യാക്കോബായ സഭയെ ഇല്ലാത്താക്കുകയെന്ന ലക്ഷ്യം നേടിയ ആവേശത്തിൽ ഓർത്തഡോക്സ് സഭ; 2017 ജൂലൈയിലെ വിധിക്ക് എതിരായുള്ള വിശദീകരണ ഹർജി ചെലവു സഹിതം തള്ളിയ സുപ്രീം കോടതി തീരുമാനം യാക്കോബായക്കാർക്ക് നൽകുന്നത് സമ്പൂർണ്ണ നിരാശ; പള്ളികൾ തിരിച്ചു പിടിച്ചു നൽകാൻ ഇനി സർക്കാരും നിർബന്ധിതരാകും; സഭാ തർക്കം ക്ലൈമാക്സിലേക്ക്; 1971ന് ശേഷം യാക്കോബായക്കാർ സ്ഥാപിച്ച 367 പള്ളികളും പിടിക്കാൻ പുതു തന്ത്രങ്ങളൊരുക്കാനും ഓർത്തഡോക്സ് നീക്കം
മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: സഭാ കേസിൽ ഓർത്തഡോക്സ് വിഭാഗത്തിന് അനുകൂലമായ മുഖ്യവിധിയിൽ വ്യക്തതതേടി യാക്കോബായക്കാർ നൽകിയ ഹർജി സുപ്രീംകോടതി വെള്ളിയാഴ്ച തള്ളിയതോടെ എല്ലാം ഇനി ഓർത്തഡോക്സുകാർക്ക് സ്വന്തം. പലതവണ വ്യക്തമാക്കിയിട്ടും വീണ്ടും കേസുമായിവന്നാൽ കോടതിയലക്ഷ്യ നടപടി നേരിടേണ്ടിവരുമെന്ന് ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ച് മുന്നറിയിപ്പ് നൽകി. ഇതോടെ യാക്കോബായ സഭയുടെ എല്ലാ പ്രതീക്ഷകളും കൈവിട്ടു പോകുകയാണ്. അവർ പ്രാർത്ഥിച്ചിരുന്ന പള്ളികളിൽ മിക്കതും അവർക്ക് നഷ്ടമാകും. ഇതോടെ മലങ്കര പ്രശ്നം വീണ്ടും തെരുവിലെത്താനും സാധ്യതയുണ്ട്. പള്ളികളിൽ ആധിപത്യം സ്ഥാപിക്കാൻ യാക്കോബയക്കാർ എത്തിയാൽ അതിന് ഓർത്തഡോക്സുകാർ എങ്ങനെ നേരിടുമെന്നതാണ് പ്രധാനം. ഇനി സർക്കാരിനും പള്ളികൾ യാക്കോബായ സഭയ്ക്ക് നൽകേണ്ട നടപടികളിലേക്ക് കടക്കേണ്ടി വരും.
2017-ലെ വിധിയിൽ തങ്ങൾക്കനുകൂലമായ ഒട്ടേറെ പരാമർശങ്ങളുണ്ടെന്ന് യാക്കോബായ വിഭാഗം നൽകിയ അഞ്ഞൂറിലേറെ പേജുള്ള ഹർജിയിൽ കുറ്റപ്പെടുത്തി. വിധി മൊത്തമായി നടപ്പാക്കുകയാണെങ്കിൽ തങ്ങൾക്കനുകൂലമായ കാര്യങ്ങൾകൂടി നടപ്പാക്കണം. മലങ്കര സഭയുടെ മേധാവി പാത്രിയാർക്കീസാണെന്ന് വിധിയിലുണ്ട്. പാത്രിയാർക്കീസിൽ വിശ്വസിക്കുന്നവരെ അടിച്ചമർത്തരുത്, സെമിത്തേരിയും പള്ളിയും പിടിച്ചെടുക്കരുത്, പ്രശ്നങ്ങൾ ഇരുവിഭാഗവും രമ്യമായി ചർച്ചചെയ്ത് പരിഹരിക്കാൻ ശ്രമിക്കണം തുടങ്ങിയ കാര്യങ്ങൾ വിധിയിലുണ്ടായിരുന്നു. കേരളത്തിലെ വിവിധ മതമേധാവികൾ ഇരുകൂട്ടരെയും വിളിച്ചിരുത്തി ചർച്ചചെയ്യാമെന്ന് പറഞ്ഞെങ്കിലും ഓർത്തഡോക്സ് വിഭാഗം തയ്യാറായില്ല. വിധി നടപ്പാക്കിയില്ലെന്ന ഓർത്തഡോക്സ് വിഭാഗത്തിന്റെ കോടതിയലക്ഷ്യ ഹർജി നിലവിലുണ്ടെന്നും യാക്കോബായ വിശ്വാസികൾക്കുവേണ്ടി മുതിർന്ന അഭിഭാഷകൻ പിനാകി മിശ്ര, അഡ്വ. അഡോൾഫ് മാത്യു എന്നിവർ വാദിച്ചു. എന്നാൽ, പലതവണ വ്യക്തമാക്കിയ കാര്യം വീണ്ടും തുറക്കാനാണ് ഹർജിക്കാർ ശ്രമിക്കുന്നതെന്ന് പറഞ്ഞ് സുപ്രീംകോടതി പരാതി തള്ളി.
