ഹാപ്പി ബർത്ത്ഡേ ചേട്ടാ..ഇങ്ങനെയൊരു റിയൽ സ്റ്റേറ്റ്സ്മാൻ അപൂർവമെന്നും ശശി തരൂർ; അത്ഭുതമാണ് ഈ മനുഷ്യൻ..പാവങ്ങളോട് സഹാനുഭൂതിയുള്ള പച്ചയായ മനുഷ്യനെന്ന് ജനസമ്പർക്ക പരിപാടിയിലെ അനുഭവം പങ്കുവച്ച് പി.സി.വിഷ്ണുനാഥ്; 76 ാം ജന്മനാൾ പതിവ് പോലെ കേക്ക് മുറിയും ആഘോഷങ്ങളുമില്ലാതെ; നിയമസഭാ സമ്മേളനത്തിരക്കിൽ എല്ലാ മറന്ന് ഉമ്മൻ ചാണ്ടി; തേടിയെത്തുന്നത് ഉടൻ കേരളത്തിൽ വീണ്ടും സജീവമാകുമെന്ന വാർത്തകളും
മറുനാടൻ ഡെസ്ക്
തിരുവനന്തപുരം: പുതുപ്പള്ളിയിലായാലും, തിരുവനന്തപുരത്തായാലും എവിടെയായാലും ഉമ്മൻ ചാണ്ടിക്ക് ചുറ്റും ആളുവേണം. അങ്ങനെയാണ് ശീലിച്ചത്. ഒക്ടോബർ 31 ന് ഈ മുതിർന്ന കോൺഗ്രസ് നേതാവിന്റെ 76ാ ം ജന്മദിനമാണ്. അങ്ങനെ ആഘോഷങ്ങൾ ഒന്നും പതിവില്ല. കേക്ക് മുറിക്കലും ആഘോഷങ്ങളും ഒക്കെ വീട്ടുകാരോ, കോൺ്ഗ്രസ് പ്രവർത്തകരോ നിർബന്ധിച്ചാൽ മാത്രം. ഇന്ദിരാ ഗാന്ധിയുടെ മരണശേഷമാണ് പിറന്നാൾ ആഘോഷം വേണ്ടെന്ന് വച്ചത്. ഇത്തവണ നിയമസഭാ സമ്മേളനം നടക്കുന്നതുകൊണ്ട് തലസ്ഥാനത്തുണ്ട്. പലരും ഫോണിൽ വിളിച്ച് ആശംസകൾ നേർന്നു.
പിറന്നാളിന്റെ ആഘോഷങ്ങളൊന്നും കോട്ടയത്തെ പുതുപ്പള്ളിയിൽ ഹൗസിൽ ഇന്നില്ല. ഇത്രയും കാലത്തിനിടയ്ക്ക് ഇതുവരെ പിറന്നാളാഘോഷങ്ങൾ ഒന്നും ഉണ്ടായിട്ടില്ലെന്ന് ഉമ്മൻ ചാണ്ടി പറയുന്നു. പാർട്ടി പ്രവർത്തകരും സുഹൃത്തുക്കളും ഫോണിൽ ആശംസ അറിയിക്കും. ഇന്നും പതിവുപോലെ ഔദ്യോഗിക തിരക്കുകളിലായിരിക്കുമെന്നും ഉമ്മൻ ചാണ്ടി പറയുന്നു. മുഖ്യമന്ത്രിയായിരിക്കുമ്പോഴും എന്നും നാട്ടുകാരുടെ പാരതികളും പരിഭവങ്ങളും കേൾക്കാനായിരുന്നു ഇഷ്ടം. ജനസമ്പർക്ക പരിപാടി ഉദാഹരണം. കൂടെയുള്ള ഉദ്യോഗസ്ഥർ മടുത്താലും മണിക്കൂറുകളോളം തളരാതെ നാട്ടുകാരെ കേൾക്കാനായിരുന്നു താൽപര്യം.
പിറന്നാളിന് പ്രമുഖ നേതാക്കളെല്ലാം ഉമ്മൻ ചാണ്ടിക്ക് ആശംസകൾ ചേർന്നു. ശശി തരൂരിന്റെ ട്വീറ്റ് ഇങ്ങനെ: 'വിസ്മയം ജനിപ്പിക്കുന്ന ഉമ്മൻ ചാണ്ടിക്ക് ഇന്ന് 76 തികഞ്ഞു. അദ്ദേഹത്തിന്റെ രാഷ്ട്രീയമൂല്യങ്ങളെ വളരെയധികം ആദരിക്കുന്നു..ജനങ്ങളുമായുള്ള ആ ബന്ധം, മനുഷ്യാന്തസ്. ഒരുയഥാർഥ രാഷ്ട്രതന്ത്രജ്ഞനെ സൃഷ്ടിക്കുന്നത് ജനാധിപത്യരാഷ്ട്രീയത്തിൽ അപൂർവമാണ്. ഹാപ്പി ബർത്തഡേ ചേട്ടൻ. ദീർഘനാൾ അങ്ങേയ്ക്ക് സേവനം അനുഷ്ഠിക്കാൻ കഴിയട്ടെ, തരൂർ കുറിച്ചു.
അതേസമയം, ഉമ്മൻ ചാണ്ടിയോട് ഏറ്റവും അടുത്തുനിൽക്കുന്ന പി.സി.വിഷ്ണുനാഥ്
ഫേസ്ബുക്കിൽ കുറിച്ചതും ശ്രദ്ധേയമാണ്. ജനസമ്പർക്ക് പരിപാടിയുടെ ഒരുഓർമ പുതുക്കലും കൂടിയാണ് ഇത്.
'ഐക്യരാഷ്ട്ര സഭയുടെ അംഗീകാരം നേടിയ പരിപാടിയായിരുന്നു ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായപ്പോൾ നടപ്പിലാക്കിയ ജനസമ്പർക്ക പരിപാടി.
ആലപ്പുഴയിൽ പരിപാടി നടക്കുമ്പോൾ അന്ന് ആലപ്പുഴ ജില്ലയിൽ നിന്നുള്ള ജനപ്രതിനിധി എന്ന നിലയിൽ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.
രാവിലെ ഒമ്പതു മണിക്ക് ആരംഭിച്ച പരിപാടി പിറ്റേന്ന് പുലർച്ചെ മൂന്നുമണി വരെ നീണ്ടു നിന്നു.തനിക്ക് മുമ്പിൽ ആവലാതി ബോധിപ്പിക്കാനെത്തിയ അവസാന ആളെയും ക്ഷമയോടെ കേട്ട ശേഷമാണ്, നിവേദനം സ്വീകരിച്ച ശേഷമാണ് അദ്ദേഹം ജനസമ്പർക്ക പരിപാടി അവസാനിപ്പിച്ചത്.
പൂർണ സമയവും നിന്നുകൊണ്ടാണ് അത്രയും മണിക്കൂറുകൾ അദ്ദേഹം നിവേദനം സ്വീകരിച്ചത്; മുമ്പിൽ വരുന്ന പരാതികളിന്മേൽ തുടർ നടപടികൾക്ക് അപ്പപ്പോൾ തന്നെ ഉദ്യോഗസ്ഥർക്ക് നിർദ്ദേശവും നൽകി. ഭക്ഷണത്തിനുവേണ്ടി പോലും പരിപാടി നിർത്തിവെച്ചില്ല; വെള്ളം മാത്രം കുടിച്ചു.
ഒരു പകലും രാത്രിയും ജനങ്ങൾക്കൊപ്പം അദ്ദേഹം നിന്നത് ഒരു ജില്ലയിൽ മാത്രമല്ല. പതിനാലിടത്തും ഈ ആശ്ചര്യപ്പെടുത്തുന്ന യജ്ഞം തുടർന്നു; ജനലക്ഷങ്ങൾ ഒഴുകിയെത്തി.
ആലപ്പുഴയിലെ ജനസമ്പർക്കത്തിനിടെ രാത്രി ഏറെ വൈകിയപ്പോൾ നിന്നു ക്ഷീണിച്ച ഞാൻ പന്തലിൽ രണ്ടു ബെഞ്ചുകൾ ചേർത്തിട്ട് ഒരു മണിക്കൂറോളം മയങ്ങി.പുലർച്ചെ പരിപാടി അവസാനിച്ച് അദ്ദേഹത്തിനൊപ്പം ആലപ്പുഴ ഗസ്റ്റ് ഹൗസിൽ എത്തി പൊടിയരിക്കഞ്ഞി കഴിച്ചു.
എന്നാൽ വിശ്രമിച്ചോളൂ ഞങ്ങൾ പോയി വരാം എന്ന് പറഞ്ഞപ്പോൾ, 'പത്തു മിനിറ്റ് കാത്തു നിൽക്കൂ, ഞാൻ ഇപ്പോൾ വരാം എന്ന് പറഞ്ഞ് റൂമിൽ കയറി റെഡിയായി പുറത്തു വന്നു. തൃപ്പൂണിത്തുറയിലെ പരിപാടിയിൽ പങ്കെടുക്കാൻ യാത്രതിരിച്ചു! അത്ഭുതമാണ് ഈ മനുഷ്യൻ;
പാവങ്ങളോടുള്ള സഹാനുഭൂതിയുള്ള പച്ചയായ മനുഷ്യൻ...
കർമ്മസരണിയിൽ ഇനിയുമേറെക്കാലം താങ്ങും തണലുമായ് തുടരാൻ ജനങ്ങളുടെ പ്രാർത്ഥന അദ്ദേഹത്തിനൊപ്പമുണ്ട്.
പ്രിയ നേതാവിന് ജന്മദിനാശംസകൾ...'
കെഎസ് യുവിലൂടെ സജീവ രാഷ്ട്രീയത്തിലേക്ക് വന്ന ഉമ്മൻ ചാണ്ടി നിയമസഭയിൽ നാൽപത്തിയെട്ട് വർഷം പൂർത്തിയാക്കാനൊരുങ്ങുകയാണ് നിലവിൽ ആന്ധ്രയുടെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറിയായ ഇദ്ദേഹം രണ്ട് വട്ടം കേരളത്തിന്റെ മുഖ്യമന്ത്രി പദവിയിലുണ്ടായിരുന്നു. പിറന്നാൾ ആഘോഷിക്കുന്ന വേളയിൽ ഉമ്മൻ ചാണ്ടി വീണ്ടും നാട്ടിലേക്ക് മടങ്ങുമെന്ന വാർത്തകളും സജീവമാണ്. ലോക്സഭ തെരഞ്ഞെടുപ്പിൽ ഒരു സീറ്റൊഴികെ എല്ലാ സീറ്റും യു.ഡി.എഫിന് ലഭിച്ചെങ്കിലും കഴിഞ്ഞ ഉപതെരഞ്ഞെടുപ്പുകളിൽ സിറ്റിങ് സീറ്റുകളിൽ പരാജയപ്പെട്ടത് ദേശീയ നേതൃത്വത്തെ ഞെട്ടിച്ചിരുന്നു. നിയമസഭ തെരഞ്ഞെടുപ്പിലേക്ക് കേരളത്തിലെ കോൺഗ്രസിനെ നയിക്കുക എന്ന ഉത്തരവാദിത്വമാണ് ഉമ്മൻ ചാണ്ടിക്ക് നൽകുക. ഇതോടൊപ്പം തന്നെ മുതിർന്ന നേതാക്കളെ സംഘടനയുടെ പ്രധാന ചുമതലകളിലേക്ക് മടക്കികൊണ്ട് വരും.
ഇതിന്റെ ഭാഗമായി എഐസിസി ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് ഉമ്മൻ ചാണ്ടിയെ പാർലമെന്റിന്റെ ശീതകാലസമ്മേളനത്തിന് ശേഷം ഒഴിവാക്കും. കേരളത്തിൽ പൂർണ്ണമായും സജീവമാകാനാണ് ഈ തീരുമാനം. പരിചയ സമ്പന്നരായ നേതാക്കളെ അതത് സംസ്ഥാനങ്ങളിൽ നേതൃത്വമേൽപ്പിക്കുക എന്ന സോണിയ ഗാന്ധിയുടെ നിലപാടും ഉമ്മൻ ചാണ്ടിയെ കേരളത്തിൽ സജീവമാക്കാനുള്ള കാരണത്തിൽ പ്രധാനമായി.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പകൽ രാഷ്ട്രീയക്കാർക്ക് വേണ്ടി വാദിക്കുകയും, രാത്രി മാധ്യമങ്ങൾ വഴി ജഡ്ജിമാരെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു; തുടർച്ചയായി കള്ളങ്ങൾ പ്രചരിപ്പിച്ച് ജുഡീഷ്യറിയെ സമ്മർദ്ദത്തിലാക്കുന്നു; നിയമരംഗത്തെ പുഴുക്കുത്തുകളെ തുറന്നുകാട്ടി ചീഫ് ജസ്റ്റിസിന് കത്ത്
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