മുണ്ടക്കൈ പുഞ്ചിരിപ്പാടത്തെ ഉരുൾപൊട്ടലിൽ ചാലിയാറിൽ ജലനിരപ്പ് ഉയർന്നു തുടങ്ങി; നിലമ്പൂർ, അരീക്കോട്, വാഴക്കാട് പ്രദേശങ്ങളിൽ വെള്ളപ്പൊക്ക ഭീതിയിൽ; ചാലിയാറിന് കുറുകെ കനോലി പ്ലോട്ട് ടൂറിസം കേന്ദ്രത്തിനകത്തെ തൂക്ക് പാലം പൂർണ്ണമായും തകർന്നു; കഴിഞ്ഞ പ്രളയകാലത്തെ ജലനിരപ്പിനോളം വെള്ളമെത്താൻ ഇനി രണ്ടര മീറ്റർ കൂടി ഉയർന്നാൽ മതി; നിലമ്പൂരിൽ ആശങ്ക ശക്തം
മറുനാടൻ മലയാളി ബ്യൂറോ
മലപ്പുറം: വയനാട് മേപ്പാടി പുഞ്ചിരിപ്പാടത്തുണ്ടായ ഉരുൾപൊട്ടലിനെ തുർന്ന് ചാലിയാർ പുഴയിൽ ജലനിരപ്പ് ഉയർന്നു തുടങ്ങി. മഞ്ഞ നിറത്തിൽ കലങ്ങിയ വെള്ളമാണ് ഇപ്പോൾ പുഴയിലൂടെ ശക്തമായി ഒഴുകിക്കൊണ്ടിരിക്കുന്നത്. എന്നാൽ കഴിഞ്ഞ രണ്ട് വർഷങ്ങളിലെ പ്രളയകാലത്ത് അടയാളപ്പെടുത്തിയ ജലനിരപ്പിനോളം വെള്ളമെത്തിയിട്ടില്ല എന്നത് അശ്വാസകരമാണ്. എങ്കിലും മുൻകരുതലെന്നോണം മലപ്പുറം കോഴിക്കോട് ജില്ലകിൾ ചാലിയാറിന് ഇരുകരകളിലുമായി താമസിക്കുന്നവരെ ഇപ്പോൾ തന്നെ മാറ്റിപ്പാർപ്പിച്ചു തുടങ്ങിയിട്ടുണ്ട്.
ചാലിയാറിൽ നിന്നും കോഴിക്കോട് നിലമ്പൂർ ഗൂഡല്ലൂർ സംസ്ഥാന പാതയിൽ വാഴക്കാട് വാലില്ലാപ്പുഴയിൽ വെള്ളം കയറിയതിനെ തുടർന്ന് ഇതുവഴിയുള്ള ഗതാഗതം പൂർണ്ണമായും നിലച്ചു. വാഴക്കാട് പഞ്ചായത്തിലെ താഴന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായിട്ടുണ്ട്. ഗ്രാമീണ റോഡുകൾ പലതും ഗതാഗാത യോഗ്യമല്ലാതായി. വാഴക്കാട് നൂഞ്ഞിക്കര, വാഴക്കാട് ചെറവായൂർ തുടങ്ങിയ റോഡുകളിലെല്ലാം വെള്ളം കറിയ ഗ്രാമങ്ങൾ ഒറ്റപ്പെട്ട അവസ്ഥയിലാണ്. ഇന്ന് രാവിലെ മുതൽ 12 മണിവരെ ഈ പ്രദേശങ്ങളിൽ മഴക്ക് ശമനമുണ്ടായിരുന്നെങ്കിലും 12 മണിക്ക് ശേഷം കനത്ത മഴ പെയ്തുകൊണ്ടിരിക്കുകയാണ്.
