മൂന്നാറിലെ മുല്ലപ്പൂ വിപ്ലവത്തിന് ഒരാണ്ട്; അവശേഷിക്കുന്നത് ത്രസിപ്പിക്കുന്ന ഓർമ മാത്രം; ട്രേഡ് യൂണിയനുകളെ ആട്ടിപ്പായിച്ച് സ്വയം വിജയചരിത്രമെഴുതിയ പെമ്പിളൈ ഒരുമൈ ഇന്നു വെറും കടലാസ് സംഘടന; വിനയായത് നേതൃത്വമില്ലായ്മയും അച്ചടക്കത്തിന്റെ കുറവും
കട്ടപ്പന: രാജ്യാന്തര ശ്രദ്ധയാകർഷിച്ച മൂന്നാറിലെ പെമ്പിളൈ ഒരുമൈ പോരാട്ടത്തിന് ഒരാണ്ട് തികയുന്നു. രാജ്യത്തെ തൊഴിൽ സമരങ്ങളുടെ മുൻപന്തിയിലേക്കും അതുവഴി ചരിത്രത്തിലേക്കും നടന്നു കയറിയ സ്ത്രീശക്തിയുടെ പോരാട്ടവീര്യത്തിന്റെ പാഠമാണ് മൂന്നാർ സമരം പകർന്നു നൽകിയതെങ്കിലും അതിനു ബീജാവാപം നൽകിയ പെമ്പിളൈ ഒരുമൈയെന്ന സംഘടന ഒരു വർഷം പിന്നിടുമ്പോൾ ചായക്കോപ്പിലെ കൊടുങ്കാറ്റായി വിസ്മൃതിയിലേക്ക് മറയുകയാണ്.
പാരമ്പര്യ തൊഴിലാളി സംഘടനകൾക്കും രാഷ്ട്രീയ കക്ഷികൾക്കും നിലനിൽപിനുതന്നെ ഭീഷണിയായി ഉയർന്നു വന്ന സംഘടനയുടെ സ്ഥാനം ഇന്ന് ചരിത്രപുസ്തകത്തിലൊതുങ്ങുന്ന ഹ്രസ്വപാഠം മാത്രമാണ്. അച്ചടക്കമില്ലായ്മയും സമരത്തിനപ്പുറം വ്യക്തമായ വീക്ഷണങ്ങളുണ്ടാകാതിരുന്നതും നേതൃത്വത്തിന്റെയും സമ്പത്തിന്റെയും അഭാവവും മൂന്നാറിലെ പെൺകരുത്തിനെ മുളയിലേ കരിച്ചുകളഞ്ഞു.
2015 സെപ്റ്റംബർ രണ്ടിനാണ് ദക്ഷിണേന്ത്യയിലെ പ്രമുഖ വിനോദസഞ്ചാരകേന്ദ്രമായ മൂന്നാറിനെ നിശ്ചലമാക്കിയ സമരപരമ്പരകൾക്ക് തുടക്കം കുറിച്ചത്. കണ്ണൻ ദേവൻ ഹിൽസ് പ്ലാന്റേഷൻ (കെ. ഡി. എച്ച്. പി) കമ്പനിയിലെ സ്ത്രീതൊഴിലാളികൾ ബോണസ് വർധന ആവശ്യപ്പെട്ടുകൊണ്ട് സ്വയം സംഘടിച്ച് മൂന്നാർ ടൗണിൽ ഉപരോധസമരം ആരംഭിക്കുകയായിരുന്നു. പതിറ്റാണ്ടുകളായി തോട്ടം മേഖലയെ അടക്കി ഭരിച്ചിരുന്ന ട്രേഡ് യൂണിയനുകളെ ഒഴിവാക്കി സ്ത്രീതൊഴിലാളികൾ സ്വയം സമരത്തിനൊരുങ്ങുകയായിരുന്നു. രാഷ്ട്രീയ നേതൃത്വങ്ങൾക്കോ, പൊലിസ് രഹസ്യാന്വേഷണ വിഭാഗങ്ങൾക്കോപോലും യാതൊരു സൂചനയും നൽകാതെയാണ് കെ. ഡി. എച്ച്. പി കമ്പനിയിലെ നൂറുകണക്കിന് സ്ത്രീതൊഴിലാളികൾ ആദ്യദിനം മൂന്നാർ ടൗണിൽ ഉപരോധം തീർത്തത്. സമാധാനപരമായി സമരം ചെയ്ത തൊഴിലാളികളുടെ ഏക ആവശ്യവും ബോണസ് ഉയർത്തുക എന്നതു മാത്രമായിരുന്നു.
