ആശുപത്രി തുടങ്ങാൻ സഹായിക്കാം എന്ന് പറഞ്ഞ് അടുത്തു; കേരളം കാണാൻ എന്ന് പറഞ്ഞ് ഒപ്പം വന്നത് മറ്റൊരു കൂട്ടുകാരിയേയും കൂട്ടി; വിവാഹ ഫോട്ടോയും സർട്ടിഫിക്കറ്റും വ്യാജമായി നിർമ്മിച്ച് ഏവരെയുെ തെറ്റിദ്ധരിപ്പിച്ചു; യമൻ സ്വദേശിയായ യുവാവിൽ നിന്നും അനുഭവിക്കേണ്ടി വന്നത് ശാരീരികവും മാനസികവുമായ പീഡനം; നല്ലൊരു ജീവിതം സ്വപ്നം കണ്ട് യമനിലേക്ക് നഴ്സായി പോയ യുവതി എങ്ങനെ വധശിക്ഷ കാത്ത് ജയിലറക്കുള്ളിലായി? താൻ അനുഭവിച്ച നരകയാതനകൾ മറുനാടനോട് വിവരിച്ച് നിമിഷ പ്രിയ
ആർ പീയൂഷ്
കൊച്ചി: യമനിൽ കൊലപാതക കുറ്റത്തിന് വധശിക്ഷ ലഭിച്ച മലയാളി നഴ്സ് പാലക്കാട് കൊല്ലങ്കോട് സ്വദേശിനി നിമിഷ പ്രിയയെ യമൻ പൗരൻ തലാൽ അബ്ദു മഹ്ദി വിവാഹം കഴിച്ചു എന്ന് രേഖയുണ്ടാക്കിയത് ചതിയിലൂടെ. മറുനാടൻ മലയാളിയുമായി ജയിലിൽ നിന്നും ഇന്റർനെറ്റ് കോളിൽ സംസാരിക്കുമ്പോഴാണ് ഈ വിവരം നിമിഷ വെളിപ്പെടുത്തുന്നത്. പാലക്കാട്ടെ തന്റെ വീട്ടിൽ സന്ദർശനം നടത്തിയപ്പോൾ വിവാഹ ആൽബത്തിലെ ചില ഫോട്ടോസും ഒപ്പം നിർത്തിയുള്ള സെൽഫികളും യമൻ കോടതിയിൽ കാട്ടി വിവാഹം കഴിച്ചു എന്ന് വരുത്തി തീർക്കുകയായിരുന്നു എന്നാണ് നിമിഷ പറയുന്നത്.
2012 ലാണ് നിമിഷ ജോലി ചെയ്തിരുന്ന ക്ലിനിക്കിൽ ചികിത്സയ്ക്കായെത്തിയിരുന്ന യമൻ പൗരൻ ഹലാലുമായി പരിചയത്തിലാകുന്നത്. നിമിഷയുടെ ഭർത്താവ് യമനിൽ വെൽഡറായി ജോലി ചെയ്യുകയായിരുന്നു. ഹലാൽ നിമിഷയോടും ഭർത്താവിനോടും വളരെ വേഗം അടുക്കുകയും ത്ന്നോടൊപ്പം ചേർന്ന് ഒരു ക്ലിനിക്ക് നടത്തിക്കൂടെ എന്ന് ചോദിക്കുകയും ചെയ്തു. അതിനായി വലിയൊരു തുക വേണമെന്നതിനാൽ നാട്ടിൽ പോയി പണം കണ്ടെത്താമെന്ന് തീരുമാനിച്ചു. അങ്ങനെ ഭർത്താവും നിമിഷയും നാട്ടിലെത്തി. നാട്ടിലേയ്ക്കു തിരിച്ചപ്പോൾ ക്ലിനിക്ക് തുടങ്ങാൻ സഹായിക്കാമെന്നു പറഞ്ഞ ഹലാലും കേരളം കാണാൻ കൂടെ വരുന്നെന്നു പറഞ്ഞു. ഒരുമാസം അവധിയുണ്ടായിരുന്നു. അങ്ങനെ ഹലാലും മറ്റൊരു കൂട്ടുകാരിയുമായാണ് കേരളത്തിലെത്തുന്നത്.
