പാവപ്പെട്ടവർ പത്ത് സെന്റ് മക്കൾക്ക് വീതിക്കുമ്പോൾ പിടിച്ചു പറിക്കുന്ന തോമസ് ഐസക് വൻകിട കമ്പനികളുടെ തട്ടിപ്പിന് നേരെ കണ്ണടയ്ക്കുന്നു; കമ്പനികൾക്ക് ഭൂമി വാങ്ങാനും വിൽക്കാനും നയാപൈസ സ്റ്റാമ്പ് ഡ്യൂട്ടിയില്ല; രജിസ്ട്രേഷൻ ഫീസുമില്ല; ഒരു നിയമം നിർമ്മിച്ചാൽ ഖജനാവിലെത്തുക കോടികൾ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: കുടുംബാംഗങ്ങൾ തമ്മിലുള്ള ഭാഗാധാരത്തിന് മുൻ സർക്കാർ പരമാവധി പരിധി നിശ്ചയിച്ചത് സംസ്ഥാനത്തിന്റെ വരുമാനത്തിൽ 2500 കോടിയോളം രൂപയുടെ നഷ്ടമുണ്ടാക്കിയെന്ന് ധന വകുപ്പ് ചൂണ്ടിക്കാട്ടുന്നു. ചെറു സമ്പന്ന വിഭാഗത്തിന് മാത്രമാണ് ഈ ഇളവ് ഗുണം ചെയ്തത്. ചെറിയ കുടുംബങ്ങൾക്ക് ബാധകമായിട്ടില്ല. ഈ സാഹചര്യത്തിൽ കുടുംബാംഗങ്ങൾ തമ്മിലെ ഭാഗപത്രം, ഒഴിമുറി, ദാനം, ധനനിശ്ചയം എന്നിവയ്ക്ക് മുദ്രവില 3 ശതമാനമാക്കി പരിഷ്കരിക്കാനുള്ള ബഡ്ജറ്റിലെ നിർദ്ദേശം പിൻവലിക്കില്ലെന്ന നിലപാടിലാണ് ധനമന്ത്രി തോമസ് ഐസക്. കുടുംബാംഗങ്ങൾ തമ്മിൽ എത്രയേറെ ഭൂമി കൈമാറ്റം ചെയ്താലും മുദ്രപ്പത്രത്തിന് പരമാവധി 1000 രൂപ ചെലവിട്ടാൽ മതിയായിരുന്നു. ഇതാണിപ്പോൾ മൂന്ന് ശതമാനമാക്കിയത്. ഇതോടെ 30,000 രൂപയ്ക്ക് മേൽ ന്യായവില കാട്ടുന്ന ഭാഗപത്ര, ഒഴിമുറി ഇടപാടുകൾക്ക് ചെലവേറും. ഇത് സാധാരണക്കാർക്ക് താങ്ങാനാവാത്തതാണ്.
ഇതൊക്കെ ചെയ്യുന്ന സർക്കാർ ഒരു നയാപൈസ പോലും ചെലവാകാതെ നടക്കുന്ന കമ്പനികളുടെ ഭൂമി കൈമാറ്റം കണ്ടില്ലെന്ന് നടിക്കുകയാണ്. കമ്പനികാര്യ നിയമത്തിലെ പഴതുപയോഗിച്ചാണ് കോടികളുടെ നേട്ടം വൻകിടക്കാർ നേടുന്നത്. ഹാരിസണും ടാറ്റയും യുണിലിവറുമൊക്കെയാണ് നേട്ടം കൊയ്യുന്നത്. ചെറിയൊരു നിയമനിർമ്മാണത്തിലൂടെ 7000 കോടിയോളം രൂപ സർക്കാർ ഖജനാവിലേക്ക് ഒഴുകിയെത്താവുന്ന അവസ്ഥയുണ്ട്. എന്നാൽ വൻകിടക്കാരെ തൊടാനോ നോവിക്കാനോ തയ്യാറാകാതെയാണ് പാവപ്പെട്ടവരുടെ ഭാഗാധാരത്തിൽ നിന്ന് ലക്ഷങ്ങൾ പിടിച്ചെടുത്ത് 3000 കോടി രൂപയുടെ അധിക വിഭവ സമാഹരണം തോമസ് ഐസക് ലക്ഷ്യമിടുന്നത്. ഈ കള്ളക്കളിയെ മഹാരാഷ്ട്ര നിയമം മൂലം തടഞ്ഞപ്പോൾ സുപ്രീംകോടതി പോലും അതിനെ അംഗീകരിക്കുകയായിരുന്നു. ഇതെല്ലാം അറിയാമായിരുന്നിട്ടും വൻകിട തോട്ട ഉടമകളെ തൊടാൻ തോമസ് ഐസക് തയ്യാറല്ല.