പിറ്റേന്നും രംഗത്തിറങ്ങിയ സ്ത്രീകൾ തുടർന്നുള്ള ഒരാഴ്ചക്കാലം അക്ഷരാർഥത്തിൽ മൂന്നാർ ടൗണിനെ നിശ്ചലമാക്കി. ടൗണിലെ വ്യാപാരസ്ഥാപനങ്ങൾ മുഴുവൻ അടഞ്ഞുകിടന്നു. ടൂറിസം രംഗം താറുമാറായി. വിനോദസഞ്ചാരികൾ മൂന്നാറിനെ ഉപേക്ഷിച്ചു. കുടിവെള്ളം പോലും കിട്ടാൻ കടകളില്ലാതെ മൂന്നാറിലെത്തിയവർ വലഞ്ഞു. ആൺതുണയില്ലാതെ സ്ത്രീകൾ മാത്രം അണിനിരന്ന സമരത്തിന്റെ പിന്നണിയിൽ ആരെന്നറിയാതെ പൊലിസും സർക്കാരും വലഞ്ഞു. സമരക്കാരെ സഹായിക്കാനെന്നു പറഞ്ഞെത്തിയ ട്രേഡ് യൂണിയൻ നേതാക്കളെ സമരക്കാർ ഓടിക്കുകയും ചിലരെ ആട്ടിപ്പായിക്കുകയും ചെയ്തു. ട്രേഡ് യൂണിയൻ ഓഫീസ് കത്തിക്കുകയും ചില നേതാക്കളെ കൈവയ്ക്കുകയും ചെയ്യുന്നതുവരെ സമരം നീണ്ടു.
മൂൻവർഷങ്ങളേക്കാൾ കുറഞ്ഞ ബോണസ് പ്രഖ്യാപിച്ചതാണ് തൊഴിലാളികളെ പ്രകോപിതരാക്കിയത്. യൂണിയൻ നേതാക്കളും മാനേജ്മെന്റുകളും ഒത്തുകളിച്ച് ബോണസ് വെട്ടിക്കുറയ്ക്കുകയും ഇതിന് പാരിതോഷകമായി നേതാക്കൾ വൻതുക നേടിയെടുക്കുകയും ചെയ്തുവെന്ന ആരോപണമായിരുന്നു സമരവേദിയിൽ മുഴങ്ങിനിന്നത്. പെമ്പിളൈ ഒരുമൈ സമരത്തിന് പിന്നിൽ തമിഴ് ഭാഷാവാദികളും ദ്രാവിഡ കക്ഷികളുമാണെന്നും സമരത്തിന് പിന്നിൽ മൂന്നാറിനെ തമിഴ്നാടിനോട് ചേർക്കുകയെന്ന ഹിഡൻ അജണ്ടയുണ്ടെന്നും ആക്ഷേപമുയർന്നു. തീവ്രവാദസ്വഭാവമുള്ള വിടുതലൈ ചിരുത്തൈ എന്ന സംഘടനയുടെ ഇടപെടലും ചർച്ചയായി. അയ്യായിരത്തിലധികം വരുന്ന സ്ത്രീകളാണ് ഒരാഴ്ചയിലധികം സമരമുഖത്തെ ആവേശമാക്കി ടൗണിൽ നിറഞ്ഞുനിന്നത്. സമരക്കാരെ ബലം പ്രയോഗിച്ച് നീക്കേണ്ടതില്ലെന്ന് സർക്കാരും തീരുമാനിച്ചിരുന്നു. സമരക്കാർക്ക് ഉച്ചഭക്ഷണം നൽകിയതെവിടെ നിന്നെന്നുപോലും കണ്ടെത്താൻ പൊലിസ് സംവിധാനത്തിനു കഴിഞ്ഞിരുന്നില്ല. ഇത്രയധികം ശക്തിയോടെ നീങ്ങുന്ന സമരത്തിനു പിന്നിൽ വ്യക്തമായ ആസൂത്രണവും പുരുഷനേതാക്കളുമുണ്ടെന്നും വിലയിരുത്തലുണ്ടായിരുന്നു. ഒടുവിൽ സർക്കാരിന്റെ മധ്യസ്ഥ ഇടപെടലിൽ സമരം വിജയിച്ചു. ആദ്യം പ്രഖ്യാപിച്ചിരുന്ന 8.33 ശതമാനം ബോണസിനൊപ്പം 11.67 ശതമാനം എക്സ്ഗ്രേഷ്യയും നൽകാൻ കമ്പനി നിർബന്ധിതമായി. ഇതോടെ മൂന്നാറിലെ മുല്ലപ്പൂ വിപ്ലവം വിജയം കണ്ടു.