നിമിഷയോടൊപ്പം വീട്ടിൽ വരികയും പല സ്ഥലങ്ങൾ കാണാൻ പോകുകയും ചെയ്തു. ഇതിനിടെ വീട്ടിൽ എത്തിയപ്പോൾ വിവാഹ ആൽബം കാണിച്ചിരുന്നു. അതിൽ നിന്ന് ഫോണിൽ ചില ചിത്രങ്ങൾ പകർത്തിയിരുന്നു അപ്പോൾഅസ്വാഭാവികതയൊന്നും തോന്നിയില്ല. തിരികെ ഹലാലിനും കൂട്ടുകാരിയക്കുമൊപ്പം മടങ്ങിയപ്പോൾ ഭർത്താവ് കൂടെ പോയിരുന്നില്ല. ക്ലിനിക്ക് തുടങ്ങാനുള്ള പണം സ്വരൂപിച്ചതിന് ശേഷം യമനിലിലേക്ക് പോകാനായിരുന്നു ഉദ്ധേശം. അങ്ങനെ നിമിഷ സനയിൽ തിരികെ എത്തിയപ്പോൾ പഴയ ക്ലിനിക്കിൽ ജോലിക്കു പ്രവേശിക്കാതെ പുതിയ ക്ലിനിക് തുടങ്ങി. ക്ലിനിക്ക് തുടങ്ങിയപ്പോൾ കരാറെഴുതിയെങ്കിലും എല്ലാം ഹലാലിന്റെ പേരിലായിരുന്നു. അറബിയിലായിരുന്നതിനാൽ അത് മനസ്സിലായിരുന്നില്ല. പതുക്കെ പതുക്കെയാണ് ഹലാലിന്റെ യഥാർത്ഥ സ്വഭാവം പുറത്തറിയാൻ തുടങ്ങിയത്.
ലഹരിക്ക് അടിമയായ ഹലാലിന് നിരവധി സ്ത്രീകളുമായി ബന്ധമുണ്ടായിരുന്നെന്ന് തിരിച്ചറിഞ്ഞു. മോഷണത്തിനും മറ്റും പലപ്രാവശ്യം ജയിലിൽ കിടക്കേണ്ടി വന്നിട്ടുണ്ടെന്നും പലരിൽ നിന്നും അറിഞ്ഞു. ഇതിനിടെ ക്ലിനിക്കിന്റെ വരുമാനം മുഴുവൻ ഹലാൽ എടുക്കാൻ തുടങ്ങിയപ്പോഴാണ് നിമിഷ ചോദ്യം ചെയ്യുന്നത്. ഇതോടെ ക്ലിനിക്ക് നടത്തിപ്പ് അവതാളത്തിലായി. സാമ്പത്തിക പ്രശ്നങ്ങളെ പറ്റി സംസാരിക്കുമ്പോൾ ക്ലിനിക്കിലെത്തി ബുക്കിൽ കയ്യേറ്റം ചെയ്യുന്നത് പതിവായി. വഴക്ക് രൂക്ഷമായപ്പോൾ ക്ലിനിക്ക് മാനേജരോട് സംസാരിച്ചപ്പോൾ നിങ്ങൾ തമ്മിൽ എന്തിനാണ് തർക്കം. രണ്ടു പേരും ഭാര്യയും ഭർത്താവുമല്ലേ, പണം ആരെടുത്താലും ഒരു വീട്ടിലേയ്ക്കല്ലേ ചെല്ലുന്നത് എന്നായിരുന്നു മറുപടി. ഇത് കേട്ടപ്പോൾ ആകെ ഞെട്ടിപ്പോയി. ഞാനെപ്പോഴാണ് ഇയാളുടെ ഭാര്യയായത്? ഇതേ പറ്റി അന്വേഷിച്ചപ്പോഴാണ് കേരളത്തിലെത്തിയപ്പോൾ നിമിഷയുമായി വിവാഹം കഴിഞ്ഞു എന്ന് ഹലാൽ എല്ലാവരോടും പറഞ്ഞിരുന്നതായി അറിയുന്നത്. തെളിവിനായി ചില ഫോട്ടോകൾ കാണിക്കുകയും ചെയ്തിരുന്നു.
