Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കേരളത്തിൽ ലൗ ജിഹാദ് റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം; സംസ്ഥാനത്തെ രണ്ട് മിശ്ര വിവാഹങ്ങളിൽ എൻഐഎ അന്വേഷണം നടന്നെങ്കിലും ഒന്നും കണ്ടെത്താനായില്ല; നിയമത്തിൽ ലൗ ജിഹാദിന് വ്യാഖ്യാനം ഇല്ലെന്നും കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി കിഷൻ റെഡ്ഡി പാർലമെന്റിൽ; കേരളാ സർക്കാറിന്റെ നിലപാടിന് പിന്നാലെ കേന്ദ്രസർക്കാറും പറയുന്നത് ലൗ ജിഹാദ് ഇല്ലെന്ന്; സീറോ മലബാർ സഭാ മെത്രാൻ സിനഡ് വിലയിരുത്തലും ഇടയലേഖനങ്ങളും തള്ളിക്കൊണ്ട് സർക്കാർ റിപ്പോർട്ടുകൾ

കേരളത്തിൽ ലൗ ജിഹാദ് റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം; സംസ്ഥാനത്തെ രണ്ട് മിശ്ര വിവാഹങ്ങളിൽ എൻഐഎ അന്വേഷണം നടന്നെങ്കിലും ഒന്നും കണ്ടെത്താനായില്ല; നിയമത്തിൽ ലൗ ജിഹാദിന് വ്യാഖ്യാനം ഇല്ലെന്നും കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി കിഷൻ റെഡ്ഡി പാർലമെന്റിൽ; കേരളാ സർക്കാറിന്റെ നിലപാടിന് പിന്നാലെ കേന്ദ്രസർക്കാറും പറയുന്നത് ലൗ ജിഹാദ് ഇല്ലെന്ന്; സീറോ മലബാർ സഭാ മെത്രാൻ സിനഡ് വിലയിരുത്തലും ഇടയലേഖനങ്ങളും തള്ളിക്കൊണ്ട് സർക്കാർ റിപ്പോർട്ടുകൾ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: കേരളത്തിൽ അടുത്തകാലത്തായി ഏറ്റവും സജീവമായി ചർച്ച ചെയ്യപ്പെട്ട വിഷയമായിരുന്നു ലൗ ജിഹാദ് എന്നത്. കത്തോലിക്കാ സഭാ സിനഡ് ഈ ആരോപണവുമായി രംഗത്തുവന്നതോടെയാണ് കേരളത്തിന്റെ പൊതുമണ്ഡലത്തിൽ ഈ വിഷയം സജീവ ചർച്ചാവിഷയം ആയത്. എന്നാൽ, കേരള സർക്കാർ കേരളത്തിൽ ലൗ ജിഹാദ് ഇല്ലെന്നാണ് വ്യക്തമാക്കിയത്. ഇതിന് പിന്നാലെ ഇപ്പോൾ അമിത്ഷാ ഭരിക്കുന്ന കേന്ദ്ര ആഭ്യന്തര മന്ത്രാലയവും വ്യക്തമാക്കുന്നത് കേരളത്തിൽ ലൗ ജിഹാദ് ഇല്ലെന്നാണ്. കേരളത്തിൽ ലൗ ജിഹാദ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ലോക്‌സഭയിൽ അറിയിച്ചു.

