'ജയിലിലെ ഒരു തടവുപുള്ളിയെ കണ്ടു; വീട് പത്തനംതിട്ട റാന്നിയിലാണ്; പ്രോസ്റ്റേറ്റ് കാൻസർ ബാധിതൻ; എല്ലിനെ ബാധിച്ചു, നടക്കാൻ വയ്യെന്നു പറഞ്ഞു; മുഖ്യമന്ത്രി അമേരിക്കയിൽ പോകുന്നതുകൊണ്ട് പുള്ളിക്ക് ക്ഷീണമില്ല; ഇവരെയൊക്കെ ഇളവ് നൽകി വിട്ടുകൂടെ'; ജയിലിലെ ദയനീയ കാഴ്ചകൾ വിവരിച്ച് പി സി ജോർജ്
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: വിദ്വേഷ പ്രസംഗത്തിന്റെ പേരിൽ റിമാന്റിലായ പി സി ജോർജിനെ ഐ ജി ലക്ഷ്മണയും എം.വി ജയരാജനും കിടന്ന അതേ റൂമിലാണ് പാർപ്പിച്ചിരുന്നത്. തന്നെ പാർപ്പിച്ച മുറിയുടെ സമീപമുള്ള മുറികളിൽ തടവിൽ കഴിയുന്ന ജയിൽ പുള്ളികളിൽ ചിലരുടെ ദയനീയവസ്ഥ വിവരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് പി സി ജോർജ്. ജയിൽ മോചിതനായി നാട്ടിൽ എത്തിയശേഷം വിവരങ്ങൾ തേടി മാധ്യമങ്ങളോടാണ് ജയിലിലെ ദയനീയ കാഴ്ചകൾ പി സി ജോർജ് വിവരിച്ചത്.
'ഒരു ജയിൽ മുറിയിൽ പ്രായം ചെന്ന ഒരു കാർന്നോരെ കണ്ടു. നടക്കാൻ മേല എന്നു പറഞ്ഞു. പേര് ഒക്കെ പറഞ്ഞു. പത്തനംതിട്ട റാന്നിയിലാണ് വീട് എന്നും പറഞ്ഞു. എന്താ അസുഖം എന്നു ചോദിച്ചു. പ്രോസ്റ്റേറ്റ് കാൻസർ ആണ് എന്ന് പറഞ്ഞു. നമ്മുടെ മുഖ്യമന്ത്രിയുടെ അതേ രോഗം ബാധിച്ചയാൾ. മുഖ്യമന്ത്രി ചികിത്സയ്ക്കായി അമേരിക്കയിൽ പോകുന്നതുകൊണ്ട് പുള്ളിക്ക് ക്ഷീണമില്ല. ഇവരുടെ ഒക്കെ അവസ്ഥയോ', പി സി ജോർജ് ചോദിക്കുന്നു.
'ആ കാൻസർ എല്ലിലേക്ക് ബാധിച്ചു. എന്തു ചെയ്യണമെന്ന് അറിയാതെ കരയുകയാണ് ആ മനുഷ്യൻ. ഞാൻ ചോദിച്ചു നിങ്ങൾ ചെയ്ത തെറ്റ് എന്താണ്. ഒരു കൊലപാതകമാണ്. പക്ഷേ എനിക്ക് അതിൽ ബന്ധമില്ല. ഞാൻ ബോംബെയിൽ ആയിരുന്നപ്പോഴാണ് ഇവിടെ കൊലപാതകം നടന്നത്. ഞാൻ ബന്ധപ്പെട്ടിട്ടുണ്ടെന്നും ഉയർന്ന ഉദ്യോഗസ്ഥൻ അന്വേഷണം നടത്തിയെന്നും പറഞ്ഞു. വകുപ്പും ചട്ടവും ഒക്കെ പറഞ്ഞു. രണ്ട് ദിവസം കഴിഞ്ഞപ്പോൾ ഞാനും കേസിൽ പ്രതിയായി. ഇപ്പോൾ ഇതിനകത്ത് കിടക്കുകയാണ് എന്ന് അയാൾ എന്നോട് പറഞ്ഞു. തെറ്റ് ചെയ്തോ ഇല്ലയോ എന്ന് കോടതി പറയട്ടെ ഞാൻ അതിൽ ഇടപെടുന്നില്ല. പക്ഷെ, അയാൾക്ക് കാൻസർ ആണ്. അയാളെ എന്തിനാണ് ജയിലിൽ ഇട്ടിരിക്കുന്നത്. ഇളവ് നൽകി വീട്ടിൽ വിട്ടുകൂടെ. ജയിൽ ഉപദേശക സമിതി കൂടണമെന്ന് അഭിപ്രായം ഉന്നയിക്കുന്നു. മാധ്യമങ്ങൾ ഇടപെട്ട് സത്യം ജനങ്ങളെ അറിയിക്കണമെന്നും പി സി ജോർജ് ആവശ്യപ്പെടുന്നു.
പി. സി ജോർജ് പറഞ്ഞത്:
ഞാൻ കിടന്ന ആ ജയിൽ ഒറ്റമുറിയുടെ പുറത്തുള്ള മറ്റൊരു മുറിയിൽ വയസന്മാരായ ഏഴ് തടവ് പുള്ളികൾ മരിക്കാറായ അവസ്ഥയിൽ കിടക്കുകയായിരുന്നു. എന്തുചെയ്യാൻ പറ്റും. ചോദിച്ചപ്പോൾ പത്തും ഇരുപതും ഇരുപത്തിയഞ്ചും കൊല്ലമായവരാണ്. ഒന്ന് എറക്കിവിടാൻ ആരെങ്കിലും വേണ്ടെ. അവരുടെ മക്കളുടെ അടുത്ത് പോയി കിടന്ന് മരിക്കാൻ എങ്കിലും അനുവദിക്കേണ്ടെ. എത്രയോ ദുഃഖകരമാണ്. മാധ്യമങ്ങൾ വിഷയം ഏറ്റെടുത്ത് ഇവരെ പുറത്തുകൊണ്ടുവരണം.
വേറൊരു കാർന്നോർ നടക്കാൻ മേല എന്നു പറഞ്ഞു. എന്നോട് പേര് ഒക്കെ പറഞ്ഞു. പത്തനംതിട്ട റാന്നിയിലാണ് വീട് എന്നും പറഞ്ഞു. എന്താ അസുഖം എന്നു ഞാൻ ചോദിച്ചു. പ്രോസ്റ്റേറ്റ് കാൻസർ ആണ് എന്ന് പറഞ്ഞു. നമ്മുടെ മുഖ്യമന്ത്രിയുടെ അതേ രോഗം ബാധിച്ചയാൾ. മുഖ്യമന്ത്രി ചികിത്സയ്ക്കായി അമേരിക്കയിൽ പോകുന്നതുകൊണ്ട് പുള്ളിക്ക് ക്ഷീണമില്ല. ഇവരുടെ ഒക്കെ അവസ്ഥയോ.
ആ കാൻസർ എല്ലിലേക്ക് ബാധിച്ചു. എന്തു ചെയ്യണമെന്ന് അറിയാതെ കരയുകയാണ് ആ മനുഷ്യൻ. ഞാൻ ചോദിച്ചു നിങ്ങൾ ചെയ്ത തെറ്റ് എന്താണ്. ഒരു കൊലപാതകമാണ്. പക്ഷേ എനിക്ക് അതിൽ ബന്ധമില്ല. ഞാൻ ബോംബെയിൽ ആയിരുന്നപ്പോഴാണ് ഇവിടെ കൊലപാതകം നടന്നത്. ഞാൻ ബന്ധപ്പെട്ടിട്ടുണ്ടെന്നും ഉയർന്ന ഉദ്യോഗസ്ഥൻ അന്വേഷണം നടത്തിയെന്നും പറഞ്ഞു. വകുപ്പും ചട്ടവും ഒക്കെ പറഞ്ഞു. രണ്ട് ദിവസം കഴിഞ്ഞപ്പോൾ ഞാനും കേസിൽ പ്രതിയായി. ഇപ്പോൾ ഇതിനകത്ത് കിടക്കുകയാണ് എന്ന് അയാൾ എന്നോട് പറഞ്ഞു. തെറ്റ് ചെയ്തോ ഇല്ലയോ എന്ന് കോടതി പറയട്ടെ ഞാൻ അതിൽ ഇടപെടുന്നില്ല. പക്ഷെ, അയാൾക്ക് കാൻസർ ആണ്. അയാളെ എന്തിനാണ് ജയിലിൽ ഇട്ടിരിക്കുന്നത്. വീട്ടിൽ ജാമ്യത്തിൽ വിട്ടുകൂടെ. ജയിൽ ഉപദേശക സമിതി കൂടണമെന്ന് അഭിപ്രായം ഉന്നയിക്കുന്നു. മാധ്യമങ്ങൾ ഇടപെട്ട് സത്യം ജനങ്ങളെ അറിയിക്കണം.
