കൊറോണയുടെ പേരിൽ വിചാരണ തടവുകാർക്ക് പരോൾ ലഭിച്ചിട്ടും മോഹനൻ വൈദ്യർക്ക് മാത്രം ജാമ്യമില്ല; ഹൈക്കോടതി ഉത്തരവ് ബാധകമാകുക നിലവിൽ ഒരു കുറ്റം മാത്രം ചെയ്തവർക്കെന്ന് ജയിൽ അധികൃതർ; വൈദ്യരുടെ പേരിൽ ഒന്നിലേറെ കേസുകൾ ഉള്ളതിനാൽ അഴിക്കുള്ളിൽ തന്നെ തുടരണമെന്ന് അധികൃതർ; സർക്കാറിന്റെ ഒത്താശ കൂടി ആയതോടെ വൈദ്യർ ആലുവ സബ് ജയിലിൽ തന്നെ തുടരും; അറസ്റ്റു ചെയ്തതുകൊറോണയ്ക്ക് ചികിൽസിച്ചെന്ന കുറ്റം ചുമത്തി
എം മനോജ് കുമാർ
ആലുവ: ഹൈക്കോടതി ഉത്തരവ് പ്രകാരം വിചാരണ തടവുകാർക്ക് പരോൾ ലഭിച്ചിട്ടും മോഹനൻ വൈദ്യർക്ക് മാത്രം ജാമ്യമില്ല. കൊറോണയുടെ പശ്ചാത്തലത്തിൽ ഏഴ് വർഷം വരെ തടവു ലഭിക്കുന്ന കേസുകളിലെ കസ്റ്റഡി-വിചാരണ തടവുകാർക്ക് ഏപ്രിൽ 15 വരെ ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചിട്ടുണ്ട്. ലോക്ക് ഡൗൺ കാലാവധി കഴിയുന്നത് വരെയാണ് ജാമ്യമുള്ളത്. എന്നിട്ടും മോഹനൻ വൈദ്യർക്ക് മാത്രം ജാമ്യമില്ല. വൈദ്യർക്ക് പരോൾ ലഭിക്കില്ലെന്ന് ആലുവ സബ് ജെയിൽ അധികൃതർ മറുനാടൻ മലയാളിയോട് പറഞ്ഞു. മറ്റൊരു ക്രൈം വൈദ്യരുടെ പേരിലുണ്ട്. വേറെ ഒരു കേസ് നിലവിലുണ്ട്. നിലവിൽ ഒരു കുറ്റം മാത്രമുള്ള പ്രതികൾക്കാണ് ഹൈക്കോടതി ഇളവ് ലഭിക്കുക. ഇത് വൈദ്യർക്ക് ബാധകമല്ല. അതുകൊണ്ട് ആലുവ സബ് ജയിലിൽ തന്നെ വൈദ്യർ തുടരും.
വൈദ്യരെ മാറ്റിയതുകൊറോണയുണ്ട് എന്ന് സംശയം ഉന്നയിച്ചാണ് ആരോഗ്യവകുപ്പ് വൈദ്യരെ തൃശൂർ ജില്ലാ ജയിലിൽ നിന്ന് ആലുവ സബ് ജയിലിലേക്ക് മാറ്റുന്നത്. വൈദ്യർക്ക് കൊറോണയുണ്ടോ എന്ന് ചോദിച്ചപ്പോൾ ചികിത്സിക്കുന്ന ഡോക്ടർ വൈദ്യർക്ക് കൊറോണയുണ്ടെന്നു പറഞ്ഞിട്ടില്ലെന്നാണ് ജയിൽ അധികൃതർ വ്യക്തമാക്കിയത്. അപ്പോൾ ജാമ്യം ലഭിക്കും വരെ വൈദ്യർ ജയിലിൽ തന്നെ എന്ന് ചോദിച്ചപ്പോൾ ഹൈക്കോടതിയുടെ നിലവിലെ ഉത്തരവ് പ്രകാരം ലഭിക്കില്ല. പക്ഷെ ജാമ്യം ലഭിച്ചാൽ പുറത്തിറങ്ങാം എന്നാണ് ജയിലിൽ നിന്നും ലഭിച്ച മറുപടി. മോഹനൻ വൈദ്യർക്ക് നേരെ നടക്കുന്നത് ആസൂത്രിത ഗൂഢാലോചനയാണെന്ന് വ്യക്തമാകുന്നതാണ് നിലവിലെ വൈദ്യരുടെ അവസ്ഥ.
