അന്തർ സംസ്ഥാന സ്വകാര്യ ബസുകളുടെ നിയമലംഘനം തടയാൻ ലക്ഷ്യമിട്ട 'ഓപ്പറേഷൻ നൈറ്റ് റെയ്ഡേഴ്സ്' പാതിവഴിയിൽ ഉപേക്ഷിച്ച് മോട്ടോർ വാഹന വകുപ്പ്; ദിവസേനയുള്ള ചെക്കിങ് ഒഴിവാക്കണമെന്ന് മോട്ടോർ വെഹിക്കിൾ ഉദ്യോഗസ്ഥർക്ക് ഉന്നതരുടെ രഹസ്യ നിർദ്ദേശം; രാത്രികാല പരിശോധനക്ക് ഫുൾസ്റ്റോപ്പിടാൻ കൈമറിഞ്ഞത് കോടികളെന്ന് സൂചന; ഒരു ആവശ്യവും നേടിയെടുക്കാൻ കഴിയാതെ ബസ് സമരം പിൻവലിച്ചത് സർക്കാർ കർശന നടപടികളിലേക്ക് കടക്കുമെന്ന ഭീഷണിയോടെയും
എം മനോജ് കുമാർ
തിരുവനന്തപുരം: അന്തർസംസ്ഥാന സ്വകാര്യ ബസ് ഉടമകൾ ഒരാഴ്ച്ചയായി നടത്തിവന്നിരുന്ന സ്വകാര്യ ബസ് സമരം പിൻവലിച്ചതിന് പിന്നിൽ കോടികളുടെ ഇടപാട് നടന്നതായി സൂചനകൾ. ഈ വിഷയത്തിൽ സർക്കാർ പിടിമുറുക്കുമെന്ന ഘട്ടം വന്നതോടെ പ്രശ്നപരിഹാരമെന്ന നിലയിൽ മൂന്നു കോടിയോളം രൂപ ഉന്നതർക്കായി കൈമാറിയെന്നാണ് ഉയരുന്ന ആരോപണം. ബസ് സമരം തുടർന്നപ്പോൾ സർക്കാർ കയ്യൊഴിഞ്ഞതോടെയാണ് പണം അങ്ങോട്ടു നൽകി സമരം പിൻവലിച്ചത്. മോട്ടോർ വാഹന വകുപ്പിന്റെ രാത്രികാലപരിശോധന അവസാനിപ്പിക്കുക, കോൺട്രാക്ട് കാര്യേജ് വാഹനങ്ങൾ പരിശോധിച്ച് പിഴയിടുന്നത് നിർത്തുക തുടങ്ങിയ ആവശ്യങ്ങളാണ് സ്വകാര്യ ബസുടമകൾ ഉന്നയിച്ചത്. ഇതുമായി ബന്ധപ്പെട്ടു തന്നെയാണ് സമരം ആരംഭിച്ചതും.
ദിവസേനയുള്ള ചെക്കിങ് ഒഴിവാക്കി നൽകാം എന്ന ധാരണയാണ് അടിത്തട്ടിൽ രൂപപ്പെട്ടത് എന്നാണ് അറിയാൻ കഴിഞ്ഞത്. ദിവസേനയുള്ള ചെക്കിങ് തുടരുക തന്നെ ചെയ്യുമെന്ന് തിങ്കളാഴ്ച ട്രാൻസ്പോർട്ട് സെക്രട്ടറിയുമായി നടത്തിയ ഒത്തുതീർപ്പ് ചർച്ചയെ തുടർന്ന് സർക്കാർ വ്യക്തമാക്കിയിരുന്നെങ്കിലും ചെക്കിങ് ഒഴിവാക്കാൻ മോട്ടോർ വാഹന വകുപ്പിന് രഹസ്യ നിർദ്ദേശം നൽകിയിട്ടുണ്ട്. അതുകൊണ്ട് തന്നെ തിങ്കളാഴ്ചത്തെ ചർച്ചയ്ക്ക് ശേഷം അന്തർ സംസ്ഥാന ബസുകൾ പുനരാരംഭിച്ചപ്പോൾ ഓപ്പറേഷൻ നൈറ്റ് റെയ്ഡേഴ്സ് നിന്നും മോട്ടോർ വാഹനവകുപ്പ് ഒഴിഞ്ഞു നിൽക്കുകയാണ്.
