Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

'ശ്രീരാമന്റെ സഹോദരൻ ലക്ഷ്മണന്റെ ജീവൻ രക്ഷിക്കാനായി ഹനുമാൻ മൃതസഞ്ജീവനി കൊണ്ടുവന്നത് പോലെ, രോഗികൾക്ക് യേശു ക്രിസ്തു കാഴ്ച ശക്തി പുനഃസ്ഥാപിച്ചത് പോലെ, ഇന്ത്യയും ബ്രസീലും കോവിഡിനെ നേരിടും'; രാമ - രാവണ യുദ്ധവും യേശു ക്രിസ്തു രോഗികളെ സൗഖ്യപ്പെടുത്തിയതും ചൂണ്ടിക്കാട്ടി ഹൈഡ്രോക്സിക്ലോറോക്വിൻ മരുന്ന് ലഭ്യമാക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ബ്രസീൽ പ്രസിഡന്റിന്റെ കത്ത്; അമേരിക്കയ്ക്ക് പിന്നാലെ ബ്രസീലും ഇന്ത്യയുടെ മലേരിയ മരുന്ന് ആവശ്യപ്പെട്ടതോടെ ഉത്പാദനം വർദ്ധിപ്പിച്ചു രാജ്യം

'ശ്രീരാമന്റെ സഹോദരൻ ലക്ഷ്മണന്റെ ജീവൻ രക്ഷിക്കാനായി ഹനുമാൻ മൃതസഞ്ജീവനി കൊണ്ടുവന്നത് പോലെ, രോഗികൾക്ക് യേശു ക്രിസ്തു കാഴ്ച ശക്തി പുനഃസ്ഥാപിച്ചത് പോലെ, ഇന്ത്യയും ബ്രസീലും കോവിഡിനെ നേരിടും'; രാമ - രാവണ യുദ്ധവും യേശു ക്രിസ്തു രോഗികളെ സൗഖ്യപ്പെടുത്തിയതും ചൂണ്ടിക്കാട്ടി ഹൈഡ്രോക്സിക്ലോറോക്വിൻ മരുന്ന് ലഭ്യമാക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ബ്രസീൽ പ്രസിഡന്റിന്റെ കത്ത്; അമേരിക്കയ്ക്ക് പിന്നാലെ ബ്രസീലും ഇന്ത്യയുടെ മലേരിയ മരുന്ന് ആവശ്യപ്പെട്ടതോടെ ഉത്പാദനം വർദ്ധിപ്പിച്ചു രാജ്യം

മറുനാടൻ ഡെസ്‌ക്‌

ബ്രസീലിയ: കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളിൽ ലോകത്തിന് ആശ്വാസം പകരുന്ന മരുന്നായി മാറുകയാണ് മലേറിയ ചികിത്സക്ക് ഇന്ത്യ ഉപയോഗിക്കുന്ന ഹൈഡ്രോക്സിക്ലോറോക്വിൻ മരുന്ന്. അമേരിക്കൻ ജനതയുടെ ജീവൻ രക്ഷിക്കാൻ ട്രംപ് മോദിയിൽ നിന്നും ആവശ്യപ്പെടുന്നതും ഈ മരുന്നാണ്. ട്രംപിന്റെ കർശന നിർദ്ദേശത്തെ തുടർന്ന് മരുന്ന് ഇന്ത്യ യുഎസിലേക്ക് കയറ്റുമതി ചെയ്യുകയും ചെയ്തു. അതേസമയം അമേരിക്കയ്ക്ക് പിന്നാലെ ബ്രസീൽ പ്രസിഡന്റും ഹൈഡ്രോക്സിക്ലോറോക്വിൻ ലഭ്യമാക്കാൻ വേണ്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതി. ഇന്ത്യയുടെ മനസ്സറിഞ്ഞതു പോലെയാണ് മോദിക്ക് ബ്രസീൽ പ്രസിഡന്റ് ജെയർ എം ബോൽസെനാരോ കത്തയച്ചത്.