ഭാര്യയാണെന്ന് എല്ലാവരോടും പറഞ്ഞതിനാൽ ഇക്കാര്യം ചൂണ്ടിക്കാട്ടി നിമിഷ സനയിൽ ലോക്കൽ പൊലീസിനെ സമീപിച്ച് പരാതി കൊടുത്തു. വിവാഹത്തട്ടിപ്പ് പരാതിപ്പെട്ടതോടെ അവിടുത്തെ നിയമപ്രകാരം 16 ദിവസം രണ്ടു പേരും കസ്റ്റഡിയിലായി. ജയിലിൽ കിടന്ന് മറ്റാരുടെയൊ സഹായത്തിൽ ഹലാൽ വ്യാജ വിവാഹ സർട്ടിഫിക്കേറ്റ് ഉണ്ടാക്കിയതോടെ കാര്യങ്ങൾ മാറി മറിഞ്ഞു. കോടതിയിൽ വിവാഹ ഫോട്ടോ എന്ന പേരിൽ ഭർത്താവിനൊപ്പം നിൽക്കുന്ന ഫോട്ടോ എഡിറ്റ് ചെയ്ത് വച്ചതും കേരളയാത്രയ്ക്കിടെ എടുത്ത ചിത്രങ്ങളും ഹാജരാക്കി. വിവാഹ സർട്ടിഫിക്കേറ്റു കാണിച്ചതോടെ കോടതിയും തെറ്റിദ്ധരിക്കപ്പെട്ടു. ഇതോടെ ഇരുവരും ഭാര്യാഭർത്താക്കന്മാരാണ് എന്നായിരുന്നു കോടതി വിധി. ഇതിനിടെ ഭർത്താവിനെ വിളിച്ച് കാര്യങ്ങൾ പറയാൻ ശ്രമിച്ചെങ്കിലും ഹലാൽ സമ്മതിച്ചിരുന്നില്ല. ഫോൺ ഉപയോഗിക്കാൻ സമ്മതിക്കാതിരിക്കുകയായിരുന്നു.
ജയിലിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ ഹലാലിന്റെ ബന്ധുക്കളോട് സത്യാവസ്ഥ പറഞ്ഞെങ്കിലും അവരും വിശ്വസിച്ചില്ല. ഹലാലിന്റെ ഭാര്യയായാണ് പിന്നെ പുറത്തു വരുന്നത്. അവർ നിർബന്ധിച്ച് വിവാഹച്ചടങ്ങ് പോലെ നടത്തുകയും കൂടെ താമസിക്കേണ്ടിയും വന്നു. പിന്നീട് നമിഷയ്ക്ക മാാനസികമായും ശാരീരികമായും പീഡനങ്ങളാണ് അനുഭവിക്കേണ്ടി വന്നത്. സുഹൃത്തുക്കളെ വിളിച്ചു വരുത്തി അവരോടൊപ്പം കൂട്ടമായി ശരീരം പങ്കുവയ്ക്കുന്നതിനും നിർബന്ധിച്ചു. പലപ്പോഴും റൂമിൽ നിന്നും ഇറങ്ങിയോടി രക്ഷപെടുകയാണ് ചെയ്തിരുന്നത്. ഇതിനിടയിലാണ് രണ്ട് സുഹൃത്തുക്കൾ സഹായിക്കാമെന്ന് പറഞ്ഞ് രംഗത്ത് വന്നത്. ഡിവോഴ്സിന് സമ്മതിപ്പിച്ച് ഭാര്യയല്ലെന്ന് എഴുതി വാങ്ങുകയും പാസ്പോർട് തിരികെ വാങ്ങാനുമായി ഹലാലിനെ അനസ്ത്യേഷ്യ നൽകി ബോധം കെടുത്തി നൽകിയാൽ വാഹനവുമായി വന്ന് എവിടെ എങ്കിലും കൊണ്ടു പോയി ദേഹോപദ്രവം ഏൽപിച്ചും ഭീഷണിപ്പെടുത്തിയും നേടിയെടുക്കാമെന്നും സുഹൃത്ത് പറഞ്ഞു. ഇതിനായി ക്ലിനിക്കിൽ ജോലി ചെയ്യുന്ന ഹനാൻ എന്ന നഴ്സ് യുവതിയും ഇക്കാര്യത്തിൽ സഹായിക്കാൻ രംഗത്ത് വന്നു. എന്നാൽ അനസ്ത്യേഷ്യ നൽകുന്നതിനിടയിൽ ഹലാൽ മരിക്കുകയായിരുന്നു.
