പുറത്ത് പോയാൽ ആകെ കഴിക്കാൻ കിട്ടുന്നത് ഷവർമ ആണ്; അത് അവൻ ഞങ്ങൾക്ക് മേടിച്ച് തരാൻ വേണ്ടിയാണ് പോയത്; മണ്ടന്മാരായതുകൊണ്ടല്ല കേരളത്തിൽ പഠിക്കാതിരുന്നത്, ഫീസ് കുറവായതുകൊണ്ടാണ് ഇവിടെ പഠിക്കാൻ വന്നത്; ട്രോളുകൾക്കെതിരെ ഔസാഫിന്റെ സുഹൃത്തുക്കൾ

മറുനാടൻ മലയാളി ബ്യൂറോ
കീവ്: യുക്രെയിനിലെ മലയാളി വിദ്യാർത്ഥി ഔസാഫിനെ അറിയാത്തവരായി ഇപ്പോൾ അധികം പേർ ഉണ്ടാവില്ല. കാരണം ട്രോളുകളിൽ അടുത്തിടെ ഇത്രയും നിറഞ്ഞൊരാൾ ഇല്ല. യുദ്ധത്തെ തുടർന്ന് സുരക്ഷിതമായി ഇരിക്കാൻ ബങ്കറിൽ അഭയം തേടിയ ഔസാഫ് ഒരു യുക്രെയിൻ സ്വദേശിയോട് തട്ടിക്കയറിയതിന്റെ വീഡിയോ ആയിരുന്നു ആദ്യം പുറത്തുവന്നത്. ഇതിന് പിന്നാലെ ഷവർമ കഴിക്കാൻ ഇയാൾ പുറത്തിറങ്ങിയതും, സൈനികരുടെ വീഡിയോ ചിത്രീകരിച്ചതിനെ തുടർന്ന് സൈനികർ ചോദ്യം ചെയ്തതും എല്ലാം വീഡിയോയിൽ പങ്കുവച്ചിരുന്നു. സൈന്യത്തിന്റെ കൈയിൽ നിന്നും താൻ ഷഹീദ് (രക്തസാക്ഷി) ആകാതെ രക്ഷപ്പെട്ടതെന്നും ഔസാഫ് പങ്കുവെച്ച വീഡിയോയിൽ പറയുന്നുണ്ട്, വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ വൈറലായി. ഒപ്പം ട്രോളുകളും, വിമർശനങ്ങളും. ഇപ്പോൾ ഔസാഫിന് പിന്തുണയുമായി സുഹൃത്തുക്കൾ രംഗത്ത് വന്നിരിക്കുകയാണ്.
'ഞങ്ങൾക്ക് വേണ്ടി, ഞങ്ങളുടെ ശബ്ദമായി മാറിയത് ഔസാഫ് ആയിരുന്നു. അവന് നേരെയുള്ള സൈബർ ആക്രമണം കാണുമ്പോൾ വിഷമമുണ്ട്. ഞങ്ങളെ സഹായിക്കാൻ വേണ്ടിയാണ് ഔസാഫ് അങ്ങനെയൊരു വീഡിയോ ചെയ്തത്. മദ്യപിച്ച് മോശമായി പെരുമാറിയ ആളെയാണ് ഔസാഫ് പിടിച്ചു തള്ളിയത്. ഞങ്ങളെ സംരക്ഷിക്കാനാണ് ഔസാഫ് ശ്രമിച്ചത്. മണ്ടന്മാരായതുകൊണ്ടല്ല കേരളത്തിൽ പഠിക്കാതിരുന്നത്, ഫീസ് കുറവായതുകൊണ്ടാണ് ഇവിടെ പഠിക്കാൻ വന്നത്. ഹിജാബിട്ട ഭീകരരെന്ന് കമന്റിൽ ചിലർ പരിഹസിച്ചു. പുറത്ത് പോയാൽ ആകെ കഴിക്കാൻ കിട്ടുന്നത് ഷവർമ ആണ്. അത് അവൻ ഞങ്ങൾക്ക് മേടിച്ച് തരാൻ വേണ്ടിയാണ് പോയത്. ഞങ്ങൾക്ക് വേണ്ടി വാങ്ങിയ ഷവർമ വിശപ്പ് കൊണ്ടാണ് അവൻ കഴിച്ചത്', പെൺകുട്ടികൾ പറയുന്നു.
