ക്ഷമിക്കണം ഇവിടെ പ്ലാസ്റ്റിക് കുപ്പി വെള്ളം കിട്ടില്ല; കുടിവെള്ളം വേണ്ടവർക്ക് വാട്ടർ എ.ടി.എമ്മിൽ അഞ്ച് രൂപയ്ക്ക് ഒരു ലിറ്റർ ശുദ്ധജലം; ജൈവ സമ്പത്തിന് കോട്ടം തട്ടാതിരിക്കാൻ നീലഗിരി ജില്ലയിൽ വെള്ളക്കുപ്പികളെ പടിക്ക് പുറത്താക്കി തമിഴ്നാട് സർക്കാർ; തമിഴ്നാട്ടിൽ നിന്ന് മലയാളികൾക്ക് മാതൃകയാക്കാവുന്ന ഒരു വിജയപദ്ധതി കൂടി
കെ വി നിരഞ്ജൻ
കോഴിക്കോട്: നിയമങ്ങൾ ഉണ്ടെങ്കിലും അതൊന്നും നടപ്പിലാക്കാത്തതാണ് കേരളത്തിന്റെ പ്രധാന പ്രശ്നം. പ്ലാസ്റ്റിക് നിരോധനത്തെപ്പറ്റി സംസാരവും പ്രസ്താവനകളും ഉത്തരവുകളും പലതുണ്ടാവുമെങ്കിലും കാര്യത്തോടടുക്കുമ്പോൾ അതെല്ലാം കാറ്റിൽ പറത്തപ്പെടും. കേരളത്തിലെ പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങളിലും വനമേഖലകളിലുമെത്തിയാൽ പ്ലാസ്റ്റിക് മാലിന്യങ്ങളുടെ കൂമ്പാരങ്ങൾ തന്നെ കാണാം. ജീവജാലങ്ങൾക്കും ജൈവസമ്പത്തിനുമെല്ലാം പ്രശ്നങ്ങൾ സൃഷ്ടിച്ച് പ്ലാസ്റ്റിക് കുപ്പികളും കവറുകളുമെല്ലാം ഇത്തരം കേന്ദ്രങ്ങളിലെല്ലാം കുമിഞ്ഞുകൂടുകയാണ്. ഇത്തരമൊരു സാഹചര്യത്തിൽ കേരളത്തിന് മാതൃകയാക്കാവുന്ന ഒരു പദ്ധതിയുടെ വിജയം തൊട്ടടുത്ത തമിഴ്നാട്ടിൽ പോയാൽ കാണാം.
തമിഴ്നാട്ടിലെ ഊട്ടിയും ഗൂഡല്ലൂരും അവിടേക്കുള്ള വനപാതയും ചുരവുമെല്ലാം സഞ്ചാരികൾക്ക് ഏറെ ഇഷ്ടമുള്ളതാണ്. ഈ യാത്രയിലും വനപാതകളിൽ പ്ലാസ്റ്റിക്ക് കുപ്പികളുടെയും മറ്റും കൂമ്പാരം മുമ്പ് ഏറെ കാണാമായിരുന്നു. എന്നാൽ ഇനി ഊട്ടിയിലേക്കുള്ള യാത്രയിൽ അത്തരം കാഴ്ചകൾ അപൂർവ്വമായിരിക്കും. വഴിക്കടവ്-ഗൂഡല്ലൂർ, ഗൂഡല്ലൂർ-ഊട്ടി, മേട്ടുപ്പാളയം-ഊട്ടി തുടങ്ങിയ വനാതിർത്തി പങ്കിടുന്ന ചുരം പാതയിൽ പ്ലാസ്റ്റിക് മിനിറൽ വാട്ടർ ബോട്ടിലുകൾക്ക് വിലക്കേർപ്പെടുത്തിയിരിക്കുകയാണ്. കുപ്പിവെള്ളവുമായി പോയാൽ അതിർത്തിയിൽ വെച്ച് തന്നെ പിടിവീഴും. അപ്പോൾ വെള്ളം കുടിക്കാൻ എന്തു ചെയ്യും എന്ന ചോദ്യത്തിനും തമിഴ്നാടിന് ഉത്തരമുണ്ട്. ചുരം പാതയിൽ ഓരോ അഞ്ച് കിലോമീറ്റർ ദൂരത്തിലും വാട്ടർ എ ടി എം സംവിധാനം സ്ഥാപിച്ചാണ് തമിഴ്നാട് ഈ പ്രതിസന്ധി മറികടക്കുന്നത്.
ആഗഗസ്റ്റ് പതിനഞ്ച് മുതലാണ് ഇവിടെ നിയമം പ്രാബല്യത്തിൽ വന്നത്. വാട്ടർ എ ടി എം വഴി ഒരു ലിറ്റർ വെള്ളം അഞ്ചുരൂപ നിരക്കിലാണ് നൽകുന്നത്. ഇതോടെ സഞ്ചാരികളും ഹാപ്പിയായി. നിയമങ്ങൾ മാത്രമല്ല അത് കർശനമായി പാലിക്കുന്ന ഒരു ജനതയാണ് ഉത്തരവുകളെ വിജയിപ്പിക്കുന്നത്. അധികൃതരുടെ തീരുമാനത്തിന് പിന്തുണയേകി പരിസ്ഥിതിക്ക് ദോഷമുണ്ടാക്കുന്ന ഒന്നിനെയും തങ്ങളും പ്രോത്സാഹിപ്പിക്കില്ലെന്ന് നീലഗിരിക്കാരും തീരുമാനിച്ചു. അതോടെ പ്ലാസ്റ്റിക് ബോട്ടിലുകൾ പടിക്ക് പുറത്തായി. അപൂർവ്വയിനം ജീവജാലങ്ങളുടെയും സസ്യങ്ങളുടെയും സങ്കേതമാണ് നീലഗിരി വനം. ഇവിടുത്തെ ജൈവസമ്പത്തിന് കോട്ടം തട്ടാതിരിക്കാൻ പ്ലാസ്റ്റിക്കിനെ ഒഴിവാക്കണമെന്ന് വനം വകുപ്പ് തീരുമാനിച്ചു.
സഞ്ചാരികൾ വെള്ളം കുടിച്ച് ഉപേക്ഷിക്കുന്ന പ്ലാസ്റ്റിക് കുപ്പികൾ മൃഗങ്ങളുടെ ജീവന് വലിയ ഭീഷണിയാകുന്നുണ്ടെന്ന തിരിച്ചറിവിലായിരുന്നു ഈ തീരുമാനം. വകുപ്പിന്റെ അഭ്യർത്ഥന മാനിച്ച് തമിഴ്നാട് ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരം ജില്ലാ ഭരണകൂടം പ്ലാസ്റ്റിക് ബോട്ടിലുകൾക്ക് വിലക്കുമേർപ്പെടുത്തി. വിലക്ക് എത്രത്തോളം വിജയിക്കുമെന്ന് അധികൃതർക്ക് ആശങ്കയുണ്ടായിരുന്നെങ്കിലും നാട്ടുകാർ ഒറ്റക്കെട്ടായി നിന്നതോടെ പദ്ധതി വൻവിജയമായി. നീലഗിരിയിലും സമീപപ്രദേശങ്ങളിലും കടകളിൽ കുപ്പിവെള്ളം കിട്ടാനേയില്ലാത്ത അവസ്ഥയാണ്. കുപ്പിയിലുള്ള പെപ്സ്, കെക്കോ കോള തുടങ്ങിയ ശീതളപാനീയങ്ങളും ഇവിടെ ലഭിക്കാനില്ല. ഉത്തരവിൽ തങ്ങൾ സന്തുഷ്ടരാണെന്ന മറുപടിയാണ് കച്ചവടക്കാർക്കുമുള്ളത്.
നാടിന് വേണ്ടിയുള്ള ഒരു നല്ല കാര്യത്തിൽ പങ്കാളിയാകുന്നതിൽ വലിയ സന്തോഷമാണുള്ളതെന്നും കച്ചവടക്കാർ പറയുന്നു.നീലഗിരിയിലേകകുള്ള ദേശീയപാതയോരത്തും മറ്റ് പ്രധാന കേന്ദ്രങ്ങളിലുമായി നൂറിലധികം ജല എ ടി എമ്മുകളാണ് ഇപ്പോൾ സ്ഥാപിച്ചിട്ടുള്ളത്. കൂടുതൽ ജല എ ടി എമ്മുകൾ സ്ഥാപിച്ച് കൂടുതൽ സൗകര്യമൊരുക്കാനുള്ള നീക്കത്തിലുമാണ് അധികൃതരിപ്പോൾ. 20 രൂപ വരെ നൽകിയാണ് ഒരു ലിറ്റർ കുപ്പിവെള്ളം ആളുകൾ വാങ്ങുന്നത്. ഇതാണ് അഞ്ചു രൂപയ്ക്ക് ഇവിടെ ലഭിക്കുന്നത്. കുപ്പിവെള്ളം ഉപയോഗിച്ചാൽ വലിയ പിഴയും ഇവിടെ നൽകേണ്ടിവരും. 17 തരം പ്ലാസ്റ്റിക്കുകളാണ് നീലഗിരിയിൽ നിരോധിച്ചിട്ടുള്ളത്.നീലഗിരി മാത്രമല്ല തമിഴ്നാട് മൊത്തത്തിൽ പ്ലാസ്റ്റിക്കിനോടുള്ള പോരാട്ടത്തിലാണ്.
ജനുവരി മുതൽ ഇക്കാര്യത്തിൽ കർശനമായ നിയന്ത്രണമാണ് തമിഴ്നാട്ടിൽ ഏർപ്പെടത്തിയിട്ടുള്ളത്. തമിഴ്നാട്ടിലെത്തി പ്ലാസ്റ്റിക് കുപ്പിയോ കവറോ വലിച്ചെറിഞ്ഞാൽ വലിയ പിഴ തന്നെ നൽകേണ്ടിവരും. ഉപയോഗിച്ച ശേഷം വലിച്ചെറിയുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങളാണ് ഇവിടെ നിരോധിച്ചിട്ടുള്ളത്. കുപ്പിവെള്ളം കൊണ്ടുപോയാലും അത് പ്രത്യേകമായി സ്ഥാപിച്ച ചവറ്റുകുട്ടികളിൽ നിക്ഷേപിക്കണം. അല്ലെങ്കിൽ കൊണ്ടുപോയ പോലെ തിരിച്ചുകൊണ്ടുവരണം. വെറുതെ നിരോധിച്ച് ആളുകളെ പ്രയാസപ്പെടുത്തുന്നതല്ല തമിഴ്നാട് സർക്കാറിന്റെ ഉത്തരവ്. പ്ലാസ്റ്റിക് ഉത്പന്നങ്ങൾക്ക് പകരം മുളയിലും മറ്റുമുള്ള ഉത്പന്നങ്ങൾ നിർമ്മിച്ചുകൊണ്ടാണ് സർക്കാർ മുന്നോട്ട് പോകുന്നത്. തുണി സഞ്ചി നിർമ്മാണ യൂണിറ്റുകൾ വ്യാപകമാക്കാനും നടപടി തുടങ്ങിയിട്ടുണ്ട്.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