ബെന്നി ബഹനാന്റെ ചോദ്യത്തിനുള്ള മറുപടിയായി കേന്ദ്ര സഹമന്ത്രി സഹമന്ത്രി ജി കിഷൻ റെഡ്ഡിയാണ് ഇക്കാര്യം അറിയിച്ചത്. കേരളത്തിലെ രണ്ട് മിശ്ര വിവാഹങ്ങൾ എൻ.ഐ.എ അന്വേഷിച്ചിരുന്നു. എന്നാൽ, ഇത് ലൗ ജിഹാദ് ആണെന്ന് കണ്ടെത്താൻ സാധിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. നിയമത്തിൽ ലൗ ജിഹാദിന് വ്യാഖ്യാനം ഇല്ലെന്നും മന്ത്രി പറഞ്ഞു. നിലവിലെ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് ബെന്നി ബഹനാൻ ലോക്‌സഭയിൽ ഇക്കാര്യം ഉന്നയിച്ചത്. ലൗ ജിഹാദ് ഇല്ലെന്ന് സംസ്ഥാന സർക്കാർ നേരത്തെ വ്യക്തമാക്കിയിരുന്നു. ഹൈക്കോടതിയും ഡിജിപി ലോക്‌നാഥ് ബെഹ്‌റയും സംസ്ഥാനത്ത് ലൗ ജിഹാദില്ലെന്ന് പറഞ്ഞിരുന്നു.

കേരളത്തിൽ ലൗ ജിഹാദ് ശക്തിപ്പെടുന്നതായി സീറോ മലബാർ സഭ മെത്രാൻ സിനഡ് വിലയിരുത്തിയിരുന്നു. ഇക്കാര്യം ആവർത്തിച്ച് ഇടയലേഖനവും വന്നിരുന്നു. ഇത് സഭക്കുള്ളിലും പുറത്തും വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. ഇസ്ലാമിക് സ്റ്റേറ്റ് പോലുള്ള ഭീകരസംഘടനയിലേക്ക് പോലും ക്രിസ്ത്യൻ പെൺകുട്ടികൾ റിക്രൂട്ട് ചെയ്യപ്പെടുന്നതിന് സർക്കാരിന്റെ നിലപാടും കാരണമാണെന്ന് കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ഫാ. വർഗീസ് വള്ളിക്കാട്ട് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ലൗ ജിഹാദ് പോലെയുള്ള സംഭവങ്ങൾ നിയമപരമായി നേരിടാൻ കഴിയില്ലെന്ന് മനസിലായിട്ടുള്ള കാര്യമാണ്. രാഷ്ട്രീയ രംഗത്തുള്ളവരുടെ നിലപാടുകൊണ്ടാണ് അതിനുള്ള വ്യവസ്ഥകൾ സൃഷ്ടിക്കാൻ സാധിക്കാത്തത്. എന്നാൽ അനുഭവതലത്തിൽ അത്തരം സംഭവങ്ങൾ ആവർത്തിച്ചുകൊണ്ടിരിക്കുകയാണെന്നും ഫാ. വർഗീസ് വള്ളിക്കാട്ട് ആവർത്തിക്കുകയുണ്ടായി.

ഈ വിഷയത്തിൽ കത്തോലിക്കാ സഭയ്‌ക്കെതിരെ വിമർശനം ഉയർന്നപ്പോഴും ലൗ ജിഹാദ് ആരോപണത്തിൽ ഉറച്ചു നിൽക്കുകയാിരുന്നു കത്തോലിക്കാ സഭ. പ്രണയം നടിച്ച് പെൺകുട്ടികളെ മതം മാറ്റി തീവ്രവാദത്തിന് ഉപയോഗിക്കുന്നുണ്ടെന്നും ഇതിനെതിരെ ഭരണകൂട ജാഗ്രത അനിവാര്യമാണെന്നും ഓർമിപ്പിച്ച് കത്തോലിക്കാ മെത്രാൻസമിതി നേതൃത്വം രംഗത്തെത്തുകയാിരുന്നു. ഇക്കാര്യമുന്നയിച്ച് സിറോ മലബാർ സഭാ സിനഡ് പുറത്തിറക്കിയ സർക്കുലറിനെതിരെ വൈദികർക്കിടയിൽ നിന്ന് പ്രതിഷേധമുയർന്നെങ്കിലും പിന്നോട്ടില്ലെന്ന് വ്യക്തമാക്കുന്നതാണ് പുതിയ നീക്കം. ലൗ ജിഹാദ് ആരോപണ അടഞ്ഞ അധ്യായം ഇല്ലെന്നാണ് കത്തോലിക്കാ മെത്രാൻ സമിതി അഭിപ്രായപ്പെടുന്നത്. സമീപകാല സംഭവങ്ങൾ എടുത്തു പറഞ്ഞാണ് ഈ നിലപാടിനെ സാധൂകരിക്കുന്നത്. കേരളത്തിൽ കാണാതായ പെൺകുട്ടികൾ ചിലർ വിദേശരാജ്യങ്ങളിൽ തീവ്രവാദ പ്രവർത്തനങ്ങളിലേക്ക് എത്തിപ്പെടുന്നതിനെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നും സഭാ നേതൃത്വം ആവശ്യപ്പെടുന്നു.

