`മുന്നിൽ നിന്ന് വെട്ടിയിട്ട് വീണില്ല പിന്നെയല്ലേ പിന്നിൽ നിന്ന് കുത്തിയാൽ`; കണ്ണിലെ കൃഷ്ണമണി പോലെ കാക്കും ജയരാജേട്ടനെ കണ്ണൂരിലെ സഖാക്കൾ; മുൻ ജില്ലാ സെക്രട്ടറിയുടെ ആന്തൂരിലെ പരാമർശം പാർട്ടി തള്ളിയതിൽ പ്രവർത്തകർക്കിടയിൽ അമർഷം; വലിയ നേതാവ് പിണറായിയെങ്കിലും കണ്ണൂരിൽ ജയരാജൻ തന്നെ; ബിംബത്തെ ഉടയ്ക്കാൻ നോക്കിയാൽ പാർട്ടി വലിയ വില നൽകേണ്ടി വരുമെന്ന സൂചന നൽകി പിജെ ആർമി
രഞ്ജിത്ത് ബാബു
കണ്ണൂർ: പി.ജയരാജൻ സിപിഎം. അണികളിൽ വീണ്ടും സജീവ ചർച്ചയാകുന്നു. കേരളത്തിലെ സിപിഎം. ന്റെ പ്രമുഖ നേതാക്കളെല്ലാം കണ്ണൂരുകാരാണ്. എന്നാൽ ഈ സമുന്നത നേതാക്കളുടെ മക്കളുടെ പ്രവൃത്തി ദോഷം കൊണ്ട് പാർട്ടി പൊറുതി മുട്ടാൻ തുടങ്ങിയിട്ട് കാലമേറെയായി. എന്നാൽ ഈ സമയങ്ങളിലെല്ലാം പ്രവർത്തകരുടെ പ്രതീക്ഷ പി.ജയരാജനിലായിരുന്നു. പാർട്ടിയുടെ സമുന്നത നേതാക്കൾ ഓരോ തരത്തിലും കളങ്കമുണ്ടാക്കിയെന്ന അഭിപ്രായം അണികൾ തന്നെ പരസ്പരം പങ്കിടുകയാണ്. മുഖ്യമന്ത്രിയും സംസ്ഥാന സെക്രട്ടറിയും അടക്കം കേന്ദ്ര കമ്മിറ്റി അംഗങ്ങളും സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളും പാർട്ടിക്ക് കളങ്കം വരുത്തിവെക്കുന്നതിൽ ഒട്ടും പിന്നിലായിരുന്നില്ല എന്ന കാര്യം അണികൾ രഹസ്യമായും പരസ്യമായും പറഞ്ഞു തുടങ്ങി.
മക്കൾക്കും മരുമക്കൾക്കും വേണ്ടി ഭരണ സ്വാധീനവും പാർട്ടി സ്വാധീനവും ഉപയോഗിക്കുന്നതിൽ മത്സരിക്കുകയായിരുന്നു നേതാക്കൾ. എന്നാൽ അതിൽ നിന്നെല്ലാം വേറിട്ട് നിന്നത് പി.ജയരാജൻ മാത്രമായിരുന്നു. എതിരാളികൾ രാഷ്ട്രീയ അക്രമത്തിന്റെ നായകൻ എന്ന് മാത്രമേ ജയരാജനെക്കുറിച്ച് ആരോപിച്ചിരുന്നുള്ളൂ. എന്നാൽ അണികളെ സംരക്ഷിക്കാൻ എന്നും മുന്നിട്ടിറങ്ങിയ നേതാവായിരുന്നു ജയരാജൻ. പാർട്ടി പ്രവർത്തകർ ആരോപണം ഉന്നയിക്കാത്ത മറ്റൊരു നേതാവ് എം. വി. ഗോവിന്ദൻ മാസ്റ്ററായിരുന്നു. എന്നാൽ കീഴാറ്റൂർ ആന്തൂർ വിഷയങ്ങളിൽ ഗോവിന്ദന്മാസ്റ്ററുടെ നിലപാടിൽ അണികൾക്ക് അമർഷമുണ്ട്. എന്നാൽ വലിയ ജനകീയ അംഗീകാരമില്ലാത്ത നേതാവായതിനാൽ ജില്ലയിലെ പാർട്ടിയിൽ അതൊന്നും കാര്യമായി ബാധിക്കില്ല.