പിന്നീട് മൃതദേഹം ഒളിപ്പിക്കാനായി വെട്ടിമുറുക്കി വാട്ടർ ടാങ്കിൽ ഒളിപ്പിച്ചു. ഇതിന് ശേഷം അവിടെ നിന്നും വിട്ട് മാരിപ്പ് എന്ന സ്ഥലത്തെത്തി ഒരു മാസം ഒളിവിൽ താമസിച്ചു. വൈകാതെ തന്നെ ഹനാൻ അറസ്റ്റിലായിരുന്നു. 2017 ജൂലൈയിലാണ് സംഭവം നടക്കുന്നത്.പിന്നീട് ഓഗസ്റ്റിലാണ് നിമിഷ അറസ്റ്റിലാകുന്നത്. സഹായിക്കാൻ ഉണ്ടായിരുന്ന സുഹൃത്ത് ഒളിവിലുമാണ്. ഇതാണ് സംഭവിച്ച കാര്യങ്ങൾ എന്ന് നിമിഷ പ്രിയ പറയുന്നു.
ഭർത്താവ് തലാൽ അബ്ദു മഹ്ദിയെ നഴ്സിങ് അസിസ്റ്റന്റിന്റെ സഹായത്തോടെ കൊലപ്പെടുത്തി കഷണങ്ങളാക്കി വാട്ടർടാങ്കിൽ തള്ളിയെന്നാണ് കേസ്. സംഭവശേഷം രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പിടിയിലായ നിമിഷ പ്രിയയെ വിചാരണയ്ക്കുശേഷം 2018-ലാണ് യെമൻ കോടതി വധശിക്ഷയ്ക്കുവിധിച്ചത്. വധശിക്ഷ ഇളവുചെയ്യണമെന്നാവശ്യപ്പട്ട് ഇവരുടെ അമ്മ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ മഖേന നിവേദനം നൽകിയെങ്കിലും പരിഗണിച്ചില്ല. ശിക്ഷയിളവ് ലഭിക്കാൻ അപ്പീൽ നൽകാൻ കുടുംബസ്വത്തടക്കം വിറ്റ് ബന്ധുക്കൾ പണം കോടതിയിൽ കെട്ടിവെച്ചിരുന്നു.
കൊല്ലങ്കോട് മാത്തൂരിലെ തോട്ടം കാര്യസ്ഥനായിരുന്ന തൊടുപുഴ സ്വദേശിയെ വിവാഹം കഴിച്ച് 2012-ലാണ് നിമിഷപ്രിയ യെമനിൽ ജോലിക്കുപോയത്. ഭർത്താവ് സ്വകാര്യ സ്ഥാപനത്തിലും നിമിഷപ്രിയ ക്ലിനിക്കിലും ജോലിനേടി. തുടർന്ന് യെമൻ പൗരനായ തലാൽ അബ്ദു മഹ്ദിയുമായി കച്ചവട പങ്കാളിത്തത്തോടെ ക്ലിനിക് തുടങ്ങിയത്.
Stories you may Like
- യമനിലേക്ക് പോകാൻ കോടതിയുടെ സഹായം തേടി നിമിഷപ്രിയയുടെ അമ്മ
- നിമിഷപ്രിയയുടെ അമ്മ യെമനിലേക്ക് പോകരുതെന്ന് കേന്ദ്രസർക്കാർ
- യമനിലേക്ക് പോകാൻ അമ്മയെ അനുവദിച്ചേക്കും; നിർണ്ണായക ഇടപെടലുമായി ഡൽഹി ഹൈക്കോടതി
- നിമിഷപ്രിയയെ കാണാൻ യെമനിൽ പോകണമെന്ന അമ്മയുടെ ആവശ്യം
- 'ദി കേരളാ സ്റ്റോറി' വിവാദത്തിനിടെ യഥാർത്ഥ കണക്കുകൾ വീണ്ടും പുറത്തേക്ക്
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