റാഫേൽ കേസ് കൊടുത്തത് ദൈവത്തിനും മലാഖയ്ക്കും എതിരെ; വികാരിയുടെ പള്ളി പ്രസംഗത്തിൽ ആവേശം കയറി വിശ്വാസികളും; ജനുവരിയിലെ കല്ല്യാണം കലാപമാകുമെന്ന് മുന്നറിയിപ്പ്; ഒല്ലൂരിലെ സംഘർഷത്തിന് അയവില്ല
മറുനാടൻ മലയാളി ബ്യൂറോ
തൃശ്ശൂർ: വികാരിയച്ചനെതിരെ കേസ് നൽകിയതിനു ആ കുടുബത്തിലെ വിവാഹം മുടക്കുമെന്ന നിലപാടിൽ തൃശ്ശൂർ ഒല്ലൂരിൽ ഇടവകയിലെ വിശ്വാസി സൂമൂഹം. ഇടവകാംഗവും വ്യവസായിയുമായ തെക്കിനിയത്ത് റാഫേലിന്റെ മകന്റെ വിവാഹം നടത്താൻ പള്ളി അധികാരികൾ സ്മ്മതം അറിയിച്ചിരുന്നു. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിസവം വിളിച്ചു ചൊല്ലലും നടന്നു. നിയമപരമായി കല്ല്യാണം നടത്തേണ്ട ബാധ്യതയുള്ളതിനാലാണ് ഇത്. പള്ളി അധികാരികൾ ഈ നിലപാട് എടുക്കുമ്പോഴും വിശ്വാസികൾ പ്രക്ഷോഭ പാതിയിലാണ്. മകന്റെ കല്ല്യാണം പള്ളിയിൽ നടത്തിയാൽ കലാപമുണ്ടാകുമെന്ന ആഹ്വാനവുമായി കഴിഞ്ഞ ദിവസം ജാഥയും നടന്നു. ഇത് ചിത്രീകരിക്കാൻ എത്തിയ മാദ്ധ്യമ പ്രവർത്തകരെ പ്രക്ഷോഭക്കാർ തല്ലിചതച്ചു. കല്ല്യാണം നടത്താനെത്തുന്നവർക്കും ഇതായിരിക്കും അവസ്ഥയെന്നാണ് ഇവർ പറയുന്നത്.
ഇടവകാംഗവും വ്യവസായിയുമായ തെക്കിനിയത്ത് റാഫേലിനെതിരെയാണ് പ്രതിഷേധം. പ്രശസ്തമായ ഒല്ലൂർ പള്ളി തിരുനാളിനോടനുബനധിച്ച് കരിമരുന്ന് പ്രയോഗം നടത്തുന്നതിനെതിരെയാണ് വികാരി ഫാ നോബി അമ്പുക്കനും ഒല്ലൂർ സെന്റ് ആന്റണീസ് പള്ളി ടസ്റ്റിമാർക്കുമെതിരെ പള്ളിപ്പറമ്പിനോട് ചേർന്ന് കൂറ്റൻ വീടിവച്ച വ്യവസായിയായ റാഫേൽ കോടതിയെ സമീപിച്ചത്. പള്ളിതിരുന്നാളിലെ വെടിക്കെട്ടിൽ തന്റെ വീടിന് നാശനഷ്ടമുണ്ടായെന്ന് കാട്ടി റാഫേൽ ജില്ലാ കോടതിയിൽ പള്ളിക്കെതിരെ പരാതിപ്പെടുകയും ചെയ്തു. നൂറ്റാണ്ടിലേറെ പഴക്കമുള്ള തിരുനാൾ ആഘോഷത്തിന്റെ ചടങ്ങാണ് കരിമരുന്ന് പ്രയോഗമെന്നും ഏഴ് വർഷം മുമ്പാണ് റഫേൽ ഇവിടെ വീട് വച്ചതെന്നുമാണ് ഇടവകക്കാരുടെ വാദം. ഇതെല്ലാം അറിഞ്ഞുകൊണ്ടുതന്നെ റാഫേൽ പള്ളിക്ക് സമീപം കൂറ്റൻ വീട് പണിയുകയും പിന്നീട് പള്ളിക്കെതിരെ കോടതിയെ സമീപിക്കുകയുമാണെന്നും ഇവർ പറയുന്നു. അതുകൊണ്ട് മകന്റെ വിവാഹം തടയുമെന്നും പറയുന്നു.
പള്ളിയുടെ താൽപ്പര്യ പ്രകാരമായിരുന്നു പ്രക്ഷോഭങ്ങളുടെ തുടക്കം. പള്ളി വികാരിക്ക് എതിരായ കേസ് പിൻവലിക്കാൻ സമ്മർദ്ദം ചെലുത്തുകയായിരുന്നു ലക്ഷ്യം. എന്നാൽ റാഫേൽ ഇതിന് വഴങ്ങിയില്ല. പള്ളിയിൽ കല്ല്യാണം നടത്തിയില്ലെങ്കിൽ അത് പുതിയ നിയമപ്രശ്നങ്ങൾ ഉണ്ടാകും. വിഷയത്തിൽ രൂപതയും റാഫേലിന് അനുകൂലമായ നിലപാട് എടുത്തു. ഇതോടെയാണ് വിളിച്ചു ചൊല്ലൽ നടത്തേണ്ടി വന്നത്. ഇതോടെയാണ് വിശ്വാസികൾ കൂടുതൽ അക്രമാസക്തമായത്. എന്നാൽ കല്ല്യാണം നടത്താമെന്ന് സമ്മതിക്കുകയും ഒപ്പം വിശ്വാസികളെ പ്രകോപിപ്പിച്ച് പ്രശ്നമുണ്ടാക്കാനുമാണ് വികാരി ശ്രമിക്കുന്നതെന്നാണ് ആക്ഷേപം. കഴിഞ്ഞ ദിവസത്തെ പള്ളി പ്രസംഗം ഇതിന് തെളിവാണ്.
റാഫേൽ കേസ് കൊടുത്തത് ദൈവത്തിനും മാലാഖയ്ക്കും എതിരെയാണെന്നായിരുന്നു വികാരിയുടെ പ്രസംഗം. ഇതോടെ വിശ്വാസി സമൂഹം പ്രകോപിതരുമായി. നിയമപരമായ കാര്യങ്ങളാൽ കല്ല്യാണം നടത്തില്ലെന്ന് പറയാൻ കഴയില്ല. അതുകൊണ്ട് പ്രതിഷേധം ശക്തമാക്കി കല്ല്യാണം പൊളിക്കാനുള്ള രഹസ്യ നിർദ്ദേശം പള്ളി നൽകിയിട്ടുണ്ടെന്നാണ് സൂചന. അതിന്റെ ഭാഗമായിരുന്നു ഇന്നലത്തെ ജാഥയും മാദ്ധ്യമ പ്രവർത്തകരെ നേരിടലും. കല്ല്യാണം നടത്തിയാൽ കലാപമെന്നാണ് പ്രതിഷേധക്കാരുടെ പ്രധാന മുദ്രാവാക്യം. എങ്ങനേയും കല്ല്യാണം തടയാനാണ് ഇവരുടെ ശ്രമമെന്ന് ഇതിലൂടെ വ്യക്തമാണെന്ന് കേരളാ കത്തോലിക്കാ ഫെഡറേഷൻ ജനറൽ സെക്രട്ടറി വികെ ജോയി മറുനാടൻ മലയാളിയോട് പറഞ്ഞു.
എന്തുവന്നാലും റാഫോലിന്റെ മകന്റെ കല്ല്യാണം മുടക്കുമെന്നാണ് ഇടവകയിലെ ഭൂരിപക്ഷത്തിന്റെ പരസ്യ പ്രഖ്യാപനം. ഈ മുദ്രാവാക്യവുമായി സഭാവിശ്വാസികളായ നൂറുകണക്കിനു ആളുകൾ ഫ്ലക്സ് ബോർഡും പ്ലക്കാർഡുകളും പിടിച്ച് കല്യാണം അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് ഒല്ലൂരിൽ കഴിഞ്ഞ ആഴ്ച ജാഥ നടത്തിയിരുന്നു. ഇതോടെ വിഷയം സമൂഹ മാദ്ധ്യമങ്ങളിൽ ചർച്ചയായി. ഇതോടെ കല്ല്യാണം നടത്താമെന്ന പരസ്യ നിലപാടിൽ പള്ളി അധികാരികൾ എത്തിയിരുന്നു. വിവാഹം മുടക്കാനോ വിവാഹം നടത്തില്ലെന്ന് പറയാനോ വികാരിമാർക്ക് അധികാരമല്ലെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. ഇത് മനസ്സിലാക്കിയായിരുന്നു വിളിച്ചു ചൊല്ലലും നടത്തിയത്. ഇനി വധുവിന്റെ പള്ളിയിൽ മനസമ്മതവും നടക്കും. അതിന് ശേഷം മിന്നുകെട്ട് ജനുവരി 3നാണ് ഒല്ലുരിലെ പള്ളിയിൽ നടക്കേണ്ടത്. ഇതിനെയാണ് ചോരപ്പുഴ ഒഴുക്കിയാലും തടയുമെന്ന് വിശ്വാസികൾ പറയുന്നത്.
