കാറിൽ എംഎൽഎ ബോർഡ് പുനഃസ്ഥാപിച്ച് ജോർജ്ജിന്റെ തെരഞ്ഞെടുപ്പ് പര്യടനം തുടങ്ങി; ഇടതിൽ നിന്നും അവസാന കരുണ കാത്ത് ഉമ്മൻ ചാണ്ടിക്കും മാണിക്കുമെതിരെ കടുത്ത ആക്രമണം; പാലയിൽ മാണി ജയിക്കാൻ മൂന്ന് വട്ടം എണ്ണേണ്ടി വരുമെന്ന് ജോർജ്ജ്
മറുനാടൻ മലയാളി ബ്യൂറോ
കോട്ടയം: ഇനി ഒരിക്കൽ കൂടി എംഎൽഎ ബോർഡ് വെക്കാൻ ചുറ്റിയടിക്കാൻ പി സി ജോർജ്ജിന് സാധിക്കുമോ? ഇടതുമുന്നണി കനിഞ്ഞില്ലെങ്കിൽ അതിന് സാധിക്കില്ലെന്ന കാര്യം ഉറപ്പാണ്. നിലവിലെ സാഹചര്യത്തിൽ ജോർജ്ജിനെ തഴഞ്ഞ് മറ്റൊരാളെയാണ് പൂഞ്ഞാർ മണ്ഡലത്തിൽ സിപിഐ(എം) പരിഗണിക്കുന്നത് എന്ന് വ്യക്തമായതോടെ ജോർജ്ജ് തന്റെ മോഹം തീർക്കാൻ വേണ്ടിയെങ്കിലും എംഎൽഎ ബോർഡ് വച്ച് മണ്ഡലത്തിൽ പര്യടനം തുടങ്ങി. അയോഗ്യനായി പ്രഖ്യാപിച്ച സ്പീക്കറുടെ തീരുമാനം റദ്ദാക്കിയ ഹൈക്കോടതി വിധിയെക്കുറിച്ച് ആശയക്കുഴപ്പം നിലനിൽക്കെ തന്നെയാണ് ജോർജ് വീണ്ടും സ്വയംപ്രഖ്യാപിത എംഎൽഎയായിയി അവതരിച്ചത്.
ഇന്നലെ കൊച്ചിയിൽ നടന്ന ചടങ്ങുകളിൽ പങ്കെടുത്ത ജോർജിന്റെ കാറിനു മുന്നിൽ 'എംഎൽഎ' എന്ന ബോർഡ് പ്രദർശിപ്പിച്ചിരുന്നു. കോടതി വിധിയോടെ താൻ വീണ്ടും എംഎൽഎയായി മാറിെയന്നാണ് ജോർജ്ജിന്റെ പക്ഷം. ചൊവ്വാഴ്ച തന്നെ ബോർഡ് പുനഃസ്ഥാപിച്ചെന്നു ജോർജ് പറഞ്ഞു. ജോർജ് നിലവിൽ എംഎൽഎയാണോ എന്ന കാര്യത്തിൽ സ്പീക്കറും നിയമസഭാ സെക്രട്ടേറിയറ്റും വ്യക്തമായ നിഗമനത്തിൽ എത്തിയിട്ടില്ലെങ്കിലും, താൻ എംഎൽഎയായി കഴിഞ്ഞെന്ന കാര്യത്തിൽ ജോർജിനു തരിമ്പും സംശയമില്ല.
ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിൽ തനിക്കു കിട്ടേണ്ട ആനുകൂല്യങ്ങൾ നൽകാൻ ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. ജോർജിന് എംഎൽഎ സ്ഥാനം തിരിച്ചുകിട്ടാൻ വീണ്ടും സത്യപ്രതിജ്ഞ ചെയ്യേണ്ടതുണ്ടോ, അദ്ദേഹത്തിന്റെ രാജിക്കത്ത് ഇപ്പോഴും നിലനിൽക്കുന്നുണ്ടെങ്കിൽ അതു സ്പീക്കർക്കു സ്വീകരിക്കാമോ തുടങ്ങിയ കാര്യങ്ങളിൽ ഇപ്പോഴും വ്യക്തത ഉണ്ടായിട്ടില്ല. ഇതേ സമയം, വിധിക്കെതിരെ അപ്പീൽ നൽകണോ എന്നു തീരുമാനിക്കുന്നത് അഡ്വക്കറ്റ് ജനറലിന്റെ നിയമോപദേശം ലഭിച്ച ശേഷമായിരിക്കുമെന്നു നിയമസഭാ സെക്രട്ടറി പി.ഡി. ശാരംഗധരൻ ആവർത്തിച്ചു. ഇതിനിടെയാണ് ജോർജ്ജ് വീണ്ടും എംഎൽഎ ബോർഡു വച്ച കാറിൽ വിലസാൻ ആരംഭിച്ചിരുന്നത്.