''ഞങ്ങൾ എണീക്കുന്നത് തന്നെ ബോംബിന്റെ ശബ്ദം കേട്ടിട്ടാണ്...ഞങ്ങളെ മാനസികാവസ്ഥ എന്താണെന്ന് നിങ്ങൾക്ക് പറഞ്ഞാൽ മനസിലാവില്ല..ഓരോ വീഡിയോയിലെ കമന്റ്സ് കണ്ടാൽ it hurts a lot, നമ്മളെ സഹായിക്കാൻ വേണ്ടി ആണ് ഔസാഫ് വീഡിയോ ചെയ്തത്..മെട്രോയിലെ വിഡിയോയിൽ അവൻ ഒരാളെ ചീത്ത പറഞ്ഞു എന്ന് പറഞ്ഞു കുറെ പേര് തെറി പറയുന്നുണ്ട്..ബോംബ് പൊട്ടിയ ശബ്ദം കേട്ടാണ് എല്ലാവരും മെട്രോയിലേക്ക് ഓടി കയറിയത്..ഞങ്ങൾ വന്ന സമയം മുതൽ മദ്യപിച്ച ഒരാൾ ഞങ്ങളെ നോക്കുന്നുണ്ട്..ഞങ്ങളെ മാത്രമല്ല.അവിടെയുള്ള പല പെൺകുട്ടികളെയും നോക്കുക.
അവരുടെ ഇടയിൽ പോയി നിൽക്കുക, ഇങ്ങനെ കുറെ ഡിസ്റ്റർബൻസ് ഉണ്ടായിരുന്നു. അവൻ ആ രീതിയിൽ ഫ്രസ്ട്രേറ്റഡ് ആയിരുന്നു. നമ്മൾ ഒന്നും കഴിച്ചിട്ടില്ലായിരുന്നു. അവന്റെ ദേഹത്ത് തൊട്ടിട്ടാണ് അവൻ റിയാക്ട് ചെയ്തത്. ദേഹത്ത് തൊട്ടാൽ ആരായാലും റിയാക്ട് ചെയ്യും..ഇപ്പോൾ ഞങ്ങൾ പെൺകുട്ടികളുടെ ദേഹത്ത് തൊട്ടപ്പോൾ ആണ് റിയാക്ട് ചെയ്തതെങ്കിൽ ഞങ്ങളെ എല്ലാവരും പ്രശംസിച്ചേനെ.അവൻ ആയതുകൊണ്ട് തെറി പറയുന്നു. അവൻ റിയാക്ട് ചെയ്തതിനു ഉടനെ തന്നെ സോറി പറയുന്നുണ്ട്. റഷ്യൻ അറിയുന്നവർക്ക് അത് മനസിലാവും, അവൻ അപ്പോൾ തന്നെ റഷ്യനിൽ സോറി എന്ന് പറയുന്നുണ്ട്...ഈ മെട്രോ സ്റ്റേഷന്റെ തൊട്ടു പുറത്ത് തന്നെയാണ് ആ ഷവർമ ഷോപ്പ്. ഞങ്ങൾക്ക് വേണ്ടി ആണ് അവൻ ഫുഡ് വാങ്ങാൻ പോയത്.
ഞങ്ങൾ രാവിലെ ബോംബിന്റെ ശബ്ദം കേട്ട് ഓടി വന്നതാണ്. വെള്ളം പോലും കുടിച്ചിട്ടില്ലായിരുന്നു. ഇവളുടെ പാസ്പോർ്ട്ട് എടുക്കാൻ വേണ്ടി കൂടിയാണ് ഔസാഫ് പോയത്. ഞങ്ങൾക്ക് അതിനുള്ള ധൈര്യം ഇല്ലായിരുന്നു. ഇവൾ പോവേണ്ട എന്ന് പറഞ്ഞിട്ടും അവൻ പോയി, എങ്ങനെയെങ്കിലും കിട്ടട്ടെ എന്ന് കരുതി ആണ് പോയത്. ഞങ്ങൾ ഇവിടെ സർവൈവ് ചെയ്തിട്ടുണ്ടെങ്കിൽ അതിന്റെ കാരണം ഔസാഫും ഗിരിയും ആണ്. അവർ പുറത്തു പോയി ഭക്ഷണം മേടിച്ചു കൊണ്ട് വന്നതാണ് ഞങ്ങൾ ഈ നാലാം ദിവസവും ഇവിടെ സർവൈവ് ചെയ്യുന്നത്.
ഔസാഫ് രണ്ടാമത്തെ വീഡിയോയിൽ പറഞ്ഞത് ഇങ്ങനെ:
'ഷവർമ കഴിക്കാൻ പോയതായിരുന്നു. തിരിച്ച് വരുന്ന സമയത്ത് പട്ടാളക്കാർ പിടിച്ചു. അവർ കരുതി അവരെയാണ് ഞാൻ ഷൂട്ട് ചെയ്യുന്നതെന്ന്. ശരിക്കും ഞാൻ വീഡിയോ എടുത്തതാ, പക്ഷെ അവർ അത് ഡിലീറ്റ് ചെയ്യിച്ചു. ഞാൻ വിചാരിച്ചു, ഞാൻ വെടി കൊണ്ട് മരിച്ചെന്ന്. ഫുൾ തെറിയാണ്, തെറി വിളിച്ചിട്ട് പറയുവാ... ഡിലീറ്റ് ചെയ്യാൻ. ഒടുവിൽ കാല് പിടിക്കുന്നത് പോലെയാക്കി. ഞാൻ കരുതി ഞാൻ ഷഫീദ് ആയെന്ന്. ഇന്ത്യൻ എംബസിയെ ആരെങ്കിലും വിളിക്കുവോ. എന്ത് ചർച്ചയാണ് അവർ നടത്തുന്നത്', ഇങ്ങനെയാണ് യുവാവ് തന്റെ വീഡിയോയിൽ പറയുന്നത്.
