മോർച്ചറിയൊ അതിന്റെ താക്കോലോ നഴ്സുമാരുടെ ഉത്തരവാദിത്തത്തില്ല; പകരം മോർച്ചറിയിലെ ജീവനക്കാരാണ് കൈകാര്യം ചെയ്യുന്നത്; മെഡിക്കൽ സൂപ്രണ്ടിനോട് പിരിച്ച് വിട്ടത് എന്തിനെന്ന് ചോദിച്ചപ്പോൾ കൂട്ടായ ഉത്തരവാദിത്തമാണ് എന്നാണ് മറുപടി നൽകിയത്; . ഇവർക്കെല്ലാം വേണ്ടിയുള്ള ജോലികൾ കൂടി ചെയ്തിട്ടും അവസാനം ആരോ ചെയ്ത തെറ്റിന് ശിക്ഷയായി പിരിച്ചു വിടുകയാണ്; വെളിപ്പെടുത്തി പിരിച്ചുവിട്ട നഴ്സുമാർ
മറുനാടൻ ഡെസ്ക്
പാലക്കാട്: പാലക്കാട് ജില്ലാ ആശുപത്രിയിൽ മൃതദേഹം മാറി നൽകിയ സംഭവത്തിൽ രണ്ട് നഴ്സുമാർക്കാണ് ജോലി നഷ്ടമായത്. ജോലിയിൽ നിന്ന് പിരിച്ച് വിട്ടതിന് പിന്നാലെ പകുതി വഴിയിൽ എന്ത് ചെയ്യണമെന്ന് അറിയാതെ നിൽക്കുകയാണ് ഈ നഴ്സുമാർ. ആ വാർത്ത കേട്ടപ്പോൾ സത്യത്തിൽ ഞെട്ടിപ്പോയെന്നാണ് പിരിച്ചുവിട്ട നഴ്സായ ആതിര പറയുന്നത്. ജില്ലാ മെഡിക്കൽ ഓഫിസറാകട്ടെ എന്തിനു പിരിച്ചു വിടുന്നെന്ന് വിശദീകരിക്കാൻ തയാറാകുന്നില്ലെന്നു മാത്രമല്ല, കാണാൻ പോലും സമയം അനുവദിക്കുന്നില്ലെന്നും നഴ്സുമാർ പറയുന്നത്.
മൃതദേഹം മാറിയതിൽ നഴ്സുമാർക്ക് നേരിട്ടൊ അല്ലാതെയൊ യാതൊരു ബന്ധവുമില്ലെന്നിരിക്കെയാണ് ഈ പിരിച്ചു വിടൽ നടപടി എന്നാണ് ആരോപണം. സംഭവത്തിൽ ഇതിനകം മുഖ്യമന്ത്രി ഉൾപ്പടെയുള്ളവർക്ക് നഴ്സുമാർ പരാതി നൽകിയിട്ടുണ്ട്. മനുഷ്യാവകാശ കമ്മിഷനും പരാതി നൽകി. വരും ദിവസങ്ങളിൽ ഇതു ചൂണ്ടിക്കാണിച്ച് ഹൈക്കോടതിയെ സമീപിക്കാനാണ് പിരിച്ചു വിട്ട നഴ്സുമാരുടെ തീരുമാനം.
തെറ്റൊന്നും ചെയ്തിലില.
ഡ്യൂട്ടിയിലുണ്ടായി എന്നതുകൊണ്ടെന്ന് സൂപ്രണ്ടഎന്തു തെറ്റു ചെയ്തിട്ടാണ് പിരിച്ചു വിടുന്നതെന്ന് സൂപ്രണ്ടിനോട് ചോദിച്ചപ്പോൾ നിങ്ങൾ തെറ്റു ചെയ്തിട്ടല്ല, നിങ്ങൾ ശരിയായാണ് ചെയ്തത്. പക്ഷെ ആ സമയത്ത് നിങ്ങൾ ഡ്യൂട്ടിയിലുണ്ടായിരുന്നതാണ് കാരണമായി പറയുന്നതെന്നാണ് നഴ്സ് രമ്യ പറയുന്നു. പിന്നെ ആശുപത്രി സൂപ്രണ്ടിനോട് ചോദിച്ചപ്പോൾ മുകളിൽ നിന്നുള്ള ഉത്തരവാണ് എന്നു പറഞ്ഞു.