മുൻപ് ചീഫ് വിപ്പായിരുന്ന വേളയിൽ ചുവന്ന ബീക്കൺ ലൈറ്റിട്ട കാറിൽ പൊലീസ് അകമ്പടിയോടെ നാട്ടിൽ ചുറ്റിക്കറങ്ങുന്നതായിരുന്നു ജോർജ്ജിന്റെ ഹോബി. പണിയൊന്നുമില്ലങ്കിലും ജോർജ്ജിന്റെ ചുറ്റിക്കറങ്ങൾ വലിയ വിവാദങ്ങൾക്കും വഴിവച്ചു. കോടിക്കണക്കിന് രൂപ ഒരു പണിയുമില്ലാത്ത ജോർജ്ജിനും സ്റ്റാഫുകൾക്കും വേണ്ടി ചിലവഴിക്കേണ്ടിയും വന്നു. എന്തായാലും ഇടതുമുന്നണി സ്ഥാനാർത്ഥിയാല്ലെന്ന് ഉറപ്പായാൽ അധികം താമസിയാതെ ജോർജ്ജിന് ഇപ്പോൾ വച്ച എംഎൽഎ ബോർഡും അഴിച്ചുമാറ്റേണ്ടി വരും.
എന്തായാലും ഇടതിൽ പ്രതീക്ഷ വിടാതെ ജോർജ്ജ് ഉമ്മൻ ചാണ്ടിക്കും മാണിക്കുമെതിരെ ശക്തമായ വാക്കുകളുമായി രംഗത്തെത്തി. കേരള കോൺഗ്രസ് എന്നു പറയുന്നതുപോലും തനിക്ക് നാണക്കേടാണെന്ന് പി.സി. ജോർജ്. മാന്യന്മാർക്ക് ചുമക്കാൻ കഴിയാത്തതാണ് കേരള കോൺഗ്രസെന്ന് കർഷകർക്ക് മനസിലായി. പാലായിൽ കെ.എം മാണി ജയിക്കണമെങ്കിൽ മൂന്നു തവണയെങ്കിലും വോട്ടെണ്ണേണ്ടിവരും. തെരഞ്ഞെടുപ്പിൽ അഭിപ്രായം പറയുന്നതിൽനിന്ന് മതമേലധ്യക്ഷന്മാർ മാറിനിൽക്കണമെന്നും പി.സി ജോർജ് പറഞ്ഞു.
വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ട് ഉമ്മൻ ചാണ്ടിക്ക് 300 കോടി രൂപ ലഭിച്ചിട്ടുണ്ട്. ഈ തുക തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ഒഴുക്കും. ഒരു മണ്ഡലത്തിന് രണ്ടുകോടി എന്ന കണക്കിൽ 80 മണ്ഡലത്തിലേക്കായി 160 കോടി ഒഴുക്കും. സംസ്ഥാനം കണ്ടതിൽവച്ച് ഏറ്റവും പണക്കൊഴുപ്പുള്ള തെരഞ്ഞെടുപ്പ് ആയിരിക്കും ഇത്തവണത്തേതെന്നും ജോർജ് പറഞ്ഞു.
യുഡിഎഫിൽ നിന്നും വഴക്കിട്ട് പുറത്തിറങ്ങിയ പി സി ജോർജ്ജിനെ എൽഡിഎഫിൽ എടുക്കുനോ സഹകരിപ്പിക്കാനോ എൽഡിഎഫ് തയ്യാറായിരുന്നില്ല. എങ്കിലും പൂഞ്ഞാർ സീറ്റ് തനിക്ക് മത്സരിക്കാൻ ലഭിക്കുമെന്നായിരുന്നു ജോർജ്ജിന്റെ പ്രതീക്ഷ. ഇതിനിടെ ഇടതു നേതാക്കളെ കണ്ട് നാല് സീറ്റ് ആവശ്യപ്പെട്ടെന്നും ജോർജ്ജ് പറയുകയുണ്ടായി. തനിക്കും മകൻ ഷോൺ ജോർജ്ജിനും സീറ്റ് ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു ജോർജ്ജ് ഇങ്ങനെ പറഞ്ഞത്. എന്നാൽ, സംഭവിക്കുന്നത് മറിച്ചാണെന്നാണ് ഒടുവിൽ ജോർജ്ജ് തിരിച്ചറിഞ്ഞു.
പൂഞ്ഞാറിൽ ഇടതു സ്ഥാനാർത്ഥി താനല്ലെന്നും കെ ജെ തോമസോ ജോർജ്ജ് ജെ മാത്യുവോ ആയിരിക്കുമെന്ന് വ്യക്തമായതോടെ പി സി ജോർജ്ജ് ഇടതു നേതാക്കളെ വിളിച്ച് പരാതിയും പരിഭവവും പറഞ്ഞിരിക്കയാണ്. സീറ്റ് ലഭിക്കില്ലെന്ന കാര്യം ഉറപ്പായതോടെ ഒറ്റയ്ക്ക് നിൽക്കാനുള്ള ത്ന്ത്രങ്ങൾ മെനഞ്ഞാണ് ജോർജ്ജ് നെട്ടോട്ടം തുടങ്ങിയത്. മുമ്പ് എ കെ ജി സെന്ററിലും സിപിഐ ഓഫീസിലും എത്തി ജോർജ്ജ് നേതാക്കളുമായി ചർച്ച നടത്തിയെങ്കിലും അതെല്ലാം വെറുതേ ആകുകയായിരുന്നു. സീറ്റ് ആവശ്യപ്പെട്ട് രംഗത്തെത്തിയ ജോർജ്ജിനെ നിരാശപ്പെടുത്തേണ്ടല്ലോ എന്നു കരുതി നേതാക്കൾ സമാധാന വാക്കുകൾ പറഞ്ഞിരുന്നു. ഇതൊക്കെ ജോർജ്ജിനെ പ്രതീക്ഷ നൽകിയരുന്നു. എന്നാൽ പിണറായി വിജയൻ പ്രത്യേകിച്ച് അഭിപ്രായമൊന്നും പറഞ്ഞതുമില്ല.
എന്നാൽ, വിജയസാധ്യതയും മറ്റ് മാനദണ്ഡങ്ങളും കൂടിപരിഗണിച്ചതോടെ നിയമസഭാ സീറ്റ് തനിക്ക് ലഭിക്കില്ലെന്ന് ജോർജ്ജിന് ബോധ്യമായി. പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ചില ജോർജ്ജിന്റെ അനുഭാവികൾക്ക് ഇടതു മുന്നണി സീറ്റു നൽകിയിരുന്നു. അന്ന് മുന്നണിയിൽ എടുക്കാൻ തയ്യാറായതുമില്ല. എങ്കിലും നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റുറപ്പിക്കാം എന്നായിരുന്നു ജോർജ്ജ് കരുതിയത്. എന്നാൽ, സീറ്റില്ലെന്ന് ബോധ്യമായതോടെ ജോർജ്ജ് സിപിഐ(എം) നേതാക്കളെ വിളിച്ച് പരിഭവം പറഞ്ഞ് രംഗത്തെത്തിയിട്ടുണ്ട്.
പതിവുപോലെ ചീത്തിവിളിക്കാനൊന്നും ജോർജ്ജ് തയ്യാറായില്ല. ഭാവി പരിപാടി ആലോചിക്കാൻ വേണ്ടി അണികളുമായും അദ്ദേഹം ചർച്ച നടത്തിയിട്ടുണ്ട്. താൻ സ്വതന്ത്രനായി മത്സരിക്കുമെന്ന കാര്യവും ജോർജ്ജ് വ്യക്തമാക്കിയിട്ടുണ്ട്. ജോർജ്ജിന് ശക്തമായി എതിർക്കുന്ന ഫ്രാൻസിസ് ജോർജ്ജും കൂട്ടരും മറുകണ്ടം ചാടിയതാണ് ജോർജ്ജിന് വിനയായ മറ്റൊരു ഘടകം. ഇടതുമുന്നണിയിലായിരുന്ന വേളയിൽ ജോസഫ് വിഭാഗത്തിനെതിരെ ജോർജ്ജ് ശക്തമായ നീക്കം നടത്തിയിരുന്നു. ഈ സാഹചര്യത്തിൽ കൂടിയാണ് ജോർജ്ജിനോട് അകലം പാലിക്കാൻ ഇടതുമുന്നണി തീരുമാനിച്ചത്. കാഞ്ഞിരപ്പള്ളി മെത്രാന്റെ അനുഗ്രഹാശിസുകളോടെ ജോർജ് ജെ മാത്യുവിനെ തന്നെ രംഗത്തിറക്കാനാണ് സിപിഐ(എം) നീക്കം.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