വിശ്വാസികളെ ഇറച്ചിവെട്ടുകാർ എന്നധിക്ഷേപിച്ചു; കന്യാസ്ത്രീയോട് അപമര്യാദയായി പെരുമാറിയെന്ന പരാതി രാഷ്ട്രീയക്കാരെ പോക്കറ്റിലാക്കി മുക്കി; ഫണ്ട് ധൂർത്തിനും ഗൂണ്ടാവിളയാട്ടത്തിനും ഒത്താശ ചെയ്ത ഒല്ലൂർ ഫൊറോന പള്ളി വികാരിയെ മാറ്റണമെന്ന് ആവശ്യപ്പെട്ടുള്ള വിശ്വാസികളുടെ പ്രക്ഷോഭം കടുക്കുമ്പോൾ അന്വേഷണ കമ്മീഷനെ വച്ച് കൈകഴുകാൻ ആർച്ച് ബിഷപ്പ് ആൻഡ്രൂസ് താഴത്ത്
മറുനാടൻ മലയാളി ബ്യൂറോ
തൃശൂർ: ഒല്ലൂർ ഫൊറോന പള്ളിയിൽ വികാരിയും വിശ്വാസികളും തമ്മിലുള്ള സംഘർഷം തുടരുന്നതിനിടെ, ആരോപണ-പ്രത്യാരോപണങ്ങൾ രൂക്ഷമായി. തൃശൂർ ആർച്ച് ബിഷപ്പ് ആൻഡ്രൂസ് താഴത്തിലിന്റെ പിൻബലത്തിൽ പള്ളി വികാരി ഫാ.ജോൺ അയ്യങ്കാനയിൽ കാട്ടുന്നത് താൻപ്രമാണിത്വവും ധൂർത്തുമാണെന്ന് കേരള കത്തോലിക്ക ഫെഡറേഷന്റെ ജനറൽ സെക്രട്ടറിയും പൊതുപ്രവർത്തകനുമായ വി.കെ.ജോയ് മറുനാടൻ മലയാളിയോട് പറഞ്ഞു.
ഫാദർ ജോൺ അയ്യങ്കാനയിൽ തൃശൂരിലെ കുരിയച്ചിറ പള്ളിവികാരിയായിരുന്ന കാലത്തെ ഞെട്ടിപ്പിക്കുന്ന കഥകളാണ് ഇപ്പോൾ പുറത്തുവരുന്നത്. അയ്യങ്കാനയിലിനെതിരെ ഒരു കന്യാസ്ത്രീ ഒല്ലൂർ പൊലീസ് സ്റ്റേഷനിൽ പരാതി കൊടുത്തെങ്കിലും ഫലമുണ്ടായില്ല. അരമനയും അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും കൂടി പ്രശ്നം കുഴിച്ചുമൂടുകയായിരുന്നു. പരാതിക്കാരി പിന്മാറിയതിനെ തുടർന്ന് അയ്യങ്കാനയിൽ രക്ഷപ്പെടുകയായിരുന്നു.
തൃശൂർ സെന്റ് അലോഷ്യസ് കോളജിലെ അദ്ധ്യാപികയായിരുന്ന പ്രൊഫ. റജീനയായിരുന്നു പരാതിക്കാരി. ഫ്രാൻസിസ്കൻ ക്ലെയെഴ്സ് സഭയുടെ കീഴിൽ കന്യാസ്ത്രീയായിരുന്ന റജീന തന്റെ അദ്ധ്യാപന വൃത്തിയിൽ നിന്നുള്ള ന്യായമായ സമ്പാദ്യം അവകാശപ്പെട്ടപ്പോൾ സഭ റജീനയുടെ ആവശ്യം നിരാകരിക്കുകയായിരുന്നു. പിന്നീട് റജീന സഭാവസ്ത്രം അഴിച്ചുമാറ്റിയിരുന്നു.ഏതാണ്ട് സമാന സ്വഭാവമുള്ള സംഭവത്തിൽ നേരത്തെ തൃശൂരിലെ സെന്റ് മേരീസ് കോളജ് അദ്ധ്യാപികയായിരുന്ന സിസ്റ്റർ ജെസ്മിയും പ്രതികരിച്ചിരുന്നു. എന്നാൽ സിസ്റ്റർ ജെസ്മിയോളം ചങ്കൂറ്റം കാണിക്കാൻ റജീന തയ്യാറായിരുന്നില്ല. അതുകൊണ്ടുമാത്രമാണ് ഫാദർ അയ്യങ്കാനയിൽ അന്ന് രക്ഷപ്പെട്ടത്.
