Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

നിപ്പ: ജനം ഭീതിയിൽ കഴിയുമ്പോൾ മാധ്യമ പ്രവർത്തകർക്ക് വായിൽ തോന്നിയത് കോതക്ക് പാട്ട്; കേരളത്തിലെ ആരോഗ്യമേഖല ആഫ്രിക്കയ്ക്ക് സമാനമെന്ന് മനോരമ ന്യുസ്; ജീവൻ പണയംവെച്ച് സേവനം നടത്തുന്ന ആരോഗ്യവകുപ്പ് ജീവനക്കാരെ അപമാനിക്കുന്നെന്ന് ഡോക്ടർമാർ; വേണുവിന് പിന്നാലെ നിഷ ജെബിയെയും വിമർശിച്ച് സോഷ്യൽ മീഡിയ

നിപ്പ: ജനം ഭീതിയിൽ കഴിയുമ്പോൾ മാധ്യമ പ്രവർത്തകർക്ക് വായിൽ തോന്നിയത് കോതക്ക് പാട്ട്; കേരളത്തിലെ ആരോഗ്യമേഖല ആഫ്രിക്കയ്ക്ക് സമാനമെന്ന് മനോരമ ന്യുസ്; ജീവൻ പണയംവെച്ച് സേവനം നടത്തുന്ന ആരോഗ്യവകുപ്പ് ജീവനക്കാരെ അപമാനിക്കുന്നെന്ന് ഡോക്ടർമാർ; വേണുവിന് പിന്നാലെ നിഷ ജെബിയെയും വിമർശിച്ച് സോഷ്യൽ മീഡിയ

എം ബേബി

കോഴിക്കോട്: നിപ്പാ പനി ബാധയിൽ ഭീതിയിലാണ്ട സമൂഹത്തെ കൂടുതൽ ഭയപ്പെടുത്തുകയും അബദ്ധ ധാരണകൾ പ്രചരിപ്പിക്കുകയുമാണോ ഈ സമയത്ത് മാധ്യമ പ്രവർത്തകർ ചെയ്യേണ്ടത്.കേരളത്തിലെ ഒരു വിഭാഗം മാധ്യമങ്ങളുടെ രീതി കണ്ടാൽ അങ്ങനെ തോന്നിപ്പോവും.ഡിഫ്ത്തീരിയ എന്ന രോഗത്തിന് മരുന്നുപോലുമില്‌ളെന്നും, ആസ്‌ത്രേലിയയിൽ നിന്ന് കൊണ്ടുവന്ന നിപ്പ മരുന്ന് ഉപയോഗിക്കാതെ കെട്ടിവെച്ചിരിക്കയാണെന്നൊക്കെ പറഞ്ഞ് മാതൃഭൂമി ന്യുസിൽ വായിൽതോന്നിയത് കോതക്ക് പാട്ട് എന്ന നിലയിൽ അവതാരകൻ വേണു അവതരിപ്പിച്ച ന്യൂസ് അവർ കഴിഞ്ഞാഴ്ച ഏറെ വിമർശനത്തിന് ഇടയാക്കിയിരുന്നു.

