അരിച്ചാക്കിന് മുകളിൽ ചുവന്ന പട്ടുകൊണ്ട് കണ്ണുകൾ മൂടിക്കെട്ടി ഇരുത്തിയത് 7 മണിക്കൂർ; പൂജയ്ക്കൊടുവിൽ പൂജാരിയുടെ ഇരു കവിളിലും മാറി മാറി ചുംബിച്ച് പെൺകുട്ടി; കാഴ്ച കിട്ടുമെന്ന് വിശ്വസിപ്പിച്ച് ഓച്ചിറ ആലും പീടിക കൂട്ടുങ്ങൽ ക്ഷേത്രത്തിൽ നടന്നത് വൻ തട്ടിപ്പ്; ആഭിചാരക്രിയക്കെതിരെ ശക്തമായ നടപടിയെന്ന് പൊലീസ്
മറുനാടൻ മലയാളി ബ്യൂറോ
കൊല്ലം: അരിച്ചാക്കുകൾക്ക് മുകളിൽ ഇരുത്തി മുന്നിൽ കലശപൂജ. പെൺകുട്ടിയുടെ പുറകിൽ പൂജാരി തന്നെ ഏർപ്പാട് ചെയ്ത ദേവീ വേഷത്തിലെത്തിയ യുവതി. പൂജയുടെ ഇടയിൽ യുവതി തുള്ളി അനുഗ്രഹിച്ച് പൂജാരിയുടെ മുന്നിൽ നിൽക്കും. കിണ്ടിയിലെ വെള്ളം കുടഞ്ഞ് രുദ്രാക്ഷം തലയിൽ തൊടുമ്പോൾ യുവതി ശാന്തയാകും. ഓരോ പൂജ കഴിയുമ്പോഴും പെൺകുട്ടി തുള്ളും. പൂജാരിയുടെ മകൻ പെൺകുട്ടിയെ കെട്ടിപ്പിടിച്ച് റൂമിലേക്ക് കൊണ്ടു പോകും. പെൺകുട്ടിയെ കൊണ്ട് പരസ്യമായി ഉമ്മവയ്പ്പിച്ചതിന് ശേഷം കാഴ്ച ശക്തി തിരികെ കിട്ടി എന്ന് പൂജാരിയുടെ പ്രഖ്യാപനം. പ്രഖ്യാപനം കേട്ടതോടെ കൂടി നിന്നവർ ദേവിയെ ശരണം വിളിച്ച് കൈകൂപ്പി കൂട്ട പ്രാർത്ഥന. ഓച്ചിറയിൽ നടന്ന മന്ത്രവാദം സിനിമയെപോലും വെല്ലുന്ന തരത്തിലുള്ളതായിരുന്നു.
45 ദിവസം നടന്ന മന്ത്രവാദ പൂജകളുടെ പരിസമാപ്തിയായിരുന്നു കഴിഞ്ഞ ദിവസം കൂട്ടുങ്ങൽ ദേവീ ക്ഷേത്രത്തിൽ പൂജാരി പ്രസാദ് കുട്ടന്റെ കാർമികത്വത്തിൽ നടന്നത്. രാവിലെ ആറു മണിക്കാണ് പൂജകൾ ആരംഭിച്ചത്. ചുവന്ന പട്ടു പാവാട ഉടുത്ത് വേണം കുട്ടി എത്താൻ എന്നായിരുന്നു പൂജാരിയുടെ നിർദ്ധേശം. രാവിലെ എത്തിയ കുട്ടിയെ പൂജാരിയുടെ മകനും പരികർമ്മിയും കൂടി വെള്ളം കുടഞ്ഞ് ശുദ്ധിയാക്കി കണ്ണുകൾ ചുവന്ന പട്ടു കൊണ്ട് മൂടികെട്ടി. പിന്നെ മത്രോച്ചാരണങ്ങൾ ഉരുവിട്ട് അരിച്ചാക്കിന് മുകളിൽ ഇരുത്തി. അരിച്ചാക്കുകൾ നാലെണ്ണമുണ്ടായിരുന്നു. ബാക്കി അരിച്ചാക്കുകളിൽ മാതാവും സഹോദരനും ഒരു ബന്ധുവും കയറി ഇരുന്നു. പൂജകൾക്കിടയിൽ പെൺകുട്ടിയും മാതാവും തുള്ളുന്നുണ്ടായിരുന്നു. ഇത് ദേവി ശരീരത്തിൽ കയറിയാതാണെന്നാണ് പൂജാരി പൂജ കാണെനെത്തിയവരോട് പറഞ്ഞത്.
