'പൊന്നരിവാൾ അമ്പിളിയിൽ കണ്ണെറിയുന്നോർ'! സിപിഐ അനുഭാവിയായ കവി ഒ.ൻ.വി സ്മാരകസമിതിയിലേക്ക് നുഴഞ്ഞുകയറി സിപിഎം അനുയായികൾ; സ്മാരകസമിതി രൂപീകരണത്തിന് സർക്കാർ പൈതൃകമന്ദിരം തന്നെ വേണമെന്ന് സിപിഎം അനുഭാവികളായ അംഗങ്ങളുടെ വാശി; കോടികളുടെ മുദ്രപത്രം സൂക്ഷിക്കുന്ന കൊട്ടാരം വിട്ടുനൽകാനാകില്ലെന്ന് റവന്യു വകുപ്പും കട്ടായം വച്ചതോടെ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ മൂന്നംഗസമിതിയെ നിയമിച്ച് പ്രശ്നപരിഹാരത്തിന് നീക്കം; കമ്യൂണിസ്റ്റ് കവിയുടെ പേരിൽ കൊള്ളയ്ക്ക് കോപ്പുകൂട്ടൽ!

മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം::' ഇല്ലിനീ തർക്കം പ്രിയപ്പെട്ടജീവിതമേ.നിൻ തല്ലേറ്റു മരിച്ചുഞാൻ....സംസ്കരിക്കുകെൻ എൻ ജഡം-ഒ.എൻ.വി! ഒരു കാലഘട്ടത്തെ വിപ്ലവഗാനങ്ങളാൽ സമരമുഖരിതമാക്കിയ പ്രിയകവി ഒ.എൻ.വി. കമ്യൂണിസ്റ്റ് വിപ്ലവ പോരാട്ടങ്ങൾക്ക് തൂലികൾ കൊണ്ട് പുതുചരിത്രമെഴുതിയ പ്രിയകവിക്ക് ഇന്നും സാംസ്കാരിക കേരളം നൽകുന്നത് അവഗണനമാത്രം. അന്തരിച്ച കവി ഒ.എൻ.വി. കുറുപ്പിന്റെ പേരിൽ, തലസ്ഥാനഹൃദയത്തിലെ പൈതൃകമന്ദിരം കൈക്കലാക്കാൻ സിപിഎം. നേതൃത്വത്തിലുള്ള സംഘം തിരക്കിട്ട ചരടുവലി. രാഷ്ട്രീയത്തിൽ സിപിഐ. സഹയാത്രികനായിരുന്ന ഒ.എൻ.വിയുടെ പേരിൽ രൂപീകരിച്ച സ്മാരകസമിതിയിലുള്ളതു സിപിഎം സഹയാത്രികരായതോടെ ഈ നടപടി ചോദ്യം ചെയ്യപ്പെടുകയാണ്.
ഒ.എൻ.വി. സ്മാരകത്തിനായി തൈക്കാട് സർക്കാർ ഗസ്റ്റ് ഹൗസ് വളപ്പിലെ പുരാതനമായ റസിഡന്റ്സ് ബംഗ്ലാവുതന്നെ വേണമെന്ന നിലപാടിലാണു സമിതി. എന്നാൽ, സെൻട്രൽ സ്റ്റാമ്പ് ഡിപ്പോ പ്രവർത്തിക്കുന്ന പൈതൃകമന്ദിരം പൊളിക്കാനാവില്ലെന്നു റവന്യൂ മന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിക്കു തിരുവനന്തപുരം ജില്ലാ കലക്ടർ നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. തിരുവിതാംകൂർ രാജഭരണകാലത്തു ബ്രിട്ടീഷ് റസിഡന്റ് താമസിച്ചിരുന്ന കൊട്ടാരമാണു 25,000 കോടി രൂപയുടെ മുദ്രപ്പത്രങ്ങൾ സൂക്ഷിക്കുന്ന ഇപ്പോഴത്തെ സ്റ്റാമ്പ് ഡിപ്പോ. 1960-ലാണ് ഇവിടെ സ്റ്റാമ്പ് ഡിപ്പോ പ്രവർത്തനമാരംഭിച്ചത്.
