പണ്ടത്തെ സുകുമാരൻ നായരല്ല... ഇപ്പോഴത്തേത്; ആചാര സംരക്ഷണത്തിനായി നട്ടെല്ല് നിവർത്തി രംഗത്തെത്തിയതോടെ ജനറൽ സെക്രട്ടറി എന്തു പറഞ്ഞാലും കേൾക്കാൻ അണികളും തയ്യാർ; മാവേലിക്കര യൂണിയൻ പെട്ടുപോയത് വോട്ട് ചോദിച്ച് ഓഫീസിൽ എത്തിയാലും ഇടത് സ്ഥാനാർത്ഥികളെ ഇരിക്കാൻ സമ്മതിക്കരുതെന്ന ഉത്തരവ് പാലിക്കാതെ പോയതിന്; പത്തനംതിട്ടയിലും തിരുവനന്തപുരത്തും ഒഴികെ ബാക്കിയെല്ലായിടത്തും യുഡിഎഫിനെ പിന്തുണക്കാൻ ജനറൽ സെക്രട്ടറി നിർദ്ദേശം നൽകിയതായും വെളിപ്പെടുത്തൽ
മറുനാടൻ മലയാളി ബ്യൂറോ
മാവേലിക്കര: സമദൂരവും ശരിദൂരവുമൊക്കെയായിരുന്നു എൻ എസ് എസ് രാഷ്ട്രീയത്തിൽ പരീക്ഷിച്ചിരുന്നത്. എന്നാൽ ശബരിമലയിലെ പ്രക്ഷോഭത്തോടെ കാര്യങ്ങൾ മാറിമറിഞ്ഞു. ഇപ്പോൾ എൻ എസ് എസിന് വ്യക്തമായ രാഷ്ട്രീയമുണ്ടെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. ഇടതിനെ തോൽപ്പിക്കാൻ കരയോഗങ്ങൾക്ക് എൻ എസ് എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ നിർദ്ദേശം നൽകിയിട്ടുണ്ടെന്നാണ് വെളിപ്പെടുത്തൽ. തിരുവനന്തപുരത്തും പത്തനംതിട്ടയിലും ഒഴികെ എല്ലായിടത്തും എൻ എസ് എസ് യുഡിഎഫിനെ പിന്തുണയ്ക്കുമെന്നാണ് സംഘടനയിൽ നിന്നും പുറത്തു വന്ന മാവേലിക്കര താലൂക്ക് യൂണിയൻ പ്രസിഡന്റ് ടി.കെ.പ്രസാദ് പറയുന്നത്.
മാവേലിക്കരയിലെ എൽഡിഎഫ് സ്ഥാനാർത്ഥി ചിറ്റയം ഗോപകുമാറിനെ സ്വീകരിച്ചതിന് കഴിഞ്ഞ ദിവസം മാവേലിക്കര എൻഎസ്എസ് യൂണിയനെതിരെ നടപടിയുണ്ടായിരുന്നു. മാവേലിക്കര താലൂക്ക് യൂണിയൻ പിരിച്ചുവിട്ട് പകരം അഡ്ഹോക് കമ്മിറ്റിയെ ചുമതല ഏൽപ്പിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ടി.കെ.പ്രസാദിന്റെ വെളിപ്പെടുത്തൽ. വാക്കാലാണ് ചങ്ങനാശ്ശേരിയിൽ നിന്ന് എൻഎസ്എസ് യൂണിറ്റുകൾക്ക് ഇത്തരത്തിലുള്ള നിർദ്ദേശം നൽകിയത്. എൽഡിഎഫ് സ്ഥാനാർത്ഥികളെ ഒരു തരത്തിലും പിന്തുണക്കരുത്. അവരുമായി ബന്ധംപുലർത്തരുത് എന്നും നിർദ്ദേശിക്കുകയുണ്ടായി. ഇതിനിടയിലാണ് ചിറ്റയം ഗോപകുമാർ വോട്ടഭ്യർഥിച്ച് ഓഫീസിലെത്തിയത്. ഓഫീസിലെത്തിയ ചിറ്റയം ഗോപകുമാറിനെ സ്വീകരിക്കുക മാത്രമാണ് താൻ ചെയ്തതെന്നും ടി.കെ.പ്രസാദ് പറഞ്ഞു.