നിലമ്പൂരിൽ കനോലി പ്ലോട്ട് ടൂറിസം കേന്ദ്രത്തിനകത്ത് ചാലിയാറിന് കുറുകെ നിർമ്മിച്ച തൂക്ക് പാലം പൂർണ്ണമായും തകർന്നു. കഴിഞ്ഞ പ്രളയ കാലത്തും ഈ പാലം തകർന്നിരുന്നു. പിന്നീട് പുനർനിർമ്മിത്ത പാലമാണ് ഇന്ന് വീണ്ടും തകർന്നത്. പോത്തുകല്ല്, മുണ്ടോരി, ഭാഗങ്ങളിൽ നിന്ന് കൂടുതൽ ആളുകളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്കും സുരക്ഷിത സ്ഥാനങ്ങളിലേക്കും മാറ്റിയിട്ടുണ്ട്. നിലമ്പൂർ മുണ്ടേരി ഫാമിന് അകത്തുള്ള വാണിയം പുഴ ആദിവാസി ഊരിലെ മൂന്നു വീടുകൾ ഇന്നലെ പുഴകരകവിഞ്ഞതിനെ തുടർന്ന് ഭാഗികമായി തകർന്നിരുന്നു.മാതി, ചെമ്പൻ, മോഹനൻ എന്നിവരുടെ വീടുകളാണ് തകർന്നത്.
മാതിയുടെ വീടിന്റെ ഒരു ഭാഗവും ചെമ്പന്റെ വീടിന്റെ തറയുടെ അടി ഭാഗവും മോഹനന്റെ വീടിന് മുകളിൽ മരം വീണുമാണ് തകർന്നത്.കഴിഞ്ഞ പ്രളയത്തിൽ ഊരുമായി ബന്ധിക്കുന്ന പാലം തകർന്നിരുന്നു. പിന്നീട് മലപ്പുറം ജില്ലാ കലക്റ്റർ തത്കാലിക തൂക്ക് പാലം നിർമ്മിച്ചിരുന്നു. എന്നാൽ ആ പാലവും ഇന്നലെയുണ്ടായ മല വെള്ള പാച്ചിലിൽ തകർന്നടിഞ്ഞു. ഇപ്പോൾ കാട്ടിനുള്ളിൽ തികച്ചും ഒറ്റപെട്ട അവസ്ഥയിലാണ് ഊരുകൾ. താത്കാലിക ഭക്ഷണ കിറ്റ് ഇന്നലെ ഐറ്റിഡിപി നൽകിയിട്ടുണ്ട്. ഇവരെയും ഇന്ന് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. ഇന്നലെ രാത്രിയിൽ നിലമ്പൂർ ജനതപ്പടിയിൽ വെള്ളം കയറിയിരുന്നങ്കിലും രാവിലെ വെള്ളക്കെ്ട്ട് മാറിയിരുന്നു. എന്നാൽ ഇപ്പോൾ വയാനട് മേപ്പാടി ഭാഗങ്ങളിലുണ്ടായ ഉരുൾപൊട്ടലിനെ തുടർന്ന് പുഴയിൽ നിന്ന് ഈ പ്രദേശങ്ങളിലേക്ക് വെള്ളം വീണ്ടും കയറിത്തുടങ്ങിയിട്ടുണ്ട്. നിലമ്പൂരിൽ മാത്രം ഇതുവരെ 102 കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി പാർപ്പിച്ചു.
കൂടുതൽ കുടുംബങ്ങളെ ക്യാമ്പുകളിലേക്കും ബന്ധുവീടുകളിലേക്കും മാറ്റിപ്പാർപ്പിച്ചു കൊണ്ടിരിക്കുകയാണ്.നിലവിൽ വിവിധ പഞ്ചായത്തുകളിലുള്ള ക്യാമ്പുകളിൽ 397 പേരാണുള്ളത്. ഇതിൽ 117 പുരുഷന്മാരും 149 സ്ത്രീകളും 131 കുട്ടികളുമാണുള്ളത്. കരുളായി പുള്ളിയിൽ ജി.യു.പി. സ്കൂൾ, എടക്കര ജി.എച്ച്.എസ്. സ്കൂൾ, പോത്തുകല്ല് ഭൂദാനം എ.എൽ.പി. സ്കൂൾ പൂപ്പാടം ജി.എൽ.പി. സ്കൂൾ, മൂത്തേടം ഉച്ചക്കുളം കോളനിയിലെ ട്രൈബൽ എൽ.പി. സ്കൂൾ എന്നിവിടങ്ങളിലാണ് ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്നത്. ചാലിയാർ പഞ്ചായത്തിലെ അകമ്പാടത്ത് ഒരു ക്യാമ്പ് വ്യാഴാഴ്ച തുറന്നിരുന്നു. ഒരു കുടുംബത്തിലെ നാലംഗങ്ങളാണ് അവിടെ വന്നിരുന്നത്. പിന്നീട് ഇവർ ബന്ധുവീട്ടിലേക്ക് പോയതോടെ അകമ്പാടത്തെ ക്യാമ്പ് താത്കാലികമായി അവസാനിപ്പിച്ചു. 2019-ൽ കവളപ്പാറ ദുരന്തത്തെത്തുടർന്ന് പ്രവർത്തനം തുടങ്ങി പിന്നീട് പോത്തുകല്ല് ടൗണിലേക്ക് മാറ്റിയ ഒരു ക്യാമ്പ് ഇപ്പോഴും പ്രവർത്തിക്കുന്നുണ്ട്.