ജയിലിൽ പിടിച്ചിട്ടിരിക്കുന്നവരെ വിടാതെ പിടിച്ചിട്ടിരിക്കുന്നത് പ്രത്യേകം പഠിക്കേണ്ട കാര്യമാണ്. കാരണം ഈ ജോലിയൊക്കെ ചെയ്യിക്കേണ്ടതല്ലെ. എല്ലാ ആൾക്കാരും അതിൽ ഉണ്ട്. കലാകാരന്മാരുണ്ട്. കൃഷി ചെയ്യുന്നവരുമുണ്ട്. ഇത്തരക്കാരെ പുറത്തുവിടാതെ ജയിലിൽ ഇട്ട് ജോലി ചെയ്യിക്കുകയാണ്. ചെറിയ കൂലിയല്ലെ നൽകേണ്ടതുള്ളു. ഭയങ്കര ലാഭമാണ് സർക്കാറിന്.
തന്നെ ജയിലിലടച്ചത് മുഖ്യമന്ത്രിയുടെ കുശുമ്പ് കാരണമാണെന്ന് പി.സി. ജോർജ് നേരത്തെ ആരോപിച്ചിരുന്നു. മുഖ്യമന്ത്രിക്ക് തൃക്കാക്കരയിൽ മറുപടി നൽകും. തൃക്കാക്കരയിൽ പറയാനുള്ളത് എല്ലാം പറയും. എന്നാൽ നിയമം ലംഘിക്കാൻ ഉദ്ദേശിക്കുന്നില്ല. കോടതി പറയുന്നത് അനുസരിക്കാൻ ഓരോ പൗരനും ബാധ്യസ്ഥനാണെന്നും പി.സി. ജോർജ് പറഞ്ഞു.
ബിജെപിയുമായി സഹകരിക്കുന്നതിൽ തെറ്റില്ല. ബിജെപി ക്രിസ്ത്യാനികളെ വേട്ടയാടുന്ന പാർട്ടിയാണെന്ന് അഭിപ്രായവുമില്ല. ഒരു മതത്തെയും വിമർശിക്കാൻ താനില്ലെന്നും പി.സി. ജോർജ് പറഞ്ഞു.
അനന്തപുരി വിദ്വേഷ പ്രസംഗക്കേസിൽ ജാമ്യത്തിലിരിക്കെ എറണാകുളം വെണ്ണലയിൽ വീണ്ടും വിദ്വേഷ പ്രസംഗം നടത്തിയതിനെ തുടർന്ന് പി.സി. ജോർജിനെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഒരു ദിവസത്തെ ജയിൽ വാസത്തിനു ശേഷം ഹൈക്കോടതിയിൽ നിന്ന് ജാമ്യം ലഭിച്ച പി.സി. ജോർജ് ഇന്നലെയാണ് ജയിലിൽ നിന്ന് പുറത്തിറങ്ങിയത്.
ഹൈക്കോടതി ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കെ തിടുക്കപ്പെട്ട് അറസ്റ്റ് ചെയ്തത്, ഒരു മണിക്കൂറെങ്കിൽ അത്രയും ജയിലിൽ അടക്കണമെന്ന സർക്കാറിന്റെ നിർബന്ധ ബുദ്ധി കൊണ്ടാണെന്ന് പി.സി. ജോർജിന്റെ മകൻ ഷോൺ ജോർജ് ആരോപിച്ചിരുന്നു.
വിദ്വേഷ പ്രസംഗത്തിൽ റിമാൻഡിലായ പി സി ജോർജിനെ ജില്ലാ ജയിലിൽ നിന്നും വ്യാഴാഴ്ച 5 മണി ഓടെയാണ് സെന്ററൽ ജയിലിൽ എത്തിച്ചത്. അഡ്മിഷൻ നടപടികൾ ഉടൻ പൂർത്തിയാക്കി ജോർജിനെ ആശുപത്രി സെല്ലിലേക്ക് മാറ്റുകയായിരുന്നു . ജയിലിൽ എത്തുമ്പോൾ ഷുഗർ, പ്രഷർ ,അടക്കമുള്ള രോഗങ്ങൾക്ക് കഴിക്കാൻ ഒരു ഡസൻ ഗുളികയും ഉറക്കത്തിലെ ശ്വാസ തടസം മാറ്റാനും ഓക്സിജൻ എടുക്കാൻ സഹായിക്കുന്നതുമായ ബൈപാപ്പ് മെഷീനും കയ്യിൽ കരുതിയിരുന്നു. ജയിൽ ഡോക്ടർ പരിശോധിച്ച ശേഷമാണ് ഈ മെഷീൻ അടക്കം ജയിലിനുള്ളിൽ കയറ്റാൻ അനുവദിച്ചത്.
തന്റെ ജയിലിലെ കാര്യങ്ങൾ വാർഡന്മാർ ചോർത്തി നൽകുന്നത് അന്വേഷിക്കണമെന്നും പി സി ജോർജ് ആവശ്യപ്പെട്ടു. ഉച്ചവരെ ദുഃഖിതനായി സെല്ലിനുള്ളിൽ തന്നെ ജോർജ് കിടന്നു. ഇതിനിടയിൽ എത്തിയ ഡോക്ടർ ബി പി.പരിശോധിച്ചു. ആരോഗ്യ വിവരങ്ങൾ തിരക്കി. ഉച്ചയോടെ പി സി ജോർജിന് ജാമ്യം ലഭിച്ചുവെന്ന വാർത്ത ചാനലുകൾ ബ്രേക്കിങ് നൽകിയപ്പോൾ വാർഡന്മാർ എത്തി അക്കാര്യം അറിയിച്ചു. ഇതോടെ ഹാപ്പി മൂഡിലായി വാർഡന്മാരോടും തമാശ പറഞ്ഞു. സർക്കാരിനെ കുറ്റം പറഞ്ഞു.
ഹൈക്കോടതി വിധി തിരുവനന്തപുരത്തെ കോടതിയിൽ എത്തിച്ച് നടപടികൾ പൂർത്തിയാക്കി ഷോണും കൂട്ടരും എത്തിയപ്പോൾ വൈകുന്നേരമായി. ജാമ്യം അനുവദിച്ച കോടതി ഉത്തരവ് സൂപ്രണ്ട് സത്യരാജിന് കൈമാറിയ ഷോൺ ഒപ്പം ഒരു പരാതി കൂടി നൽകി. പി സി. ജോർജിന്റെ ജയിലിലെ സ്വകാര്യത ചില വാർഡന്മാർ മറുനാടൻ ഉൾപ്പെടെയുള്ള മാധ്യമങ്ങൾക്ക് ചോർത്തി നല്കിയെന്നും വാർത്ത ചോർത്തിയവർക്കെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ടു .പരാതി പരിശോധിക്കാമെന്ന് സൂപ്രണ്ട് ഉറപ്പ് നൽകി.
ജാമ്യ ഉത്തരവ് ഹാജരാക്കിയതോടെ വൈകീട്ട് 7 മണിയോടെ ജോർജിന്റെ ജയിൽമോചനത്തിന് വഴിയൊരുങ്ങി. ജയിലിൽ നിന്നിറങ്ങിയ പി.സി.ജോർജിനെ സ്വീകരിക്കാനായി ബിജെപി ജില്ലാ പ്രസിഡന്റ് വി.വി.രാജേഷിന്റെ നേതൃത്വത്തിൽ പ്രവർത്തകർ പൂജപ്പുരയിലെത്തിയിരുന്നു.
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്