ലൗ ജിഹാദ് വിഷയത്തെ തമസ്‌കരിക്കുന്ന നിലപാടാണ് രാഷ്ട്രീയ നേതൃത്വം സ്വീകരിക്കുന്നത്. മുൻകൂട്ടി സ്വീകരിച്ച ഈ നിലപാടിന് അപ്പുറത്തേക്ക് പോകാൻ പൊലീസിനും നിയമത്തിനും സാധിക്കുന്നില്ലെന്നും കത്തോലിക്കാ സഭ ആരോപിക്കുന്നു. രണ്ടാഴ്ച മുന്പ് ചേർന്ന സിറോ മലബാർ സിനഡ് ലൗ ജിഹാദ് ആരോപണം ഉന്നയിച്ച് പുറത്തിയ സർക്കുലറിനെതിരെ സഭയ്ക്കുള്ളിൽ നിന്നും പൊതുസമൂഹത്തിൽ നിന്നും വിമർശനങ്ങളുയർന്നിരുന്നു. വിമർശനങ്ങളെ തുടർന്ന് നിലപാട് മയപ്പെടുത്തി പിന്നീട് വിശദീകരണ കുറിപ്പ് ഇറക്കിയെങ്കിലും, ആദ്യത്തേതിനേക്കാൾ ശക്തമായ ആരോപണങ്ങളുന്നയിച്ചാണ് പുതിയ വീഡിയോ സന്ദേശം.

കേരളത്തിൽ ലൗ ജിഹാദ് ശക്തമാണെന്നാണ് സിറോ മലബാർ സിനഡ് പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞിരുന്നത്. കേരളത്തിലെ മതസൗഹാർദ്ദത്തെയും സാമൂഹിക സമാധാനത്തെയും അപകടപ്പെടുത്തുന്ന രീതിയിൽ ലൗ ജിഹാദ് കേരളത്തിൽ വളരുകയാണ്. ക്രിസ്ത്യൻ പെൺകുട്ടികളെ ലക്ഷ്യമാക്കി ആസൂത്രിതമായ തോതിൽ ലൗ ജിഹാദ് നടക്കുന്നുവെന്ന് സിനഡ് ആരോപിച്ചിരുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്ക് മുമ്പ് പ്രണയകുരുക്കിൽപ്പെട്ട് ഒരു പെൺകുട്ടിക്ക് ജീവൻ പൊലിയേണ്ടിവന്നത് കേരളം കണ്ടിരുന്നു. കേരളത്തിൽ ലൗ ജിഹാദ് വളർന്നുവരുന്നത് ആശങ്കാജനകമാണെന്നും സിനഡ് വിലയിരുത്തി. ലൗ ജിഹാദിന്റെ പേരിൽ ക്രിസ്ത്യൻ പെൺകുട്ടികൾ കൊല്ലപ്പെടുന്ന സാഹചര്യമുണ്ടാകുന്നുവെന്ന് സിനഡ് വിലയിരുത്തി. കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്ക് മുമ്പ് പ്രണയകുരുക്കിൽപ്പെട്ട് ഒരു പെൺകുട്ടിക്ക് ജീവൻ പൊലിയേണ്ടിവന്നത് കേരളം കണ്ടിരുന്നു. കേരളത്തിൽ ലൗ ജിഹാദ് വളർന്നുവരുന്നത് ആശങ്കാജനകമാണെന്നും സിനഡ് വിലയിരുത്തുകയുണ്ടായി