ഇവിടെ 20 കുടുംബങ്ങിലായി 60-ഓളം പേരാണുള്ളത്. താലൂക്ക് പരിധിയിലെ കരുളായി, എടക്കര, വഴിക്കടവ് കേരള എസ്റ്റേറ്റ് എന്നീ വില്ലേജുകളിലെ 25-ഓളം വീടുകൾ ഭാഗികമായി തകർന്നു. നിലമ്പൂർ ടൗണിൽ വൈദ്യുതിബന്ധം ഭാഗിഗമായി മാത്രമേ ഇപ്പോഴും പുനർസ്ഥാപിച്ചിട്ടൊള്ളൂ. പോത്തുകല്ല് പഞ്ചായത്തിൽ വെളുമ്പിയംപാടത്തും ദുരിതാശ്വാസക്യാമ്പ് തുറന്നു. പൂളപ്പാടം ജി.എൽ.പി.സ്കൂളിലും ഭൂദാനം എ.എൽ.പി. സ്കൂളിലും ബുധനാഴ്ചതന്നെ ക്യാമ്പുകൾ പ്രവർത്തനമാരംഭിച്ചിരുന്നു.പൂളപ്പാടം ക്യാമ്പിൽ പത്ത് കുടുംബങ്ങളിൽ നിന്നായി 40 പേരുണ്ട്. മലാംകുണ്ട് പട്ടികവർഗ കോളനിയിൽനിന്നുള്ള നാല് കുടുംബങ്ങളും വാളംകൊല്ലിയിൽനിന്നുള്ള ജനറൽ വിഭാഗത്തിലെ ആറ് കുടുംബങ്ങളുമാണ് ഇപ്പോൾ ക്യാമ്പിലുള്ളത്. ഭൂദാനം എ.എൽ.പി. സ്കൂളിലെ ക്യാമ്പിൽ അഞ്ച് കുടുംബങ്ങളാണുള്ളത്. എരുമമുണ്ട നിർമല ഹയർസെക്കൻഡറി സ്കൂളിലും ക്യാമ്പ് തുറന്നു. പ്ലാക്കൽചോല പട്ടികവർഗ കോളനിയിലെ 19 കുടുംബങ്ങളിൽ നിന്നുള്ള 74-പേർ ഇവിടെയുണ്ട്. ക്യാമ്പുകൾക്ക് വേണ്ട സൗകര്യങ്ങൾ ലഭ്യമാക്കിയിട്ടുണ്ടെന്ന് ഡെപ്യൂട്ടി തഹസിൽദാർ ബി. മനോഹരൻ തമ്പി അറിയിച്ചു.