വേണുവിന് പകർച്ചവ്യാധികളെക്കുറിച്ചും പ്രതിരോധ പ്രവർത്തനങ്ങളെക്കുറിച്ചും യാതൊരു ധാരണയില്‌ളെന്ന് പറഞ്ഞ് ചുട്ട മറുപടികൊടുത്ത് അന്ന് ആരോഗ്യപ്രവർത്തകരും ഡോക്ടർമാരും രംഗത്തത്തെിയിരുന്നു. അതിൽപിന്നെ മാതൃഭൂമി ന്യൂസ് ആ രീതിയിൽ വാർത്ത കൊടുത്തിട്ടുമില്ല. എന്നാൽ സമാനരീതിയിൽ അബദ്ധങ്ങളും വിവരക്കേടും ചേർത്ത് മനോരമ ന്യൂസ് കഴിഞ്ഞ ദിവസം സംപ്രഷണം ചെയ്ത കൗണ്ടർ പോയിന്റിനെതിരെ സോഷ്യൽ മീഡിയയിൽ പ്രതിഷേധം ശക്തമാവുകയാണ്. പകർച്ച വ്യാധികൾക്കെതിരെ ബോധവത്ക്കരം സൃഷ്ടിക്കാനുള്ള സർക്കാറിന്റെ ഔദ്യോഗിക ഫേസ്‌ബുക്ക്‌പേജായ 'ആരോഗ്യ ജാഗ്രത' മനോരമ ന്യൂസിനെതിരെയും അവതാരക നിഷ ജെബിക്കെതിരെയും ശക്തമായ വിമർശനവുമായി രംഗത്തുവന്നിട്ടുണ്ട്.

വിഷയത്തിൽ വ്യക്തമായ ധാരണയില്ലാതെ കേരളത്ത ആഫ്രിക്കയോട് ഒക്കെ ഉപമിച്ച് അവതാരിക നിഷാ ജെബി എന്തൊക്കെയോ തട്ടിവിടുകയായിരുന്നെന്ന് പ്രമുഖ ഡോക്ടർമാരും വിമർശിച്ചിട്ടുണ്ട്. സാമൂഹമാധ്യമങ്ങളിൽ ആരോഗ്യ വിഷയങ്ങളിലെ കുറിപ്പുകളിലൂടെ ശ്രദ്ധേയനായ ഡോ. ദീപു സദാശിവനും നിഷയെ രൂക്ഷമായി വിമർശിച്ച് രംഗത്തത്തെി.

ആരോഗ്യ ജാഗ്രതയിൽ വന്ന പോസ്റ്റ് ഇങ്ങനെയാണ്.

മാധ്യമ ധാർർമികതയെ വെല്ലുവിളിക്കുന്ന കൗണ്ടർ പോയിന്റുകൾ

“If everything is amplified, we hear nothing.” Jon Stewart

നിപ്പ പകർച്ച വ്യാധിയുമായി ബന്ധപ്പെട്ട് ജൂൺ രണ്ടാം തീയതി മലയാള മനോരമ ചാനലിലെ കൗണ്ടർ പോയിന്റ് പരിപാടി കണ്ട ഒരാൾക്ക് മുകളിലെഴുതിയ വരികൾ ശരിയാണെന്നു തോന്നിയാൽ കുറ്റം പറയാനൊക്കില്ല. കേരള സമൂഹത്തെ ഒന്നടങ്കം ആശങ്കയിലാഴ്‌ത്തിയ നിപ്പാ പനി നിയന്ത്രണ വിധേയമായിക്കോണ്ടിരിക്കുന്നു എന്ന യാഥാർഥ്യം ജനങ്ങളിലേക്ക് എത്തിച്ച് അവരെ സമാധാനിപ്പിക്കാൻ ആരോഗ്യസംവിധാനങ്ങൾ കിണഞ്ഞു പരിശ്രമിക്കക്കുന്ന സമയത്താണ് കേരളത്തിലെ ആരോഗ്യമേഖല ആഫ്രിക്കയിലേതിനു തുല്യമോ എന്നു ബഹളം വച്ചുകൊണ്ട് മനോരമ ചാനൽ അവതാരിക ചർച്ച നയിക്കുന്നത്.

