ലോകത്തെ ഏറ്റവും ഭാഗ്യം ചെയ്ത ഭീകരരിൽ മലയാളികളായ നിമിഷയും സോണിയയും; സിറിയയിൽ നിന്നും അഫ്ഗാനിൽ കടന്നു സേനയ്ക്ക് മുമ്പിൽ കീഴടങ്ങിയത് തൂക്കിക്കൊല്ലുമെന്ന് ഉറപ്പായപ്പോൾ; സിറിയൻ ജയിലിലുള്ള സകല ഐഎസ് തടവുകാരെയും വിചാരണ നടത്താതെ പ്രത്യേക കോടതിയിൽ ഹാജരാക്കിയ ശേഷം തൂക്കിക്കൊന്ന് തീർക്കാൻ ഉറച്ച് സിറിയൻ പ്രസിഡന്റ്: വിവരംപുറത്ത് വരും മുൻപ് മുങ്ങിയവരിൽ ഇന്ത്യൻ ഭീകരരും
മറുനാടൻ ഡെസ്ക്
ഡമാസ്കസ്: ലോകത്തെ ഏറ്റവും ഭാഗ്യം ചെയ്ത ഭീകരരെന്ന് വേണം മലയാളികളായ നിമിഷയെയും സോണിയയേയും വിശേഷിപ്പിക്കാൻ. ഇല്ലെങ്കിൽ ഒരിക്കലും ഇവർക്ക് മാതൃരാജ്യത്തേക്ക് മടങ്ങാനോ കുടുംബത്തോടുള്ള ഒത്തു ചേരലിനോ ഒരിക്കലും അവസരം ഒരുങ്ങില്ലായിരുന്നു. ഐഎസ് തീവ്രവാദികളെ വിചാരണ കൂടാതെ കൂട്ടത്തോടെ കൊന്നൊടുക്കി കൊണ്ടിരിക്കുന്ന സിറിയയിൽ നിന്നും അഫ്ഗാനിൽ കടന്ന് സേനയ്ക്ക് മുന്നിൽ കീഴടങ്ങിയതാണ് ഇവർക്ക് ഭാഗ്യമായത്. സിറിയൻ സർക്കാർ തൂക്കിക്കൊല്ലുമെന്ന് ഉറപ്പായപ്പോഴാണ് ഇവർ അവിടെ നിന്നും അഫ്ഗാനിൽ എത്തി സേനയ്ക്ക് മുന്നിൽ കീഴടങ്ങിയത്. ഇതോടെ ജീവൻ മാത്രമല്ല നാട്ടിലേക്ക് തിരികെ പോരാനുള്ള അവസരം കൂടിയാണ് ഈ മലയാളികൾക്ക് ലഭിച്ചിരിക്കുന്നത്. സിറിയൻ അതിർത്തി കടന്നില്ലായിരുന്നെങ്കിൽ ഉറപ്പായും ഇവരെയും സിറിയൻ നിയമത്തിന് വിധേയരാക്കി തൂക്കി കൊല്ലുക തന്നെ ചെയ്യുമായിരുന്നു.
സിറിയൻ ജയിലുകളിൽ കഴിയുന്ന ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരെ വിചാരണ കൂടാതെ തൂക്കിക്കൊന്നു കൊണ്ടിരിക്കുകയാണ് സർക്കാർ. ഐഎസ് ഭീകരരായ എല്ലാ ജയിൽ പുള്ളികളെയും സിറിയൻ നിയമത്തിന് വിധേയരാക്കുമെന്നും സിറിയൻ പ്രസിഡന്റ് ബാഷർ അൽ ആസാദ് പറഞ്ഞു. ഐസ് അംഗമാവുന്നത് സിറിയയിൽ തൂക്കിക്കൊല്ലാൻ വിധിക്കുന്ന ശിക്ഷയാണ്. അതേസമയം ഐഎസിൽ പെട്ട വിദേശ രാജ്യങ്ങളിൽ നിന്നുള്ളവരെ നിയമത്തിന് മുന്നിൽ കൊണ്ടു വരുമനെന്നും അദ്ദേഹം പറഞ്ഞു.
