പരീക്ഷയ്ക്ക് തൊട്ട് മുമ്പുള്ള മാർച്ചിന് വരാൻ പറ്റില്ലെന്ന് വേദനയോടെ സ്റ്റാറ്റസ് ഇട്ടപ്പോൾ കണ്ണിലെ കരടായി; എക്സാം എഴുതാൻ അനുവദിക്കില്ലെന്ന് ഭീഷണിപ്പെടുത്തിയത് ചെയർമാൻ; ഫ്രീഡം പരേഡിനിടെ തളർന്ന് വീണിട്ടും ഒരിറ്റ് വെള്ളം പോലും നൽകിയില്ല; ക്യാന്റീനിൽ ഒന്നാം വർഷക്കാരെ പ്രവേശിപ്പിക്കാറുമില്ല; അഖിലിനെ കുത്തിയ നസീം മുമ്പ് ഒളിവിൽ കഴിഞ്ഞത് കോളേജിൽ; മുഖം മറയ്ക്കാതെ സത്യംവെളിപ്പെടുത്തി നിഖില; യൂണിവേഴ്സിറ്റി കോളേജിലെ ക്രൂരതകൾ ആത്മഹത്യാ മുനമ്പ് വരെ എത്തിച്ച 'ഇര' തുറന്നു പറയുമ്പോൾ

മറുനാടൻ ഡെസ്ക്
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജ് പ്രിൻസിപ്പാളിനും എസ്എഫ്ഐക്കുമെതിരെ നിർണായക വെളിപ്പെടുത്തലുമായി മുൻവിദ്യാർത്ഥിനി രംഗത്ത്. പ്രിൻസിപ്പാൾ എസ്എഫ്ഐയുടെ കയ്യിലെ പാവയാണെന്ന് നേരത്തെ ആത്മഹത്യക്ക് ശ്രമിച്ച നിഖില പറഞ്ഞു.അഖിലിനെ എസ് എഫ് ഐ നേതാക്കൾ കുത്തി പരിക്കേൽപ്പിച്ചതോടെയാണ് മുഖം പോലും പുറത്തു കാട്ടി പെൺകുട്ടി രംഗത്ത് വരുന്നത്. തന്റെ അവസ്ഥ ഇനിയാർക്കും ഉണ്ടാകരുതെന്ന പ്രതീക്ഷയുമായാണ് നിഖില തന്റെ പേരും മറ്റും ചർച്ചയാക്കാൻ തയ്യാറാകുന്നത്. ഏഷ്യാനെറ്റ് ന്യൂസിലാണ് നിഖില തനിക്ക് പറ്റിയതെന്തെന്ന് വിശദീകരിക്കുന്നത്.
കോളേജിൽ എസ്എഫ്ഐക്ക് എല്ലാ ഒത്താശയും ചെയ്തുകൊടുക്കുന്നത് പ്രിൻസിപ്പാളാണ്. അഖിലിനെ കുത്തിയ കേസിലെ പ്രതിയായ നസീം മുമ്പ് ഒളിവിൽ കഴിഞ്ഞത് കോളേജിൽ തന്നെയായിരുന്നു. പൊലീസുകാരനെ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ടാണ് നസീം കോളേജിലെ എസ്എഫ്ഐ യൂണിറ്റ് മുറിയിൽ ഒളിവിൽ കഴിഞ്ഞത്. ഒന്നാം വർഷ വിദ്യാർത്ഥികളെ കോളേജ് കാന്റീനിൽ പ്രവേശിക്കാൻ എസ്എഫ്ഐ പ്രവർത്തകർ അനുവദിക്കില്ല. അതിനെ ചോദ്യം ചെയ്താൽ പഠിക്കാൻ അനുവദിക്കില്ലെന്ന് ഭീഷണിപ്പെടുത്തും. എല്ലാവരും എസ്എഫ്ഐയിൽ ചേർന്നേ പറ്റൂ എന്നാണ് അവരുടെ നിലപാട്. എതിർത്തു നിന്ന പലരെയും കോളേജിൽ നിന്ന് പറഞ്ഞുവിട്ടിട്ടുണ്ട് എന്ന് പറഞ്ഞാണ് ഭീഷണിപ്പെടുത്തിയിരുന്നതെന്നും നിഖില പറഞ്ഞു. യൂണിവേഴ്സിറ്റി കോളേജിലെ കാടത്തവും ക്രൂരതയുമാണ് അഖില തുറന്നു പറയുന്നത്.
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ ആത്മഹത്യക്കു ശ്രമിച്ച ബിരുദ ഒന്നാം വർഷ വിദ്യാർത്ഥിയായിരുന്നു നിഖില. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച അഖില ടിസി വാങ്ങി പോയിരുന്നു. കേസുമായി മുന്നോട്ടുപോകാൻ താത്പര്യമില്ലെന്നും പഠിക്കാനാണ് താത്പര്യമെന്നുമാണ് കുട്ടി പറഞ്ഞത്. ഒരുപാട് ആഗ്രഹിച്ചാണ് പഠിക്കാൻ വന്നതാണ് താനെന്നും പഠിക്കാനുള്ള അന്തരീക്ഷം കോളേജിൽ ഇല്ലെന്നും ചില യൂണിയൻ നേതാക്കൾ പ്രശ്നക്കാരാണെന്നും കുട്ടി പറഞ്ഞു. തന്റെ ആത്മഹത്യ കുറിപ്പിൽ പറഞ്ഞ കാര്യങ്ങൾ സത്യമാണെന്നും നിർബന്ധിച്ചു പരുപാടികളിൽ പങ്കെടുപ്പിച്ചുവെന്നും വിദ്യാർത്ഥിനി പറഞ്ഞു. പരാതി പിൻവലിക്കാൻ ആരുടെയും സമർദ്ദമുണ്ടായിട്ടില്ലെന്നും വിദ്യാർത്ഥിനി പറഞ്ഞിരുന്നു. അപ്പോഴൊന്നും പേരും മറ്റും വിവരങ്ങളും പുറത്തു വരരുതെന്ന് അഖിലയും കുടുംബവും ആഗ്രഹിച്ചിരുന്നു. എന്നാൽ അഖിലിന് കുത്തേറ്റതോടെ പരസ്യ വിമർശനവുമായി അഖില രംഗത്ത് വരികയായിരുന്നു.
