ക്വാറന്റൈനിൽ കിടക്കുന്ന ഇരുപതു പേർക്കും കൂടി അനുവദിച്ചത് ഒരു ബക്കറ്റും ഒരു ഡെറ്റോൾ സോപ്പിന്റെ പാതിയും! ഒരു ടോയ്ലറ്റ് തുറന്നുതരാൻ പറഞ്ഞപ്പോൾ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞത്, 'അത്രക്ക് മുട്ടുന്നുണ്ടെങ്കിൽ, പോയി പറമ്പിൽ വെളിക്കിരുന്നോ' എന്ന്; തൊഴിലാളികളിൽ മിക്കവരും മുസ്ലിംകളോ കീഴ്ജാതിക്കാരോ ആയതിനാൽ ഭക്ഷണം പോലും ആരും നൽകുന്നില്ല; കോവിഡ് കാലത്തും യോഗി ആദിത്യനാഥിന്റെ യുപിയിൽ നിന്ന് ഉയരുന്നത് ആഫ്രിക്കയിലേതിന് സമാനമായ വാർത്തകൾ
മറുനാടൻ മലയാളി ബ്യൂറോ
ഭോപ്പാൽ: ഇന്ത്യയിലെ ആഫ്രിക്ക! ഉത്തരേന്ത്യയിലെ കുഗ്രാമങ്ങളിൽനിന്നുള്ള വാർത്തകൾ ഇപ്പോൾ ആഫ്രിക്കൻ രാജ്യങ്ങളിൽപോലും കേട്ടുകേൾവിയില്ലാത്തതതാണ്. മറ്റ് സംസ്ഥാനങ്ങളിൽ ജോലിക്ക് പോയി തിരിച്ചുവന്ന ദിലിതരും മുസ്ലീങ്ങളുമായ പാവങ്ങളോട് കടുത്ത വിവേചനമാണ് ഈ കോവിഡ് കാലത്തുപോലും ഉത്തർ പ്രദേശിൽ നിലനിൽക്കുന്നതെന്ന് പ്രമുഖ മാധ്യമമായ 'ദ പ്രിന്റ്' റിപ്പോർട്ട് ചെയ്യുന്നു. ക്വാറന്റൈനിൽ കിടക്കുന്ന ഇരുപതു പേർക്കും കൂടി അനുവദിച്ചത് ഒരു ബക്കറ്റും ഒരു ഡെറ്റോൾ സോപ്പിന്റെ പാതിയുമാണെന്ന് ഉത്തർപ്രദേശിന്റെ ഉൾഗ്രാമങ്ങളിൽ ദ പ്രിന്റ് നടത്തിയ അന്വേഷണത്തിൽ പറയുന്നു. ഒരു കോവിഡ് ഔട്ട് ബ്രേക്ക് ഉണ്ടായാൽ ആഫ്രിക്കയിൽ എബോള ബാധിച്ചപോലുള്ള അവസ്ഥയായിരിക്കും ഉണ്ടാവുക. യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള സർക്കാർ ഇക്കാര്യത്തിൽ യാതൊരു ശ്രദ്ധയും നടത്തുന്നില്ലെന്നും എല്ലാം ഗ്രാമ പഞ്ചായത്തിന് വിട്ട് കൈ കെഴുകുകയാണെന്നും റിപ്പോർട്ട് പറയുന്നു.
ഉത്തർപ്രദേശിലെ പിംപ്രി-ഷാദിപ്പൂർ പ്രദേശത്തുള്ള സീതാപ്പൂരിൽ ഒരു പ്രൈമറി സ്കൂളാണ് പ്രിന്റ് റിപ്പോർട്ടർമാർ പഠിക്കാനായി എടുത്തത്. ഇപ്പോൾ അതൊരു കോവിഡ് ക്വാറന്റൈൻ വാർഡാണ്. അതിനകത്ത് പാർപ്പിച്ചിട്ടുള്ളത് 20 കുടിയേറ്റ തൊഴിലാളികളെയാണ്. അവർക്ക് കൊവിഡ് ബാധയുണ്ടോ എന്ന സംശയമുണ്ട്. എന്നാൽ, അവർക്ക് വേണ്ടതൊന്നും അധികാരികൾ നൽകുന്നില്ല എന്നൊരു പരാതിയാണ് ഇപ്പോൾ 'ദ പ്രിന്റ്' റിപ്പോർട്ട് ചെയ്തിരിക്കുന്നത് . കിടക്കാൻ കിടക്കകളില്ല, കഴിക്കാൻ വേണ്ടത്ര ഭക്ഷണമില്ല എന്നൊക്കെയാണ് പരാതി. ഉത്തർപ്രദേശിന്റെ തലസ്ഥാനമായ ലഖ്നൗവിൽ നിന്ന് വെറും 100 കിലോമീറ്റർ മാത്രമെ ഈ സ്കൂളിലേക്കുള്ളൂ. പ്രാദേശിക ഭരണകൂടത്തിന്റെ കൊവിഡ് പ്രോട്ടോക്കോളിന്റെ ഭാഗമാണ് ഈ ക്വാറന്റൈൻ താമസം. രാജ്യത്തിൻെ വിവിധഭാഗങ്ങളിൽ തൊഴിലെടുക്കാനായി പോയിട്ടുള്ള ഗ്രാമത്തിലെ തൊഴിലാളികൾക്ക് സ്വന്തം വീട്ടിലേക്ക് മടങ്ങിപ്പോകാൻ സാധിക്കും മുമ്പ് ഇവിടെ 14 ദിവസം ഐസൊലേഷനിൽ കിടന്നേ പറ്റൂ. പലരും കിട്ടിയ വണ്ടിയിൽ കയറിക്കൂടിയും, സൈക്കിളിലും, നടന്നും ഒക്കെയായി മുംബൈ, ഡൽഹി എന്നിവിടങ്ങളിൽ നിന്നൊക്കെ തിരികെ എത്തിച്ചേർന്നവരാണ്. അവർക്ക് കൊവിഡ് ബാധയുണ്ടെങ്കിൽ അത് ഗ്രാമീണരിലേക്ക് പകരാതിരിക്കാനാണ് പ്രാദേശിക ഭരണകൂടത്തിന്റെ ഈ മുൻകരുതൽ.
എന്നാൽ ഈ ക്വാറന്റൈൻ കെട്ടിടത്തിനുള്ളിൽ അവർക്ക് സാമൂഹിക അകലം പാലിക്കാനുള്ള യാതൊരു സൗകര്യവുമില്ല എന്നവർ പറയുന്നുണ്ട്. അധികാരികൾ ഭക്ഷണം നല്കാത്തതുകൊണ്ട് പലർക്കും അവരവരുടെ വീടുകളിൽ നിന്ന് ഭക്ഷണം എത്തിക്കുകയാണ്. ഈ ഒരു കാര്യം തന്നെ, ക്വാറന്റൈൻ എന്ന പരിപാടിയുടെ അടിസ്ഥാന തത്വങ്ങളെ ലംഘിക്കുന്ന ഒന്നാണ്. അവരെ അവിടെ കൊണ്ടുചെന്നാക്കിയത് മാർച്ച് 26 -നാണ്. പഞ്ചായത്ത് പ്രസിഡന്റായ ഓംപ്രകാശ് വർമ്മ ആദ്യദിവസം തന്നെ വന്നു കുറെ അരിയും പലചരക്കും കൊടുത്തിട്ട് അവരോട് സ്വയം പാചകം ചെയ്തു തിന്നുകൊള്ളാൻ പറഞ്ഞു.
അടുത്തെവിടെയെങ്കിലും നിന്ന് വിറകു സംഘടിപ്പിച്ച് സ്വയം ഉണ്ടാക്കാനാണ് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞത്. പാചകം ചെയ്യാൻ വേണ്ടി ഗ്യാസ് സിലിണ്ടർ ചോദിച്ചപ്പോൾ ഇല്ല എന്നുപറഞ്ഞു പ്രസിഡന്റ്. സ്കൂളിലെ മുറികളിൽ ഒന്ന് തുറന്നു പരിശോധിച്ചപ്പോൾ അവിടെ സിലിണ്ടർ ഇരിക്കുന്നത് കണ്ട് അതേപ്പറ്റി ചോദിച്ചവരോട് പ്രസിഡന്റ് വഴക്കിട്ടു. അയാൾ അവർക്ക് കൊടുത്ത അരിയും പലചരക്കും തിരികെ വാങ്ങിക്കൊണ്ട്, ഇനി നിങ്ങൾ ആയിക്കോളൂ എന്ന് കുപിതനായി പറഞ്ഞുകൊണ്ട് സ്ഥലം വിടുകയായിരുന്നത്രെ.
പിന്നീട് അവരവരുടെ വീട്ടിൽ നിന്നായി ഭക്ഷണം വരവ്. ആ ഭക്ഷണം അവർ കഴിക്കുന്നതിന്റെ ചിത്രമെടുത്ത് പ്രസിഡന്റ് മേലധികാരികൾക്ക് താൻ ഭക്ഷണം നൽകുന്നതായി കാണിച്ച് വാട്ട്സാപ്പിൽ അയച്ചു കൊടുത്തുകൊണ്ടിരുന്നു. കുറച്ചു നാളായി ഇങ്ങനെ തുടർന്നപ്പോഴാണ് ഗതികെട്ട തൊഴിലാളികളിൽ ചിലർ പ്രസിഡന്റിന്റെ മേലധികാരികളോട് പരാതിപ്പെട്ടത്. തൊഴിലാളികളിൽ മിക്കവരും മുസ്ലിംകളോ അല്ലെങ്കിൽ കീഴ്ജാതിക്കാരോ ആയതിനാൽ അവർക്ക് ഭക്ഷണം പാകം ചെയ്തു നൽകാൻ ഗ്രാമത്തിൽ ആരും തന്നെ തയ്യാറല്ല എന്നതാണ് ഭക്ഷണം നൽകാനുള്ള പ്രയാസമെന്നാണ് ഈ ദുരവസ്ഥയ്ക്കുള്ള പ്രസിഡന്റിന്റെ ന്യായീകരണം.
ഈ സ്കൂളിൽ മുറികൾ പലതുണ്ടെങ്കിലും അതൊന്നും തുറന്നുകൊടുക്കാൻ പ്രസിഡന്റ് തയ്യാറില്ല. ഒന്നോ രണ്ടോ മുറികളിൽ അടുത്തടുത്താണ് ഇവർ കിടക്കുന്നത്. പ്രസിഡന്റ് കിടക്ക നൽകാഞ്ഞതിനാൽ സ്വന്തം വീടുകളിൽ നിന്നാണ് പലരും കിടക്ക വരുത്തിയത്. രണ്ടോ മൂന്നോ മുറികൾ പൂട്ടിക്കിടക്കുകയാണ് ഇപ്പോഴും. ആ മുറികൾ തുറന്നു കൊടുത്തിരുന്നെങ്കിൽ കൃത്യമായ അകലം പാലിച്ച് കിടന്നുറങ്ങാമായിരുന്നു എന്ന് തൊഴിലാളികൾ പറഞ്ഞു.
തങ്ങൾ വന്നതിനു ശേഷം ഒരിക്കൽ പോലും സ്കൂൾ പരിസരങ്ങൾ അണുനാശിനി പ്രയോഗിച്ച് ശുചീകരിക്കുകയോ, ടോയ്ലെറ്റുകൾ കഴുകാൻ ആളെ പറഞ്ഞയക്കുകയോ ഒന്നും പ്രസിഡന്റ് ചെയ്തിട്ടില്ലെന്നും പരാതിയുണ്ട്. ഇരുപതു പേർക്കും കൂടി പ്രസിഡന്റ് അനുവദിച്ചത് ആകെ ഒരു ബക്കറ്റും, ഒരു ഡെറ്റോൾ സോപ്പുമാണ് എന്ന് അവർ പറയുന്നു. ആ ഒരു ഡെറ്റോൾ സോപ്പിനെ രണ്ടായി മുറിച്ചിട്ടാണ് അവരിപ്പോൾ ഉപയോഗിക്കുന്നത്. സ്കൂളിൽ രണ്ട് ടോയ്ലറ്റ് കൂടി ഉള്ളതിന്റെ താക്കോലും പ്രസിഡന്റിന്റെ കയ്യിൽ തന്നെയാണ്. അത് തുറന്നുകൊടുക്കാൻ അപേക്ഷിച്ചപ്പോൾ പ്രസിഡന്റ് പറഞ്ഞത്, ' അത്രക്ക് മുട്ടുന്നുണ്ടെങ്കിൽ, പോയി പറമ്പിൽ വെളിക്കിരുന്നോ ' എന്നാണ്.
എന്നാൽ താൻ പഞ്ചായത്തിലെ ജീവനക്കാരോട് എല്ലാ സൗകര്യങ്ങളും ചെയ്തുകൊടുക്കാൻ പറഞ്ഞതാണ് എന്നും, അവർ ഉഴപ്പിയതാകാനാണ് വഴി എന്നുമാണ് പറയുന്നത്. വേണ്ടത് ചെയ്തുകൊടുക്കാൻ എന്നാണ് പ്രസിഡന്റ് ഇപ്പോൾ പറയുന്നത്. എന്നാൽ, പ്രസിഡന്റിന്റെ രണ്ട് ബന്ധുക്കളും നഗരങ്ങളിൽ നിന്ന് മടങ്ങി വന്നിട്ടുണ്ടായിരുന്നു എന്നും, അവരെ ഐസൊലേഷനിൽ പാർപ്പിക്കാതെ സ്വന്തം കുടുംബത്തു കഴിയാൻ വിട്ടിട്ടാണ് തങ്ങളെ ഇങ്ങനെ നരകത്തിൽ കഴിയാൻ നിർബന്ധിക്കുന്നത് എന്നും തൊഴിലാളികൾ പരാതിപ്പെട്ടു.
പലരും കഷ്ടപ്പെട്ട് അധ്വാനിച്ച് അന്നന്നത്തേക്കുള്ള അന്നത്തിനു വഴി കണ്ടെത്തുന്നവരാണ്. നഗരത്തിലെ ജോലി നഷ്ടപ്പെട്ടപ്പോൾ നാട്ടിലേക്ക് വന്നാലെങ്കിലും എന്തെങ്കിലും ചെയ്ത് കുടുംബത്തെ പട്ടിണി മാറ്റം എന്ന് കരുതിയാണ് അവർ പത്തഞ്ഞൂറു കിലോമീറ്റർ നടന്നും ഒരു വിധം വീടുപറ്റിയത്. എന്നാൽ, ഐസൊലേഷൻ എന്ന പേരിൽ ഇങ്ങനെ നരകിപ്പിക്കുമ്പോൾ, രോഗത്തിൽ നിന്ന് ഒരു സുരക്ഷയും കിട്ടുന്നുമില്ല, വീട്ടുകാരുടെ പട്ടിണി മാറ്റാനും സാധിക്കുന്നില്ല എന്ന ഇരട്ടി സങ്കടത്തിലാണ് ഈ പാവം തൊഴിലാളികൾ ഇപ്പോൾ.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