അനക്സ് ഒന്നിൽ രവീന്ദ്രനാഥിന്റെ പഴയ മുറിയിലേക്ക് മൊയ്ദീൻ മാറിയപ്പോൾ ചെലവായത് 12 ലക്ഷം; രണ്ട് ദിവസം മുമ്പ് വരെ എല്ലാ സുഖസൗര്യങ്ങളുമായി മൊയ്ദീൻ ജോലി ചെയ്ത ഓഫീസിനെ മുഖ്യമന്ത്രിയുടെ ഉപദേശകന്മാർക്ക് വേണ്ടി മാറ്റാൻ ഖജനാവിൽ നിന്ന് ഒഴുക്കുക 39 ലക്ഷം രൂപ; എല്ലാം എത്തുന്നത് പാർട്ടിയുടെ സ്വന്തം ഊരാളുങ്കലിലേക്കും; ചാനലുകളിലെ പ്രൈംടൈം ആഴ്ചയിൽ നാല് ദിവസം വാങ്ങാൻ നിയമസഭയും: പ്രളയദുരിതാശ്വാസ പ്രവർത്തനവും ഓഫീസ് നവീകരണവും നടത്തുന്ന മുഖ്യൻ! ധൂർത്ത് ചർച്ച തീരുന്നില്ല
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: എ സമ്പത്തിനെ ഡൽഹിയിൽ നിയമിച്ചു, വേലപ്പൻനായരെ ഹൈക്കോടതിയിൽ ലെയിസൺ ഓഫീസറുമാക്കി. സർക്കാരിന്റെ ധൂർത്തിനെതിരെ എത്ര വിവാദമുണ്ടായാലും സർക്കാരിന് കുലുക്കമില്ല. വീണ്ടും മുഖ്യമന്ത്രിയുടെ ഓഫീസ് വിപുലീകരിക്കുകയാണ്. അതിന് വേണ്ടി മാറ്റി വയ്ക്കുന്നത് 39 ലക്ഷം രൂപ. കഴിഞ്ഞ ആഴ്ച വരെ ഇനി നവീകരിക്കാൻ പോകുന്ന സ്ഥലത്ത് ജോലിയെടുത്തിരുന്നത് മന്ത്രിയായിരുന്നു. സഹകരണമന്ത്രി എ സി മൊയ്ദീൻ. മൊയ്ദീൻ ഒഴിഞ്ഞിടത്ത് മുഖ്യമന്ത്രിയുടെ ഓഫീസിന് പ്രവർത്തിക്കാൻ ഇനിയും നവീകരണം. മുഖ്യമന്ത്രിയുടെ ഉപദേഷ്ടാക്കൾക്ക് സ്വന്തമായ ഓഫീസ് ഒരുക്കാനാണ് ഈ ചെലവിടൽ.
മുഖ്യമന്ത്രിയുടെ നാം മുന്നോട്ട് എന്ന പരിപാടി സർക്കാർ തന്നെ ഷൂട്ട് ചെയ്ത് ചാനലുകളിൽ കാണിക്കുന്നുണ്ട്. കൈരളി ടിവിയാണ് ഇതിന്റെ ജോലികൾ ചെയ്യുന്നത്. കൈരളി ഷൂട്ട് ചെയ്യുന്ന മുഖ്യമന്ത്രിയുടെ പരിപാടി പണം കൊടുത്ത് സ്ലോട്ട് എടുത്ത് മറ്റ് ചാനലുകളിൽ കാണുന്നതിന് സമാനമായ ഇടപെടലിനാണ് നിയമസഭയും തയ്യാറെടുക്കുന്നത്. ആഴ്ചയിൽ നാല് ദിവസം ഇത്തരം പരിപാടികൾ ചാനലുകളിൽ സംപ്രേഷണം ചെയ്യാനാണ് തീരുമാനം. പ്രൈം ടൈമിലാകും ഇത്. ഇതിനുള്ള നടപടികൾ തുടങ്ങിയതിന്റെ സൂചനകളും പുറത്തു വരുന്നു. നിയമസഭയുടെ ഇത്തരത്തിലുള്ള ആദ്യ ഇടപെടലാണ് ഇത്. ഖജനാവിൽ നിന്ന് തന്നെയാകും ഇതിനും കാശൊഴുകുക. ഇതിന് പുറമേയാണ് മുഖ്യമന്ത്രിയുടെ ഓഫീസ് വിപുലമാക്കാനുള്ള ചെലവ്.
സെക്രട്ടറിയേറ്റിലും അനക്സ് ഒന്നിലുമായിരുന്നു നേരത്തെ മന്ത്രിമാരുടെ ഓഫീസുകൾ പ്രവർത്തിച്ചിരുന്നത്. അനക്സ് 2 വന്നതോടെ ആറു മന്ത്രിമാർ അങ്ങോട്ട് മാറി. അങ്ങനെ അനക്സ് ഒന്നിൽ ചില മുറികൾ ഒഴിവു വന്നു. ഇവിടേക്കാണ് നോർത്ത് ബ്ലോക്കിൽ നിന്ന് എസി മൊയ്ദീൻ മാറിയത്. സി രവീന്ദ്രനാഥ് മന്ത്രിയായിരുന്നപ്പോൾ ഉപയോഗിച്ച ഓഫീസ്. പക്ഷേ ഈ മന്ത്രി ഓഫീസിലേക്ക് മൊയ്ദീൻ മാറിയപ്പോൾ ഖജനാവിൽ നിന്ന് ചെലവാക്കിയത് പന്ത്രണ്ടര ലക്ഷം രൂപ. പണി പൂർത്തിയാതോടെ കഴിഞ്ഞ ദിവസം മൊയ്ദീൻ അനക്സ് 1ലെ അഞ്ചാം നിലയിൽ എത്തി. ഇതോടെ മുഖ്യമന്ത്രിയുടെ ഓഫീസിന് മുന്നിലെ മന്ത്രിശല്യവും മാറി. മുഖ്യമന്ത്രിയുടെ നിലയിൽ മറ്റൊരു അധികാര കേന്ദ്രം വേണ്ടെന്ന ചിന്തയാണ് മൊയ്ദീനെ കുടിയൊഴുപ്പിക്കാൻ കാരണമായി ഉയർന്നു കേട്ടത്. അങ്ങനെ മൊയ്ദീൻ ഉപയോഗിച്ച സ്ഥലം വീണ്ടും ഉപയോഗിക്കാനാണ് 39 ലക്ഷം രൂപ ചെലവിട്ടത്. ഇതിനൊപ്പം ധൂർത്തിൽ നിയമസഭയും പിന്നോട്ട് പോകാൻ ആഗ്രഹിക്കുന്നില്ല. ടിവി ചാനലുകൾക്ക് പരിപാടി ഉണ്ടാക്കി നൽകി കാശ് കൊടുത്ത് സംപ്രേഷണം ചെയ്യാനാണ് നിയമസഭയുടെ ആലോചന. അങ്ങനെ ഖജനാവിൽ നിന്ന് പണം പല വഴിക്ക് ഒഴുകുകയാണ്.
പ്രളയത്തിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാൻ നെട്ടോട്ടമോടുമ്പോഴാണ് ഈ ചെലവുകൾ. യുഡിഎഫ് സർക്കാരിന്റെ കാലത്ത് നോർത്ത് ബ്ലോക്കിലെ മൂന്നാം നിലയിൽ രണ്ട് ഓഫീസുകൾ ഉണ്ടായിരുന്നു. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടേയും വ്യവസായ മന്ത്രി പികെ കുഞ്ഞാലിക്കുട്ടിയുടേയും. രണ്ടു പേരും പരസ്പര സഹകരണത്തോടെ പ്രവർത്തിച്ചു. എന്നാൽ ഉപദേശകർ കൂടിയതോടെ ആർക്കും പിണറായിയുടെ ഓഫീസിൽ ഇരിക്കാൻ പോലും സ്ഥലമില്ലാതെയായി. മാധ്യമ പ്രവർത്തകർ തന്നെ നിരവധി പേർ സംഘത്തിലുണ്ട്. ഇവർക്കെല്ലാം അർഹമായ സ്ഥാനവും ഇരിപ്പിടവും നൽകണം. ഇതിന് വേണ്ടിയാണ് മൊയ്ദീനെ ഒഴിപ്പിച്ചത്. ഇത് എല്ലാ സൗകര്യങ്ങളുമുള്ള മന്ത്രി മുറിയായിരുന്നു. എന്നിട്ടും ലക്ഷങ്ങൾ പൊടിച്ച് നവീകരണം. ഇതിന്റെ ഗുണമെല്ലാം കിട്ടുന്നത് ഊരാളുങ്കൽ സർവ്വീസ് സൊസൈറ്റിക്കും. സിപിഎമ്മിന് ബന്ധമുള്ള കണ്ണൂരിലെ സംഘത്തിന് വലിയ നേട്ടമാണ് ഓരോ നവീകരണവും.