ഓരോ അന്തർസംസ്ഥാന ബസിനും 5000 രൂപയാണ് ഫൈനായി മോട്ടോർ വാഹന വകുപ്പ് 'ഓപ്പറേഷൻ നൈറ്റ് റെയ്ഡേഴ്സ്' വഴി സ്വരൂപിച്ചു കൊണ്ടിരുന്നത്. കോൺട്രാക്ട് കാര്യേജ് പെർമിറ്റ് വാങ്ങി സ്റ്റേജ് കാര്യേജിൽ സർവീസ് നടത്തുന്നതിനെ തുടർന്ന് ഈടാക്കിവരുന്ന ഫൈൻ ആണ് സ്വകാര്യ ബസ് ഉടമകൾക്ക് തലവേദനയായത്. ഈ തലവേദന ഒഴിവാക്കാനാണ് മൂന്നു കോടിയോളം രൂപ ഇവർ ബന്ധപ്പെട്ടവർക്ക് നൽകിയത് എന്നാണ് അറിയുന്നത്. ഇപ്പോഴും കോൺട്രാക്ട് കാര്യേജ് ബസുകൾ സ്റ്റേജ് കാര്യേജ് ആയാണ് സർവീസ് നടത്തിവരുന്നത്. കോൺട്രാക്ട് കാര്യേജ് പെർമിറ്റ് ആണെങ്കിൽ ബംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തേക്ക് വരുന്ന ബസിൽ മറ്റിടങ്ങളിലേക്ക് യാത്രക്കാരെ കയറ്റാൻ കഴിയില്ല. സ്റ്റേജ് കാര്യേജ് ആയാൽ മാത്രമേ ഇതിന്നിടയിലുള്ള ജില്ലകളിൽ യാത്രക്കാരെ കയറ്റാനും ഇറക്കാനും കഴിയുകയുള്ളൂ. അന്തർസംസ്ഥാന ബസുകൾ മുഴുവൻ കോൺട്രാക്ട് കാര്യേജ് ആണ്. അതുകൊണ്ട് തന്നെ ചെക്കിങ് നടന്നാൽ ഫൈൻ അടയ്ക്കേണ്ടി വരും.
റെയിഡ് നടക്കുകയാണെങ്കിൽ ഇപ്പോഴും ഓരോ ബസിൽ നിന്നും 5000 രൂപ വീതം മോട്ടോർ വാഹനവകുപ്പിന് ഈടാക്കാവുന്നതാണ്. ഓപ്പറേഷൻ നൈറ്റ് റെയിഡ് ഒഴിവാക്കില്ല എന്ന് സർക്കാർ പറഞ്ഞെങ്കിലും രഹസ്യമായി റെയ്ഡ് ഒഴിവാക്കി നിർത്താൻ മോട്ടോർ വാഹനവകുപ്പിനു നിർദ്ദേശം നൽകുകയായിരുന്നു. ഇതാണ് പൊടുന്നനെയുള്ള സമരം പിൻവലിക്കലിന് കാരണമായത്. സമരം നീണ്ടുപോയപ്പോൾ അന്തർസംസ്ഥാന ബസ് ലോബി വെള്ളം കുടിച്ച അവസ്ഥയായിരുന്നു. എന്നാൽ കെഎസ്ആർടിസിക്ക് വരുമാനത്തിൽ വൻ വർദ്ധനവ് വരുകയും ചെയ്തിരുന്നു. വരുമാന നഷ്ടം വന്നതിനെ തുടർന്നാണ് അടിയന്തിരമായി സമരം ഒത്തുതീർക്കാൻ ബസ് ലോബി തയ്യാറായത്. തുക കൈമറിഞ്ഞപ്പോൾ നൈറ്റ് റെയിഡ് ഒഴിവാക്കാൻ ട്രാൻസ്പോർട്ട് മന്ത്രി തലത്തിൽ തന്നെ രഹസ്യ തീരുമാനം വരുകയും ചെയ്തിരുന്നു.
