കോറോമാൻഡലും, ഹൗറയും പാഞ്ഞ റൂട്ടിൽ കവച് ഉണ്ടായിരുന്നെങ്കിൽ 288 മനുഷ്യജീവനുകളെ കാക്കുമായിരുന്നോ? കൂട്ടയിടി ഒഴിവാക്കാൻ ഉള്ള സംവിധാനം ഇല്ലാതിരുന്നത് ഗുരുതര വീഴ്ചയെന്ന് മമത ബാനർജി അടക്കം പ്രതിപക്ഷം റെയിൽവെയെ പ്രതിക്കൂട്ടിലാക്കുമ്പോൾ, വിദഗ്ദ്ധർക്കിടയിൽ വ്യത്യസ്ത അഭിപ്രായം; വാദ-എതിർവാദങ്ങൾ ഇങ്ങനെ
മറുനാടൻ മലയാളി ബ്യൂറോ
ബാലസോർ: ഒഡിഷയിലെ ട്രെയിൻ ദുരന്തം, കൂട്ടയിടി ഒഴിവാക്കാൻ കഴിയുന്ന കവച് സംവിധാനം ഉണ്ടായിരുന്നെങ്കിൽ സംഭവിക്കില്ലായിരുന്നോ? 288 പേരുടെ മരണത്തിനിടയാക്കിയത് കവച് ഇല്ലാതിരുന്നതുകൊണ്ടാണെന്ന വിമർശനം പ്രതിപക്ഷം ആദ്യം മുതലേ ഉയർത്തുന്നു. ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയാണ് ഈ വിഷയം ആദ്യം വിവാദമാക്കിയത്. ' എനിക്കറിയാവുന്നിടത്തോളം കൂട്ടയിടി ഒഴിവാക്കൽ സംവിധാനം ട്രെയിനിൽ ഇല്ലായിരുന്നു. ഈ സംവിധാനം ഉണ്ടായിരുന്നെങ്കിൽ, ദുരന്തം സംഭവിക്കുമായിരുന്നില്ല', മമത ബാനർജി ദുരന്ത ഭൂമി സന്ദർശിക്കവേ വിമർശിച്ചു. എന്നാൽ, ഇത് കൂട്ടയിടി ഒഴിവാക്കൽ സംവിധാനത്തിന്റെ പ്രശ്നം അല്ലെന്നാണ് റെയിൽവെ മന്ത്രി അശ്വനി വൈഷ്ണവ് പ്രതികരിച്ചത്.
എന്തായാലും ഇക്കാര്യത്തിൽ വിദഗ്ധരും, ഉദ്യോഗസ്ഥരും വ്യത്യസ്ത അഭിപ്രായങ്ങൾ പ്രകടിപ്പിക്കുന്നു. 120 ലേറെ കിലോമീറ്റർ വേഗത്തിൽ വന്ന കൊറോമാൻഡൽ എക്സ്പ്രസ് പെട്ടെന്ന് ലൂപ്പ് ലൈനിലേക്ക് കയറിയപ്പോൾ ഗുഡ്സുമായി കൂട്ടിയിടിക്കാതിരിക്കാൻ ഉള്ള ഓട്ടോമാറ്റിക് ബ്രേക്കുകൾ പ്രവർത്തിപ്പിക്കാൻ തക്ക സമയം ഇല്ലായിരുന്നു എന്നാണ് പല വിദഗ്ധരും പറയുന്നത്.
ഈ റൂട്ടിൽ കവച് ഇല്ലായിരുന്നുവെന്ന് ഇതിനകം സ്ഥിരീകരിച്ചുകഴിഞ്ഞിട്ടുണ്ട്. റെയിൽവെയിലെ മുതിർന്ന ഉദ്യോഗസ്ഥനും വന്ദേഭാരത് ഡിസൈനറുമായ സുധാൻശു മണി പറയുന്നത് ഇങ്ങനെ:' കവച് ഉണ്ടായിരുന്നെങ്കിലും അപകടം ഒഴിവാക്കാൻ കഴിയുമായിരുന്നില്ല. ലൂപ്പ് ലൈനിലേക്ക് കയറിയപ്പോൾ, ചരക്കുതീവണ്ടി കണ്ടയുടൻ ഡ്രൈവർക്ക് ബ്രേക്ക് ചെയ്യാൻ കഴിയുമായിരുന്നില്ല. കാരണം ട്രെയിൻ 120 ലധികം കിലോമീറ്റർ വേഗത്തിലാണ് സഞ്ചരിച്ചുകൊണ്ടിരുന്നത്'.
എവിടെ കവച്?
ട്രെയിനുകളുടെ കൂട്ടയിടി ഒഴിവാക്കാൻ രാജ്യത്തുടനീളം കവച് സംവിധാനം ഏർപ്പെടുത്തി വരികയായിരുന്നു റെയിൽവെ. ഒരു ട്രെയിൻ സിഗ്നൽ തെറ്റിച്ചാൽ അപ്പോൾ കവച് മുന്നറിയിപ്പ് നൽകും.( സിഗ്നൽ പാസ്ഡ് അറ്റ് ഡേഞ്ചർ-എസ്പിഎഡി). ഈ സംവിധാനത്തിന് ട്രെയിൻ ഡ്രൈവർക്ക് മുന്നറിയിപ്പ് നൽകാനും മറ്റൊരു ട്രെയിൻ ഒരേ ട്രാക്കിൽ വന്നാൽ ബ്രേക്കുകളുടെ നിയന്ത്രണം ഏറ്റെടുക്കാനും, ട്രെയിൻ നിർത്താനും സാധിക്കും.
ഏന്തായാലും അപകടം ഉണ്ടായ റൂട്ടിൽ കവച് ഇല്ലായിരുന്നുവെന്ന് റെയിൽവെ വക്താവ് അമിതാഭ് ശർമ സ്ഥിരീകരിച്ചു. കൊറോൻഡൽ എക്സ്പ്രസിന്റെ ഏറ്റവും അധികം തകർന്നുപോയത് സ്ലീപ്പർ ക്ലാസ് കോച്ചുകളായിരുന്നു. അവധിക്കാലത്ത് ഈ കോച്ചുകളിൽ വൻതിരക്കായിരിക്കും. റിസർവ് ചെയ്യാത്ത യാത്രക്കാർ കൂടി കോച്ചുകളിൽ കടന്നുകൂടുക പതിവ്.
ട്രെയിനുകളുടെ ഓരോ മിനിറ്റിലെയും യാത്ര കൃത്യമായി ഒരു കേന്ദ്രത്തിലിരുന്നു നിരീക്ഷിക്കാനും ഒരു മേഖലയിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനുകളുടെ വിവരം അങ്ങോട്ടെത്തുന്ന മറ്റു ട്രെയിനുകൾക്കു ലഭ്യമാക്കാനും സഹായിക്കുന്ന കവച് ഇല്ലാതിരുന്നതിന് വലിയ വിലയാണ് കൊടുക്കേണ്ടി വന്നത് എന്നാണ് വിമർശനം
ആത്മനിർഭർ ഭാരതിന്റെ ഭാഗമായി കവച്
2022 ലെ ബജറ്റിലാണ് ആത്മനിർഭർ ഭാരതിന്റെ ഭാഗമായി കവച് അവതരിപ്പിച്ചത്. ഈ സാങ്കേതിക സംവിധാനത്തിന് കീഴിൽ 2000 കിലോമീറ്റർ റെയിൽവെ ശൃംഖല കൊണ്ടുവരാനാണ് ലക്ഷ്യമിട്ടത്. റെയിൽവെ മന്ത്രി അശ്വിൻ വൈഷ്ണവ് കവച് സംവിധാനം വിശദീകരിക്കുന്ന വീഡിയോ പ്രചരിക്കുന്നുണ്ട്. എന്തുകൊണ്ടാണ് ഇതുവരെ മൊത്തം റൂട്ടിൽ രണ്ടുശതമാനത്തിൽ മാത്രം കവച് ഏർപ്പെടുത്തിയതെന്നാണ് തൃണമൂൽ അടക്കം പ്രതിപക്ഷം ചോദിക്കുന്നത്. ഇതുവരെ കവച് നടപ്പാക്കിയത് 1445 കിലോമീറ്ററിൽ മാത്രമാണ്. അതായത് ആകെയുള്ള ട്രാക്കുകളുടെ 2 ശതമാനം മാത്രം. ബാക്കി 98 ശതമാനം ട്രാക്കുകളിലും കൂട്ടിയിടി ഒഴിവാക്കാനുള്ള ഈ സംവിധാനമില്ല.
2011-12 ൽ മമത മാനർജി റെയിൽവെ മന്ത്രി ആയിരിക്കുമ്പോൾ, ട്രെയിൻ കൊളീഷൻ അവോയിഡൻസ് സിസ്റ്റം കൊംണ്ടുവന്നിരുന്നു. മോദി സർക്കാർ അധികാരമേറ്റപ്പോൾ കവചെന്ന് പേര് മാറ്റി ക്രെഡിറ്റ് എടുത്തെന്നാണ് തൃണമൂലിന്റെ ആരോപണം. 2019 വരെ കവച് വിപുലമാക്കുന്നതിൽ കാര്യമായ പുരോഗതി ഉണ്ടായില്ലെന്നും തൃണമൂൽ പറഞ്ഞു. 2019 ലാണ് കവച് നിർമ്മാണത്തിനും സ്ഥാപനത്തിനുമായി മൂന്നുകമ്പനികൾക്ക് അംഗീകാരം നൽകിയത്.
റിസർച്ച് ഡിസൈൻസ് ആൻഡ് സ്റ്റാൻഡേഡ്സ് ഓർഗനൈസേഷൻ(RDSO) ഈ മൂന്നുകമ്പനികളുമായി സഹകരിച്ചാണ് കവച് വികസിപ്പിച്ചെടുത്തത്.
അമിത വേഗത്തിൽ പായുമ്പോളും കവചമാകും
ലോകോമോട്ടീവ് പൈലറ്റുകൾക്ക് അപായ സൂചന നൽകുന്നതിന്പുറമേ അമിത വേഗം നിയന്ത്രിക്കാനും കവച് ഇടപെടും. കനത്ത മൂടൽമഞ്ഞ് പോലെ മോശം കാലാവസ്ഥയിൽ വേണ്ട പിന്തുണ നൽകും. ഓട്ടോമാറ്റിക്കായി ബ്രേക്ക് പ്രവർത്തിപ്പിച്ചാണ് കവച് അപകടങ്ങൾ ഒഴിവാക്കുന്നത്. ദക്ഷിണമധ്യ റെയിൽവേയിലാണ് ഇതിന്റെ പൈലറ്റ് പദ്ധതി നടപ്പാക്കിയിരിക്കുന്നത്.
ലോക്കോമോട്ടീവ് പൈലറ്റുകൾ കൃത്യ സമയത്ത് പ്രവർത്തിക്കുന്നതിൽ പരാജയപ്പെട്ടാൽ, ഇടപെടുന്ന ഓട്ടോമാറ്റിക് ബ്രേക്ക് സംവിധാനം, വേഗത്തിൽ പോകുമ്പോഴും, മൂടൽ മഞ്ഞും മഴയും ഉള്ളപ്പോഴും, കാബിനിൽ സിഗ്നൽ ഡിസ്പ്ലേ, റെയിൽവെ കേന്ദ്രത്തിൽ നിന്നുള്ള സഞ്ചാര പാതയുടെ കൃത്യമായ പുതുക്കൽ, ലെവൽ ക്രോസിങ്ങുകളിൽ ഓട്ടോമാറ്റിക് വിസിലിങ്, ട്രെയിനുകൾ തമ്മിൽ കൂട്ടയിടി ഒഴിവാക്കാൻ നേരിട്ടുള്ള ആശയവിനിമയം, അടിയന്തര സാഹചര്യങ്ങളിൽ ട്രെയിനുകളെ നിയന്ത്രിക്കാനുള്ള സംവിധാനം ഇതെല്ലാം അടങ്ങിയതാണ് കവച്.
സൗത്ത്-സെൻട്രൽ റെയിൽവേയിൽ ലിംഗപള്ളി-വികരബാദ്-വാഡി, വികരബാദ്-ബിദർ മേഖലകളിൽ 250 കിലോമീറ്ററോളം കവചിന്റെ പരീക്ഷണ ഓട്ടം നടന്നിരുന്നു. ഇത് വിജയകരമായതിനെ തുടർന്നാണ് മൂന്നുകമ്പനികളെ കവചിന്റെ വികസനം ഏൽപ്പിച്ചത്.
16.88 കോടിയാണ് ഇതിന്റെ മൊത്തം ചെലവ് കണക്കാക്കുന്നത്. ന്യൂഡൽഹി-ഹൗറ, ന്യൂഡൽഹി-മുംബൈ സെക്ഷനുകളിൽ 2024 ഓടെ പൂർത്തിയാകും. ഇതിന് ശേഷമാകും വിപുലീകരണം.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