വീണ്ടും സാന്റിയാഗോ മാർട്ടിനും അന്യസംസ്ഥാന ലോട്ടറികൾക്കും വഴിയൊരുക്കി കേരളം; മിസോറാം ലോട്ടറി നിയമവിരുദ്ധമെന്ന് പ്രഖ്യാപിച്ച് ധനമന്ത്രി തോമസ് ഐസക്; പാർട്ടിയിലെ ഉന്നതന്റെ നേതൃത്വത്തിൽ സംഘടിച്ച് ലോട്ടറി ഇടപാടുകാരും; സംസ്ഥാനം വീണ്ടും മറ്റൊരു ചൂതാട്ടത്തിലേക്ക് നീങ്ങുമ്പോൾ പരസ്യം നൽകി ദേശാഭിമാനി
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം : അന്യസംസ്ഥാന ലോട്ടറി ഇടപാടുകൾക്കെതിരെ നേരത്തെ തന്നെ വിവാദത്തിൽപ്പെട്ട സി.പി.എം അധികാരത്തിൽ എത്തിയതിന് പിന്നാലെ വീണ്ടും ഇതര ലോട്ടറികൾ എത്തുന്നത് വിവാദമാകുന്നു. മിസോറാം ലോട്ടറി എത്തുകയും ഇതിന്റെ പരസ്യം പരസ്യം പാർട്ടി മുഖപത്രമായ ദേശാഭിമാനിയിൽ തന്നെ വരികയും ലോട്ടറി വിൽപ്പനയ്ക്ക് കേരളത്തിൽ അരങ്ങൊരുക്കുകയും ചെയ്യുന്ന സ്ഥിതിയാണ് ഉണ്ടായിട്ടുള്ളത്.
കോടികളുടെ അഴിമതി ഇതിനു പിന്നാലെ ഉണ്ടെന്നാണ് ആദ്യഘട്ടത്തിൽ ലഭിക്കുന്ന വിവരം. പാർട്ടിയുടെ അറിവോടെയാണ് അന്യസംസ്ഥാന ലോട്ടറിക്ക് കേരളത്തിൽ വീണ്ടും വിളയാട്ടത്തിന് സാഹചര്യമൊരുക്കിയത് എന്ന് വ്യക്തമാക്കുന്നതാണ് ദേശാഭിമാനിയിൽ തന്നെ വന്ന പരസ്യമെന്ന വാദമാണ് ഉയരുന്നത്. അതേസമയം, ജിഎസ്ടിയുടെ പേരിലാണ് അന്യസംസ്ഥാന ലോട്ടറി എത്താൻ സാഹചര്യം ഉണ്ടായതെന്ന വാദമുയർത്തി പ്രതിരോധിക്കാനാണ് സി.പി.എം ശ്രമം.
അതേസമയം മിസോറാം ലോട്ടറി വിൽപന നിരോധിച്ചതായി പ്രഖ്യാപിച്ച് ധനമന്ത്രി തോമസ് ഐസക്കും രംഗത്തെത്തി. മിസോറാം ലോട്ടറി നിയമവിരുദ്ധമാണെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക്ക് അഭിപ്രായപ്പെടുമ്പോഴാണ്, സിപിഐഎം മുഖപത്രമായ ദേശാഭിമാനിയിൽ ലോട്ടറി സംബന്ധിച്ച പരസ്യം പ്രസിദ്ധീകരിച്ചത്.
ഓഗസ്റ്റ് ഏഴുമുതൽ നറുക്കെടുപ്പ് തുടങ്ങുമെന്ന് പരസ്യത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ ടേമിൽ വന്ന, വി എസ് അച്യുതാനന്ദന്റെ നേതൃത്വത്തിലുള്ള ഇടതു സർക്കാരാണ് മിസോറാം ലോട്ടറിയെ സംസ്ഥാനത്തു നിന്ന് കെട്ടുകെട്ടിച്ചത്. അക്കാലം മുതലേ ലോട്ടറി ഇടപാടുകാരും ഇടതുപക്ഷ നേതാക്കളുമായുള്ള ബാന്ധവം ചർച്ചാവിഷയമായിരുന്നു. ജിഎസ് ടി വന്നതിന്റെ മറവിലാണ് ഇപ്പോൾ അന്യ സംസ്ഥാന ലോട്ടറിക്ക് കേരളത്തിൽ വീണ്ടും ഇടം കണ്ടെത്താൻ ശ്രമം തുടങ്ങിയിട്ടുള്ളത്. ഇതിന് പിന്നാലെയാണ് സിപിഎമ്മിന്റെ തന്നെ മുഖപത്രത്തിൽ മിസോറാം ലോട്ടറിയുടെ പരസ്യം പ്രസിദ്ധീകരിച്ചിട്ടുള്ളത്.