ലൗ ജിഹാദിന്റെ പേരിൽ ക്രിസ്ത്യൻ പെൺകുട്ടികൾ കൊല്ലപ്പെടുന്ന സാഹചര്യമുണ്ടാകുന്നുവെന്ന് സിനഡ് വിലയിരുത്തി. കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്ക് മുമ്പ് പ്രണയകുരുക്കിൽപ്പെട്ട് ഒരു പെൺകുട്ടിക്ക് ജീവൻ പൊലിയേണ്ടിവന്നത് കേരളം കണ്ടിരുന്നു. കേരളത്തിൽ ലൗ ജിഹാദ് വളർന്നുവരുന്നത് ആശങ്കാജനകമാണെന്നും സിനഡ് വിലയിരുത്തി. സംസ്ഥാനത്ത് ലൗ ജിഹാദ് ശക്തമാണെന്ന ആക്ഷേപം പലകോണുകളിൽനിന്ന് ഉയർന്നിരുന്നു. എന്നാൽ ഇപ്പോൾ ഇത് ഒരു വസ്തുതയാണെന്ന് കേരളത്തിലെ ഒരു പ്രമുഖ സമുദായ സംഘടന സ്ഥിരീകരിക്കുന്നു. കേരളത്തിൽനിന്ന് ഐ.എസിൽ ചേർന്നതായി പൊലീസ് കണ്ടെത്തിയിട്ടുള്ളത് 21 പേരെയാണ്. ഇതിൽ പകുതിയോളം പേർ ക്രിസ്ത്യൻ വിശ്വാസത്തിൽനിന്ന് മതപരിവർത്തനം ചെയ്യപ്പെട്ടവരാണെന്നും സിനഡ് ചൂണ്ടിക്കാട്ടിയിരുന്നു.

മതങ്ങൾ തമ്മിലുള്ള സൗഹൃദത്തെ ബാധിക്കുന്ന തരത്തിൽ ലൗ ജിഹാദിനെ സിനഡ് വിലയിരുത്തുന്നില്ല. ഈ വിഷയത്തെ മതപരമായി മനസിലാക്കാതെ സമൂഹത്തെ ദോഷകരമായി ബാധിക്കുന്ന ക്രമസമാധാന പ്രശ്നമായി മനസ്സിലാക്കി നിയമപാലകർ സത്വര നടപടി എടുക്കണമെന്ന് സിനഡ് ആവശ്യപ്പെട്ടു. ലൗ ജിഹാദിന്റെ അപകടങ്ങളെക്കുറിച്ച് രക്ഷകർത്താക്കളെയും കുട്ടികളെയും ഒരുപോലെ ബോധവൽക്കരിക്കാൻ ഉള്ള ശ്രമങ്ങൾ ആരംഭിക്കണമെന്നും സിനഡ് വിലയിരുത്തിയിരുന്നു. അതേസമയം സിനഡ് രേഖക്കെതിരെ കടുത്ത എതിർപ്പ് ഉയർന്നതോടെ വിശദീകരണവുമായി സഭ എതത്തിയിരുന്നു. നിയമ ഭേദഗതിയെക്കുറിച്ചുള്ള നിലപാടിനെ സംഘപരിവാറിന് അനുകൂലമായി ചിത്രീകരിക്കുന്നതും ലൗ ജിഹാദിനെക്കുറിച്ച് സമഗ്രമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടതിനെ മുസ്ലിം സമുദായത്തിനെതിരെയുള്ള നീക്കമായി പ്രചരിപ്പിക്കുന്നതും സഭയെ അപകീർത്തിപ്പെടുത്താനുള്ള ശ്രമമാണ്. ചർച്ചകളുടെ വെളിച്ചത്തിലാണ് ലൗ ജിഹാദിനെക്കുറിച്ചുള്ള സഭയുടെ ആശങ്ക സിനഡ് പ്രകടിപ്പിച്ചതെന്ന് വാർത്താക്കുറിപ്പിൽ വ്യക്തമാക്കിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP