ആദ്യം ജോലിക്ക് പ്രവേശിക്കാൻ ആലോചിച്ചിരുന്നില്ല; ഭീഷണി വന്ന സാഹചര്യത്തിൽ ജോയിൻ ചെയ്യാൻ തീരുമാനിച്ചെന്ന് വിശദീകരണം; നേതാവ് പറയുന്നതും നിയമനത്തിലെ അസ്വാഭാവികതകൾ; ഭീഷണിയിൽ പൊലീസിൽ പരാതി നൽകാത്തതും വിചിത്രം; കാലടിയിലെ വിശദീകരണം വിനയാകുന്നത് എംപി രാജേഷിന് തന്നെ; നിനിത കണിച്ചേരിയുടെ നിയമനം ഗവർണ്ണറുടെ റഡാറിൽ
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: സംസ്ഥാന സർക്കാരിന് നിയന്ത്രിക്കാവുന്ന തരത്തിലാണ് കേരളത്തിലെ സർവ്വകലാശാലയുടെ പ്രവർത്തനം. കാലടി സംസ്കൃത സർവ്വകലാശാലയിലും കാര്യങ്ങൾ അങ്ങനെ തന്നെ. കാലടി സംസ്കൃത സർവകലാശാലയിൽ മുൻ എംപി എം.ബി. രാജേഷിന്റെ ഭാര്യയ്ക്ക് അസിസ്റ്റന്റ് പ്രഫസർ ഇന്റർവ്യൂവിൽ ഒന്നാം റാങ്കും നിയമനവും നൽകിയത് വിവാദമാകുമ്പോൾ ഉയരുന്നത് സംശയങ്ങളാണ്. ഈ പദവി മുസ്ലിം സംവരണമാക്കിയതിന് പിന്നിൽ ഗൂഢാലോചന നടന്നോ എന്നും സംശയം ഉയരുന്നുണ്ട്. അതിനിടെ കാലടി സർവകലാശാലയിലെ നിയമ വിവാദം ഇന്റർവ്യൂ ബോർഡിലെ 3 പേരുടെ വ്യക്തി താൽപര്യത്തിൽനിന്ന് ഉണ്ടായതാണെന്നും ഞെട്ടിപ്പിക്കുന്ന ഉപജാപമാണ് ഇവർ നടത്തിയെന്നും സിപിഎം സംസ്ഥാന കമ്മിറ്റി അംഗവും മുൻ എംപിയുമായ എം.ബി. രാജേഷ് ആരോപിച്ചു.
അതിനിടെ കാലടി സംസ്കൃത സർവകലാശാലയിൽ മുൻ എംപി എം.ബി. രാജേഷിന്റെ ഭാര്യയ്ക്ക് അസിസ്റ്റന്റ് പ്രഫസർ ഇന്റർവ്യൂവിൽ ഒന്നാം റാങ്കും നിയമനവും നൽകിയതിനെതിരെ സേവ് യൂണിവേഴ്സിറ്റി ക്യാംപെയ്ൻ കമ്മിറ്റി നൽകിയ പരാതിയിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സർവകലാശാലയോടു റിപ്പോർട്ട് തേടിയിട്ടുണ്ട്. റാങ്ക് പട്ടിക അട്ടിമറിച്ചാണു നിയമനമെന്ന ഇന്റർവ്യൂ ബോർഡ് അംഗം ഡോ. ഉമർ തറമേലിന്റെ ആരോപണം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടാണു സേവ് യൂണിവേഴ്സിറ്റി ക്യാംപെയ്ൻ കമ്മിറ്റി ചെയർമാൻ ആർ.എസ്. ശശികുമാറും സെക്രട്ടറി എം. ഷാജിർ ഖാനും ഗവർണർക്കു നിവേദനം നൽകിയത്. ഗവർണർ ഇതു വൈസ് ചാൻസലർ ഡോ. ധർമരാജ് അടാട്ടിന് അയച്ചുകൊടുത്തു. ഇക്കാര്യത്തിൽ ഗവർണ്ണറുടെ ഇടപെടൽ നിർണ്ണായകമാകും.