നേരത്തെ ബങ്കറിൽ അഭയം തേടിയപ്പോൾ ശബ്ദം കുറച്ച് സംസാരിക്കാൻ പറഞ്ഞ യുക്രൈൻ സ്വദേശിയോടെ തട്ടിക്കയറുന്ന ഔസാഫ് എന്ന വിദ്യാർത്ഥിയുടെ വീഡിയോ പുറത്തുവന്നിരുന്നു. ഇപ്പോൾ മറ്റൊരു വീഡിയോ കൂടി പുറത്തുവന്നതോടെ വിമർശനമാണ് ഔസാഫ് സൈബർ ഇടത്തിൽ നേരിടുന്നത്.
ഷവർമ കഴിക്കാൻ പുറത്തിറങ്ങിയപ്പോൾ പട്ടാളക്കാരുടെ കയ്യിൽ അകപ്പെട്ട കാര്യം വിവരിച്ചു കൊണ്ടാണ് ഔസാഫ് രംഗത്തുവന്നത്. പട്ടാളക്കാരെ ഷൂട്ട് ചെയ്തപ്പോൾ അത് അവർ നിർബന്ധിച്ചു ഡിലീറ്റു ചെയ്ത കാര്യവും ഔസാഫ് വിവരിക്കുന്നുണ്ട്. ശരിക്കും വീഡിയോ ഷൂട്ട് ചെയത്ിരുന്നു. ഇനിയും ഷൂട്ട് ചെയ്യുമെന്നും ഔസാഫ് പറയുന്നു. ഈ വീഡിയോ പുറത്തുവന്നതോടെയാണ് ഔസാഫിനെതിരെ വിമർശനം ഉയരുന്നത്. നേരത്തെ ബങ്കറിലെ വീഡിയോയുടെ പേരിലും വിമർശനം കേട്ടിരുന്നു ഔസാഫ്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വിമർശനം ഏറ്റുവാങ്ങുന്ന വീഡിയോയിൽ ഹംസയുടെ വാക്കുകൾ ഇങ്ങനെ:
'' ഷവർമ കഴിക്കാൻ വേണ്ടി പുറത്തുവന്നതായിരുന്നേ.. പിന്നെ എനിക്ക് വേറൊരു സ്ഥലത്ത് പോകാനുണ്ടായിരുന്നു.. ഒരു ഡോക്യൂമെന്റെ എടുക്കാന്‍.. പക്ഷേ വരുമ്പോൾ പട്ടാളക്കാര്‍ പിടിച്ചു. ഫുള്ള് ചീത്ത പറയല്‍. കാരണം ഞാൻ ഫോൺ ഉപയോഗിച്ചിരുന്നു. അവര്‍ വിചാരിച്ചു അവരുടെ വീഡിയോ എടുക്കുന്നതാന്ന്... ശരിക്കും ഞാൻ വീഡിയോ എടുത്തത് തന്ന്യാ.. എന്നിട്ട് അവര്‍ എന്നെക്കൊണ്ട് ഡിലീറ്റും ചെയ്യിച്ചു.. ഞാൻ വിചാരിച്ചു ഞാൻ വെടി കൊണ്ടു മെരിച്ചു.. വെടികൊണ്ട് ശഹീദ് ആയീന്ന്...അതും പട്ടാളക്കാരില്ലേ.. അങ്ങനെത്തെ വണ്ടീലാണ് വരുന്നത്. സാധാരണ സിവിലിയൻസ് യൂസ് ചെയ്യുന്ന കാറിലേ്... അതില്‍ പട്ടാളക്കാര്‍.. എന്റെ മോനേ.. ബ്ലിയാച്ച്, ബ്ലിയാച്ച്... ഫുൾ തെറി... തെറി വിളിച്ചിട്ട് പറയാ.. അത് ഡീലീറ്റ് ചെയ്യാന്‍...
