വിദേശ നിർമ്മിത വിദേശ മദ്യം ബീവറേജസ് വഴി വിൽക്കാനുള്ള അനുമതിയിൽ വൻ അഴിമതി; ക്യാബിനറ്റിൽ പോലും ചർച്ച ചെയ്യാതെ ധൃതിപിടിച്ചുള്ള തീരുമാനത്തിൽ അന്വേഷണം വേണം; ബാറുകൾക്ക് അനുമതി നൽകിയതിലും നടന്നത് വലിയ ക്രമക്കേട്; പ്രളയത്തിന്റെ മറപിടിച്ചുള്ള നീക്കമെന്നും വിമർശനം; 'ബ്രൂവറി ചലഞ്ചിൽ' പിണറായിയെ മുട്ടുകുത്തിച്ച പ്രതിപക്ഷം എക്സൈസ് വകുപ്പിനെതിരെ വീണ്ടും അഴിമതി ആരോപണവുമായി രംഗത്ത്; ഇത്തവണ രംഗത്തുവന്നത് തിരുവഞ്ചൂർ രാധാകൃഷ്ണൻ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ബ്രൂവറി ചലഞ്ചിൽ പിണറായി സർക്കാറിനെ മുട്ടുകുത്തിച്ച പ്രതിപക്ഷം മറ്റൊരു അഴിമതി ആരോപണവുമായി രംഗത്ത്. എക്സൈസ് വകുപ്പിനെതിരെയാണ് പ്രതിപക്ഷം ആരോപണവുമായി രംഗത്തെത്തിയത്. സർക്കാറിന്റെ ബ്രൂവറി ഇടപാടിൽ ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി രംഗത്തെത്തിയത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആയിരുന്നെങ്കിൽ ഇത്തവണ ആരോപണവുമായി രംഗത്തെത്തിയത് തിരുവഞ്ചൂർ രാധാകൃഷ്ണനാണ്.
വിദേശ നിർമ്മിത വിദേശ മദ്യം ബിവറേജസ് വഴി വിൽക്കാനുള്ള സർക്കാർ അനുമതിയിൽ വൻ അഴിമതിയുണ്ടെന്നാണ് തിരുവഞ്ചൂർ ഉന്നയിച്ചിരിക്കുന്ന ആരോപണം. ഇത് കൂടാ മറ്റ് ആരോപണങ്ങളും അദ്ദേഹം സർക്കാറിനെതരെ ഉന്നയിച്ചു. ബ്രൂവറി അഴിമതിക്ക് ശേഷം നടന്ന ഏറ്റവും വലിയ അഴിമതിയാണ് വിദേശ നിർമ്മിത വിദേശ മദ്യം ബിയർ പാർലറുകൾ വഴിയും ബിവറേജസ് ഔട്ടലറ്റുകൾ വഴിയും കൊടുക്കാനുള്ള തീരുമാനമെന്ന് പ്രതിപക്ഷത്തിന്റെ ആരോപണം.
ക്യാബിനറ്റിൽ പോലും ചർച്ച ചെയ്യാതെയുള്ള തീരുമാനം ധൃതിപിടിച്ചുള്ള തീരുമാനമായിരുന്നു. കേരളത്തെ മദ്യത്തിൽ മുക്കാനാണ് ശ്രമം. എത്രകോടിയുടെ അഴിമതിയാണ് നടത്തിയതെന്ന് വ്യക്തമാക്കണം. ഇതിൽ അന്വേഷണം നടത്തണമെന്നും തിരുവഞ്ചൂർ ആവശ്യപ്പെട്ടു. സഭയ്ക്കുള്ളിൽ ഉന്നയിച്ച ആരോപണം അദ്ദേഹം പുറത്ത് വാർത്താസമ്മേളനം നടത്തിയും ഉന്നയിച്ചു. സംസ്ഥാനത്ത് ബാറുകൾക്ക് അടക്കം അനുമതി നൽകിയതിൽ വൻ അഴിമതി നടന്നെന്നാണ് തിരുവഞ്ചൂർ ആരോപിച്ചത്.
സംസ്ഥാനത്ത് മദ്യ കുംഭകോണമാണെന്നാണ് തിരുവഞ്ചൂർ സഭയിൽ ആരോപിച്ചത്. 'ഒരു റേഷൻ കട അനുവദിക്കണമെങ്കിൽ പോലും നിരവധി നിബന്ധനകൾ പാലിക്കേണ്ടതായിട്ടുണ്ട്. അങ്ങനെയിരിക്കെ ഒരുതരത്തിലുള്ള മാർഗ നിർദ്ദേശങ്ങളും പാലിക്കാതെ ബ്രൂവറി- ഡിസ്റ്റലറി നടത്തിപ്പിനായി സർക്കാർ നേരിട്ട് അനുമതി നൽകുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഒരുതരത്തിലുമുള്ള പാരിസ്ഥിതിക ആഘാത പഠനങ്ങളും നടന്നിട്ടില്ല'. പ്രളയത്തിന്റെ മറപിടിച്ചായിരുന്നു സർക്കാർ നീക്കമെന്നും അദ്ദേഹം ആരോപിച്ചു. ബ്രൂവറി ഇടപാടിലെ അഴിമതി നടന്നത് സമാനമായ വിധത്തിലായിരുന്നു. കോടികളുടെ അഴിമതിയാണ് സംസ്ഥാനത്ത് നടന്നിരിക്കുന്നതെന്നും തിരുവഞ്ചൂർ ആരോപിച്ചു.
വിദേശ നിർമ്മിത വിദേശ മദ്യവും വൈനും ബാറുകൾ വഴിയും ബിയർ പാർലറുകൾ വഴിയും വിൽക്കാൻ സർക്കാർ അനുമതി നൽകിയിരുന്നു. ഇതിന് പിന്നിലാണ് അഴിമതി ഉണ്ടെന്ന ആരോപണം ശക്തമായിരിക്കുന്നകത്. നേരത്തെ ബിവറേജസ് കോർപ്പറേഷന്റെ ഔട്ട്ലറ്റ് വഴി വിൽപ്പനക്ക് അനുമതി നൽകിയിരുന്നു. നേരത്തെ ഉണ്ടായിരുന്ന ഉത്തരവിൽ വ്യക്തത വരുത്തി എക്സൈസ് കമ്മീഷണർ പുതിയ ഉത്തരവ് ഒരാഴ്ച്ച മുമ്പ് പുറത്തിറക്കിയിരുന്നു.
ബിവറേജസ് ഔട്ട്ലറ്റുകൾ വഴി വിദേശ നിർമ്മിത വിദേശമദ്യം വിൽക്കാൻ അനുമതി ലഭ്യമാക്കിയതിന് പിന്നാലെയാണ് ബാറുകൾക്കും അനുമതി നൽകിയിരിക്കുന്നത്. ബാർ ഉടമകളുടെ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് എക്സൈസ് കമ്മീഷണർ പുതിയ ഉത്തരവ് ഇറക്കിയത്. വിദേശ നിർമ്മിത വിദേശമദ്യത്തിന്റെ വിൽപ്പനയിലൂടെ 60 കോടി രൂപയുടെ വരുമാനം ലഭിക്കുമെന്നാണ് സർക്കാർ കണക്ക്. നികുതി വരുമാനം വഴി സർക്കാർ ഖജനാവിലും കൂടുതൽ തുക എത്തുമെന്നാണ് പ്രതീക്ഷ. ഓഗസ്റ്റ് 20 മുതൽ ബീവറേജസ് കോർപ്പറേഷനിൽ വിൽപന ആരംഭിച്ചിട്ടുണ്ട്. 4 വിതരണക്കാരുടെ 30 ബ്രാന്റുകളാണ് ഇപ്പോൾ വിൽക്കുന്നത്. ഇതുവരെ 6 കോടിയുടെ വിൽപനയാണ് നടന്നത്.
കരാർ ഒപ്പിട്ടുള്ള മറ്റ് അഞ്ച് വിതരണക്കാരുടെ പുതിയ ബ്രാൻഡുകളും വൈകാതെ വിപണിയിൽ എത്താനിരിക്കെയാണ് ബാറുകൾക്കും വിദേശ മദ്യം വിൽക്കാൻ അനുമതി നൽകിയത്. വിദേശ നിർമ്മിത വിദേശ മദ്യം അനധികൃതമായി കച്ചവടം നടത്തുന്നതിനാൽ സർക്കാരിനു വരുമാന നഷ്ടമുണ്ടാകുന്നത് ഒഴിവാക്കാനാണ് വിദേശനിർമ്മിത വിദേശമദ്യം ബിവറേജസ് കോർപ്പറേഷൻ വഴി ഇറക്കുമതി ചെയ്യുന്നതെന്നു സർക്കാർ നേരത്തെ നിലപാട് വ്യക്തമാക്കിയിരുന്നു.
2018 - 19ലെ ബജറ്റ് നിർദ്ദേശം അനുസരിച്ച് വിദേശനിർമ്മിത വിദേശ മദ്യവും വൈനും ഇറക്കുമതി ചെയ്യുന്നതിന് സർക്കാരിന്റെ ഇ ടെണ്ടർ പോർട്ടൽ വഴി മദ്യ കമ്പനികളിൽനിന്നും ഡീലർമാരിൽനിന്നും അപേക്ഷ ക്ഷണിച്ചത് ഫെബ്രുവരി 28നാണ്. പരിശോധനകൾക്കുശേഷം 17 സ്ഥാപനങ്ങൾക്ക് വിദേശനിർമ്മിത വിദേശ മദ്യവും വൈനും ഇറക്കുമതി ചെയ്യാൻ അനുമതി നൽകിയിരിക്കുന്നത്. 227 ഇനം മദ്യമാണ് ഇറക്കുമതി ചെയ്യുന്നത്.
ബവ്റിജസ് കോർപ്പറേഷൻ ഔട്ട്ലറ്റുകൾക്ക് പുറമേ(എഫ്എൽ 1 ലൈസൻസ്) ബാറുകൾക്കും (എഫ്എൽ 3), മറൈൻ ഓഫിസേഴ്സ് ക്ലബിനും(എഫ്എൽ4), ക്ലബ്ബുകൾക്കും (എഫ്എൽ 4 എ), എയർപോർട്ട് ലോഞ്ചുകളിൽ പ്രവർത്തിക്കുന്ന മദ്യശാലകൾക്കും (എഫ്എൽ 7), ബിയർ വൈൻ പാർലറുകൾക്കും (എഫ്എൽ11), ബിയർ ഔട്ട്ലറ്റുകൾക്കും (എഫ്എൽ 12) വിദേശ നിർമ്മിത വിദേശ മദ്യവും വൈനും ബവ്റിജസ് ഗോഡൗണുകളിൽനിന്ന് വാങ്ങി വിൽപ്പന നടത്തുന്നതിനാണ് സർക്കാർ അനുമതി നൽകിയത്.
നേരത്തെ വിദേശനിർമ്മിത മദ്യം ബാറുകൾ വാങ്ങിയിരുന്നത് കസ്റ്റംസിൽനിന്നായിരുന്നു. 25,000 രൂപയായിരുന്നു വാർഷിക ഫീസ്. വിദേശമദ്യവിൽപ്പനയുമായി ബന്ധപ്പെട്ട ചട്ടങ്ങളിൽ സർക്കാർ ഭേദഗതി ഉത്തരവിറങ്ങിയതോടെ നികുതി ഇനത്തിൽ വലിയ തുക സർക്കാരിനു ലഭിക്കും. 2018- 19 ബജറ്റ് പ്രസംഗത്തിലെ നിർദ്ദേശം അനുസരിച്ച് വിദേശ നിർമ്മിത വിദേശമദ്യത്തിന് 78 ശതമാനവും, വിദേശ നിർമ്മിത വൈനിന് 25 ശതമാനവുമാണ് വിൽപ്പന നികുതി. കൂടാതെ ഒരു പ്രൂഫ് ലീറ്ററിന് 87.70 രൂപ ക്രമത്തിൽ വിദേശനിർമ്മിത വിദേശ മദ്യത്തിനു പ്രത്യേക ഫീസ് ഏർപ്പെടുത്തിയിട്ടുണ്ട്. നേരത്തെ സംസ്ഥാനത്ത് ബ്രൂവറികളും ഡിസ്റ്റിലറികളും അനുവദിച്ച തീരുമാനം റദ്ദാക്കികൊണ്ടുള്ള തീരുമാനം സർക്കാർ കൈക്കൊണ്ടിരുന്നു. അഴിതി ആരോഫണം ഉയർന്നപ്പോഴാണ് അനുമതി റദ്ദാക്കിയത്.
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി; ഉടനടി തിരിച്ചടിക്കാത്ത ഇസ്രയേൽ നടപടിയിൽ ആശ്വാസം കണ്ട് ലോകരാജ്യങ്ങൾ
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- 'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