പത്തനംതിട്ടിയിലും തിരുവനന്തപുരത്തും ബിജെപിയെ പിന്തുണക്കാൻ എൻഎസ്എസ് നിർദ്ദേശിച്ചെന്നും മറ്റിടങ്ങളിൽ യുഡിഎഫിനെ പിന്തുണക്കാനാണ് എൻഎസ്എസ് കരയോഗങ്ങൾക്ക് ചങ്ങനാശ്ശേരിയിൽ നിന്ന് നിർദ്ദേശം നൽകിയിരിക്കുന്നതെന്നും രാജിവെച്ച എൻഎസ്എസ് മാവേലിക്കര താലൂക്ക് യൂണിയൻ പ്രസിഡന്റ് ടി.കെ.പ്രസാദ് ആരോപിച്ചു. ബിജെപിക്ക് ജയസാധ്യത ഉള്ള മണ്ഡലങ്ങളിൽ അവരെയും മറ്റിടങ്ങളിൽ യുഡിഎഫിനെയും പിന്തുണയ്ക്കണമെന്നാണ് നിർദ്ദേശമുണ്ടായിരുന്നതെന്നും ടി.കെ.പ്രസാദ് ആരോപിച്ചു. ഇതോടെ ശബരിമലയിലെ ഇടത് സർക്കാരിന്റെ ഇടപെടലിന് തെരഞ്ഞെടുപ്പിൽ മറുപടി നൽകാൻ എൻ എസ് എസ് തയ്യാറെടുക്കുന്നുവെന്ന് വ്യക്തമാവുകയാണ്. എൻ എസ് എസിന്റെ ബൈലോ അനുസരിച്ച് യൂണിയനുകളെ പിരിച്ചു വിടാനുള്ള അധികാരം ജനറൽ സെക്രട്ടറിക്കുണ്ട്. ഇതാണ് മാവേലിക്കരയിൽ പ്രയോഗിക്കുന്നത്. എൻ എസ് എസിന്റെ രാഷ്ട്രീയ നിലപാട് അംഗീകരിക്കാതെ പ്രവർത്തിക്കുന്ന യൂണിയനുകളെ പിരിച്ചുവിടുമെന്ന സൂചനയാണ് മവേലിക്കര പ്രയോഗത്തിലൂടെ സുകുമാരൻ നായർ ചെയ്യുന്നത്.
മാവേലിക്കരയിൽ ചിറ്റയം ഗോപകുമാറിന്റെ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നത് ആർ ബാലകൃഷ്ണ പിള്ളയും ഗണേശ ്കുമാറും ചേർന്നാണ്. കരയോഗങ്ങളെ ചിറ്റയവുമായി അടുപ്പിക്കാൻ കരുക്കൾ നീക്കുന്നതും ഗണേശാണ്. ഈ സാഹചര്യത്തിലാണ് യൂണിയനെതിരെ അതിശക്തമായ നടപടി സുകുമാരൻ നായർ എടുത്തത്. രാഷ്ട്രീയ ഇടപെടലിന്റെ പേരിൽ ഇത്തരം നടപടികൾ ആരും എടുക്കാറില്ല. ശബരിമലയിൽ വിശ്വാസികളെ ചതിച്ചതിന് കൂട്ടു നിന്ന ഇടത് സ്ഥാനാർത്ഥികളെ കരയോഗങ്ങളിൽ കയറ്റി ഇരുത്തരുതെന്നാണ് സുകുമാരൻ നായർ കരയോഗങ്ങൾക്ക് നൽകിയിരുന്ന നിർദ്ദേശം. ഇതാണ് ചിറ്റയത്തെ സ്വീകരിച്ചതിലൂടെ മാവേലിക്കര യൂണിയൻ തെറ്റിച്ചത്. ഇതുകൊണ്ടാണ് അടിയന്തര നടപടികൾ സുകുമാരൻ നായർ എടുത്തത്.