എനിക്ക് ഒന്നും ചെയ്യാൻ പറ്റില്ല. പിന്നെ നിങ്ങൾ താൽക്കാലിക ജീവനക്കാരാണ്, അതുകൊണ്ട് പിരിച്ചു വിടാമെന്നുണ്ട് എന്നും പറഞ്ഞു. എന്നാൽ ഇത് എഴുതിത്ത്ത്തരാൻ പറഞ്ഞപ്പോൾ പറ്റില്ലെന്നും പറഞ്ഞയച്ചു. കൂടെയുണ്ടായിരുന്ന സിഎംഒയ്ക്കെതിരെ അന്വേഷണം വരുമെന്ന് പറയുന്നുണ്ട്. പക്ഷെ ഇപ്പോഴും അവർ അവിടെ ജോലി ചെയ്യുന്നുണ്ട്. സിഎംഒ ഒപ്പിട്ട ശേഷമേ നഴ്സിന് എന്തെങ്കിലും ചെയ്യാൻ പറ്റൂ എന്നിരിക്കെ ഒരു കാരണവുമില്ലാതെയാണ് പിരിച്ചു വിട്ടിരിക്കുന്നത്.
ഇതുവരെയും സാഹചര്യം മനസിലാക്കി മാത്രമാണ് അവിടെ അഞ്ചു പേർ വേണ്ടിടത്ത് ജോലി ചെയ്തത്. ഒരു സ്ഥിരം സ്റ്റാഫ് എപ്പോഴും ഡ്യൂട്ടിക്ക് വേണ്ടിടത്ത് അതില്ലാതെയാണ് താൽക്കാലികക്കാരെ ജോലിക്കിടുന്നത്. ഹെഡ്നഴ്സുമാർ മൂന്നു പേരുണ്ടെങ്കിലും ഉച്ചകഴിഞ്ഞ് ഒരാൾ പോലും ഡ്യൂട്ടിയിലുണ്ടാകില്ല. സ്ഥിരം സ്റ്റാഫില്ലാതെ എന്തിന് ഡ്യൂട്ടിയെടുത്തെന്നാണ് ഇപ്പോൾ ചോദിക്കുന്നത്.
അത് നോക്കേണ്ടത് നഴ്സിങ് സൂപ്രണ്ടാണ്. അവരും അത് ചെയ്തില്ല. ഇവർക്കെല്ലാം വേണ്ടിയുള്ള ജോലികൾ കൂടി ചെയ്തിട്ടും അവസാനം ആരോ ചെയ്ത തെറ്റിന് ശിക്ഷയായി പിരിച്ചു വിടുകയാണ്. പിഞ്ചു കുഞ്ഞിനെ ഇട്ടിട്ടാണ് ഈ കോവിഡ് കാലത്ത് ഡ്യൂട്ടിക്ക് പോയിക്കൊണ്ടിരുന്നത്. ഇഷ്ടപ്പെട്ടാണ് ഇത്രനാളും ജോലി ചെയ്തത്. അതുകൊണ്ടു തന്നെ ഇങ്ങനെ ഒരു കുറ്റവും ചെയ്യാതെ കുറ്റക്കാരിയായി ഇറങ്ങിപ്പോരേണ്ടി വരുന്നതിലാണ് വിഷമം. അതുകൊണ്ടു തന്നെയാണ് കോടതിയിൽ പോകാൻ തീരുമാനിച്ചിരിക്കുന്നത്.
ഉത്തരവാദിത്തപ്പെട്ടവരെ രക്ഷിക്കാൻ
മോർച്ചറിയുടെ നേരിട്ടുള്ള ചുമതല ആർഎംഒയ്ക്കാണ്. അവരില്ലാത്തപ്പോൾ കാഷ്വാലിറ്റി മെഡിക്കൽ ഓഫിസർ(സിഎംഒ)ക്കായിരിക്കും ചുമതല. മൃതദേഹം മാറിയതിൽ നേരിട്ട് ഉത്തരവാദിത്തമുള്ള ഗ്രേഡ് 2 ജീവനക്കാരെയൊ, ചുമതലയുള്ള മോർച്ചറിയുടെ ചുമതലയുള്ള ആർഎംഒ, സിഎംഒ, സൂപ്രണ്ട് എന്നിവരെയൊ പ്രതികളാക്കാതെയാണ് കാഷ്വാലിറ്റിയിൽ ജോലി ചെയ്ത നഴ്സുമാരെ ഒരു അന്വേഷണം പോലും നടത്താതെ പിരിച്ചു വിട്ടിരിക്കുന്നത്.