യൂണിവേഴ്സിറ്റി കോളേജിൽ ഒന്നാം വർഷ കെമിസ്ട്രി വിദ്യാർത്ഥിനിയായിരിക്കെയാണ് അഖില ഞരമ്പ് മുറിച്ച് ആത്മഹത്യ ചെയ്യാൻ ശ്രമിച്ചത്. പെൺകുട്ടിയെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. അതിനിടയിലാണ് കോളേജ് ക്യംപസിനകത്ത് രക്തം വാർന്നു കിടക്കുന്ന നിലയിൽ പെൺകുട്ടിയെ കണ്ടെത്തിയത്. തിരുവനന്തപുരം ആലംകോട് സ്വദേശിനിയാണ് പെൺകുട്ടി. ഇത് ഏറെ ചർച്ചയാവുകയും ചെയ്തു. എസ് എഫ് ഐയും യൂണിവേഴ്സിറ്റിയിലെ നേതാക്കളുമായിരുന്നു പ്രതിസ്ഥാനത്ത്. ആത്മഹത്യാ കുറിപ്പും ചർച്ചായായി. എസ്എഫ്ഐക്കും കോളേജ് പ്രിൻസിപ്പലിനുമെതിരെ ഗുരുതര ആരോപണങ്ങളാണ് കുറിപ്പിൽ ഉണ്ടായിരുന്നത്. എസ്എഫ്ഐ സെക്രട്ടേറിയറ്റ് മാർച്ചിന് നിർബന്ധിച്ച് കൊണ്ടുപോയി. കരഞ്ഞുപറഞ്ഞിട്ടും ക്ലാസിലിരിക്കാൻ അനുവദിച്ചില്ലെന്നും ആത്മഹത്യാക്കുറിപ്പിൽ പറയുന്നു. എന്നിട്ടും സമ്മർദ്ദത്തിലൂടെ കുട്ടിയെ കേസിൽ നിന്ന് പിന്തിരിപ്പിച്ച് എസ് എഫ് ഐക്കാരെ രക്ഷിച്ചു. ഇതേ എസ് എഫ് ഐക്കാരാണ് അഖിലിനെ കുത്തിമലർത്തിയത്. ഇതോടെയാണ് മുഖം പുറത്തു കാട്ടി സത്യം നിഖില വിളിച്ചു പറയുന്നത്.
അവിടെ വരുന്നവരെല്ലാം എസ് എഫ് ഐയ്ക്കാരാണ്. കോളേജ് തുടങ്ങുമ്പോൾ ഫസ്റ്റ് ഇയർ ബാച്ചിലെ സ്റ്റുഡന്റിനെ കാണാൻ എസ് എഫ് ഐ നേതാക്കളും യൂണിയൻ ഭാരവാഹികളും എത്തും. അതിന് ശേഷം പറയുന്നതു പോലെ കേട്ട് നിൽക്കണമെന്ന് പറയും. എസ് എഫ് ഐ എതിർത്താൽ എക്സാം എഴുതാൻ അനുവദിക്കില്ലെന്ന് പറയും. എല്ലാവരും എല്ലാ ജാഥയ്ക്കും പോകണം. ആദ്യമൊക്കെ പോയി. നിരന്തരമായപ്പോൾ എതിർത്തു. ഒരു ദിവസം ഫസ്റ്റ് സെം എക്സാമിന്റെ തലേദിവസം പരിപാടിക്ക് പെൺകുട്ടികൾ എത്തണം എന്ന് വാട്സാപ്പ് ഗ്രൂപ്പിലെ സന്ദേശം കണ്ടു. ഇതിനോട് പ്രതികരിച്ചു. വാട്സാപ്പിൽ സ്റ്റാറ്റസ് ഇട്ടു. ഇതോടെ കണ്ണിലെ കരടായി. പരീക്ഷയ്ക്ക് തൊട്ട് മുമ്പ് ചെയർമാൻ വിളിച്ചു കാര്യങ്ങൾ ചോദിച്ചു. എതിർത്താൽ ഒറ്റപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി.