ഈ സാഹചര്യത്തിലാണ് തനിക്കെതിരെ എൻഎസ്എസ് നേതൃത്വത്തിന്റെ ഭാഗത്തു നിന്നും ഉണ്ടായത് പ്രതികാരപരമായ നടപടിയാണെന്ന് മുൻ എൻഎസ്എസ് മാവേലിക്കര താലൂക്ക് യൂണിയൻ പ്രസിഡന്റ് അഡ്വ. ടി കെ പ്രസാദ് ആരോപിക്കുന്നത്. പാർലമെന്റ് തെരഞ്ഞെടുപ്പിലെ ഇടതുപക്ഷ സ്ഥാനാർത്ഥി മാവേലിക്കര യൂണിയൻ ഓഫീസിലേക്ക് വോട്ട് അഭ്യർത്ഥനയുമായി എത്തി അദ്ദേഹത്തിനെ ആതിഥേയ മര്യാദയോടെ യൂണിയനിലേക്ക് സ്വീകരിച്ചത് നേതൃത്വത്തിന്റെ എതിർപ്പിന് കാരണമായെന്നും അതാണ് താൻ ഉൾപ്പെടുന്ന മാവേലിക്കര എൻഎസ്എസ് യൂണിയൻ കമ്മറ്റിയിലെ 14 അംങ്ങളേയും രാജിവെപ്പിച്ച് തന്നെ സ്ഥാനഭ്രഷ്ടനാക്കാൻ കാരണമായതെന്നും അദ്ദേഹം പറഞ്ഞു.
കരയോഗങ്ങളെ ഇടതു പക്ഷത്തിനെതിരായി അണിനിരത്തി വോട്ട് ഉറപ്പാക്കണമെന്നുള്ള നിർദ്ദേശം അപ്രായോഗികം ആണെന്നുള്ളത് താൻ നേതൃത്വത്തെ മുൻപേ തന്നെ അറിയിച്ചിരുന്നു. എല്ലാ കരയോഗം പ്രവർത്തകരുടേയും വീടുകളിൽ യുഡിഎഫ് സ്ഥാനാർത്ഥിയുമായി ഇറങ്ങി പ്രവർത്തിക്കണമെന്ന് ഉള്ള നിർദ്ദേശവും നിരാകരിച്ചിരുന്നു. തന്നോട് നേതൃത്വം കടുത്ത അതൃപ്തിയിലായിരുന്നെന്നും ടി കെ പ്രസാദ് പറഞ്ഞു. മതേതരത്വ സ്വഭാവം ഉൾക്കൊള്ളുന്നതായിരിക്കണം എൻഎസ്എസിന്റെ നയമെന്നും ഇതര ജാതിമത വിഭാഗങ്ങൾക്ക് ദോഷകരമായി പ്രവർത്തിക്കാൻ പാടില്ലെന്നും എൻഎസ്എസിന് രാഷ്ട്രീയമില്ലെന്നും എല്ലാ രാഷ്ട്രീയ പാർട്ടിയിൽ ഉള്ളവർക്കും എൻഎസ്എസിൽ അംഗങ്ങൾ ആകാമെന്നും അവർ നായർ സമുദായ അംഗങ്ങൾ ആകണമെന്ന് മാത്രമുള്ള നിബന്ധനയെ ഉള്ളുവെന്നും സമുദായ ആചാര്യൻ പറഞ്ഞിട്ടുള്ളതായും അദ്ദേഹം ഓർമ്മപ്പെടുത്തി.