ഉത്തരവാദിത്തപ്പെട്ടവർക്കെതിരെ അന്വേഷണം വരാതിരിക്കാനും മാധ്യമങ്ങളുടെയും നാട്ടുകാരുടെയും സമരക്കാരുടെയും കണ്ണിൽ പൊടിയിടാനുമാണ് ഈ നടപടിയെന്നാണ് നഴ്സുമാരുടെ ആരോപണം. എന്തിനാണ് ഞങ്ങളെ പിരിച്ചു വിടുന്നതെന്നു ചോദിച്ചപ്പോൾ ഇത് കൂട്ടായ ഉത്തരവാദിത്തമാണ്, അതുകൊണ്ടാണ് നിങ്ങളെ പിരിച്ചു വിട്ടതെന്ന് സൂപ്രണ്ട് പറഞ്ഞതായി പിരിച്ചു വിടപ്പെട്ട നഴ്സുമാർ പറയുന്നു.
കാഷ്വാലിറ്റിയിൽ സാധാരണ നിലയിൽ അഞ്ചു നഴ്സുമാരാണ് ഡ്യൂട്ടിയിലുള്ളത്. കോവിഡായതിനാൽ ജീവനക്കാരുടെ കുറവ് മൂലം രണ്ടു പേരാണ് ഇപ്പോൾ ജോലി ചെയ്യുന്നത്. അന്ന് യൂത്ത് കോൺഗ്രസ് മാർച്ചായിരുന്നതിനാൽ അടിയുണ്ടായി കുറെ പൊലീസുകാരുൾപ്പടെ ചികിത്സ തേടിയെത്തിയിരുന്നു. ഈ സമയത്താണ് ജാനകിയുടെ ബന്ധുക്കൾ മൃതദേഹം അന്വേഷിച്ചു വരുന്നത്.
എൻഒസി ഇല്ലാത്തിനാൽ ആദ്യം മൃതദേഹം വിട്ടു നൽകില്ലെന്ന് കാഷ്വാലിറ്റി മെഡിക്കൽ ഓഫിസർ(സിഎംഒ) പറഞ്ഞതോടെ ഇവർ അതിനായി പോയി. വൈകിട്ട് ആറര കഴിഞ്ഞാണ് എൻഒസിയുമായി ഇവർ എത്തിയത്. ഈ സമയം ആർഎംഒയെ വിവരം അറിയിച്ചെന്നും മൃതദേഹം വിട്ടു നൽകാമെന്നും സിഎംഒ എഴുതി നൽകി. മോർച്ചറി ബുക്കിൽ സിഎംഒ ഒപ്പിടുകയും ചെയ്തു. അതിനു ശേഷമാണ് ബോഡി വിട്ടു നൽകുന്നതിനുള്ള പേപ്പർ എഴുതി നൽകുന്നത്. തുടർന്ന് അറ്റെൻഡറാണ് താക്കോലും പേപ്പറുമായി മോർച്ചറിയിൽ പോയി മൃതദേഹം നൽകിയത്. മൃതദേഹം എടുക്കാൻ വന്നവർ ബോഡി കണ്ട ശേഷമാണ് മൃതദേഹം എടുത്ത് നൽകിയതെന്ന് അറ്റെൻഡർമാർ പറയുന്നു. ഇവർ ആവശ്യപ്പെട്ട ജാനകിയമ്മ മരിക്കുമ്പോൾ കോവിഡ് പോസിറ്റീവായിരുന്നു. അതുകൊണ്ടു തന്നെ വന്നവരും ശരിക്ക് നോക്കാതെയായിരിക്കണം എടുത്തത്. നഴ്സുമാരെന്ന നിലയിൽ മോർച്ചറിയുമായി ഒരു ബന്ധവുമില്ല എന്നിരിക്കെയാണ് ഈ പിരിച്ചു വിടൽ.