നിനിതയ്ക്ക് അസി.പ്രഫസർ നിയമനത്തിനുള്ള യോഗ്യതയില്ലെന്നു വാദിച്ച് ഇന്റർവ്യൂ ബോർഡിലെ വിഷയവിദഗ്ദ്ധർ വൈസ് ചാൻസലർക്കു നൽകിയ കത്ത് പുറത്തുവന്നതാണ് വിവാദത്തിന് തുടക്കമിട്ടത്. നിനിതയ്ക്കു യുജിസി നിഷ്കർഷിക്കുന്ന യോഗ്യതകളില്ലെന്നും ബോർഡിന്റെ തീരുമാനം അട്ടിമറിക്കപ്പെട്ടെന്നും ചൂണ്ടിക്കാട്ടി ഡോ. ടി. പവിത്രൻ, ഡോ. ഉമർ തറമേൽ, ഡോ. കെ.എം. ഭരതൻ എന്നിവർ ജനുവരി 31നാണ് വൈസ് ചാൻസലർക്കു കത്തു നൽകിയത്. യുജിസി മാനദണ്ഡപ്രകാരം വിഷയ വിദഗ്ധരുടെ അഭിപ്രായമാണ് സർവകലാശാലകൾ കാര്യമായി പരിഗണിക്കാറുള്ളത്. ചില സർവകലാശാലകളിൽ മറ്റ് അംഗങ്ങൾ മാർക്ക് രേഖപ്പെടുത്താറില്ല. ചിലയിടങ്ങളിൽ മാർക്ക് ഇടാറുണ്ടെങ്കിലും വിഷയവിദഗ്ധരുടെ മാർക്കിനാണു പ്രാധാന്യം. ഇതു മറികടന്ന്, അഞ്ചാം റാങ്ക് നൽകിയ ആൾ ഒന്നാമതെത്തിയതോടെയാണ് അദ്ധ്യാപകർ വൈസ് ചാൻസലർക്കു കത്തു നൽകിയത്.
കത്തിലെ പ്രസക്ത ഭാഗങ്ങൾ: ''കോളജ് / സർവകലാശാലാ തലത്തിലെ അദ്ധ്യാപന പരിചയമോ കാര്യമായ പ്രസിദ്ധീകരണങ്ങളോ ഇല്ലാത്ത ഒരു ഉദ്യോഗാർഥി തന്റെ മുന്നിലുള്ള രണ്ടോ അതിലധികമോ മികച്ച ഉദ്യോഗാർഥികളെ മറികടന്ന് ലിസ്റ്റിൽ ഒന്നാമതായി മാറിയതായും കഴിഞ്ഞ സിൻഡിക്കറ്റിൽ നിയമനം നൽകാൻ തീരുമാനിച്ചതായും അറിഞ്ഞു. സർവകലാശാല നിയമിച്ച വിഷയ വിദഗ്ദ്ധർ എന്ന നിലയ്ക്ക് ഈ തീരുമാനവും നിയമനവും തെറ്റാണെന്നും സർവകലാശാലാ എത്തിക്സിന് എതിരാണെന്നും ഞങ്ങൾ ബോധ്യപ്പെടുത്തട്ടെ. സർവകലാശാലാ അധികാരികൾക്ക് ഇഷ്ടമുള്ളവർക്കു നിയമനം നൽകാനായിരുന്നു എങ്കിൽ യുജിസി ഇക്കാര്യത്തിൽ നിർദ്ദേശിക്കുന്ന വിഷയ വിദഗ്ധരുടെ ആവശ്യം, ബോർഡിൽ എന്താണെന്നു ഞങ്ങൾക്കു മനസ്സിലാകുന്നില്ല.'' അനധികൃത നിയമനം മരവിപ്പിച്ച് ഇന്റർവ്യൂ ബോർഡിന്റെ കൂട്ടായ തീരുമാനം നടപ്പിലാക്കണമെന്നു വൈസ് ചാൻസലറോട് അഭ്യർത്ഥിച്ചിട്ടുമുണ്ട്. ഇതോടെയാണ് പ്രതിരോധവുമായി രാജേഷ് എത്തിയത്.