കോടതിയിലെ കാര്യങ്ങൾ വേഗത്തിലാക്കാനാണ് ഹൈക്കോടതിയിൽ ലെയിസൺ ഓഫീസറായി വേലപ്പൻ നായരെ നിയമിച്ചത്. അഡ്വക്കേറ്റ് ജനറലിന്റെ ഓഫീസിലാണ് മുറി ഒരുക്കിയത്. ഇത് വിവാദമായി. വേലപ്പൻനായർക്കും തിരുവനന്തപുരത്ത് ജോലി നോക്കാനാണ് ഇഷ്ടം. അതുകൊണ്ട് വേലപ്പൻനായർക്ക വേണ്ടിയാണ് മുറി തയ്യാറാക്കുന്നതെന്ന സൂചനയുണ്ട്. ഇതിനൊപ്പം മുഖ്യമന്ത്രിയുടെ സംഘത്തിൽ ഈയിടെ എത്തിയ പഴയ ദേശാഭിമാനി ജീവനക്കാരൻ പിഎം മനോജിനും നല്ല ഇരിപ്പിടം കൊടുക്കണമെന്ന ചിന്ത പിണറായിക്കുണ്ട്. ഇതിന് വേണ്ടിയാണ് പുതിയ ധൂർത്തെന്നാണ് ഉയരുന്ന വാദം. മുഖ്യമന്ത്രി പിണറായി വിജയന് ഉപദേശികളുടെയും ഫെലോമാരുടെയും നവമാധ്യമ സഹായികളുടെയും എണ്ണം പെരുകിയതോടെയാണ് സെക്രട്ടേറിയേറ്റിലെ നോർത്ത് ബ്ലോക്കിലെ ഓഫീസിൽ നിന്ന് വ്യവസായ മന്ത്രി എ.സി മൊയ്തീൻ പുറത്തായത് എന്നതും ശ്രദ്ധേയമാണ്. നോർത്ത് ബ്ലോക്കിലെ മൂന്നാം നിലയിലെ വ്യവസായ മന്ത്രിയുടെ ഓഫീസ് ഒഴിപ്പിച്ച് അവിടെ ഉപദേശികളെയും ഫെലോമാരെയും കുടിയിരുത്തും.
ഭരണസിരാ കേന്ദ്രമായ സെക്രട്ടേറിയറ്റിലെ മർമ പ്രധാനമായ കെട്ടിടമാണ് നോർത്ത് ബ്ലോക്ക്. ഇവിടെ മൂന്നാം നിലയിലാണ് മുഖ്യമന്ത്രിയുടെ ഓഫീസ്്. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ തൊട്ട് എതിരെ ഉള്ള റൂം ഓഫീസായി ലഭിക്കുന്നത് അഭിമാനമായാണ് മറ്റു മന്ത്രിമാർ കാണുന്നത്. മുഖ്യമന്ത്രിയുടെ ഏറ്റവും വിശ്വസ്തനായ മന്ത്രിക്കോ മുന്നണി സർക്കാരിൽ ഏറ്റവും പ്രബലനായ മന്ത്രിക്കോ ആകും ഈ ഓഫീസ് സാധാരണയായി ലഭിക്കുക. ഈ സർക്കാർ അധികാരം ഏറ്റപ്പോൾ മന്ത്രിസഭയിലെ രണ്ടാമൻ എന്നു കരുതപ്പെട്ടിരുന്ന ഇ.പി.ജയരാജനാണ് ഈ ഓഫീസ് കിട്ടിയത്. ബന്ധു നിയമന വിവാദത്തിൽ ജയരാജൻ രാജിവച്ചതിനെ തുടർന്ന് നടന്ന മന്ത്രിസഭാ പുനഃ സംഘടനയിലാണ് എ.സി.മൊയ്തീന് വ്യവസായ വകുപ്പ് ലഭിക്കുന്നത്. ഇതിനിടെ വീണ്ടും ജയരാജൻ വ്യവസായ മന്ത്രിയായി. മൊയ്ദീന് അതോടെയാണ് അദ്ദേഹം നോർത്ത് ബ്ലോക്കിലെ മൂന്നാം നിലയിലേക്ക് വരുന്നത്. ഇതിനിടെയാണ് മുഖ്യമന്ത്രിയുടെ ഓഫീസിൽ ഉപദേശികളായും മറ്റും കൂടുതൽ പേർ നിയമിതരാകുന്നത്.
