ഒക്ടോബറിൽ പുറത്തിറക്കിയ ആദ്യ റിപ്പോർട്ടിൽ എൻപിആർ എൻആർസിയുടെ ആദ്യ പടിയാണെന്ന് പരാമർശം; നിയമം പാസായ ശേഷം രാജ്യം മുഴുവൻ പ്രതിഷേധം അലയടിച്ചതോടെ വിവരങ്ങളെ അടിസ്ഥാനമാക്കി എൻആർസിക്ക് രൂപം നൽകാൻ യാതൊരു നിർദ്ദേശവും ഇല്ലെന്ന് നിലപാട്; എൻപിആർ-എൻആർസി വിഷയത്തിൽ ആഭ്യന്തര മന്ത്രാലയത്തിന്റെ റിപ്പോർട്ടുകൾ തമ്മിൽ വൈരുധ്യം വ്യക്തം; എൻപിആർ ഓരോ കുടുംബത്തിന്റേയും വ്യക്തികളുടേയും വിശ്വസനീയമായ രജിസ്ട്രിയെന്ന് പറഞ്ഞ് നിലപാട് മയപ്പെടുത്തുന്നത് പ്രതിഷേധങ്ങൾ തണുപ്പിക്കാൻ
മറുനാടൻ ഡെസ്ക്
ന്യൂഡൽഹി: ദേശീയ ജനസംഖ്യാ രജിസ്റ്റർ (എൻപിആർ) തയ്യാറാക്കാൻ ഒരുങ്ങുകയാണ് കേന്ദ്രസർക്കാർ. അടുത്തവർഷം ഇതിനായുള്ള പദ്ധതികൾ തുടങ്ങും. എന്നാൽ, എൻപിആർ ദേശീയ പൗരത്വ രജിസ്റ്ററു(എൻആർസി)മായി ബന്ധിപ്പിക്കാൻ ശ്രമം നടക്കുന്നുണ്ടെന്ന പ്രചരണം ശക്തമായതോടെ കേന്ദ്രസർക്കാർ ഈ വിഷയത്തിൽ രണ്ടു തട്ടിലായിട്ടുണ്ട്. ഇത് സംബന്ധിച്ച പ്രക്ഷോഭങ്ങൾ കൊടുമ്പിരി കൊള്ളുമ്പോഴും ആഭ്യന്തര വകുപ്പിന്റെ രേഖകളിൽ തന്നെ വ്യത്യസ്ത നിലപാടുകളാണ്.
കേന്ദ്ര ആഭ്യന്തര മന്ത്രാലയം കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഇറക്കിയ രണ്ട് രേഖകളിൽ തമ്മിലാണ് വൈരുദ്ധ്യം ശക്തമായിരിക്കുന്നത്. ആദ്യം പുറത്തിറക്കിയ റിപ്പോർട്ടിൽ എൻപിആർ എൻആർസിയുടെ ആദ്യ പടിയാണെന്ന് പറയുന്നുണ്ടെങ്കിലും രണ്ടാമത്തേതിൽ അത്തരമൊരു നിർദ്ദേശം ഇല്ലെന്നതും ശ്രദ്ധേയമാണ്. സിഎഎ വന്നതിന് ശേഷമാണ് രാജ്യത്ത് അങ്ങോളമിങ്ങോളം പ്രതിഷേധം ഉടലെടുത്തത്. ഇതോടെ ഈ വിഷയത്തിൽ കേന്ദ്രസർക്കാർ പ്രതിരോധത്തിലായി. മുസ്ലിം ജനവിഭാഗങ്ങളുടെ ആശങ്ക പരിഹരിക്കാൻ വേണ്ട ശ്രമങ്ങൾ വേണമെന്ന ബോധ്യം കേന്ദ്രത്തിലും ഉടലെടുത്തിട്ടുണ്ട്. ഇതോടെയാണ് രണ്ടാമത് പുറത്തിറക്കിയ രേഖയിൽ ആദ്യത്തേതിൽ നിന്നും വ്യത്യസ്തമായ നിലപാട് സ്വീകരിച്ചത്.
ഒക്ടോബറിലാണ് ആദ്യ രേഖ പുറത്ത് വന്നത്. ഇതിലാണ് എൻപിആർ എൻആർസിയുടെ ആദ്യ പടിയാണെന്ന് പറയുന്നത്. ഇക്കാര്യം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ പാർലെന്റിൽ പറയുകയും ചെയ്തിരുന്നു. എന്നാൽ അസം മോഡലിൽ മുസ്ലിംങ്ങളെ പിന്തള്ളാനുള്ള നീക്കമാണെന്ന വികാരം ഉയർന്നതോടെ ഇതിനെതിരെ വ്യാപക പ്രക്ഷോഭം ഉയർന്നുവന്നു. ഇതോടെ രണ്ടാമത്തെ സർക്കുലറിൽ കേന്ദ്രം ഈ നിർദ്ദേശത്തിൽ നിന്ന് പിൻവലിഞ്ഞു. എൻപിആർ. വിവരങ്ങളെ അടിസ്ഥാനമാക്കി എൻആർസിക്ക് രൂപം നൽകാൻ യാതൊരു നിർദ്ദേശവുമില്ലെന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ ഇപ്പോഴത്തെ നിലപാട്.
ഒക്ടോബറിൽ പുറത്തിറങ്ങിയ ആഭ്യന്തര മന്ത്രാലയത്തിന്റെ വാർഷിക റിപ്പോർട്ടിന്റെ 15-ാം അധ്യായത്തിന്റെ 273-ാം പേജിൽ പറയുന്നത് ഇങ്ങനെയാണ്. 'എല്ലാ തരത്തിലുള്ള ആളുകളുടേയും വിവരങ്ങൾ ശേഖരിക്കുന്നതിനുള്ള എൻപിആറിന് കേന്ദ്ര സർക്കാർ അംഗീകാരം നൽകിയിട്ടുണ്ട്. ഇത് ദേശീയ പൗരത്വ രജിസ്ട്രേഷനുള്ള ആദ്യ പടിയാണ്.'ഹൗസിങ് ആൻഡ് പോപുലേഷൻ സിസ്റ്റം, സിവിൽ രജിസ്ട്രേഷൻ സിസ്റ്റം, സാമ്പിൾ രജിസ്ട്രേഷൻ സിസ്റ്റം തുടങ്ങിയവയെല്ലാം ഇതിന്റെ ഭാഗമായിരുന്ന വരുന്നുവെന്നും റിപ്പോർട്ടിന്റെ 262-ാം പേജിൽ പറയുന്നു.
എന്നാൽ ഏറ്റവും അവസാനമായി ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ രേഖയിൽ പറയുന്നത് എൻപിആർ ഓരോ കുടുംബത്തിന്റേയും വ്യക്തികളുടേയും വിശ്വസനീയമായ രജിസ്ട്രിയെന്നാണ്. ഗ്രാമം, പട്ടണം, ഉപജില്ല, സംസ്ഥാനം എന്നിവപോലുള്ള സ്ഥലവിവരങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്ന താമസക്കാരുടെ രജിസ്റ്ററാണ് ഇത്, സുരക്ഷ ശക്തിപ്പെടുത്തുന്നതിന്'. എൻപിആർ ഡാറ്റയെ അടിസ്ഥാനമാക്കി രാജ്യത്ത് എൻആർസി സൃഷ്ടിക്കുന്നതിനുള്ള ഒരു നിർദ്ദേശവും നിലവിൽ ഇല്ലെന്നും പറയുന്നു.
എൻപിആറിലെ എൻആർസി ആശങ്കയ്ക്ക് കാരണം എന്ത്?
അസമിൽ പൗരത്വ രജിസ്റ്റർ തയ്യാറാക്കി 2019 ഓഗസ്റ്റിൽ പ്രസിദ്ധീകരിച്ചപ്പോൾ അസമിലെ 19 ലക്ഷം ആളുകൾ പുറത്തായിരുന്നു. അപേക്ഷയിൽ മതം രേഖപ്പെടുത്തേണ്ടതില്ലാത്തതിനാൽ പട്ടികയിൽ ഉൾപ്പെടാത്തവർ ഏതൊക്കെ മതക്കാരാണെന്നത് ഔദ്യോഗികമായി അറിയാനാവില്ല. 19-ൽ 14 ലക്ഷം ഹിന്ദുക്കളും ബാക്കി മുസ്ലീങ്ങളും ആണെന്നത് പേരുകൾ നോക്കിയുള്ള ഏകദേശ അനൗദ്യോഗികകണക്ക്. പട്ടികയിൽ ഇടംപിടിക്കാത്തവർ വിദേശികൾക്കുവേണ്ടി രൂപവത്കരിച്ച ട്രിബ്യൂണലുകളെ സമീപിക്കണം. അസമിൽ പുതുതായി 200 ട്രിബ്യൂണലുകൾ തുറന്നു. ട്രിബ്യൂണൽ വിധിക്കെതിരേ അപ്പിൽപോകാം. പൗരത്വമില്ലാത്തവരെ പാർപ്പിക്കാൻ ആറുകേന്ദ്രങ്ങൾ ഇപ്പോൾ സംസ്ഥാനത്ത് തുറന്നിട്ടുണ്ട്. ട്രിബ്യൂണലിനെ സമീപിച്ചശേഷവും പൗരത്വം തെളിയിക്കാനാവാത്ത 800-ലധികംപേരെ ഈ തടവുകേന്ദ്രങ്ങളിൽ താമസിപ്പിച്ചിട്ടുമുണ്ട്.
ഈ സാഹചര്യത്തിലാണ് പാർലമെന്റ് പാസാക്കിയ പൗരത്വനിയമ ഭേദഗതിബിൽ നിയമമായത്. ഇതനുസരിച്ച് 2014 ഡിസംബർ 31-ന് മുമ്പ് ഇന്ത്യയിലെത്തിയിട്ടുള്ള മുസ്ലിം ഇതരർക്ക് പൗരത്വം ലഭിക്കും. ഇപ്പോൾ എൻ.ആർ.സി.യിൽനിന്ന് പുറത്തായ വലിയൊരു വിഭാഗം(മുഖ്യമായും ഹിന്ദുക്കൾ)പട്ടികയിൽ ഇടംപിടിക്കും. ഇതേ തുടർന്നാണ് രാജ്യമെമ്പാടും പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടത്. ഇതിന് പിന്നാലെ രാജ്യവ്യാപകമായി എൻആർസി നടപ്പിലാക്കുമെന്ന് ബിജെപി നേതാക്കളും ആഭ്യന്തര മന്ത്രിയും പലപ്പോഴായി വെളിപ്പെടുത്തിയതോടെ അസമിലേപോലെ ഓരോ ഇന്ത്യക്കാരനും പൗരത്വം തെളിയിക്കാൻ രേഖകൾ ഹാജരാക്കേണ്ടിവരുമെന്നും അതിൽ പരാജയപ്പെടുന്ന മുസ്ലീങ്ങൾ തടവുകേന്ദ്രങ്ങളിൽ അടക്കപ്പെടുമെന്നും വ്യാപക പ്രചാരണമുണ്ടായി.
ആളുകൾ തങ്ങളുടേതായ രീതിയിലും സമൂഹ മാധ്യമങ്ങൾ വഴി പ്രചരിച്ച സന്ദേശങ്ങളും പ്രശ്നങ്ങൾ ആളിക്കത്തിച്ചു. രാജ്യവ്യാപകമായി എൻആർസി നടപ്പിലാക്കിയാൽ പട്ടികയിൽ ഉൾപ്പെടാത്ത മുസ്ലീങ്ങൾ ഒഴികെയുള്ളവർക്ക് പൗരത്വത്തിന് അർഹതയുണ്ടാകുന്ന തരത്തിലാണ് പൗരത്വ നിയമ ഭേദഗതി നിലനിൽക്കുന്നത്. അതും പ്രതിഷേധം ആളിക്കത്താൻ കാരണമായി. ഇതിന് പിന്നാലെയാണ് എൻപിആർ പുതുക്കാൻ കേന്ദ്രം തീരുമാനിക്കുന്നത്. എൻ.ആർ.സി.യും എൻ.പി.ആറും തമ്മിൽ ബന്ധമില്ലെന്നാണ് സർക്കാർ ആവർത്തിച്ച് പറയുന്നത്. ജനസംഖ്യാപട്ടിക മാത്രമാണ് എൻ.പി.ആർ. സെൻസസിന്റെ ഭാഗമായുള്ള ജനസംഖ്യാ കണക്കെടുപ്പായി മാത്രമേ അതിനെ കാണേണ്ടതുള്ളു. തുടങ്ങിയവയാണ് സർക്കാരിന്റെ വാദങ്ങൾ. എന്നാൽ എൻ.ആർ.സി.ക്ക് അടിസ്ഥാനമാക്കുക എൻ.പി.ആർ. ആണെന്ന് മുൻ ആഭ്യന്തര സഹമന്ത്രി കിരൺ റിജിജു 2014-ൽ പർലമെന്റിൽ രേഖാമൂലം മറുപടി നൽകിയിട്ടുമുണ്ട്.
യുപിഎ സർക്കാരിന്റെ കാലത്ത് തന്നെ എൻആർസി നടപ്പിലാക്കാൻ തീരുമാനിച്ചിരുന്നു. 2012ൽ രണ്ടാം യുപിഎ സർക്കാരിന്റെ കാലത്ത് എൻപിആർ കൊണ്ടുവരുന്നത് എൻആർസി നടപ്പിലാക്കാനാണെന്ന് സർക്കാർ അന്ന് ലോക്സഭയിൽ പറഞ്ഞിരുന്നു. ഇതാണ് മോദി സർക്കാർ ഇപ്പോൾ പ്രതിരോധത്തിനായി ഉയർത്തിക്കാണിക്കുന്നത്. അതായത് എല്ലാം തുടങ്ങിവെച്ചത് കോൺഗ്രസ് ആണെന്നും തങ്ങളത് നടപ്പിലാക്കുന്നുവെന്നുമുള്ള വിധേയത്വം. പൗരത്വ നിയമ ഭേദഗതി വന്നപ്പോഴും അവർ ഇങ്ങനെയാണ് പ്രതികരിച്ചത്. രാജ്യത്ത് ദേശീയ ജനസംഖ്യാ രജിസ്റ്ററും എൻആർസിയും വരുന്നതല്ല പ്രശ്നം. പക്ഷെ ആശങ്കകൾക്ക് അടിസ്ഥാനം പൗരത്വ നിയമ ഭേദഗതിയാണ്. എൻആർസിയുടെ ഭാഗമായി പുറത്താക്കപ്പെടുന്നവരിൽ മതവിശ്വാസത്തിന്റെ പേരിൽ ഒരു വിഭാഗം മാത്രം പൗരത്വത്തിൽ നിന്ന് ഒഴിവാക്കപ്പെടുന്നതാണ് വിമർശകർ ഉയർത്തിക്കാണിക്കുന്നത്. എന്നാൽ പ്രതിഷേധങ്ങളും ആശങ്കകളും നിലനിൽക്കുമ്പോഴും സർക്കാർ സമൂഹത്തിൽ നിലനിൽക്കുന്ന ആശങ്ക പരിഹരിക്കാൻ തക്ക പ്രവർത്തനങ്ങൾ നടത്തുന്നില്ലെന്നതാണ് പ്രതിഷേധാർഹമായിരിക്കുന്നത്.
രാജ്യവ്യാപകമായി എൻആർസി നടപ്പിലാക്കുമെന്ന് ആഭ്യന്തര മന്ത്രി ലോക്സഭയിൽ പറയുമ്പോഴും എൻആർസിയേപ്പറ്റി സർക്കാർ തീരുമാനിച്ചിട്ടില്ലെന്ന് പിന്നീട് പറയുന്നു. ഇക്കാര്യത്തിൽ ആശയക്കുഴപ്പം നിലനിൽക്കുന്നുണ്ട് എന്നു തന്നെയാണ് ആഭ്യന്തര വകുപ്പിന്റെ രേഖകളിലും വ്യക്തമാക്കുന്നത്. രാജ്യമൊട്ടുക്കും എൻ.ആർ.സി. കൊണ്ടുവരുമ്പോൾ അടിസ്ഥാനവർഷവും തീയതിയും നിശ്ചയിക്കണം. അത് ഇതുവരെ വെളിപ്പെടുത്തിയിട്ടുമില്ല. അസമിൽ അടിസ്ഥാനമാക്കാൻ 1951-ലെ പൗരത്വപട്ടികയുണ്ടായിരുന്നു. അതുപോലെ ദേശീയതലത്തിൽ പട്ടികയില്ല. 2021-ലെ സെൻസസ് പൂർത്തിയാവുമ്പോൾ ദേശീയ ജനസംഖ്യാരജിസ്റ്റർ നിലവിൽവരും. എൻ.ആർ.സി.ക്ക് ഒരുപക്ഷേ അത് അടിസ്ഥാനമാക്കിയേക്കുമെന്ന ആശങ്ക ശക്തമായി നിലനിൽക്കാൻ കാരണങ്ങളുണ്ടുതാനും. ഇതല്ലെന്നാണ് ഇപ്പോൾ കേന്ദ്രസർക്കാർ വ്യക്തമാക്കുന്നത്.
യുപിഎ സർക്കാരിന്റെ കാലത്ത് തയ്യാറാക്കിയ ജനസംഖ്യാ രജിസ്റ്ററിനുള്ള ഫോമിൽ ഉണ്ടായിരുന്നതിനെക്കാൾ കൂടുതൽ ചോദ്യങ്ങൾ ഇപ്പോൾ എൻപിആറിന്റെ ഭാഗമായി ഉൾപ്പെടുത്തിയിട്ടുണ്ട്. 2020ലേക്കുള്ള എൻപിആറിനായി മാതാപിതാക്കളുടെ ജനന സ്ഥലം,അവസാനം താമസിച്ച സ്ഥലം, ആധാർ നമ്പർ, ഡ്രൈവിങ് ലൈസൻസ് നമ്പർ,വോട്ടർ ഐഡി, മൊബൈൽ നമ്പർ തുടങ്ങിയവയാണ് അധികമായി ആവശ്യപ്പെട്ടിരിക്കുന്നത്. ഇത്രയും വിവരങ്ങൾ ശേഖരിക്കുന്നത് ഫലത്തിൽ എൻആർസി നടപടികൾക്കുള്ള വിവര ശേഖരണമായാണ് പ്രതിഷേധക്കാർ ചൂണ്ടിക്കാണിച്ചത്. എന്നാൽ, ആശങ്കയ്ക്ക് വകയില്ലെന്ന് കേന്ദ്രസർക്കാരും വിശദീകരിക്കുന്നു.
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്