യാക്കോബായ സഭയ്ക്കുവേണ്ടി കെ.എസ്.വർഗീസ് നൽകിയ വിശദീകരണ അപേക്ഷയാണ് സുപ്രീം കോടതി തള്ളിയത്. കേസ് ആദ്യം മുതൽ പരിഗണിപ്പിക്കാനാണ് അപേക്ഷകന്റെ ശ്രമമെന്നും കോടതിയലക്ഷ്യ നടപടിയെടുക്കുമെന്നും ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ച് മുന്നറിയിപ്പു നൽകി. വീണ്ടും വീണ്ടും ഹർജികൾ നൽകി സ്ഥിതി വഷളാക്കാനാണ് യാക്കോബായ സഭയുടെ ശ്രമം. 2017ലെ വിധി നടപ്പാക്കുന്നതിന് സഹകരിക്കുന്നുമില്ലെന്നും കോടതി കുറ്റപ്പെടുത്തി. മലങ്കര സഭയ്ക്കു കീഴിലുള്ള പള്ളികളുടെ ഭരണം 1934ലെ ഭരണഘടനപ്രകാരമെന്നു വ്യക്തമാക്കിയുള്ള വിധികൾ നടപ്പാക്കാത്തതിൽ കോടതിയലക്ഷ്യം ആരോപിച്ച് ഓർത്തഡോക്സ് സഭ നൽകിയ ഹർജികൾ നിലവിലുണ്ട്. തങ്ങളുടെ അപേക്ഷയും അതിനൊപ്പം പരിഗണിക്കണമെന്ന് ഹർജിക്കാരനുവേണ്ടി പിനാകി മിശ്രയും അഡോൾഫ് മാത്യുവും വാദിച്ചു. അപ്പോഴാണ് കോടതിയുടെ കടുത്ത വിമർശനമുണ്ടായത്.
2017ലെ വിധിയുടെ ചില ഭാഗങ്ങൾ മാത്രം തിരഞ്ഞുപിടിച്ചു നടപ്പാക്കുകയാണെന്നും പൂർണമായി നടപ്പാക്കണമെന്നാണ് ആവശ്യമെന്നും പിനാകി മിശ്ര വിശദീകരിച്ചു. എന്നാൽ, 1958ലും 1995ലും 2017ലും സഭാതർക്ക കേസുകളിൽ വിധി നൽകിയതാണ്. പിന്നീടും പല ഉത്തരവുകളും നൽകിയിട്ടുണ്ട്. അപ്പോൾ, ഇനി വിഷയം വീണ്ടും പരിഗണിക്കാനാവില്ലെന്നു കോടതി പറഞ്ഞു. ഓർത്തഡോക്സ് സഭയ്ക്കുവേണ്ടി സി.യു.സിങ് ഹാജരായി. അതിനിടെ ഓർത്തഡോക്സ് സഭയ്ക്ക് അനുകൂലമായി ലഭിച്ച 2017 ജൂലൈ മൂന്നിലെ വിധിക്ക് എതിരായി യാക്കോബായ സഭ സമർപ്പിച്ച വിശദീകരണ ഹർജി ചെലവു സഹിതം തള്ളിയ സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്യുന്നതായി പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ പ്രതികരിച്ചു.
1958 മുതൽ ഇന്നുവരെ മുപ്പതിലേറെ സുപ്രീം കോടതി ജഡ്ജിമാർ ഏകാഭിപ്രായമായി നൽകിയ വിധികൾ അംഗീകരിക്കാൻ ഏവരും തയാറാകണമെന്നും അനാവശ്യ വ്യവഹാരങ്ങൾ അവസാനിപ്പിച്ച് സഭയിൽ ശാശ്വതസമാധാനം സ്ഥാപിക്കാനും നിയമവാഴ്ച നിലനിർത്താനും ശ്രമിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 1934ലെ ഭരണഘടനയുടെ സാധുതയും അതനുസരിച്ച് തിരഞ്ഞെടുക്കപ്പെട്ട് ഭരണം നടത്തേണ്ടത് ആരാണെന്നതും കോടതി ആവർത്തിച്ച് പ്രഖ്യാപിച്ചുകഴിഞ്ഞതാണ്. ഒന്നിലധികം പ്രാവശ്യം സുപ്രീം കോടതിയിൽ തന്നെ ഈ പ്രശ്നങ്ങൾ വരികയും കോടതി അസന്ദിഗ്ധമായി തീർപ്പുകൽപിക്കുകയും ചെയ്തിട്ട് വീണ്ടും ഈ പ്രശ്നം നിയമപരമായി നേരിടാൻ ശ്രമിക്കുന്നതു ദുഃഖകരമാണെന്ന് ബാവാ പറഞ്ഞു.
യാക്കോബായ സഭയെ ഇല്ലാത്താക്കുകയാണ് ഓർത്തഡോക്സ് പക്ഷത്തിന്റെ ലക്ഷ്യം. രണ്ടാം പിളർപ്പ് മുതൽ ആരംഭിച്ച തർക്കം പുതിയ തലത്തിലെത്തുകയാണ്. ഈ തർക്കത്തിൽ പാത്രിയർക്കീസ് ബാവയെ അനുകൂലിച്ചവരെ ബാവാ കക്ഷി എന്നും വട്ടശ്ശേരിൽ മാർ ദീവന്നാസ്യോസ് മെത്രാപ്പൊലീത്തയെ അനുകൂലിച്ചവരെ മെത്രാൻ കക്ഷി എന്നും വിളിച്ചു വന്നു. ഇവരിൽ ബാവ കക്ഷി യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയായും മെത്രാൻ കക്ഷി മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയായും പരിണമിച്ചു. ഇവർ തമ്മിലുള്ള പോരിനാണ് സുപ്രീംകോടതിയുടെ തീർപ്പ് പുതിയ തലം നൽകിയ ശേഷം അതിനിടെ തർക്കം തുടങ്ങിയ ശേഷം ഉണ്ടാക്കിയ പള്ളികളും വേണമെന്ന വിചിത്ര ന്യായം ഓർത്തഡോക്സുകാർ ഉന്നയിക്കുന്നുണ്ട്.
1995-ലേതടക്കം വിവിധ കോടതിവിധികളിൽ പരാമർശിച്ചിട്ടുള്ള 1064 പള്ളികളുടെ പട്ടികയിൽപ്പെടാത്തതും 1971 നുശേഷം യാക്കോബായ വിശ്വാസികൾക്കുമാത്രമായി സ്ഥാപിച്ചതുമായ 357 പള്ളികളും വിട്ടുകിട്ടണമെന്ന ആവശ്യം ചർച്ചയാക്കാൻ നീക്കമുണ്ട്. യാക്കോബായ സഭയെ ഇല്ലാതാക്കുകയാണ് ഓർത്തഡോക്സുകാരുടെ ലക്ഷ്യമെന്ന് വ്യക്തമാകുകയാണ്. തിരുവനന്തപുരം സെന്റ് പീറ്റേഴ്സ് കത്തീഡ്രൽ, കോട്ടയം സെന്റ് ജോസഫ്സ് കത്തീഡ്രൽ എന്നിവയടക്കമുള്ള പള്ളികളിലാണു പുതിയ അവകാശവാദം. ഇരുപക്ഷത്തുമുള്ള 1064 പള്ളികളുടെ അവകാശമാണ് 1971-ൽ രണ്ടാം സമുദായക്കേസിനൊപ്പം ഫയൽ ചെയ്ത പട്ടികയിൽപ്പെടുത്തി ഓർത്തഡോക്സ് വിഭാഗം ആവശ്യപ്പെട്ടിരുന്നത്. ഇത് അംഗീകരിച്ചു. ഇതിനൊപ്പമുള്ള വിധിന്യായം ഉയർത്തിയാണ് കൂടുതൽ പള്ളികൾക്ക് വേണ്ടി വാദം ഉയർത്തുന്നത്.
2017 ലെ സുപ്രീം കോടതി വിധിയോടെ മലങ്കര സഭയിൽ രണ്ടു വിഭാഗമില്ലെന്നും സഭ ഒന്നാണെന്നുമാണ് വാദം. യാക്കോബായ വിശ്വാസികളും ഇപ്പോൾ മലങ്കര സഭാംഗങ്ങളാണെന്നും അവർ നിർമ്മിച്ച പള്ളികളും മലങ്കര സഭയുടേതാണെന്നും അവർ വാദിക്കുന്നു. 2017 ജൂലൈ മൂന്നിലെ സുപ്രീം കോടതി വിധി ഈ പള്ളികളിലും നടപ്പാക്കിക്കിട്ടാൻ സംസ്ഥാന സർക്കാരിനോടു നിർദേശിക്കണമെന്നാണ് ആവശ്യം. അതേസമയം, ഈ പള്ളികൾ മലങ്കര സഭയുടെ ഭാഗമല്ലെന്നും സ്വതന്ത്ര ട്രസ്റ്റുകളാണെന്നും യാക്കോബായ സഭ വാദിക്കുന്നു. പാത്രിയർക്കീസ് ബാവയുമായി ആത്മീയബന്ധമുള്ള യാക്കോബായ സഭയിലെ വൈദികർമാത്രമേ ഈ പള്ളികളിൽ ശുശ്രൂഷ നടത്തിയിട്ടുള്ളൂ. ഇവയൊന്നും മലങ്കര സഭയിലെ മുൻ കേസുകളിൽ പ്രതിപാദിച്ചിട്ടുള്ള പള്ളികളല്ലെന്നും ഇവ ഒരു കാലത്തും 1934 ലെ ഭരണഘടന അനുസരിച്ച് ഭരിക്കപ്പെട്ടിട്ടില്ലെന്നും മലങ്കര അസോസിയേഷനിൽ പങ്കെടുത്തിട്ടില്ലെന്നും അവർ പറയുന്നു.
1934ലെ മലങ്കര സഭ ഭരണഘടനയനുസരിച്ച് മലങ്കരയിലെ 1064 പള്ളികളും ഭരിക്കണമെന്ന സുപ്രീം കോടതി വിധിയെ തുടർന്ന് യാക്കോബായ വിഭാഗത്തിനു ഭൂരിപക്ഷമുള്ള 24 ഇടവകകളാണ് യാക്കോബയക്കാർക്ക് കൈവിട്ട് പോകുന്നത്. മലങ്കര സഭയിലെ ഓർത്തഡോക്സ്, യാക്കോബായ വിഭാഗങ്ങൾ തമ്മിലുള്ള തർക്കത്തിലാണ് സുപ്രീം കോടതി 2017 ജൂലായ് മൂന്നിന് വിധി പുറപ്പെടുവിച്ചത്. കേരളത്തിലെ ക്രൈസ്തവ വിഭാഗങ്ങൾക്കിടയിലെ പ്രബലരായ രണ്ട് വിഭാഗങ്ങളാണ് യാക്കോബായ വിഭാഗവും ഓർത്തഡോക്സ് വിഭാഗവും. മലങ്കര സഭയിലാണ് രണ്ട് വിഭാഗങ്ങളും ഉൾപ്പെടുന്നത്. 1912 ലാണ് മലങ്കര സഭ രണ്ട് വിഭാഗങ്ങളായി പിളരുന്നത്. ഒരു വിഭാഗം യാക്കോബായയും രണ്ടാമത്തേത്ത് ഓർത്തഡോക്സും. 1959 ൽ ഇരു വിഭാഗങ്ങളും യോജിച്ചു. എന്നാൽ, ഈ യോജിപ്പ് 1972-73 വരെയാണ് നിലനിന്നത്.
പിളർപ്പ് രൂക്ഷമായ ശേഷം പള്ളികളുടെ പേരിലും സ്ഥാവര ജംഗമ വസ്തുക്കളുടെ പേരിലും യാക്കോബായ, ഓർത്തഡോക്സ് വിഭാഗങ്ങൾ തമ്മിൽ ഭിന്നതയുണ്ടായി. അധികാരം ഉപയോഗിച്ച് ദേവാലയങ്ങളിൽ അവകാശം സ്ഥാപിച്ചെടുക്കാൻ ഇരു വിഭാഗങ്ങളും പരിശ്രമിച്ചു. പിന്നീട് വിഷയം കോടതിയിലേക്ക് നീങ്ങി. രണ്ടാം പിളർപ്പിന് ശേഷം യാക്കോബായക്കാർ സ്വന്തമായി നിരവധി പള്ളികൾ കെട്ടി. ഇതാണ് വേണമെന്ന് ഓർത്തഡോക്സുകാരുടെ പുതിയ ആവശ്യം. 1,064 ദേവാലയങ്ങളാണ് സഭാ തർക്കത്തിൽ ഉൾപ്പെട്ടിട്ടുള്ളത്. ഇതിൽ പതിനഞ്ച് ദേവാലയങ്ങൾ തർക്കത്തെ തുടർന്ന് അടച്ചിട്ടിരിക്കുകയാണ്.
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്