അഗ്നിസാക്ഷിയുടെ ഷൂട്ടിങ് കാണാൻ പോയി ഇല്ലത്തെ പെൺകുട്ടിയായി; വിവാഹ ബന്ധം തകർന്നപ്പോൾ മക്കളെ പോറ്റാൻ സെയിൽസ് ഗേളും റിയൽ എസ്റ്റേറ്റ് ബ്രോക്കറുമായി; പ്രാർത്ഥന ഗുരൂവായൂരപ്പൻ കേട്ടപ്പോൾ വീണ്ടും കൈനിറയെ കഥാപാത്രമെത്തി; അഭിനയത്തിനൊപ്പവും കുടംപുളിയും തേയിലയും വിറ്റത് സ്വന്തംകാലിൽ നിൽക്കാൻ; 'അമ്മ'യിലെ കരച്ചിലും അവാർഡ് വാങ്ങലും താരങ്ങളെ പോലും ഞെട്ടിച്ചു; ഉപ്പും മുളകിലെ രഹസ്യങ്ങൾ പരസ്യമാക്കിയ നിഷാ സാരംഗിന്റെ ജീവിതകഥ
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: രണ്ട് മക്കളേയുള്ളുവെങ്കിലും മക്കളെത്രയുണ്ടെന്ന ചോദ്യത്തിന് ഇപ്പോൾ എന്റെ ഉത്തരം ആറ് എന്നാണ്. കാരണം സീരിയലിൽ എന്റെ മക്കളായി അഭിനയിക്കുന്ന കുട്ടികളും ഇപ്പോൾ സ്വന്തം മക്കളെപ്പോലെയാണ് എനിക്ക്. ആ നാലുപേരെയും എന്റെ രണ്ട് പെൺമക്കളെയും ചേർത്താണ് ഞാൻ ആറു മക്കൾ എന്ന് പറയുന്നത്. ഇതാണ് ഇപ്പോൾ ജീവിതത്തിൽ വന്ന ഒരു പ്രധാന മാറ്റം. ഉപ്പും മുളകും സീരിയൽ നിഷാ സാരംഗിന് ജീവിതത്തോളം പ്രിയപ്പെട്ടതായിരുന്നു. ഒരു കുടുംബമായി സീരിയിലിലെ മക്കളെ പോലും കണ്ട അഭിനേത്രി. അതുകൊണ്ടാണ് പ്പും മുളകിൽ നിന്നും അവഗണിച്ച് പുറത്താക്കുന്നത് ഈ നടിക്ക് ഉൾക്കൊള്ളാനാവാത്തും.
ഫ്ളവേഴ്സ് ചാനലിലെ ഉപ്പും മുളകും എന്ന സീരിയലിനെ ഇഷ്ടപ്പെടാത്ത മലയാളികൾ ഉണ്ടാവില്ല. ഇങ്ങനെയും സീരിയൽ ഉണ്ടാക്കാമെന്നും പ്രേക്ഷകരെ ഒന്നടങ്കം പിടിച്ചിരുത്താമെന്നും നമ്മളെ കാണിച്ചുതന്ന സീരിയലാണ് ഉപ്പും മുളകും. അതുകൊണ്ട് തന്നെ ഇതിലെ ഓരോ കഥാപാത്രങ്ങളെയും മലയാളികൾ നെഞ്ചോട് ചേർത്തു. ഇതിൽ നീലിമ ബാലന്ദ്രൻ തമ്പിയായി അമ്മ വേഷം ചെയ്യുന്ന നിഷാ സാരംഗിനെ ഇതൊക്കെ കൊണ്ട് തന്നെ എല്ലാ മലയാളികളും നെഞ്ചേലിറ്റി. ഗോസിപ്പുകൾക്കിടയിലും തളരാതെ നിഷ അഭിനയം തുടർന്നു. സെറ്റിലെ വേദനകളെ മുഖത്തെ പുഞ്ചിരിയിലൂടെ മറച്ചു. എന്നാൽ ഇതൊന്നും കാണേണ്ടവർ മാത്രം കണ്ടില്ല. മലയാള സിനിമയിലും സീരിയലുകളിലും വഴങ്ങാത്ത നടിമാർക്ക് കാലമില്ലെന്ന് തെളിയിക്കുക കൂടിയാണ് ഉപ്പു മുളകിലെ നിഷയുടെ വേദനകൾ.
കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടതോടെയാണ് വെള്ളിത്തിരയിലെ സ്ത്രീ പീഡനങ്ങളുടെ കഥ പുതിയ തലത്തിൽ ചർച്ചയായത്. അവകാശ പോരാട്ടത്തിന് സ്ത്രീകളുടെ സംഘടനയും എത്തി. എന്നാൽ ഇപ്പോഴും സിനിമാ സീരിയൽ രംഗത്ത് ഇത്തരം ചതിക്കുഴികളുണ്ടെന്നാണ് നിഷാ സാരംഗിന്റെ തുറന്നു പറച്ചിലുകൾ ചർച്ചയാക്കുന്നത്. ഫ്ളവേഴ്സ് ചാനലിലെ ഉപ്പും മുളകും എന്ന സീരിയലിലൂടെ ശ്രദ്ധേയായ നടി നിഷ സാരംഗ് സീരിയലിന്റെ സംവിധായകനും അണിയറപ്രവർത്തകർക്കുമെതിരെ ഗുരുതര ആരോപണങ്ങളാണ് ഉയർത്തുന്നത്. ഉപ്പും മുളകും സീരിയലിൽ നിന്ന് തന്നെ കാരണമില്ലാതെ ഒഴിവാക്കിയെന്നാണ് നിഷയുടെ ആരോപണം.
മുൻകൂട്ടി അറിയിച്ച് അനുവാദം വാങ്ങി അമേരിക്കയിൽ പരിപാടി അവതരിപ്പിക്കാൻ പോയിരുന്നു. തിരികെ വന്നതിന് ശേഷമാണ് തന്നെ സീരിയലിൽ നിന്ന് ഒഴിവാക്കിയതെന്നാണ് നടിയുടെ പരാതി. സംവിധായകൻ ഉണ്ണിക്കൃഷ്ണൻ തന്നോട് അപമര്യാദയായി പെരുമാറിയിട്ടുണ്ട്. അതിൽ എതിർപ്പ് പ്രകടിപ്പിച്ചതാകാം വൈരാഗ്യത്തിന് കാരണമെന്ന് കരുതുന്നു. അമേരിക്കയിലെ ഈ പരിപാടിയിൽ മഞ്ജുവാര്യർ, റിമ കല്ലിങ്കൽ, പാർവ്വതി എന്നിവരും പങ്കെടുത്തിരുന്നു. ഇവരുൾപ്പെട്ട ഒരു പരിപാടിയിൽ പങ്കെടുത്തതിന്റെ പേരിലാണോ തന്നെ ഒഴിവാക്കിയതെന്ന് അറിയില്ല. അവരുമായിട്ട് തനിക്ക് യാതൊരു ബന്ധവും ഇല്ല. അനുസരിക്കാത്തയാളെ പാഠം പഠിക്കുമെന്ന് സംവിധായകൻ പറഞ്ഞു. കുടുംബത്തിനുവേണ്ടിയാണ് ഇത്രയും കാലം എല്ലാം സഹിച്ചത്. സിനിമാ സീരിയൽ രംഗത്തെ സംഘടനകളിൽ നിന്ന് നീതി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും നടി പറയുന്നു.
രണ്ട് മക്കളെയും കൊണ്ട് ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ വളരെയധികം ബുദ്ധിമുട്ടിയ ഒരു കാലം ഉണ്ടായിരുന്നുവെന്ന് നിഷ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. ഭക്ഷണത്തിന് പോലും വക കണ്ടെത്താൻ വിഷമിച്ചിരുന്നു. ആ സമയത്ത് കൃഷ്ണനോടുള്ള ഭക്തി മാത്രമായിരുന്നു ആശ്രയം. എന്റെ കഷ്ടപ്പാടുകളെല്ലാം സമർപ്പിച്ച് പ്രാർത്ഥിച്ചുകൊണ്ടിരുന്നു. ആ പ്രാർത്ഥന കണ്ണൻ കാണാതിരുന്നില്ല. ഭർത്താവ് പോലും തുണയില്ലാതിരുന്ന അവസരങ്ങളിൽ ഗുരുവായൂരപ്പൻ സഹായിച്ചുകൊണ്ടിരുന്നു. അങ്ങനെയാണ് സിനിമയിലും സീരിയലിലുമെല്ലാം അവസരങ്ങൾ എത്തിയതെന്നായിരുന്ന നിഷ അഭിമുഖങ്ങളിലും മറ്റും പറഞ്ഞിരുന്നത്. ഉപ്പും മുളകിലും താരമായതോടെ നിഷ മലയാളിയുടെ പ്രയങ്കരിയായി. അവിടേയും പക്ഷേ സംവിധാകന്റെ വേഷത്തിൽ ദുർവിധി നിഷയെ വേട്ടയാടി. ഇതാണ് വീണ്ടും നിഷയെ വേദനയിലേക്ക് തള്ളി വിടുന്നത്.
കാഴ്ച്ച, യെസ് യുവർ ഓണർ, പോത്തൻവാവ, മൈ ബോസ് തുടങ്ങിയ സിനിമകളിലും പിന്നീട് അടുക്കളപ്പുറം, ഉപ്പും മുളകും എന്നീ സീരിയലുകളിലും അഭിനയിക്കാൻ അവസരം ലഭിച്ചത് ദൈവാദീനം കൊണ്ടായിരുന്നുവെന്നാണ് നിഷ പറഞ്ഞിരുന്നത്. അവസരങ്ങൾ കിട്ടിത്തുടങ്ങിയപ്പോൾ സ്വാഭാവികമായും ജീവിതനിലവാരവും ഉയർന്നു. സ്വന്തായി വീടും കാറും ഒക്കെ വാങ്ങി. എന്നാൽ ഇക്കൂട്ടത്തിൽ മാറ്റമില്ലാത്ത ഒന്നുണ്ട്, അവസരങ്ങൾ ഇല്ലാതിരുന്ന സമയത്ത് നടത്തിയിരുന്ന കുടംപുളി, തേയില വിൽപ്പന. അതിൽ നിന്ന് ലഭിച്ചുകൊണ്ടിരുന്ന തുച്ഛമായ വരുമാനം കൊണ്ടാണ് ജീവിച്ചുകൊണ്ടിരുന്നത്. ആ കച്ചവടം ഇപ്പോഴും തുടരുന്നു. കാരണം, നാളെ ഈ ഉപ്പും മുളകും ഇല്ലെങ്കിലും ജീവിതം മുന്നോട്ട് കൊണ്ടുപോകണ്ടേ.-ഇങ്ങനെ പറയാൻ മനസ്സ് കാട്ടിയ താരമായിരുന്നു നിഷ. അതുകൊണ്ട് തന്നെ ഈ തുറന്നു പറച്ചിലുകളെ മലയാളികൾ ഏറ്റെടുക്കുകയു ംചെയ്തു.
താൻ വിവാഹിതയാണ്. എല്ലാവരുടേതും പോലെ വീട്ടുകുരെ എല്ലാം അനുഗ്രഹാശിസ്സുകളോടെയാണ് ഞങ്ങളുടെ വിവാഹം നടന്നത്. അപ്പച്ചിയുടെ മകനെയാണ് വിവാഹം ചെയ്തത്. എന്നാൽ ആ ബന്ധം അധികം നാൾ നീണ്ടു നിന്നില്ല. രണ്ടു മക്കളും ഉണ്ടായ ശേഷമാണ് ആ വിവാഹ ബന്ധം വേർപെടുത്തിയത്. വിവാഹ ബന്ധം ഒത്തു പോകാതെ വന്നതോടെയാണ് ബന്ധം വേർപെടുത്തിയതെന്നും നടി പറയുന്നു. ഈ ബന്ധത്തിൽ നിഷയ്ക്ക് രണ്ട് പെൺ മക്കളാണ് ഉള്ളത്. വിവാഹ ബന്ധം വേർപെടുത്തിയതോടെ ഞങ്ങൾ പോലും വിചാരിക്കാത്ത തരത്തിലുള്ള കഥകളാണ് പലരും പറഞ്ഞു നടക്കുന്നത്. ഇത്തരം മഞ്ഞകഥകൾ ആളുകളെ എത്രമാത്രം പ്രതികൂലമായി ബാധിക്കുന്നുണ്ടെന്ന് ഇങ്ങനെ എഴുതുന്നവർ അറിയുന്നില്ല. എന്നാൽ വ്യാജ പ്രചരണങ്ങളിൽ ഇടയ്ക്ക് വേദന തോന്നാറുണ്ടെന്നും നിഷ പ്രതികരിച്ചിരുന്നു.
അഗ്നിസാക്ഷി എന്ന ചിത്രത്തിലൂടെയാണ് നിഷ സിനിമയിലെത്തുന്നത്. അന്ന് ഷൂട്ടിങ് കാണാൻ പോയതാണ്. അപ്പോഴാണ് ഇല്ലത്തെ പെൺകുട്ടിയായി അഭിനയിക്കാൻ അവസരം ലഭിച്ചത്. വീട്ടിൽ നിന്ന് വലിയ പ്രോത്സാഹനമില്ലായിരുന്നു. പക്ഷേ ജീവിതത്തിലെ പല സാഹചര്യങ്ങളും ഉത്തരവാദിത്വങ്ങളും ഏറ്റെടുക്കേണ്ടിവന്നത് അഭിനയത്തിലേക്ക് തിരിച്ചെത്താൻ കാരണമായി. ഒരുഘട്ടത്തിൽ ഭർത്താവ് എന്നെവിട്ടുപോയി. നിയമപരമായി ഞങ്ങൾ വിവാഹം കഴിച്ചിട്ടില്ല. പക്ഷേ കുടുംബജീവിതം സന്തോഷകരമായിരുന്നില്ല. ഭർത്താവിനെക്കുറിച്ച് അതുപറഞ്ഞ് വാർത്തയാക്കി വേദനിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല- സിനിമയിലെ രണ്ടാം വരവിലും തളരാത്ത പോരാളിയെ പോലെ നിഷ മുന്നേറിയത് വിമർശകർക്ക് ഇങ്ങനെ ചുട്ട മറുപടി നൽകിയായിരുന്നു.
താര സംഘടനയോടും അംഗീകാരം ചോദിച്ച് വാങ്ങി
അമ്മയുടെ യോഗത്തിൽ ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാക്കളെ ആദരിച്ചു. എന്നാൽ സംസ്ഥാന ടെലിവിഷൻ അവാർഡ് ജേത്രിയായ നിഷ സാംരഗിനെ അമ്മ അവഗണിച്ചുവെന്നാണ് റിപ്പോർട്ട്. മികച്ച ഹാസ്യ അഭിനേത്രിക്കുള്ള പ്രത്യേക ജൂറി പരാമർശമാണ് നിഷയ്ക്ക് ലഭിച്ചത്. ചലച്ചിത്ര അവാർഡ് ജേതാക്കളെ ആദരിച്ച യോഗം നിഷയെ മറന്നു.
തനിക്കും അവാർഡ് ലഭിച്ചിട്ടുണ്ടെന്ന് നിഷ യോഗത്തിൽ എഴുന്നേറ്റ് നിന്ന് പറയുകയായിരുന്നു. എന്നാൽ ക്ഷുഭിതനായ പുതിയ ജനറൽ സെക്രട്ടറി ഇടവേള ബാബു നിങ്ങൾക്ക് അവാർഡ് കിട്ടിയ വിവരം തങ്ങൾക്ക് അറിയില്ലെന്നും ഇതൊക്കെ മുൻകൂട്ടി അറിയിക്കണമെന്നും ആക്രോശിച്ചു. തുടർന്ന് പൊട്ടിക്കരഞ്ഞ നിഷയെ പലരും ആശ്വസിപ്പിക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. പിന്നീട് നടി കവിയൂർ പൊന്നമ്മയുടെ സ്നേഹപൂർണമായ ഇടപെടലിലാണ് നിഷ കരച്ചിൽ അടക്കിയത്. പുതിയ അംഗം ബാബുരാജ് ഇടവേള ബാബുവിന്റെ നടപടിക്കെതിരെ രൂക്ഷവിമർശനവുമായി രംഗത്തെത്തി.
സംഭവം മോശമായിപ്പോയെന്നും ഇത്തരം നടപടി ഈ സംഘടനയിൽ മേലിൽ ഉണ്ടാകാൻ പാടില്ലെന്നും ബാബുരാജ് അഭിപ്രായപ്പെട്ടു. എന്നാൽ മുതിർന്ന പല ആളുകളും മൗനം പാലിക്കുകയായിരുന്നു. ഒടുവിൽ സംഭവം വിവാദമാകുമെന്ന് ഉറപ്പായതോടെ ഇടവേള ബാബു മാപ്പ് പറയാൻ തയ്യാറാവുകയായിരുന്നു. തുടർന്ന് നടിക്ക് സംഘടനയുടെ ആദരവ് നൽകി രംഗം ശാന്തമാക്കുകയായിരുന്നു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്