ഉദ്ഘാടനം കഴിഞ്ഞ് രണ്ട് മാസം തികയുമ്പോഴും 'ലോകം കേരളത്തിലേക്ക്' വന്നില്ല; കൊച്ചി സ്മാർട്ട് സിറ്റിയിലെ മുറികളെല്ലാം ഇപ്പോഴും പൂട്ടിക്കിടക്കുന്നു; പ്രവർത്തനം ആരംഭിക്കുമെന്ന് പ്രഖ്യാപിച്ച പല കമ്പനികൾക്കും ഇപ്പോൾ താൽപ്പര്യം പോയി; ഇലക്ഷൻ കഴിയുന്നതോടെ കൂടുതൽ കമ്പനികളും പിന്മാറുമെന്ന് സംശയം; അകൽച്ച പാലിച്ച് വൻകിട ഐടി കമ്പനികളും
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: യുഡിഎഫ് സർക്കാറിന്റെ ഭരണ നേട്ടങ്ങളിൽ ഏറ്റവും അധികം കൊട്ടിദ്ഘോഷിക്കപ്പെട്ട പദ്ധതിയാണ് കൊച്ചി സ്മർട്ട് സിറ്റിയുടേത്. കമ്പനികൾ ഒന്നു പോലും പ്രവർത്തനം തുടങ്ങിയില്ലെങ്കിലും ഉദ്ഘാടനം വിപുലമായി നടത്തി സർക്കാർ അതിന്മേൽ അവകാശവാദവും ഉന്നയിച്ചു. സ്മാർട്ട് സിറ്റിയിൽ തുടങ്ങുന്ന കമ്പനികൾ മിക്കതു തട്ടിക്കൂട്ട് കമ്പനികളാണെന്നും അന്താരാഷ്ട്ര ഐടി കമ്പനികളൊന്നും ഇല്ലെന്നുള്ള വിവരം ഉദ്ഘാടനം കഴിഞ്ഞ വേളയിൽ പുറത്തുവന്നിരുന്നു. ആദ്യഘട്ടത്തിൽ 27 കമ്പനികൾ പ്രവർത്തനം തുടങ്ങുമെന്നും ഇതുവഴി 5000 പേർക്ക് തൊഴിൽ എന്നതുമാണ് ഒന്നാംഘട്ടത്തിലെ വാഗ്ദാനം. എന്നാൽ, ആകെ എത്തിയത് 22 കമ്പനികൾ മാത്രവും. ഈ കമ്പനികൾ ആകട്ടെ ഐ ടി കമ്പനികൾ പോലും അല്ലെന്നതും പകൽ പോലെ വ്യക്തമായിരുന്നു.
ഉദ്ഘാടന വേളയിൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞത് 'ലോകം കേരളത്തിലേക്ക് വരുമെന്നും, കേരളത്തിന്റെ വാതിൽ ലോകത്തിനു മുൻപിൽ തുറക്കുന്ന പദ്ധതിയാണ് സ്മാർട്ട് സിറ്റി' എന്നുമായിരുന്നു. ഫെബ്രുവരി 20 നു ഉദ്ഘാടനം ചെയ്ത ശേഷം രണ്ട് മാസം തികയാൻ മൂന്ന് ദിവസം മാത്രം ബാക്കി നിൽക്കുമ്പോൽ മറുനാടൻ മലയാളി അന്വേഷിച്ചത് സ്മാർട്ട് സിറ്റിയിൽ ഏതെങ്കിലും ഐടി കമ്പനി പ്രവർത്തനം തുടങ്ങിയോ എന്നതാണ്. ഇതേക്കുറിച്ച് അന്വേഷിച്ചപ്പോൾ വ്യക്തമായതാകട്ടെ ഏവരും കൊട്ടിദ്ഘോഷിച്ച സ്മാർട്ട് സിറ്റി ഇപ്പോഴും വെറും കോൺക്രീറ്റ് കെട്ടിടം മാത്രമായി അവശേഷിക്കുന്നു എന്നതാണ്.
കാക്കനാടുള്ള സ്മാർട്ട് സിറ്റി കെട്ടിടത്തിന് പുറത്തുള്ള വാശാലത ഇപ്പോഴും അകത്തില്ല, പകുതി പണികഴിഞ്ഞു, അകത്തുള്ള മുറികൾ പലതും പൂട്ടി ഇട്ടിരിക്കുന്നു. പുറത്തു മോടികുട്ടി അന്ന് വലിയ പരിപാടിയായി കാണിച്ചു. ഉദ്ഘാടനം ചെയ്ത സ്മാർട് സിറ്റി അത്ര സ്മാർട്ടല്ല എന്ന് തെളിവ് സഹിതം ആദ്യം പുറത്തു വിട്ടത് മറുനാടൻ മലയാളി ആയിരുന്നു. അന്ന് കേരളത്തിലെ പത്രമാദ്ധ്യമങ്ങൾ ചടങ്ങിന്റെ വാർത്തകൾ കൊട്ടിഘോഷിച്ചപ്പോൾ പണി ഒന്നും പൂർത്തിയാവാതെ പുറം മാത്രം മോട് പിടിപ്പിച്ചു ചടങ്ങൊപ്പിച്ചു സർക്കാർ നടത്തിയ ഉദ്ഘാടനമാണ് സാമാർട് സിറ്റി. പിന്നീട് കേരളത്തിലെ ദൃശ്യമാദ്ധ്യമങ്ങൾ ഇത് ചർച്ചയാക്കി ഉമ്മൻ ചാണ്ടി അതിനു ശേഷം ഉദ്ഘാടനം ചെയ്ത കണ്ണൂർ വിമാനത്താവളം ഉൾപ്പടെയുള്ള പദ്ധതികളെല്ലാം തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ടാണെന്നു ആരോപണം ഉയർന്നു.
കേരളം ഒരു പതിറ്റാണ്ടായി കാത്തിരിക്കുന്ന പദ്ധതിയായ സാമാർട് സിറ്റിയുടെ ഉദ്ഘാടനത്തിന് മുൻപ് തന്നെ 25 ഓളം ലോകത്തിലെ മുൻനിര ഐടി കമ്പനികൾ ഇതിനോടകം സ്ഥലമേറ്റെടുത്തു എന്നും 27 ഇന്ത്യൻ കമ്പനികൾ ഉടൻതന്നെ പ്രവർത്തനം ആരംഭിക്കുമെന്നുമായിരുന്നു സർക്കാർ വാദം. എന്നാൽ, ഉദ്ഘാടനം കഴിഞ്ഞു രണ്ടു മാസം ആകുന്ന ഈ വേളയിലും ഒരു കമ്പനി പോലും കൊച്ചിയുടെ ഉപഗ്രഹ നഗരമായ കൊച്ചിയിലെ കാക്കനാട്ടുള്ള ഇൻഫോപാർക്കിന്റെ എതിർവശത്തുള്ള സാമാർട് സിറ്റി കെട്ടിടത്തിൽ പ്രവർത്തിക്കുന്നില്ല . ഇപ്പോഴും പണികൾ പൂർത്തിയായിട്ടില്ല എന്നതാണ് സത്യം. ഇതിന്റെ നിജസ്ഥിതി അറിയാൻ എത്തിയപ്പോൾ കണ്ട കാഴ്ചകളും അങ്ങനെയാണ്. ബിൽഡിങ്ങിന്റെ അകത്തുള്ള പല മുറികളും ഇപ്പോഴും പണി തീരാതെ കിടക്കുന്നു.
ആറര ലക്ഷം ചതുരശ്ര അടി വിസ്തീർണമുള്ള സാമാർട് സിറ്റി ഒന്നാം ഘട്ടം എന്ന് പറഞ്ഞ് ഉദ്ഘാടനം ചെയ്ത കെട്ടിടത്തിൽ ഉടൻ ആരംഭിക്കുമെന്നു പറഞ്ഞിട്ടും ഒരു കമ്പനി പ്രവർത്തനം ആരംഭിക്കാൻ ഇനിയും മാസങ്ങൾ വേണ്ടി വരും. സാമാർട് സിറ്റിയുടെ അകത്തു പ്രവർത്തിക്കാൻ പോകുന്നുവെന്ന് പറയുന്ന ജെംസ് ഇന്റർനാഷണൽ സ്കൂൾ അഡ്മിഷൻ ആരംഭിച്ചു എന്നല്ലാതെ യാതൊരു മാറ്റവും ഇവിടെ ഇല്ലെന്നു പറയാം. മോടി കാണിക്കാൻ ഒപ്പിച്ചു വച്ച് അന്ന് ഉദ്ഘാടനം ചെയ്ത കെട്ടിടത്തിന്റെ പുറം ഭാഗങ്ങളൂം പണികൾ പൂർത്തിയായിട്ടില്ല.
246 ഏക്കറിൽ മൂന്ന് ഘട്ടങ്ങളിലായി പൂർത്തിയാവുമെന്നുപറയുന്ന സാമാർട് സിറ്റിയുടെ ഒന്നാം ഘട്ടത്തിൽ ഉദ്ഘാടനം ചെയ്തപ്പോൾ സമാർട് സിറ്റി അധികൃതരും, സർക്കാരും പറഞ്ഞതെല്ലാം വോട്ടുകൾ ലക്ഷ്യമാക്കിയായിരുന്നുവെന്നും പ്രചാരത്തിനായുള്ള മരുന്നായിരുന്നു സാമാർട് സിറ്റി പോലുള്ള വലിയ പദ്ധതികൾ എന്ന് കൊട്ടിഘോഷിച്ച് ഉദ്ഘാടന കർമങ്ങൾ എന്നുള്ള ആരോപണങ്ങൾക്കു ശക്തി പകരുന്നതാണ് ഇപ്പോഴും ഒന്നും എത്താതെ നിൽക്കുന്ന സമാർട് സിറ്റി എന്നുള്ളത് സത്യം. എന്നാൽ പണി പൂർത്തിയാക്കുന്ന കെട്ടിടത്തിൽ ലോകത്തെ പ്രമുഖ കമ്പനികളുടെ ഒരു ബോർഡ് പോലും ഈ പരിസരത്തു കാണാൻ കഴിഞ്ഞില്ലെന്നുള്ളതും സത്യമാണ്.
സ്മാർട്ട് സിറ്റിയോട് മിക്ക പ്രമുഖ കമ്പനികൾക്കും അകൽച്ചയുണ്ടെന്നതും വ്യക്തമാക്കുന്നതാണ് ഇപ്പോഴും പദ്ധതിയിൽ അധികമാരും താൽപ്പര്യം പ്രകടിപ്പിക്കാത്തതിൽ നിന്നും വ്യക്തമാകുന്നത്. പദ്ധതിയുടെ ആഘോഷപൂർവ ഉദ്ഘാടനം നടന്ന് ഒരു മാസം കഴിഞ്ഞപ്പോൾ ലതന്നെ പദ്ധതി പ്രദേശത്ത് പ്രവർത്തനം ആരംഭിക്കുമെന്നു പ്രഖ്യാപിച്ച പല കമ്പനികളും പിന്മാറിയെന്നും സൂചനയുണ്ട്. അന്താരാഷ്ട്ര ഐടി കമ്പനികൾ ഒന്നുംതന്നെ ഇതുവരെ ഇവിടെ പ്രവർത്തനം ആരംഭിച്ചിട്ടില്ല. നിയമസഭാ തെരഞ്ഞെടുപ്പോടെ ഇപ്പോഴുള്ള പല കമ്പനികളും കളംവിടുമെന്ന പ്രതീതിയാണ് ഇപ്പോൾ നിലനിൽക്കുന്നത്.
നിരവധി ഓഫറുകൾ വാഗ്ദാനം ചെയ്ത് അന്താരാഷ്ട്ര കമ്പനികളുമായി സ്മാർട്ട് സിറ്റി അധികൃതർ ചർച്ച നടത്തിയെങ്കിലും ടീകോമിനോടു വിശ്വാസ്യത ഇല്ലാത്തതിനാൽ നിലവിൽ ചർച്ച നടത്തിയിരുന്ന കമ്പനികൾ പിന്മാറി. മാൾട്ടയിൽ ടീകോമിന്റെ സ്മാർട്ട് സിറ്റി പദ്ധതി പ്രതിസന്ധിയിലായതും അന്താരാഷ്ട്ര കമ്പനികളെ കൊച്ചി സ്മാർട്ട് സിറ്റിയിൽ നിന്നു പിന്നോട്ടടിച്ചു. സ്മാർട്ട് സിറ്റിയിൽ പ്രവർത്തനം തുടങ്ങുമെന്ന് അറിയിച്ച ചിലത് അടുത്തകാലത്ത് രജിസ്റ്റർ ചെയ്തതുമാണ്. കാര്യമായ നിക്ഷേപമോ വ്യക്തമായ ആശയമോ പല കമ്പനികൾക്കും ഇല്ല. ഐടി മേഖലയിലെ പ്രതിസന്ധികളെ തരണം ചെയ്യുവാൻ ഇവയ്ക്ക് സാധിക്കാതെ വരും. എന്നാൽ തെരഞ്ഞെടുപ്പ് കഴിയുംവരെ പദ്ധതിയുമായി സഹകരിക്കാനാണ് സ്മാർട്ട് സിറ്റി അധികൃതരും സർക്കാരും ഈ കമ്പനികൾക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്.
രാജ്യത്ത് ശക്തമായ വേരോട്ടമുള്ള അന്താരാഷ്ട്ര ഐടി കമ്പനികളായ ഇൻഫോസിസ്, ടിസിഎസ്, വിപ്രോ തുടങ്ങിയ കമ്പനികൾ കേരളത്തിന്റെ സ്വപ്ന പദ്ധതിയോട് ഇതുവരെ അനുഭാവം പ്രകടിപ്പിച്ചിട്ടില്ല. കോടിക്കണക്കിന് രൂപയുടെ നിക്ഷേപവും തൊണ്ണൂറായിരം പേർക്ക് തൊഴിലും നൽകുമെന്ന വാഗ്ദാനവുമായി സംസ്ഥാന സർക്കാർ തുടക്കം കുറിച്ച സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാവി ഇതോടെ ആശങ്കയിലായിരിക്കുകയാണ്. വിദേശകമ്പനികൾ ഉൾപ്പെടെയുള്ള ഐടി വ്യവസായ ഭീമന്മാർ നിക്ഷേപം ഇറക്കുമെന്ന് പ്രതീക്ഷിച്ച പദ്ധതിയിൽ മുതൽമുടക്കാൻ എത്തിയതിൽ ഭൂരിഭാഗവും ഇന്ത്യയിൽ നിന്നുള്ള ചെറുകിട കമ്പനികൾ മാത്രമാണ്.
ആലപ്പുഴയിലും തൊടുപുഴയിലും രജിസ്റ്റർ ചെയ്ത ചെറുകിട കമ്പനികളും 22 കമ്പനികളുടെ പട്ടികയിൽ ഇടം നേടിയിരുന്നു. 2005ൽ യുഡിഎഫ് ഭരണകാലത്താണ് സ്മാർട് സിറ്റി ആദ്യം പരിഗണിച്ചത്. പിന്നീട് വർഷങ്ങളോളം പദ്ധതി മുടങ്ങിക്കിടന്നു. എൽഡിഎഫ് സർക്കാരിന്റെ അവസാനകാലത്ത് 2011 ഫെബ്രുവരിയിലാണു ടീകോമുമായി സർക്കാർ കരാർ ഒപ്പുവച്ചത്. യുഡിഎഫ് അധികാരത്തിലേറിയതിനു പിന്നാലെ 2011 ഒക്റ്റോബറിൽ ഓഫിസ് (എക്സ്പീരിയൻസ് പവിലിയൻ) നിർമ്മാണോദ്ഘാടനം നടന്നു. 2012 ജൂണിലാണു പവിലിയൻ ഉദ്ഘാടനവും ആദ്യ ഐടി മന്ദിര നിർമ്മാണോദ്ഘാടനവും നടന്നത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്