ബാബുമന്ത്രിയുടെ പിആർഒയ്ക്ക് ശമ്പളം കുറയും; അനധികൃത സ്ഥാനക്കയറ്റക്കാർക്കും പണിയും കിട്ടി; എക്സൈസ് മന്ത്രിയുടെ വിശ്വസ്തനു വേണ്ടി സംസ്കൃത സർവ്വകലാശാലയിൽ ശമ്പള പരിഷ്കരണം അട്ടിമറിക്കുന്നു
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറയുന്നതെന്ന് എന്തും ചെയ്യുന്ന മന്ത്രിയാണ് കെ ബാബു. ബാർ കോഴയിൽ എഫ്ഐആർ ഇടാനുള്ള വിജിലൻസ് കോടതി ഉത്തരവിനെ തുടർന്ന് രാജിവച്ചു. പിന്നീട് മുഖ്യമന്ത്രി സോളാറിൽ കുടുങ്ങിയപ്പോൾ ആശ്വാസമേകാൻ മന്ത്രിസഭയിൽ മടങ്ങിയെത്തുകയും ചെയ്തു. അങ്ങനെ മുഖ്യമന്ത്രിയുടെ വാക്കാണ് പ്രധാനമെന്ന് തുറന്ന് പറയുന്ന മന്ത്രിയാണ് ബാബു. പക്ഷേ പത്താം ശമ്പള പരിഷ്കരണ കമ്മീഷന്റെ കാര്യത്തിൽ ബാബുവിന് ഈ നിലപാടില്ല. സംസ്കൃത സർവ്വകലാശാലയിലെ ശമ്പള പരിഷ്കരണം ഉടൻ നടത്തേണ്ടതില്ലെന്നാണ് മന്ത്രിതല നിർദ്ദേശം എന്നാണ് വിമർശനം. എക്സൈസ് മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിലെ പ്രമുഖന് വേണ്ടി ആയിരത്തോളം വരുന്ന സംസ്കൃത സർവ്വകലാശാലയിലെ ജീവനക്കാർക്ക് ആനുകൂല്യങ്ങൾ നിഷേധിക്കപ്പെടുകയാണ്.
കേസും നൂലമാലകളുമായി സംസ്കൃത സർവ്വകലാശാലയുടെ പിആർഒ ആയ വ്യക്തിയാണ് ജലീഷ് പീറ്റർ. നിലവിൽ കെ ബാബുവിന്റെ പിആർഒ. ഇടക്കാലത്ത് സ്വാധീനമുപയോഗിച്ച് ജലീഫ് പീറ്റർ ഉൾപ്പെടെ ചിലർ ശമ്പള വർദ്ധനവ് നേടിയിരുന്നു. മറ്റ് സർവ്വകലാശാലകളിലെ സമാന തസ്തികകൾക്ക് കിട്ടുന്നതിലും കൂടിയ ശമ്പളം അനുവദിച്ച് കിട്ടി. എന്നാൽ ഈ ശമ്പള പരിഷ്കരണത്തോടെ ഇതിന് വ്യക്തത വന്നു. എല്ലാ സർവ്വകലാശാലകളിലേയും ഇത്തരം പോസ്റ്റുകൾക്ക് ഏകീകരണ സ്കെയിൽ നിശ്ചയിച്ചു. ഇതുൾപ്പെടെയാണ് മന്ത്രിസഭാ ശമ്പള പരിഷ്കരണ റിപ്പോർട്ടിനെ അംഗീകരിച്ചത്. ഇതോടെ ജലീഷ് പീറ്റർ ഉൾപ്പെടെ 11 സ്റ്റാഫുകൾക്ക് ഇപ്പോൾ ലഭിക്കുന്നിതിലും കുറവ് ശമ്പളം മാത്രമേ കിട്ടൂയെന്ന അവസ്ഥയുണ്ടായി. ഇതിനെ മറികടക്കാനുള്ള തന്ത്രങ്ങളുടെ ഭാഗമായാണ് സംസ്കൃത സർവ്വകലാശാലയിലെ ശമ്പള പരിഷ്കരണം വൈകിപ്പിക്കുന്നത്.