കേരളത്തിലെ സിപിഎം. ന്റെ ഏറ്റവും വലിയ നേതാവെന്ന ചോദ്യത്തിന് പിണറായി വിജയൻ തന്നെയാണ് ഉത്തരം. എന്നാൽ സിപിഎം. ന്റെ ഏറ്റവും ശക്തമായ കണ്ണൂരിൽ ആരാണ് നേതാവ് എന്ന ചോദ്യത്തിന് പി.ജയരാജൻ എന്നേ മറുപടിയുള്ളൂ. ഇന്നും യുവാക്കളടക്കമുള്ള മഹാഭൂരിപക്ഷം പാർട്ടിക്കാരും ജയരാജനെയാണ് നെഞ്ചേറ്റുന്നത്. പാർട്ടിയെ മാത്രമല്ല പാർട്ടി പോഷക സംഘടനകളേയും ഒട്ടിച്ചേർത്തു നിർത്തുന്നതിൽ പി.ജയരാജന്റെ പങ്ക് വളരെ വലുതാണ്. ഐ. ആർ. പി.സി എന്ന സാന്ത്വന പരിചരണ സംഘടനയുടെ പ്രവർത്തനം മാത്രം നോക്കിയാൽ മതി ജയരാജന്റെ പ്രവർത്തന മികവറിയാം. ഐ. ആർ.പി. സി.യുടെ ഉപദേഷ്ടാവാണ് ജയരാജൻ. സിപിഎം. ജില്ലാ കമ്മിറ്റി ഓഫീസിൽ മാസത്തിൽ എത്ര തവണ ഐ. ആർ.പി.സി.യുടെ യോഗം ചേരുന്നുണ്ട് എന്നതും സാന്ത്വന മേഖലയിലെ ജയരാജന്റെ സേവനം എത്രമാത്രമെന്നതിന് തെളിവാണ്.
ഐ. ആർ.പി.സി.യുടെ നേതൃത്വത്തിൽ വൃദ്ധജന പരിചരണം, അത്യാഹിതം സംഭവിച്ചവർക്ക് വളണ്ടിയർമാരുടെ കൈത്താങ്ങ്, സ്ട്രെച്ചർ, വീൽചെയർ, വാക്കർ എന്നിവ ഒരു രൂപ പോലും ഈടാക്കാതെ വീടുകളിലെത്തിച്ച് നൽകുന്നതും ഈ സംഘടനയുടെ വളണ്ടിയർമാരാണ്. ഇതിനൊന്നും പാർട്ടി ഭേദമില്ല. ഐ.ആർ.പി.സി.യുടെ ലഹരി വിരുദ്ധ ക്യാമ്പയിൻ ഇപ്പോൾ ജില്ലയിൽ നടന്നു വരികയാണ്. ലഹരിക്കടിമയായവരും ലഹരി ഉപയോഗിച്ച് തുടങ്ങിയവരേയും ഈ സംഘടനയുടെ വിമുക്തി കേന്ദ്രം വഴി നിരവധി പേരെ ജീവിതം തിരിച്ച് പിടിക്കാൻ സഹായിച്ചതും ശ്രദ്ധേയമാണ്.
ചികിത്സയും കൗൺസിലിങ്ങുമെല്ലാം ഐ.ആർ.പി.സി. വഴി മുടക്കമില്ലാതെ തുടരുകയും ചെയ്യുന്നു. ദേശീയ-വിദേശ ഫണ്ടിങ് വാങ്ങുന്ന സംഘടനകൾ പേരിന് നടത്തുന്ന സാന്ത്വനമല്ല ഐ.ആർ.പി.സി.യുടേത്. ചികിത്സയും തുടർചികിത്സയും കൗൺസിലിങ്ങുമെല്ലാം ഷെഡ്യൂൾ അനുസരിച്ച് നടത്തുന്നു. അതിനാൽ പാർട്ടിയിൽ മാത്രമല്ല പാർട്ടിക്ക് പുറത്തുള്ളവരുടേയും സഹകരണം ഈ സംഘടനക്ക് ലഭിക്കുന്നു. ജില്ലയിലെ ജനമനസ്സുകളിൽ ഐ. ആർ.പി.സി.യുടെ പ്രവർത്തനം അത്രയും വേരൂന്നിക്കഴിഞ്ഞു. എന്നാൽ പാർട്ടിയിൽ പി.ജയരാജന് പരിഗണനക്കുറവുണ്ടെന്ന അഭിപ്രായം പ്രാദേശിക തലത്തിൽ ശക്തിപ്പെടുകയാണ്.
കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പിൽ വടകരയിൽ മത്സരിക്കാൻ തീരുമാനിച്ചതോടെ പാർട്ടി ജില്ലാ സെക്രട്ടറി സ്ഥാനം ജയരാജനിൽ നിന്നും തട്ടിമാറ്റി. എന്നാൽ കോട്ടയം ലോകസഭാ മണ്ഡലത്തിൽ മത്സരിച്ച് വി.എൻ. വാസവനെ തൽ സ്ഥാനത്തു നിന്നും മാറ്റിയിരുന്നില്ല. ഇത് രണ്ട് തരം നിലപാടാണെന്ന് അഭിപ്രായമാണ് കണ്ണൂരിലെ പ്രവർത്തകർ നടത്തുന്നത്. വടകരയിൽ പി..ജയരാജൻ പരാജയപ്പെട്ടതോടെ ഫലത്തിൽ അർഹതയുള്ള സ്ഥാനം അദ്ദേഹത്തിനില്ലാതായി. കോട്ടയത്തും കണ്ണൂരിലും പാർട്ടി നേതൃത്വമെടുത്ത നിലപാട് പ്രവർത്തകരിൽ അമർഷമുളവാക്കിയിരുന്നു. നേരത്തെ സംസ്ഥാന സെക്രട്ടറിയേറ്റിൽ ജയരാജൻ പരിഗണിക്കപ്പെടുമെന്നായിരുന്നു കണ്ണൂരിലുള്ളവർ കരുതിയിരുന്നത്. എന്നാൽ ആനത്തലവട്ടം ആനന്ദനെ സെക്രട്ടറിയേറ്റിൽ നിയോഗിക്കുകയായിരുന്നു. അടുത്ത കാലത്തായി കണ്ണൂരിലെ സംസ്ഥാന നേതാക്കൾ ജയരാജനെ ബോധപൂർവ്വം മാറ്റിനിർത്തുകയാണെന്ന ആരോപണമാണ് പ്രാദേശിക പ്രവർത്തകരിൽ ശക്തമാവുന്നത്.
എന്നാൽ പാർട്ടി നേതൃത്വം ചിറ്റമ്മ നയം കാണിക്കുന്നുണ്ടെങ്കിലും പക്ഷേ കണ്ണൂരിലെ സാധാരണ പ്രവർത്തകർക്ക് ഇടയിൽ ഇപ്പോഴും ജയരാജേട്ടൻ തന്നെയാണ് താരം. ആന്തൂർ വിഷയത്തിലും നവമാധ്യമ ഫോറങ്ങളിലെ ചർച്ചകളിലും പി ജയരാജനെ പാർട്ടി തിരുത്തിയതിന് പിന്നാലെ അദ്ദേഹത്തെ അനുകൂലിക്കുന്ന പോസ്റ്റുകളുമായി പിജെ ആർമി എന്ന ഫേസ്ബുക്ക് പേജ് വീണ്ടും സജീവമായി രംഗ്തത് വന്നിരിക്കുകയാണ്.. മുന്നിൽ നിന്ന് വെട്ടിയിട്ട് വീണിട്ടില്ല, പിന്നെയാണ് പിന്നിൽ നിന്നും കുത്തിയാൽ' എന്ന് പരാമർശിച്ച് പിജെ ആർമി പേജിൽ പോസ്റ്റ് പ്രത്യക്ഷപ്പെട്ടു. 2017 ലെ ഒരു പോസ്റ്റ് ഷെയർ ചെയ്യുകയായിരുന്നു. 'പാർട്ടി ഒരു കുടുംബമാണ്. ആ കുടുംബത്തിൽപ്പെട്ട ഒരാളോട് അൽപ്പം സ്നേഹം കൂടുതലാണ് ഞങ്ങൾക്ക്. ആ സ്നേഹത്തിന്റെ പേര് പറഞ്ഞ് കുടുംബത്തെ തകർക്കാമെന്ന് ആരും കരുതേണ്ട. നടക്കില്ല നിങ്ങൾക്ക്. പാർട്ടിക്കൊപ്പം'. എന്ന കുറിപ്പും പേജിലുണ്ട്. ചങ്കിലാണ് പിജെയെന്ന പോസ്റ്റും കാണാം. പി ജയരാജനെ സിപിഎം സംസ്ഥാന സമിതി തിരുത്തിയെന്ന വാർത്തകൾക്ക് പിന്നാലെയാണ് പിജെ ആർമിയിൽ ഇത്തരത്തിൽ പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടത്.