ചർച്ചയിൽ പങ്കെടുത്ത ഡോക്ടർമാരും ജനപ്രതിനിധികളും സത്യാവസ്ഥ എന്താണെന്നും, ഈ അവസരത്തിൽ ഒരു മാധ്യമം എങ്ങനെയായിരിക്കണം ഇടപെടേണ്ടതെന്നും നിരന്തരം ചൂണ്ടിക്കാണിച്ചിട്ടും, അതവഗണിച്ചുകൊണ്ട് ആദ്യത്തെ ചോദ്യം അവതാരിക ഉടനീളം ആവർത്തിച്ചു കൊണ്ടിരിക്കുകയായിരുന്നു. ചർച്ചയിൽ പങ്കെടുത്തവർ ഈ വിഷയത്തിൽ വിദഗ്ധരായിരുന്നിട്ടും അതു മനസ്സിലാക്കാൻ താല്പര്യം കാണിക്കാതെ ആരോഗ്യ മേഖലയെ താറടിക്കാനുള്ള വ്യഗ്രതയാണവർ കാണിച്ചത്. ഇതുപോലെ വളരെ നിർണായകമായ ഒരു സന്ദർഭത്തിൽ ഒരു മാധ്യമത്തിൽ നിന്നുണ്ടാകാവുന്ന തീർത്തും അനുചിതമായ ഒരു ഇടപെടൽ രീതിയാണത് എന്നു പറയാതെ വയ്യ.ഒരു പകർച്ച വ്യാധി പൊട്ടിപ്പുറപ്പെടുന്ന സമയത്ത് എങ്ങനെയായിരിക്കണം ഇടപെടേണ്ടതെന്ന് ആരോഗ്യ സംവിധാനങ്ങൾ മാത്രം പഠിച്ചാൽ പോരാ. ജനങ്ങളിലേക്ക് ഈ വിവരങ്ങൾ പകർന്നു നൽകുന്ന മാധ്യമ സ്ഥാപനങ്ങളും അവിടത്തെ തൊഴിലാളികളും കൂടെ അറിഞ്ഞിരിക്കേണ്ടതുണ്ട്. പക്ഷേ, വേണ്ടത്ര ഗൃഹപാഠം ചെയ്യതെയാണ് അവതാരിക ചർച്ച നയിച്ചത്. ചർച്ചയിൽ ഒരിടത്ത് 'എനിക്ക് അറിവു കുറവുണ്ടെങ്കിൽ ക്ഷമിക്കുക' എന്ന് അവതാരിക തന്നെ സമ്മതിക്കുന്നത് കാണാം.

എന്നിട്ടും ഇത്ര ഗൗരവമുള്ളൊരു പ്രശ്‌നം അവതരിപ്പിക്കാൻ വിഷയത്തിൽ വേണ്ടത്ര ഗ്രാഹ്യമുള്ള ഒരാളെ ചുമതലപ്പെടുത്താൻ മനോരമ തയ്യറായില്ല എന്നത് ഖേദകരമാണ്. ഇവിടെ ആരെങ്കിലും ക്ഷമിക്കുമോ ഇല്ലയോ എന്നതല്ല, പക്ഷേ, അത്തരം ശ്രദ്ധക്കുറവു വഴി സമൂഹത്തിൽ പടരാനിടയുള്ള തെറ്റിദ്ധാരണകൾ സൃഷ്ടിച്ചക്കോവുന്ന ആഘാതങ്ങളെക്കുറിച്ചുള്ള ജാഗ്രത ഉത്തരവാദിത്വമുള്ള ഒരു മാധ്യമ സ്ഥാപനത്തിൽ നിന്നും ഈ സമൂഹം പ്രതീക്ഷിക്കുന്നുണ്ട്.നിപ്പാ എവിടെ നിന്നു വന്നു എന്നതാണ് ഈ സമൂഹത്തെ അലട്ടുന്ന ഏറ്റവും വലിയ ഭീതി എന്നതാണ് അവതാരിക ആവർത്തിച്ചാവർത്തിച്ചു അവകാശപ്പെടുന്നത്. എന്നാൽ ഇത്തരമൊരു നിഗമനത്തിലേയ്ക്ക് എങ്ങനെ അവർ എത്തി എന്നു മനസ്സിലാകുന്നില്ല. ഏതെങ്കിലും സർവേയുടെ അടിസ്ഥാനത്തിലാണോ? അങ്ങനെ പ്രത്യേകിച്ചൊരു അറിവിന്റേയും അടിസ്ഥാനമില്ലാതെ എങ്ങനെയാണ് ജനങ്ങൾ ഇങ്ങനെ ചിന്തിക്കുന്നു എന്നു പറയുന്നത്? എന്നാൽ ഈ പ്രശ്‌നത്തിൽ ജനങ്ങളുമായി സമ്പർക്കത്തിലിരിക്കുന്ന ആരോഗ്യപ്രവർത്തകരുടെ അനുഭവത്തിൽ നിന്ന് മനസ്സിലാകുന്നത്, നിപ്പ പടർന്നു പിടിക്കാതെ എങ്ങനെ തടുക്കാം എന്നുള്ളതാണ് ജനങ്ങളുടെ പ്രധാന ആശങ്ക എന്നാണ്. ആരോഗ്യജാഗ്രത പേജിൽ വന്നു കൊണ്ടിരിക്കുന്ന നൂറു കണക്കിനു മെസേജുകളിലും ഈ ഉത്കണ്ഠയാണ് ഞങ്ങൾ കണ്ടുകൊണ്ടിരിക്കുന്നത്. ഈ സമൂഹത്തെ സംബന്ധിച്ചിടത്തോളം, ഗവൺമെന്റിന്റെയും ആരോഗ്യസംവിധാനത്തേയും സംബന്ധിച്ചിടത്തോളം ഇനിയൊരാൾ കൂടി നിപ്പ ബാധിച്ചു മരിക്കാതെ ഇരിക്കുക എന്നതാണ് അടിയന്തിര ആവശ്യം.