ചീഫ് സെക്രട്ടറി സ്ഥാനത്തു നിന്ന് വിരമിച്ച നളിനി നെറ്റോ മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി ആയപ്പോൾ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ആയിരുന്ന വി എസ്.സെന്തിലിനെ വൻകിട പദ്ധതികളുടെ ഏകോപന ചുമതലയുള്ള പ്രിൻസിപ്പൽ സെക്രട്ടറി ആക്കി. സെപ്റ്റംബർ 30നാണ് സെന്തിൽ വിരമിച്ചത്. ഓഗസ്റ്റ് 30ന് വിരമിച്ച നളിനി നെറ്റോക്ക് മുഖ്യമന്ത്രിയുടെ ഓഫീസിൽ പുനർ നിയമനം ലഭിച്ചപ്പോൾ ആദ്യ നാളുകളിൽ ഇരിക്കാൻ ഓഫീസ് ഇല്ലായിരുന്നു. സെന്തിൽ വിരമിച്ചപ്പോൾ വ്യവസായ മന്ത്രിയുടെ സമീപത്തെ അദേഹത്തിന്റെ ഓഫീസിലേക്ക് നളിനി നെറ്റോ കുടിയേറി. മുഖ്യമന്ത്രിയുടെ ഓഫീസിൽ തന്നെ നിയമനം ലഭിച്ച സെന്തിൽ ഇപ്പോൾ നാലാമത്തെ നിലയിലുമാണ്. ഈ നില ഇപ്പോൾ മുഖ്യമന്ത്രിമാരുടെ ഉപദേശികളെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ഉപദേശികൾക്ക് പുറമേ ഭരണത്തിൽ പ്രൊഫഷണലിസം കൊണ്ടുവരാൻ ഐടി ഫെലോമാരെക്കൂടി നിയമിച്ചപ്പോൾ ഇരുത്താൻ സ്ഥലമില്ലാത്ത അവസ്ഥയാണ്. ഇതാണ് മൊയ്തീന്റെ സ്ഥാനചലനത്തിന് വഴിവച്ചത്.
വ്യവസായ മന്ത്രിയുടെ ഓഫീസ് ഒഴിപ്പിക്കുന്നതോടെ നോർത്ത് ബ്ലോക്കിലെ മൂന്നാം നില പൂർണമായി മുഖ്യമന്ത്രിയുടെ ഓഫീസിന് സ്വന്തമായി. വിവിധ സ്ഥലങ്ങളിലായി ചിതറികിടക്കുന്ന പ്രിൻസിപ്പൽ സെക്രട്ടറി, ഉപദേശികൾ, ഫെലോമാർ എന്നിവർ അടക്കമുള്ള എല്ലാ പ്രധാനികളും മുഖ്യമന്ത്രിയുടെ ഓഫീസിന് അരികിലുള്ള ഓഫീസിൽ മൂന്നാം നിലയിലേക്ക് വരുമെന്നാണ് സൂചന. ഇതോടൊപ്പം മൂന്നാംനിലയിൽ വിശിഷ്ടരായ അതിഥികളെ സ്വീകരിക്കാൻ തക്കവണ്ണമുള്ള മുറി സജ്ജീകരിക്കാനും പദ്ധതിയുണ്ട്. നോർത്ത് ബ്ലോക്കിന്റെ കവാടത്തിലും ലിഫ്റ്റ് പരിസരത്തെയും മേൽക്കൂര സീലിങ് പിടിപ്പിച്ചു മോടികൂട്ടി കഴിഞ്ഞു. വ്യവസായ മന്ത്രിയുടെ ഓഫീസ് മാറുന്നതോടെ നോർത്ത് ബ്ലോക്കിലെ മൂന്നാം നിലയിലേക്കുള്ള പ്രവേശനത്തിനും കൂടുതൽ നിയന്ത്രണം വരും.
Stories you may Like
- പിണറായിയെ 'സംഘി'യാക്കി സമസ്ത മുഖപത്രം; പിണറായിയെ വിമർശിച്ച് സമസ്ത എത്തുമ്പോൾ
- 'പ്രധാനമന്ത്രിയെ എതിർക്കുന്നതിൽ ഏതറ്റംവരെ പോകും?', വിമർശിച്ച് ബിജെപി
- 'കോടതിയിൽ ചോദിക്കുന്ന ചോദ്യങ്ങൾ വേണ്ട'; പ്രകോപിതനായി മുഖ്യമന്ത്രി
- മാസപ്പടി കേസിലെ യഥാർഥ പ്രതി മുഖ്യമന്ത്രിയെന്ന് മാത്യു കുഴൽനാടൻ
- മാസപ്പടി വിവാദത്തിൽ മറുപടിയുമായി മുഖ്യമന്ത്രി
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്