തന്റെ ഭാര്യ ആർ. നിനിതയ്ക്കെതിരെ 3 തലത്തിലുള്ള ഉപജാപം നടന്നു. അയോഗ്യയാക്കി ഇന്റർവ്യൂവിൽ പങ്കെടുപ്പിക്കാതിരിക്കാനാണ് ആദ്യം ശ്രമിച്ചത്. അപേക്ഷ സമർപ്പിച്ച 2019 ൽ പിഎച്ച്ഡി ഉണ്ടായിരുന്നില്ലെന്നും 6 മാസം മുൻപു മാത്രമാണു പിഎച്ച്ഡി ലഭിച്ചതെന്നുമുള്ള പരാതി ശരിയല്ലെന്നു സർവകലാശാലയുടെ പരിശോധനയിൽ കണ്ടെത്തി. പിഎച്ച്ഡിക്കെതിരെ കേസ് ഉണ്ടെന്ന പരാതിയും പൊളിഞ്ഞു. തുടർന്നാണ് ഇന്റർവ്യൂവിൽ പിന്നിലാക്കാൻ ശ്രമം നടന്നത്. അവർ നൽകിയ പരാതിയിൽ തന്നെ പറയുന്നത് തങ്ങൾ കൂടിയാലോചിച്ച് ഒരാൾക്കു മാർക്ക് കൊടുക്കാൻ തീരുമാനിച്ചെന്നാണ്. ഇന്റർവ്യൂവിൽ എങ്ങനെയാണു കൂടിയാലോചിച്ചു മാർക്ക് കൊടുക്കുക ? ഇത്തരം ശ്രമങ്ങൾ വിജയിക്കാതെ വന്നപ്പോഴാണ് ജനുവരി 31നു രാത്രി 3 പേരും ഒപ്പിട്ട കത്ത് മറ്റൊരാൾ വഴി നിനിതയ്ക്കു ലഭ്യമാക്കിയത്. ജോലിയിൽ ചേരാതെ പിന്മാറിയാൽ പ്രശ്നമില്ലെന്നും ഇല്ലെങ്കിൽ മാധ്യമങ്ങൾക്കു കൊടുക്കുമെന്നും പറഞ്ഞു.-ഇതാണ് രാജേഷിന്റെ വാദം.
ഇക്കാര്യത്തിൽ അന്വേഷണം ആവശ്യപ്പെട്ട് അന്നു രാത്രി തന്നെ നിനിത യൂണിവേഴ്സിറ്റി രജിസ്റ്റ്രാർക്ക് ഇ മെയിലിൽ പരാതി അയച്ചു. മൂന്നിനു ജോലിയിൽ പ്രവേശിച്ചതോടെ പിറ്റേന്ന് ആദ്യ പരസ്യപ്രതികരണം വന്നു. ഇതിനു നേതൃത്വം കൊടുത്തയാളുടെ കൂടെ ജോലി ചെയ്യുന്ന ഒരു ഉദ്യോഗാർഥി ഇന്റർവ്യൂവിൽ പങ്കെടുത്തിരുന്നു. ജോലിക്ക് അപേക്ഷ കൊടുത്തതു തന്നെ ഇദ്ദേഹം നൽകിയ കോണ്ടക്ട് സർട്ടിഫിക്കറ്റ് ഉപയോഗിച്ചാണ്. മറ്റു 2 പേർ ഇതേ ഉദ്യോഗാർഥിയെ പഠിപ്പിച്ചവരുമാണ്. മറ്റൊരു ഉദ്യോഗാർഥിക്കും ഇവരുമായി ബന്ധമുണ്ടെന്നു രാജേഷ് ആരോപിച്ചു-അതായത് ഈ ജോലിക്കായി നടന്ന ഇന്റർവ്യൂവിൽ ആകെ പ്രശ്നമാണെന്ന് സമ്മതിക്കുകയാണ് രാജേഷ്. അങ്ങനെ എങ്കിൽ ഈ അഭിമുഖം തന്നെ റദ്ദാക്കേണ്ടതല്ലേയെന്ന ചോദ്യമാണ് ഉയരുന്നത്. അതിനിടെ തന്നേയും ഭാര്യയേയും ഭീഷണിപ്പെടുത്തിയെന്ന് പറയുന്ന സിപിഎം നേതാവ് ഇക്കാര്യത്തിൽ പൊലീസിൽ പരാതി നൽകാത്തതും വിവാദത്തിന് പുതിയ തലം നൽകുന്നു.