പുതിയ സ്കെയിലിൽ ശമ്പള പരിഷ്കരണം നടപ്പാക്കിയാൽ അടുത്ത മാസം ജലീഷ് പീറ്ററിന് കുറച്ചു ശമ്പളമേ കിട്ടൂ. അങ്ങനെ ശമ്പളം വാങ്ങി കഴിഞ്ഞാൽ പിന്നെ തിരുത്തൽ പറ്റില്ല. അതുകൊണ്ട് തന്നെ സംസ്കൃത സർവ്വകലാശാലിക്കായി പ്രത്യേക ശുപാർശകൾ അംഗീകരിക്കാനാണ് നീക്കം. അതുണ്ടാകുന്നതു വരെ ശമ്പള പരിഷ്കരണം വൈകിപ്പിക്കാനാണ് നീക്കം. എന്നാൽ സംസ്ഥാന സർക്കാർ ഏറെ പ്രതിസന്ധികളിലൂടെ കടന്നു പോവുകയാണ്. എപ്പോൾ വേണമെങ്കിലും എന്തും സംഭവിക്കാം. അതുകൊണ്ട് തന്നെ മന്ത്രി കെ ബാബുവിന്റെ വിശ്വസ്തനായുള്ള കള്ളകളികൾ മൂലം ജീവനക്കാരുടെ അർഹതപ്പെട്ട ആനുകൂല്യങ്ങൾ നിഷേധിക്കപ്പെടുമെന്നാണ് ആക്ഷേപം. ജലീഷ് പീറ്ററും മറ്റുള്ളവരും ശമ്പള കമ്മീഷനെതിരെ പരാതി കൊടുക്കും. സെക്രട്ടറിയേറ്റിലെ സ്വാധീനം അനുസരിച്ച് അത് സാധിച്ചെടുക്കുകയും ചെയ്യും. അതിന് ശേഷം മാത്രമേ സംസ്കൃത സർവ്വകലാശാലയിൽ ശമ്പള പരിഷ്കരണം നടക്കൂ.
കേരള സർക്കാരിന്റെ 2011 ലെ 9-ാം ശമ്പള പരിഷ്ക്കരണ ഉത്തരവിനേയും, സർവ്വകലാശാല സ്റ്റാറ്റിയൂട്ടിനേയും മറികടന്ന് ലൈബ്രറി വിഭാഗത്തിൽ അനധികൃതമായി നൽകിയ പ്രമോഷനും പ്രശ്നമാകുന്നുണ്ട്. 2016 ലെ 10-ാം ശമ്പള പരിഷ്ക്കരണത്തിലൂടെ റദ്ദാക്കപ്പെട്ട തീരുമാനം അട്ടിമറിക്കാനാണ് നീക്കം. ഇതിലേക്ക് ജലീഷ് പീറ്റർ കൂടി കടന്നുവരുമ്പോൾ സർക്കാർ സഹായവും ലഭിക്കുന്നു. സംസ്കൃത സർവ്വകലാശാലയിലേക്ക് പിആർഒയായി താൽകാലിക നിയമനമാണ് ആദ്യം ജലീഷിന് കിട്ടിയത്. അനധികൃതമായി ഇത് സ്ഥിരപ്പെടുത്തുകയും ചെയ്തു. ഇതിനെതിരെ കോടതി വിധികളുണ്ടായി. എന്നാൽ സുപ്രീംകോടതിയിൽ ഹർജി നൽകി ജലീഷ് സ്ഥിര നിയന്ത്രണത്തിന് അംഗീകാരം നേടികയായിരുന്നു. ഇതിനൊപ്പം അനധികൃതമായി ശമ്പള വർദ്ധനവും നേടി. ഇതാണ് ഇപ്പോൾ അസ്ഥിരപ്പെട്ടത്.