ഹനുമാൻ ജയന്തി ദിനമായ ഇന്ന് രാമായണത്തെയും കൂട്ടുപിടിച്ചാണ് ബോൽസെനാരോ മോദിക്ക് കത്തയച്ചതെന്നതും ശ്രദ്ധേയമായി. 'ശ്രീരാമന്റെ സഹോദരൻ ലക്ഷ്മണന്റെ ജീവൻ രക്ഷിക്കാനായി ഹനുമാൻ മൃതസഞ്ജീവിന് രുന്ന് കൊണ്ട് വന്നത് പോലെ, രോഗികൾക്ക് യേശു ക്രിസ്തു കാഴ്ച ശക്തി പുനഃസ്ഥാപിച്ചത് പോലെ, ഇന്ത്യയും ബ്രസീലും ഒരുമിച്ച് ഈ ആഗോള പ്രതിസന്ധി മറികടക്കും', ബോൽസെനാരോ കുറിച്ചു.

കൊവിഡ് 19 പടരുന്ന സാഹചര്യത്തിൽ കഴിഞ്ഞയാഴ്ച മോദിയും ബോൽസെനാരോയും തമ്മിൽ വീഡിയോ കോൺഫറൻസിങ് നടത്തിയിരുന്നു. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസേർച്ച് ( ഐ.സി.എം.ആർ) ഡയരക്ടർ ജനറൽ ബൽറാം ഭാർഗവ ആണ് ഹൈഡ്രോക്സി ക്ലോറോക്വിൻ കൊവിഡ് പ്രതിരോധത്തിനായി ശുപാർശ ചെയ്തത്. പിന്നീട് ഐ.സി.എം.ആറിന്റെ നാഷണൽ ടാസ്‌ക് ഫോഴ്‌സ് കൊവിഡ് ചികിത്സയ്ക്കായി ഡ്രഗ് കൺട്രോളർ ജനറലിനോട് അനുമതി തേടിയശേഷമാണ് ഹൈഡ്രോക്സി ക്ലോറോക്വിൻ അംഗീകരിക്കപ്പെടുന്നത്.

കൊവിഡ് പ്രതിരോധത്തിനും ചികിത്സക്കുമാണ് ഈ മരുന്ന് ഉപയോഗിക്കുന്നത്. മലേറിയ ചികിത്സയ്ക്കായി ഉപയോഗിച്ചു വരുന്ന മരുന്നാണ് ഹൈഡ്രോക്‌സി ക്ലോറോക്വിൻ. നേരത്തെ അമേരിക്കയും ഇന്ത്യയോട് ഹൈഡ്രോക്‌സി ക്ലോറോക്വിൻ ആവശ്യപ്പെട്ടിരുന്നു. കൊവിഡ് പ്രതിരോധമരുന്ന് നൽകിയില്ലെങ്കിൽ ഇന്ത്യക്ക് തിരിച്ചടി ഉണ്ടാകുമെന്നായിരുന്നു അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മുന്നറിയിപ്പ്.

ഇതിന് പിന്നാലെയാണ് പ്രതിരോധ മരുന്ന് ഹൈഡ്രോക്‌സി ക്ലോറോക്വിനിന്റെ കയറ്റുമതിക്ക് അനുമതി നൽകാം എന്ന് കേന്ദ്രസർക്കാർ അറിയിച്ചത്. ഒപ്പം ഇന്ത്യയെ ആശ്രയിക്കുന്ന അയൽരാജ്യങ്ങൾക്കും ഹൈഡ്രോക്‌സി ക്ലോറോക്വിനിന്റെയും പാരസെറ്റാമോളിന്റെയും കയറ്റുമതിക്ക് അനുമതി നൽകും. കൊവിഡ് ബാധിതരുടെ എണ്ണം ഇന്ത്യയിൽ ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിലാണ് പ്രതിരോധ മരുന്ന് കയറ്റുമതിക്ക് ഇന്ത്യ ഒരുങ്ങുന്നത്. ഇന്ത്യയിലെ ആഭ്യന്തര ആവശ്യങ്ങൾക്കുള്ള മരുന്ന് ലഭ്യതയിൽ കുറവ് വരാതിരിക്കാനാണ് ഹൈഡ്രോക്‌സി ക്ലോറോക്വിന്റെ കയറ്റുമതി ഇന്ത്യ നിർത്തലാക്കിയത്.

അതേസമയം അമേരിക്കയിലേക്കുള്ള മരുന്നിന്റെ കയറ്റുമതിക്കായി ഗുജറാത്തിൽ മരുന്നുൽപ്പാദനം തുടങ്ങുമെന്ന് മുഖ്യമന്ത്രി വിജയ് രൂപാണി അറിയിച്ചിട്ടുണ്ട്. ഒരു കോടി മരുന്നുകൾ മാറ്റി വെച്ച ശേഷമായിരിക്കും മരുന്നുകളുടെ കയറ്റുമതി നടത്തുകയെന്നും അദ്ദേഹം ഒരു സ്വകാര്യ റേഡിയോ സ്റ്റേഷന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. '' ഗുജറാത്ത് ഇപ്പോൾ ലോകത്തിന് മുൻപിൽ തിളങ്ങുകയാണ്. യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്ത്യയിൽ നിന്നും പ്രതിരോധമരുന്ന് ആവശ്യപ്പെട്ടതിനെ തുടർന്ന് കേന്ദ്രസർക്കാർ അതിന് അനുമതി നൽകിയിരിക്കുന്നു. ഗുജറാത്താണ് മരുന്നുകൾ യു.എസിലേക്ക് കയറ്റുമതി ചെയ്യാൻ തയ്യാറെടുക്കുന്നത്'', എന്നായിരുന്നു വിജയ് രൂപാനി പറഞ്ഞത്.

യു.എസിലേക്ക് കയറ്റുമതി ചെയ്യാനുള്ള മരുന്നുകളുടെ നിർമ്മാണം ഗുജറാത്ത് അടിസ്ഥാനമായുള്ള കമ്പനികൾ ആരംഭിച്ചുകഴിഞ്ഞെന്നും നമ്മുടെ ആവശ്യത്തിനായി ഒരു കോടി മരുന്നുകൾ ഇവിടെ മാറ്റിവെക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇതിന് പിന്നാലെയാണ് പ്രതിരോധ മരുന്ന് ഹൈഡ്രോക്സി ക്ലോറോക്വിനിന്റെ കയറ്റുമതിക്ക് അനുമതി നൽകാം എന്ന് കേന്ദ്രസർക്കാർ അറിയിച്ചത്. കേന്ദ്ര വിദേശ കാര്യ മന്ത്രാലയ പ്രതിനിധി അനുരാഗ് ശ്രീവാസ്തവായിരുന്നു ഇക്കാര്യം അറിയിച്ചത്. ' മഹാമാരി കാര്യമായി ബാധിച്ച ചില രാജ്യങ്ങൾക്ക് ഈ അത്യാവശ്യ മരുന്ന് ഞങ്ങൾ നൽകും. അതിനാൽ ഈ വിഷയം രാഷ്ടരീയവൽക്കരിക്കാനുള്ള ശ്രമത്തെ നിരുത്സാഹപ്പെടുത്തേണ്ടതാണ്,' എന്നായിരുന്നു ശ്രീവാസ്തവയുടെ വാക്കുകൾ.

ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസേർച്ച് ( ഐ.സി.എം.ആർ) ഡയരക്ടർ ജനറൽ ബൽറാം ഭാർഗവ ആണ് ഹൈഡ്രോക്‌സി ക്ലോറോക്വിൻ കൊവിഡ് പ്രതിരോധത്തിനായി ശുപാർശ ചെയ്തത്. പിന്നീട് ഐ.സി.എം.ആറിന്റെ നാഷണൽ ടാസ്‌ക് ഫോഴ്സ് കൊവിഡ് ചികിത്സയ്ക്കായി ഡ്രഗ് കൺട്രോളർ ജനറലിനോട് അനുമതി തേടിയശേഷമാണ് ഹൈഡ്രോക്‌സി ക്ലോറോക്വിൻ അംഗീകരിക്കപ്പെടുന്നത്. കൊവിഡ് പ്രതിരോധത്തിനും ചികിത്സക്കുമാണ് ഈ മരുന്ന് ഉപയോഗിക്കുന്നത്. മലേറിയ ചികിത്സയ്ക്കായി ഉപയോഗിച്ചു വരുന്ന മരുന്നാണ് ഹൈഡ്രോക്സി ക്ലോറോക്വിൻ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP