വാഗമണ്ണിൽ മുഴങ്ങുന്നത് ചരമഗീതം; മൊട്ടുക്കുന്നിന് തീയിട്ടാലും സംരക്ഷണം; മുതലാളിമാർക്കായി 95 കോടിയുടെ കേന്ദ്ര പദ്ധതി അട്ടിമറിക്കുന്നു; ടൂറിസം പ്രമോഷൻ കൗൺസിൽ ആയാൽ ഇങ്ങനെ വേണം
ഇടുക്കി:ലോകോത്തര വിനോദസഞ്ചാര കേന്ദ്രമാകാനൊരുങ്ങുന്ന വാഗമൺ ടൂറിസം മേഖലയുടെ സംരക്ഷണത്തിൽ വീഴ്ച വരുത്തി ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ വാഗമണ്ണിന് ചരമഗീതം പാടുന്നു. അഴിമതിയും കെടുകാര്യസ്ഥതയും മുഖമുദ്രയാക്കിയ കൗൺസിൽ, അലംഭാവം കൈവിടാതെ മുറുകെപ്പിടിക്കുന്നത് സഞ്ചാരികൾക്ക് നിരാശ പകരുകയാണ്. വാഗമണ്ണിന്റെ ഭ്രമിപ്പിക്കുന്ന സൗകുമാര്യമായ മൊട്ടക്കുന്നുകൾ തീയിട്ടു നശിപ്പിക്കാൻ ശ്രമിച്ച സാമൂഹ്യവിരുദ്ധരെ സംരക്ഷിച്ചതാണ് ഏറ്റവും ഒടുവിലുണ്ടായത്. വാഗമണ്ണിലെ വിനോദസഞ്ചാര സാധ്യതകളുടെ പ്രയോജനം സ്വകാര്യ മേഖലക്ക് ലഭിക്കുംവിധം പദ്ധതികൾ രൂപപ്പെടുത്തുന്ന ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ കേന്ദ്രസർക്കാർ പ്രഖ്യാപിച്ച കോടികളുടെ വൻ പദ്ധതി അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്ന ആരോപണവും ഉയരുന്നു. സഞ്ചാരികളുടെ സുരക്ഷക്ക് യാതൊരു വിലയും കൽപിക്കാതെ ഡി. ടി. പി. സി വാഗമണ്ണിൽ കാഴ്ചക്കാരന്റെ റോളിലേക്കു മാത്രമായി ചുരുങ്ങി.
വാഗമൺ ടൂറിസം മേഖലയുടെ നടത്തിപ്പ് ചുമതല പൂർണമായും ഡി. ടി. പി. സിക്കാണ്. എന്നാൽ ഇവിടെ അധികരിച്ചുവരുന്ന സാമൂഹ്യ വിരുദ്ധ ശല്യത്തിന് അറുതിയുണ്ടാക്കാൻ നടപടിയില്ലെന്നു മാത്രമല്ല, ഇത്തരക്കാരെ സംരക്ഷിക്കുകയുമാണ് ചെയ്യുന്നത്. ഏതാനും ദിവസം മുമ്പ് വാഗമൺ സൂയിസൈഡ് പോയിന്റിലെ പുൽമേട് തീയിട്ട് നശിപ്പിക്കാൻ ശ്രമിച്ച ആലുവയിൽനിന്നുള്ള യുവാക്കളെ സംരക്ഷിച്ച് രക്ഷപെടുത്തിയത് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ തന്നെയാണ്. നാല് ബൈക്കുകളിലായി എത്തിയ എട്ടംഗ സംഘമാണ് പുൽമേടിന് തീയിട്ടത്. വേനലായതിനാൽ തീ അതിവേഗം പടർന്നു പിടിച്ചു. ഈ സമയം തൊട്ടടുത്ത മൊട്ടക്കുന്നിലുണ്ടായിരുന്ന ചെറുതോണിയിലെ മാദ്ധ്യമപ്രവർത്തകൻ ടിൻസ് ജെയിംസ് ദൃശ്യങ്ങൾ കാമറയിൽ പകർത്തി.
പൂൽമേടിന് തീയിട്ടശേഷം ഓടിരക്ഷപെടാൻ ശ്രമിച്ചവരെക്കുറിച്ചുള്ള വിവരങ്ങൾ രണ്ട് കിലോമീറ്ററോളം അകലെയുള്ള ഡി. ടി. പി. സി പ്രവേശന കവാടത്തിലെ ജീവനക്കാരെയും ചില പ്രദേശവാസികളെയും അറിയിക്കുകയും ചെയ്തു. സഞ്ചാരികളും നാട്ടുകാരും ചേർന്ന് തീയണച്ചത് വാഗമണ്ണിലെ മൊട്ടക്കുന്നുകളുടെ ജീവൻ നിലനിർത്തി. തുടർന്ന് ഉദ്യോഗസ്ഥരും നാട്ടുകാരും കൂടി യുവാക്കളെ പ്രവേശന കവാടത്തിൽ തടഞ്ഞുവച്ചു പൊലിസിനെയും ഇടുക്കി ഡി. ടി. പി. സി സെക്രട്ടറിയെയും വിവരമറിയിച്ചു. പൊലിസ് ഉടൻ സംഭവസ്ഥലത്തെത്തിയെങ്കിലും പ്രശ്നത്തെ ഗൗരവത്തോടെ കാണാൻ സെക്രട്ടറി തയാറായില്ല. കേസെടുക്കുന്നതിന് പരാതി എഴുതി നൽകാൻ പൊലിസ് ആവശ്യപ്പെട്ടെങ്കിലും ഡി. ടി. പി. സി സെക്രട്ടറി തയാറായില്ല.
ഭരണകക്ഷിയുമായി ബന്ധമുള്ള ചിലരുടെ മക്കൾ കുറ്റകൃത്യത്തിൽ ഉൾപ്പെട്ടിരുന്നതിനാലാണ് പരാതി നൽകാൻ സെക്രട്ടറി വിസമ്മിച്ചതെന്നു വാഗമണ്ണിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥർ പറഞ്ഞു. ചോദ്യം ചെയ്യലിൽ യുവാക്കൾ കുറ്റം സമ്മതിച്ചെങ്കിലും പരാതി എഴുതി നൽകാത്തതിനാൽ പൊലിസും ഇളിഭ്യരായി. എങ്കിലും പെറ്റിക്കേസ് എടുത്താണ് യുവാക്കളെ വിട്ടയച്ചത്. തീയിട്ട വിവരം മാദ്ധ്യമപ്രവർത്തകൻ യഥാസമയം മറ്റുള്ളവരെ അറിയിച്ചതിനാലാണ് പെട്ടെന്നു തന്നെ കെടുത്താനായത്. ഇല്ലെങ്കിൽ വാഗമൺ പുൽമേടുകളുടെ സിംഹഭാഗവും കത്തിയമരുകയും സഞ്ചാരികളെ ഇവിടെനിന്നകറ്റുകയും ചെയ്യുമായിരുന്നുവെന്നു ജീവനക്കാർ തന്നെ പറയുന്നു.
കേന്ദ്രസർക്കാർ പ്രഖ്യാപിച്ച സ്വദേശി ദർശൻ പദ്ധതിയിൽ ഉൾപ്പെട്ട പ്രദേശമാണ് വാഗമൺ. ഗവി, തേക്കടി, വാഗമൺ എന്നീ വിനോദസഞ്ചാര കേന്ദ്രങ്ങൾ ഉൾപ്പെടുന്ന 150 കിലോമീറ്റർ മേഖലയുടെ വികസനത്തിന് 95 കോടി രൂപയാണ് കേന്ദ്രം പ്രഖ്യാപിച്ചിരിക്കുന്നത്. പത്തനംതിട്ട ജില്ലയിലെ ആങ്ങമൂഴി മുതൽ വാഗമൺ വരെയാണ് പദ്ധതി. ഇതിൽ 65 കോടിയും വാഗമൺ-തേക്കടി മേഖലയുടെ വികസനത്തിനാണ് വകയിരുത്തിയിരിക്കുന്നത്. ഇത് നടപ്പാകുന്നതോടെ വാഗമൺ ടൂറിസം വികസനത്തിൽ വൻകുതിപ്പുണ്ടാകും. സാഹസിക വിനോദസഞ്ചാരം അടിസ്ഥാന ലക്ഷ്യമാക്കിയാണ് പദ്ധതി നടപ്പാക്കുക. ബർമ ബ്രിഡ്ജ്, ബഗ്ഗി വാക്ക് വേയ്സ്, സൈക്കിൾ ട്രാക്ക്, റോക്ക് ക്ലൈമ്പിങ്, മൾട്ടി വൈൻ വാക്ക്, എർത്ക്വേക്ക് വാക്ക്, ട്രാംപൊലിൻ വാക്ക്, ആംഫി തീയേറ്റർ, താഴ്വാരത്തിലൂടെ നടപ്പാത, വൈദ്യുതിയും വെള്ളവും പ്രാഥമിക സൗകര്യങ്ങളും തുടങ്ങി വമ്പൻ പദ്ധതിക്കാണ് സർക്കാർ തുക അനുവദിച്ചിരിക്കുന്നത്.