2011 ലെ സർക്കാരിന്റെ ശമ്പള പരിഷ്ക്കരണ ഉത്തരവ് പ്രകാരം സർവ്വകലാശാല ലൈബ്രറിയിൽ സർക്കാർ അനുമതിയോടെ ഉണ്ടായിരുന്നത് മൂന്ന് റഫറൻസ് അസിസ്റ്റന്റുമാരും, 14 ലൈബ്രറി അസിസ്റ്റന്റുമാരുമായിരുന്നു. മാത്രമല്ല സർവ്വകലാശാല ലൈബ്രറികളിൽ അനധികൃതമായി നൽകിയിരുന്ന റേഷ്യോ പ്രമോഷനുകളും 26-02-2011 ലെ ഉത്തരവുപ്രകാരം നിർത്തലാക്കപ്പെട്ടിരുന്നു. എന്നാൺ സംസ്കൃത സർവ്വകലാശാല 3-9-2013 ൽ ചട്ടങ്ങൾ മറികടന്ന് ഏഴ് ടെക്നിക്കൽ അസിസ്റ്റന്റുമാരുടെ തസ്തിക സർക്കാർ അനുവാദമില്ലാതെ തന്നെ സൃഷ്ടിച്ച് നിർത്തലാക്കപ്പെട്ട റേഷ്യോ പ്രമോഷനിൽ ഉൾപ്പെടുത്തി 3-8-2006 മുതലുള്ള മുൻകാലപ്രാബല്യത്തോടെ പ്രമോഷൻ നൽകുകയാണുണ്ടായത്. ഇതിനുപുറമേ, നിലവിൽ അനുവദിക്കപ്പെട്ട 3 റഫറൻസ് തസ്തികകൾക്ക് പുറമേ അനധികൃതമായി ഒരു തസ്തിക കൂടി സൃഷ്ടിച്ച് ഒരേ ദിവസം തന്നെ ഇരട്ട പ്രമോഷൻ നൽകുകയുമായിരുന്നു.
ഇത് ശ്രദ്ധയിൽപ്പെട്ട ലോക്കൽ ഫണ്ട് ഓഡിറ്റ് വിഭാഗം, സർവ്വകലാശാലയുടെ ഈ അനഃധികൃതമായ നടപടി ഉടൻ റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ടുവെങ്കിലും അത് നിരസിക്കപ്പെട്ടതിനാൽ ലോക്കൽ ഫണ്ട് ഡയറക്ടർക്ക് റിപ്പോർട്ട് ചെയ്യുകയും, തുടർന്ന് സർക്കാർ ലോക്കൽ ഫണ്ടിന്റെ നിർദ്ദേശപ്രകാരം, സർക്കാരിന്റെ സാമ്പത്തിക പരിശോധനാ വിഭാഗം 2014 ൽ നേരിട്ട് സർവ്വകലാശാലയിൽ പരിശോധന നടത്തുകയും, 332425/ബി4/14 തീയതി 08-10-2014 എന്ന കത്ത് മുഖേന സർവ്വകലാശാലയിൽ അനധികൃതമായി നൽകിയ മുഴുവൻ പ്രമോഷനുകളും റദ്ദ് ചെയ്യുവാനും, ഇതുമൂലം സർവ്വകലാശാലയ്ക്ക് ഉണ്ടായിട്ടുള്ള സാമ്പത്തിക നഷ്ടം ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ പക്കൽ നിന്നും ഈടാക്കുവാനും നിർദ്ദേശിക്കുകയുണ്ടായി. കൂടാതെ സർവ്വകലാശാല ചാൻസിലർ കൂടിയായ ഗവർണറുടെ ഓഫീസിൽ നിന്നും ജിഎസ്-5-2180/2014 കത്ത് പ്രകാരം ധനകാര്യ പരിശോധനാവിഭാഗത്തിന്റെ റിപ്പോർട്ടിൽ ഉടൻ നടപടിയെടുത്ത് അറിയിക്കണമെന്നും ആവശ്യപ്പെട്ടു.
എന്നാൽ ലക്ഷകണക്കിന് രൂപയുടെ സാമ്പത്തിക ബാദ്ധ്യത വരുത്തിയ ഈ അനധികൃത പ്രമോഷനുകൾ റദ്ദു ചെയ്യുവാനോ, കുറ്റക്കാർക്കെതിരെ നടപടിയെടുക്കുവാനോ സർക്കാരിന്റെ വിവിധ വകുപ്പുകളും, ചാൻസലറും നിരന്തരം ആവശ്യപ്പെട്ടിട്ടും സർവ്വകലാശാല അധികാരികൾ തയ്യാറായില്ല. ഇതിനിടയിൽ 10-ാം ശമ്പള പരിഷ്ക്കരണ ഉത്തരവ് പുറത്തിറക്കിയ സർക്കാർ 9-ാം ശമ്പളപരിഷ്ക്കരണ ഉത്തരവിന് വിരുദ്ധമായി സർവ്വകലാശാലയിൽ നൽകിയ തസ്തികകളും ശമ്പള വർദ്ധനവും ഒഴിവാക്കുകയുണ്ടായി. ഈ ഉത്തരവ് നടപ്പിലാക്കേണ്ടെന്ന് രജിസ്ട്രാറുടെ എതിർപ്പിനെ മറികടന്ന് ജനുവരി 25 ന് കൂടിയ സർവ്വകലാശാല സിൻഡിക്കേറ്റ് നടപ്പിലാക്കുവാൻ തീരുമാനിക്കുകയായിരുന്നു. പരിഷ്ക്കരിച്ച ശമ്പളം നൽകുന്നതിന് മുമ്പായി തങ്ങൾക്ക് വേണ്ടപ്പെട്ട ലൈബ്രറി ജീവനക്കാരിൽ ചിലരുടെ അനർഹമായ പ്രമോഷനുകൾ സംരക്ഷിക്കാൻ ഫെബ്രുവരി മാസത്തെ ശമ്പളം പുതുക്കിയ നിരക്കിൽ നൽകുന്നത് വൈകിപ്പിക്കുന്നതിന് അധികാരി തലത്തിൽ ശ്രമങ്ങൾ ആരംഭിച്ചിരിക്കുകയാണ്.
2011 ലേയും 16 ലേയും ശമ്പളപരിഷ്ക്കരണ ഉത്തരവിൽ കേരളത്തിലെ മുഴുവൻ സർവ്വകലാശാലകളിലേയും, തസ്തികകളും, വേതനവും ഏകീകരിക്കണമെന്ന് നിഷ്ക്കർഷിച്ചിരുന്നു. ഇതിന് വിരുദ്ധമായുണ്ടായിരുന്ന തസ്തികകളും, വേതനവുമാണ് ഈ ഉത്തരവിലൂടെ തിരുത്തപ്പെട്ടത്. സർക്കാർ ഖജനാവിന് ലക്ഷങ്ങളുടെ ബാദ്ധ്യതയുണ്ടാക്കിയ അനധികൃത പ്രമോഷനെതിരെ നിലവിൽ വിജിലൻസ് വിഭാഗത്തിൽ പരാതിയുണ്ട്. ഇപ്പോഴത്തെ നീക്കങ്ങളുടെ അടിസ്ഥാനത്തിൽ വീണ്ടും വിജിലൻസ് കോടതിയെ സമീപിക്കാനും ചില സംഘടനകൾ തീരുമാനിച്ചതായി അറിയുന്നു. സർവ്വകലാശാലയിൽ പരിശോധന നടത്തിവരുന്ന ഓഡിറ്റ് ജനറൽ ടീമും, ലോക്കൽ ഫണ്ട് ഓഡിറ്റ് വിഭാഗവും വിഷയത്തിൽ അടിയന്തിരമായി ഇടപെടുമെന്ന് വിശ്വാസത്തിലാണ് ജീവനക്കാരിൽ ഭൂരിപക്ഷവും.
Stories you may Like
- അധിക ബാധ്യതയിൽ സിഎജിയുടെ സ്ഥിരീകരണം; കെ എസ് ഇ ബിയിൽ സത്യം തെളിയുമ്പോൾ
- ഔഷധിയിൽ ജീവനക്കാർക്ക് കുടിശിക അടക്കം ശമ്പള പരിഷ്ക്കരണം
- യുകെയിൽ നഴ്സുമാരുടെ ശമ്പള വിഷയത്തിൽ ആർസിഎന്നും യൂനിസണും രണ്ടു തട്ടിൽ
- ഇടതു സംഘടനകളും കലിപ്പിൽ; നാളെ ശമ്പളം കൊടുക്കുമോ?
- സെക്രട്ടറിയേറ്റിലുള്ളവർക്കെല്ലാം മുഴുവൻ ശമ്പളവും ബാങ്കിലെത്തിച്ച് ഐഎഎസ് സമ്മർദ്ദം
- TODAY
- LAST WEEK
- LAST MONTH
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- തെളിവുകളില്ല; സിസ്റ്റർ ജോസ് മരിയയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി സതീശ് ബാബുവിനെ വെറുതെ വിട്ട് കോടതി
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- ചെപ്പോക്കിൽ നെഞ്ച് വിരിച്ച് തല ഉയർത്തി മാർക്കസ് സ്റ്റോയ്നിസ്; തകർപ്പൻ സെഞ്ചുറിയുമായി ചെന്നൈയെ ഒറ്റയ്ക്ക് കീഴടക്കി ഓസിസ് താരം; ഋതുരാജിന്റെ സെഞ്ചുറിക്ക് മറുപടിയും; റൺമല ഉയർത്തിയിട്ടും തുടർച്ചയായ രണ്ട് തവണയും ചെന്നൈയെ വീഴ്ത്തി രാഹുലും സംഘവും
- എന്റെ 90 സെക്കന്റ് പ്രസംഗം കേട്ടപാടേ കോൺഗ്രസും ഇന്ത്യ സഖ്യവും വിറളി പിടിച്ചിരിക്കുകയാണ്; എസ്സി എസ്ടി സംവരണം അട്ടിമറിച്ച് മുസ്ലീങ്ങൾക്ക് സംവരണം നൽകാൻ കോൺഗ്രസ് ശ്രമിച്ചു; കോൺഗ്രസ് ഗൂഢാലോചനയുടെ സത്യമാണ് താൻ പുറത്തുകൊണ്ടുവന്നതെന്ന് നരേന്ദ്ര മോദി
- വനിതാ ടിടിഇക്കു നേരെ അതിക്രമം നടത്തിയ പ്രതിയെ റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തു; റെയിൽവേ പൊലീസിനെതിരെ ഗുരുതര ആരോപണവുമായി വനിതാ ടിടിഇ
- ഒന്നര മാസത്തിലധികം നീണ്ട പ്രചാരണം അവസാന ലാപ്പിലേക്ക്; കേരളത്തിൽ നാളെ കൊട്ടിക്കലാശം; രണ്ട് കോടി 77 ലക്ഷം വോട്ടർമാരെ ബൂത്തിലെത്തിക്കാൻ നെട്ടോട്ടത്തിൽ പാർട്ടി പ്രവർത്തകർ; വോട്ടുറപ്പിക്കാൻ അവസാനവട്ട നീക്കവുമായി മുന്നണികൾ; വെള്ളിയാഴ്ച വിധിയെഴുതുക കേരളത്തിലേതടക്കം 88 മണ്ഡലങ്ങൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്