അതിനു പകരം, ജനങ്ങളുടെ ആശങ്ക മറ്റഗ്ഗെന്താ ആണെന്ന് സ്ഥാപിക്കാൻ ശ്രമിക്കുന്നത് ഈ സമയത്തെ ഏറ്റവും അടിയന്തിര പ്രശ്‌നത്തിൽ നിന്ന് ശ്രദ്ധ അകറ്റാനെ ഉപകരിക്കുകയുള്ളൂ.നിപ്പാ വൈറസ് ഇതിനു മുൻപ് ലോകത്ത് അപൂർവം സ്ഥലങ്ങളിൽ മാത്രം ഏതാനും ചില സമയങ്ങളിൽ മാത്രം സംഭവിച്ച ഒരു അസുഖമാണ്. ഈ അസുഖത്തിനു വാക്‌സിനേഷനോ 100 ശതമാനം രോഗ ശമനം ഉറപ്പു പറയാവുന്ന ആന്റി വൈറൽ മെഡിസിനോ ഇല്ല. ഇത്തരമൊരു രോഗം പൊട്ടിപ്പുറപ്പെടുന്നത് തീർത്തും അപ്രവചനീയമായാണ്. രോഗം സ്ഥിരീകരിച്ചു കഴിഞ്ഞാൽ അതു കൂടുതൽ ആളുകളിലേയ്ക്ക് പകരാതെ തടഞ്ഞു നിർത്തുക എന്നതാണ് ചെയ്യൻ സാധിക്കുന്നത്. അതുപോലെ രോഗം ബാധിച്ചവർക്ക് ഏറ്റവും മികച്ച പരിപാലനം നൽകി അവരെ രക്ഷിക്കാൻ ശ്രമിക്കുക എന്നതും. എന്നിട്ടും മറ്റെവിടെയൊക്കെ ഇതു പൊട്ടിപ്പുറപ്പെട്ടോ, അവിടങ്ങളിലൊക്കെ ഉള്ളതിനേക്കാൾ കാര്യക്ഷമമായ രീതിയിൽ ഇതു തടഞ്ഞു നിർത്താൻ നമുക്ക് സാധിച്ചിട്ടുണ്ട് എന്നത് ഇവിടത്തെ ആരോഗ്യ സംവിധാനത്തിന്റെ നേട്ടമാണ്. 1998-99ൽൽ മലേഷ്യയിലും സിംഗപ്പൂരിലുമായി മരണപ്പെട്ടത് 106 ആളുകളാണ്.