മോർച്ചറിയൊ അതിന്റെ താക്കോലോ നഴ്സുമാരുടെ ഉത്തരവാദിത്തത്തില്ല. പകരം മോർച്ചറിയിലെ ജീവനക്കാരാണ് കൈകാര്യം ചെയ്യുന്നത്. ഇപ്പോൾ ആറ് അറ്റൻഡർമാർക്കും രണ്ട് നഴ്സുമാർക്കും എതിരെയാണ് നടപടിയുണ്ടായിരിക്കുന്നത്. ഐസൊലേഷൻ ഡ്യൂട്ടിയിൽ പിപിഇ ധരിച്ചെത്തിയ അറ്റെൻഡർമാർക്കെതിരെയാണ് നടപടിയുണ്ടായത്. എന്നാൽ പിഴവു പറ്റിയ മോർച്ചറി ജീവനക്കാർക്കെതിരെ അന്വേഷണവുമില്ല നടപടിയുമില്ല, പിരിച്ചു വിടലുമില്ല.
എന്താണ് സംഭവിച്ചതെന്ന് ചോദിക്കുകയോ, വിശദീകരണം ആവശ്യപ്പെടുകയോ, നടപടിയുണ്ടാകുമെന്നു അറിയിക്കുകയോ ചെയ്തിട്ടില്ലെന്ന് നഴ്സുമാർ പറയുന്നു. പിരിച്ചുവിട്ടു എന്നു പോലും അറിയുന്നത് പുറത്തു നിന്ന് പലരും പറഞ്ഞാണ്. ഒരു നോട്ടിസു പോലും തരാതെ പിരിച്ചു വിടുകയാണ് ചെയ്തിരിക്കുന്നത്. വാട്സാപ് ഗ്രൂപ്പിൽ ഒരു സന്ദേശം വന്നിരുന്നു. മൃതദേഹം മാറിയ സംഭവത്തിൽ അന്ന് ഡ്യൂട്ടിയിലുണ്ടായിരുന്നവർ ഇനി ഒരറിയിപ്പുണ്ടാകുന്നതു വരെ ജോലിക്കു വരേണ്ടതില്ല എന്ന് ഹെഡ്നഴ്സ് അറിയിപ്പ് ഇടുകയായിരുന്നു. പിന്നെ വാർത്തകളും മറ്റും വരുമ്പോഴാണ് പിരിച്ചു വിട്ടെന്ന വിവരം അറിയുന്നതെന്ന് ആതിര പറയുന്നു.
പിരിച്ചു വിടപ്പെട്ട ആതിര കോട്ടയം സ്വദേശിനിയാണ്. നാലു വർഷമായി പാലക്കാട് വാടകയ്ക്ക് താമസിച്ച് ജില്ലാ ആശുപത്രിയിൽ ജോലി ചെയ്യുന്നു. കരാർ ജോലിയാണെങ്കിലും പിന്നീട് സ്ഥിരപ്പെടുത്തുമെന്ന് പറഞ്ഞതിനാലാണ് ജോലിക്കു കയറിയതെന്നാണ് ഇവർ പറയുന്നത്. കോവിഡ് പ്രതിസന്ധിയിൽ തുടർന്ന് ജീവിതം എങ്ങനെ മുന്നോട്ടു കൊണ്ടു പോകുമെന്നറിയാതെ കഷ്ടപ്പെടുകയാണെന്നും ഇവർ പറയുന്നു. എന്തു കാരണം കൊണ്ടാണെങ്കിലും കോവിഡ് പോലെ ഒരു പ്രതിസന്ധി കാലത്ത് ആരോഗ്യ പ്രവർത്തകരെ പിരിച്ചു വിടുന്നത് അനാരോഗ്യകരമായ നടപടിയാണെന്നാണ് സമൂഹമാധ്യമങ്ങളിൽ ഉൾപ്പടെ ഈ വിഷയത്തിൽ ഉയർന്നിട്ടുള്ള പ്രതികരണം.
