലോബൽ കെ.എം.സി.സി പ്രവർത്തകരാണ്, ബോർഡിന് താഴെ ഇവരുടെ പേരും ഉണ്ടായിരുന്നു. എന്നാൽ ബോർഡിനെതിരെ പ്രതിഷേധവുമായി സിപിഎം സോഷ്യൽ മീഡിയയിൽ എത്തിയതോടെ ഒറ്റ ദിവസംകൊണ്ട് ബോർഡ് അപ്രത്യക്ഷമായി, ബോർഡ് വെച്ചവർതന്നെ എടുത്തുകൊണ്ടു പോകുകയായിരുന്നുവെന്ന് സിപിഎം പ്രവർത്തകർ പറഞ്ഞു.
തിരൂർ മൂൻ എംഎൽഎയായിരുന്നു പി.പി.അബ്ദുള്ളക്കുട്ടിയുടെ അഞ്ചാം ചരമവാർഷിക അനുസ്മരണ പരിപരിപാടിയായ'ഓർമയിലെ സഖാവ്' ചടങ്ങ് ഉദ്ഘാടനം ജൂലൈ രണ്ടിനാണ് വെട്ടം ആലിശേരിയിൽവെച്ചുനടന്നത്. ചടങ്ങിന്റെ ഉദ്ഘാടകനായിരുന്നു പി.ജയരാജൻ. ജയാരാജനെ നാട്ടിൽ കാലുകുത്തിക്കാൻ അനുവദിക്കില്ലെന്ന രീതിയിലുള്ള ഫ്ളക്സാണ് പരിപാടിയുടെ രണ്ടു ദിവസം മുമ്പ് ഇവിടെ ഉയർന്നതെങ്കിലും പരിപാടി നടക്കുന്നതിന്റെ ഒരു ദിവസം മുമ്പുതന്നെ ഇത് അപ്രത്യക്ഷമാവുകയും ചെയ്തു. എന്നാൽ ഇതൊന്നും കാര്യമാക്കാതെ ചടങ്ങ് നെഞ്ചുംവിരിച്ച് ഉദ്ഘാടനം ചെയ്തു പി.ജെ മടങ്ങി. സഖാവ് പി.പി അബ്ദുള്ളകുട്ടി സ്മാരക വായനശാല ആൻഡ് ഗ്രന്ഥാലയമാണ് അനുസ്മരണ പരിപാടി സംഘടിപ്പിച്ചത്.
ജൂലൈ 2 ചൊവ്വാഴ്ച വൈകുന്നേരം 5 മണിക്ക് പരിപാടി നടത്താനിരിക്കെ അതിന്റെ തലേദിവസം ആലിശ്ശേരി അങ്ങാടിയിൽ പി. ജയരാജനെതിരെയുള്ള ഫ്ലെക്സ് ബോർഡ് പ്രത്യക്ഷപ്പെട്ടു. പി. ജയരാജന്റെ പേരെടുത്തു പറയാത്ത വിവാദപരമായ ഫ്ലെക്സ് ബോർഡ് ഗ്ലോബൽ കെ എം സി സി വെട്ടം പ്രവർത്തകരാണ് സ്ഥാപിച്ചത്. പച്ചമനുഷ്യരെ വെട്ടിയും കുത്തിയും അറുംകൊല ചെയ്ത അക്രമരാഷ്ട്രീയത്തിന്റെ സൂത്രധാരൻ, കേരളരാഷ്ട്രീയം കണ്ട ഏറ്റവും വലിയ പാപക്കറയുള്ളവൻ, വടകരയുടെ ജനകീയ കോടതിയിൽ സി പി എമ്മിന്റെ ചരിത്രത്തിൽ ഏറ്റവും വലിയ പരാജയം ഏറ്റുവാങ്ങിയവൻ, ഈ നരഭോജിക്ക് വെട്ടം ആലിശ്ശേരിയുടെ മണ്ണിൽ മാപ്പില്ല എന്നെഴുതിയ ഫ്ലെക്സ് ബോർഡാണ് പ്രത്യക്ഷപ്പെട്ടത്.