പുരാരേഖകളടക്കമുള്ള ബംഗ്ലാവും 65 സെന്റ് സ്ഥലവും ഉൾപ്പെടുന്ന പൈതൃകസ്വത്ത് കൈമാറ്റം ചെയ്യുന്നതിൽ സിപിഐ. ഭരിക്കുന്ന റവന്യൂ വകുപ്പ് നേരത്തേ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. എന്നാൽ, എതിർപ്പ് മറികടക്കാൻ സ്മാരകസമിതിതന്നെ സിപിഎം. കൈയടക്കി. ഒ.എൻ.വി. സ്മാരകമന്ദിരം നിർമ്മിക്കാൻ സർക്കാർ അഞ്ചുകോടി രൂപയാണു മാറ്റിവച്ചിട്ടുള്ളത്. കേരള സർവകലാശാലയ്ക്കു കീഴിൽ പാളയത്തു പബ്ലിക് ലൈബ്രറിക്കു സമീപം 50 സെന്റ്, ജവഹർ ബാലഭവനു സമീപമുള്ള സ്ഥലം, കവടിയാർ കൊട്ടാരത്തിനു സമീപം സർക്കാർ വക മൂന്നര ഏക്കറിൽ ഒരുഭാഗം എന്നിങ്ങനെ പല സ്ഥലങ്ങളും സ്മാരകത്തിനായി റവന്യൂ വകുപ്പ് നിർദ്ദേശിച്ചിരുന്നു. എന്നിട്ടും, 25,000 കോടിയുടെ മുദ്രപ്പത്രങ്ങൾ സൂക്ഷിക്കുന്ന പൈതൃകമന്ദിരംതന്നെ വേണമെന്ന വാശിയിലാണു സ്മാരകസമിതി.പ്രശ്നം വഷളാകുമെന്നു ബോധ്യപ്പെട്ടതോടെ, പരിഹാരത്തിനായി മുഖ്യമന്ത്രി മൂന്നംഗസമിതിയെ ചുമതലപ്പെടുത്തി. പൊതുമരാമത്ത് ചീഫ് ഇലക്ട്രിക്കൽ എൻജിനീയർ, സംസ്ഥാന ആർക്കൈവ്സ് ഡയറക്ടർ, സൂപ്രണ്ടിങ് ആർക്കിയോളജിസ്റ്റ് എന്നിവരാണു സമിതിയിലുള്ളത്. മുഖ്യമന്ത്രി വിളിച്ചുചേർത്ത യോഗത്തിലും റസിഡന്റ്സി ബംഗ്ലാവ് വിട്ടുകൊടുക്കാനാവില്ലെന്നു റവന്യൂ മന്ത്രി വ്യക്തമാക്കിയതായാണു സൂചന.
ഒ.എൻ.വി. സ്മാരകം: ജില്ലാ കലക്ടറുടെ റിപ്പോർട്ട്
രാജഭരണകാലത്തു തിരുവിതാംകൂർ റസിഡന്റിന്റെ ഓഫീസ് പ്രവർത്തിച്ചിരുന്ന പൈതൃകമന്ദിരമാണു സെൻട്രൽ സ്റ്റാമ്പ് ഡിപ്പോ. 1960 മുതലാണ് ഡിപ്പോ പ്രവർത്തനം തുടങ്ങിയത്. 90 സെന്റിൽ ഏഴു കൂറ്റൻ സ്ട്രോങ് റൂമുകൾ അടങ്ങുന്നതാണ് ഈ മന്ദിരം. ഓരോ സ്ട്രോങ് റൂമിലും 12 അടി നീളത്തിലും 10 അടി നീളത്തിലുമുള്ള കൂറ്റൻ തടിയലമാരകൾ സ്റ്റാമ്പ്/മുദ്രപ്പത്രം സൂക്ഷിക്കാനുള്ളതാണ്. ഇതിനുപുറമേ പ്രധാന സ്ട്രോങ് റൂമുകളിൽ കൂറ്റൻ ഇരുമ്പലമാരകളും പത്തായത്തോളം വലിപ്പമുള്ള കാൽപ്പെട്ടികളുമുണ്ട്. ഇവ പുറത്തെടുക്കാൻ പൈതൃകമന്ദിരം പൊളിക്കേണ്ടിവരും. കൂറ്റൻ ഇരുമ്പുവാതിലുകളും ഈർപ്പം കടക്കാത്ത ചുവരുകളുമാണു കെട്ടിടത്തിന്റെ പ്രത്യേകത. തീ, വൈദ്യുതി, ചിതൽ, ഈർപ്പം എന്നിവ മൂലം ഉരുപ്പടികൾ കേടാകാതിരിക്കാൻ വലിയ സുരക്ഷാമാർഗങ്ങളാണ് അവലംബിച്ചിട്ടുള്ളത്. തീ പിടിക്കാതിരിക്കാൻ വൈദ്യുതിപോലും നിയന്ത്രിച്ചാണ് ഉപയോഗിക്കുന്നത്. ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ പൈതൃകപട്ടികയിൽ ഉൾപ്പെടുന്ന മന്ദിരത്തിൽനിന്നു സാധനങ്ങൾ മാറ്റിയാൽ സാരമായ കേടുപാടുകൾ സംഭവിക്കും.