ശബരിമല സമരകാലത്ത് അന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറിയായിരുന്ന കെ.സുരേന്ദ്രനെ പൂട്ടാൻ നിരന്തരം പ്രൊഡക്ഷൻ വാറണ്ട് ഹാജരാക്കി ഇടത് സർക്കാർ ഒരു കളികളിച്ചിരുന്നു. സുരേന്ദ്രനെ അഴിക്കുള്ളിലാക്കി കേരളം മുഴുവൻ ജയിൽ വണ്ടിയിൽ ഇട്ട് ഓടിക്കാനുള്ള ഒരു ശ്രമമായിരുന്നു. സുരേന്ദ്രന് പഴം പൊരി വാങ്ങിക്കൊടുത്ത പൊലീസുകാരന് വരെ ഈ കളിയിൽ പണി കിട്ടുകയും ചെയ്തിരുന്നു. ഇത് മനസിലാക്കി കോടതി ഉണർന്നു പ്രവർത്തിച്ചപ്പോഴാണ് സുരേന്ദ്രൻ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയത്. ഈ രീതിയിലുള്ള ഒരു കളിയാണ് ആരോഗ്യവകുപ്പ് മോഹനൻ വൈദ്യരോടും പുറത്തെടുക്കുന്നത്. കെ.സുരേന്ദ്രനെ പോലെ ചോദിക്കാനും പറയാനും അധികം ആരുമില്ലാത്തതിനാൽ ഈ കളി നടക്കും എന്നാണ് ആരോഗ്യവകുപ്പ് ഉന്നതരുടെ മനസിലിരിപ്പ്. ഈ മനസിലിരുപ്പിന്റെ ഇര തന്നെയാണ് മോഹനൻ വൈദ്യർ. ഒരു കേസിൽ പരോൾ ലഭിക്കുന്ന അവസ്ഥയിൽ വേറൊരു കേസ് മറയാക്കി വൈദ്യരെ പൂട്ടുന്നു. മണിചിത്രത്താഴിട്ട് തന്നെയാണ് പൂട്ട് എന്നതിനാൽ വൈദ്യർ ഇറങ്ങാൻ സമയം പിടിക്കും എന്ന് തന്നെയാണ് ആലുവ ജയിൽ അധികൃതരുടെ മറുപടിയിൽ നിന്നും ലഭിക്കുന്നത്.
മോഹനൻ വൈദ്യരെ എങ്ങിനെയും പൂട്ടുക എന്ന ആരോഗ്യവകുപ്പിന്റെ തീരുമാനം പ്രകാരമാണ് വൈദ്യർക്ക് മാത്രം ജാമ്യം ലഭിക്കാത്തത്. കൊറോണ രോഗിയെ വൈദ്യർ ചികിത്സിച്ചിട്ടില്ല. കൊറോണ രോഗത്തിനും മരുന്നുണ്ടെന്ന് വൈദ്യർ പറഞ്ഞതാണ് കുറ്റമായത്. കുപിതരായ ആരോഗ്യവകുപ്പ് ഉന്നതർ പൊലീസിന് നേരിട്ട് നിർദ്ദേശം നൽകി വൈദ്യരെ പൂട്ടുകയായിരുന്നു. കൊറോണയുടെ മറവിൽ ആസൂത്രിതമായ ശ്രമമാണ് വൈദ്യരെ പൂട്ടാൻ നടന്നത് എന്ന് പറഞ്ഞാൽ ഇത് നിഷേധിക്കാൻ കഴിയില്ല. അലോപ്പതി-ആയുർവേദ ഡിഎംഒമാർ വൈദ്യർ ചികിത്സിക്കുന്ന പീച്ചിയിലെ പരബ്രഹ്മം ആശുപത്രിയിൽ ചെന്നാണ് വൈദ്യരെ പൂട്ടിയത്. രണ്ടു ഡിഎംഒമാർ ഒരുമിച്ചിറങ്ങിയത് ഒരു പാവം വൈദ്യരെ പൂട്ടാനാണ്. റെയ്ഡ് എന്ന പ്രഹസനവുമായി പരബ്രഹമത്തിലേക്ക് പോകുമ്പോൾ ഒപ്പം പീച്ചി പൊലീസിനെയും കൂട്ടി. റെയ്ഡ് നടത്തിയിട്ട് എന്ത് കിട്ടിഎന്ന് ചോദിച്ചാൽ അത് ഒരു ഔദ്യോഗിക രഹസ്യമായി തന്നെ നിൽക്കും. പുറത്ത് വിടണമെങ്കിൽ വിവരാവകാശം തന്നെ നൽകേണ്ടി വരും. എന്ത് കുറ്റം ചെയ്തിട്ടാണ് ആലുവ സബ് ജെയിലിൽ വൈദ്യർ കഴിയുന്നതെന്ന് ചോദിച്ചാൽ പൊലീസും ജയിൽ അധികൃതരുമൊക്കെ കൈ മലർത്തും. ആരുടെയോ അജണ്ട നടപ്പിലാക്കാൻ വേണ്ടിയാണ് വൈദ്യരെ എടുത്ത് അകത്തിട്ടിരിക്കുന്നത് എന്ന ആരോപണം പുറത്ത് ശക്തമാണ്. തൃശൂർ ജയിലിലായ വൈദ്യർക്ക് പണി കൊടുക്കാനാണ് ആലുവ ജയിലിലേക്ക് മാറ്റിയത്. കൊറോണ രോഗികളുമായി വൈദ്യർ ഇടപഴകി. അതിനാൽ വൈദ്യരെ ഐസൊലേഷൻ സെല്ലിലേക്ക് മാറ്റണം. അതിനുള്ള സൗകര്യം ആലുവയിലാണ്. അങ്ങിനെ പറഞ്ഞാണ് ആലുവ സബ്ജയിലിലേക്ക് വൈദ്യരെ മാറ്റിയത്. വൈദ്യർക്ക് കൊറോണയുണ്ടോ എന്ന് ചോദിച്ചാൽ അധികൃതർ നിശബ്ദരാവുകയും ചെയ്യും.
കൊറോണയുടെ പേരിൽ ചികിത്സ നടത്തി എന്നാരോപിച്ച് വന്ന കേസിന്റെ പേരിൽ തൃശൂർ ജില്ലാ ജയിലിൽ റിമാൻഡിൽ തുടരുന്ന മോഹനൻ വൈദ്യർ ഭരണകൂട ഭീകരതയുടെ ഇരയെന്ന ആരോപണമാണ് ഉയരുന്നു നിൽക്കുന്നത്. കൊറോണയ്ക്ക് ചികിത്സ നടത്തി എന്ന ആരോപണത്തിന്റെ പേരിലാണ് മോഹനൻ വൈദ്യർ ജയിലിലാകുന്നത്. ആർക്കാണ് ചികിൽസ നടത്തിയതെന്ന് ഔദ്യോഗിക സംവിധാനങ്ങളൊന്നും വിശദീകരിക്കുന്നില്ല. മോഹനൻ വൈദ്യരുടെ ചികിൽസ തേടിയ ആരും സർക്കാരിന്റെ കൊറോണ നിരീക്ഷണത്തിലുള്ളവരുടെ പട്ടികയിലോ ആശുപത്രിയിലോ ഇല്ലെന്നതും മറുനാടന്റെ അന്വേഷണത്തിൽ വ്യക്തമായി. ഈ സാഹചര്യത്തിലാണ് കൊറോണ ചികിൽസയുടെ പേരിലാണോ മോഹനൻ വൈദ്യർ അകത്തായതെന്ന സംശയം ഉയരുന്നത്.
കൊറോണയ്ക്ക് ഉൾപ്പെടെ തന്റെ കൈയിൽ ചികിൽസയുണ്ടെന്ന് മോഹനൻ വൈദ്യർ പറഞ്ഞിട്ടുണ്ട്. നിലവിലെ സാഹചര്യത്തിൽ ഇതിനെ കുറ്റമായി വ്യാഖ്യാനിക്കാം. അതിൽ അപ്പുറം ഒരു കുറ്റവും മോഹനൻ വൈദ്യർ ചെയ്തിട്ടില്ല. ഇത്തരത്തിലൊരു വ്യക്തിയെ കൊറോണ ക്വാറന്റൈനിലേക്ക് മാറ്റാൻ നീക്കം നടത്തുന്നതും സംശയങ്ങൾക്ക് ഇട നൽകുന്നുവെന്ന് പാരമ്പര്യ വൈദ്യരിൽ ഒരു വിഭാഗം സംശയിക്കുന്നുണ്ട്. ജാമ്യം നൽകേണ്ട കുറ്റം മാത്രം ചെയ്ത മോഹനൻ വൈദ്യരെ എന്തിനാണ് ജയിലിൽ തളയ്ക്കുന്നതെന്ന ചോദ്യവും ഇതോടെ ഉയരുകയാണ്. കോടതികൾ ഇല്ലാത്തതിനാൽ വൈദ്യർക്ക് ജാമ്യം ലഭിക്കുന്നില്ല. വൈദ്യർക്ക് ജാമ്യം നൽകുന്നതിനെതിരെ വളരെ ശക്തമായ നിലപാടാണ് സർക്കാർ അഭിഭാഷർ കൈക്കൊണ്ടത്. അതുകൊണ്ട് തന്നെ നേരെ ജയിലിൽ പോകേണ്ടിയും വന്നു.
സെല്ലിൽ ഉള്ളവർക്ക് പനി വന്നു എന്ന പേരിൽ വൈദ്യരെ ക്വാറന്റൈൻ ചെയ്യാനായി ആലുവ സബ് ജയിലിലേക്ക് പിന്നീട് മാറ്റി. കൊറോണയ്ക്ക് ചികിത്സ നടത്തുന്നു എന്നാരോപിച്ച് ആരോഗ്യ വകുപ്പിന്റെ കൺട്രോൾ റൂമിൽ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ് ചെയ്യുന്നത്. ജാമ്യമില്ലാക്കുറ്റം ചുമത്തിയായിരുന്നു അറസ്റ്റ്. ആൾമാറാട്ടം, വഞ്ചിക്കൽ, ഇന്ത്യൻ മെഡിക്കൽ കൗൺസിൽ നിയമം തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസ് വന്നത്. ഇതാണ് ഭരണകൂടഭീകരതയ്ക്ക് മോഹനൻ വൈദ്യർ ഇരയാകുന്നോ എന്ന സംശയം ഉയർത്തുന്നത്. വൈദ്യർ ചികിൽസിച്ച കൊറോണ രോഗി ഇല്ലാത്തതാണ് ഇതിന് കാരണം. കൊറോണയ്ക്ക് വൈദ്യർ ചികിത്സ നടത്തിയെങ്കിൽ ആ കൊറോണ രോഗി ആരാണ്? കൊറോണയുടെ പേരിൽ ചികിത്സ നടത്തി എന്ന് വന്നാൽ ആ രോഗിയെ ആദ്യം ആരോഗ്യവകുപ്പ് ഐസലേഷനിൽ ആക്കണമായിരുന്നു. വൈദ്യർ ചികിത്സ നടത്തിയതിന്റെ പേരിൽ ഒരു കൊറോണ രോഗിയെയും ഐസലേഷനിൽ പ്രവേശിപ്പിച്ചിട്ടില്ല.
അങ്ങനെയെങ്കിൽ വൈദ്യരെ ആദ്യം ഐസലേഷനിൽ ആക്കുമായിരുന്നു. കൊറോണ രോഗമുള്ളവരുടെ റൂട്ട് മാപ്പ് സർക്കാർ പുറത്തു വിട്ടിട്ടുണ്ട്. ഇങ്ങനെ പുറത്തു വന്ന റൂട്ട് മാപ്പിൽ ഒന്നും മോഹനൻ വൈദ്യരുടെ അടുത്ത് ഒരു രോഗിയും എത്തിയതായി പറയുന്നില്ല. അതിൽ നിന്നു തന്നെ മോഹനൻ വൈദ്യറുടെ അടുത്തുകൊറോണ രോഗികൾ എത്തിയിട്ടില്ലെന്നും വ്യക്തമാണ്. വൈദ്യരെ അറസ്റ്റ് ചെയ്ത പീച്ചി പൊലീസ് തന്നെ പറയുന്നത് രണ്ടു ഡിഎംഒമാർ നൽകിയ റിപ്പോർട്ടിനെ തുടർന്നാണ് വൈദ്യരെ അറസ്റ്റ് ചെയ്തതെന്നാണ്. കൊറോണ രോഗിയെ ചികിത്സിക്കാത്ത വൈദ്യർ ഈ രീതിയിൽ വന്ന ആരോപണത്തിന്റെ പേരിലാണ് ജയിലിൽ തുടരുന്നത്. മോഹനൻ വൈദ്യർ അറസ്റ്റിലാകുന്ന ദിവസം തൃശൂർ ആരോഗ്യവകുപ്പ് അധികൃതർ പരബ്രഹ്മം ആശുപത്രിയിൽ റെയിഡ് നടത്തിയിരുന്നു. ഒന്നും പിടിച്ചെടുത്തില്ലെങ്കിലും പരിശോധന രാത്രി വരെ തുടർന്നു. വൈദ്യരെ കാണാൻ അന്ന് രോഗികൾ ഒരുപാട് പേർ എത്തിയിരുന്നു. ഈ രോഗികളുടെ മൊഴിയും ആരോഗ്യവകുപ്പ് അധികൃതർ രേഖപ്പെടുത്തിയിട്ടുണ്ട്. വൈദ്യർ വ്യാജ ചികിത്സ നടത്തുന്നു എന്ന ആരോപണം സ്ഥിരീകരിക്കാൻ വേണ്ടിയുള്ള തെളിവുകളാണ് പൊലീസ് തേടിയത്. രോഗികളെ ആശുപത്രിയിൽ നിന്ന് പരിശോധിക്കുക മാത്രമാണ് വൈദ്യർ ചെയ്തത്.
നിലവിൽ കേരളത്തിലെ വിവാദചികിത്സകനാണ് മോഹനൻ വൈദ്യർ. അശാസ്ത്രീയ ചികിത്സയാണ് വൈദ്യർ നടത്തുന്നത് എന്നാണ് ആരോഗ്യരംഗത്തെ വൈദ്യരുടെ എതിരാളികൾ ഉയർത്തുന്ന ആക്ഷേപം. നിപ്പാ കാലത്തും ആരോഗ്യവകുപ്പിനെ വിമർശിച്ചതിന്റെ പേരിൽ വൈദ്യർ വിവാദ കഥാപാത്രമായിരുന്നു.
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; കേസിൽ നിന്നും ഒഴിവാകാൻ നിയമ വിദ്യാർത്ഥിനിയുമായി വിവാഹം; രണ്ടാഴ്ചയ്ക്ക് ശേഷം ജോലിക്കെന്ന പേരിൽ തമിഴ്നാട്ടിലേക്ക് മുങ്ങി; യുവാവ് അറസ്റ്റിൽ
- ഇസ്രയേൽ ചരക്കുകപ്പലിലെ പതിനാറ് ഇന്ത്യൻ ജീവനക്കാർക്കും മടങ്ങാൻ അനുമതി നൽകിയെന്ന് ഇറാൻ സ്ഥാനപതി; അന്തിമ തീരുമാനം കപ്പലിലെ ക്യാപ്റ്റന്റേത്; ഇറാൻ കമാൻഡോകൾ പെരുമാറിയത് നല്ല രീതിയിലെന്ന് ആൻ ടെസാ ജോസഫ്
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- വഖഫ് ബോർഡുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസ്; എഎപി എം എൽ എ അമാനത്തുള്ള ഖാൻ ഇഡിയുടെ അറസ്റ്റിൽ; കെജ്രിവാളിന് എതിരെ മൊഴി നൽകാൻ വിസമ്മതിച്ചതിനാണ് തന്നെ അറസ്റ്റ് ചെയ്തതെന്ന് അമാനത്തുള്ള ഖാൻ
- കേരള സർക്കാറിനേക്കാൾ ഭേദം കേന്ദ്രം; ഇന്ത്യാ മുന്നണിയുടെ പ്രകടനം ശരാശരി; കേരളം പ്രധാനമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നത് രാഹുൽ ഗാന്ധിയെ; മോദിക്കും പിന്തുണയേറുന്നു; അഴിമതിയും വിലക്കയറ്റവും വർഗീയതയും മുഖ്യവിഷയം; മറുനാടൻ സർവേയിലെ കണ്ടെത്തലുകൾ ഇങ്ങനെ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്