ഞാൻ വിചാരിച്ച് ഞാൻ കൊണ്ട് മരിച്ച് തീർന്ന്ന്ന്.. ഹൊ... ഞാൻ ഒടുവില്‍ കാല് പിടിക്കുന്നത് പോലെയാക്കി... ഓച്ചിൻ ഇസവിനീത്തേന്ന് പറഞ്ഞ് കാല് പിടിക്കുന്നത് പോലെയാക്കീട്ടാണ്...അവരെന്നിട്ട് പറഞ്ഞു റീസന്റ്ലി ഡിലീറ്റ് എന്ന്...ഐഫോൺ റീസന്റില്ി ഡിലീറ്റ് എന്ന്... ഇവർക്ക് ഇംഗ്ലീഷ് അങ്ങനെ അറിയില്ലാലോ.. മോനേ ഞാൻ ഇനി ഞാൻ പുറത്തേക്കില്ല... എന്നാളും ഞാൻ വീഡിയോ എടുക്കും. ഏത് നിങ്ങള്‍ മനസ്സിലാക്കണം നമ്മള് കഷ്ടപ്പെടുന്ന കഷ്ടപ്പെടല്. ഇന്ത്യൻ എംബസീനെ ആരെങ്കിലും വിളിക്ക്വേ.. ഞാൻ ഇങ്ങനെ വെറുതേ... ഇടുന്നേ.. എന്ത് ചർച്ചയാണ് അവര്‍ നത്തുന്നേ....'' ഇങ്ങനെയാണ് ഹംസയുടെ വീഡിയോ പോകുന്നത്.
- TODAY
- LAST WEEK
- LAST MONTH
- എങ്ങനെയാണ് ചൈനയുടെ ചാര ബലൂൺ അമേരിക്കയുടെ ആകാശത്ത് എത്തിയത്? വെടിവച്ചിടാൻ ബൈഡൻ ഉത്തരവിട്ടപ്പോൾ സംഭവിച്ചത് എന്ത് ? ഒരു ബലൂൺ വീഴ്ത്താൻ മിസൈലുകൾ ആവശ്യമുണ്ടോ? കടലിൽ വീണ അവശിഷ്ടം വീണ്ടെടുത്താൽ സത്യം തെളിയും; ചാര ബലൂണിന്റെ പിന്നാമ്പുറക്കഥകൾ
- ഡൽഹിയിൽ ജനിച്ച് കറാച്ചിയിൽ വളർന്നു; താക്കോൽ സ്ഥാനം കൊടുത്തവനെ സ്ഥാനഭൃഷ്ടനാക്കി രാഷ്ട്രതലവനായ തോറ്റ യുദ്ധങ്ങളിലെ പോരാളി; ഒടുവിൽ രാജ്യദ്രോഹിയും; പിടിയിലാകും മുമ്പ് മരിച്ചാൽ പാർലമെന്റ് മന്ദിരത്തിലേക്ക് മൃതശരീരം കൊണ്ടു വരേണ്ടത് വലിച്ചിഴച്ച്; ശരീരം കെട്ടിത്തൂക്കേണ്ടത് മൂന്നു ദിവസം! 2019ലെ കോടതി വിധി ഇങ്ങനെ; മുഷറഫ് ഓർമ്മയാകുമ്പോൾ
- നിയമസഭയിൽ അവതരിപ്പിച്ച ബജറ്റ് പാർട്ടി നിർദ്ദേശ പ്രകാരം തിരുത്തേണ്ടി വരുന്നത് ചരിത്രത്തിൽ ആദ്യമാകും; പാർട്ടിയോട് ആലോചിക്കാതെയുള്ള തീരുമാനം തിരുത്തിക്കുമെന്ന വാശിയിൽ ഗോവിന്ദൻ; പിണറായിസത്തിന് വീണ്ടും കാലിടറുമ്പോൾ
- ഹാരി രാജകുമാരന്റെ പുരുഷത്വം ആദ്യം കവർന്നത് ഞാനാണ്; പബ്ബിന്റെ പിറകിലെ വഴിയിൽ വച്ച് ഒരു രാത്രിയിൽ; 21 വർഷം സൂക്ഷിച്ച ആ രഹസ്യം തുറന്നു പറഞ്ഞ് 41 കാരി; ഹാരിയുടെ പുസ്തകത്തിലെ ആദ്യ ഹീറോയിൻ രണ്ടു കുട്ടികളുടെ അമ്മ
- രണ്ടു പേരെ മതം മാറാൻ പ്രേരിപ്പിച്ചെന്നും മാസം 3000 രൂപയും മക്കളുടെ പഠനച്ചെലവും ഉൾപ്പെടെ വഹിക്കാമെന്നും ഉറപ്പു നൽകിയെന്ന് ആരോപണം; പരാതി നൽകിയത് ബജ്റംഗ് ദള്ളുകാരെന്ന് സഭ; മിഷൻ സെന്ററും ട്യൂഷനുമായി സേവനത്തിൽ നിറഞ്ഞ മലയാളി വൈദികനെ ജയിലിൽ അടച്ച് മധ്യപ്രദേശ് പൊലീസ്; നെയ്യാറ്റിൻകരക്കാരനായ അച്ചന്റെ ജയിൽ മോചനത്തിൽ പ്രതിസന്ധി