നാസിക്കിൽ അച്ചടിച്ച കോടികൾ വിലവരുന്ന സ്റ്റാമ്പുകളും മുദ്രപ്പത്രങ്ങളും ഈ പൈതൃകമന്ദിരത്തിൽ സൂക്ഷിച്ചുവരുന്നു. ഒരു രൂപയുടെ റവന്യൂ സ്റ്റാമ്പ് മുതൽ 25,000 രൂപ വിലവരുന്ന മുദ്രപ്പത്രങ്ങൾവരെ ഇവിടെയാണു സൂക്ഷിക്കുന്നത്. ഇവ സൂക്ഷിക്കുന്ന സംസ്ഥാനത്തെ ഏകസ്ഥാപനമാണു തൈക്കാട് സെൻട്രൽ സ്റ്റാമ്പ് ഡിപ്പോ. പ്രതിവർഷം 5000 കോടി രൂപയുടെ വരുമാനമാണു സർക്കാരിന് ഇവയുടെ വിൽപ്പനയിൽനിന്നു ലഭിക്കുന്നത്. അതീവ സുരക്ഷാമേഖലയിലാണു സ്റ്റാമ്പ് ഡിപ്പോ.
കോടികൾ വിലയുള്ള മുദ്രപ്പത്രങ്ങളും സ്റ്റാമ്പുകളും സുരക്ഷിതമായി മാറ്റാനും സൂക്ഷിക്കാനും സ്ട്രോങ് റൂമുകൾ മറ്റൊരു സ്ഥലത്തു നിർമ്മിക്കാൻ വൻസാമ്പത്തികബാധ്യതയാകും. അത് അഭികാമ്യമല്ല. പകരം നാലു സ്ഥലങ്ങൾ ഒ.എൻ.വി. സ്മാരകത്തിനു കണ്ടെത്തിയിട്ടുണ്ട്. 1) തൈക്കാട് വില്ലേജ് ഓഫീസിനോടുചേർന്ന് 25 സെന്റ് ഭൂമി, 2) കവടിയാറിൽ എയർ ഇന്ത്യയുടെ കൈവശമുള്ളതും ഉപയോഗിക്കാതെ കിടക്കുന്നതുമായ 25 സെന്റ്, 3) ഗസ്റ്റ് ഹൗസിനോടു ചേർന്ന് വാട്ടർ അഥോറിറ്റിയുടെ കൈവശമുള്ള ഉപയോഗിക്കാതെ കിടക്കുന്ന 25 സെന്റ്, 4) ജലഭവൻ സ്ഥിതിചെയ്യുന്ന, മാനവീയം വീഥിയോടു ചേർന്ന്, വാട്ടർ അതോറ്റിയുടെ 25 സെന്റ്.
- TODAY
- LAST WEEK
- LAST MONTH
- വിവാഹത്തിന് അവർ വരില്ല; തിരുവല്ല പെരുന്തുരുത്തിൽ കെഎസ്ആർടിസി ബസ് കടയിലേക്ക് പാഞ്ഞുകയറിയപ്പോൾ ഇരകളായത് വിവാഹ നിശ്ചയം കഴിഞ്ഞ യുവതിയും യുവാവും; അപകടത്തിൽ പെട്ടത് ജെയിംസിനൊപ്പം ആൻസി കോട്ടയത്ത് ഇന്റർവ്യൂവിൽ പങ്കെടുത്ത് മടങ്ങവേ
- എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ കാണേണ്ടെന്ന് വാശി; ഏഴുവട്ടം സംസാരിച്ചിട്ടും കാലുവരെ പിടിച്ചിട്ടും വീട്ടിലേക്ക് പോകാൻ കൂട്ടാക്കാതെ അൻസി; കണ്ണീരോടെ സ്റ്റേഷന്റെ പടിയിറങ്ങുന്ന ഭർത്താവിനെ കണ്ട് നിസ്സഹായരായി ഇരവിപുരത്തെ പൊലീസുകാരും; വാട്സാപ്പ് കൂട്ടായ്മയിൽ കൂട്ടായ കാമുകനെ ഉപേക്ഷിക്കാതിരിക്കാൻ അൻസി പറഞ്ഞ കാരണം ഇങ്ങനെ
- ഉത്രയുടെ ഡമ്മിയെ ബെഡ്ഡിൽ കിടത്തി; എത്തിച്ചത് നാല് മൂർഖൻ പാമ്പുകളെ; ഉത്രയുടെ കയ്യിൽ ചൂടാറാത്ത കോഴിയിറച്ചി കെട്ടിവച്ചു; ആദ്യം മടിച്ച് ഇഴഞ്ഞുനീങ്ങിയിട്ട് പിന്നെ കിടിലൻ കടികൾ; ഉത്രക്കൊലക്കേസിലെ ഡമ്മി പരീക്ഷണം: ഇതുവരെ അറിയാത്തത് മാവീഷ് പറയുന്നു; ഇത്തരം ഡമ്മി പരീക്ഷണം രാജ്യത്ത് ആദ്യം
- ആനയ്ക്ക് നേരേ എറിഞ്ഞത് പെട്രോൾ നിറച്ച ടയർ; കത്തുന്ന ശരീരവുമായി കാടുകയറാതെ ആന നിന്നത് ജനവാസ കേന്ദ്രത്തിലും; പ്രതികളെ കുറിച്ച് സൂചന ലഭിച്ചത് ദൃശ്യങ്ങൾ പ്രചരിച്ചതോടെ; കാട്ടാനയെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിൽ അറസ്റ്റിലായത് റിസോർട്ട് ഉടമകൾ
- ഷാർജയിൽ നിന്ന് കഴിഞ്ഞ വർഷം സെപ്റ്റംബറിൽ വന്നിട്ടും പരാതി നൽകിയത് നവംബർ 10ന്; അമ്മയ്ക്കെതിരെ ലൈംഗിക പീഡന പരാതി ഉന്നയിക്കാൻ കുട്ടിയെ ആരെങ്കിലും ബ്രെയ്ൻ വാഷ് ചെയ്തോ? കടയ്ക്കാവൂർ കേസിൽ ഹൈക്കോടതി പൊളിച്ചത് അന്വേഷണത്തിലെ പൊരുത്തക്കേടുകൾ
- 89കാരിയായ കിടപ്പുരോഗി നേരിട്ട് എത്തണം; മറ്റ് മാർഗമുണ്ടോ എന്ന് ആരാഞ്ഞ ബന്ധുവിന് ശകാരവർഷം; ആക്രമിച്ചെങ്കിൽ പരാതി പൊലീസ് സ്റ്റേഷനിലല്ലേ പറയേണ്ടത് എന്നു പരുഷമായി പറഞ്ഞു; എം സി ജോസഫൈന്റെ ഫോൺ സംഭാഷണം പുറത്ത്