ആയിരക്കണക്കിന് ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളെയാണ് ദമാസ്കസിന് അടുത്തുള്ള സയ്ദ്നയാ ജയിലിൽ രഹസ്യമായി സിറിയ തൂക്കിക്കൊന്നതെന്ന് ആംനസ്റ്റി ഇന്റർനാഷണൽ റിപ്പോർട്ട് ചെയ്യുന്നു. ഇതിന് പുറമേ ആയിരക്കണക്കിന് തടവു പുള്ളികൾ പീഡനത്തെയും പട്ടിണിയെയും തുടർന്ന് മരിച്ചതായും ആംനസ്റ്റിയുടെ റിപ്പോർട്ടിൽ പറയുന്നു. ജയിലുകളിൽ തടവുപുള്ളികളെ ദിവസവും ടയർ ഉപയോഗിച്ച് മർദ്ദിക്കാറുണ്ട്. വൈദ്യുതി കടത്തി വിട്ടും ലൈംഗികമായി പീഡിപ്പിച്ചുമെല്ലാം ക്രൂരമായ പീഡനമുറകളാണ് ഐഎസ് തടവു പുള്ളികൾ സിറിയൻ ജയിലിൽ നേരിടുന്നത്. ചിലരൊട് മൃഗങ്ങളെ പോലെ പെരുമാറാൻ ആവശ്യപ്പെടുകയും മറ്റൊരു തടവു പുള്ളിയെ കൊണ്ട് മർദ്ദിപ്പിക്കുകയും കൊല്ലിക്കുകയും ചെയ്യും.
പാരിസ് മാച്ച് മാഗസീനിന് ആസാദ് നൽകിയ അഭിമുഖത്തിൽ സിറിയ ഇപ്പോൾ സർക്കാരിന്റെ പൂർണ നിയന്ത്രണത്തിലാണെന്ന് വ്യക്തമാക്കി. ഇക്കഴിഞ്ഞ മാർച്ചിൽ അമേരിക്കയുടെ സഹായത്തോടെ ഐഎസ് തീവ്രവാദികളെ തുരത്തിയ സിറിയൻ ഡെമോക്രാറ്റിക് ഫോഴ്സിന് കീഴിൽ നിലവിൽ 10,000 പട്ടാളക്കാരാണ് ഉള്ളത്. ഇതിൽ 2000 പേരും വിദേശികളാണ്. കഴിഞ്ഞ കുറച്ച് ആഴ്ചകളായി സിറിയൻ സർക്കാർ ഖുർധികൾ കൈയടക്കി വച്ചിരുന്ന പ്രദേശത്തേക്ക് നീങ്ങിയിട്ടുണ്ട്. സിറിയൻ സ്റ്റേറ്റിനു കീഴിലുള്ള പ്രദേശങ്ങളിലുള്ള എല്ലാ തീവ്രവാദികളേയും സിറിയൻ നിയമത്തിന് വിധേയരാക്കുമെന്നും ഫ്രഞ്ച് മാഗസീന് നൽകിയ അഭിമുഖത്തിൽ ആസാദ് പറഞ്ഞു.
സിറിയയിലെ ജയിലുകളിലായി 12ഓളം ബ്രിട്ടീഷ് ജിഹാദികിളാണ് ഉള്ളത്. അതന് പുറമേ ഡസൻ കണക്കിന് സ്ത്രീകളും കുട്ടികളും വെവ്വേറെ ക്യാംപുകളിൽ കഴിയുന്നുണ്ട്. ഇസ്ലാം മതത്തിലേക്ക് പരിവർത്തനം ചെയ്തവരാണ് ഇവരിൽ കൂടുതലും. പലരും കൗമാരക്കാരായിരിക്കുമ്പോൾ തന്നെ ഐഎസിൽ ചേർന്നവരാണ്. കൗമാരക്കാരും വിദ്യാസമ്പന്നരുമെല്ലാം ഇക്കൂട്ടത്തിൽ പെടുന്നു. ഇറാഖിലും നിരവധി ഐഎസ് തീവ്രവാദികളെയാണ് വിചാരണ കൂടാതെ തൂക്കിക്കൊന്നത് ഇതിൽ ഭൂീരിപക്ഷവും വിദേശികളാണ്. മിക്ക യൂറോപ്യൻ രാജ്യങ്ങളും തങ്ങളുടെ രാജ്യത്ത് നിന്നും ഐഎസിൽ ചേരാൻ ഓടിപ്പോയ പൗരന്മാരെ തിരികെ കൊണ്ടു വരുന്നത് നിരസിച്ചു. നിരവധി ഫ്രഞ്ച് ഐസ് തടവുകാർ വിചാരണയ്ക്ക് ശേഷം ഇറാക്കിൽ തൂക്കിലേറ്റപ്പെട്ടു. കഴിഞ്ഞ മാസമാണ് അമേരിക്കൻ പട്ടാളം വടക്ക് പടിഞ്ഞാറൻ സിറിയയിൽ നടത്തിയ കമാൻഡോ ഓപ്പറേഷനിൽ ഐഎസ് തലവനായ അബൂബക്കർ അൽ ബാഗ്ദാദിയെ കൊലപ്പെടുത്തിയത്.