സർക്കാരിനെതിരെ വൻ രോഷപ്രകടനവുമായി കഴിഞ്ഞ മാസം 24 നു ആരംഭിച്ച സമരമാണ് ഒരാവശ്യവും നടക്കാതെ തിങ്കളാഴ്ച പിൻവലിച്ചത്. സർക്കാർ മുട്ടുമടക്കും എന്ന് കരുതി തുടങ്ങിയ സമരം പൊടുന്നനെ ബസ് ഉടമകൾ പിൻവലിക്കുകയായിരുന്നു. അന്തർ സംസ്ഥാന ബസുകൾ മുടങ്ങിയപ്പോൾ ചർച്ചകൾക്ക് സർക്കാർ തയ്യറായിരുന്നില്ല. ദിവസേനയുള്ള ചെക്കിങ് അവസാനിപ്പിക്കണം എന്ന് തുടങ്ങി നിരവധി ആവശ്യങ്ങളാണ് അന്തർ സംസ്ഥാന ലോബി ഉന്നയിച്ചിരുന്നത്. സമരം വന്നപ്പോൾ മുട്ടുമടക്കാൻ സർക്കാർ തയ്യാറായിരുന്നില്ല. എന്നാൽ തിങ്കളാഴ്ച ഒരാവശ്യവും അംഗീകരിക്കപെടാതെ തന്നെ സമരം പിൻവലിക്കുകയായിരുന്നു. ഈ പിൻവലിക്കലിന് പിന്നിലാണ് കോടികളുടെ ഇടപാടുകൾ നടന്നതായി ആരോപണം വരുന്നത്.
ഓപ്പറേഷൻ നൈറ്റ് റൈഡേഴ്സിന്റെ പേരിൽ പരിശോധന നടത്തുന്നതും വൻതുക പിഴയായി ഈടാക്കുന്നതടക്കമുള്ള കാര്യങ്ങൾ നിർത്തിവയ്ക്കണമെന്നാവശ്യപ്പെട്ടാണ് അന്തർ സംസ്ഥാന സ്വകാര്യ ബസ് സർവീസുകൾ സർവീസ് നിർത്തി വച്ചത്. സമരത്തെ തുടർന്ന് മറ്റു സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്കും സർവീസുകൾ ഉണ്ടായിരുന്നില്ല. കല്ലട ബസിൽ യാത്രക്കാർക്ക് നേരെ നിരന്തരം നടക്കുന്ന കയ്യേറ്റങ്ങൾ ചർച്ചയായപ്പോഴാണ് ഇതര സംസ്ഥാന ബസുകൾക്ക് നിയന്ത്രണം ഏർപ്പെടുത്താൻ കർശന നിർദേശങ്ങളുമായി സർക്കാർ രംഗത്തുവന്നത്. ബസുകളുടെ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് കടിഞ്ഞാണിടാനായി 'ഓപ്പറേഷൻ നൈറ്റ് റൈഡേഴ്സ്' എന്ന പരിശോധന സർക്കാർ നടത്തിവരികയാണ്. ഇതോടെയാണ് 'ഓപ്പറേഷൻ നൈറ്റ് റൈഡേഴ്സിനെതിരെ സമരവുമായി ഇവർ രംഗത്തിറങ്ങിയത്.