കനത്ത മഴയിൽ എടക്കര, വഴിക്കടവ് പ്രദേശങ്ങളിൽ വൻ നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. മൂന്ന് വീടുകൾ ഭാഗികമായി തകർന്നു. പുന്നപ്പുഴ, കാരക്കോടൻപുഴ എന്നിവിടങ്ങളിലുണ്ടായ മലവെള്ളപ്പാച്ചിലിൽ നിരവധി വീടുകളിലും മുപ്പിനി പാലത്തിലും എടക്കര ഗവ. ഹയർ സെക്കൻഡറി സ്കൂളിലും വെള്ളം കയറി.കാരക്കോട്, മുക്കം, ഇല്ലിക്കാട് കോളനിയിലുള്ള 34 കുടുംബങ്ങളെ എടക്കര ഗവ. ഹൈസ്കൂളിലെ താത്കാലിക ക്യാമ്പിലേക്ക് മാറ്റി. പാലത്തിന് മുകളിൽ വെള്ളം കയറിയതോടെ മുപ്പിനി, വരക്കോട് ഭാഗങ്ങളിലേക്കുള്ള ഗതാഗതം തടസപ്പെട്ടു. ഇരുപതോളം വൈദ്യുതിത്തൂണുകളും തകർന്നു.ഉൾവനത്തിലുണ്ടായ ശക്തമായ മഴയിൽ കരിമ്പുഴയിൽ ജലനിരപ്പുയർന്നതിനെത്തുടർന്ന് നെടുങ്കയം കോളനിവാസികളെ മാറ്റിപ്പാർപ്പിച്ചു. ബുധനാഴ്ച രാത്രി 11-ഓടെയാണ് പുള്ളിയിൽ ഗവ.യു.പി. സ്കൂളിൽ ദുരിതാശ്വാസക്യാമ്പ് തുറന്ന് കോളനിവാസികളെ മാറ്റിയത്. വനത്തിനുള്ളിലെ നെടുങ്കയത്ത് 104 കുടുംബങ്ങളിലായി നാനൂറോളം പേരാണുള്ളത്.
ഇതിൽ 43 കുടുംബങ്ങളിലെ 48 പുരുഷന്മാരും, 64 സ്ത്രീകളും, 41 കുട്ടികളുമുൾപ്പെടെ 153 പേരാണ് ദുരിതാശ്വാസ ക്യാമ്പിലുള്ളത്. ബാക്കിയുള്ളവർ കോവിഡ് ഭയംമൂലം ക്യാമ്പിലേക്ക് വരാതെ വനത്തിനകത്തെ ശങ്കരങ്കോട്ടേക്ക് മാറി. കോവിഡ്-19 സാഹചര്യത്തിൽ നാല് വിഭാഗങ്ങളായി ക്യാമ്പുകൾ തിരിച്ചിട്ടുണ്ട്. അറുപത് വയസ്സിന് മുകളിലുള്ളവർക്കും ക്വാറന്റീനിൽ കഴിയുന്നവർക്കും കോവിഡ് സംശയിക്കുന്നവർക്കും മറ്റ് സാധാരണക്കാർക്കും പ്രത്യേകം സൗകര്യമുണ്ട്. എല്ലാ ക്യാമ്പുകളിലും ആരോഗ്യവകുപ്പിന്റെ സേവനം ലഭിക്കും. നിലമ്പൂർ എംഎൽഎ പിവി അൻവർ, രാജ്യസഭ അംഗം പിവി അബ്ദുൽ വഹാബ് എന്നിവർ വിവിധ ക്യാമ്പുകളിൽ സന്ദർശനം നടത്തി ജനങ്ങൾക്ക് ആവശ്യാമയ സൗകര്യങ്ങൾ ഏർപ്പെടുത്തി നൽകുന്നുണ്ട്.
രക്ഷാപ്രവർത്തനത്തിനായി ജില്ല ഭരണകൂടത്തിന്റെ നേതൃത്വത്തിൽ പൊന്നാനിയിൽ നിന്നെത്തിച്ച ബോട്ടുകൾ പ്രവർത്തനമാരംഭിച്ചു. മത്സ്യത്തൊഴിലാളികളും നിലമ്പൂർ മേഖലയിൽ അടിയന്തിര സാഹചര്യങ്ങൾ നേരിടാൻ തയ്യാറായി എത്തിയിട്ടുണ്ട്.
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം; വ്യോമാക്രമണം ജോ ബൈഡന്റെ മുന്നറിയിപ്പിനെ വകവയ്ക്കാതെ; അടച്ചിട്ട വിമാനത്താവളങ്ങൾ തുറന്ന് ഇറാൻ
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- പ്രണയാഭ്യർത്ഥന നിരന്തരം നിരസിച്ചു; കോൺഗ്രസ് നേതാവിന്റെ മകളെ ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി; സഹപാഠി അറസ്റ്റിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്