ഇതിനൊപ്പം തന്നെ പൂജാരി തന്നെ ഏർപ്പാട് ചെയ്ത ഒരു യുവതി ചുവന്ന പട്ടു സാരിയുടുത്ത് നെറ്റിയിൽ വലിയ ചുവന്ന പൊട്ട് തൊട്ട് ദേവീ ഭാവത്തിൽ പൂജയിൽ ഉടനീളം ഉണ്ടായിരുന്നു. മന്ത്രവാദത്തിന്റെ പലഘട്ടങ്ങളിലും ഇവർ ഉറഞ്ഞു തുള്ളുകയും അലറിവിളിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. ക്ഷേത്രത്തിലെ ദേവി യുവതിയുടെ ശരീരത്തിൽ പ്രവേശിച്ചതാണെന്നാണ് പൂജാരി നാട്ടുകാരെ പറഞ്ഞ് വിശ്വസിപ്പിച്ചത്. പൂജക്കിടയിൽ പെൺകുട്ടി തുള്ളുമ്പോൾ പൂജാരിയുടെ മകൻ കുട്ടിയെ പൂണ്ടടക്കം കെട്ടിപ്പിടിച്ച് അടുത്തുള്ള റൂമിലേക്ക് കൊണ്ടു പോകുന്നുമുണ്ടായിരുന്നു. ക്ഷേത്രത്തിലെത്തിയവർക്കൊക്കെ വലിയ അത്ഭുതമായിരുന്നു ഈ കാഴ്ചകളൊക്കെ. 7 മണിക്കൂറുകൾക്ക് ശേഷം പൂജ അവസാനിച്ചു എന്ന് പറഞ്ഞ് പൂജാരി പെൺകുട്ടിയുടെ ചെവിയിൽ എന്തൊക്കെയോ പറഞ്ഞു. ഇതോടെ പെൺകുട്ടി ഇയാളുടെ ഇരുകവിളിലും മാറിമാറി ചുംബിച്ചു.
ഇതോടെ പൂജാരി പെൺകുട്ടിയോട് ചാച്ചനെ കാണാനാവുന്നുണ്ടോ എന്ന് ഉറക്കെ ചോദിച്ചു. കാണാനാകുന്നുണ്ട് എന്ന് പെൺകുട്ടി പറഞ്ഞു. ഇത് കേട്ട് ചുറ്റും നിന്നവർ കൈകൂപ്പി ഉറക്കെ പ്രാർത്ഥിച്ചു. വീണ്ടും ചോദ്യം ആവർത്തിപ്പോൾ കാണാനാകുന്നുണ്ട് എന്ന് പെൺകുട്ടി പറഞ്ഞു. നാലുതവണയോളം ഈ ചോദ്യം ആവർത്തിച്ചതിന് ശേഷമാണ് കാഴ്ച ശക്തി തിരിച്ചു കിട്ടി എന്ന് പൂജാരി പ്രഖ്യാപിച്ചത്. കൂടി നിന്നവരെല്ലാം ഈ അത്ഭുത പ്രവർത്തി കണ്ട് സ്തബ്ദരായി നിൽക്കുകയായിരുന്നു. പൂജയ്ക്ക് ശേഷം വീട്ടിലെത്തിയപ്പോഴാണ് വഞ്ചിക്കപ്പെട്ടു എന്ന് മാതാവിന് മനസ്സിലായത്.
അതേ സമയം പൂജാരി പ്രസാദ് കുട്ടനെതിരെ വ്യാപകമായ ആരോപണങ്ങളാണ് ഉയരുന്നത്. ഭിന്നശേഷിക്കാരനായ ആളുടെ വൈകല്യം മാറ്റി നൽകാമെന്ന് പറഞ്ഞ് ലക്ഷങ്ങൾ തട്ടിയെടുത്തതായും പലരുടെയും പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാക്കി നൽകെമെന്ന് പറഞ്ഞ് പണം തട്ടുന്നതാുമാണ് പുറത്തു വരുന്ന വിവരം. ക്ഷേത്രത്തിലെത്തുന്നവരെ പല ദോഷങ്ങൾ ഉണ്ടെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച് പൂജകൾ നടത്തിക്കുന്നതും പതിവാണ്. ,ംഭവത്തിന് ശേഷം ഒളിവിൽ പോയ ഇയാളെകുറിച്ച് വിവരം ലഭിച്ചതായിട്ടാണ് ഓച്ചിറ പൊലീസ് പറഞ്ഞത്. സംഭവത്തിൽ ശക്തമായ നടപടിയുണ്ടാകുമെന്നും പൊലീസ് പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് ഓച്ചിറയിൽ മന്ത്രവാദം നടത്തി എന്ന വിവരം പുറത്തെത്തിയത്. ജന്മനാ കാഴ്ച ശക്തി കുറവുള്ള കായംകുളം പുതുപ്പള്ളി സ്വദേശിനിയുടെ മകളായ പതിനാലുകാരിയെയാണ് കാഴ്ച ശക്തി തിരികെ ലഭിക്കും എന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് മന്ത്രവാദം നടത്തിയത്. പെൺകുട്ടിയും മാതാപിതാക്കളും ആലും പീടികയിലെ കൂട്ടുങ്ങൽ ക്ഷേത്രത്തിലെ സ്ഥിരം സന്ദർശകരായിരുന്നു. ക്ഷേത്രത്തിലെ മേൾശാന്തിയായ പ്രസാദ് കുട്ടൻ കുട്ടിക്ക് കാഴ്ച ശക്തി ലഭിക്കുവാൻ പൂജ നടത്തിയാൽ മതി എന്ന് ഉപദേശിക്കുകയായിരുന്നു. മകളുടെ കാഴ്ച ശക്തി തിരികെ കിട്ടാനായി ലക്ഷങ്ങൾ മുടക്കി പല ചികിത്സകളും ചെയ്തിട്ടും ഫലമില്ലാതിരുന്നപ്പോഴാണ് പൂജാരി പറഞ്ഞതുപോലെ മന്ത്രവാദം നടത്താൻ മാതാപിതാക്കൾ തയ്യാറായത്.
