സോളാറിൽ ലക്ഷ്യമിട്ടത് 4000 കോടിയുടെ പദ്ധതി; ആവശ്യപ്പെട്ടത് 1000 കോടിയുടെ കമ്മീഷനെന്ന് കുരുവിള; തെറ്റിയപ്പോൾ വ്യവസായിയെ ജയിലിലടച്ചു; ബംഗ്ലുരുവിലെ വിധി തിരിച്ചടിയാകുന്നത് ഉമ്മൻ ചാണ്ടിക്ക് തന്നെ; കുരുവിള കേസ് സോളാർ കമ്മീഷനെ സ്വാധീനിച്ചേക്കും
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം : സോളർ തട്ടിപ്പുമായി ബന്ധപ്പെട്ട ബംഗളൂരു കോടതി വിധി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് കടുത്ത തിരിച്ചടിയാണ്. സോളാർ കേസുകളുമായി ബന്ധപ്പെട്ട കമ്മീഷൻ തീരുമാനത്തെ പോലും ഈ വിധി സ്വാധീനിക്കുമെന്നാണ് വിലയിരുത്തൽ. ബംഗളുരു കോടതി വിധിയുടെ പശ്ചാത്തലത്തിൽ സോളാർ കമ്മീഷന് ഉമ്മൻ ചാണ്ടിയുടെ ഇടപെടലിനെ ഗൗരവത്തോടെ തന്നെ കാണേണ്ടിവരും. ഈ സാഹചര്യത്തിൽ നടപടികൾക്കും കമ്മീഷൻ സർക്കാരിനോട് ശുപാർശ ചെയ്യും.
ഈ സാഹചര്യത്തിലാണ് ബംഗളുരു കോടതി വിധിയെ ഉമ്മൻ ചാണ്ടി വിമർശിക്കുന്നത്. ഏകപക്ഷീയമാണെന്നു കോടതി വിധിയെന്ന് ഉമ്മൻ ചാണ്ടി പറയുന്നു. തന്റെ ഭാഗം കേൾക്കാതെയാണ് വിധി. എക്സ് പാർട്ടി വിധിയാണെന്ന് കോടതി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. കേസിൽ തന്റെ ഭാഗം കേൾക്കുകയോ തെളിവോ പത്രികയോ നൽകാൻ അവസരം നൽകുകയോ അതിന്റെ അടിസ്ഥാനത്തിൽ വിചാരണ നടത്തുകയോ ചെയ്തിട്ടില്ലെന്നും ഉമ്മൻ ചാണ്ടി അറിയിച്ചു. കേസ് നടത്താൻ വക്കീലിനെ ചുമതലപ്പെടുത്തിയിരുന്നു. എന്നാൽ, കോടതിയിൽ നിന്നു സമൻസ് ലഭിച്ചിരുന്നില്ല. വിധിയുടെ വിശദാംശങ്ങൾ ദൃശ്യമാദ്ധ്യമങ്ങളിലൂടെയാണ് അറിഞ്ഞത്. കോടതിയിൽ നിന്നു വിധിപകർപ്പും ഡിക്രിയും ലഭിച്ചാൽ വിധി അസ്ഥിരപ്പെടുത്താൻ നടപടി സ്വീകരിക്കുമെന്നും ഉമ്മൻ ചാണ്ടി അറിയിച്ചു.
സോളർ പദ്ധതിക്ക് കേന്ദ്ര സബ്സിഡി നൽകാമെന്നു പറഞ്ഞ് വ്യവസായി എം.കെ. കുരുവിളയിൽ നിന്നു പണം തട്ടിച്ചെന്നായിരുന്നു പരാതി. കേസിൽ ഉമ്മൻ ചാണ്ടി അടക്കം ആറു പേർക്കെതിരെയാണ് ബംഗളൂരു സെഷൻസ് കോടതി വിധി. പരാതിക്കാരനായ വ്യവസായി എം.കെ. കുരുവിളയ്ക്ക് ആറു മാസത്തിനകം 1.6 കോടി രൂപ നൽകണമെന്നാണ് കോടതി വിധി. കേസിൽ അഞ്ചാം പ്രതിയാണ് ഉമ്മൻ ചാണ്ടി. സ്കോസ കമ്പനി ഡയറക്ടർമാരായ ബിന്ദു നായർ, ബെൽജിത്, ആൻഡ്രൂസ് എന്നിവരും കേസിൽ പ്രതികളാണ്. സോളർ പദ്ധതിക്ക് കേന്ദ്ര സബ്സിഡി നൽകാമെന്ന് പറഞ്ഞ് തട്ടിച്ചെന്നായിരുന്നു പരാതി.