2001ൽ സിലിഗുരിയിൽ മരണമടഞ്ഞത് 45 ആളുകളും. കേരളത്തിൽ നിപ്പ സ്ഥിരീകരിച്ചത് 18 പേർക്കാണ്. മരണമടഞ്ഞത് 16 ആളുകൾ. രണ്ടു പേർ ജീവിതത്തിലേയ്ക്ക് തിരിച്ചു കയറുന്നു എന്ന പ്രതീക്ഷയിലാണ് നമ്മൾ. ആ ചർച്ചയിൽ ഡോ അനൂപ് പറഞ്ഞതു പോലെ, ആദ്യത്തെ രോഗിയിൽ നിന്ന് 18 പേരിലേയ്ക്കത്തെിയ ഈ അസുഖം 200-300 ആളുകളിലേയ്ക്ക് എത്താമെന്ന എല്ലാ സാധ്യത ഉണ്ടായിരുന്നിട്ടും അതു നടക്കാതെ പോയത് ഇവിടത്തെ ആരോഗ്യ സംവിധാനത്തിന്റെ മികവാണ്. അതു വളരെ വ്യക്തമായി കണക്കുകൾ നിരത്തി വിശദീകരിക്കുമ്പോഴും, മനസ്സിലാക്കാനാകാതെ, ആരോഗ്യ കേരളം ആഫ്രിക്കയിലെ ദരിദ്ര രാഷ്ട്രങ്ങൾക്ക് തുല്യമാണ് എന്നു സ്ഥാപിക്കാൻ ശ്രമിക്കുന്നത് വസ്തുതകൾക്ക് വിരുദ്ധമായ പ്രവർത്തിയാണ്. വസ്തുതകളെ മുൻനിർത്തി യാഥാർഥ്യം ജനങ്ങളിലേക്കത്തെിക്കുക എന്ന മാധ്യമ ധർമമാണ് അവതാരികയും അവരുടെ മാധ്യമ സ്ഥാപനവും വിസ്മരിച്ചത്.

പകർച്ച വ്യാധികൾ പൊട്ടിപ്പുറപ്പെടുന്ന അവസരങ്ങളിൽ ജനങ്ങൾക്കിടയിൽ ഭീതി നിറയുന്നത് സ്വാഭാവികമാണ്. അതു നിയന്ത്രണ വിധേയമാണെന്നറിഞ്ഞാൽ പോലും ആ ഭീതി കുറച്ചു കാലം കൂടെ തുടരുമെന്ന് ലോകാരോഗ്യ സംഘടനയുടെ കേസ് സ്റ്റഡികളിൽ പറയുന്നുണ്ട്. സമാനമായൊരു സാഹചര്യത്തിലാണ് കേരള സമൂഹം. പ്രത്യകേിച്ചും ഉത്തര മലബാറിലെ ജനങ്ങൾ. അത്തരമൊരു സാഹചര്യത്തിൽ അവർക്ക് ആരോഗ്യ സംവിധാനത്തിലുള്ള വിശ്വാസം തകർക്കുന്ന തരത്തിലുള്ള തെറ്റായ സന്ദശേങ്ങൾ നൽകിയാൽ സമൂഹത്തിന്റെ സമാധാനപൂർണ്ണമായ ജീവിതത്തെ കൂടുതൽ മോശം അവസ്ഥയിലേക്കത്തെിക്കും. അത്തരത്തിലുള്ള കുറ്റകരമായ ഒരാനസ്ഥയാണ് കൗണ്ടർ പോയിന്റ് എന്ന പ്രോഗ്രാമിലൂടെ ടിവി ചാനലും അവതാരികയും കാണിച്ചത്. നിപ്പാ പ്രശ്‌നത്തിൽ ക്രിയാതമകമായി ഇടപെട്ട മാധ്യമ പ്രവർത്തകർക്കു കൂടെ കളങ്കമായിത്തീർന്നു ആ പരിപാടി. അതുപോലെ നിപ്പാ ആണെന്നു തിരിച്ചറിഞ്ഞതു മുതൽ സ്വന്തം ജീവൻ വകവയ്ക്കാതെ അപരനു വേണ്ടി സമർപ്പിച്ചു കൊണ്ടു കർമ്മ നിരതരായിരിക്കുന്ന ആരോഗ്യ പ്രവർത്തകരോടും ഇവിടത്തെ ആരോഗ്യ സംവിധാനത്തോടുമുള്ള അവഹേളനമാണിത്.