- ഒരിറ്റുവെള്ളം ഇറക്കാനോ ഭക്ഷണം കഴിക്കാനോ കഴിയാതെ വല്ലാതെ കഷ്ടപ്പെട്ടു; ഇരിക്കാനും നടക്കാനും കഴിയാതെ പൂർണമായി വീൽചെയറിൽ; പർവേസ് മുഷറഫിനെ തളർത്തിയത് നാഡീവ്യൂഹത്തെ ബാധിക്കുന്ന അപൂർവരോഗം; മുഷറഫിന്റെ ജീവനെടുത്തത് പത്ത് ലക്ഷത്തിലൊരാൾക്ക് എന്ന തോതിൽ ലോകത്ത് കാണുന്ന അമിലോയിഡോസിസ്
- പ്രസംഗത്തിൽ സിപിഎം ലോക്കൽ സെക്രട്ടറി നടത്തിയ അഴിമതി പേര് സഹിതം വിളിച്ചു പറഞ്ഞു; ധൈര്യമുണ്ടെങ്കിൽ മാനനഷ്ടക്കേസ് കൊടുക്കാൻ വെല്ലുവിളിച്ചു; ചാനലിന് ബൈറ്റ് നൽകുമ്പോൾ ലോക്കൽ സെക്രട്ടറി പാഞ്ഞെത്തി മർദിച്ചു; വീഡിയോ സഹിതം യൂത്ത് കോൺഗ്രസ് നേതാവ് പരാതി നൽകിയിട്ടും പൊലീസിന് അനക്കമില്ല: സിപിഎം നേതാവിന്റെ പരാതിയിൽ അടികൊണ്ട ആൾക്കെതിരെ കേസും
- സെർബിയ അടങ്ങിയ യൂറോപ്യൻ രാജ്യങ്ങളിൽ എത്തിയ ശേഷം ചെറു ബോട്ടുകളിൽ റിസ്ക് എടുത്ത് അഭയാർത്ഥികളായി ബ്രിട്ടണിൽ എത്തുന്ന ഇന്ത്യാക്കാരുടെ എണ്ണം പെരുകുന്നു; ഇംഗ്ലീഷ് ചാനൽ കടന്നെത്തുന്ന മൂന്നാമത്തെ വലിയ വിഭാഗം ഇന്ത്യാക്കാർ! യു കെ പൗരന്മാരുടെ ഫീസിൽ ഡിഗ്രി പഠനം നടത്താൻ അഭയാർത്ഥികളാവുന്ന ഇന്ത്യാക്കാരുടെ ഞെട്ടിക്കുന്ന കഥ
- പുരുഷനേക്കാൾ മുകളിലാണ് സ്ത്രീയുടെ മഹത്വം; അത് തിരിച്ചറിയാൻ പറ്റാത്തവരാണ് ഞങ്ങൾക്ക് ഒപ്പമെത്തണം എന്നു പറയുന്നത്; അവരുണ്ടായതു കൊണ്ടാണ് കേസ് ഇങ്ങനെയായത് എന്ന് വിശ്വസിക്കുന്നില്ല; ഡബ്ല്യൂസിസി ഇല്ലായിരുന്നെങ്കിൽ നടിക്ക് കൂടുതൽ പിന്തുണ ലഭിച്ചേനെ; ഇന്ദ്രൻസ് മനസ്സ് തുറക്കുമ്പോൾ
- അഭിഭാഷക ചമഞ്ഞ് ഓട്ടോഡ്രൈവറെ കെട്ടി; കട്ടപ്പനക്കാരനെ പറ്റിച്ചത് ഹൈക്കോടതി മുറ്റത്തെ പെണ്ണുകാണലിൽ; കുളനടയിലെ ചതി പൊളിഞ്ഞത് താലികെട്ടിന് തൊട്ടു പിറകേ; പുതുപ്പള്ളിക്കാരനെ പറ്റിച്ചത് ആറു പവൻ; പത്ര പരസ്യം നൽകി കാമുകന്മാരെ വീഴ്ത്തി താലികെട്ടിന് ശേഷം ആഭരണവുമായി മുങ്ങും വിരുത്; വീണ്ടും കുടുങ്ങി ഹണിമൂൺ ശാലിനി
- വീട് അടച്ചിട്ട് വിദേശത്ത് കുടുംബസമേതം താമസിക്കുന്നത് വലിയ അപരാധമാണോ? അസൂയയിൽ നിന്നാണ് പണിഷ്മെന്റ് ടാക്സ് എന്ന ദുഷിച്ച ആശയം ഉടലെടുക്കുന്നത്; സജീവ് ആല എഴുതുന്നു: പൂട്ടി കിടക്കുന്ന വീടുകൾ
- റിപ്പോർട്ടർ ചാനലിൽ നിന്നും നികേഷ് കുമാറിന്റെ ഭാര്യ പടിയിറങ്ങി; ഏറെ വൈകാതെ നികേഷും കളംവിടും; ചാനൽ സമ്പൂർണമായി ഏറ്റെടുത്തത് നിരവധി തട്ടിപ്പു കേസുകളിൽ പ്രതിചേർക്കപ്പെട്ട അഗസ്റ്റിൻ സഹോദരന്മാർ; 24 ന്യൂസിന്റെ ഓഹരിയിലും കണ്ണുവെച്ചു മാംഗോ ഫോണിന്റെയും മുട്ടിൽ മരംമുറിയുടെയും പേരിൽ വിവാദത്തിലായ സഹോദര സംഘം
- ജർമനിയിലെ ബർലിൻ ചാരിറ്റി ആശുപത്രിയിൽ ഉമ്മൻ ചാണ്ടിക്ക് നടത്തിയത് ലേസർ ചികിത്സ; ബംഗളുരുവിൽ തുടർചികിത്സ നൽകാനുള്ള നിർദ്ദേശം അവഗണിച്ചു വീട്ടുകാർ; അപ്പയെ ചികിത്സക്ക് കൊണ്ടുപോകാൻ മകൾ അച്ചു എത്തിയിട്ടും കൂട്ടാക്കാതെ ഭാര്യയും മറ്റു മക്കളും; ശബ്ദം വീണ്ടും പോയി ജഗതിയിലെ വീട്ടിലെ മുറിയിൽ ഏകാന്തനായി കേരളത്തിന്റെ മുൻ മുഖ്യമന്ത്രി
- സൗദി അറേബ്യയിൽ മൂന്നു കണ്ണുള്ള കുട്ടി ജനിച്ചു! മൂന്നുകണ്ണുകൊണ്ടു ഒരുപോലെ കാണാൻ കഴിയുന്ന കുഞ്ഞ് സുഖമായിരിക്കുന്നു; പരിണാമ സിദ്ധാന്തത്തെ തള്ളി വീണ്ടും ദൈവത്തിന്റെ വികൃതികൾ; കുട്ടിയെ ഗവേഷണത്തിനായി അമേരിക്കയിലേക്ക് കൊണ്ടുപോവുന്നു; വൈറലാവുന്ന അദ്ഭുത ബാലന്റെ യാഥാർഥ്യം?
- 'പണം തിരികെ തരാനുള്ളവർ എന്റെ മക്കളെ ഓർത്ത് ദയവ് ചെയ്ത് തരണം; ഒരു കോടി രൂപ ചെലവഴിച്ച് മകളുടെ വിവാഹം നടത്തണം; അവളുടെ പേരിൽ ധാരാളം സ്വർണവും ബാങ്കിൽ 29 ലക്ഷം രൂപയും ഉണ്ട്; ഞങ്ങൾക്കിവിടെ ജീവിക്കാനാകുന്നില്ല, ഞാനും ഭാര്യയും പോകുന്നു'; ആഗ്രഹം പങ്കുവെച്ച് ഭാര്യയെ കൊന്ന് വ്യാപാരി ജീവനൊടുക്കി
- കോട്ടയത്തെ വ്യവസായിയുടെ മകൾ മുംബൈയിലെ ഫ്ളാറ്റിൽ നിന്നും വീണു മരിച്ചത് സാഹസിക സ്റ്റണ്ടിനിടെ; പിടി നഷ്ടപ്പെട്ട് താഴേക്ക് പതിച്ചിരിക്കാമെന്ന് പൊലീസ്; മറ്റു പ്രേരണകളോ ആത്മഹത്യാ കുറിപ്പോ ഇല്ലെന്നും പൻവേൽ പൊലീസ്; റോസ്മേരി നിരീഷിന്റെ മരണത്തിന്റെ ഞെട്ടൽ മാറാതെ ബന്ധുക്കൾ
- മോദിക്കൊപ്പം പട്ടം പറത്തിയ ഗുജറാത്തിലെ ബാല്യം; സിനിമക്കായി പഠനം ഉപേക്ഷിച്ചു; ലോഹിതദാസ് കണ്ടെത്തിയ പ്രതിഭ; മസിലളിയനായും വില്ലനായും തിളങ്ങി; മൂന്നര കോടി മുടക്കി 100 കോടി ക്ലബ്ബിലെത്തിയ 'മാളികപ്പുറ'ത്തിലൂടെ ഞെട്ടിച്ചു; ചാണകസംഘിയെന്ന ഹേറ്റ് കാമ്പയിൻ അതിജീവിച്ചു; പാൻ ഇന്ത്യൻ താരോദയം ഉണ്ണി മുകുന്ദന്റെ കഥ
- റീഷയ്ക്ക് പ്രസവ വേദന തുടങ്ങിയതോടെ കാറിൽ ആശുപത്രിയിലേക്ക് പുറപ്പെട്ടു; കാറിൽ നിന്നും തീനാളം ഉയർന്നപ്പോൾ പിൻസീറ്റിൽ ഇരുന്നവർക്ക് ഡോർ തുറന്നു കൊടുത്തത് പ്രജിത്ത്; മുൻപിലെ ഡോർതുറന്നു രക്ഷപെടാൻ ശ്രമിക്കവേ തീവിഴുങ്ങി; കാറിൽ നിന്നുയർന്ന നിലവിളിയിൽ നിസ്സഹായരായി നാട്ടുകാരും; പിഞ്ചോമനയെ കാത്തിരുന്നവർക്ക് മുന്നിൽ വൻ ദുരന്തം