തെറ്റു ചെയ്തവർക്കെതിരെ നടപടി വേണം. എന്നു കരുതി ആളുകളുടെ ജീവൻ രക്ഷിക്കാൻ കഷ്ടപ്പെടുന്ന നഴ്സുമാരെ ഈ ഘട്ടത്തിൽ പിരിച്ചു വിടുന്നതിനോട് വിയോജിപ്പാണെന്നാണ് പ്രതികരണങ്ങളിൽ ഏറെയും. ഒരു കാരണവുമില്ലാതെ ജീവനക്കാരെ പിരിച്ചുവിട്ട സംഭവത്തിൽ ജില്ല ആശുപത്രിയിലെ നഴ്സുമാർ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുന്നതും ആലോചനയിലുണ്ട്.
ഡിഎംഒ ആട്ടിയോടിച്ചെന്ന് പരാതി രണ്ട് നഴ്സുമാരെ പിരിച്ചു വിട്ട വിവരം ചോദിക്കാൻ ചെല്ലുന്നവരെ ആട്ടിയോടിക്കുന്നതാണ് ഡിഎംഒയുടെ നിലപാടെന്ന് നഴ്സുമാർ പറയുന്നു. നിങ്ങൾ കരാർ ജീവനക്കാരാണ്, എപ്പോൾ വേണമെങ്കിലും പിരിച്ചു വിടാമെന്ന് ഡിഎംഒ പറഞ്ഞതായി ഇവർ പറയുന്നു. പിരിച്ചു വിടപ്പെട്ട നഴ്സുമാരിൽ ഒരാളുടെ ഭർത്താവിനോടും മോശമായി പെരുമാറുകയും ഇറങ്ങിപ്പോകാൻ ആവശ്യട്ടെന്നും പറയുന്നു.
നഴ്സുമാരെ പിരിച്ചു വിട്ട സംഭവത്തിൽ പ്രതികരിക്കാൻ നഴ്സിങ് സൂപ്രണ്ട്, ആശുപത്രി സൂപ്രണ്ട് തുടങ്ങിയവർ തയാറായില്ലെന്നു മാത്രമല്ല, മുകളിൽ നിന്നുള്ള ഉത്തരവാണ് എന്ന മറുപടി മാത്രം നൽകി. ഡിഎംഒയാണ് തീരുമാനിച്ചത് എന്നും കൂടുതൽ അറിയാൻ ഡിഎംഒയെ വിളിക്കണമെന്നുമായിരുന്നു ആശുപത്രി സൂപ്രണ്ടിന്റെ പ്രതികരണം. ഡിഎംഒ ഫോണെടുക്കാനും തയാറായിട്ടില്ല. അന്വേഷണ റിപ്പോർട്ട് ആരോഗ്യ വകുപ്പിന്റെ പരിഗണനയിലാണെന്നും കൂടുതൽ പേർക്കെതിരെ നടപടിക്ക് സാധ്യതയുണ്ടെന്നും സൂപ്രണ്ട് കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.
Stories you may Like
- കെ.എസ്.ആർ.ടി.സി ദീപാവലി സ്പെഷ്യൽ സർവീസുകളിലേയ്ക്കുള്ള ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു
- യൂറോപ്പിലെ മലയാളികൾ മൂന്നാം കിട പൗരന്മാർ ആണോ? ടൊമി സെബ്യാസ്റ്റിയൻ എഴുതുന്നു
- പാലക്കാട് കോഴിക്കോട് ഗ്രീൻഫീൽഡ് ഹൈവേ: 430 കോടി രൂപ നഷ്ടപരിഹാരം അനുവദിച്ചു
- സ്റ്റുഡന്റ് വിസയിൽ എത്തുന്നവരിൽ ജോലി ലഭിക്കുന്നത് നൂറിൽ ഏഴു പേർക്ക് മാത്രം
- സർവ്വസമ്മതിന് പത്മഭൂഷൺ; രാജഗോപാൽ പുരസ്കാര നിറവിൽ
- TODAY
- LAST WEEK
- LAST MONTH