അതുകൊണ്ട് അപമാനമെന്നതിനേക്കാളുപരി ഇത്തരം തെറ്റിദ്ധാരണകൾ പരത്തുന്നത് നിപ്പ ഭീതിയിൽ നിന്നും സമൂഹത്തെ രക്ഷിക്കാനുള്ള സ്വന്തം പ്രവർത്തനങ്ങൾ കൂടുതൽ ദുഷ്‌കരമാക്കുമെന്ന ആശങ്കയാണ് ആരോഗ്യ പ്രവർത്തകർക്കുള്ളത്.ഒരു ജനാധിപത്യ സമൂഹത്തിനകത്ത് മാധ്യമ ധാർമികതയെക്കുറിച്ച് ഉണ്ടായിരിക്കേണ്ട അടിസ്ഥാന സങ്കല്പങ്ങളെക്കുറിച്ചുള്ള ധാരണയില്ലായ്മയാണ് ഇത്തരം പ്രവണതകൾ വെളിപ്പെടുത്തുന്നത്. ഏതു വിഷയവും സെൻസേഷണലൈസ് ചെയ്ത് റേറ്റിങ് കൂട്ടുക എന്നതാകരുത് മാധ്യമ പ്രവർത്തകരെ പ്രചോദിപ്പിക്കേണ്ട കാര്യം. അതുകൊണ്ട് ഇത്തരം തെറ്റുകൾ തിരുത്തണമെന്നും വസ്തുതകൾ വസ്തുതകളായി ജനങ്ങളുടെ മുൻപിൽ എത്തിക്കണമെന്നും അഭ്യർത്ഥിക്കുന്നു. അല്ലങ്കെിൽ, ഈ അവസരത്തിൽ മാത്രമല്ല, ഇനിയങ്ങോട്ടും ഇത്തരം മാധ്യമ ഇടപെടലുകൾ മനുഷ്യനന്മയ്ക്കു മുന്നിൽ വലിയ വെല്ലുവിളികളായി നിലനിൽക്കും എന്നതിൽ സംശയമില്ല.

സാമൂഹ്യമാധ്യമങ്ങളിൾ ആരോഗ്യ വിഷയങ്ങളിലെ കുറിപ്പുകളിലൂടെ ശ്രദ്ധേയനായ ഡോ. ദീപു സദാശിവനും ഈ ചർച്ചക്കെതിരെ രംഗത്തത്തെിയിട്ടുണ്ട്. അദ്ദേഹത്തിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെയാണ്.