ചില മണ്ഡലങ്ങളിൽ ബിജെപിക്കും ചില മണ്ഡലങ്ങളിൽ യുഡിഎഫിനും പിൻതുണ നൽകുകയെന്ന നേതൃത്വത്തിന്റെ ഇരട്ടത്താപ്പ് നയത്തിനെതിരായി വിയോജനകുറിപ്പ് നൽകിയതും പുറത്താക്കപ്പെടുന്നതിന് മറ്റൊരു കാരണമായി. നേതൃത്വത്തിന്റെ ഇത്തരം ചെയ്തികൾ ജനാതിപത്യ വിരുദ്ധമാണെന്നും അദ്ദേഹം ആരോപിച്ചു. കഴിഞ്ഞ 35 വർഷമായി എൻ എസ് എസ് പ്രതിനിധി സഭ അംഗം, 30 വർഷമായി യൂണിയൻ കമ്മറ്റി അംഗം, 14 വർഷമായി എൻഎസ്എസ് യൂണിയൻ വൈസ് പ്രസിഡന്റ്, 1 വർഷവും 3 മാസവും യൂണിയൻ പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ച് വരികയായിരുന്നു അദ്ദേഹം.
നിക്കെതിരെ എൻഎസ്എസ് നേതൃത്വത്തിന്റെ ഭാഗത്തു നിന്നും ഉണ്ടായത് പ്രതികാരപരമായ നടപടിയാണെന്ന് മുൻ എൻഎസ്എസ് മാവേലിക്കര താലൂക്ക് യൂണിയൻ പ്രസിഡന്റ് അഡ്വ. ടി കെ പ്രസാദ് പറഞ്ഞു. പാർലമെന്റ് തെരഞ്ഞെടുപ്പിലെ ഇടതുപക്ഷ സ്ഥാനാർത്ഥി മാവേലിക്കര യൂണിയൻ ഓഫീസിലേക്ക് വോട്ട് അഭ്യർത്ഥനയുമായി എത്തി അദ്ദേഹത്തിനെ ആതിഥേയ മര്യാദയോടെ യൂണിയനിലേക്ക് സ്വീകരിച്ചത് നേതൃത്വത്തിന്റെ എതിർപ്പിന് കാരണമായെന്നും അതാണ് താൻ ഉൾപ്പെടുന്ന മാവേലിക്കര എൻഎസ്എസ് യൂണിയൻ കമ്മറ്റിയിലെ 14 അംങ്ങളേയും രാജിവെപ്പിച്ച് തന്നെ സ്ഥാനഭ്രഷ്ടനാക്കാൻ കാരണമായതെന്നും അദ്ദേഹം പറഞ്ഞു.
കരയോഗങ്ങളെ ഇടതു പക്ഷത്തിനെതിരായി അണിനിരത്തി വോട്ട് ഉറപ്പാക്കണമെന്നുള്ള നിർദ്ദേശം അപ്രായോഗികം ആണെന്നുള്ളത് താൻ നേതൃത്വത്തെ മുൻപേ തന്നെ അറിയിച്ചിരുന്നു. എല്ലാ കരയോഗം പ്രവർത്തകരുടേയും വീടുകളിൽ യുഡിഎഫ് സ്ഥാനാർത്ഥിയുമായി ഇറങ്ങി പ്രവർത്തിക്കണമെന്ന് ഉള്ള നിർദ്ദേശവും നിരാകരിച്ചിരുന്നു. തന്നോട് നേതൃത്വം കടുത്ത അതൃപ്തിയിലായിരുന്നെന്നും ടി കെ പ്രസാദ് പറഞ്ഞു. മതേതരത്വ സ്വഭാവം ഉൾക്കൊള്ളുന്നതായിരിക്കണം എൻഎസ്എസിന്റെ നയമെന്നും ഇതര ജാതിമത വിഭാഗങ്ങൾക്ക് ദോഷകരമായി പ്രവർത്തിക്കാൻ പാടില്ലെന്നും എൻഎസ്എസിന് രാഷ്ട്രീയമില്ലെന്നും എല്ലാ രാഷ്ട്രീയ പാർട്ടിയിൽ ഉള്ളവർക്കും എൻഎസ്എസിൽ അംഗങ്ങൾ ആകാമെന്നും അവർ നായർ സമുദായ അംഗങ്ങൾ ആകണമെന്ന് മാത്രമുള്ള നിബന്ധനയെ ഉള്ളുവെന്നും സമുദായ ആചാര്യൻ പറഞ്ഞിട്ടുള്ളതായും അദ്ദേഹം ഓർമ്മപ്പെടുത്തി.