അതിന് ശേഷം എല്ലാ പരിപാടിക്കും ഞാൻ പോകണമെന്ന് അവർ വാശി പിടിച്ചു. ഞാൻ ചെല്ലുന്നുണ്ടോ എന്ന് നോക്കാൻ പ്രത്യേക സംവിധാനം ഏർപ്പെടുത്തി. ഫ്രീഡം പരേഡിൽ പോയി തലകറങ്ങി വീണപ്പോൾ വെള്ളം പോലും തന്നില്ല. വാലന്റൈൻ ദിനം മൂന്നര മണിക്ക് പതിവ് പോലെ വീട്ടിലേക്ക് പോകാൻ ഗേറ്റിലെത്തിയപ്പോൾ രണ്ട് ചേട്ടന്മാർ തടഞ്ഞു. എന്നാൽ യൂണിയനുമായി അടുപ്പമുള്ള പെൺകുട്ടികളെ പുറത്തേക്ക് വിടുകയും ചെയ്തു. അവർക്കൊപ്പം നിൽക്കുന്നവർക്ക് മാത്രം ജനാധിപത്യം. സോഷ്യൽസവും ജനാധിപത്യവും അവർക്ക് മാത്രം. ഇതിനെതിരെയാണ് താൻ പ്രതികരിച്ചതെന്ന് നിഖല പറയുന്നു. കോളേജ് പ്രിൻസിപ്പൽ ഇവർ പിന്തുണയാണ്-നിഖില പറയുന്നു. ഡ്രഗ്സും ആൽക്കഹോളും എല്ലാം അവിടെയുണ്ടെന്നും നിഖില വിശദീകരിക്കുന്നു.
ക്യാമ്പസിൽ കാര്യങ്ങളെല്ലാം നിയന്ത്രിക്കുന്നത് എസ്എഫ്ഐ നേതാക്കളാണ്. മദ്യവും മയക്കുമരുന്നും വരെ ക്യാമ്പസിലുണ്ട്. വിവിധ കേസിലുള്ള പ്രതികൾ ഒളിവിൽ കഴിയുന്നത് ക്യാമ്പസിന് അകത്താണെന്നും പ്രിൻസിപ്പാൾ പോലും എസ്എഫ്ഐയുടെ കയ്യിലെ പാവയാണെന്നും യൂണിവേഴിസിറ്റി കോളേജിൽ നിന്ന് പഠനമുപേക്ഷിച്ച് പോയ നിഖില പറയുന്നു. യൂണിവേഴ്സിറ്റി കോളേജ് യൂണിറ്റിന്റെ വിദ്യാർത്ഥി വിരുദ്ധ പ്രവർത്തനങ്ങൾ ആദ്യം ചർച്ചയായതും നിഖിലയുടെ ചെറുത്ത് നിൽപ്പോടെയായിരുന്നു. പഠിക്കാനുള്ള നല്ല അവസരം വേറെ കിട്ടിയിട്ടും നല്ലരീതിയിൽ പഠിക്കണം എന്ന് ആഗ്രഹിച്ചാണ് യൂണിവേഴ്സിറ്റി കോളേജ് തെരഞ്ഞെടുത്തത്. മികച്ച ലൈബ്രറി സംവിധാനം അടക്കമുള്ള കാര്യങ്ങളാണ് കോളേജിൽ ചേരുമ്പോഴുണ്ടായിരുന്ന പരിഗണന. എന്നാൽ പ്രതീക്ഷിച്ചതോ സ്വപ്നം കണ്ടതോ ആയ അനുഭവമല്ല യൂണിവേഴ്സിറ്റി കോളേജിൽ ഉണ്ടായതെന്നാണ് നിഖില പറയുന്നത്.
കാര്യങ്ങളെല്ലാം തീരുമാനിക്കുന്നത് എസ്എഫ്ഐ ആണെന്നാണ് അവർ അവകാശപ്പെട്ടിരുന്നത്. ചോദ്യം ചെയ്താൽ പരീക്ഷ എഴുതിക്കില്ലെന്നും ജീവിതം നശിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തും. സമരങ്ങൾക്കും പ്രകടനങ്ങൾക്കും നിർബന്ധിച്ച് കൊണ്ട് പോകും. സമരപരിപാടികൾക്ക് പങ്കെടുക്കുന്നു എന്ന് ഉറപ്പ് വരുത്താൻ ഡിപ്പാർട്ട്മെന്റിൽ വേറെ വിദ്യാർത്ഥികളെ ഏർപ്പാടാക്കിയിരുന്നു എന്നും നിഖില പറയുന്നു. പഠന സാഹചര്യം നഷ്ടപ്പെടുത്തുന്ന എസ്എഫ്ഐ നയങ്ങളിൽ എതിർപ്പ് അറിച്ചപ്പോൾ മാനനസികമായി ഉപദ്രവിക്കുകയും പീഡിപ്പിക്കുകയും ചെയ്തു. അദ്ധ്യാപകർ പോലും ഒപ്പം നിൽക്കാനുണ്ടായില്ല. അവരങ്ങനെയാണെന്ന പ്രതികരണമാണ് പലപ്പോഴും അദ്ധ്യാപകരിൽ നിന്ന് ഉണ്ടായത്. തിരഞ്ഞുപിടിച്ച് ഉപദ്രവം പതിവായപ്പോൾ പ്രിൻസിപ്പാളിനെ കണ്ട് കാര്യങ്ങൾ കരഞ്ഞ് പറഞ്ഞു. പക്ഷെ പ്രിൻസിപ്പാളിന്റെ പ്രതികരണം തീർത്തും നിരാശാ ജനകമാണെന്നും നിഖില പറഞ്ഞു. അങ്ങേഅറ്റം മനസ് മടുത്താണ് ജീവിതം അവസാനിപ്പിക്കാൻ പോലും തീരുമാനിച്ചത്. കൂട്ടുകാർക്കെങ്കിലും മികച്ച പഠനത്തിന് അവസരം കിട്ടട്ടെ എന്ന് മാത്രമാണ് കരുതിയത് എന്നും നിഖില പറഞ്ഞു. വിവിധ കേസുകളിൽ പ്രതിയാകുന്ന എസ്എഫ്ഐ പ്രവർത്തകർ ഒളിവിൽ കഴിയുന്നത് പോലും കോളേജിന് അകത്താണ്. രാത്രിപോലും പുറത്ത് മദ്യവും മയക്കുമരുന്നും പോലും ക്യാമ്പസിന് അകത്ത് ഉണ്ടെന്നും നിഖില പറയുന്നു.