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- തെറിക്കുത്തരം മുറിപ്പത്തൽ എന്നതാണ് സിപിഎം ആഗ്രഹിക്കുന്നതെങ്കിൽ എന്റെ ഭാഷാശൈലി അതല്ലെന്ന് ഡീൻ കുര്യാക്കോസ്; എംഎം മണിയുടേത് സമാനതകളില്ലാത്ത വ്യക്തി അധിക്ഷേപം; തിരഞ്ഞെടുപ്പ് കമ്മീഷന് കോൺഗ്രസ് പരാതി നൽകിയേക്കും; 'ഷണ്ഡനും പെണ്ണുപിടിയനും' സിപിഎമ്മിന് തലവേദനയാകും; മണിയാശാൻ ചർച്ചകളിൽ
- ഒഎൽഎക്സിൽ വിൽപ്പനയ്ക്ക് വച്ച കാർ ടെസ്റ്റ് ഡ്രൈവിന് വാങ്ങിയത് ഗൂഢാലോചന; മുൻഭാര്യയോടും ഭർത്താവിനോടുമുള്ള വിരോധം തീർക്കാൻ എല്ലാം ആസൂത്രണം ചെയ്തത് ചീരാലിലെ മുഹമ്മദ് ബാദുഷാ; മോൻസിയിലേക്ക് അന്വേഷണം എത്തിയത് നിർണ്ണായകമായി; ബത്തേരിയിലേത് സമാതകളില്ലാത്ത പക; പൊലീസിന് കൈയടിക്കാം
- സഹകരിച്ചില്ലെങ്കിൽ മാർക്ക് കുറയ്ക്കും; വെവയ്ക്കിടെ മെഡിക്കൽ വിദ്യാർത്ഥിനിയെ അദ്ധ്യാപകൻ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി
- ബിജെപിക്ക് ബോണ്ട് സ്വീകരിക്കാൻ ചട്ടം മറി കടന്ന് കേന്ദ്ര സർക്കാർ അനുമതി നൽകിയെന്ന് റിപ്പോർട്ട്; ബംഗ്ലൂരുവിൽ നിന്നും 10 കോടിയുടെ ബോണ്ടാണ് ചട്ടം ഇളവ് ചെയ്ത് ഇത്തരത്തിൽ ബിജെപി സ്വീകരിച്ചത് എന്ന് ആരോപണം; പിഎം കെയറിലും മോദിയെ കുടുക്കാൻ കോൺഗ്രസ്; ആര് ആർക്ക് പണം നൽകിയെന്നത് നിർണ്ണായകമാകും; ആളിക്കത്തി ബോണ്ട് വിവാദം
- ലണ്ടനിലേക്കുള്ള കുടിയേറ്റം വർദ്ധിച്ച് കരകവിഞ്ഞ് പൊട്ടാറായ അവസ്ഥയിലെന്ന് ഏറ്റവും പുതിയ റിപ്പോർട്ട്; ലണ്ടനിലെ പ്രധാന സിറ്റി പ്രദേശങ്ങളിൽ താമസിക്കുന്നവർ ഒരു കോടിയിലേറെ, ഉയർന്ന ജീവിത ചെലവും വീടു വാടകയും ലണ്ടനിലെ ജീവിതം കൂടുതൽ ദുസ്സഹമാക്കുമ്പോൾ
- കിരണും ലക്ഷ്മിയും വിവാഹിതരായത് വീട്ടുകാരുടെ എതിർപ്പ് മറികടന്ന്; ലക്ഷ്മിയുടെ ബിരുദ പഠനത്തെ ഭർത്താവും വീട്ടുകാരും എതിർത്തു; ലക്ഷ്മിയുടെ മരണം പഠനം മുടങ്ങിയതിലുള്ള നിരാശ മൂലമാകാമെന്ന് പൊലീസ്
- പെൺഗൂഡാലോചകക്കാർ ഇപ്പോൾ പുറത്ത് വിലസുന്നു; സാക്ഷികളെ സ്വാധീനിക്കാൻ കോളേജിൽ ഇടത് അദ്ധ്യാപക പ്രമുഖരും; 20 പേരെ അറസ്റ്റ് ചെയ്ത പൊലീസ് ഇപ്പോൾ ചർച്ചയാക്കുന്നത് ആ കള്ള ആത്മഹത്യാ വാദം; സിദ്ധാർത്ഥന്റെ കൊലയാളികൾ രക്ഷപ്പെടുമോ?
