വഴിതെറ്റി നടക്കുന്നവരെ നന്നാക്കിയെടുക്കാനുള്ളതാണ് ഇസ്ലാം; അല്ലാതെ മാലാഖമാരെ പോലെ ജീവിക്കുന്നവർക്ക് വഴികാട്ടാൻ വന്നതല്ല; മാധവിക്കുട്ടി ഇസ്ലാമിലേക്ക് മാറിയത് ഒരാളെ കല്ല്യാണം കഴിക്കാൻ വേണ്ടിയാണെന്നത് ഇന്നും ചർച്ചയിൽ നിന്നും മാറിയിട്ടില്ലല്ലോ; ബിനോയ് കോടിയേരിയെ രണ്ടാംപെണ്ണ് കെട്ടിക്കുകയല്ല; കെട്ടാതെ കെട്ടിയ പെണ്ണുമായുള്ള ബന്ധം നിയമാനുസൃതമാക്കാനാണ് ഞാൻ ശ്രമിച്ചത്; ബിനോയിയെ ഇസ്ലാമിലേക്ക് ക്ഷണിച്ച വിഷയത്തിൽ നിലപാട് മാറ്റാതെ ഒ.അബ്ദുല്ല
മറുനാടൻ ഡെസ്ക്
തിരുവനന്തപുരം: ലൈംഗികാപവാദത്തിൽപെട്ട ബിനോയ് കോടിയേരിയെ ഇസ്ലാമിലേക്ക് ക്ഷണിച്ചുകൊണ്ടുള്ള തന്റെ മുൻ നിലപാടിനെ വീണ്ടും ന്യായീകരിച്ചുകൊണ്ട് എഴുത്തുകാരനും മാധ്യമ പ്രവർത്തകനുമായ ഒ അബ്ദുല്ല രംഗത്ത്. ഇതിന്റെപേരിൽ കഴിഞ്ഞ ദിവസങ്ങളിലായി ഫേസബുക്കിലും ടെലിഫോണിലുമായി അദ്ദേഹത്തിന് കടുത്ത ഭീഷണികളും തെറിവിളികളും ഉണ്ടായിരുന്നു. എന്നാൽ ഇസ്ലാമിക വിരുദ്ധമായി താൻ ഒന്നും പറഞ്ഞിട്ടില്ലെന്നും, വഴിതെറ്റി നടക്കുന്നവരെ നന്നാക്കിയെടുക്കാനുള്ളതാണ് ഇസ്ലാം; അല്ലാതെ മാലാഖമാരെ പോലെ ജീവിക്കുന്നവർക്ക് വഴികാട്ടാൻ വന്നതല്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു. നേരത്തെ ധർമ്മേന്ദ്ര ഹേമമാലിനിയെ വിവാഹം കഴിക്കാൻ മതം മാറിയ കഥ ഓർമ്മിപ്പിച്ച ഒ.അബ്ദുല്ല ഇത്തവണ മാധവിക്കുട്ടിയുടെ മതം മാറ്റമാണ് ഓർമ്മിപ്പിക്കുന്നത്. മാധവിക്കുട്ടി ഇസ്ലാമിലേക്ക് മാറിയത് ഒരാളെ കല്ല്യാണം കഴിക്കാൻ വേണ്ടിയാണെന്നത് ഇന്നും ചർച്ചയിൽ നിന്നും മാറിയിട്ടില്ലല്ലോ എന്ന് അദ്ദേഹം ചോദിക്കുന്നു. ബിനോയ് കോടിയേരിയോട് രണ്ടാംപെണ്ണ് കെട്ടിക്കുകയല്ല, കെട്ടാതെ കെട്ടിയ പെണ്ണുമായുള്ള ബന്ധം നിയമാനുസൃതമാക്കാനാണ് താൻ ശ്രമിച്ചത് എന്നും ഒ അബ്ദുല്ല പറയുന്നു.
ഒ അബ്ദുല്ലയുടെ വിവാദ വീഡിയോയുടെ പ്രസക്തഭാഗങ്ങൾ ഇങ്ങനെയാണ്.
'എങ്കിൽ ബിനോയ് കോടിയേരി പോയി ഒരു കഷ്ണം കയറിൽ ജീവിതം അവസാനിപ്പിക്കട്ടെ എന്നു പറഞ്ഞുകൊണ്ടാണ് ഇന്നത്തെ വീഡിയോ ആരംഭിക്കുന്നത്. അങ്ങനെ പറയാൻ കാരണമുണ്ട്. കേരളത്തിന്റെ മുൻ ആഭ്യന്തര മന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടറിയുമായ കോടിയേരി ബാലകൃഷ്ണന്റെ കുടുംബം അകപ്പെട്ട ഒരു സംഭവം. അതിൽ നിന്നും അവരെ എങ്ങനെ രക്ഷിക്കാം എന്ന് ചിന്തിച്ചപ്പോൾ ധർമ്മേന്ദ്ര എന്ന നടൻ അവലംബിച്ചതായുള്ള രീതി ഓർമ്മ വന്നു. ഭാര്യയും മക്കളും നിലനിൽക്കേ ഹേമാ മാലിനി എന്ന നടിയെ പ്രണയിച്ചതിനാൽ വിവാഹം കഴിക്കാൻ തീരുമാനിച്ചു. അതിന് സ്വീകരിച്ചതായുള്ള മാർഗം ഇസ്ലാമിലേക്ക് കടന്നു വരിക എന്നതാണ്. ഇസ്ലാം ചില സാഹചര്യങ്ങളിൽ ബഹു ഭാര്യത്വം അനുവദിക്കുന്നു. എന്നാൽ പിന്നീട് മുസ്ലിം വിശ്വാസമനുസരിച്ച് അവർ ജീവിച്ചോ എന്നുള്ളതായിരുന്നു ഉയർന്ന ചോദ്യം. ബിനോയ് കോടിയേരിയുടെ ഒരു വഴിവിട്ട ജീവിതം. അതിന്റെ ഫലമായി ഒരു ഭാര്യയും കുഞ്ഞും അയാളോടൊപ്പം ഒട്ടിച്ചേർന്ന് നിൽക്കുന്നു. അവരുടെ കണ്ണീർ ഒരു വസ്തുതയാണ്. അവരെ വഴിയിൽ ഉപേക്ഷിച്ച് പോരുക എന്നത് അഭികാമ്യമായ കാര്യമല്ല. ചെലവിന് കൊടുക്കാൻ വലിയൊരു തുക ചോദിച്ചിട്ടുണ്ടെങ്കിലും ആ കുട്ടിക്ക് ഒരു അച്ഛൻ വേണം. പണം കൊടുത്തുകൊണ്ട് ആ പ്രശ്നത്തെ പരിഹരിക്കുന്നത് ശരിയായ ഒരു കാര്യമല്ല.
മറുഭാഗത്ത് നിൽക്കുന്നത് നിയമാനുസൃതമുള്ള ഭാര്യയും കുട്ടികളുമാണ്.
