ഇരട്ടചങ്കുള്ള മുഖ്യമന്ത്രിയുണ്ടായിട്ടും മുത്തൂറ്റ് മുതലാളിയെ തൊടാൻ ധൈര്യം പോരാ..! സുപ്രീംകോടതി പൊളിക്കാൻ പറഞ്ഞിട്ടും മുത്തൂറ്റിന്റെ റിസോർട്ടിനെതിരെ ചെറുവിരൽ അനങ്ങുന്നില്ല; വേമ്പനാട് കായൽ കൈയേറി നിർമ്മിച്ച കാപ്പിക്കോ റിസോർട്ടിന് പിഴ ചുമത്തി നിയമവിധേയമാക്കാൻ ഉന്നതനീക്കം
മറുനാടൻ മലയാളി ബ്യൂറോ
ആലപ്പുഴ: കേരളത്തിൽ ഇരട്ടച്ചങ്കുള്ള മുഖ്യമന്ത്രി എല്ലാം ശരിയാക്കുമെന്നാണ് വെയ്പ്പ്. എന്നാൽ, തെരഞ്ഞെടുപ്പ് വേളയിൽ അദ്ദേഹത്തിന് പിന്തുണ നൽകിയവർ പോലും ഇപ്പോൾ മറിച്ചു പറയുന്ന അവസ്ഥയാണ് കേരളത്തിൽ. സർക്കാർ ഭൂമി കൈയേറി അനധികൃതമായി നിർമ്മാണം നടത്തിയ റിസോർട്ടുകാരെയും വൻകിട ഫ്ലാറ്റ് ഉടമകളെയും സഹായിക്കാനുള്ള നീക്കങ്ങൾ തകൃതിയായി നടക്കുകയാണ്. ഡിഎൽഎഫ് ഫ്ലാറ്റുകാർ കോടതി വിധിയോ അനധികൃത നിർമ്മാണത്തിലെ പിഴവ് നികത്തി ക്കഴിഞ്ഞു. ഇതിന് പിന്നാലെ റിസോർട്ട് മാഫിയക്കാരും ഭൂമി കൈയേറ്റങ്ങളെ സാധൂകരിക്കാനുള്ള തയ്യാറെടുപ്പുകൾ തകൃതിയായി നടത്തുകയാണ്. ഏറ്റവും ഒടുവിൽ സുപ്രീംകോടതി പൊളിച്ചു നീക്കാൻ ഉത്തരവിട്ട റിസോർട്ടുകാരെ സംരക്ഷിക്കാനുള്ള മാർഗ്ഗമാണ് സർക്കാർ ആലോചിക്കുന്നത്.
തീരപരിപാലനനിയമം ലംഘിച്ചെന്നു കണ്ടെത്തി പൊളിച്ചുനീക്കണമെന്നു സുപ്രീം കോടതി മുമ്പു നിർദേശിച്ച നെടിയതുരുത്തിലെ സ്വകാര്യ റിസോർട്ടിന് പിഴ ചുമത്തി നിർമ്മാണ അനുമതി നൽകാൻ ഉന്നതതല നീക്കം നടക്കുന്നത്. ഇതിനായി കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയ ഉദ്യോഗസ്ഥരേയും കേന്ദ്ര മന്ത്രിസഭയിലെ പ്രമുഖരേയും സ്വാധീനിക്കാനും ശ്രമമുണ്ട്. സംസ്ഥാന സർക്കാറിനെ ഉന്നതരും ഈ നീക്കത്തിന് ഒത്താശ ചെയ്യുന്നുണ്ട്. അതേസമയം വേമ്പനാട്ട് കായലിൽ കൈയേറ്റം വ്യാപകമാണെന്നു ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകിയ സർക്കാർ, പാണാവള്ളി പഞ്ചായത്തിലെ നെടിയതുരുത്ത് ദ്വീപിൽ സർക്കാർ ഭൂമി കൈയേറി കാപ്പിക്കോ കേരള റിസോർട്ട് വില്ലകൾ നിർമ്മിച്ച സംഭവത്തിൽ നടപടിയെടുക്കാൻ മടിക്കുന്നു.
2.093 ഹെക്ടർ സർക്കാർ ഭൂമി കൈയേറി 36 വില്ലകളാണ് കാപ്പിക്കോ നിർമ്മിച്ചത്. നിലവിലെ നിർമ്മാണ പ്രവർത്തനങ്ങൾ സംബന്ധിച്ച് തൽസ്ഥിതി തുടരാൻ സുപ്രീം കോടതി ഉത്തരവുണ്ട്. എന്നാൽ പുറമ്പോക്കു ഭൂമി കൈയേറിയതുൾപ്പടെയുള്ള പരാതികളിലും നടപടിക്ക് സർക്കാർ തയാറല്ല.
പല ഘട്ടങ്ങളായി നിർമ്മിച്ച റിസോർട്ടുകൾക്ക് കെട്ടിടനമ്പർ പഞ്ചായത്ത് നൽകിയിട്ടുണ്ട്. 7.0212 ഹെക്ടർ റിസോർട്ട് ഉടമകൾ കൈവശം വച്ചിട്ടുണ്ടെങ്കിലും 4.927 ഹെക്ടർ ഭൂമിയുടെ ഉടമസ്ഥതയേ അവർ തെളിയിച്ചിട്ടുള്ളൂ.
ശേഷിച്ച കൈയേറ്റങ്ങളിൽ നടപടി സാധ്യമാണെന്ന് നിയമവിദഗ്ധരും വിലയിരുത്തുന്നു. ഇക്കാര്യങ്ങൾ വ്യക്തമാക്കി 2013 ഫെബ്രുവരിയിൽ ആലപ്പുഴ സർവേ ഡെപ്യൂട്ടി ഡയറക്ടർ ആലപ്പുഴ ജില്ലാ കലക്ടർക്ക് റിപ്പോർട്ട് നൽകിയെങ്കിലും തുടർനടപടി ഉണ്ടായില്ല. കേരള ഭൂസംരക്ഷണ നിയമപ്രകാരം റിസോർട്ട് ഉടമകളുടെ കൈയേറ്റം ഒഴിപ്പിക്കാൻ ചേർത്തല അഡീഷണൽ തഹസിൽദാർക്ക് ആലപ്പുഴ ആർ.ഡി.ഒ. 2013 സെപ്റ്റംബർ ആറിന് വീണ്ടും ഉത്തരവ് നൽകിയെങ്കിലും നടപ്പായില്ല.
അതിനിടെ കോടതി ഉത്തരവുപ്രകാരം റിസോർട്ടു പൊളിക്കുമെന്ന് പ്രഖ്യാപനം ഉണ്ടായെങ്കിലും പരിസ്ഥിതിക്കു കോട്ടം ഉണ്ടാകുമെന്ന് പറഞ്ഞു നടപ്പാക്കിയില്ല. പിന്നീട് റിസോർട്ട് പൊളിക്കുന്നതിനെതിരേ സുപ്രീംകോടതിയിൽനിന്ന് സ്റ്റേ ഉത്തരവ് ലഭിക്കാൻ ഈ കാലതാമസം റിസോർട്ടുടമകൾക്ക് സഹായകരമായി. സുപ്രീം കോടതിയിൽ ഇതിനെതിരേ നീങ്ങാൻ പോലും സർക്കാർ തയാറായിട്ടില്ല.
തണ്ണീർത്തടസംരക്ഷണ നിയമം ലംഘിച്ചും സർക്കാർ ഭൂമി കൈയേറിയും നിർമ്മിച്ച റിസോർട്ടിനെതിരേ നടപടിയെടുക്കരുതെന്ന് അഭ്യർത്ഥിച്ച് യു.ഡി.എഫ്. സർക്കാരിന്റെ കാലത്ത് കക്ഷിരാഷ്ട്രീയ ഭേദമെന്യെ ചില എംഎൽഎമാരും മത മേലധ്യക്ഷന്മാരും കത്തുനൽകിയത് വിവാദമായിരുന്നു. ഇത് പ്രതിഷേധങ്ങൾക്കിടയാക്കിയതോടെ പല എംഎൽഎമാരും നിലപാട് മാറ്റിയിരുന്നു
അനധികൃത നിർമ്മാണങ്ങൾ പലപ്പോഴും കാറ്റിൽപ്പറത്തിയത് തീരദേശങ്ങളിലെ അനധികൃത നിർമ്മാണങ്ങളെയാണ്. ആലപ്പുഴയിലും കോട്ടയത്തും അടക്കം മിക്ക കായൽ തീരങ്ങളിലും അനധികൃത നിർമ്മാണമാണുള്ളത്. വേമ്പനാട് കായൽ തീരത്തുള്ള കാപ്പികോ റിസോർട്ടിനെ അനധികൃത നിർമ്മാണത്തിന് ഒത്താശ ചെയ്യാൻ അടക്കമാണ് ഇപ്പോഴത്തെ നീക്കമെന്ന ആരോപണം ശക്തമാണ്. തലസ്ഥാനത്തെ വൻകിടക്കാരായ നിർമ്മാതാക്കൾക്കും സർക്കാറിന്റെ ഇപ്പോഴത്തെ നീക്കം ഗുണകരമാകും.
മത്സ്യത്തൊഴിലാളിക്കു കുടിൽ കെട്ടാൻ പോലും അനുവാദം കിട്ടാത്ത ചെറായി കടൽത്തീരം മുഴുവൻ കൈയടക്കി റിസോർട്ടു നിർമ്മാണം തകൃതിയായി നടക്കുന്നത് അടക്കമുള്ള വിവരം നേരത്തെ മറുനാടൻ മലയാളി റിപ്പോർട്ട് ചെയ്യുകയുണ്ടായി. വൻകിട റിസോർട്ട് മുതലാളിമാരായ ക്ലബ് മഹേന്ദ്ര ഉൾപ്പെടെയുള്ളവർ ചെറായിയിൽ പുഴ നികത്തി ഇവിടെ വമ്പൻ റിസോർട്ടുകളുയർത്തിയിരുന്നു. പ്രതിപക്ഷത്തായിരുന്നപ്പോൾ ഇത്തരം അനധികൃത നിർമ്മാണങ്ങൾക്കെതിരെ സമരം ചെയ്തതും എൽഡിഎഫ് പ്രവർത്തകരായിരുന്നു. അതേകൂട്ടൽ തന്നെയാണ് ഇപ്പോൾ ഇത്തരം നിർമ്മാണങ്ങൾക്ക് കുടപിടിക്കുന്നതും.
ആലപ്പുഴ ജില്ലയിലെ പാണാവള്ളിയിൽ തീരദേശ നിയമങ്ങളെല്ലാം കാറ്റിൽപ്പറത്തിയും കായൽ കയ്യേറിയും നിർമ്മിച്ച മിനി മുത്തൂറ്റിന്റെയും കുവൈത്ത് ആസ്ഥാനമായ കാപ്പികോ കമ്പനിയുടെ റിസോർട്ടായ ബന്യൻ ട്രീ പൊളിച്ചുമാറ്റാൻ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തെ വി എസ് പ്രത്യക്ഷത്തിൽ രംഗത്തെത്തിയിരുന്നു. സിനിമാനടി രാധയുടെ ഭർത്താവിന്റെ ഉടമസ്ഥതയിൽ നിർമ്മിക്കുന്ന ഉദയസമുദ്രാ റിസോർട്ടും ചട്ടം ലംഘിക്കുന്ന വിവരം നേരത്തെ മറുനാടൻ മലയാളി ചൂണ്ടിക്കാട്ടിയിരുന്നു.
തീരസംരക്ഷണനിയമം ലംഘിച്ചതു ചൂണ്ടിക്കാട്ടിക്കൊണ്ടുള്ള സ്വകാര്യ അന്യായത്തെത്തുടർന്ന് കേരള ഹൈക്കോടതി മൂന്നു മാസത്തിനകം ഈ റിസോർട്ടുകൾ പൊളിച്ചുമാറ്റാൻ ജൂലൈ 25ന് ഉത്തരവായതായിരുന്നു. ഇതിനെതിരെ റിസോർട്ടുടമകൾ സുപ്രീംകോടതിയെ സമീപിച്ചപ്പോഴാണ് ഹൈക്കോടതി ഉത്തരവ് ശരിവച്ചുകൊണ്ടുള്ള പരമോന്നത കോടതിയുത്തരവുണ്ടായത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