- സോണിയ ഗാന്ധി എന്തുപറഞ്ഞാലും തലകുനിച്ച് അനുസരിക്കും; അവർ എന്തുപറഞ്ഞാലും ഒരിക്കലും നോ പറയില്ല; കോൺഗ്രസ് അദ്ധ്യക്ഷയുടെ ഫോൺ കോളിൽ മനസ് മാറ്റി തോമസ് മാഷ്; ശനിയാഴ്ച പ്രഖ്യാപിച്ചിരുന്ന സസ്പൻസ് വാർത്താസമ്മേളനം കെ.വി.തോമസ് മാറ്റി വച്ചു; അനുനയത്തിന് വഴങ്ങിയതോടെ ശനിയാഴ്ച ഗലോട്ടുമായി കൂടിക്കാഴ്ചയ്ക്കായി തിരുവനന്തപുരത്തേക്ക്; കെപിസിസിയുടെ നയതന്ത്രം വിജയിക്കുന്നു
- അമ്പതു കിലോ വരുന്ന പുള്ളിപ്പുലിയെ കെണിവെച്ച് പിടിച്ച് കറിവെച്ച് കഴിച്ചു; പല്ലും നഖവും തോലും മാറ്റിവെച്ചത് വിറ്റ് കാശുവാങ്ങാൻ; ഇടുക്കി മാങ്കുളത്ത് വനംവകുപ്പ് പിടികൂടിയത് അഞ്ചുപേരെ
- കേസിൽ കുടുങ്ങി നാടുവിട്ട കുന്ദംകുളത്തെ പൊലീസുകാരന്റെ മകൻ; ബോംബേയിൽ നിന്ന് കുവൈറ്റ് വഴി കഞ്ചിക്കോട്ടെത്തിയ സിപിഎമ്മുകാരൻ; സോളാറിൽ വിഐപി ഫോൺ വിളി പുറത്താക്കി; ബാർ കോഴയിലും മലബാർ സിമൻസിലും പോരാട്ടങ്ങൾ; ബിഷപ്പ് കത്തെഴുതിയത് ഈ ഐസക് വർഗ്ഗീസിന് വേണ്ടി; മണ്ണാർക്കാട് സിപിഐയുടെ സ്ഥാനാർത്ഥിയാകാൻ കൊതിക്കുന്ന ബിസിനസ്സുകാരന്റെ കഥ
- വി ടി ബൽറാമിനെതിരെ മത്സരിക്കാൻ മുട്ടിടിച്ച് സിപിഎമ്മിലെ യുവകേസരികൾ! തൃത്താല തിരിച്ചു പിടിക്കാൻ എം സ്വരാജ് വേണമെന്ന ആവശ്യം തള്ളി; സ്വന്തം നാടായാ നിലമ്പൂരിലും മത്സരിക്കാൻ മടി; സിറ്റിങ് സീറ്റായ തൃപ്പൂണിത്തുറയിൽ തന്നെ മത്സരിക്കാൻ താൽപ്പര്യം; അല്ലാത്ത പക്ഷം ഉറച്ച സിപിഎം സീറ്റുകളിലും കണ്ണുവെച്ച് സ്വരാജ്
- എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ കാണേണ്ടെന്ന് വാശി; ഏഴുവട്ടം സംസാരിച്ചിട്ടും കാലുവരെ പിടിച്ചിട്ടും വീട്ടിലേക്ക് പോകാൻ കൂട്ടാക്കാതെ അൻസി; കണ്ണീരോടെ സ്റ്റേഷന്റെ പടിയിറങ്ങുന്ന ഭർത്താവിനെ കണ്ട് നിസ്സഹായരായി ഇരവിപുരത്തെ പൊലീസുകാരും; വാട്സാപ്പ് കൂട്ടായ്മയിൽ കൂട്ടായ കാമുകനെ ഉപേക്ഷിക്കാതിരിക്കാൻ അൻസി പറഞ്ഞ കാരണം ഇങ്ങനെ
- അഡ്ജസ്റ്റുമെന്റുകൾ വേണ്ടി വരുന്നതിനാൽ സൗഹൃദ പിരിയൽ; വേർപിരിഞ്ഞാലും ഇടപ്പള്ളിയിലെ ഫ്ളാറ്റിൽ ഒന്നിച്ചു കഴിയും; കുട്ടികളുടെ ഉത്തരവാദിത്തങ്ങൾ തുല്യ പങ്കാളിത്തത്തോടെ നടത്തും; പിരിഞ്ഞതും ആഘോഷിക്കാൻ സുഹൃത്തുക്കൾക്കായി പാർട്ടി നടത്തും; രഹ്നാ ഫാത്തിമയും പങ്കാളി മനോജ് ശ്രീധറും വേർപിരിഞ്ഞു