അതിനിടെ അഖിലിന് കുത്തേറ്റ സംഭവത്തിന്റെ പശ്ചാത്തലത്തിൽ ജീവനിൽ പേടിയുണ്ടെന്ന് അഖിലിന്റെ സുഹൃത്ത് ജിതിൻ പറയുന്നു. സംഭവം നടന്ന അന്ന് തന്നെ കേസ് ഒതുക്കിത്തീർക്കാൻ എസ്എഫ്ഐ ജില്ലാ കമ്മിറ്റി ഇടപെട്ടു എന്നാണ് അഖിലിന്റെ സുഹൃത്ത് ജിതിന്റെ വെളിപ്പെടുത്തൽ. എസ്എഫ്ഐ ജില്ലാ സെക്രട്ടറി റിയാസ് വഹാബ് അടക്കം പ്രശ്നത്തിൽ ഇടപെട്ടു സംസാരിച്ചെന്നും ജിതിൻ പറഞ്ഞു. അക്രമികൾക്ക് എസ്എഫ്ഐ നേതാക്കൾ അഭയം നൽകിയെന്ന് യൂണിവേഴ്സിറ്റി കോളേജിലെ വിദ്യാർത്ഥി കൂട്ടായ്മ പ്രതിനിധിയായ ജിതിൻ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. ഇതോടെയാണ് ജതിന് ഭീഷണിയെത്തുന്നത്.
യൂണിവേഴ്സിറ്റി കോളേജിൽ സംഘർഷത്തെത്തുടർന്ന് വിദ്യാർത്ഥിക്ക് കുത്തേറ്റ സംഭവത്തിൽ എസ്എഫ്ഐക്കെതിരെ വിദ്യാർത്ഥികൾ രംഗത്തെത്തിയിരുന്നു. സംഘർഷത്തിനു പിന്നിൽ എസ്എഫ്ഐക്കാരാണെന്നും കുത്തേറ്റ വിദ്യാർത്ഥിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ പോലും അവർ സമ്മതിച്ചില്ലെന്നും വിദ്യാർത്ഥികൾ ആരോപിക്കുന്നു. കോളേജ് കാന്റീനിലിരുന്ന് പാട്ട് പാടിയ വിദ്യാർത്ഥികളെ എസ്എഫ്ഐ പ്രവർത്തകർ വന്ന് തടഞ്ഞതോടെയാണ് പ്രശ്നങ്ങൾ ആരംഭിച്ചതെന്ന് വിദ്യാർത്ഥികൾ പറയുന്നു. അവിടെയിരുന്ന് പാട്ടുപാടരുതെന്നും ക്ലാസ്സിലേക്ക് പോകണമെന്നും എസ്എഫ്ഐ പ്രവർത്തകർ നിർദ്ദേശിച്ചു. വളരെ മോശം ഭാഷയിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. തുടർന്നാണ് വാക്കേറ്റവും സംഘർഷവുമുണ്ടായത്. ഇതിനിടയിലാണ് വിദ്യാർത്ഥികളിലൊരാളെ എസ്എഫ്ഐ യൂണിറ്റ് ഓഫീസിലേക്ക് കൊണ്ടുപോയതും മർദ്ദിച്ചതും. മർദ്ദനത്തിനിടെ കത്തികൊണ്ട് കുത്തിപ്പരുക്കേൽപ്പിക്കുകയും ചെയ്തു. ഇയാളെ ആശുപത്രിയിൽ കൊണ്ടുപോകാനുള്ള ശ്രമം എസ്എഫ്ഐക്കാർ തടഞ്ഞെന്നും ഗേറ്റ് പൂട്ടിയിട്ടെന്നും വിദ്യാർത്ഥികൾ ആരോപിക്കുന്നു.
കുത്തേറ്റ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥി അഖിൽ ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്. അഖിലും എസ്എഫ്ഐ പ്രവർത്തകനാണ്. ഇതിനെത്തുടർന്നാണ് എസ്എഫ്ഐ അനുഭാവികൾ ഉൾപ്പടെയുള്ള വിദ്യാർത്ഥികൾ പരസ്യമായി പ്രതിഷേധം ആരംഭിച്ചത്. കോളേജിലെ എസ്എഫ്ഐ നേതൃത്വത്തിനെതിരെയാണ് ഇവരുടെ പ്രതിഷേധം. സംഭവം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകരെയും എസ്എഫ്ഐയുടെ നേതൃത്വത്തിൽ തടഞ്ഞു.