സ്വകാര്യ ബസ് ലോബിയെ സഹായിക്കുന്ന രീതിയാണ് ട്രാൻസ്പോർട്ട് മന്ത്രി എ.കെ.ശശീന്ദ്രൻ അനുവർത്തിക്കുന്നത് എന്ന് ശശീന്ദ്രന്റെ മന്ത്രി സ്ഥാനത്തേക്കുള്ള രണ്ടാം വരവ് മുതൽ ആരോപണമുണ്ട്. മംഗളം ചാനലുമായി ബന്ധപ്പെട്ടു വന്ന ഹണിട്രാപ്പ് കുരുക്കിൽ നിന്ന് ശശീന്ദ്രന് പുറത്തുവരാൻ വഴിയൊരുക്കിയത് കല്ലട ഉൾപ്പെടയുള്ള സ്വാകര്യ ബസ് ലോബിയാണ് എന്ന് മുൻപ് തന്നെ ആരോപണം വന്നിരുന്നു. ഹണി ട്രാപ്പ് കുരുക്കിൽ ശശീന്ദ്രനെ കുരുക്കിയ മംഗളത്തിലെ സബ് എഡിറ്റർ മൊഴിമാറ്റിയതാണ് ശശീന്ദ്രന് സഹായകരമായത്. ഈ മൊഴിമാറ്റത്തിനു പിന്നിൽ കല്ലട അടക്കമുള്ള സ്വകാര്യ ബസ് ലോബിയാണ് എന്നാണ് ആരോപണം വന്നിരുന്നത്. ശശീന്ദ്രൻ മന്ത്രിയായപ്പോൾ കല്ലട അടക്കമുള്ള ബസ് ലോബി കാട്ടിക്കൂട്ടിയ തെമ്മാടിത്തത്തിനും വഴിവെച്ചത് ശശീന്ദ്രന്റെ ഹണി ട്രാപ്പ് കുരുക്ക് ആണെന്ന് സംസാരമുണ്ടായിരുന്നു. കല്ലട കുടുങ്ങിയപ്പോൾ റെയിഡിന്റെ കാര്യം വാർത്താ സമ്മേളനത്തിൽ പ്രഖ്യാപിച്ച ശശീന്ദ്രനെ ലക്ഷ്യവും മറ്റൊന്ന് ആയിരുന്നില്ലെന്ന് ആരോപണം വന്നിരുന്നു.
Stories you may Like
- തിരുവനന്തപുരത്ത് ഇലക്ട്രിക് ബസുകൾ യാത്ര തുടരും
- ഇലക്ട്രിക് ബസുകൾ: ഗതാഗതമന്ത്രിയുടെ നിലപാട് തള്ളി വി.കെ.പ്രശാന്ത്
- ആപാദ തീർത്ഥം അഭിഷേകത്തിൽ മണ്ണാറശ്ശാല നാഗപൂജയ്ക്ക് പിൻഗാമി വരുമ്പോൾ
- ലേഡി വി ടി ഭട്ടതിരിപ്പാട് ദേവകി നിലയങ്ങോട് വിടപറയുമ്പോൾ
- ഇലക്ട്രിക് ബസുകൾ നഷ്ടത്തിലാണെന്ന മന്ത്രിയുടെ വാദം തള്ളി കെഎസ്ആർടിസിയുടെ റിപ്പോർട്ട്
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- 'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
- വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; കേസിൽ നിന്നും ഒഴിവാകാൻ നിയമ വിദ്യാർത്ഥിനിയുമായി വിവാഹം; രണ്ടാഴ്ചയ്ക്ക് ശേഷം ജോലിക്കെന്ന പേരിൽ തമിഴ്നാട്ടിലേക്ക് മുങ്ങി; യുവാവ് അറസ്റ്റിൽ
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- ഇസ്രയേൽ ചരക്കുകപ്പലിലെ പതിനാറ് ഇന്ത്യൻ ജീവനക്കാർക്കും മടങ്ങാൻ അനുമതി നൽകിയെന്ന് ഇറാൻ സ്ഥാനപതി; അന്തിമ തീരുമാനം കപ്പലിലെ ക്യാപ്റ്റന്റേത്; ഇറാൻ കമാൻഡോകൾ പെരുമാറിയത് നല്ല രീതിയിലെന്ന് ആൻ ടെസാ ജോസഫ്
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