പള്ളിക്കെതിരെ പരാതി കൊടുത്തതിന്റെ പേരിൽ തിരുനാളിന് റാഫേലിന്റെ വീടിനോട് ചേർന്ന് ഗർഭം കലക്കിയെന്ന അത്യൂഗ്ര സ്ഫോടന വസ്തുവാണ് പൊട്ടിച്ചത്. ഇതാണ് റാഫേലും പള്ളിയും തമ്മിലുള്ള പ്രശ്നങ്ങൾ രൂക്ഷമാക്കിയത്. റാഫേലും പള്ളിയും തമ്മിലെ തർക്കം തുടരുന്നത് ഇങ്ങനെയാണ് -ഒല്ലൂർ പള്ളി തിരുനാളിനോടനുബന്ധിച്ച് നടക്കുന്ന വെടിക്കെട്ടിനെതിരെ പള്ളിയോട് ചേർന്ന് വീട് വച്ച് താമസിക്കുന്ന റാഫേൽ കോടതിയെ സമീപിച്ചത്. കോടതി ഇദ്ദേഹത്തിന്റെ പരാതി സ്വീകരിച്ച് വെടിക്കെട്ട് സ്റ്റേ ചെയ്തു. കാര്യങ്ങൾ പരിശോധിച്ച് അന്തിമ തീരുമാനം ഏറ്റെടുക്കുവാൻ ജില്ലാ ഭരണകൂടത്തിനു നിർദ്ദേശം നൽകി. പഴയകാല ആചാരങ്ങളുടെ ഭാഗമായി നടത്താനുള്ള കാര്യങ്ങൾ വ്യവസ്ഥ ചെയ്യുന്ന 2007ൽ വന്ന ഒരു സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ മുൻകാലങ്ങളിലേതു പോലെ വെടിക്കെട്ട് നടത്തുവാൻ എ.ഡി.എം അനുവാദവും നൽകി.
തുടർന്ന് വെടിക്കെട്ടും നടന്നു. ഇതിനെതുടർന്നാണ് വീടിനു നാശനഷ്ടമുണ്ടായി എന്ന് കാണിച്ച് കരിമരുന്ന് പ്രയോഗത്തിൽ തന്റെ വീടിനു നാശനഷ്ടമുണ്ടായി എന്ന് കാണിച്ച് റാഫേൽ ജില്ലാ കോടതിയിൽ പള്ളിക്കെതിരെയും ഫാ.നോബി അമ്പൂക്കനും ട്രസ്റ്റിമാർക്കെതിരെയും പരാതി നൽകിയത്. ഇതേതുടർന്ന് ഇടവകാംഗങ്ങളും പള്ളിയും റാഫേലിനെതിരായി. തർക്കം മുറുകിയിരിക്കുമ്പോളാണ് റാഫേലിന്റെ മകന്റെ വിവാഹം വരുന്നത്. ഇതിന്റെ ആവശ്യങ്ങൾക്കായി പള്ളിയുമായി ബന്ധപ്പെട്ടപ്പോൾ കേസിന്റെ കാര്യത്തിൽ ഒരു തീരുമാനം ആക്കണമെന്ന് ആവശ്യം ഉയർന്നു. എന്നാൽ റാഫേൽ കേസ് പിൻവലിക്കാൻ തയ്യാറായില്ല. തുടർന്ന് ഇയാളെ ബിഷപ്പ് ഹൗസിലേക്ക് വിളിച്ച് ചർച്ച നടത്തി. അതും ഫലം കണ്ടില്ല. ഇതോടെ മകന്റെ വിവാഹം പള്ളിയിൽ വച്ച് നടത്താൻ അനുവദിക്കില്ലെന്ന നിലപാടിലായിരുന്നു വികാരി. എന്നാൽ നിയമപരമായി ഇതിന് കഴിയില്ലെന്ന് രൂപതാ നിലപാട് എടുത്തു. ഇതോടെ പരസ്യമായി വരാതെ പള്ളി അധികാരികൾ ഇടവകാംഗങ്ങളെ മുൻനിർത്തി കള്ളക്കളി തുടരുകയായിരുന്നു.
സമ്മർദ്ദം ശക്തമാകുമ്പോഴും വിവാഹം പള്ളിയിൽ വച്ച് നടത്തണമെന്നും താൻ വിശ്വാസങ്ങൾക്ക് എതിരല്ലെന്നുമാണ് റാഫേലിന്റെ നിലപാട്. എന്നാൽ നുരഞ്ജനത്തിന്റെ മാർഗം സ്വീകരിക്കണം എന്ന നിലപാടിലാണ് വികാരി ഫാ. നോബി അമ്പൂക്കനും സഹവൈദികരും. ഇത് റാഫേലിനെ അറിയിക്കുകയും ചെയ്തു. എന്നിട്ടും വിട്ടുവീഴ്ചയ്ക്ക് റാഫേൽ തയ്യാറായില്ല. ഇതാണ് പുതിയ പ്രശ്നങ്ങൾക്ക് കാരണം. പള്ളിയിലെ ഈ ഊരുവിലക്ക് റിപ്പോർട്ട് ചെയ്യാനെത്തിയ ജനം ടിവി ക്യാമറമാനേയും കാർഡ്രൈവറേയും മുപ്പതംഗസംഘം ക്രൂരമായി തല്ലിച്ചതച്ചു. നട്ടെല്ലിനും ആന്തരികാവയവങ്ങൾക്കും പരിക്കേറ്റ നിലയിൽ ജനംടിവി ക്യാമറമാൻ വയനാട് സ്വദേശിയായ ജിതിൻ, കാർ ഡ്രൈവർ ആനന്ദൻ എന്നിവരെ തൃശൂർ ഗവ. ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ലാപ്ടോപ്പിനും ക്യാമറക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
ഞായറാഴ്ച രാവിലെ ഒമ്പതിനാണ് പള്ളിക്ക് മുന്നിൽ സമരം നടക്കുന്നതായുള്ള ഫോൺ വന്നതിനെത്തുടർന്ന് ജനം ടിവി സംഘം ഒല്ലൂർ സെന്റ് ആന്റണീസ് ഫൊറോന പള്ളിക്ക് മുന്നിൽ എത്തിയത്. എന്നാൽ സമരക്കാർ വരുന്നത് കാത്ത് പള്ളി ഗ്രൗണ്ടിൽ നിൽക്കുമ്പോഴാണ് സമരത്തിന് കാരണമായിട്ടുള്ള ഫൽക്സ് ബോർഡ് കണ്ടത്. ഇതിൽ പള്ളിക്കും വിശ്വാസികൾക്കുമെതിരെ പ്രചാരണം നടത്തുന്ന റാഫേലിന്റെ മകന്റെ വിവാഹം നടത്തിക്കൊടുക്കരുതെന്നുള്ള ബോർഡുമുണ്ടായിരുന്നു. ഇത് ക്യാമറയിൽ പകർത്തുമ്പോഴാണ് മുപ്പതംഗസംഘമെത്തി ഇവരെ ആക്രമിച്ചത്. കാറിന്റെ സീറ്റിൽ വച്ചിരുന്ന ലാപ്ടോപ്പ് എടുത്ത് വലിച്ചെറിയുകയും മൈക്ക് നശിപ്പിക്കുകയും ചെയ്തു. തടയുവാൻ ശ്രമിച്ചപ്പോൾ ഡ്രൈവർ ആനന്ദിനും മർദ്ദനമേറ്റു. ഈ സംഭവം വിവാദങ്ങൾക്ക് പുതിയ മാനം നൽകിയിട്ടുണ്ട്.
സഭാനിലപാട് കേരളത്തിന് അപമാനമാണെന്ന വിമർശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. റാഫേലിന്റെ വീടും കാനം സന്ദർശിച്ചു. ഇതോടെ വിവാദത്തിന് രാഷ്ട്രീയ മാനവും വരികെയാണ്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- പ്രായപൂർത്തിയാവാത്ത സഹോദരിമാരെ ബന്ധുവീട്ടിൽനിന്നു കടത്തിക്കൊണ്ടുപോയി; ബെംഗളൂരുവിലെത്തിച്ച് മദ്യം നൽകി പീഡിപ്പിച്ചു: രണ്ട് യുവാക്കൾ അറസ്റ്റിൽ
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്