Stories you may Like
- മലയാളം ദിനപത്രങ്ങൾക്ക് ഒന്നാം പേജിൽ മുഴുവൻ പരസ്യം നൽകി ജെയിൻ യൂണിവേഴ്സിറ്റിയുടെ മാസ്സ് എൻട്രി
- കേരള സർക്കാർ ആവർത്തിച്ചു പറയുന്നു; ജെയിൻ യൂണിവേഴ്സിറ്റി കൊച്ചി ക്യാമ്പസിന് യുജിസി അംഗീകാരമില്ല
- ജെയിൻ വിവാദത്തിലാകാൻ കാരണം ടോം ബേബിയുടെ അദൃശ്യ സാന്നിധ്യവും
- കർണ്ണം മല്ലേശ്വരി അടക്കമുള്ളവരുടെ മൊഴി എടുക്കാൻ ക്രൈംബ്രാഞ്ച്
- TODAY
- LAST WEEK
- LAST MONTH
- മുത്തൂറ്റിലെ കൊള്ളയിൽ ബുദ്ധികേന്ദ്രമായി പ്രവർത്തിച്ചത് 22കാരനായ കോളേജ് വിദ്യാർത്ഥി; റൂട്ട് മാപ്പടക്കം തയ്യാറാക്കി 15 മിനുട്ടിനുള്ളിൽ ഓപ്പറേഷൻ; ഝാർഖണ്ഡിലേക്ക് പാഞ്ഞ സംഘത്തെ കുടുക്കിയത് ബാഗിലെ ജിപിഎസ് സംവിധാനം; ടോൾ പ്ലാസയിൽ നിന്നും വാഹന നമ്പറുകൾ കണ്ടെത്തി; ഹോളിവുഡ് സിനിമകളെ വെല്ലുന്ന പ്ലാനിങ് പൊളിച്ചത് പൊലീസിന്റെ വൈദഗ്ധ്യം
- ഭാര്യ പിണങ്ങി വാട്സ് ആപ്പ് കൂട്ടായ്മയിലെ അംഗത്തിനൊപ്പം പോകാൻ കാരണം താനുമായി വഴക്കിട്ടത്; എന്റെ കുഞ്ഞിന് മുലപ്പാൽ കിട്ടിയിട്ടും ദിവസങ്ങളായി; തിരികെ വന്നാൽ ഇരുകൈയും നീട്ടി സ്വീകരിക്കും; അൻസിയുടെ ഭർത്താവിന് പറയാനുള്ളത്
- 424 പവനും 2.97 കോടി രൂപയും ഭാര്യയ്ക്ക് തിരിച്ചുനൽക്കണം! ചെലവിന് പ്രതിമാസം 70,000 രൂപയും നൽകണം; ഭർത്താവിന്റെ വിദ്യാഭ്യാസ ചെലവിനും വീടു വാങ്ങാനും വാഹനം വാങ്ങാനുള്ള പണവുമെല്ലാം നൽകിയത് പെൺവീട്ടുകാർ; ഇരിങ്ങാലക്കുട കുടുംബകോടതിയിലെ വിധി കേരളം ശ്രദ്ധിക്കുന്നത് 'പണത്തൂക്കം' കൊണ്ട്
- രണ്ടു പതിറ്റാണ്ടിനപ്പുറം ദീർഘ വീക്ഷണത്തോടെ പ്രമോദ് കുമാർ എടുത്ത തീരുമാനം ശരിയായി; ഒരു കടയിൽ സാധനം എടുത്തു കൊടുക്കാൻ നിൽക്കുന്ന ആളുടെ ചുരുങ്ങിയ വരുമാനം കൊണ്ടാണെങ്കിലും കുട്ടികളെ നന്നായി പഠിപ്പിക്കാൻ കഴിയുന്നു; കുടിയേറ്റക്കാരുടെ വിദ്യാഭ്യാസ ലക്ഷ്യങ്ങളെ കുറിച്ച് മുരളി തുമ്മാരുകുടി എഴുതുന്നു
- ഷഹാനയെ കാട്ടാന ചവിട്ടിയത് നെഞ്ചിൽ; തലയുടെ പിൻഭാഗത്തും ശരീരത്തിന്റെ പലഭാഗത്തും ചതവുകൾ; ആന്തരികാവയവങ്ങൾക്ക് ഗുരുതര പരിക്കെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ട്; ഷഹാനയുടെ മൃതദേഹം പോസ്റ്റ്മോർട്ടം നടത്തി വീട്ടുകാർക്ക് വിട്ടുകൊടുത്തു
- 'അർഹതയില്ലാത്തവർ അങ്ങോട്ട് മാറി നിൽക്ക്'; 'ഇവിടെ ഏട്ടൻ കാണിക്കും മരിക്കുന്നത് എങ്ങനെ എന്ന്'; ഫേസ്ബുക്കിൽ പോസ്റ്റിട്ട് പ്രവാസി മലയാളി ജെസിബി കൈയിൽ തൂങ്ങി മരിച്ചതിന്റെ ഞെട്ടലിൽ ഒമാനിലെ സുഹൃത്തുക്കൾ; മൃതദേഹം നാട്ടിലെത്തിക്കും
- ജയിലിൽ കഴിയവേ മറ്റു തടവുകാർ പോലും ഞാൻ കുറ്റം ചെയ്തെന്ന് വിശ്വസിച്ചില്ല; ഉമ്മച്ചിയെ ജയിലിൽ കേറ്റുമെന്ന് ഇളയ മകനെ ഭീഷണിപ്പെടുത്തിയിരുന്നു; എന്റെ മകൻ പരാതി കൊടുത്തത് ഭർത്താവിന്റെ പ്രേരണയാലും ഭീഷണിയിലും; സ്ത്രീധനത്തിന്റെ പേരിലും തന്നെയും കുഞ്ഞുങ്ങളെയും മർദ്ദിക്കുമായിരുന്നു; കടയ്ക്കാവൂരിലെ ആ മാതാവ് മറുനാടനിൽ എത്തി പറഞ്ഞത്
- കഴിഞ്ഞ തവണ തുണച്ച തുറുപ്പ് ചീട്ട് കളത്തിലിറക്കി പിണറായി; സോളാറിൽ സിബിഐ എത്തുന്നതോടെ ദീർഘകാല ഗുണഭോക്താക്കൾ തങ്ങളെന്നുറച്ച് ബിജെപി; ഭസ്മാസുരന് വരം കൊടുത്തത് പോലെയാകുമെന്ന മുന്നറിയിപ്പ് സിപിഎമ്മിൽ നിന്നുതന്നെ; കേരള രാഷ്ട്രീയത്തിന്റെ ഗതിമാറ്റത്തിന് സോളാർ ലൈംഗിക പീഡനക്കേസ് കാരണമാകുമെന്ന ചർച്ചകൾ സജീവം
- കേസ് സിബിഐയ്ക്ക് വിടുന്നത് കേന്ദ്രം ഭരിക്കുന്ന കക്ഷിയുമായുള്ള ചങ്ങാത്തം കൂടൽ; ചെയ്യാത്ത തെറ്റുകളെ ഞങ്ങളെന്തിന് ഭയക്കണമെന്നും ഉമ്മൻ ചാണ്ടി; ജനങ്ങൾ എല്ലാം കാണുന്നും അറിയുന്നുമുണ്ട്; ജനങ്ങളെ കബളിപ്പിക്കാൻ സാധിക്കില്ല; സോളാർ പീഡന കേസിൽ ഏതന്വേഷണവും നേരിടാൻ തയ്യാറാണെന്നും മുൻ മുഖ്യമന്ത്രി
- സമൂഹമാധ്യമങ്ങളിൽ ആരുടെയെങ്കിലും സുന്ദരമായ മുഖം വരുന്നുണ്ടെങ്കിൽ അവരെ കാത്തിരിക്കുന്നത് നിരാശയാണെന്ന് കെ.പി.എ മജീദ്; ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പറയാതെ പറഞ്ഞത് ഫാത്തിമ തഹ്ലിയയെ; എം.എസ്.എഫ് നേതാവിനെ സ്ഥാനാർത്ഥിയാക്കുന്നതിൽ വനിതാലീഗിന് പുറമെ മുതിർന്ന നേതാക്കൾക്കും താൽപര്യമില്ല
- എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ കാണേണ്ടെന്ന് വാശി; ഏഴുവട്ടം സംസാരിച്ചിട്ടും കാലുവരെ പിടിച്ചിട്ടും വീട്ടിലേക്ക് പോകാൻ കൂട്ടാക്കാതെ അൻസി; കണ്ണീരോടെ സ്റ്റേഷന്റെ പടിയിറങ്ങുന്ന ഭർത്താവിനെ കണ്ട് നിസ്സഹായരായി ഇരവിപുരത്തെ പൊലീസുകാരും; വാട്സാപ്പ് കൂട്ടായ്മയിൽ കൂട്ടായ കാമുകനെ ഉപേക്ഷിക്കാതിരിക്കാൻ അൻസി പറഞ്ഞ കാരണം ഇങ്ങനെ
- അഡ്ജസ്റ്റുമെന്റുകൾ വേണ്ടി വരുന്നതിനാൽ സൗഹൃദ പിരിയൽ; വേർപിരിഞ്ഞാലും ഇടപ്പള്ളിയിലെ ഫ്ളാറ്റിൽ ഒന്നിച്ചു കഴിയും; കുട്ടികളുടെ ഉത്തരവാദിത്തങ്ങൾ തുല്യ പങ്കാളിത്തത്തോടെ നടത്തും; പിരിഞ്ഞതും ആഘോഷിക്കാൻ സുഹൃത്തുക്കൾക്കായി പാർട്ടി നടത്തും; രഹ്നാ ഫാത്തിമയും പങ്കാളി മനോജ് ശ്രീധറും വേർപിരിഞ്ഞു
- വാട്സാപ്പ് കൂട്ടായ്മയിലെ പരിചയം പ്രണയമായപ്പോൾ 19 കാരനൊപ്പം 24 കാരി കൊല്ലത്ത് നിന്ന് ഒളിച്ചോടിയത് നാല് നാൾ മുമ്പ്; യുവാവിനെ പരിചയപ്പെട്ടത് സഹോദരി റംസിക്കായി രൂപീകരിച്ച വാട്സാപ്പ് കൂട്ടായ്മയിൽ; കേസെടുത്തത് എട്ടുമാസം പ്രായമുള്ള പെൺകുഞ്ഞിനെ ഉപേക്ഷിച്ച് മുങ്ങിയപ്പോൾ; അൻസിയെയും അഖിലിനെയും മൂവാറ്റുപുഴയിൽ നിന്ന് പിടികൂടി
- പത്തനംതിട്ട സ്വദേശി ഒമാനിൽ തൂങ്ങി മരിച്ചു; കോന്നി സ്വദേശി പ്രശാന്ത് തമ്പി ആത്മഹത്യ ചെയ്തത് മരിക്കാൻ പോകുന്നു എന്ന് ഫേസ്ബുക്കിൽ പോസ്റ്റിട്ട ശേഷം ജെസിബി കൈ ഉയർത്തി തൂങ്ങി
- മുട്ട വിൽപ്പനയ്ക്ക് എത്തി പ്ലസ് ടുക്കാരിയെ പ്രണയത്തിൽ വീഴ്ത്തി; നിസ്സാര കാര്യങ്ങൾ ദേഷ്യം തുടങ്ങിയപ്പോൾ ബന്ധം ഉപേക്ഷിക്കാൻ തീരുമാനിച്ച് പെൺകുട്ടിയും; ഗുണ്ടകളുമായെത്തി ഭീഷണിയിൽ താലി കെട്ട്; പണിക്കു പോകാതെ ഭാര്യവീട്ടിൽ ഗെയിം കളി; തൈക്കുടത്തെ വില്ലന് 19 വയസ്സു മാത്രം; അങ്കമാലിക്കാരൻ കൈതാരത്ത് പ്രിൻസ് അരുണിന്റെ കഥ
- കാമുകന്റെ കുഞ്ഞ് തന്റെ വയറ്റിലുണ്ട്; സ്വപ്നമായ സിവിൽ സർവ്വീസ് പരീക്ഷ എഴുതിയെടുക്കാൻ ഭർത്താവിനെയും കുഞ്ഞിനെയും ഉപേക്ഷിച്ചതെന്ന വിചിത്ര വാദം; ഒളിച്ചോട്ടം കാമുകനായ സഞ്ചു പഠിപ്പിക്കുമെന്ന് വാഗ്ദാനം ചെയ്തതിനാൽ; ആൻസിയും 19-ാകരനും അഴിക്കുള്ളിൽ; റിംസിയുടെ സഹോദരി വീണ്ടും ചർച്ചകളിൽ നിറയുമ്പോൾ
- 424 പവനും 2.97 കോടി രൂപയും ഭാര്യയ്ക്ക് തിരിച്ചുനൽക്കണം! ചെലവിന് പ്രതിമാസം 70,000 രൂപയും നൽകണം; ഭർത്താവിന്റെ വിദ്യാഭ്യാസ ചെലവിനും വീടു വാങ്ങാനും വാഹനം വാങ്ങാനുള്ള പണവുമെല്ലാം നൽകിയത് പെൺവീട്ടുകാർ; ഇരിങ്ങാലക്കുട കുടുംബകോടതിയിലെ വിധി കേരളം ശ്രദ്ധിക്കുന്നത് 'പണത്തൂക്കം' കൊണ്ട്
- എംബിബിഎസ് ഒന്നാം വർഷം ഹോസ്റ്റൽ മുറിയിൽ ഇരിക്കുമ്പോൾ ഓർക്കാപ്പുറത്തൊരു മഴ; ബാൽക്കണിയിലെ അയയിൽ നിന്ന് തുണി വലിച്ചെടുത്തപ്പോഴേക്കും തെന്നി താഴേക്ക്; നെഞ്ചിന് കീഴ്പോട്ട് തളർന്നെങ്കിലും മരിയ എല്ലാം എടുത്തത് സ്പോർട്സ്മാൻ സ്പിരിറ്റോടെ; എംഡി എടുക്കുന്നതിന് ഒരുങ്ങുന്ന മരിയയുടെ കഥ വായിച്ചാൽ കൊടുക്കും ഒരുബിഗ് സല്യൂട്ട്
- വീടുതരാം.. ടിവിയും ഫ്രിഡ്ജും വാങ്ങിത്തരാം..ഷാർജയിലേക്ക് കൊണ്ടുപോകാം എന്ന് വാഗ്ദാനം; എൻജോയ് ചെയ്തിട്ട് ഒരു മണിക്കൂറിനകം തിരികെ വീട്ടിലെത്തിക്കാമെന്നും ഫോണിൽ; കർണ്ണാടക സകലേഷ്പുരത്ത് യുവതിയുടെ വീട്ടിലെത്തിയ ഷാർജ കെഎംസിസി വൈസ് പ്രസിഡന്റിന് യുവാക്കളുടെ ക്രൂരമർദ്ദനം; വീഡിയോ വൈറൽ
- 'ജാവദേക്കർ യൂസ്ലെസ്, സ്മൃതി ഇറാനി നല്ല സുഹൃത്ത്'; അരുൺ ജെയറ്റ്ലി മരിക്കാത്തതിൽ അസ്വസ്ഥത; പുൽവാമയിൽ 'ആഹ്ലാദം'; ബാലേക്കോട്ടും ആർട്ടിക്കിൾ 370ഉം മൂൻകൂട്ടി അറിയുന്നു; വിവാദ ചാറ്റിലെ എ കെ അമിത് ഷായോ; രാജ്യരഹസ്യം വരെ ചോർത്തിയ അർണാബിന്റെ വാട്സാപ്പ് ചാറ്റിൽ ഇന്ത്യ നടുങ്ങുമ്പോൾ
- എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ കാണേണ്ടെന്ന് വാശി; ഏഴുവട്ടം സംസാരിച്ചിട്ടും കാലുവരെ പിടിച്ചിട്ടും വീട്ടിലേക്ക് പോകാൻ കൂട്ടാക്കാതെ അൻസി; കണ്ണീരോടെ സ്റ്റേഷന്റെ പടിയിറങ്ങുന്ന ഭർത്താവിനെ കണ്ട് നിസ്സഹായരായി ഇരവിപുരത്തെ പൊലീസുകാരും; വാട്സാപ്പ് കൂട്ടായ്മയിൽ കൂട്ടായ കാമുകനെ ഉപേക്ഷിക്കാതിരിക്കാൻ അൻസി പറഞ്ഞ കാരണം ഇങ്ങനെ
- ഫോണിലെ അശ്ലീലം അച്ഛനെ മൂത്ത മകൻ അറിയിച്ചപ്പോൾ ഡിവോഴ്സായി; മക്കളേയും കൊണ്ട് ഗൾഫിലെത്തിയ പ്രവാസി അറിഞ്ഞത് അതിലും വലിയ ക്രൂരത; രണ്ടാമത്തെ മകനെ പീഡിപ്പിച്ച കേസിൽ അകത്താകുന്നത് തിരുവനന്തപുരത്തുകാരി; ഇത് മാതൃത്വത്തിൽ വിഷം കലർത്തിയ ക്രൂരത
- ഭൂരിപക്ഷം വിശ്വാസികളുള്ള സഭക്ക് പള്ളികൾ വിട്ടു നൽകണം; ന്യുനപക്ഷത്തിനു പ്രാർത്ഥന സൗകര്യം ഏർപ്പെടുത്തണം; യോജിക്കാൻ ആകുന്നില്ലെങ്കിൽ രണ്ടു പക്ഷവും ചേർന്ന് പുതിയ പള്ളി പണിയണം; ഒന്നിനും തയ്യാറാകുന്നില്ലെങ്കിൽ പള്ളി പൂട്ടി സർക്കാർ ഏറ്റെടുക്കും; കേരളത്തിലെ സഭാ തർക്കത്തിൽ മോദിയുടെ ഒത്തുതീർപ്പ് ഫോർമുല ഇങ്ങനെ; കേരളത്തിൽ വഴിയൊരുങ്ങുന്നത് ബിജെപിയുടെ മുന്നേറ്റത്തിനെന്ന് രാഷ്ട്രീയ നിരീക്ഷകർ
- ഭർത്താവ് ഉപേക്ഷിച്ചുപോയതോടെ ജീവിത പങ്കാളിയാക്കിയത് മകനെക്കാൾ പ്രായം കുറഞ്ഞ യുവാവിനെ; മോഷണം മുതൽ കഞ്ചാവ് കേസിൽ വരെ പ്രതി; നടുറോഡിൽ യുവതിയെ ആക്രമിച്ച് വസ്ത്രങ്ങൾ വലിച്ചു കീറിയതുകൊച്ചുത്രേസ്യ എന്ന സിപ്സി
- ഭർത്താവ് വിദേശത്ത് കഷ്ടപ്പെടുന്നു; ഭാര്യ കൂട്ടുകാരന്റെ ആഡംബര കാറിൽ ചുറ്റി വാടക വീടുകൾ മാറി കഞ്ചാവ് വിൽപ്പനയും വാറ്റും നടത്തി അടിപൊളി ജീവിതം: പൊലീസ് എത്തിയപ്പോൾ കാമുകൻ മുങ്ങിയപ്പോൾ വലയിൽ വീണത് സുന്ദരിയായ യുവതി
- നഴ്സുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട വിവരം പരസ്യപ്പെടുത്തി കോവിഡ് രോഗി; സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത് അശ്ലീല ചാറ്റുകളുടെ സ്ക്രീൻ ഷോട്ടും തറയിലുടനീളം പരന്നുകിടക്കുന്ന പിപിഇ കിറ്റിന്റെ ഫോട്ടോയും; ഇരുവരെയും അറസ്റ്റ് ചെയ്ത് പൊലീസും
- മിസ്ഡ് കോളിൽ അമ്മയുമായി അടുത്തു; ഇഞ്ചത്തൊട്ടി തൂക്കുപാലം കാണാൻ പത്തു വയസുള്ള മകളുമൊത്ത് പോയത് പ്രണയ തീവ്രതയിൽ; കാറിൽ നിന്ന് അമ്മ ഫോൺ ചെയ്യാൻ ഇറങ്ങിയപ്പോൾ കുട്ടിയോട് 26-കാരന്റെ രതിവൈകൃതം; അമ്മ മറച്ചു വച്ചത് അച്ഛൻ അറിഞ്ഞപ്പോൾ ടൈൽ പണിക്കാരൻ അഴിക്കുള്ളിൽ; വിഷ്ണുവിന്റേത് സമാനതകളില്ലാത്ത ക്രൂരത
- രണ്ടു വർഷത്തെ പ്രണയ ശേഷം വീട്ടിന് അടുത്ത പള്ളിയിൽ മിന്നു കെട്ട്; ഹണി മൂൺ അടിച്ചു പൊളിക്കാൻ തളർവാതം പിടിച്ച അമ്മയെ ശുശ്രൂഷിക്കാൻ ഹോം നേഴ്സിനേയും ഏർപ്പെടുത്തി; 26കാരൻ ഭർത്താവിന് സൽബുദ്ധി വരാൻ കഴിഞ്ഞ ദിവസം പോലും വൃതമെടുത്ത 51 കാരി; ശാഖാ കുമാരിയെ അരുൺ കൊന്നത് ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തി ഷോക്കേൽപ്പിച്ച്; നിർണ്ണായകമായത് രേഷ്മയുടെ മൊഴി
- 'ജാഡ കാണിക്കണത് കണ്ടില്ലേ, കൊടുക്കട്ടെ ഞാനൊന്ന്', തൊട്ടടുത്ത പന്ത് സിക്സറിന് പറത്തി സഞ്ജു; സ്റ്റംപ് മൈക്ക് പിടിച്ചെടുത്ത 'സൂപ്പർ ഡയലോഗും' ഹിറ്റ്; സഞ്ജുവിന്റെയും സച്ചിൻ ബേബിയുടേയും സംഭാഷണം ഏറ്റെടുത്ത് സോഷ്യൽ മീഡിയ
- വിവാഹം കഴിഞ്ഞ് 15 ദിവസം പിന്നിട്ടപ്പോൾ യുവാവ് ആവശ്യപ്പെട്ടത് അസാധാരണമായ ലൈംഗിക വേഴ്ച്ച; ഭാര്യ എതിർത്തതോടെ ക്രൂര മർദ്ദനവും; ഭർത്താവിനെതിരെ പരാതിയുമായി യുവതി
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്