- മകന്റെ ഭാര്യാപിതാവ് 800 കോടിയുടെ വായ്പ തിരിച്ചടയ്ക്കാതെ മുങ്ങി; മകളുടെ ഭർതൃപിതാവ് മുങ്ങിയത് 7000 കോടിയുമായി; ഷെൽ കമ്പനികളുടെ ഉടമകളും ഇന്ത്യയെ പറ്റിച്ച് മുങ്ങിയ ഈ അദാനി ബന്ധുക്കൾ; പനാമ, പാൻഡോറ പേപ്പറുകളിലും വിനോദ് അദാനിയുടെ സാന്നിധ്യം; ഗൗതം അദാനിയെ കുരുക്കിലാക്കി മൂത്ത സഹോദരൻ തുറന്നുകാട്ടപ്പെടുമ്പോൾ
- കുട്ടിക്കാലത്തെ അടുപ്പം; എറെ കാലത്തെ പ്രണയത്തിന് ശേഷം വിവാഹിതരായത് ഏട്ടുവർഷം മുമ്പ്; ഇടിത്തീ വീഴുമ്പോലെ ദുരന്തം എത്തിയത് രണ്ടാമത്തെ കൺമണിക്കായി കാത്തിരിക്കുമ്പോൾ; മൂന്നുമിനിറ്റ് മുമ്പേ എത്തിയിരുന്നെങ്കിൽ അവരും രക്ഷപ്പെട്ടേന എന്നു നാട്ടുകാർ; കണ്ണൂരിൽ കാറിന് തീപിടിച്ച് ദമ്പതികൾ മരിക്കാൻ കാരണം സ്റ്റിയറിങ് ഭാഗത്തെ ഷോർട്ട് സർക്യൂട്ട്
- പ്രണയം തുടങ്ങിയത് രണ്ടു കൊല്ലം മുമ്പ്; അകാലത്തിൽ സഹപാഠിയുടെ ജീവനെടുത്ത് കാൻസർ എന്ന ക്രൂരത; കാമുകന്റെ മരണം 19കാരിയുടെ മനസ്സിലുണ്ടാക്കിയത് എല്ലാം നഷ്ടമായെന്ന നിരാശ; ആൺസുഹൃത്തിന്റെ വിയോഗത്തിന്റെ 41-ാം നാൾ എലിവിഷം വാങ്ങി കഴിച്ചത് ആത്മഹത്യാ കുറിപ്പും എഴുതി വച്ച്; എല്ലാം വീട്ടുകാർക്കും അറിയാമായിരുന്നു; അഞ്ജുശ്രീ പാർവ്വതിയുടെ ജീവനൊടുക്കൽ കാമുക വേർപാടിൽ
- മൂന്നര വയസ്സുകാരി മകളുമായി പെയ് ന്റിങ് തൊഴിലാളിയോടൊപ്പം ഒളിച്ചോടിയത് 11വർഷം മുമ്പ്; പത്തുവർഷത്തോളമായി പുതിയ ഭർത്താവുമായി താമസിച്ചത് ബംഗളൂരുവിൽ; മലപ്പുറത്ത് നിന്നും ഒളിച്ചോടിയ യുവതിയേയും കുഞ്ഞിനേയും കണ്ടെത്തി
- മാപ്പിളപ്പാട്ട് മാത്രമേ പാടാവൂ, അല്ലെങ്കിൽ അടിക്കുമെന്ന ഭീഷണിയുമായി സദസ്സിലെ ഇക്ക; 'ഇക്ക ഒന്നിങ്ങു വന്നേ, ഇത് വളരെ ഇൻസൽട്ടിങ്ങാണ്.. എന്താണ് ചേട്ടാ ഇങ്ങനെയൊന്നും പറയാൻ പാടില്ല' എന്നു പറഞ്ഞ പ്രശ്നക്കാരനെ വേദിയിലേക്ക് വിളിച്ചു ശകാരിച്ചു ഗായിക; കൈയടിച്ചു സദസ്സും; പിന്നാലെ കുറ്റപ്പെടുത്തലുമായി വ്യാപാരി വ്യവസായി നേതാവും; ഈരാറ്റുപേട്ട നഗരോത്സവത്തിൽ സംഭവിച്ചത്
- ഗോവ കാസിനോവയിൽ നടക്കുന്ന ഓൺലൈൻ ചൂതാട്ടത്തിൽ പണം നിക്ഷേപിച്ചാൽ മണിക്കൂറുകൾക്കുള്ളിൽ രണ്ടിരട്ടിയോളം ലാഭവിഹിതം ലഭിക്കുമെന്ന് വാഗ്ദാനം; ഓൺലൈൻ ചൂതാട്ടത്തിന്റെ പേരിൽ ലക്ഷങ്ങൾ തട്ടിയ മലപ്പുറത്തെ ദമ്പതികൾ കുടുങ്ങി; പൊക്കിയത് തമിഴ്നാട് ഏർവാടിയിലെ രഹസ്യ കേന്ദ്രത്തിൽ നിന്ന്