സന്ന്യാസ ജീവിതം അവസാനിപ്പിച്ച റജീന പിന്നീട് തൃശൂരിലെ കാട്ടൂർ പ്രദേശത്തെ ഇടവകയിലേക്ക് സ്വന്തമായി വീട് വച്ച് താമസം മാറ്റുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട ചില പള്ളിരേഖകൾ ആവശ്യപ്പെട്ടപ്പോൾ ഫാദർ അയ്യങ്കാനയിൽ അത് നിഷേധിക്കുകയായിരുന്നു. എന്നാൽ തനിക്ക് അവകാശപ്പെട്ട രേഖകൾ കിട്ടിയാലേ താൻ ഫാദർ അയ്യങ്കാനയിലിന്റെ പള്ളിമുറിയിൽ നിന്ന് പോകൂ എന്ന് വാശിപിടിച്ച റജീനയോട് ഒരു വൈദീകന് നിരക്കാത്ത രീതിയിൽ പെരുമാറിയെന്നായിരുന്നു പരാതി. ഇത് സംബന്ധിച്ച പരാതി അന്ന് ഒല്ലൂർ പൊലീസ് സ്റ്റേഷനിൽ കൊടുത്തെങ്കിലും അരമനയിലെ ഉന്നതരും അന്നത്തെ മുഖ്യമന്ത്രിയായ ഉമ്മൻ ചാണ്ടിയും കൂടി പരാതി മുക്കുകയായിരുന്നു.
വ്യക്തിസ്വാതന്ത്ര്യത്തിന്മേലുള്ള സഭയുടെ കടന്നുകയറ്റത്തെക്കുറിച്ച് പൊതുവേദികളിൽ റജീന സംസാരിച്ചിരുന്നു. സഭാദ്ധ്യക്ഷന്മാരെ സർവ്വേശ്വരൻ നിയമിച്ചതല്ലെന്നും അതുകൊണ്ടുതന്നെ അവരെ അന്ധമായി അനുസരിക്കാനാവില്ലെന്നും റജീന തുറന്നടിച്ചിരുന്നു. ഈശ്വരന്റെ മുമ്പിൽ സർവ്വരും സമന്മാരാണെന്നും വ്യക്തിപരമായും സമൂഹത്തെ സേവിക്കാനും സ്നേഹിക്കാനും സ്വാതന്ത്ര്യമുണ്ടെന്നും സഭ ഈ സ്വാതന്ത്ര്യത്തെ നിഷേധിക്കുകയാണെന്നും റജീന പൊതുവേദികളിൽ പ്രസംഗിച്ചിരുന്നു.കന്യാസ്ത്രി മഠങ്ങളിലെ ഇപ്പോഴുള്ള ദുരവസ്ഥ മാറണമെന്നും സമഗ്രമായ പരിഷ്കാരങ്ങൾ നടപ്പിൽ വരുത്താൻ സഭ തയ്യാറാവണമെന്നും റജീന പൊതുവേദികൾ പ്രസംഗിച്ചിരുന്നു. ഇത്തരത്തിൽ മാറ്റങ്ങൾക്ക് സഭ തയ്യാറാവുന്നില്ലെങ്കിൽ ഭാവിയിൽ കന്യാസ്ത്രീ മഠങ്ങളിൽ പെൺകുട്ടികൾ വരില്ലെന്നും റജീന മുന്നറിയിപ്പ് നൽകിയിരുന്നു.
നേരത്തെ ഇറച്ചി വിപണിയുടെ സിരാകേന്ദ്രമായ ഒല്ലൂരിലെ വിശ്വാസികളെ ഇറച്ചിവെട്ടുകാർ എന്നുവിളിച്ചുകൊണ്ട് ഫാദർ അയ്യങ്കാനയിൽ അധിക്ഷേപിച്ചിരുന്നു. ഇതിനെതിരെ വിശ്വാസികൾ അരമനയിൽ പരാതികൊടുക്കുകയും അയ്യങ്കാനയിലിനെ സ്ഥലം മാറ്റണമെന്നും അപേക്ഷിച്ചിരുന്നു. പക്ഷെ ബിഷപ്പ് താഴത്തിലിന്റെ സ്വന്തക്കാരനായ അയ്യങ്കാനയിലിനെ ഒല്ലൂരിൽ തന്നെ വാഴിക്കുകയായിരുന്നു.