- ഓണമുണ്ണാൻ പാടില്ല, ക്രിസ്മസിന് കേക്ക് മുറിക്കാൻ പാടില്ല, അരവണപ്പായസം കുടിക്കാൻ പാടില്ല; അതൊക്കെ ഹറാം ആണെന്ന് പറഞ്ഞു നടന്നത് ഓർമ്മയുണ്ടോ; ആലോചിക്കണമായിരുന്നു കൊടുത്താൽ കൊല്ലത്തും കിട്ടുന്ന കാലമാണിതെന്ന്; ഡോ ആരിഫ് ഹുസൈൻ തെരുവത്ത് എഴുതുന്നു
- വാട്സാപ്പ് കൂട്ടായ്മയിലെ പരിചയം പ്രണയമായപ്പോൾ 19 കാരനൊപ്പം 24 കാരി കൊല്ലത്ത് നിന്ന് ഒളിച്ചോടിയത് നാല് നാൾ മുമ്പ്; യുവാവിനെ പരിചയപ്പെട്ടത് സഹോദരി റംസിക്കായി രൂപീകരിച്ച വാട്സാപ്പ് കൂട്ടായ്മയിൽ; കേസെടുത്തത് എട്ടുമാസം പ്രായമുള്ള പെൺകുഞ്ഞിനെ ഉപേക്ഷിച്ച് മുങ്ങിയപ്പോൾ; അൻസിയെയും അഖിലിനെയും മൂവാറ്റുപുഴയിൽ നിന്ന് പിടികൂടി
- മുട്ട വിൽപ്പനയ്ക്ക് എത്തി പ്ലസ് ടുക്കാരിയെ പ്രണയത്തിൽ വീഴ്ത്തി; നിസ്സാര കാര്യങ്ങൾ ദേഷ്യം തുടങ്ങിയപ്പോൾ ബന്ധം ഉപേക്ഷിക്കാൻ തീരുമാനിച്ച് പെൺകുട്ടിയും; ഗുണ്ടകളുമായെത്തി ഭീഷണിയിൽ താലി കെട്ട്; പണിക്കു പോകാതെ ഭാര്യവീട്ടിൽ ഗെയിം കളി; തൈക്കുടത്തെ വില്ലന്‍ 19 വയസ്സു മാത്രം; അങ്കമാലിക്കാരൻ കൈതാരത്ത് പ്രിൻസ് അരുണിന്റെ കഥ
- എംബിബിഎസ് ഒന്നാം വർഷം ഹോസ്റ്റൽ മുറിയിൽ ഇരിക്കുമ്പോൾ ഓർക്കാപ്പുറത്തൊരു മഴ; ബാൽക്കണിയിലെ അയയിൽ നിന്ന് തുണി വലിച്ചെടുത്തപ്പോഴേക്കും തെന്നി താഴേക്ക്; നെഞ്ചിന് കീഴ്പോട്ട് തളർന്നെങ്കിലും മരിയ എല്ലാം എടുത്തത് സ്പോർട്സ്മാൻ സ്പിരിറ്റോടെ; എംഡി എടുക്കുന്നതിന് ഒരുങ്ങുന്ന മരിയയുടെ കഥ വായിച്ചാൽ കൊടുക്കും ഒരുബിഗ് സല്യൂട്ട്
- വീടുതരാം.. ടിവിയും ഫ്രിഡ്ജും വാങ്ങിത്തരാം..ഷാർജയിലേക്ക് കൊണ്ടുപോകാം എന്ന് വാഗ്ദാനം; എൻജോയ് ചെയ്തിട്ട് ഒരു മണിക്കൂറിനകം തിരികെ വീട്ടിലെത്തിക്കാമെന്നും ഫോണിൽ; കർണ്ണാടക സകലേഷ്പുരത്ത് യുവതിയുടെ വീട്ടിലെത്തിയ ഷാർജ കെഎംസിസി വൈസ് പ്രസിഡന്റിന് യുവാക്കളുടെ ക്രൂരമർദ്ദനം; വീഡിയോ വൈറൽ
- 'ജാവദേക്കർ യൂസ്ലെസ്, സ്മൃതി ഇറാനി നല്ല സുഹൃത്ത്'; അരുൺ ജെയറ്റ്ലി മരിക്കാത്തതിൽ അസ്വസ്ഥത; പുൽവാമയിൽ 'ആഹ്ലാദം'; ബാലേക്കോട്ടും ആർട്ടിക്കിൾ 370ഉം മൂൻകൂട്ടി അറിയുന്നു; വിവാദ ചാറ്റിലെ എ കെ അമിത് ഷായോ; രാജ്യരഹസ്യം വരെ ചോർത്തിയ അർണാബിന്റെ വാട്സാപ്പ് ചാറ്റിൽ ഇന്ത്യ നടുങ്ങുമ്പോൾ
- തിരുതയ്ക്കൊപ്പം റോമിലെ ബന്ധങ്ങൾ; അമ്മയെ ശുശ്രൂഷിക്കുന്ന നേഴ്സിന്റെ ബന്ധുവിന് സോണിയ സ്വാതന്ത്ര്യം അനുവദിച്ചത് സഹോദര തുല്യനായി; ഇനി എല്ലാം പഴങ്കഥ; വിലപേശൽ അനുവദിക്കില്ല; കെവി തോമസിന് എന്തെങ്കിലും കിട്ടുക ഹൈക്കമാണ്ടിനെ അംഗീകരിച്ചാൽ മാത്രം; കൊച്ചിയിലെ മാഷിനെ തളയ്ക്കാനുള്ള ഗ്രുപ്പ് മാനേജർമാരുടെ തന്ത്രം ജയിക്കുമ്പോൾ
- ഇസ്ലാമിലെ അടുക്കളകളും ഒട്ടും ഭേദമല്ല; മഹത്തായ ഭാരതീയ അടുക്കള എന്നാൽ നായർ തറവാടുകളിലെ അടുക്കളകൾ മാത്രമാണോ; ഞങ്ങളെയെന്താ തവിട് കൊടുത്ത് വാങ്ങിയതാണോ; നവമാധ്യമങ്ങളിൽ വൈറലായ ഒരു കുറിപ്പ് ഇങ്ങനെ
- എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ കാണേണ്ടെന്ന് വാശി; ഏഴുവട്ടം സംസാരിച്ചിട്ടും കാലുവരെ പിടിച്ചിട്ടും വീട്ടിലേക്ക് പോകാൻ കൂട്ടാക്കാതെ അൻസി; കണ്ണീരോടെ സ്റ്റേഷന്റെ പടിയിറങ്ങുന്ന ഭർത്താവിനെ കണ്ട് നിസ്സഹായരായി ഇരവിപുരത്തെ പൊലീസുകാരും; വാട്സാപ്പ് കൂട്ടായ്മയിൽ കൂട്ടായ കാമുകനെ ഉപേക്ഷിക്കാതിരിക്കാൻ അൻസി പറഞ്ഞ കാരണം ഇങ്ങനെ
- ഫോണിലെ അശ്ലീലം അച്ഛനെ മൂത്ത മകൻ അറിയിച്ചപ്പോൾ ഡിവോഴ്സായി; മക്കളേയും കൊണ്ട് ഗൾഫിലെത്തിയ പ്രവാസി അറിഞ്ഞത് അതിലും വലിയ ക്രൂരത; രണ്ടാമത്തെ മകനെ പീഡിപ്പിച്ച കേസിൽ അകത്താകുന്നത് തിരുവനന്തപുരത്തുകാരി; ഇത് മാതൃത്വത്തിൽ വിഷം കലർത്തിയ ക്രൂരത
- ഭൂരിപക്ഷം വിശ്വാസികളുള്ള സഭക്ക് പള്ളികൾ വിട്ടു നൽകണം; ന്യുനപക്ഷത്തിനു പ്രാർത്ഥന സൗകര്യം ഏർപ്പെടുത്തണം; യോജിക്കാൻ ആകുന്നില്ലെങ്കിൽ രണ്ടു പക്ഷവും ചേർന്ന് പുതിയ പള്ളി പണിയണം; ഒന്നിനും തയ്യാറാകുന്നില്ലെങ്കിൽ പള്ളി പൂട്ടി സർക്കാർ ഏറ്റെടുക്കും; കേരളത്തിലെ സഭാ തർക്കത്തിൽ മോദിയുടെ ഒത്തുതീർപ്പ് ഫോർമുല ഇങ്ങനെ; കേരളത്തിൽ വഴിയൊരുങ്ങുന്നത് ബിജെപിയുടെ മുന്നേറ്റത്തിനെന്ന് രാഷ്ട്രീയ നിരീക്ഷകർ
- ഭർത്താവ് വിദേശത്ത് കഷ്ടപ്പെടുന്നു; ഭാര്യ കൂട്ടുകാരന്റെ ആഡംബര കാറിൽ ചുറ്റി വാടക വീടുകൾ മാറി കഞ്ചാവ് വിൽപ്പനയും വാറ്റും നടത്തി അടിപൊളി ജീവിതം: പൊലീസ് എത്തിയപ്പോൾ കാമുകൻ മുങ്ങിയപ്പോൾ വലയിൽ വീണത് സുന്ദരിയായ യുവതി
- നഴ്സുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട വിവരം പരസ്യപ്പെടുത്തി കോവിഡ് രോഗി; സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത് അശ്ലീല ചാറ്റുകളുടെ സ്ക്രീൻ ഷോട്ടും തറയിലുടനീളം പരന്നുകിടക്കുന്ന പിപിഇ കിറ്റിന്റെ ഫോട്ടോയും; ഇരുവരെയും അറസ്റ്റ് ചെയ്ത് പൊലീസും
- ഭർത്താവ് ഉപേക്ഷിച്ചുപോയതോടെ ജീവിത പങ്കാളിയാക്കിയത് മകനെക്കാൾ പ്രായം കുറഞ്ഞ യുവാവിനെ; മോഷണം മുതൽ കഞ്ചാവ് കേസിൽ വരെ പ്രതി; നടുറോഡിൽ യുവതിയെ ആക്രമിച്ച് വസ്ത്രങ്ങൾ വലിച്ചു കീറിയതുകൊച്ചുത്രേസ്യ എന്ന സിപ്സി
- മിസ്ഡ് കോളിൽ അമ്മയുമായി അടുത്തു; ഇഞ്ചത്തൊട്ടി തൂക്കുപാലം കാണാൻ പത്തു വയസുള്ള മകളുമൊത്ത് പോയത് പ്രണയ തീവ്രതയിൽ; കാറിൽ നിന്ന് അമ്മ ഫോൺ ചെയ്യാൻ ഇറങ്ങിയപ്പോൾ കുട്ടിയോട് 26-കാരന്റെ രതിവൈകൃതം; അമ്മ മറച്ചു വച്ചത് അച്ഛൻ അറിഞ്ഞപ്പോൾ ടൈൽ പണിക്കാരൻ അഴിക്കുള്ളിൽ; വിഷ്ണുവിന്റേത് സമാനതകളില്ലാത്ത ക്രൂരത
- രണ്ടു വർഷത്തെ പ്രണയ ശേഷം വീട്ടിന് അടുത്ത പള്ളിയിൽ മിന്നു കെട്ട്; ഹണി മൂൺ അടിച്ചു പൊളിക്കാൻ തളർവാതം പിടിച്ച അമ്മയെ ശുശ്രൂഷിക്കാൻ ഹോം നേഴ്സിനേയും ഏർപ്പെടുത്തി; 26കാരൻ ഭർത്താവിന് സൽബുദ്ധി വരാൻ കഴിഞ്ഞ ദിവസം പോലും വൃതമെടുത്ത 51 കാരി; ശാഖാ കുമാരിയെ അരുൺ കൊന്നത് ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തി ഷോക്കേൽപ്പിച്ച്; നിർണ്ണായകമായത് രേഷ്മയുടെ മൊഴി
- 'ജാഡ കാണിക്കണത് കണ്ടില്ലേ, കൊടുക്കട്ടെ ഞാനൊന്ന്', തൊട്ടടുത്ത പന്ത് സിക്സറിന് പറത്തി സഞ്ജു; സ്റ്റംപ് മൈക്ക് പിടിച്ചെടുത്ത 'സൂപ്പർ ഡയലോഗും' ഹിറ്റ്; സഞ്ജുവിന്റെയും സച്ചിൻ ബേബിയുടേയും സംഭാഷണം ഏറ്റെടുത്ത് സോഷ്യൽ മീഡിയ
- വിവാഹം കഴിഞ്ഞ് 15 ദിവസം പിന്നിട്ടപ്പോൾ യുവാവ് ആവശ്യപ്പെട്ടത് അസാധാരണമായ ലൈംഗിക വേഴ്ച്ച; ഭാര്യ എതിർത്തതോടെ ക്രൂര മർദ്ദനവും; ഭർത്താവിനെതിരെ പരാതിയുമായി യുവതി
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