വഴിതെറ്റി നടക്കുന്നവരെ നന്നാക്കിയെടുക്കാനുള്ളതാണ് ഇസ്ലാം. അല്ലാതെ മാലാഖമാരെ പോലെ ജീവിക്കുന്നവർക്ക് വഴികാട്ടാൻ വന്നതല്ല ഇസ്ലാം. മാധവിക്കുട്ടി ഇസ്ലാമിലേക്ക് മാറിയത് ഒരാളെ കല്ല്യാണം കഴിക്കാൻ വേണ്ടിയാണെന്നത് ചർച്ചയിൽ നിന്നും മാറിയിട്ടില്ലല്ലോ. എന്റെ പ്രേരണ എന്തായിരുന്നു എന്ന് മാധവിക്കുട്ടി അന്നേ തുറന്ന് പറഞ്ഞിരുന്നുവല്ലോ. മറ്റൊരു വിവാദത്തിനും വഴി തുറക്കുമെന്നല്ലാതെ അതുകൊണ്ട് ഇസ്ലാമിന് ഒന്നും വരാൻ പോകുന്നില്ല. ഒരാൾ കൂടി കൂടി എന്നതുകൊണ്ട് ഒന്നും സംഭവിക്കാൻ പോകുന്നില്ല. എന്നാൽ ഇത്തരം ഘട്ടത്തിൽ ദൈവിക വ്യവസ്ഥ എന്നത്, ഇസ്ലാമിൽ ഏത് പ്രശ്നത്തിനും പരിഹാരമുണ്ട്. ഓരോരുത്തരും തന്റെ മനസിലെങ്കിലും ഒന്നിലധികം ഭാര്യമാരെ പറ്റിയുള്ള ചിന്ത, ഒന്നിലധികം പാർട്ട്ണറുമാരെ പറ്റിയുള്ള ചിന്ത. അത് വച്ചു പുലർത്താത്ത എത്ര പേരുണ്ട്. അതൊന്ന് ചിന്തിക്കേണ്ടതല്ലേ. ഈ പോളിഗാമിസമെന്ന് പറയുന്നതായ ഒന്നിലധകം ഇണകളോടുള്ള താൽപര്യം അഥവാ ആസക്തി ഇത് പുരുഷന്മാരിൽ ഉണ്ട് എന്നാണ് ശാസ്ത്രീയ തെളിവുകൾ അടക്കം സുനിതാ ദേവദാസ് അടക്കമുള്ളവർ പറയുന്നത്. അങ്ങനെ അപഥ സഞ്ചാരം ചെയ്യാത്ത എത്ര പുരുഷന്മാർ കാണും. സത്യസന്ധമായി നെഞ്ചത്ത് കൈവച്ച് പറയണം. ഒന്നുകിൽ അങ്ങനെ ആഗ്രഹിച്ചിട്ട് നടക്കാതെ പോയത്. അല്ലെങ്കിൽ സ്വന്തം ഭാര്യയെ വഞ്ചിച്ചും അത്തരം കാര്യങ്ങൾ നടത്തി അവരുടെ മുന്നിൽ കപട സന്യാസിമാരായി വിലസുന്നവർ. ഇവരല്ലേ അധികം. അല്ലെന്ന് പറയാൻ കഴിയുമോ ?
സ്ത്രീകളെ സംബന്ധിച്ചിടത്തോളം ഭദ്രമായ കുടുംബ ജീവിതമാണ് അവർ ആഗ്രഹിക്കുന്നത്. പക്ഷേ ഇതിൽ നിന്നും വ്യത്യസ്തമായി പുരുഷന്മാർ മേഞ്ഞു നടക്കുന്നു. ഈ മേഞ്ഞു നടക്കുന്നതായ പുരുഷന്മാരെ വിവാഹത്തിന്റെ പാശത്തിലൂടെ കെട്ടിയിടുകയും അവർ ഏത് സ്ത്രീകളെയാണോ ദുരുപയോഗം ചെയ്യാൻ ഉദ്ദേശിക്കുന്നത് അവരെ വിവാഹ ജീവിതത്തിലേക്ക് പ്രവേശിപ്പിക്കുകയും, അത്തരത്തിലുള്ളവരുടെ ചാരിത്രം എടുത്ത് കടന്നു കളയുകയും ചെയ്യുന്ന കൂറ്റനെ പിടിച്ചു കെട്ടുക എന്നതാണ് ബഹുഭാര്യത്വം ചെയ്യുന്നത്. ബഹുഭാര്യത്വം അനുവദിച്ചിട്ടുണ്ടെങ്കിലും ഇത്തരത്തിൽ വിവാഹം കഴിച്ചവരുടെ എണ്ണം മറ്റുള്ളവരെ വച്ച് നോക്കുമ്പോൾ വളരെ പുറകിലാണ്. ചില സാഹചര്യത്തിൽ ഇങ്ങനെയൊക്കെ സംഭവിച്ച് കഴിഞ്ഞാൽ അവിടെ ബഹുഭാര്യത്വം ആവാം എന്നേയുള്ളൂ. അല്ലാതെ ബഹുഭാര്യത്വത്തിന് പ്രചാരകരാകുകയോ ഏതെങ്കിലും തരത്തിലുള്ള അതിന് വേണ്ടിയിട്ടുള്ള ആൾക്കാരെ ക്ഷണിക്കലോ ഒന്നും ഇവിടെ ഉദ്ദേശിച്ചിട്ടില്ല. അതൊക്കെ ദുർവ്യാഖ്യാനങ്ങളാണ്. അതിൽ ചില ഓൺലൈൻ മാധ്യമങ്ങളും വീണു എന്നതാണ് സത്യം. ബിനോയ് കോടിയേരിയുടെ മുൻപിൽ എന്താണ് ഒരു പോംവഴിയുള്ളത്. ഒരു പുതിയ ജീവിതം അദ്ദേഹം ആരംഭിക്കുക. ആദ്യത്തെ ഭാര്യയ്ക്കും കുട്ടികൾക്കും സ്നേഹം ഒരു അണുവിട പോലും കുറയാതെ നൽകുക. കൂടെ ഈ ഡാൻസറും ആ കുട്ടിയേയും അവരെ നഷ്ടപരിഹാരം കൊടുത്ത് വിട്ടയയ്ച്ചാൽ പോലും, അവർ വലിയൊരു തുകയാണ് ആവശ്യപ്പെടുന്നത്. അവർക്കും ജീവിതത്തിന് ഒരു വഴിയും നൽകുക. ഇത്തരം ഘട്ടത്തിൽ ഉപയോഗിക്കാവുന്നത് ബഹുഭാര്യാത്വമാണ്.
്വീണ്ടും പറയുന്നു. ബഹുഭാര്യത്വത്തിലേക്ക് ആളെക്ഷണിക്കുകയല്ല. ബഹുഭാരത്വം അനുഷ്ഠിക്കുന്നതായി തോനുന്നു ഒരാൾ ചെയ്യുന്നകാര്യം ചെയ്തുകഴിഞ്ഞ ഒരാളോട് അതി നിയമാനുസൃതമാക്കാൻ പറയുകയാണ് ഞാൻ ചെയ്തത്. ആവർത്തിച്ചു പറയുന്നു. വീണ്ടും വീണ്ടും കല്യാണം കഴിച്ച് കോടിയേരി കുടുംബത്തിലേക്ക് ആളെ കൂട്ടുയല്ല മറിച്ച് മറ്റുള്ളവർക്ക് അപമാനം വരുത്തിക്കൊണ്ടുള്ള ഈ പരിപാടിയിൽ എങ്ങനെ നിയമാനുസൃതമാക്കാം എന്നാണ് ഉദ്ദേശിച്ചത്. മേലിൽ ഇസ്ലാമികമായ ഒരു വിശുദ്ധ ജീവിതം നയിക്കാനുള്ളതായ തയ്യാറെടുപ്പ്. അതിനനുസരിച്ചുള്ള ്കർമ്മങ്ങൾ ചെയ്യുമ്പോൾ അതിൽനിന്ന് വല്ലാത്ത ഒരു തരം അനുഭൂതിയുണ്ടാകുന്നു. ആ അനുഭൂതി സ്വർഗീയമാണ്. അതാണ് ഞാൻ ഇസ്ലാമിന്റെ മഹത്വം വിവരിച്ചത്. അതിൽ പ്രവേശിച്ച് ജീവിക്കുകയാണെങ്കിൽ പിന്നെ ഈ പ്രപഞ്ചത്തിൽ ആരെയും ഭയപ്പെടേണ്ടതില്ല.'- ഒ അബ്ദുല്ല വ്യക്തമാക്കി.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- പ്രായപൂർത്തിയാവാത്ത സഹോദരിമാരെ ബന്ധുവീട്ടിൽനിന്നു കടത്തിക്കൊണ്ടുപോയി; ബെംഗളൂരുവിലെത്തിച്ച് മദ്യം നൽകി പീഡിപ്പിച്ചു: രണ്ട് യുവാക്കൾ അറസ്റ്റിൽ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