സംഭവം നടന്നയുടൻ സിപിഎം പ്രവർത്തകർ രൂക്ഷമായ എതിർപ്പുമായി മുന്നോട്ട് വന്നു. തിരൂരിന്റെ മുൻ എംഎൽഎ ആയ, നീണ്ട കാലം തിരൂർ അർബൻ ബാങ്കിന്റെ ചെയർമാൻ സ്ഥാനം അലങ്കരിച്ച ആളായിരുന്നു സ: പി.പി അബ്ദുള്ളകുട്ടി. ഗ്രന്ഥശാലാ പ്രസ്ഥാനത്തിനും നാടിന്റെ വികസനത്തിനും എണ്ണമറ്റ സംഭാവനകൾ നൽകിയ വ്യക്തി. മണ്ണിൽ അധ്വാനിക്കുന്നവന്റെ അവകാശ സമരങ്ങളുടെ മുന്നണി പോരാളിയായിരുന്ന സഖാവ്. ഇങ്ങനെ ഒരാൾ നാട്ടുകാരൻ ആകുന്നത് ഒരു നാടിനാകെ അഭിമാനമാണ്. അങ്ങനെയുള്ള ഒരു വ്യക്തിയുടെ ഓർമ്മ ദിവസം നാട്ടിലെ വായനശാല അദ്ദേഹത്തിന്റെ അനുസ്മരണം സംഘടിപ്പിക്കുന്നതിന് മുന്നോട്ടു വരുന്നത് അദ്ദേഹത്തോടുള്ള ആദരവിന്റെ ഭാഗമായിട്ടാണ്.
അദ്ദേഹത്തിന്റെ പഴയ കാല സഹപ്രവത്തകർ, അദ്ദേഹം കൈപിടിച്ച് നടത്തിയവർ തുടങ്ങി എല്ലാവരും ഒത്തു ചേരുമ്പോൾ
രാഷ്ട്രീയ എതിരാളികൾ ആണെങ്കിൽ പോലും ഒരു അനുസ്മരണ പരിപാടിയോട് കാണിക്കേണ്ട സാമാന്യ മര്യാദ കാണിക്കണമായിരുന്നു കെ.എം.സി.സി. തുടങ്ങിയ പോസ്റ്റുകളുമാണ് നിരവധിപേർ സോഷ്യൽ മീഡിയയിൽ രംഗത്തെത്തി. ഇതിനു പുറമെ നിർധനരായ 500 ഓളം കുടുംബങ്ങൾക്ക് ഭക്ഷണക്കിറ്റ്വിതരണവും ചടങ്ങിനോടനുബന്ധിച്ചു നടന്നിരുന്നു. രാഷ്ട്രീയം നോക്കാതെയുള്ള നിർധനരെസഹായിക്കുന്ന ചടങ്ങാണ് നടന്നത്.
മുസ്ലിം ലീഗിന്റെ ജില്ലയിലെ തന്നെ ഏറ്റവും വലിയ ക്രിമിനൽ കേന്ദ്രമാണ് വെട്ടം പഞ്ചായത്തെന്നാണ് സിപിഎം പാർട്ടി അനുഭാവികൾ വിവാദ സംഭവത്തെ തുടർന്ന് ഫേസ്ബുക്കിൽ പ്രചരണം നടത്തിയത്. പലരീതികളിലും സംഭവത്തെ കുറിച്ചു സഖാക്കൾ സോഷ്യൽ മീഡിയയിലൂടെ പ്രചരണം നടത്തി, ഇതിൽ പ്രധാനപ്പെട്ട ചില പോസ്റ്റുകളിൽ ഇങ്ങിനെയാണ് പറയുന്നത്. സ്വന്തം നാട്ടിൽ നിന്നും ആദ്യമായി ഒരു എംഎൽ.എ ഉണ്ടായിട്ട് സഖാവ് പി.പി അബ്ദുള്ളക്കുട്ടി എംഎൽഎയെ മുസ്ലിം ലീഗിന്റെ ക്രിമിനലുകൾ വഴി തടഞ്ഞ് അക്രമിച്ചതിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത നാടാണ് വെട്ടം ആലിശ്ശേരി. തൊട്ടടുത്തതാണ് മുസ്ലിം ലീഗിന്റെ ക്രിമിനൽ കേന്ദ്രമായ പറവണ്ണ. ബസ്സ് റൂട്ട് ഇല്ലാത്ത റൂട്ടിൽ കെഎസ്ആർടിസി ബസ്സ് കൊണ്ടുവന്നപ്പോൾ കമ്മ്യൂണിസ്റ്റുകാര്‍ കൊണ്ടുവന്ന ബസ്സിൽ കയറില്ലെന്ന് പറയുകയും പിന്നീട് ഭരണം കിട്ടിയപ്പോൾ ബസ്സ് റൂട്ട് റദ്ദാക്കുകയും ചെയ്ത പ്രത്യേക തരം ജനാധിപത്യ വാദികൾ ആണ് മുസ്ലിം ലീഗെന്നും ഫേസ് ബുക്ക് പോസ്റ്റിൽ പറയുന്നു.
സഖാവ് പി.പി അബ്ദുള്ളക്കുട്ടിയുടെ പേരിലുള്ള വായനശാല സംഘടിപ്പിക്കുന്ന ഓർമ്മയിലെ സഖാവ് എന്ന പരിപാടിക്ക് വായനശാലാ പ്രവർത്തകർ സിപിഐഎം സംസ്ഥാന സമിതി അംഗവും സഖാവ് പി.പി അബ്ദുള്ളക്കുട്ടി എംഎൽഎ ആയിരുന്ന കാലത്ത് നിയമസഭാ അംഗവുമായിരുന്ന സഖാവ് പി. ജയരാജനെ ഉത്ഘാടകനായി ക്ഷണിച്ചുവെങ്കിൽ സഖാവ് വന്നു പോകുമെന്ന വെല്ലുവിളി കൂടിയായിരുന്നു ഫേസ് ബുക്ക് പോസ്റ്റ്.സിപിഎമ്മിന്റെ പ്രധിഷേധം ശക്തമായതിനെ തുടർന്ന് കെ.എം.സി.സി പ്രവർത്തകർ വിവാദ ഫ്ലെക്സ് ബോർഡ് എടുത്തു മാറ്റിയെന്നും പിന്നീട് പാർട്ടി പ്രവർത്തകർ തന്നെ ഫേസ്ബുക്ക് പോസ്റ്റുകളിൽ കുറിച്ചു. തീരുമാനിച്ച ദിവസം അനുസമരണ യോഗത്തിലേക്ക് പി. ജയരാജൻ എത്തുകയും ഓർമ്മയിലെ സഖാവ് എന്ന പരിപാടി ഉൽഘാടനം നിർവ്വഹിക്കുകയും ചെയ്തു.
ജൂലൈ 2നു പി.പി അബ്ദുള്ളകുട്ടി സ്മാരക വായനശാല സംഘടിപ്പിച്ച അഞ്ചാം അനുസ്മരണയോഗത്തിൽ പി. ജയരാജൻ, പി.പി നാസർ (സെക്രട്ടറി, വായനശാല), അഡ്വ. പി. ഹംസക്കുട്ടി (പ്രസിഡന്റ്, തിരൂർ കോപ്പറേറ്റീവ് എഡ്യൂക്കേഷണൽ സൊസൈറ്റി), ഇ. ജയൻ (ചെയർമാൻ, തിരൂർ അർബൻ ബാങ്ക്), എം. ശങ്കരൻ നമ്പൂതിരി( സംഗീതജ്ഞൻ), പത്മനാഭൻ മാസ്റ്റർ (സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ അംഗം), ഇ. അഫ്സൽ (കാലിക്കറ്റ് യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് അംഗം), ഡോ. രതീഷ് കുമാർ (മെഡിക്കൽ ഓഫീസർ, തലക്കാട്) , ഡോ. താര നാസർ (ഹോമിയോ ഡോക്ടർ, വായനശാല), എൻ.എസ് ബാബു (സെക്രട്ടറി കാനൂർ വായനശാല), സി എം മുഹമ്മദ് (ഡയറക്ടർ വി ആർ സി ഹോസ്പിറ്റൽ), കെ. ഉണ്ണിക്കൃഷ്ണൻ (പ്രസിഡന്റ്, വായനശാല) എന്നിവർ സംസാരിച്ചു. ചടങ്ങിൽ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം കരസ്ഥമാക്കിയ കുട്ടികളെ പി.കുമാരൻ ആൻഡ് ടി.ബാലൻ എൻഡോവ്മെന്റ് നൽകി ആദരിച്ചു.
കെ.എം.സി.സി പ്രവർത്തകരെ വെല്ലുവിളിച്ച സിപിഎം പ്രവർത്തകരുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം ഇങ്ങനെ
സ: പി പി അബ്ദുള്ള കുട്ടി.....
തിരൂരിന്റെ മുൻ എംഎൽഎ
നീണ്ട കാലം തിരൂർ അർബൻ ബാങ്കിന്റെ ചെയർമാൻ.
വെട്ടം ഗ്രാമ പഞ്ചായത്തിന്റെ മുൻ പ്രസിഡന്റ്.
കർഷക സംഘം സംസ്ഥാന വൈസ് പ്രസിഡന്റ്.
സിപിഐ (എം) ജില്ലാ നേതാവ്.
ഗ്രന്ഥശാലാ പ്രസ്ഥാത്തിനും
നാടിന്റെ വികസനത്തിനും
എണ്ണമറ്റ സംഭാവനകൾ നൽകിയ വ്യക്തി.
മണ്ണിൽ അധ്വാനിക്കുന്നവന്റെ അവകാശ സമരങ്ങളുടെ മുന്നണി പോരാളിയായ
ഏവരുടേയും സഖാവ്
ഇങ്ങനെ ഒരാൾ നാട്ടുകാരൻ ആകുന്നത് ഒരു നാടിനാകെ അഭിമാനമാണ്.
പ്രത്യേകിച്ചും ഞങ്ങൾ തിരൂരുകാർക്ക്.
സന്തം നാട്ടുകാരൻ തിരൂരിൽ എംഎൽഎ ആകുന്നത് നൂറ്റാണ്ടിൽ ഇടക്കേ നടക്കൂ
അങ്ങനെയുള്ള ഒരു വ്യക്തി നമ്മെ വിട്ടുപിരിയുന്നത് നാടിന് വലിയ നഷ്ടമാണ്.
അതുകൊണ്ട് തന്നെയാണ് ആ മനുഷ്യന്റെ ഓർമ്മ ദിവസം നാട്ടിലെ വായനശാല
അദ്ദേഹത്തിന്റെ അനുസ്മരണം സംഘടിപ്പിക്കുന്നതിന് മുന്നോട്ടു വരുന്നത്.
അദ്ദേഹത്തിന്റെ പഴയ കാല സഹപ്രവത്തകർ...,
അദ്ദേഹം കൈപിടിച്ച് നടത്തിയവർ....,
സഖാക്കൾ....
എല്ലാരും ഇന്ന് ഒത്തു ചേരുമ്പോൾ
രാഷ്ട്രീയ എതിരാളികൾ എങ്കിലും,
ഒരു അനുസ്മരണ പരിപാടിയോട്
കാണിക്കേണ്ട ഒരു സാമാന്യ മര്യാദ ഉണ്ടായിരുന്നു.
മറ്റൊരു പോസ്റ്റ്ഇങ്ങിനെയാണ്
അണക്കെന്തെ ചെങ്ങായി....?
ഓര് ലീഗാണ്....
മൂരി ലീഗ്
മുസ്ലിം ലീഗിന്റെ ജില്ലയിലെ തന്നെ ഏറ്റവും വലിയ ക്രിമിനൽ കേന്ദ്രമാണ് വെട്ടം പഞ്ചായത്ത് . സ്വന്തം നാട്ടിൽ നിന്നും ആദ്യമായി ഒരു എംഎൽഎ ഉണ്ടായിട്ട് സഖാവ് പിപി അബ്ദുള്ളക്കുട്ടിയെ എംഎൽഎയെ മുസ്ലിം ലീഗിന്റെ ക്രിമിനലുകൾ വഴി തടഞ്ഞ് അക്രമിച്ചതിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത നാടാണ് വെട്ടം ആലശ്ശേരി . തൊട്ടടുത്തതാണ് മുസ്ലിം ലീഗിന്റെ ക്രിമിനൽ കേന്ദ്രമായ പറവണ്ണ. ബസ്സ് റൂട്ട് ഇല്ലാത്ത റൂട്ടിൽ ഗടഞഠഇ ബസ്സ് സഖാവ് എംഎൽഎ ആയി കൊണ്ട് വന്നപ്പോൾ കമ്മ്യൂണിസ്റ്റുകാര്‍ കൊണ്ട് വന്ന ബസ്സിൽ കയറില്ലെന്ന് പറയുകയും പിന്നീട് ഭരണം കിട്ടിയപ്പോൾ ബസ്സ് റൂട്ട് കാൻസൽ ചെയ്യിക്കുകയും ചെയ്ത പ്രത്യേക തരം ജനാധിപത്യ വാദികൾ ആണ് നിങ്ങൾ.
സഖാവ് പിപി അബ്ദുള്ളക്കുട്ടിയുടെ പേരിലുള്ള വായനശാല സംഘടിപ്പിക്കുന്ന ഓർമ്മയിലെ സഖാവ് എന്ന പരിപാടിക്ക് വായനശാലാ പ്രവർത്തകർ സിപിഐഎം സംസ്ഥാന സമിതി അംഗവും സഖാവ് പി പി അബ്ദുള്ളക്കുട്ടി എംഎൽഎ ആയിരുന്ന കാലത്ത് നിയമസഭാ അംഗവും ആയിരുന്ന സഖാവ് പി ജയരാജനെ ഉത്ഘാടകനായി ക്ഷണിച്ചു എങ്കിൽ സഖാവ് വന്നു പോകും. അതിൽ കേരളാ മൂരി കൾച്ചറൽ സെന്റർ പ്രവർത്തകർക്ക് അസഹിഷ്ണുത ഉണ്ടായിട്ട് ഒരു കാര്യവും ഇല്ല.
വടകരയിലെ തോൽവിയാണ് പി ജയരാജനെ ഇകഴ്ത്താൻ നിങ്ങൾ ഉപയോഗിക്കുന്നത് എങ്കിൽ മുസ്ലിം ലീഗിന്റെ പൊന്നാമ്പരം കോട്ടയായ മഞ്ചേരിയിൽ തോറ്റ മജീദ് ആണ് നിങ്ങളുടെ സെക്രട്ടറി എന്ന് നിങ്ങൾ മറക്കണ്ട. കുറ്റിപ്പുറത്ത് കുഞ്ഞാലിക്കുട്ടി തോറ്റതും അതിന്റെ കാരണവും മറക്കണ്ട . സാക്ഷാൽ ഇടി മുഹമ്മദ് ബഷീറിനെ തിരൂരിൽ പരാജയപെടുത്തിയ ആളാണ് സഖാവ് പി പി അബ്ദുള്ളക്കുട്ടി . അക്രമ കാരി എന്ന് വിശേഷിപ്പിക്കാൻ സഖാവ് പി ജയരാജനെ ഒരു കേസിലും ഇതുവരെ ശിക്ഷിച്ചിട്ടില്ല.
പിജെ പങ്കെടുക്കാൻ തീരുമാനിച്ചു എങ്കിൽ സഖാവ് വെട്ടം ആലശ്ശേരിയിൽ പങ്കെടുക്കുക തന്നെ ചെയ്യും. അതിൽ കേരളാ മൂരി കൾച്ചറൽ സെന്റർ അസഹിഷ്ണുത കാണിച്ചിട്ട് കാര്യമില്ല.
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