എന്നാൽ സമരം ഇവിടം കൊണ്ടവസാനിപ്പിക്കാൻ പെമ്പിളൈ ഒരുമൈ ഒരുക്കമായില്ല. ശമ്പളം വർധിപ്പിച്ചുകിട്ടണമെന്ന ആവശ്യമുയർത്തി രണ്ടാം ഘട്ട സമരവും ഉടൻ ആരംഭിച്ചു. ആദ്യഘട്ടം സമരത്തോടെതന്നെ മൂന്നാറിലെ തൊഴിലാളികളിൽ ബഹുഭൂരിപക്ഷവും പെമ്പിളൈ ഒരുമയോടൊപ്പം ചേർന്നിരുന്നു. രാഷ്ട്രീയ ചിന്തകൾക്കതീതമായ തൊഴിലാളി കൂട്ടായ്മയുടെ സംഘഗാനമാണ് തെക്കിന്റെ കാശ്മീരിൽ ഉയർന്നു കേട്ടത്. രണ്ടാം ഘട്ടസമരത്തിൽ തങ്ങളുടെ ശക്തിയും ആൾബലവും തിരിച്ചുപിടിക്കാൻ ട്രേഡ് യൂണിയനുകൾ രാ്ര്രഷ്ടീയവൈരം മറന്ന് ഒരു കുടക്കീഴിൽ അണിനിരന്ന് ശമ്പളവർധനവിനായി പുതിയ സമരമുഖം മൂന്നാറിൽ തുറന്നു. ഒരേയാവശ്യമുന്നയിച്ച് പെമ്പിളൈ ഒരുമൈയും തൊഴിലാളി യൂണിയനുകളും ഒരേ സ്ഥലത്ത് സമരങ്ങൾ കൊഴുപ്പിച്ചു.
ഇതിനിടെ പലതവണ ഇരുവിഭാഗവും തമ്മിൽ ഉരസുകയും സംഘർഷമുണ്ടാവുകയും ചെയ്തു. സമരം ഒത്തുതീർപ്പാക്കാൻ സർക്കാർ കാര്യമായ ശ്രമം നടത്തി. ഉഭയകക്ഷി ചർച്ചയിൽ പക്ഷേ പെമ്പിളൈ ഒരുമൈ നേതാക്കൾക്ക് പങ്കെടുക്കാൻ അവസരമുണ്ടായില്ല. വേതനം പുതുക്കി നിശ്ചയിക്കേണ്ട പ്ലാന്റേഷൻ ലേബർ കമ്മിറ്റിയിൽ (പി.എൽ.സി)യിൽ പെമ്പിളൈ ഒരുമൈക്ക് പ്രതിനിധികളില്ലാതിരുന്നതാണ് കാരണം. രജിസ്റ്റേഡ് ട്രേഡ് യൂണിയനുകളുടെ പ്രതിനിധികൾക്ക് മാത്രമേ പി. എൽ. സി യോഗത്തിൽ പങ്കെടുക്കാനാവൂ. 14 ദിവസം നീണ്ട രണ്ടം ഘട്ടസമരവും ഒടുവിൽ വിജയത്തോടെ തൊഴിലാളികൾ അവസാനിപ്പിച്ചു. ദിവസവേതനം 231 രൂപയിൽനിന്ന് 301 രൂപയായി ഉയർത്തിയാണ് തീരുമാനമായത്. ഇക്കാര്യത്തിൽ മുഖ്യമന്ത്രിയടക്കമുള്ളവർ പെമ്പിളൈ ഒരുമൈ നേതാക്കളോട് പി. എൽ. സിക്ക് പുറത്ത് ചർച്ച നടത്തിയാണ് തീരുമാനമുണ്ടാക്കിയത്.
സമരങ്ങൾ വിജയിക്കുകയും ദേശീയ-രാജ്യന്തര മാദ്ധ്യമ ശ്രദ്ധ നേടുകയും ചെയ്തെങ്കിലും പെമ്പിളൈ ഒരുമൈയുടെ ഐക്യം നിലനിർത്താൻ സംഘടനക്ക് കഴിഞ്ഞില്ല. സംഘടനയുടെ ശക്തി ബോധ്യപ്പെട്ടതോടെ പെമ്പിളൈ ഒരുമൈയെ കൂടെക്കൂട്ടാനും ഹൈജാക്ക് ചെയ്യാനും വരെ ശ്രമമുണ്ടായി. തമിഴ്നാട്ടിലെ ദ്രാവിഡ കക്ഷികളും കേരളത്തിലെ നിരവധി രാഷ്ട്രീയകക്ഷികളും ഇതിനായി പിന്നണിയിൽ പ്രവർത്തിച്ചു. തമിഴ് വികാരം ഇളക്കിവിട്ട് ആളെക്കൂട്ടാൻ ശ്രമിക്കുന്ന ബാലശിങ്കം, തന്റെ നേതൃത്വത്തിലാണ് പെമ്പിളൈ ഒരുമൈ സമരം നടത്തി വിജയിച്ചതെന്ന് വീമ്പിളക്കി. ഒരുഘട്ടത്തിൽ ഇയാൾ സ്ത്രീതൊഴിലാളികളുടെ മൊത്തം നേതാവായി സ്വയം ചമഞ്ഞെങ്കിലും തീവ്രവാദത്തിന് വേരില്ലാത്ത കേരളത്തെ വിട്ടോടാൻ ഇയാൾ നിർബന്ധിതനായി.
സമരങ്ങൾ അവസാനിക്കുകയും മൂന്നാറും തോട്ടം തൊഴിൽ മേഖലയും സാധാരണഗതിയിലാവുകയും ചെയ്തതതോടെ, പെമ്പിളൈ ഒരുമൈയുടെയും ശക്തി ക്ഷയിച്ചുതുടങ്ങി. തൊട്ടുമുമ്പിലുണ്ടായിരുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലാണ് സംഘടനയുടെ അടിത്തറ ഇളകിത്തുടങ്ങിയത്. സമരവിജയത്തിന്റെ അമിതാഹ്ലാദത്തിൽ സംഘടന ഒറ്റയ്ക്ക് തെരഞ്ഞെടുപ്പ് ഗോദയിലിറങ്ങി. തോട്ടം മേഖളയിലെ ജില്ലാ ഡിവിഷനടക്കം 41 സീറ്റുകളിൽ പെമ്പിളൈ ഒരുമൈ പ്രതിനിധികൾ നാമനിർദ്ദേശം നൽകി. പ്രമുഖ നേതാവായ ഗോമതി അഗസ്റ്റിനായി തീരുമാനിച്ച സീറ്റിൽ മറ്റൊരു അംഗം നേരത്തെ പത്രിക നൽകുകയും ഗോമതി നിരാശയോടെ മടങ്ങുകയും ചെയ്ത രസകരമായ സംഭവങ്ങൾ വരെയുണ്ടായി. ഗോമതി നല്ലതണ്ണി ബ്ലോക്ക് ഡിവിഷനിൽനിന്നും രണ്ട് അംഗങ്ങൾ മൂന്നാർ പഞ്ചായത്തിലേക്കും തെരഞ്ഞെടുക്കപ്പെട്ടതോടെ തെരഞ്ഞെടുപ്പു പോരാട്ടത്തിനും പരസമാപ്തിയായി. എന്നാൽ പിന്നീട് സംഘടനയെ മൂന്നോട്ട് നയിക്കാനുള്ള ശ്രമങ്ങൾ പാളി. പെമ്പിളൈ ഒരുമൈ ട്രേഡ് യൂണിയൻ രൂപീകരിച്ച് രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കി. മുന്നോട്ടുള്ള പ്രയാണത്തിന് ദിശാബോധം നൽകാൻ കാര്യമായ ആരുമുണ്ടായില്ല. ഇതിനൊപ്പം ട്രേഡ് യൂണിയനുകൾ ആളും അർഥവും ഇറക്കി കളിച്ചതോടെ അംഗങ്ങൾ ഒന്നൊന്നായി പഴയ തൊഴിലാളി യൂണിയനുകളിലേക്കുതന്നെ മടങ്ങി. തേേദ്ദശതെരഞ്ഞെടുപ്പിൽ വിജയിച്ച മൂന്നംഗങ്ങളും വിവിധ പാർട്ടികളിൽ ചേർന്നതോടെ അധികാരസ്ഥാനങ്ങളിലും പെമ്പിളൈ ഒരുമ ഒന്നുമല്ലാതായി.
നിയമസഭാ തെരഞ്ഞെടുപ്പിലും പെമ്പിളൈ ഒരുമൈ സ്ഥാനാർത്ഥിയെ മത്സരിപ്പിച്ചെങ്കിലും അതിദയനീയമായിരുന്നു പ്രകടനം. ഇതോടെ പൊതുരംഗത്തെ പ്രവർത്തനങ്ങൾ ഒട്ടൊക്കെ അവസാനിപ്പിച്ച നിലയിലാണ് സംഘടന. മൂന്നാറിലെ കൊടുംതണുപ്പിൽ നിലനിൽപിനായി സമരാഗ്നി പടർത്തിയ പെമ്പിളൈ ഒരുമ ഒരുവർഷം പൂർത്തിയാക്കിയപ്പോൾ അവശേഷിക്കുന്നത് അന്നത്തെ സമരശക്തിയുടെ നിഴൽമാത്രം.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്