2016-ലാണ് നിമിഷ എന്ന ഫാത്തിമയും ഭർത്താവ് ഇസയും ശ്രീലങ്ക വഴി അഫ്ഗാനിലേക്ക് കടന്നത്. കാസർകോട് പൊയിനാച്ചി സെഞ്ചുറി ഡെന്റൽ കോളേജിൽ അവസാനവർഷ ബി.ഡി.എസ്. വിദ്യാർത്ഥിനിയായിരിക്കെയാണ് ഫാത്തിമ എന്ന പേര് സ്വീകരിച്ച് നിമിഷ അമ്മ ബിന്ദുവിനെയും കുടുംബത്തേയും ഉപേക്ഷിച്ച് കടൽ കടക്കുന്നത്. അന്ന് നിമിഷയുടെ ഭർത്താവായി മാറിയത് പാലക്കാട് സ്വദേശിനി ്രേഗസിയുടെ മകനായ ഈസയും. നദ്വത്തുൽ മുജാഹിദീന്റെ സജീവപ്രവർത്തകരായ ആയിശ, മറിയ എന്നിവർ വഴി പരിചയപ്പെട്ട ബെക്സൻ വിൻസെന്റ് എന്ന ഗ്രേസിയുടെ മകനാണ് ഈസ എന്ന് പേര് സ്വീകരിച്ച് ഇസ്ലാമിലേക്ക് മതം മാറുന്നത്. ഈ ഈസയാണ് നിമിഷ ഫാത്തിമ പരിചയപ്പെടുന്നതും വിവാഹം കഴിക്കുന്നതും. നിമിഷ ഫാത്തിമയാകുന്നത് അമ്മയായ ബിന്ദുവും കുടുംബവും അറിയാതിരിക്കുന്നത് പോലെസ് ബെക്സൻ വിൻസെന്റ് എന്ന ഈസ മതം മാറിയത് അമ്മയായ ഗ്രേസി അറിഞ്ഞിരുന്നില്ല. സമാനദുഃഖിതരുടെ ഈ കൂട്ടായ്മ പിന്നീട് ഇവരുടെ മോചനത്തിനും വാർത്തകൾക്കും വേണ്ടി കാത്തിരിക്കുകയായിരുന്നു.
മൂന്നു ദിവസം മുൻപാണ് കീഴടങ്ങിയ ആളുകളുടെ വിവരം ഇന്ത്യയിലേക്ക് എത്തുന്നത്. എൻഐഎ സംഘമാണ് കീഴടങ്ങിയവരുടെ ഫോട്ടോ കാണിച്ചത്. അതിൽ എന്റെ കൊച്ചു മകൾ ഉമ്മക്കുൽസുവുണ്ട്. മകളുടെ ഭർത്താവ് ഈസയുണ്ട്. ഇവരുടെ ചിത്രം വളരെ വ്യക്തമാണ്. കുട്ടിയുടെ ചിത്രം എന്റെ കൈവശമുണ്ടായിരുന്നു. അതുകൊണ്ട് എൻഐഎയ്ക്ക് മുൻപിൽ എനിക്ക് തിരിച്ചറിയാൻ വിഷമം വന്നില്ല. ബുർഖ ധാരികളായ യുവതികളുടെ കൂട്ടത്തിൽ എന്റെ മകളുണ്ട്. കൊച്ചു മകളും മരുമകനും ഉള്ളതിനാൽ മകളും അവിടെ സുരക്ഷിത തന്നെ. അവർ ഡൽഹിയിലെത്തി എന്നും തിരുവനന്തപുരത്ത് എത്തി എന്നുമുള്ള വാർത്തകൾ നിങ്ങൾക്ക് താമസിയാതെ കേൾക്കാം. മൂന്നു വർഷമായി ഓരോ വാർത്തകൾക്കും ഞാൻ ചെവിയോർക്കുകയായിരുന്നു. നിശബ്ദമായ പോരാട്ടമായിരുന്നു. എനിക്ക് ഒപ്പമുണ്ടായിരുന്നത് മാധ്യമങ്ങളും എൻഐഎയും മാത്രമാണ്. എല്ലാ വിവരങ്ങളും എനിക്ക് കേന്ദ്ര സർക്കാരിൽ നിന്നുമാണ് ലഭിച്ചത്. എൻഐഎയും ലഭ്യമായ എല്ലാ വിവരങ്ങളും എനിക്ക് നൽകുകയും ചെയ്തു. എനിക്ക് അറിയാവുന്ന തെളിവുകൾ വെച്ച് ഇത് ഈസ, ഇതുകൊച്ചു മകൾ എന്ന് ഞാനാണ് ഐഡന്റിഫൈ ചെയ്തത്. ഇതാണ് എൻഐഎ ശരിവെച്ചത്. ഇവരെ തിരികെ എത്തിക്കുന്ന പ്രോസസ് നടന്നുകൊണ്ടിരിക്കുന്നു എന്നാണ് എൻഐഎ അറിയിച്ചത്. എനിക്കും ഇത് മാത്രമേ അറിയൂ. അവർ വന്നാൽ എല്ലാവരെയും ഞാൻ വിളിക്കും-ബിന്ദു പറയുന്നു.