ഈ കമ്പനിക്കായി അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടി നേരിട്ടും ഫോണിലൂടെയും ഉറപ്പു നൽകിയെന്നാണ് കുരുവിളയുടെ പരാതി. കേസിൽ പ്രതിഭാഗം വാദത്തിനെത്തിയില്ല. എറണാകുളം കാക്കനാട് ആസ്ഥാനമായുള്ള സോസ എഡ്യുക്കേഷണൽ കൺസൾട്ടൻസി പ്രൈവറ്റ് ലിമിറ്റഡാണ് ഒന്നാംപ്രതി. കൺസൾട്ടൻസി എംഡി ബിനുനായരാണ് രണ്ടാംപ്രതി. ഉമ്മൻ ചാണ്ടിയുടെ ബന്ധു എന്ന് പരിചയപ്പെടുത്തിയ ആൻഡ്രൂസ് മൂന്നാപ്രതിയും പ്രൈവറ്റ് സെക്രട്ടറി എന്ന് പരിചയപ്പെടുത്തിയ ഡെൽജിത്ത് നാലാംപ്രതിയുമാണ്. സോസ കൺസൾട്ടൻസിയാണ് ആറാംപ്രതി. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയാണ് തൃശൂർ കൊടകര പേരാമ്പ്ര സ്വദേശിയായ ഡെൽജിത്.
ബംഗളൂരു കോടതിയിലെ കേസ് അറിഞ്ഞില്ലെന്ന ഉമ്മൻ ചാണ്ടിയുടെ പ്രചാരണം തെറ്റെന്ന വാദവും സജീവമാണ്. 2015 മാർച്ച്് 23ന് ഒരുകോടി 35,000 രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് എം കെ കുരുവിള കോടതിയിൽ കേസ് ഫയൽചെയ്ത ശേഷം രണ്ടുതവണ ഇതുസംബന്ധിച്ച നോട്ടീസ് ഉമ്മൻ ചാണ്ടി കൈപ്പറ്റിയതായി രേഖയുണ്ടെന്ന് ദേശാഭിമാനി റിപ്പോർട്ട് ചെയ്യുന്നു.. തുടർന്ന് ഉമ്മൻ ചാണ്ടി നിരന്തരം കോടതിയിൽ ഹാജരാകാതിരിക്കുകയും കേസ് എക്സ്പാർട്ടിയാവുകയും ചെയ്തു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് ഇത് ഒഴിവാക്കി നാമനിർദ്ദേശപത്രിക നൽകാൻ ഉമ്മൻ ചാണ്ടി നേരിട്ട് ബംഗളൂരുവിൽ എത്തി വക്കാലത്ത് നൽകി. സത്യവാങ്മൂലവും നൽകിയിരുന്നു.
ഉമ്മൻ ചാണ്ടി തെരഞ്ഞെടുപ്പ് സമയത്ത് നൽകിയ സത്യവാങ്മൂലത്തിൽ തന്റെ പേരിൽ ഒരു കേസും നിലവിലില്ലെന്നാണ് അവകാശപ്പെട്ടത്. കോടതിയിൽ ഉമ്മൻ ചാണ്ടി അപേക്ഷ നൽകിയശേഷം സ്റ്റേറ്റ്മെന്റ് എഴുതി സമർപ്പിക്കാൻ കോടതി നാലുതവണ അവധി നൽകി. ഇതു ഫയൽചെയ്യാതെ വന്നപ്പോൾ മലയാളപത്രത്തിൽ കോടതി നാലുതവണ പരസ്യം നൽകി. ഇതിനുശേഷം വീണ്ടും മൂന്ന് അവധികൂടി കൊടുത്തു. കുരുവിളയെ ക്രോസ് ചെയ്യാനും കോടതി ഉമ്മൻ ചാണ്ടിക്ക് അവസരം നൽകി. ഇതിനുശേഷമാണ് വിധി. തട്ടിപ്പുമായി ബന്ധപ്പെട്ട ക്രിമിനൽകേസ് ഹൈക്കോടതിയിൽ നിലവിലുണ്ടെന്നും കേസ് പിൻവലിക്കാൻ ആവശ്യപ്പെട്ട് രവി പൂജാരി എന്ന അധോലോകനായകൻ ഭീഷണിപ്പെടുത്തിയതായും കുരുവിള പറഞ്ഞിരുന്നു.
കുരുവിള സമർപ്പിച്ച പദ്ധതിക്കായി ദക്ഷിണകൊറിയയിൽ നിന്ന് സോളാർ സാങ്കേതികവിദ്യ ഇറക്കുമതി ചെയ്യാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ അനുമതിയും കേന്ദ്ര ഊർജമന്ത്രാലയത്തിൽനിന്ന് സബ്സിഡിയും നൽകാമെന്ന് വാഗ്ദാനംചെയ്ത് 1.35 കോടി രൂപ തട്ടിയെടുത്തെന്നായിരുന്നു പരാതി. എം കെ കുരുവിളയ്ക്കുവേണ്ടി അഡ്വ. പി എൻ ജയദേവ ഹാജരായി. ആൻഡ്രൂസ്, ഡെൽജിത്, ബിനു നായർ എന്നിവരുടെ ഉടമസ്ഥതയിലുള്ള എറണാകുളത്തെ സോസ എഡ്യുക്കേഷൻ കൺസൾട്ടന്റ് പ്രൈവറ്റ്് ലിമിറ്റഡ്, സോസ കൺസൾട്ടന്റ് പ്രൈവറ്റ് ലിമിറ്റഡ്്, സോസ മാനേജ്മെന്റ് കൺസൾട്ടന്റ് ലിമിറ്റഡ് എന്നീ കമ്പനികളിലേക്ക് കുരുവിളയുടെ അക്കൗണ്ടിൽനിന്ന് ഏഴു തവണയായി 22 ലക്ഷം രൂപ കൈമാറിയിരുന്നു. ഇതിന്റെ രേഖകൾ കുരുവിള കോടതിയിൽ ഹാജരാക്കിയത് കേസിൽ പ്രധാന തെളിവായി. ബാക്കി തുക പലപ്പോഴായി ഡൽഹിയിൽവച്ചും ബംഗളൂരുവിൽവച്ചും കൈമാറിയതായും പരാതിയിൽ വ്യക്തമാക്കിയിരുന്നു. ഉമ്മൻ ചാണ്ടിയുടെ നിർദ്ദേശാനുസരണമാണ്് പണം കൈമാറിയതെന്നും കോടതിയെ ബോധിപ്പിച്ചു.
കേരള-തമിഴ്നാട് അതിർത്തികളിൽ വൻകിട സോളാർ പദ്ധതി നടപ്പാക്കാനാണ് കുരുവിള ലക്ഷ്യമിട്ടിരുന്നത്. ഇതിനുള്ള അനുമതിയും സബ്സിഡിയും വാങ്ങിനൽകാമെന്ന് പറഞ്ഞും വിശ്വാസ്യതയ്ക്ക് മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിയുടെ ഉറപ്പും നൽകിയാണ് പണം വാങ്ങിയത്. 2012 ഒക്ടോബർ 11ന് ക്ളിഫ് ഹൗസിലെത്തി ഉമ്മൻ ചാണ്ടിയുമായി കുരുവിള 45മിനിട്ട് ചർച്ച നടത്തിയിരുന്നു. 4,000 കോടി രുപയുടെ പദ്ധതി നടപ്പാക്കാനായിരുന്നു കുരുവിള ലക്ഷ്യമിട്ടത്. ഇതിന് കേന്ദ്ര സബ്സിഡിയായി ലഭിക്കേണ്ട 40 ശതമാനമായ 1600 കോടിരൂപയിൽനിന്നും 1000 കോടി ഉമ്മൻ ചാണ്ടി കമീഷനായി ആവശ്യപ്പട്ടുവെന്നും കുരുവിള ആരോപിച്ചു. ഇത് സോളാർ കമീഷനിലും കുരുവിള മൊഴിയായി നൽകിയിട്ടുണ്ട്. പദ്ധതിയുടെ 25 ശതമാനം തുക കമീഷനായി നൽകാനാവില്ലെന്ന് മുഖ്യമന്ത്രിയെ അറിയിച്ചാണ് താൻ മടങ്ങിയതെന്നും കുരുവിള കമീഷനോട് പറഞ്ഞു. ഇതിനെ തുടർന്ന് പലപ്പോഴായി വാങ്ങിയപണം തിരികെ നൽകാൻ ആവശ്യപ്പെട്ടു. എന്നാൽ കുരുവിളയുടെ പേരിൽ കള്ളക്കേസ് എടുത്ത് ജയിലിൽ അടയ്ക്കുകയാണ് ചെയ്തത്. തുടർന്നാണ് ബംഗളൂരു കോടതിയിൽ സിവിൽകേസും കേരള ഹൈക്കോടതിയിൽ ക്രിമിനൽ കേസും നൽകിയത്.
Stories you may Like
- പുതുപ്പള്ളിയുടെ കുഞ്ഞൂഞ്ഞ് രാഷ്ട്രീയ അത്ഭുതം; ഉമ്മൻ ചാണ്ടി വിടവാങ്ങുമ്പോൾ
- ചരിത്രം കുറിച്ച വിലാപ യാത്ര; കേരളം ഉമ്മൻ ചാണ്ടിയോട് മാപ്പുപറയുമ്പോൾ!
- പിണറായിസത്തിന്റെ അന്ത്യം കുറിച്ച് പുതുപ്പള്ളി
- ഉമ്മൻ ചാണ്ടിയുടെ ഭൂരിപക്ഷം മറികടന്ന് ചാണ്ടി ഉമ്മൻ
- നേതാവിനെ അടുത്തറിഞ്ഞ ഷൂട്ട് അറ്റ് സൈറ്റ്; ആരായിരുന്നു ഉമ്മൻ ചാണ്ടി?
- TODAY
- LAST WEEK
- LAST MONTH
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