- സുഹൃത്തിനെ കാണാനെത്തിയ മലയാളി യുവാവിനെ കാത്തിരുന്നത് ആകസ്മിക മരണം; വെയിൽസിലെ ബ്രഹ്മോവരിൽ മരിച്ചത് പാലക്കാട് സ്വദേശി രാജേഷ്; രണ്ടു പതിറ്റാണ്ടായി യുകെ മലയാളിയായ രാജേഷ് മരണത്തിനു കീഴടങ്ങുമ്പോൾ നിസ്സഹായതയോടെ കുടുംബം
- വിദേശ നഴ്സുമാരെ അമിതമായി വേണ്ടെന്നു ബ്രിട്ടന്റെ നയവിദഗ്ധയായ നഴ്സിങ് ഓഫീസർ; മലയാളി നഴ്സുമാർക്ക് മുൻപിൽ വാതിൽ അടയുമോ? സർക്കാരിന് വേണ്ടി റൂത് മേ പറയുന്നത് റിക്രൂട്ടിങ് കുറയ്ക്കണം എന്നു തന്നെ; യുകെയിൽ കെയറർമാർക്ക് പിന്നാലെ മലയാളി നഴ്സുമാരുടെയും വഴിയടയുന്ന സാഹചര്യം
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
- 8,200 കോടി വിറ്റുവരവുള്ള ചേരി! പത്തുലക്ഷത്തോളം താമസക്കാർ; ഹാജിമസ്താനും, ദാവൂദടക്കമുള്ള ഡോണുകൾ വളർന്ന മണ്ണ്; കാമാട്ടിപുരയിലെ വേശ്യാലയങ്ങളും മാറുന്നു; അദാനിക്ക് വേണ്ടത് 17 വർഷം; ലോകത്തിലെ ഏറ്റവും വലിയ ചേരി നിർമ്മാർജന പദ്ധതിക്ക് ധാരാവിയിൽ തുടക്കമാവുമ്പോൾ
- സിനിമയിലെ സെക്സ് രംഗത്തിന്റെ പൂർണതയ്ക്ക് വേണ്ടി സഹതാരവുമായി കിടക്കപങ്കിടാൻ ഇവാൻസ് നിർബന്ധിച്ചു; ആരോപണവുായി ഷാരോൺ സ്റ്റോൺ
- 'നിനക്ക് ഇത്ര തടിയില്ലേടാ, പോയി കിളച്ചു തിന്നുകൂടേയെന്ന്' ചോദിച്ചത് അഞ്ജു കൃഷ്ണയെന്ന് ആരോപണം; ക്രിക്കറ്റ് ബാറ്റും ഹോക്കി സ്റ്റിക്കും കൊണ്ട് തല്ലിയത് എസ് എഫ് ഐ ജില്ലാ നേതാവെന്നും ആക്ഷേപം; അക്ഷയ്ക്കെതിരേയും മൊഴി; സ്വർണ്ണ മാലയും പേഴ്സും മോഷ്ടിച്ചതും സഖാക്കൾ! എസ് എഫ് ഐ പ്രതിരോധത്തിലേക്ക്
- സിപിഎം നടത്തിയത് കോടികളുടെ കള്ളപ്പണ ഇടപാടോ? ഇഡിയുടെയും ഇൻകംടാക്സിന്റെയും അന്വേഷണം സിപിഎം ദേശീയ നേതൃത്വത്തിലേക്ക്; യെച്ചൂരിയെ ഇൻകം ടാക്സ് ചോദ്യം ചെയ്യും; നൂറ് കണക്കിന് അക്കൗണ്ടുകൾ കേന്ദ്രീകരിച്ച് അന്വേഷണം
- എസ് എഫ് ഐ രാഷ്ട്രീയത്തെ നെഞ്ചുവിരിച്ച് എതിർത്ത കെ എസ് യുക്കാരൻ; മസിലുപിടിത്തമില്ലാത്ത കൗൺസിലറെ തോൽപ്പിക്കാൻ കഴിയാത്തതിനാൽ പുനഃസംഘടനയിലൂടെ വാർഡ് ഇല്ലാതാക്കിയ എതിരാളി രാഷ്ട്രീയം; കരുണാകരന്റെ വൽസല ശിഷ്യൻ; ഇനി തമ്പാനൂർ സതീഷ് ബിജെപിക്കാരൻ
- ഒസിഐ കാർഡ് ഉണ്ടെങ്കിൽ എന്തും ചെയ്യാമെന്ന ധാരണയിൽ ഇനി ഇന്ത്യയിൽ എത്തണ്ട; അവർ ഇനി വിദേശ പൗരന്മാർ തന്നെ; കേന്ദ്രം കടുപ്പിക്കുകയാണ്; കർക്കശ നിലപാടിലേക്ക് ഇന്ത്യൻ സർക്കാർ; തിരഞ്ഞെടുപ്പ് കാലത്തു നാട്ടിലെത്തുന്ന മലയാളി ഒസിഐ കാർഡ് ഉടമകൾ ശ്രദ്ധിക്കണം
- ഡ്രൈവിങ് സ്കൂളുകളുടെ വക്കാലത്തുമായി എളമരം എത്തി; ഇനി എല്ലാം തിരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം ഡ്രൈവിങ് സ്കൂൾ ഉടമകളുടെ മനസ്സ് അറിഞ്ഞ് മാത്രം തീരുമാനം; മന്ത്രി ഗണേശ്കുമാർ കൊണ്ടുവന്ന ഡ്രൈവിങ് ടെസ്റ്റ് പരിഷ്കാരങ്ങൾ നടക്കില്ല; അഴിമതി കുറയ്ക്കാനുള്ള പദ്ധതിക്ക് 'ചെക്ക്' പറഞ്ഞ് മുഖ്യമന്ത്രി; ഗണേശന്റെ നീക്കം നിർണ്ണായകം
- ബൈക്കിൽ ലിഫ്റ്റ് കൊടുത്തു; ആളൊഴിഞ്ഞ സ്ഥലത്ത് എത്തിയപ്പോൾ തോട്ടിൽ തള്ളിയിട്ട് തല ചവിട്ടി താഴ്ത്തിയ ശേഷം കവർച്ച; സിസിടിവിയിൽ പതിഞ്ഞത് നിർണ്ണായകമായി; പേരാമ്പ്രയിലെ അനുവിനെ കൊന്നത് സ്ഥിരം മോഷ്ടാവ്; ബലാത്സംഗക്കേസിലും പ്രതി; കൊണ്ടോട്ടിക്കാരൻ എത്തിയത് മോഷണ ബൈക്കിൽ; പ്രതിയെ പിടിച്ച് പൊലീസ്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 'ത്രിവർണ്ണപതാക പൈശാചികം; അല്ലാഹുവിന്റെയടുത്ത് അതിന് ഒരു വിലയുമില്ല''; ഫ്രഞ്ച് പതാകയെ നിന്ദിച്ച മുസ്ലിം പണ്ഡിതൻ ഇമാം മജൂബിയെ നാടുകടത്തി; പുറത്താക്കപ്പെട്ടത് ടൂണീഷ്യയിൽ നിന്ന് വന്ന് 38 വർഷമായി ഫ്രാൻസിൽ താമസിക്കുന്നയാൾ; ഭീകരതയോട് സന്ധിയില്ലാതെ മാക്രോൺ സർക്കാർ
- തിരുവല്ല കെ എസ് ആർ ടി സി സ്റ്റാന്റിലെത്തിയ പെൺകുട്ടി അവിടെ നിന്നും യൂണിഫോം മാറ്റി കളർ ഡ്രസ് ധരിച്ച് രണ്ട് യുവാക്കൾക്കൊപ്പം ബസിൽ യാത്ര; സിസിടിവി ദൃശ്യങ്ങൾ നിർണ്ണായകമായി; പെൺകുട്ടിയെ തിരുവല്ല പൊലീസ് സ്റ്റേഷനിൽ കൊണ്ടാക്കി യുവാവ് മുങ്ങി; ഒരാൾ പിടിയിൽ; തിരുവല്ലയിലെ പെ്ൺകുട്ടിയെ തിരിച്ചു കിട്ടുമ്പോൾ
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- അൽ മുക്താദിർ ജൂവലറി ഗ്രൂപ്പിന്റെ വിവിധ ഷോറുമുകളിൽ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്; തിരുവനന്തപുരത്തെയും കൊച്ചിയിലെയും അടക്കം എട്ടുഷോറൂമുകളിൽ പരിശോധന; ഐടി റെയ്ഡ് ഡിസംബറിൽ നടന്ന ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ് അധികൃതരുടെ പരിശോധനയ്ക്ക് പിന്നാലെ
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്