അതിനിടെ നിയമനം വിവാദമായപ്പോൾ അദ്ധ്യാപകർക്കു നേരെ വിഷയം വഴിതിരിച്ചു വിടാനുള്ള ശ്രമമാണു നടക്കുന്നതെന്ന് ഇന്റർവ്യൂ ബോർഡ് അംഗങ്ങൾ പ്രതികരിച്ചു. അംഗങ്ങൾ പരസ്പരം ചർച്ച ചെയ്യരുതെന്ന് എവിടെയും പറഞ്ഞിട്ടില്ല. കൂടുതൽ മെച്ചപ്പെട്ട ധാരണയ്ക്കു വേണ്ടിയാണത്. ആരൊക്കെയാണു കൂടിക്കാഴ്ചയ്ക്കു വരുന്നതെന്ന് എങ്ങനെയറിയാനാണ് ? ഉദ്യോഗാർഥിക്കു സർട്ടിഫിക്കറ്റ് നൽകിയെന്നതു ബാലിശമായ ആരോപണമാണെന്നും പറഞ്ഞു. ഒന്നും സർവകലാശാലയുമായി ബന്ധപ്പെട്ട കാര്യങ്ങളല്ലെന്നും അതിനാൽ പ്രതികരിക്കുന്നില്ലെന്നും കാലടി വൈസ് ചാൻസലർ ഡോ.ധർമരാജ് അടാട്ട് പറഞ്ഞു. ഏതായാലും വിവാദം ആളിക്കത്തുകയാണ്. മതവും ജാതിയുമില്ലെന്ന് പരസ്യമായി പറയുന്ന എംപിയുടെ ഭാര്യ സംവരണത്തിന്റെ ആനുകൂല്യം തേടിയതും ചർച്ചകളിലുണ്ട്. മക്കളെ സ്കൂളിൽ ചേർത്തപ്പോൾ ജാതിയും മതവും കോളം ഒഴിച്ചിട്ടത് ചർച്ചയാക്കി നേരത്തെ കൈയടി നേടിയ വ്യക്തിയാണ് പാലക്കാടിന്റെ മുൻ എംപിയായ രാജേഷ്.
ഇന്റർവ്യൂവിന് മുമ്പ് നിനിതയെ അയോഗ്യയാക്കാൻ ശ്രമമുണ്ടായി എന്ന് ആരോപിച്ച രാജേഷ്, പിൻ വാങ്ങാൻ സമ്മർദ്ദം ചെലുത്തിയ കത്ത് പുറത്തുവിടുമെന്നും പറഞ്ഞു. 31 ന് രാത്രി നിനിതയ്ക്ക് മൂന്നാമതൊരാൾവഴി കത്ത് എത്തിച്ചു. എന്തു തീരുമാനിച്ചു എന്ന് ഇടനിലക്കാരനായ ഒരാൾ അന്വേഷിക്കുന്നുവെന്നും രാജേഷ് ആരോപിച്ചു. എന്നെയും എന്റെ സുഹൃത്തിനെയും ഇടനിലക്കാൻ വിളിച്ചു. പരാതി എന്തിനാണ് ഉദ്യോഗാർത്ഥിക്ക് എത്തിച്ചതെന്നും രാജേഷ് ചോദിച്ചു. ആദ്യം ജോലിക്ക് പ്രവേശിക്കാൻ ആലോചിച്ചിരുന്നില്ല, പിന്നീട് ഭീഷണി വന്ന സാഹചര്യത്തിലാണ് ജോയിൻ ചെയ്യാൻ തീരുമാനിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതായത് ഭീഷണിയുണ്ടായെന്നാണ് രാജേഷ് പറയുന്നത്. എന്തുക്കൊണ്ട് ഇക്കാര്യത്തിൽ പൊലീസിൽ പരാതി കൊടുത്തില്ലെന്നതാണ് ഉയരുന്ന ചോദ്യം.
സ്ഥാപിത താൽപര്യമില്ലെന്ന് വിഷയ വിദഗ്ദ്ധർ തെളിയിക്കണം. കൂടിയാലോചന നടത്തിയെന്ന് അംഗങ്ങൾ തന്നെ സമ്മതിച്ചു. ഒരാൾക്ക് മാർക്ക് കൊടുക്കാൻ തീരുമാനിച്ചെന്ന് സമ്മതിച്ചു. വേണ്ടപ്പെട്ട ഒരാൾക്ക് ജോലി കിട്ടാനാണ് ഇടപെടൽ. ഭാഷാവിദഗ്ധരിലെ ഒരാളാണ് കൂടിയാലോചനക്ക് നേതൃത്വം കൊടുത്തതെന്നും രാജേഷ് ആരോപിച്ചു. ആറു പേരടങ്ങുന്ന സമിതിയാണ് ഇന്റർവ്യൂ നടത്തിയത്. ഇതിൽ മൂന്ന് ഭാഷാ വിദഗ്ദ്ധർ. ബാക്കിയുള്ളവർ സർവ്വകലാശാല പ്രതിനിധികളും. ഇത്തരം അഭിമുഖങ്ങളിൽ ഭാഷാ വിദഗ്ദ്ധർക്ക് പ്രാധാന്യം കൂടുതലാണ്. ഭാഷാ വിദഗ്ദ്ധർ മൂന്ന് പേരും ഒരു പോലെ കുറവ് മാർക്കിട്ട വ്യക്തി അഭിമുഖത്തിൽ ഒന്നാമത് എത്തിയെന്നതാണ് വസ്തുത. അങ്ങനെ എങ്കിൽ എന്തിനാണ് ഭാഷാ വിദഗ്ധരെ അഭിമുഖ പാനലിൽ ഉൾപ്പെടുത്തുന്നതെന്ന ചോദ്യവും പ്രസക്തമാണ്.
ഭാഷാ വിദഗ്ദ്ധർ ചുമ്മാ കയറി വന്നതല്ല. സർവ്വകലാശാലയാണ് ഇവരെ നിശ്ചയിച്ചത്. അങ്ങനെ ഇരിക്കെ ഇവർക്കെതിരെ ആരോപണങ്ങൾ എങ്ങനെ നിലനിൽക്കുമെന്ന ചോദ്യവും ചർച്ചകളിലുണ്ട്.
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പകൽ രാഷ്ട്രീയക്കാർക്ക് വേണ്ടി വാദിക്കുകയും, രാത്രി മാധ്യമങ്ങൾ വഴി ജഡ്ജിമാരെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു; തുടർച്ചയായി കള്ളങ്ങൾ പ്രചരിപ്പിച്ച് ജുഡീഷ്യറിയെ സമ്മർദ്ദത്തിലാക്കുന്നു; നിയമരംഗത്തെ പുഴുക്കുത്തുകളെ തുറന്നുകാട്ടി ചീഫ് ജസ്റ്റിസിന് കത്ത്
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്