35 വർഷം മലയാള സാഹിത്യത്തെ പരിപോഷിപ്പിക്കാൻ മുൻപിൽ നിന്നു; എല്ലാ എഴുത്തുകാരുമായി ഉത്തമ സൗഹൃദം പുലർത്തി; ഉണ്മയെന്ന പേരിൽ പട്ടിണികിടന്നും മുടങ്ങാതെ ഇൻലൻഡ് മാസിക ഇറക്കി; രോഗം ബാധിച്ച കരൾമാറ്റാൻ സ്വന്തം കരൾ പറിച്ചുകൊടുക്കാൻ മനസ്സുമായി കണിമോളും എത്തി; ഉഴവൂർ വിജയനും രാമചന്ദ്രനും കൊടുത്ത 25 ലക്ഷം നൂറനാട് മോഹനനെ രക്ഷിക്കാനായി കൊടുക്കാൻ പിണറായി വിജയനു കഴിയുമോ?
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ഇരുപതാം വയസ്സിൽ 1986 ജനുവരി 19നാണ് നൂറനാട് മോഹൻ എന്ന യുവാവ് ഉൺമ ഇൻലൻഡ് മാസിക നൂറനാട് ഗ്രാമത്തിൽനിന്ന് തുടങ്ങുന്നത്. മലയാളക്കരയിൽ പിന്നീട് അതൊരു വിപ്ളവമായി മാറി. മലയാളത്തിലെ മിക്ക പ്രശസ്തരായ എഴുത്തുകാരും ആ ചെറുപ്പക്കാരന്റെ കൊച്ചു മാസികയിൽ തങ്ങളുടെ കൃതികൾ പ്രസിദ്ധീകരണത്തിനായി നൽകി.
പട്ടണിയും പരിവട്ടവുമായി നടന്ന കാലത്തുൾപ്പെടെ ഉൺമയെന്ന ആ സാഹിത്യരംഗത്തെ ആ വിപ്ളവ സംരംഭം ജീവൻകെടാതെ കാത്തു സൂക്ഷിച്ചു നൂറനാട് മോഹൻ. ഉൺമയെന്ന മാസികയുടെ പേരിൽ പ്രശസ്തനായതോടെ ആ ചെറുപ്പക്കാരനെ പിന്നീട് സാഹിത്യാസ്വാദകരും സുഹൃത്തുക്കളും ഉണ്മ മോഹൻ എന്നുവിളിച്ചു.
അനീതിക്കും അസമത്തങ്ങൾക്കും ജാതിചിന്തകൾക്കും എതിരെ തന്റെ തൂലിക ചലിപ്പിച്ച നന്മയുടെ പ്രതീകമാണ് ഉണ്മ മോഹൻ. ഇൻലൻഡ് മാസികയും സാഹിത്യ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോയപ്പോഴും ധനികനാവാൻ കഴിയാതെ പോയ ഒരു പ്രസാധകൻ. എന്നാൽ പൊടുന്നനെ വിധി അദ്ദേഹത്തെ വേട്ടയാടുന്നു. ഒരു വർഷക്കാലം മുമ്പ്കാലിന് നീരുവന്നതോടെയാണ് തുടക്കം.
ഏറെ ചികിത്സകൾക്കും പരിശോധനകൾക്കും പിന്നാലെ ലിവർ സിറോസിസ് ആണ് രോഗ കാരണമെന്ന് തിരിച്ചറിഞ്ഞു. കരൾ മാറ്റിവയ്ക്കാതെ നിവൃത്തിയില്ലെന്ന് ചികിത്സിക്കുന്ന അമൃത ആശുപത്രി അധികൃതരും അറിയിച്ചതോടെ നൂറനാട് മോഹനും കുടുംബവും അതിന് എങ്ങനെ പണം കണ്ടെത്തുമെന്ന ആശങ്കയിലാണ് ഇപ്പോൾ. ഏറെ കാലമായി പത്തനാപുരം ഗാന്ധിഭവനുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഈ സാഹിത്യ പ്രതിഭയ്ക്ക് സഹായമായി അവരെത്തുമ്പോൾ കൂടെ കൈകോർക്കുകയാണ് മറുനാടൻ മലയാളി കുടുംബവും.
ഒപ്പം സർക്കാർ തലത്തിൽ നിന്നുൾപ്പെടെ സഹായം കിട്ടുമോ എന്ന പ്രതീക്ഷയുമുണ്ട് നൂറനാട് മോഹനും കുടുംബത്തിനും. ചികിത്സയ്ക്ക് പണമില്ലാതെ വിഷമിച്ച എൻസിപി നേതാവ് ഉഴവൂർ വിജയനും അടുത്തിടെ ചികിത്സയിലിരിക്കെ മരണപ്പെട്ട ചെങ്ങന്നൂർ എംഎൽഎ രാമചന്ദ്രനുമെല്ലാം ചികിത്സാ സഹായമായി സർക്കാർ 25 ലക്ഷം വീതം നൽകിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ കനിഞ്ഞാൽ മലയാള സാഹിത്യ ലോകത്ത് തന്നെ ഇൻലൻഡ് മാസികയെന്ന സങ്കൽപം മൂന്നു ദശാബ്ദത്തിലേറെയായി നല്ല നിലയിൽ നടത്തുകയും സാഹിത്യ പരിപോഷണത്തിന് തന്റെ കയ്യൊപ്പു ചാർത്തുകയും ചെയ്ത നൂറനാട് മോഹനനും ഇത്തരത്തിൽ സഹായം ലഭിച്ചേക്കുമെന്ന പ്രതീക്ഷയുണ്ട്.
കൈത്താങ്ങാകാൻ മറുനാടൻ മലയാളി കുടുംബവും ഗാന്ധിഭവനും
നൂറനാട് മോഹനന് കരൾ പകുത്തുനൽകാൻ ജീവിത സഖിയായ കണിമോൾ തന്നെ എത്തിയതോടെ ഇനി ചികിത്സയ്ക്കായുള്ള ചെലവ് കണ്ടെത്താനുള്ള തത്രപ്പാടിലാണ് ഈ കുടുംബവും അവരെ സഹായിക്കാൻ ഒരുങ്ങുന്ന സുമനസ്സുകളും. ഉണ്മ മാസികയുടെ പ്രവർത്തനങ്ങൾക്കിടെയാണ് കണിമോൾ മോഹന്റെ ജീവിതത്തിലേക്ക് കൈപിടിച്ച് എത്തുന്നത്. വിദ്യാർത്ഥികളായ സിദ്ധാർത്ഥനും സീതയുമാണ് ഇവരുടെ മക്കൾ. മകൻ ഡിഗ്രിക്കും മകൾ പ്ലസ് വണ്ണിനുമാണ് പഠിക്കുന്നത്. ഏറെ കാലമായി പത്തനാപുരം ഗാന്ധിഭവന്റെ പ്രവർത്തനങ്ങളിൽ കൂടെ നിൽക്കുന്ന ഉണ്മ മോഹന്റെ സഹായത്തിന് അവരും കൂടെയുണ്ടാകും. മറുനാടൻ മലയാളിയുടെ സഹോദര സ്ഥാപനമായ ബ്രിട്ടീഷ് മലയാളിയും ഇവർക്കു വേണ്ടി സഹായം സ്വരൂപിക്കുന്നു.
ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ ഈസ്റ്റർ വിഷു അപ്പീലിന് ഇന്ന് തുടക്കമിട്ടു. മദ്യപാനമോ പുകവലിയോ ഇല്ലാത്ത വ്യക്തിയാണ് മോഹനന് ലിവർ സിറോസിസ് ബാധിച്ചതോടെ വിഷമത്തിലായ ഈ കുടുംബത്തെ സഹായിക്കാനാണ് ആദ്യ അപ്പീൽ ചാരിറ്റി ഫൗണ്ടേഷൻ തുടങ്ങുന്നത്. ഇനി മുന്നോട്ട് പോകണമെങ്കിൽ കരൾ മാറ്റിവെക്കൽ മാത്രമാണ് പോംവഴി. ഭാര്യ കണിമോൾ കരൾ പകുത്തു നൽകാൻ തയ്യാറായതിനാൽ വരുന്ന മെയ് എട്ടിന് അമൃത ആശുപത്രിയിൽ ഓപ്പറേഷന് തീയതി ബുക്ക് ചെയ്തിരിക്കുകയാണ്. എങ്കിലും ശസ്ത്രക്രിയയ്ക്കും മറ്റുമായി അനേകം പണം ആവശ്യമായതോടെയാണ് ഈ കുടുംബം മറ്റുള്ളവരുടെ സഹായം അഭ്യർത്ഥിക്കുന്നത്.
കഴിഞ്ഞ 35 വർഷമായി മലയാള സാഹിത്യലോകത്ത് അറിയപ്പെടുന്ന വേറിട്ട വ്യക്തിത്വമാണ് മോഹനൻ. കരൾ മാറ്റിവെക്കുന്നതിന് 35 ലക്ഷം രൂപയാണ് അമൃത ആശുപത്രി ചെലവായി പറഞ്ഞിരിക്കുന്നത്. അനുബന്ധ ചികിത്സ ഉൾപ്പടെ 50 ലക്ഷമെങ്കിലും കരുതേണ്ടിവരും.
പക്ഷെ ഇപ്പോഴും ഇരുട്ടിൽ തപ്പുന്ന മോഹനൻ കനിവുള്ളവരുടെ സഹായം എവിടെനിന്നെങ്കിലും ലഭിക്കും എന്ന ആത്മ വിശ്വാസത്തിലാണ്. സഹജീവി സ്നേഹം എത്ര ഉണ്ടാവും എന്ന് മനസിലാക്കാൻ അവസരം ലഭിച്ചു എന്നാണ് മോഹനൻ പറഞ്ഞത്. മലയാളികളായ പാവപ്പെട്ട എഴുത്തുകാരെ സഹായിക്കാനായി തുടങ്ങിയ ഒരു സംഘടനയുടെ ആളുകൂടിയാണ് മോഹനൻ. ഇവരുടെയെല്ലാം സഹായം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് മോഹനൻ.
കേരളത്തിലെ മിക്ക സാഹിത്യകാരന്മാരും എഴുതിയ പ്രസ്ഥാനം
കേരളത്തിലെ പഴയതും പുതിയതുമായ മിക്ക സാഹിത്യകാരന്മാരും എഴുതിയ പ്രസിദ്ധീകരണമാണ് മോഹനന്റെ ഉൺമ ഇൻലന്റ് മാസിക. കേരളത്തിലെ എം ടി വാസുദേവൻ നായർ ഉൾപ്പടെ എല്ലാ സാഹിത്യ സാംസ്കാരിക നായകന്മാരുമായി നല്ല ബന്ധം പുലർത്തി വന്നിരുന്നയാളാണ് മോഹനൻ. ഉണ്മയിൽ എഴുതാത്ത സാംസ്കാരിക സാഹിത്യ നായകർ കുറവാണ്. ഏറ്റവും അടുത്ത 60 സാംസ്കാരിക നായകർക്ക് തന്റെ അവസ്ഥ സൂചിപ്പിച്ചു കത്ത് എഴുതിയെങ്കിലും വിരലിൽ എണ്ണാവുന്നവർ മാത്രമാണ് മറുപടി പോലും കൊടുത്തത്. എന്നാലും പ്രതീക്ഷ കൈവിട്ടിട്ടില്ല അദ്ദേഹം. മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് കൂടിയായ കവി പ്രഭാവർമ്മ ഉൾപ്പെടെയുള്ളവരും അടുത്ത ബന്ധം പുലർത്തുന്നുണ്ട് മോഹനനുമായി. അതിനാൽ എല്ലാ ഭാഗത്തുനിന്നും സഹായം ഉണ്ടാവുമെന്നും ശസ്ത്രക്രിയ നടത്ത സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്താമെന്നും ഉള്ള പ്രതീക്ഷയിലാണ് നൂറനാട് മോഹൻ.
ഉൺമയ്ക്ക് 32 വയസ്സായി. ഉൺമയുടെ കുഞ്ഞൻപേജുകളിൽ പ്രത്യക്ഷപ്പെട്ട എഴുത്തുകാർ നിരവധി പേരുണ്ട്. ശൂരനാട് കുഞ്ഞൻപിള്ള, ബഷീർ, ഒ എൻ വി, എം ടി, മാധവിക്കുട്ടി കടമ്മനിട്ട, അഴീക്കോട്, എംടി, എം മുകുന്ദൻ, സച്ചിദാനന്ദൻ, സിവിക് ചന്ദ്രൻ, കുരീപ്പൂഴ ഉൾപ്പെടെ ആയിരത്തിലേറെ പേർ പ്രശസ്തരായശേഷവും അതിന് മുമ്പുമെല്ലാം ഉണ്മയിൽ അക്ഷരങ്ങളിലൂടെ ഇടംപിടിച്ചവരാണ്. വിദ്യാർത്ഥി ആയിരിക്കുമ്പോൾ തന്നെ മോഹനും കൂട്ടുകാരും ചേർന്ന് 'സരണി' എന്നൊരു കൈയെഴുത്തുമാസിക തുടങ്ങിയിരുന്നു.
പിന്നീടാണ് ഒരു സാഹിത്യസുഹൃത്തുമൊത്ത് 'ഉൺമ' പ്രസിദ്ധീകരണമാരംഭിക്കുന്നത്. സുഹൃത്ത് പിന്നീട് മൂന്നു വർഷമായപ്പോഴേക്കും ഇൻലാൻഡ് മാസിക 16 പേജുള്ള മിനി മാസികയായി. ദാരിദ്ര്യം നിറഞ്ഞ ഒരു ജീവിതസാഹചര്യത്തിൽനിന്ന്, ഒരു ഗ്രാമത്തിന്റെ പരിമിതികളിൽനിന്ന്, സാഹിത്യ പരിപോഷണമെന്ന ലക്ഷം മുറുകെപിടിച്ചാണ് മോഹനൻ ഈ മാസിക ഇത്രയും കാലം നടത്തിയത്.
മിനിമാസിക കൂടാതെ, ആയിരത്തോളം മിനി മാസികകളുടെയും ഒരുലക്ഷം കത്തുകളുടെയും പ്രദർശനം, ഒരുവണ്ടി കവികളെ ഉൾപ്പെടുത്തി സ്നേഹസന്ദേശ കാവ്യതീർത്ഥാടനം, സാംസ്കാരികസമ്മേളനങ്ങൾ, സാഹിത്യക്യാമ്പുകൾ, പ്രതിമാസ സുഹൃത്സംഗമം, എഴുത്തുകൂട്ടം, പുസ്തകമേളകൾ, വിദ്യാഭ്യാസ പ്രോത്സാഹനപദ്ധതികൾ, റേഡിയോ പ്രചാരണം, പാർശ്വവൽക്കരിക്കപ്പെട്ട എഴുത്തുകാരെ ആദരിക്കുന്ന അക്ഷരദക്ഷിണ പുരസ്കാരം, നിർധനരായ എഴുത്തുകാർക്ക് സ്നേഹസാന്ത്വനം പകരാൻ അക്ഷരനിധി ഇത്തരത്തിൽ നിരവധി സാംസ്കാരിക ഇടപെടലുകൾ മോഹനൻ നടത്തി.
പതിനഞ്ചുവർഷം കഴിഞ്ഞപ്പോൾ തന്റേടത്തോടെ പുസ്തക പ്രസിദ്ധീകരണ രംഗത്തേക്ക് കടന്നു ഉൺമ. കവി പി കെ ഗോപിയുടെ മലയാളപ്പൂക്കൾ എന്ന ലളിതഗാന സമാഹാരവും, ഒപ്പ് എന്ന കവിതാസമാഹാരവുമായിരുന്നു ആദ്യകൃതികൾ. എന്തായാലും ഉൺമ പുസ്തക പ്രസാധനരംഗത്തും വളർന്നു. അറുനൂറിലേറെ പുസ്തകം ഇതിനകം പുറത്തിറങ്ങി. ഇപ്പോഴും ഉൺമയ്ക്ക് ഓഫീസോ ജീവനക്കാരോ ഇല്ല. നോവലിസ്റ്റ് സി രാധാകൃഷ്ണൻ ഒരിക്കൽ ഉൺമയുടെ വേദിയിൽനിന്ന് വിശേഷിപ്പിച്ചതുപോലെ, ഉൺമ മോഹൻ ഒരു ഏകാംഗ സാംസ്കാരിക പ്രസ്ഥാനമാണ്.
വായനക്കാർക്കും സഹായിക്കാം
നൂറനാട് മോഹനെ സഹായിക്കാൻ താൽപര്യമുള്ള സുമനസ്സുകൾക്ക് അദ്ദേഹത്തിന് ധനസഹായമെത്തിക്കാം. അക്കൗണ്ട് നമ്പരും വിവരങ്ങളും ഇപ്രകാരം: നൂറനാട് മോഹൻ, എസ്.ബി.ഐ നൂറനാട് ബ്രാഞ്ച്, അക്കൗണ്ട് നമ്പർ: 57054379242, IFSC SBIN 0070091.
നാളെ (29-3-2018) ദുഃഖവെള്ളി പ്രമാണിച്ച് ഓഫിസിനും പത്രത്തിനും അവധിയായതിനാൽ പത്രം അപ്ഡേറ്റ് ചെയ്യുന്നതല്ല-എഡിറ്റർ
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- ആശിച്ച് മോഹിച്ച് വാങ്ങിയ വീടിന് ബാങ്ക് വായ്പ കുടിശിക പെരുകി; തിരിച്ചടവ് മുടങ്ങിയതോടെ 15 ലക്ഷം 35 ലക്ഷമായി; വീടും സ്ഥലവും ജപ്തി ചെയ്യാൻ ബാങ്ക് അധികൃതർ; നെടുങ്കണ്ടത്ത് ജപ്തിക്കിടെ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ വീട്ടമ്മ മരിച്ചു
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്