ചില മണ്ഡലങ്ങളിൽ ബിജെപിക്കും ചില മണ്ഡലങ്ങളിൽ യുഡിഎഫിനും പിൻതുണ നൽകുകയെന്ന നേതൃത്വത്തിന്റെ ഇരട്ടത്താപ്പ് നയത്തിനെതിരായി വിയോജനകുറിപ്പ് നൽകിയതും പുറത്താക്കപ്പെടുന്നതിന് മറ്റൊരു കാരണമായി. നേതൃത്വത്തിന്റെ ഇത്തരം ചെയ്തികൾ ജനാതിപത്യ വിരുദ്ധമാണെന്നും അദ്ദേഹം ആരോപിച്ചു. കഴിഞ്ഞ 35 വർഷമായി എൻ എസ് എസ് പ്രതിനിധി സഭ അംഗം, 30 വർഷമായി യൂണിയൻ കമ്മറ്റി അംഗം, 14 വർഷമായി എൻഎസ്എസ് യൂണിയൻ വൈസ് പ്രസിഡന്റ്, 1 വർഷവും 3 മാസവും യൂണിയൻ പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ച് വരികയായിരുന്നു അദ്ദേഹം.
എൻ എസ് എസിനെതിരെ കാനം
എൻ.എസ്.എസ്. എല്ലാക്കാലത്തും ഇടതുമുന്നണിക്കെതിരായ നിലപാടാണ് സ്വീകരിച്ചിട്ടുള്ളതെന്ന് സിപിഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. മാവേലിക്കരയിൽ ചിറ്റയം ഗോപകുമാറിനെ സ്വീകരിച്ച എൻ.എസ്.എസ്. താലൂക്ക് യൂണിയൻ പിരിച്ചുവിട്ടതിനെക്കുറിച്ച് പരാമർശിക്കുകയായിരുന്നു അദ്ദേഹം. എൻ.എസ്.എസ്. പത്തനാപുരം താലൂക്ക് യൂണിയൻ പ്രസിഡന്റും കേരള കോൺഗ്രസ് (ബി) ചെയർമാനുമായ ആർ.ബാലകൃഷ്ണപിള്ളയുമായും കെ.ബി.ഗണേശ് കുമാർ എംഎൽഎ.യുമായും അദ്ദേഹം കൊട്ടാരക്കരയിലെ വസതിയിൽ കൂടിക്കാഴ്ച നടത്തി. ഇടതുമുന്നണിക്കെതിരായ നിലപാടെടുക്കാൻ എൻ.എസ്.എസിന് അവകാശമുണ്ട്. എന്നാൽ വോട്ട് ചെയ്യുന്നത് ജനങ്ങളാണ്-കാനം പറഞ്ഞു.
എൻ.എസ്.എസ്. രാഷ്ട്രീയകക്ഷിയല്ലെന്നും സമദൂരനിലപാടിൽ മാറ്റമില്ലെന്നും ആർ.ബാലകൃഷ്ണപിള്ള പറഞ്ഞു. എൽ.ഡി.എഫിനെ തോൽപ്പിക്കാൻ എൻ.എസ്.എസ്. നിർദ്ദേശിച്ചിട്ടില്ല. സ്ഥാനാർത്ഥിയാകുമ്പോൾ എല്ലാ സ്ഥാപനങ്ങളിലും വോട്ടുതേടി ചെല്ലും. അവരെ തിരസ്കരിക്കുന്നത് ശരിയായ നടപടിയല്ല. മാവേലിക്കര യൂണിയൻ പിരിച്ചുവിട്ടത് രാഷ്ട്രീയകാരണമാണോ എന്നറിയില്ല. മറ്റെന്തെങ്കിലും കാരണമുണ്ടോ എന്നും അറിയില്ല. സംഘടന നിലപാടെടുത്താലും വ്യക്തികളാണ് വോട്ട് ചെയ്യുന്നത്. പത്തനാപുരം താലൂക്ക് യൂണിയൻ രാഷ്ട്രീയ നിർദ്ദേശങ്ങളൊന്നും നൽകിയിട്ടില്ലെന്നും പിള്ള പറഞ്ഞു.
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്