കമ്പനികാര്യനിയമത്തിൽ കമ്പനികളുടെ ലയനവും പുനഃസംഘടനയും കോടതികളുടെ അംഗീകരാരത്തോടെ വേണമെന്നാണ് വ്യവസ്ഥ. വകുപ്പ് 394 അനുസരിച്ചാണ് ഇത്. തോട്ടം മേഖലയിലെ വമ്പൻ കമ്പനികൾ ഭൂമി വിൽപ്പന ഇതുവഴി നടപ്പിലാക്കുന്നു. ഇതുവഴി സ്റ്റാമ്പ് ഡ്യൂട്ടി, രജിസ്ട്രേഷൻ ഫീസ് ഇനത്തിൽ നേട്ടവും ഉണ്ടാക്കുന്നു. വിൽക്കുന്നവരും വാങ്ങുന്നവരും ഓരോ കമ്പനികൾ രജിസ്റ്റർ ചെയ്യും. ഇവ തമ്മിൽ ലയനം, ഷെയർ കൈമാറ്റം എന്നിവ നടത്തുന്നതിന് അനുമതി തേടി ഏതെങ്കിലും ഹൈക്കോടതിയിൽ ഹർജി നൽകും. ഇതോടൊപ്പം ഇവരുടെ കൈവശഭൂമിയുടെ കൈമാറ്റം അംഗീകരിക്കുന്നതിന് തണ്ടപ്പേരുകൾ മാറ്റി നൽകണമെന്ന ആവശ്യം ഹൈക്കോടതിയിൽ ഉന്നയിക്കും. കോടതി ഹർജി അംഗീകരിക്കുന്നതോടെ തണ്ട പേര് മാറ്റികിട്ടാൻ ബന്ധപ്പെട്ട വകുപ്പുകളിലെത്തും. വകുപ്പുകൾ തണ്ട പേര് മാറ്റിനൽകാൻ നിർബന്ധിതമാവുകയും ചെയ്യും.
സംസ്ഥാന സർക്കാറിന് നിയമ നിർമ്മാണം വഴി ഈ തട്ടിപ്പ് തടയാമെങ്കിലും അതിന് ശ്രമിച്ചിട്ടില്ല. ഇത്തരം തട്ടിപ്പ് തടഞ്ഞ് മഹാരാഷ്ട്ര സർക്കാർ നിയമനിർമ്മാണം നടത്തിയിട്ടുമുണ്ട്. പൊതുമേഖലാ സ്ഥാപനമായിരുന്ന മോഡേൺ ബ്രഡ് കമ്പനിയുടെ കൊച്ചിയിലെ കോടികൾ വിലവരുന്ന ഏക്കർ കണക്കിന് ഭൂമി ഹന്ദുസ്ഥാൻ യൂണിലിവറിന് കൈമാറിയത് ഈ വിധത്തിലായിരുന്നു. മുംബൈ ഹൈക്കോടതിയുടെ അനുമതിയോടെയായിരുന്നു അത്. പിന്നീട് എച്ച് യു എൽ മോഡേൺ ബ്രഡ് എവർസ്റ്റോൺ എന്ന കമ്പനിക്ക് കൈമാറി. പീരുമേടിലെ ഹോപ്സ് പ്ലാന്റേഷന്റെ 6000 ഏക്കർ ഭൂമി കൈമാറ്റം ചെയ്തതുകൊൽക്കത്ത ഹൈക്കോടതിയുടെ ഉത്തരവിന്റെ പിൻബലത്തിലായിരുന്നു. 6000 ഏക്കർ ഭൂമി കൈമാറ്റത്തിലൂടെ 45 കോടിയെങ്കിലും സ്റ്റാമ്പ് ഡ്യൂട്ടി, രജിസ്ട്രേഷൻ ഇനത്തിൽ സർക്കാരിന് കിട്ടേണ്ടതാണ്.
എന്നാൽ ഈ ഇടപാടൊന്നും സംസ്ഥാന സർക്കാർ അറിയുന്നതുപോലുമില്ല. ടാറ്റയും ഹിന്ദുസ്ഥാൻ ലിവറും തമ്മിൽ സമാനമായ ഭൂമി ഇടപാട് മഹാരാഷ്ട്രയിൽ നടന്നു. അപ്പോഴാണ് അവിടെ പ്രത്യേക നിയമ നിർമ്മാണം നടത്തിയത്. കമ്പനികളുടെ ലയനവും പുനഃസംഘടനയും വഴി ഭൂമി കൈമാറ്റം ചെയ്യുന്നതിന് നിയമസാധുത ലഭിക്കണമെങ്കിൽ സ്റ്റാമ്പ് ഡ്യൂട്ടിയും രജിസ്ട്രേഷൻ ഫീസും അടച്ച് തണ്ടപ്പേരുകൾ മാറ്റണമെന്നതായിരുന്നു വ്യവസ്ഥ. അതിനെതിരെ കമ്പനികൾ സുപ്രീംകോടതിയിൽ വരെ നിയമ പോരാട്ടം നടത്തി. ഹാരിസണിന്റെ ഭൂമി ഇടപാടിനുള്ള ശ്രമം നടന്നിരുന്നില്ല. അത് സംഭവിച്ചിരുന്നുവെങ്കിൽ ആയിരക്കണക്കിന് രൂപ സർക്കാരിന് നഷ്ടമാകുമായിരുന്നു. ഈ സാഹചര്യത്തിൽ ഇനിയെങ്കിലും മഹാരാഷ്ട്ര മോഡൽ നിയമനിർമ്മാണം നടത്തണമെന്നാണ് ആവശ്യം.
ഇഷ്ടദാനത്തിനുള്ള രജിസ്ട്രേഷൻ ഫീസ് കൂട്ടിയതിലെ പ്രതിഷേധം തുടരുമ്പോഴാണ് വൻകിടക്കാർ ഈ ലാഭം കൊയ്യുന്നതെന്നതാണ് ശ്രദ്ധേയം. സെന്റിന് 50000 മാർക്കറ്റ് വിലയും സർക്കാർ ഒരു ലക്ഷം ന്യായവിലയും നിശ്ചയിച്ചിട്ടുള്ള ഒരേക്കർ ഭൂമി ഇഷ്ടദാനമോ ഭാഗ ഉടമ്പടിയോ ചെയ്ത് മക്കൾക്ക് നൽകാൻ സ്റ്റാമ്പ് ഡ്യൂട്ടിയായി നൽകേണ്ടി വരുക നാലു ലക്ഷം രൂപയാണ് പുറമേ, മറ്റു ചെലവുകളും. ഇത് സാധാരണക്കാരായ നിരവധിപേരെ വെട്ടിലാക്കുന്നുണ്ട്. ഗ്രമാങ്ങളിൽ കൃഷി ചെയ്ത് ജീവിക്കുന്നവർക്കാണ് ഇത് വലിയ തിരിച്ചടിയാകുന്നത്. സ്റ്റാമ്പ് ഡ്യൂട്ടിയായി 1000 വും രജിസ്ട്രേഷൻ ഫീസായി പരമാവധി 25000രൂപയുമടക്കം 26000 രൂപ മതിയായിരുന്നു. ഇതിനാണ് ധനമന്ത്രി തോമസ് ഐസക് മാറ്റം വരുത്തിയത്. സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധിയുടെ കാരണം പറഞ്ഞായിരുന്നു ഇത്. സ്റ്റാമ്പ് ഡ്യൂട്ടിയനുസരിച്ച് ഭാഗഇഷ്ടദാന ആധാരങ്ങൾക്ക് ന്യായവിലയുടെ നാലു ശതമാനം സ്റ്റാമ്പ് ഡ്യൂട്ടിയായി നിശ്ചയിച്ചു. ഈ ഭൂമി വിറ്റാൽ യഥാർഥത്തിൽ കിട്ടുക 50 ലക്ഷമാണെങ്കിൽ സർക്കാർ കണക്കിൽ അത് ഒരു കോടിയാണ്.
2010ൽ നിശ്ചയിച്ച ന്യായവിലയെക്കാൾ കുറഞ്ഞ വിലയിൽ സംസ്ഥാനത്ത് വിവിധ ഭാഗങ്ങളിൽ വസ്തു വിൽപന നടക്കാതിരിക്കുമ്പോഴാണ് സർക്കാർ നിശ്ചയിച്ചിട്ടുള്ള 'അന്യായ'വില പ്രകാരം സ്റ്റാമ്പ് ഡ്യൂട്ടി ചുമത്തുന്നത്. അഞ്ചു വർഷത്തിനിടെ വസ്തു കൈമാറ്റ രജിസ്ട്രേഷന് സ്റ്റാമ്പ് ഡ്യൂട്ടി, ഭൂനികുതി എന്നീയിനത്തിൽ കൂട്ടിയത് നൂറുമുതൽ 500ശതമാനത്തിലേറെയാണ്. 2010ൽ നിലവിൽ വന്ന ന്യായവില അടിസ്ഥാനമാക്കിയാണ് രജിസ്ട്രേഷന് സ്റ്റാമ്പ് ഡ്യൂട്ടി നിശ്ചയിക്കുന്നത്. എന്നാൽ, ന്യായവിലയെക്കുറിച്ച പരാതികൾ ആറുവർഷം കഴിഞ്ഞപ്പോഴും തുടരുകയാണ്. നിരവധി പേരുടെ വസ്തുക്കൾ ന്യായവില രജിസ്റ്ററിൽ സർക്കാർ വകയെന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. അടിസ്ഥാന രേഖകളുള്ളതു മാത്രമല്ല, ബാങ്ക് വായ്പയെടുത്ത വസ്തുക്കൾ വരെ ഇക്കൂട്ടത്തിലുണ്ട്. വില നിശ്ചയിക്കാതിരിക്കുക, മാർക്കറ്റ് വിലയെക്കാൾ ഉയർന്ന വില നിശ്ചയിക്കുക തുടങ്ങിയവയെക്കുറിച്ചാണ് പരാതികളിലേറെയും.
ഇതിനിടെ, 2010ലെ ന്യായവിലയുടെ 50 ശതമാനം കൂടി 2014 നവംബറിൽ ഓർഡിനൻസിൽകൂടി ഉയർത്തുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ സ്റ്റാമ്പ് ഡ്യൂട്ടി ചുമത്തേണ്ടത്. 2014ൽ ന്യായവില വർധിപ്പിച്ചെങ്കിലും മക്കൾക്ക് ഭൂമി നൽകുന്നതിന് സ്റ്റാമ്പ് ഡ്യൂട്ടിയായി 1000വും രജിസ്ട്രേഷൻ ഫീസായി പരമാവധി 25000രൂപയുമായി നിലനിർത്തിയിരുന്നു. ഇതിനാണ് മാറ്റമുണ്ടായത്. അപ്പോഴും മഹാരാഷ്ട്ര മോഡലിൽ തോട്ടം മേഖലയിൽ നിയമം ഉണ്ടാക്കാൻ തോമസ് ഐസക് മറക്കുകയാണ്.
Stories you may Like
- തോമസ് ഐസകിന്റെ മറുപടിയിൽ ഞെട്ടി സിപിഎം; ഇഡി നീക്കങ്ങൾ ഇനി നിർണ്ണായകം
- ചോദ്യം ചെയ്യലിനു ഹാജരായില്ല എന്ന ഒറ്റക്കാരണത്താൽ തോമസ് ഐസക്കിനെ ഇഡി അറസ്റ്റ് ചെയ്യില്ല;
- പാഠപുസ്തകങ്ങളിൽ രാജ്യത്തിന്റെ പേര് 'ഇന്ത്യ' യ്ക്ക് പകരം'ഭാരതം'
- എസ്എഫ്ഐ ക്രൂരതകൾ നിരത്തി ആന്റോ
- തോട്ടം തൊഴിലാളികളുടെ ഡിഎ വർദ്ധിപ്പിക്കണമെന്ന ഉത്തരവ് നടപ്പിലാക്കുന്നതിൽ അലംഭാവം
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്