45 ദിവസത്തെ പൂജ നടത്തി കഴിഞ്ഞാൽ കാഴ്ച ശക്തി തിരികെ ലഭിക്കുമെന്നാണ് ഇയാൾ മാതാവിനോട് പറഞ്ഞ് വിശ്വസിപ്പിച്ചത്. രണ്ടു ലക്ഷം രൂപയോളം ചിലവു വരുമെന്നും അറിയിച്ചു. ഇതോടെ പ്രവാസിയായ ഭർത്താവിനോട് ഇക്കാര്യം പറയുകയും അവസാന മാർഗ്ഗമെന്നോണം പൂജാരി പറയുന്നത് പോലെ ചെയ്യാൻ ഉപദേശിക്കുകയുമായിരുന്നു. പൂജയുടെ തുടക്കം എന്ന നിലയിൽ 45 ദിവസം മുൻപ് ഇയാൾ ക്ഷേത്രത്തിലെത്തിയ വിശ്വാസികളോടും മറ്റും താൻ കാഴ്ച ശക്തി ലഭിക്കാനായി ഒരു പൂജ ചെയ്യുന്നുണ്ടെന്നും എല്ലാവരും എത്തണമെന്നും നിർദ്ധേശിച്ചു. അങ്ങനെ പൂജ തുടങ്ങുന്ന ദിവസം ക്ഷേത്രത്തിൽ നാട്ടുകാരുടെ മുന്നിൽ വച്ച് ഹോമവും മറ്റും നടത്തി. നാൽപ്പത്തി അഞ്ചാമത്തെ ദിവസം നടത്തുന്ന പൂജയിൽ കുട്ടിക്ക് കാഴ്ച ശക്തി ലഭിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.
അങ്ങനെയാണ് 45 ദിവസം പിന്നിട്ട കഴിഞ്ഞ ദിവസം ക്ഷേത്രത്തിൽ പൂജ നടത്തിയത്. കാഴ്ച ശക്തി തിരികെ ലഭിക്കുന്ന അത്ഭുത കാഴ്ച കാണാൻ നാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും നിരവധിപേർ ക്ഷേത്രത്തിലെത്തിയിരുന്നു. രാവിലെ ആറുമണിക്കാണ് പൂജകൾ ആരംഭിച്ചത്. കണ്ണുകൾ മൂടികെട്ടി കുട്ടിയെ പൂജയ്കാകയി ക്ഷേത്രത്തിന് മുന്നിൽ ഇരുത്തി. ഒപ്പം കുടുംബാംഗങ്ങളെയും ഇരുത്തി. ഉച്ചത്തിലുള്ള മന്ത്രം ചൊല്ലകളും ഭസ്മം എറിയലും വെള്ളം കുടയലുമൊക്കയായി ഉച്ചയ്ക്ക് ഒരു മണിവരെ പൂജകൾ നീണ്ടും. പൂജയ്ക്ക് ഒടുവിൽ കുട്ടിയുടെ അടുത്ത് നിന്ന് തന്നെ കാണാനാകുന്നുണ്ടോ എന്ന് പൂജാരി ചോദിച്ചു. അപ്പോൾ കുട്ടി കാണാനാകുന്നുണ്ട് എന്ന് പറഞ്ഞു. മൂന്നു നാലു തവണ തന്നെ കാണാനാകുന്നുണ്ടോ എന്ന് ഇയാൾ ചോദിച്ചപ്പോഴും കാണാനാകുന്നുണ്ട് എന്ന് കുട്ടി ആവർത്തിച്ചു. ഇതോടെ കുട്ടിക്ക് കാഴ്ച ശക്തി ലഭിച്ചു എന്ന് പ്രഖ്യാപിക്കുകയായിരുന്നു. അത്ഭുത പ്രവർത്തി ചെയ്ത പൂജാരിയെ വണങ്ങാനായി ഭക്തരുടെ തിക്കും തിരക്കായി പിന്നെ.
പൂജയ്ക്ക് ശേഷം വീട്ടിലെത്തി കുട്ടിയോട് സംസാരിച്ചപ്പോഴാണ് പൂജാരി തട്ടിപ്പ് നടത്തിയതാണ് എന്ന് മനസ്സിലായത്. പൂജയ്ക്ക് മുൻപ് കുട്ടിക്ക് കണ്ണിന് അടുത്തുള്ളത് കാണാൻ കഴിയുമായിരുന്നു. ആ കാഴ്ച ശക്തി മാത്രമേ ഇപ്പോഴും ഉള്ളൂ. ഇതോടെയാണ് ഇക്കാര്യം മാതാവ് നാട്ടുകാരോട് പറഞ്ഞത്. കാഴ്ച ശക്തി കിട്ടാനായി 2 ലക്ഷം രൂപയും കൊടുത്തു എന്ന വിവരവും അപ്പോഴാണ് നാട്ടുകാർ അറിയുന്നത്. ഇയാൾക്കെതിരെ പൊലീസിൽ പരാതി നൽകാൻ നിർദ്ദേശിച്ചപ്പോൾ പൂജാരി വലിയ ക്വട്ടേഷൻ അംഗമാണെന്നും തനിക്കും കുട്ടിക്കും ജീവിക്കാൻ കഴിയില്ലെന്നും പറയുന്നത്. നാട്ടുകാർ ഇവരോട് കൂടുതൽ ചോദിച്ചിട്ടും ഒന്നും വിട്ടു പറയുന്നുമില്ല. ഇതോടെയാണ് ഡിവൈഎഫ്ഐ സംഭവത്തിൽ ഇടപെടുന്നത്.
ഡിവൈഎഫ്ഐ ക്ലാപ്പന മേഖലാ പ്രസിഡന്റ് രജത് പെൺകുട്ടിയുടെ വീട്ടിലെത്തുകയും വിവരങ്ങൾ അന്വേഷിക്കുകയും ചെയ്തു. പരാതി ൻകാൻ പറഞ്ഞപ്പോൾ ആദ്യം സമ്മതിക്കുകയും പിന്നീട് പിന്മാറുകയുമായിരുന്നു. മന്ത്രവാദം നടത്തി ജീവൻ പോലും നഷ്ടമാകുന്ന നിരവധി സംഭവങ്ങൾ നാട്ടിൽ നടക്കുമ്പോൾ ഇതിനെതിരെ ശക്തമായ നിലപാടെടുക്കണമെന്ന് രജത് തീരുമാനിച്ചു. ഇതോടെയാണ് ഡിവൈഎഫ്ഐയുടെ പേരിൽ ഓച്ചിറ പൊലീസിൽ പരാതി നൽകിയത്.
സംഭവത്തിൽ ശക്തമായ നടപടി എടുക്കുമെന്ന് ഓച്ചിറ എസ്.എച്ച.ഒ പ്രകാശ് ഉറപ്പ് നൽകി. പരാതിയുടെ നിജസ്ഥിതി അന്വേഷിക്കാൻ പെൺകുട്ടിയുടെ വീട്ടിലെത്തിയപ്പോൾ തങ്ങൾക്ക് പരാതി ഇല്ലെന്നാണ് മാതാവ് അറിയിച്ചത്. ഇതിനിടയിൽ സംഭവം വിവാദമായതോടെ പൂജാരി സ്ഥലത്ത് നിന്നും മുങ്ങി. മന്ത്രവാദം നടത്തിയതിന്റെ തെലിവുകൾ പൊലീസിന് ലഭ്യമായിട്ടുണ്ട്. വേണ്ട നടപടികൾ സ്വീകരിക്കുമെന്ന് സിഐ പ്രകാശ് മറുനാടൻ മലയാളിയോട് പറഞ്ഞു.
Stories you may Like
- ദേവിയുടെയും നവീന്റെയും ഇമെയിൽ ചാറ്റുകളിൽ നിർണായക വിവരങ്ങൾ
- അറബ് നാട്ടിലെ ആദ്യ ഹിന്ദുക്ഷേത്രം വിശ്വാസി സമൂഹത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി
- കരുവന്നൂരിൽ നടന്നത് ചെങ്കൊടി തണലിലെ വൻ തട്ടിപ്പ്!
- പൂരാവേശത്തിന് വിട; തൃശൂരിൽ എത്തിയത് ജനസാഗരം
- രാമക്ഷേത്ര യാത്രയ്ക്ക് ബദലായി മുരുകൻ ക്ഷേത്രങ്ങളിൽ തീർത്ഥയാത്രയുമായി തമിഴ്നാട്
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്