- മംഗലാപുരത്തെ രണ്ടാം ശസ്ത്രക്രിയക്ക് ശേഷം സുഹൃത്തിനെ കാണാൻ അവൾ എത്തി; കൂട്ടുകാരി മടങ്ങിയപ്പോൾ അമ്മയോട് പറഞ്ഞത് ഇത് എനിക്ക് ഇഷ്ടമുള്ള കുട്ടിയെന്ന്; അവളെ പെണ്ണു ചോദിച്ചു പോകണമെന്ന് അച്ഛനോട് ചട്ടവും കെട്ടി; പിന്നെ അപ്രതീക്ഷിതമായി വിപിൻരാജ് മരണത്തിന് കീഴടങ്ങി; ആഘാതം താങ്ങാൻ കഴിയാതെ മരണം പുൽകി അഞ്ജുശ്രീയും
- ഇനി കലോൽസവ വേദിയിലേക്ക് ഇല്ല; കൗമാരക്കാരുടെ ഭക്ഷണത്തിൽ പോലും ജാതിയും വർഗ്ഗീയതയും വാരിയെറിയുന്നു; തന്നെ മലീമസപ്പെടുത്താൻ നടന്നത് ബോധപൂർവ്വ നീക്കം; അടുക്കള കൈകാര്യം ചെയ്യാൻ ഭയം തോന്നുന്നു; അനാവശ്യ വിവാദങ്ങളിൽ മനംനൊന്ത് പഴയിടം പിന്മാറുന്നു; പരാതി രഹിത ഭക്ഷണമൊരുക്കാൻ കലോത്സവത്തിന് ഇനി പാചക കുലപതി വരില്ല; 'അരുണിന്റെ ബ്രാഹ്മണിക്കൽ അജണ്ട' വിജയിക്കുമ്പോൾ
- നിനക്കുള്ളതെല്ലാം തരൂ.. നിന്റെ അനുഗ്രഹത്താൽ ഇന്നുമുതൽ എന്നും ഞാൻ കടപ്പെട്ടവളായിരിക്കും'; ശരീരത്തിന്റെ നിറം നഷ്ടപ്പെടുന്ന രോഗാവസ്ഥ; തന്റെ രോഗവിവരത്തെക്കുറിച്ച് ഹൃദയം തൊടുന്ന കുറിപ്പുമായി മമത മോഹൻദാസ്
- നിലമ്പൂരുകാരി സ്വകാര്യ സ്കൂൾ അദ്ധ്യാപികയായ വീട്ടമ്മ രണ്ടു തവണ സിയറ ലിയോണിലും ഒരു തവണ മാലി ദ്വീപിലും ഒപ്പമുണ്ടായിരുന്നോ എന്ന് ഇഡിയുടെ ചോദ്യം; ഇല്ലെന്ന് മറുപടി നൽകി നിലമ്പൂർ എംഎൽഎ; യാത്രാ രേഖകൾ ഉയർത്തി ചോദിച്ചപ്പോൾ നേതാവ് പതറി; പിന്നെ പുറത്തിറങ്ങി കലി തുള്ളൽ; ആ യാത്ര പോയ സ്ത്രീയെ ഇഡി ചോദ്യം ചെയ്യും; പിവി അൻവറിനെ ഇഡി തളയ്ക്കുമോ?
- സ്റ്റാൻഡ്ഫോർഡിൽ നിന്ന് മാസ്റ്റർ ബിരുദമുള്ള മൂത്തമകൻ; നടനും രാഹുൽ പ്രിയങ്കാ ഗാന്ധി സേനയുടെ ദേശീയ വൈസ് പ്രസിഡന്റുമായ രണ്ടാമത്തെ മകൻ; ബാങ്ക് മാനേജറായി റിട്ടയർ ചെയ്തിട്ടും അഭിഭാഷകയായ ഭാര്യ; ഇപ്പോൾ ബിബിസി വിവാദത്തോടെ ക്രിസംഘികൾ; 'കിങ്ങിണിക്കുട്ടനും കിട്ടമ്മാവനും' തിരിഞ്ഞുകൊത്തുന്നു! എ കെ ആന്റണി കുടുംബത്തിന്റെ കഥ
- വീട് അടച്ചിട്ട് വിദേശത്ത് കുടുംബസമേതം താമസിക്കുന്നത് വലിയ അപരാധമാണോ? അസൂയയിൽ നിന്നാണ് പണിഷ്മെന്റ് ടാക്സ് എന്ന ദുഷിച്ച ആശയം ഉടലെടുക്കുന്നത്; സജീവ് ആല എഴുതുന്നു: പൂട്ടി കിടക്കുന്ന വീടുകൾ
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