എന്നാൽ സ്വകാര്യ മേഖലക്കായി ഈ പദ്ധതികളെ അട്ടിമറിക്കുകയെന്ന ലക്ഷ്യം ഡി. ടി. പി. സി വച്ചുപുലർത്തുന്നതായി തെളിവുകൾ സഹിതം ചൂണ്ടിക്കാണിക്കപ്പെടുന്നു. സർക്കാരിന്റെ അധീനതയിലാണ് വാഗമൺ പ്രദേശമെങ്കിലും മിക്ക ടൂറിസം പദ്ധതികളും സ്വകാര്യ മേഖലയുടെ നിയന്ത്രണത്തിലാണ്. മൂൺമല ഉൾപ്പെടയെുള്ള പ്രദേശങ്ങളിലേക്കുള്ള ട്രക്കിങ് ഇപ്പോൾ സ്വകാര്യ ഗ്രൂപ്പിന്റെ നിയന്ത്രണത്തിലാണ്. പൈന്മരക്കാടുകളിലൂടെയുള്ള സവാരിക്കും അഡ്വഞ്ചർ മോട്ടോർ റേസിനും സർക്കാർ സംവിധാനങ്ങൾ ഉപയോഗിക്കുമ്പോൾ ഇവയുടെ നേട്ടം കൊയ്യുന്നത് സ്വകാര്യ ഏജൻസികൾ തന്നെയാണ്. സ്വകാര്യ ടൂറിസം സംരംഭകർ മാത്രം നേട്ടം കൊയ്യുന്നിടത്ത് പദ്ധതി നടപ്പാക്കാൻ കേന്ദ്രസർക്കാർ മടിക്കും. സ്വകാര്യ സംരംഭകരെ വളർത്തുന്നതിലൂടെ കേന്ദ്രപദ്ധതി അട്ടിമറിക്കുകയെന്ന ഹിഡൻ അജണ്ടയും ഡി. ടി. പി. സിക്കുണ്ടെന്നാണ് ആരോപണം.
മദ്യപാനവും സാമൂഹ്യവിരുദ്ധ ശല്യവും വാഗമൺ ടൂറിസ്റ്റ് കേന്ദ്രത്തിൽ പതിവാണ്. ഇത്തരം കുറ്റകൃത്യങ്ങൾക്കിടെ പൊലിസിനു നേരെ പോലും അക്രമമുണ്ടായ സംഭവങ്ങളുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് വാഗമണ്ണിൽ അടുത്ത നാളിൽ പൊലിസ് സ്റ്റേഷൻ ആരംഭിച്ചത്. എന്നിട്ടും പുൽമേടുകൾ അഗ്നിക്കിരയാക്കിയവരെ പരാതിയില്ലാതെ വിട്ടയയ്ക്കാൻ ഡി. ടി. പി. സി നടത്തിയ നീക്കം സ്വന്തം കടയ്ക്കൽ കത്തിവയ്ക്കലായി. സുരക്ഷാ കാര്യത്തിൽ വൻവീഴ്ചയാണ് വാഗമണ്ണിൽ ഡി. ടി. പി. സി കാട്ടുന്നത്. അനധികൃതമായി ഇപ്പോഴത്തെ സെക്രട്ടറി നടത്തിയ 18 നിയമനങ്ങളിൽപെട്ടവരടക്കം നാല് ജീവനക്കാർ ഡ്യൂട്ടിയിലുള്ള കുളത്തിലാണ് കഴിഞ്ഞ വർഷം രണ്ട് കുട്ടികൾ മുങ്ങിമരിച്ചത്. ചങ്ങനാശേരിയിൽനിന്നും വിനോദ സഞ്ചാരത്തിനെത്തിയ സൺഡേ സ്കൂളിലെ കുട്ടികളാണ് മരണപ്പെട്ടത്.
രണ്ടര വർഷം മുമ്പ് മൊട്ടക്കുന്നിലെത്തിയ കോഴിക്കോട് സ്വദേശികളായ രണ്ടുപേർ ഇടിമിന്നലേറ്റു മരിച്ചിരുന്നു. വാഗമൺ മലമേഖലകൾ അതീവ പ്രഹരശേഷിയുള്ള മിന്നൽ സാധ്യതാ പ്രദേശങ്ങളാണെന്നു ശാസ്ത്രീയപഠനങ്ങളിൽ തെളിയുകയും ചെയ്തതാണ്. അടിയന്തിരമായി ഇവിടെ മിന്നൽ രക്ഷാചാലകങ്ങൾ സ്ഥാപിക്കുമെന്നു പ്രഖ്യാപിച്ചിരുന്നെങ്കിലും ഡി. ടി. പി. സിയെപ്പോലെ പ്രഖ്യാപനവും വെറുതെയായി.
Stories you may Like
- മലയാളി യുവത ടൂറിസത്തിന്റെ ബ്രാൻഡ് അംബാസിഡർമാരായി മാറുന്നു: മന്ത്രി പി.എ മുഹമ്മദ് റിയാസ്
- ടൂറിസം ദിനത്തിൽ അവാർഡ് തിളക്കവുമായി കേരളം
- വർക്കല ഫ്ളോട്ടിങ് ബ്രിഡ്ജ് അപകടം: ഡിടിപിസി വാദം തള്ളി ടൂറിസം ഡയറക്ടർ
- വിനോദസഞ്ചാര മേഖലയിൽ വേഗതയേറിയ മുന്നേറ്റമെന്ന് മന്ത്രി മുഹമ്മദ് റിയാസ്
- ടൂറിസം വികസനത്തിനായി സംസ്ഥാനതല നിക്ഷേപക സംഗമം നടത്തും
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