കോർപ്പറേറ്റ് ബോക്സ് ഇല്ലെന്ന ജയേഷ് ജോർജിന്റെ തന്ത്രം ഫലിച്ചു; പൊളിയുന്നത് റോങ്ക്ളിൻ മത്സരമെത്തിക്കാൻ നടത്തിയ നീക്കങ്ങൾ; ഗ്രീൻഫീൽഡിൽ നിന്ന് ഐപിഎല്ലിനെ അകറ്റിയതുകൊച്ചി ലോബിയുടെ വിജയം തന്നെ; പൂണയിലേക്ക് ചെന്നൈ സൂപ്പർ കിങ്സ് പോകുന്നത് കേരളാ ക്രിക്കറ്റിലെ ഭിന്നത വിനയാകുമോ എന്ന് ഭയന്നും; ഇന്ത്യാ-വെസ്റ്റ് ഇൻഡീസ് മത്സരത്തെ അകറ്റാനും ഗൂഢാലോചന സജീവം
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: ചെന്നൈ സൂപ്പർ കിങ്സിന്റെ (സിഎസ്കെ) ഐപിഎൽ മൽസരങ്ങൾ പുണെയിൽ നടത്താനാണ് ബിസിസിഐയുടെ തീരുമാനം. തിരുവനന്തപുരത്തെ ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിൽ മത്സരം നടത്താനുള്ള കേരളാ ക്രിക്കറ്റ് അസോസിയേഷന്റെ താൽപ്പര്യക്കുറവാണ് ഇതിന് കാരണം. അതിവേഗം മത്സരം നടത്താനുള്ള സംവിധാനം തിരുവനന്തപുരത്തില്ലെന്ന് കേരളാ ക്രിക്കറ്റ് അസോസിയേഷൻ ബിസിസിഐ അറിയിച്ചിരുന്നു. ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിലെ കോർപ്പറേറ്റ് ബോക്സ് പ്രവർത്തന സജ്ജമല്ലെന്ന ന്യായം പറഞ്ഞാണ് തിരുവനന്തപുരത്ത് നിന്ന് ഐപിഎൽ മത്സരം മാറ്റുന്നതിന് കാരണമായത്. അതുകൊണ്ട് തന്നെ രണ്ടാം ഘട്ട ചർച്ചകളിൽ കേരളത്തിലെ വേദിയെ പരിഗണിച്ചു പോലുമില്ല.
കാവേരി വിഷയം കേരളത്തേയും ബാധിക്കുന്നതാണെന്ന് ചില കെസിഎ ഭാരവാഹികൾ നിലപാട് എടുക്കുകയും ചെയ്തു. ദിവസങ്ങൾക്കുള്ളിൽ പരിഹരിക്കാവുന്ന പ്രശ്നമാണ് കാര്യവട്ടത്തെ സ്റ്റേഡിയത്തിൽ ഉണ്ടായിരുന്നത്. ഇതിനെ ഊതിവീർപ്പിച്ച് ബിസിസിഐക്ക് മുമ്പിൽ അവതരിപ്പിക്കുകയായിരുന്നു കെസിഎയിലെ കൊച്ചി ലോബി. കെസിഎ പ്രസിഡന്റ് റോങ്ക്ളിന്റെ നേതൃത്വത്തിൽ തിരുവനന്തപുരത്തെ വേദിയാക്കി മാറ്റാൻ ശ്രമം നടക്കുന്നിരുന്നു. അതിവേഗം പണി നടന്നാൽ ദിവസങ്ങൾക്കുള്ളിൽ കോർപ്പറേറ്റ് ബോക്സ് പ്രവർത്തന സജ്ജമാകും. എന്നാൽ കോർപ്പറേറ്റ് ബോക്സ് നിർമ്മിക്കേണ്ടത് സ്പോർട്സ് ഹബ്ബുകാരാണെന്നും അതിന് വേണ്ടി കെസിഎ പണം ചെലവാക്കില്ലെന്നുമാണ് കെസിഎയിലെ കൊച്ചി ലോബിയുടെ പക്ഷം. ഈ ചർച്ചയിലൂടെ തിരുവനന്തപുരത്ത് നിന്നും ഐപിഎൽ മത്സരം ഒഴിവാക്കുകയായിരുന്നു. ഫലത്തിൽ കെസിഎ പ്രസിഡന്റ് റോങ്ക്ളിന്റെ നീക്കത്തെ സെക്രട്ടറി ജയേഷ് ജോർജ് വെട്ടിവീഴ്ത്തുകയായിരുന്നു.
ഇന്ത്യാ-വെസ്റ്റ് ഇൻഡീസ് മത്സരത്തിന്റെ വേദി കൊച്ചിയാക്കണമെന്ന താൽപ്പര്യം കെസിഎ സെക്രട്ടറി ജയേഷ് ജോർജിനുണ്ടായിരുന്നു. എന്നാൽ കൊച്ചിയിലെ ഫുട്ബോൾ മൈതാനം ക്രിക്കറ്റിന് വേണ്ടി വെട്ടിമുറിക്കുന്നതിനെതിരെ വ്യാപക പരാതി ഉയർന്നു. ഇതോടെ മത്സരം തിരുവനന്തപുരത്ത് നടത്തേണ്ട ഗതിയും വന്നു. ഇതോടെ ക്രിക്കറ്റിൽ കൊച്ചി ലോബി അപമാനിതരായി. ഐപിഎൽ മത്സരം തിരുവനന്തപുരത്ത് നടക്കുന്നതിനെ എങ്ങനേയും പാരവയ്ച്ച് പൊളിക്കാനായിരുന്നു കൊച്ചി പക്ഷത്തിന്റെ നീക്കം. ഇത് വിജയിക്കുകയാണ്. കോർപ്പറേറ്റ് ബോക്സിന്റെ കാര്യം തന്ത്രപരമായി എടുത്തിട്ടു. തിരുവനന്തപുരത്ത് മത്സരം നടത്താൻ ചെന്നൈ ടീം മാനേജ്മെന്റ് ബന്ധപ്പെട്ടുവെന്ന കാര്യം പ്രസിഡന്റ് റോങ്ക്ളിൻ മാധ്യമങ്ങളെ അറിയിക്കുകയും ചെയ്തു. ഈ ചർച്ചകളിലൊന്നും ഭാഗമാകാതെ മാറി നിന്ന ജയേഷ് ജോർജ് തിരുവനന്തപുരത്ത് ഐപിഎൽ വേണ്ടെന്ന ഉറച്ച നിലപാട് എടുത്തു. ഇത് തന്നെയാണ് ഐപിഎൽ കേരളത്തിന് നഷ്ടമായത്.
ഐപിഎൽ ചെയർമാൻ രാജീവ് ശുക്ലയാണു തീരുമാനത്തെക്കുറിച്ചുപുറത്തുവിട്ടത്. ചെന്നൈ സൂപ്പർ കിങ്സ് ക്യാപ്റ്റൻ ധോണിയുടെ നിലപാട് തീരുമാനത്തിൽ നിർണായകമായി. പുണെയിൽ മൽസരങ്ങൾ നടത്തുന്നതിനോട് സിഎസ്കെ മാനേജ്മെന്റിനും എതിർപ്പില്ലായിരുന്നു. കാവേരി പ്രക്ഷോഭത്തെത്തുടർന്നാണ് ഇത്തവണ ചെന്നൈയിൽ നടത്തുന്ന ഐപിഎൽ മൽസരങ്ങൾക്കുനേരെ പ്രതിഷേധമുയർന്നത്. പ്രതിഷേധങ്ങൾക്കിടെ സിഎസ്കെയുടെ ആദ്യ മൽസരം ചൊവ്വാഴ്ച കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ നടന്നിരുന്നു. വൻ സുരക്ഷാ സന്നാഹമൊരുക്കിയിട്ടും സ്റ്റേഡിയത്തിനകത്തും പുറത്തും പ്രതിഷേധമരങ്ങേറി. ചെന്നൈയുടെ രവീന്ദ്ര ജഡേജയ്ക്കുനേരെ പ്രതിഷേധക്കാരിലൊരാൾ ഷൂസ് വലിച്ചെറിയുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് വേദി മാറ്റം.