ആറ്റുകാൽ സ്വദേശിനി നിമിഷ, ഇസ്ലാം മതത്തിലേക്കു മാറിയത്. സെക്രട്ടേറിയറ്റിനു പിന്നിലുള്ള ഊറ്റുകുഴിയിലെ സലഫി സെന്ററിൽ വച്ചാണെന്ന് പൊലീസിന്റെ സ്ഥിരീകരിച്ചിരുന്നു. കാസർകോട് പൊയിനാച്ചി സെഞ്ചുറി ഡെന്റൽ കോളേജ് അവസാനവർഷ വിദ്യാർത്ഥിനിയായിരിക്കെ, 2013 സപ്തംബറിലാണ് നിമിഷ മതപരിവർത്തനം നടത്തി ഫാത്തിമ എന്ന പേരു സ്വീകരിച്ചത്. അന്നത്തെ കാസർകോട് ജില്ലാ പൊലീസ് സൂപ്രണ്ട് അന്നത്തെ സംസ്ഥാന പൊലീസ് മേധാവി ടി.പി.സെൻകുമാറിനു സമർപ്പിച്ച റിപ്പോർട്ടിൽ പെൺകുട്ടിയുടെ ജീവിതരീതിയിലുണ്ടായ മാറ്റത്തെക്കുറിച്ചും പറയുന്നുണ്ട്. കാസർകോട് പൊയിനാച്ചി സെഞ്ചുറി ഡെന്റൽ കോളേജിലെ ഒരു സഹപാഠിയുമായി നിമിഷ അടുപ്പത്തിലായി. ഇയാൾ കേരള നദ്വത്തുൽ മുജാഹിദീനിലെ സജീവ അംഗമായിരുന്നു. ഇയാളുമായുള്ള അടുപ്പം നിമിഷയെ കടുത്ത മതവിശ്വാസിയാക്കിയതായി റിപ്പോർട്ടിൽ പറയുന്നു.
പിന്നീട് നിമിഷ ഫാത്തിമ നദ്വത്തുൽ മുജാഹിദീന്റെ യോഗങ്ങളിലും ക്ലാസുകളിലും സ്ഥിരമായി പങ്കെടുത്തിരുന്നു. പഠിച്ചിരുന്ന കോേളജിലെ സീനിയർ വിദ്യാർത്ഥികളും നദ്വത്തുൽ മുജാഹിദീന്റെ സജീവപ്രവർത്തകരുമായ ആയിശ, മറിയ എന്നിവർ വഴിയാണ് ബെക്സൻ വിൻസെന്റ് എന്ന ഈസയെ നിമിഷ ഫാത്തിമ പരിചയപ്പെടുന്നതും വിവാഹംകഴിക്കുന്നതും. ബന്ധുക്കൾ നൽകിയ ഹേബിയസ് കോർപ്പസ് ഹർജിയെ തുടർന്ന് കോടതിയിൽ ഹാജരായപ്പോൾ, നിമിഷ ഫാത്തിമ ബുർഖ ധരിച്ചിരുന്നുവെന്ന് അമ്മ ബിന്ദു വെളിപ്പെടുത്തിയിരുന്നു. പ്രായപൂർത്തിയായ പെൺകുട്ടി ഭർത്താവിനൊപ്പം പോകാൻ താത്പര്യം പറഞ്ഞപ്പോൾ കോടതി അന്ന് അതംഗീകരിക്കുകയായിരുന്നു. വെറും നാലു ദിവസത്തെ പരിചയം വച്ചാണ് അവർ വിവാഹിതരായതെന്നാണ് പെൺകുട്ടിയുടെ സുഹൃത്തുക്കൾ വീട്ടുകാർക്കു നൽകിയ സൂചന.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- കുടുംബത്തിൽ പ്രശ്നമില്ല; ഭർത്താവുമായും നല്ല അടുപ്പം; മെഡിക്കൽ കോളേജിലെ കാര്യകാരണങ്ങൾ ആർക്കും അറിയില്ല; കുത്തിവയ്ക്കാനുള്ള അനസ്തേഷ്യ എങ്ങനെ കിട്ടിയെന്ന് പോലും ആരും അന്വേഷിക്കില്ല; ഡോ അഭിരാമി ഇനി നീറുന്ന ഓർമ്മ മാത്രം; കുടുംബത്തിന് പരാതിയില്ലാത്തത് പൊലീസിന് ആശ്വാസം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്