ആന്തൂർ നഗരസഭയുടെ ഗുരുതര അനാസ്ഥയിൽ പ്രവാസി വ്യവസായി ആത്മഹത്യ ചെയ്യാനിടയായ സംഭവത്തിൽ ചെയർപേഴ്സൺ പികെ ശ്യാമളയ്ക്ക് വീഴ്ച പറ്റിയെന്ന് പി ജയരാജൻ പരാമർശിച്ചിരുന്നു. പി ജയരാജൻ അനുകൂലികൾ കൈകാര്യം ചെയ്തുവന്ന പിജെ എന്ന ചുരുക്കപ്പേരിലുള്ള സോഷ്യൽമീഡിയ പേജുകളിലും ഗ്രൂപ്പുകളിലും ജയരാജനെ യഥാർത്ഥ കമ്മ്യൂണിസ്റ്റാക്കി പ്രചരണവും നടന്നിരുന്നു. ഈ വിഷയങ്ങളിലാണ് പി ജയരാജനെ സംസ്ഥാന സമിതി തിരുത്തിയത്. പി കെ ശ്യാമളയെ വേദിയിലിരുത്തി വിമർശിച്ചത് ശരിയായില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ സിപിഎം സംസ്ഥാന സിതിയിൽ വ്യക്തമാക്കിയിരുന്നു. ഇത് നടപടി ഉറപ്പാക്കുന്നത് പോലെയായെന്ന് കോടിയേരി പറഞ്ഞു. വിയോജിപ്പും വ്യത്യസ്ത അഭിപ്രായങ്ങളും പ്രകടിപ്പിക്കാൻ നവമാധ്യമ ഫോറങ്ങൾ ഉപയോഗിക്കുന്നതിനെ പ്രോത്സാഹിപ്പിക്കരുതെന്നാണ് മറ്റൊരു തിരുത്തൽ.
കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയിക്കെതിരെ ലൈംഗിക പീഡന കേസ് ഉയർന്നതോടെയാണ് പി ജയരാജനെ 'യഥാർത്ഥ കമ്മ്യൂണിസ്റ്റ്'ആക്കി പിജെ എന്ന ചുരുക്കപ്പേരിലും മറ്റുമുള്ള ജയരാജൻ അനുകൂല പേജുകളിലും ഗ്രൂപ്പുകളിലും പ്രചരണമുണ്ടായത്. ജയരാജന്റെ ഒരു മകൻ കല്ല് ചുമക്കുന്നതും മറ്റൊരു മകൻ ഹോട്ടലിൽ ജോലി ചെയ്യുന്നതുമായ ചിത്രങ്ങൾ പങ്കുവച്ചായിരുന്നു പ്രചരണം. എന്നാൽ ഇതിനെ തള്ളി പി ജയരാജൻ രംഗത്തെത്തിയിരുന്നു. ഇത്തരം പ്രചരണം സദുദ്ദേശപരമല്ലെന്നായിരുന്നു അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പ്. പാർട്ടിയുടെ തിരുത്തിന് പിന്നാലെയാണ് പി ജയരാജൻ പിജെ ആർമിയെ തള്ളിപ്പറഞ്ഞതെന്നാണ് വ്യക്തമാകുന്നത്.
- TODAY
- LAST WEEK
- LAST MONTH
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- തമിഴ് സിനിമാതാരവും മോഡലുമായ യുവതിക്കെതിരെ ട്രെയിനിൽ ലൈംഗികാതിക്രമം; സംഭവം ചെന്നൈ- തിരുവനന്തപുരം എക്സ്പ്രസിൽ വെച്ച്; കൊല്ലം സ്വദേശിയായ യുവാവ് അറസ്റ്റിൽ; കഞ്ചാവു കേസികളിലെ പ്രതിയെന്ന് പൊലീസ്
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്