'മൽസരം ചെന്നൈയിൽതന്നെ നടത്താനായിരുന്നു തീരുമാനം. ഇതിനാവശ്യമായ സുരക്ഷയൊരുക്കാമെന്ന് പൊലീസ് സമ്മതിക്കുകയും ചെയ്തു. എന്നാൽ ബുധനാഴ്ച അവർ സുരക്ഷയൊരുക്കാൻ കഴിയില്ലെന്ന് അറിയിക്കുകയായിരുന്നു. ഇതേത്തുടർന്നാണ് അടുത്ത ആറു മൽസരങ്ങൾക്കു മറ്റൊരു വേദി കണ്ടെത്തേണ്ടിവന്നത്'. പുണെ കൂടാതെ, വിശാഖപട്ടണം, തിരുവനന്തപുരം, രാജ്കോട്ട് എന്നിവിടങ്ങളിലെ സ്റ്റേഡിയങ്ങളും വേദി മാറ്റത്തിനായി പരിഗണിച്ചിരുന്നു. രണ്ട് വീതം മത്സരങ്ങൾ വീതിച്ചു കൊടുക്കുന്നതും പരിഗണിച്ചു. എന്നാൽ തിരുവനന്തപുരത്ത് മത്സരം വേണ്ടെന്ന കെസിഎയുടെ നിലപാടിനൊപ്പം ധോണിയുടെ മനസും ചെന്നൈയെ പൂണയിൽ എത്തിച്ചു.
ടിസി മാത്യുവിനെ പുറത്താക്കിയാണ് ജയേഷ് ജോർജ് കെസിഎയിൽ മേൽകോയ്മ നേടിയത്. ഇടുക്കിയിൽ നിന്നുള്ള വിനോദായിരുന്നു പ്രസിഡന്റ്. അഴിമതിയുടെ പേരിൽ വിനോദിനേയും പുറത്താക്കി. ഇടുക്കിയിലെ സ്റ്റേഡിയം നിർമ്മാണത്തിന് ചതുപ്പ് നിലം വാങ്ങിയെന്നതായിരുന്നു ആരോപണം. ഇതേ രീതിയിലായിരുന്നു ഇടക്കൊച്ചിയിൽ കെസിഎയും സ്റ്റേഡിയും നിർമ്മാണത്തിന് കണ്ടൽ കാട് വാങ്ങിയത്. എറണാകുളം അസോസിയേഷനായിരുന്നു ചർച്ചകൾക്ക് ചുക്കാൻ പിടിച്ചത്. ഇതു മൂലവും കെ സി എയ്ക്ക് വമ്പൻ നഷ്ടമുണ്ടായി. കണ്ടൽ കാട് വാങ്ങലും റിയൽ എസ്റ്റേറ്റ് ഇടപടാണെന്ന ആരോപണം ഉയർന്നു. ഇതിൽ അന്വേഷണവും നടപടിയും ഇല്ല. എന്നാൽ ഇടുക്കിയിലെ സ്റ്റേഡിയും ചർച്ചയാക്കി. ഇതിന് പിന്നിൽ ടിസിയേയും വിനോദിനേയും ഒഴിവാക്കുകയെന്ന ബുദ്ധിയായിരുന്നു. വിനോദ് പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞപ്പോൾ റോങ്ക്ളിൻ പ്രസിഡന്റായി. ജയേഷുമായി റോങ്ക്ളിൻ പല കാര്യങ്ങളിലും എതർപ്പിലാണ്. തിരുവനന്തപുരത്തെ ഐപിഎൽ വേദിയുടെ കാര്യത്തിലും അത് തന്നെയായിരുന്നു അവസ്ഥ. അതുകൊണ്ട് തന്നെ ഒറ്റക്കെട്ടായ നീക്കം നടത്താൻ റോങ്ക്ളിന് കഴിഞ്ഞില്ല.
കാവേരി വിഷയത്തിൽ ഐപിഎല്ലിനെതിരായ നിലപാട് രജനികാന്ത് അടക്കമുള്ളവർ സ്വീകരിച്ചു. ഇതോടെ കളി നടന്നാൽ പ്രശ്നങ്ങൾ ഉണ്ടാകുമോ എന്ന ആശങ്ക സജീവമായി. അപ്പോൾ തന്നെ തിരുവനന്തപുരത്തെ വേദിയാക്കുന്നത് ചെന്നൈ ടീം സജീവമായി പരിഗണിച്ചു. ഇന്ത്യാ-ന്യൂസിലണ്ട് 20-20 മത്സരം വലിയ വിജയമാക്കി മാറ്റാൻ ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിന് ആയിരുന്നു. ഈ പശ്ചാത്തലത്തിലാണ് ചെന്നൈയുടെ വേദിയായി ഗ്രീൻ ഫീൽഡിനെ മാറ്റാനുള്ള ചർച്ച ബിസിസിഐ സജീവാക്കിയത്. എന്നാൽ തിരുവനന്തപുരത്ത് അടിയന്തര മത്സരമൊന്നും നടത്താനുള്ള സാഹചര്യമില്ലെന്നാണ് കെസിഎ സെക്രട്ടറി ജയേഷ് ജോർജ് എടുത്ത നിലപാട്. അന്താരാഷ്ട്ര-ഐപിഎൽ മത്സരങ്ങൾ ഇനി കൊച്ചിയിൽ നടന്ന ശേഷം തിരുവനന്തപുരത്ത് നടന്നാൽ മതിയെന്നാണ് കൊച്ചി ലോബിയുടെ പക്ഷം.
നവംബറിൽ കേരളത്തിന് അനുവദിച്ച ഇന്ത്യാ-വെസ്റ്റ് ഇൻഡീസ് മത്സരവും അട്ടിമറിക്കാൻ ചിലർ സജീവമായി രംഗത്തുണ്ട്. മഴയുടെ പേരു പറഞ്ഞ് മത്സരം ഒഴിവാക്കാനാണ് നീക്കം. കൊച്ചിയിൽ ഫുട്ബോൾ ഇല്ലാത്ത സമയത്ത് മതി കേരളത്തിൽ അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരമെന്നതാണ് അവരുടെ നിലപാട്.
Stories you may Like
- ഏകദിന ലോകകപ്പ് ഒക്ടോബർ 5 മുതൽ, ആകെ പത്ത് വേദികൾ, മത്സരക്രമം പ്രഖ്യാപിച്ചു
- ഐപിഎൽ അടുത്ത അഞ്ചുവർഷത്തേക്ക് ടാറ്റ തന്നെ സ്പോൺസർ ചെയ്യും
- കൊച്ചിയിലെ പുതിയ ക്രിക്കറ്റ് സ്റ്റേഡിയവും പാരിസ്ഥിതിക ചർച്ചകളിൽ കുടുങ്ങാൻ സാധ്യത
- ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ ഭാഗ്യചിഹ്നം പുറത്തിറക്കി
- 'അതിവേഗ' ക്രിക്കറ്റിലേക്ക് വീണ്ടും ബിസിസിഐ; ടി10 ക്രിക്കറ്റ് ലീഗിനെ പരീക്ഷിച്ചേക്കും
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്