വിശ്വാസികളുടെ പൊതുയോഗം വിളിക്കാതെ ഫാദർ ജോൺ അയ്യങ്കാനയിൽ തനിക്ക് താൽപ്പര്യമുള്ള ഗുണ്ടകളെ വച്ച് പള്ളി ഭരണം കയ്യാളിയതും പള്ളിയുടെ ഫണ്ട് ധൂർത്തടിച്ചതുമാണ് ഒല്ലൂരിലെ വിശ്വാസികളെ ഇപ്പോൾ ചൊടിപ്പിച്ചത്. തന്നിഷ്ടപ്രകാരം പള്ളിവാതിലുകൾ അടച്ചിട്ട് വിശ്വാസികളെ തുരത്തുന്നുവെന്ന ആരോപണവും നിലനിൽക്കുന്നു.പ്രശ്നമുണ്ടായാൽ സ്വകാര്യമുറിയിൽ കടന്ന് വാതിലടയ്ക്കുന്ന ഫാദർ ജോൺ അറിയപ്പെടുന്നത് ഫാദർ കുഴിയാന എന്നത്രെ.
ഇടവകയിലെ പെൺകുട്ടികൾ വിവാഹത്തി്ന്റെ മുന്നോടിയായി നമസ്കാരം മന:പ്പാഠം ചൊല്ലികേൾപ്പിക്കാൻ വന്നാൽ ഫാദർ ജോൺ യാതൊരു വിട്ടുവീഴ്ച്ചയ്ക്കും തയ്യാറാവില്ല. ഇതിൽ സഹികെട്ട ഒരാൾ ഫാദർ ജോണിനോട് ഇങ്ങനെ ചോദിച്ചത്രേ; ' അച്ചൻ ഇപ്പോഴും പ്രാർത്ഥനാപുസ്തകം നോക്കിത്തന്നെയാണല്ലോ കുർബ്ബാന ചെല്ലുന്നത്.'' ഇതുകേട്ട ഫാദർ കുട്ടിയെ ഒരുപാട് ബുദ്ധിമുട്ടിച്ചുവെന്നും പറയപ്പെടുന്നു. പിന്നീട് വീട്ടുകാർ ഇടപെട്ടാണ് കാര്യങ്ങൾ അവസാനിപ്പിച്ചതത്രേ..
പണമുള്ള വീട്ടിൽ നിന്നാണ് നമസ്കാരം ചൊല്ലിക്കേൾക്കാൻ വരുന്നതെങ്കിൽ ഫാദർ ജോണിന് നമസ്കാരം തൃപ്തിയാവണമെങ്കിൽ അമ്പതിനായിരം രൂപ കൈക്കൂലിയായി കൊടുക്കണമെന്നും ആരോപണമുണ്ട്. ഫാദർ ജോൺ തുകയിന്മേൽ വില പേശി പേശി നിൽക്കുമത്രെ. അവസാനം പതിനായിരത്തിലോ അയ്യായിരത്തിലോ കച്ചവടം ഉറപ്പിക്കുമെന്നും ആരോപണമുണ്ട്.
കഴിഞ്ഞ കുറെ നാളുകളായി ഒല്ലൂർ പള്ളിയിൽ വിശ്വാസികൾ കലാപം ആരംഭിച്ചിട്ട്. ഇക്കഴിഞ്ഞ ദിവസം സംഘർഷമുണ്ടായി. ഫാദർ ജോൺ അയ്യങ്കാനയിലിന്റെ ഗുണ്ടകൾ പള്ളിയുടെ താക്കോൽക്കൂട്ടം കൊണ്ട് വിശ്വാസിയായ മുൻ കോർപറേഷൻ കൗൺസിലർ ജോൺ കാഞ്ഞിരത്തിങ്കലിനെ ഇടിച്ചുവീഴ്ത്തി. അങ്ങനെയാണ് വിശ്വാസികൾ അരമനയിലേക്ക് മാർച്ച് നടത്തിയത്.
പൊറുതിമുട്ടിയ വിശ്വാസികൾ തൃശൂർ ആർച്ച് ബിഷപ് ആൻഡ്രൂസ് താഴത്തിനെ കണ്ടു സങ്കടം ഉണർത്തിക്കവെയാണ് കാര്യങ്ങൾ തെളിഞ്ഞുവന്നത്.വിശ്വാസികൾ തന്നെ കാണാൻ വരുന്നുണ്ടെന്നറിഞ്ഞ ആർച്ച് ബിഷപ് ് ആലപ്പുഴയ്ക്ക് പോകുകയാണെന്നുപറഞ്ഞു തടിതപ്പാൻ നോക്കി. വിശ്വാസികൾ ബിഷപ്പിന്റെ കാർ തടഞ്ഞപ്പോൾ ''തല്ലുകൊണ്ടവർ ആശുപത്രിയിൽ പോയി കിടക്കടാ. അരമനയിൽ അല്ലടാ വരേണ്ടത്.'' എന്നുപറഞ്ഞു ബിഷപ്പ് ആക്രോശിച്ചു.
പിന്നീട് ഗത്യന്തരമില്ലാതെ വന്നപ്പോൾ രാത്രി എട്ടു മണിക്ക് പ്രശ്നം പരിഹരിക്കാമെന്നു പറഞ്ഞ് ആർച്ച് ബിഷപ് സ്ഥലം വിടുകയായിരുന്നു. വൈകീട്ട് എഴുമണി മുതൽ അരമനയിൽ വിശ്വാസികൾ തടിച്ചുകൂടി. ഏകദേശം അഞ്ഞൂറോളം വിശ്വാസികൾ അരമനയിൽ തടിച്ചുകൂടിയിരുന്നു. ഏറെ വൈകിയിട്ടും ആർച്ച് ബിഷപ് ് സ്ഥലത്തെത്തിയില്ല. പിന്നീട് പത്തു മണിയോടെ പൊലീസിനെ കൂട്ടിയായിരുന്നു വരവ്. ചർച്ചയിൽ ബിഷപ്പ് വിശ്വാസികളോട് സംസാരിക്കാൻ തയ്യാറായില്ല.
ഫാദർ ജോൺ അയ്യങ്കാനയിൽ വികാരിയായ എല്ലാ പള്ളികളിലും പ്രശ്നക്കാരൻ തന്നെ. പള്ളി ഫണ്ട് വിശ്വാസികളറിയാതെ അടിച്ചുമാറ്റുകയാണ് മുഖ്യ ലക്ഷ്യം. ആരെങ്കിലും ചോദ്യം ചെയ്താൽ ധാർഷ്ട്യത്തോടുകൂടി അവരെ പള്ളി ഗുണ്ടകളെ വച്ച് അടിച്ചമർത്തുകയാണ് അയ്യങ്കാനയിലിന്റെ പണി. എടോ പോടോ വിളികളാണ് അയ്യങ്കാനയിലിന്റെ എപ്പോഴത്തെയും വിശുദ്ധ വിളികൾ.
പുല്ലൂരിലെ ഹോളി ഫാമിലി ഹോസ്പിറ്റലിലെ ഡോ. ആന്റോ മകന്റെ വിവാഹക്കാര്യം പറയാനാണ് പണ്ട് ഫാദർ കുരിയിച്ചിറ എന്ന സ്ഥലത്തെ വികാരിയായ സമയത്ത് ചെന്നത്. എടോ പോടോ എന്ന വിളികേട്ട ഡോ. ആന്റോ ഫാദറോട് പറഞ്ഞു; ''എന്നെ ഒന്നുകിൽ ഡോക്ടർ അല്ലെങ്കിൽ ആന്റോ എന്ന് വിളിച്ചാൽ മതി.'' അങ്ങനെ പറഞ്ഞതിന് ഡോക്ടറോട് പ്രതികാരം ചെയ്തത് മകന്റെ വിവാഹത്തിന് അമ്പതിനായിരം രൂപ ചോദിച്ചു. പിന്നീട് പലരും ഇടപ്പെട്ട് തുക അയ്യായിരമാക്കി. എന്നിട്ട് ഡോ. ആന്റോവിന്റെ മകന്റെ വിവാഹത്തിന് ഫാദർ ജോൺ അയ്യങ്കാനയിലിന്റെ പങ്കെടുത്തില്ല. പകരം മറ്റൊരു വൈദികനെ വച്ചുകൊണ്ട് വിവാഹ കൂദാശ നിർവഹിക്കുകയായിരുന്നു.
ഈ മാസം 14 ന് വിശ്വാസികളുമായുള്ള ചർച്ച അക്ഷരാർഥത്തിൽ അലങ്കോലമായി. ചർച്ച അലങ്കോലമാകുമെന്ന മുൻകരുതലിൽ ബിഷപ്പ് ആൻഡ്രൂസ് താഴത്ത് പൊലീസിന്റെ സഹായം തേടിയിരുന്നു. ചർച്ചയ്ക്ക് വരുന്നവർ ആദ്യം അസിസ്റ്റന്റ് കമ്മീഷണർ ഓഫ് പൊലീസിനെ (എ.സി.പി.) കണ്ട് ഹാജർ കൊടുത്തതിനുശേഷമായിരുന്നു അരമനയിൽ ചർച്ച അരങ്ങേറിയത്.
ചർച്ചക്ക് വരാൻ അനുവദിച്ചത് പത്തോളം വിശ്വാസികളെ മാത്രമാണെങ്കിലും ഒട്ടേറെ വിശ്വാസികൾ എ.സി.പി.യുടെ ഓഫീസിലും അരമനയിലും എത്തിയിരുന്നു. ചർച്ച ആരംഭിക്കുന്നതിനുമുമ്പുതന്നെ ബിഷപ്പ് താഴത്ത് നയം വ്യക്തമാക്കി, ''പള്ളി ഭരണം കാനോൻ നിയമം പ്രകാരം നടത്തും. വിശ്വാസികൾ പറയുംപോലെ പള്ളിഭരണം നടത്താൻ പറ്റില്ല. അതുകൊണ്ട് ഒല്ലൂർ പള്ളി പ്രശ്നത്തിൽ കാനോൻ നിയമം പ്രകാരം തൽക്കാലം ഒന്നും ചെയ്യാനില്ല. ഫാദർ ജോൺ അയ്യങ്കാനയിൽ ഒല്ലൂർ പള്ളി വികാരിയായി തുടരും.'' ബിഷപ്പിന്റെ ഈ പ്രഖ്യാപനത്തിലൂടെ ചർച്ചകളുടെ വാതിലുകൾ കൊട്ടിയടഞ്ഞു. രോഷാകുലരായ വിശ്വാസികൾ പൊലീസ് വിരട്ടിയതിനെ തുടർന്ന് അരമന വിട്ടു. വിശ്വാസികളുടെ തുടർ നടപടികൾ അണിയറയിൽ ചർച്ച ചെയ്തു വരുന്നു. അതിനിടെ സംഭവത്തിൽ അന്വേഷണ കമ്മീഷനെ നിയോഗിച്ചിട്ടുണ്ട്.
അതിനിടെ, ഒല്ലൂർ പള്ളി പരിസരത്ത് ആര്ച്ച് ബിഷപ്പിനും ഫാദർ അയ്യങ്കാനയിലിനുമെതിരെ ഫ്ളെക്സ് ബോഡുകൾ ഉയർന്നു. കാനോൻ നിയമത്തെ ചോദ്യം ചെയ്തുകൊണ്ടുള്ള വിശദാംശങ്ങളാണ് ഫ്ളെക്സ് ബോഡുകളിൽ എഴുതിയിരിക്കുന്നത്. ഇടവകയിലെ പള്ളി സ്വത്തിന്മേൽ ഇടവകയിലെ വിശ്വാസികൾക്ക് കൂടി അധികാരവും അവകാശവും ആവശ്യപ്പെട്ടുകൊണ്ടുള്ള ഫ്െളക്സെഴുത്തുകളാണ് കൂടുതലും.
എന്തായാലും വരും നാളുകൾ ഒല്ലൂരിൽ സംഘർഷത്തിന്റെ നാളുകളായിരിക്കും. ഫാദർ അയ്യങ്കാനയിലിനെ ഒല്ലൂരിൽ നിന്ന് മാറ്റുക എന്നുതന്നെയായിരിക്കും വിശ്വാസികളുടെ പ്രധാന അജണ്ട. വരും നാളുകളിൽ വിജയിക്കുന്നത് ബിഷപ്പ് ആൻഡ്രൂസ് താഴത്തിലിന്റെ കാനോൻ നിയമമോ ഒല്ലൂരിലെ വിശ്വാസികൾ മുന്നോട്ടുവക്കുന്ന ഇടവക നിയമമോ? കേരളം കാതോർക്കുന്നതും ഇതിന്നുത്തരമാണ്.
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്