സിപിഎമ്മിലെ മുതിർന്ന നേതാക്കൾക്ക് ലോട്ടറി ഇടപാടുകളുണ്ട്. എന്നാൽ തോമസ് ഐസക് വിരുദ്ധ ഗ്രൂപ്പിന്റെ കയ്യിലാണ് ഈ ഇടപാടുകൾ. ഇതോടെ ഈ വിഷയത്തിൽ ധനമന്ത്രി തോമസ് ഐസക്കും എതിർചേരിയുമായി പോരാട്ടം തുടങ്ങിക്കഴിഞ്ഞു. ഈ സാഹചര്യത്തിൽ മിസോറാം ലോട്ടറിയുടെ പരസ്യം പ്രസിദ്ധീകരിച്ചത് സിപിഎമ്മിലും വൻ വിവാദങ്ങൾക്ക് വഴിതുറന്നു കഴിഞ്ഞു. നേരത്തെ ലോട്ടറി സാന്റിയാഗോ മാർട്ടിനും ദേശാഭിമാനിയുമായുള്ള സാമ്പത്തിക ഇടപാട് പാർട്ടിയിൽ ഏറെ ചർച്ചയായിരുന്നു. സമാനമായ സാഹചര്യമാണ് ഇപ്പോഴും ഉണ്ടായിരിക്കുന്നത്. ലോ്ട്ടറി മാഫിയക്കു വേണ്ടി വാദിക്കുന്നവരും എതിർചേരിക്കാരും എന്ന മട്ടിലേക്ക് കാര്യങ്ങൾ നീങ്ങുന്നു.
മുമ്പ് ഏറെ വിവാദം ഉണ്ടായതോടെ സാന്റിയാഗോ മർട്ടിനിൽ നിന്നും വാങ്ങിയ രണ്ടുകോടി രൂപ തിരിച്ചുകൊടുത്താണ് ദേശാഭിമാനി വിവാദത്തിൽ നിന്നും തലയൂരിയത്. വിഷയത്തിൽ ദേശാഭിമാനി ജനറൽ മാനേജറായിരുന്ന ഇ പി ജയരാജന് ജാഗ്രതക്കുറവുണ്ടായെന്ന് സിപിഐഎം വിലയിരുത്തിയിരുന്നു. ഇപ്പോഴും അതേ സാഹചര്യത്തിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്.
അതേസമയം മിസോറാം ലോട്ടറിക്കെതിരായ നടപടിയിൽ സിപിഐഎം നേതൃത്വത്തിന് ആത്മാർത്ഥതയില്ലെന്ന് കോൺഗ്രസ് നേതാവ് ജോസഫ് വാഴയ്ക്കൻ ആരോപിച്ചു. ഇതിന് തെളിവാണ് ദേശാഭിമാനിയിൽ വന്ന പരസ്യം. മന്ത്രി തോമസ് ഐസക്കിന് മിസോറാം ലോട്ടറിക്കെതിരെ നടപടിയെടുക്കാൻ താൽപ്പര്യമുണ്ട്.
എന്നാൽ സിപിഐഎമ്മിലെ ഒരു വിഭാഗത്തിന് ഇതിനോട് യോജിപ്പില്ലെന്നതിന്റെ സൂചനയാണ് ദേശാഭിമാനിയിലെ പരസ്യം സൂചിപ്പിക്കുന്നതെന്നും ജോസഫ് വാഴയ്ക്കൻ പറഞ്ഞു. ഇതോടെ വിഷയം വലിയ രാഷ്ട്രീയ ചർച്ചയിലേക്കാണ് നീങ്ങുന്നത്.
സംഭവം വിവാദമായതിന് പിന്നാലെ ധനമന്ത്രി തോമസ് ഐസക്കും ലോട്ടറി മാഫിയക്കെതിരെ രംഗത്തെത്തി. അന്യ സംസ്ഥാന ലോട്ടറി വിൽപന നടത്തുന്ന കേരള ലോട്ടറി ഏജന്റമാരുടെ രജിസ്ട്രേഷേൻ റദ്ദാക്കുമെന്നാണ് ധനമന്ത്രി വ്യക്തമാക്കിയിട്ടുള്ളത്. പിടിക്കപ്പെട്ടാൽ കൂടുതൽ കർശന നടപടി ഇവർക്കെതിരെ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. കേരള ലോട്ടറി വിൽക്കുന്നവർക്ക് അന്യസംസ്ഥാന ലോട്ടറി വിൽപ്പന നടത്താൻ നിയമത്തിൽ വ്യവസ്ഥയില്ല.
കേരള ലോട്ടറി കൊടുക്കുന്ന വിൽപന കമ്മീഷൻ അന്യ സംസ്ഥാന ലോട്ടറി നൽകുന്നില്ല. എന്നാൽ കേരള ലോട്ടറിയിൽ നിന്നു ലഭിക്കുന്ന ലാഭം ജനങ്ങളുടെ ആരോഗ്യ ചികിത്സാ പദ്ധതിക്കായാണ് നൽകുന്നതെന്നും മന്ത്രി പറഞ്ഞു.
മിസോറാം ലോട്ടറി കേരളത്തിൽ വിൽക്കുന്നത് നിയമ വിരുദ്ധമാണ്. സർക്കാരിന്റെ അനുമതി തേടാതെയാണ് മിസോറാം ലോട്ടറി ഇവിടെ വിറ്റഴിക്കുന്നത്. സാന്റിയോഗോ മാർട്ടിൻ, മിസോറാം ലോട്ടറി വിറ്റഴിക്കാൻ നിരവധി ഏജന്റുമാരെ സമീപിച്ചതായാണു വിവരമെന്നും ധനമന്ത്രി പറഞ്ഞു. അത് മിസോറാം ലോട്ടറി അല്ലെന്നും സാന്റിയാഗോയുടെ ലോട്ടറിയാണെന്നും ധനമന്ത്രി അറിയിച്ചു.
അതേ സമയം, ഇതര സംസ്ഥാന ലോട്ടറികളുടെ വിൽപനയ്ക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി സംസ്ഥാന സർക്കാർ വിജ്ഞാപനമിറക്കി. വിൽപ്പനയ്ക്കെത്തുന്ന ലോട്ടറികളുടെ എണ്ണവും സീരിയൽ നമ്പറുകളും നികുതി വകുപ്പിന് കൈമാറണമെന്ന് വിജ്ഞാപനത്തിൽ പറയുന്നു. വിൽക്കാതെ ബാക്കി വരുന്ന ടിക്കറ്റുകളും പരിശോധനയ്ക്ക് വിധേയമാക്കണമെന്നും മന്ത്രി പറഞ്ഞു. മിസോറാം ലോട്ടറികൾ സംസ്ഥാനത്ത് എത്തിയതിന്റെ പിന്നാലെയാണ് നടപടി.
- TODAY
- LAST WEEK
- LAST MONTH
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- സഹകരണബാങ്കുകളിലെ എൽഡിഎഫ് കള്ളവോട്ട് സംഘം തയാർ എന്ന് ആക്ഷേപം; കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ രഹസ്യയോഗം; പത്തനംതിട്ടയിൽ ഗുരുതര ആരോപണം ഉന്നയിച്ച് പഴകുളം മധു: പരാജയം ഉറപ്പിച്ച യു.ഡി.എഫ് കെട്ടുകഥകൾ മെനയുന്നുവെന്ന് എൽ.ഡി.എഫും
- പാനൂരിലേക്ക് ബോംബു നിർമ്മാണത്തിനായി വടകരയിൽ നിന്നും രഹസ്യ ഇടനാഴി; പ്രതികളിൽ നിന്നും പൊലിസിന് ലഭിച്ചത് നിർണായക മൊഴി; ഓലപടക്കങ്ങളും ഗുണ്ടുകളും നിർമ്മിച്ചു നൽകുന്ന സംഘത്തിലേക്കും അന്വേഷണം; എല്ലാത്തിനും കാരണം തൊഴിൽ നഷ്ടപ്പെട്ട രാഷ്ട്രീയ ക്രിമിനലുകളോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