മനോരമ കൗണ്ടർ പോയിന്റ് കണ്ടു.ഡോ. ജിനേഷ് പി എസും, ഡോ. അനൂപും കൃത്യമായി നല്ല ഭാഷയിൽ കാര്യങ്ങൾ വിവരിക്കുന്നുണ്ടായിരുന്നു. എങ്കിലും ചർച്ച നയിച്ച നിഷ തുടരെ തുടരെ 'മുൻവിധിയോടെ ഡോക്ടർമാർ സംസാരിക്കരുത്' എന്ന് ആവർത്തിക്കുന്നുണ്ടായിരുന്നു.ചർച്ച കണ്ട ആർക്കും (റിക്കൊർഡിങ് കണ്ടാൽ ശ്രീമതി നിഷയ്ക്കുപോലും) പിടികിട്ടും മുൻവിധി എന്നൊന്ന് ഉണ്ടായിരുന്നെങ്കിൽ അത് ചർച്ച നയിച്ച ആൾക്ക് മാത്രമായിരുന്നു എന്ന്. ആരോഗ്യവകുപ്പിന് പാളിച്ചകളുണ്ടായി എന്നും അതുകൊണ്ടാണ് രോഗം ഇവിടെ വന്നതും മരണം ഉണ്ടായതുമെന്നും സ്ഥാപിക്കാൻ ആർക്കായിരുന്നു വ്യഗ്രത.

കേരളത്തിലെ ആരോഗ്യമേഖലയുടെ പരാജയംകൊണ്ടാണ് നിപ്പാ ഇവിടെ വന്നതും 17 മരണങ്ങൾ ഇവിടെ ഉണ്ടായതും എന്ന് സമ്മതിപ്പിച്ചിട്ടല്ലാതെ എഴുന്നേറ്റ് പോകണ്ടെന്ന് ഡോക്ടർമാരോട് പറഞ്ഞു കളയുമോ എന്ന് വരെ ഒരു വേള ഞാൻ ചിന്തിച്ചു പോയി.'അപൂർവ്വ പകർച്ചവ്യാധികൾ പടർന്നു പിടിക്കുന്ന ആഫ്രിക്കൻ രാജ്യങ്ങൾ പോലെ ആയില്ല േകേരളം ?' എന്നൊക്കെയുള്ള ചോദ്യങ്ങൾ തകർത്തുകളഞ്ഞു.മാധ്യമ പ്രവർത്തകർക്ക് ഉളുപ്പ്, ഔചിത്യം ഒന്നും വേണ്ടാന്നായി... ബയി്‌ളം ഗെയിം ഒക്കെ കളിക്കണമെന്ന് നിർബന്ധമാണേൽ കൂടി അല്പം കൂടി വെയിറ്റ് ചെയ്തൂടെ? ഈ രോഗാണുവിനെ ആദ്യം ഒന്ന് ഒതുക്കിയിട്ട് ആയിക്കൂടെ..

ഇതുവരെയുള്ള സാഹചര്യങ്ങൾ വിലയിരുത്തിയാൽ, ഇത്തരം ഒരു അപൂർവ്വ രോഗം ഇത്ര വേഗം കണ്ടത്തെിയതും, ആയിരങ്ങളിലേക്ക് പടരാമായിരുന്നിട്ടും രോഗപ്പകർച്ച വലിയ അളവിൽ തടഞ്ഞതും, വളരെ ഉയർന്ന മരണ നിരക്ക് ഉള്ളയിടത്തു ആകെ മരണ സംഖ്യ 17 ൽ ഒതുക്കി നിർത്താനാവുന്നതും നിസ്സാരമല്ലാത്ത കാര്യം തന്നെയാണ്...

പിന്നെ 'കേരള മോഡൽ ആരോഗ്യമാതൃക' എന്നൊക്കെ പറയുന്നത് ചില സൂചികകളെ അടിസ്ഥാനപ്പെടുത്തിയാണ്. അതിനർഥം കേരളത്തിൽ എല്ലാം പെർഫെക്റ്റ് ആണെന്നൊന്നുമല്ല, അങ്ങനെ ആരും അവകാശപ്പെട്ടതായും അറിവില ്‌ള(ഒത്തിരി മെച്ചപ്പെടാനും ഉണ്ട്). കേരള ആരോഗ്യവകുപ്പ് എന്ന് കേട്ടുപേടിച്ചു രോഗാണുക്കൾ വാളയാർ ചുരം എത്തുമ്പോൾ ബസ്സിൽ നിന്ന് ഇറങ്ങി ഓടും എന്നും അർത്ഥമില്ല. പരിമിതമായ സാഹചര്യങ്ങളിൽ നിന്നും നമ്മൾ കൊണ്ട് വരുന്ന നേട്ടങ്ങളും കാര്യപ്രാപ്തിയും ശ്‌ളാഘനീയം ആയിരുന്നു എന്ന് വിലയിരുത്തപ്പെട്ടിട്ടുണ്ട്.ഉദാ:വലിയ സാഹചര്യങ്ങളിൽ പരിശീലിച്ചു വരുന്ന അത്‌ലറ്റിനോട് മത്സരിച്ചു പരിമിത സാഹചര്യങ്ങളിൽ നിന്ന് വരുന്ന നമ്മുടെ കുട്ടികൾ വിജയികൾ ആവുന്ന സാഹചര്യത്തിൽ തോന്നുന്ന ആശ്ചര്യം പോലെ ഒക്കെ ഉള്ള ഘടകങ്ങളും ഉണ്ട്...പകർച്ച വ്യാധികൾ വരാൻ പാകത്തിന് മനുഷ്യർ, ജനസംഖ്യ, ജനസാന്ദ്രത, ചില രോഗാണുക്കൾക്ക് വളരാൻ അനുഗുണമായ അന്തരീക്ഷ ഊഷ്മാവ്, ഇടയ്ക്കിടെ മഴ പെയ്യന്നതുകൊണ്ട് രോഗപ്പകർച്ച സഹായികളായ കൊതുകുകൾക്ക് പെരുകാനുള്ള സാഹചര്യം, പൊതുശുചിത്വത്തിന്റെ അഭാവം എന്ന് വേണ്ട പകർച്ചാ രോഗങ്ങൾ വരാനുള്ള അനേകം സാധ്യതകൾ ഇവിടെ നില നിൽക്കുന്നുണ്ട്!കൂനിന്മൽേ മുട്ടൻ കുരു ആയി വടക്കൻ, മോഹനൻ, വാട്‌സ് ആപ് സാഹിത്യം തുടങ്ങിയ ഘടകങ്ങൾ വേറെ.ആയതിനാൽ രോഗങ്ങൾ വരുന്നത് പാടേ ഇല്ലാതാക്കാൻ മനുഷ്യനാൽ സാധ്യമാണ് എന്ന് തോന്നുന്നില്ല. അമരത്വത്തിനുള്ള മരുന്നും നിലവിലില്ല.

സോ... പ്രതിരോധ പ്രവർത്തനങ്ങളിലൂടെ പകർച്ച പരമാവധി കുറയ്ക്കുക, വാക്‌സിൻ കൊണ്ട് തടയാവുന്നവ ഇല്ലാതാക്കാൻ ശ്രമിക്കുക, ശരിയായ ചികിത്സയിലൂടെ മരണവും രോഗാതുരതയും കുറയ്ക്കുക ... ഇത്രയൊക്കെയേ മനുഷ്യസഹജമായ സാദ്ധ്യതകൾ ഉള്ളൂ.നടന്ന 17 മരണം പോലുള്ളവ ഒഴിവാക്കാൻ വേറെ എന്തലേും മാർഗം ഉണ്ടേൽ ചാനൽ ചർച്ച നയിക്കുമ്പോൾ നിഷയെപ്പോലുള്ളവർ അത് മുന്നോട്ടു വെക്കുമെന്ന് കരുതുന്നു...

(നിപ്പായെ കുറിച്ച് അപകടസാധ്യതകൾ ഇനിയും അകന്നിട്ടില്ല, ഇനിയും ഏറെ ജാഗ്രതയോടെ അനവധി പടവുകൾ കയറാനുണ്ട്. ഇത്തരുണത്തിൽ ഒരു അഭിപ്രായം പറയണം എന്ന് കരുതിയതല്ല...)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP