പരീക്ഷയ്ക്ക് തൊട്ട് മുമ്പുള്ള മാർച്ചിന് വരാൻ പറ്റില്ലെന്ന് വേദനയോടെ സ്റ്റാറ്റസ് ഇട്ടപ്പോൾ കണ്ണിലെ കരടായി; എക്‌സാം എഴുതാൻ അനുവദിക്കില്ലെന്ന് ഭീഷണിപ്പെടുത്തിയത് ചെയർമാൻ; ഫ്രീഡം പരേഡിനിടെ തളർന്ന് വീണിട്ടും ഒരിറ്റ് വെള്ളം പോലും നൽകിയില്ല; ക്യാന്റീനിൽ ഒന്നാം വർഷക്കാരെ പ്രവേശിപ്പിക്കാറുമില്ല; അഖിലിനെ കുത്തിയ നസീം മുമ്പ് ഒളിവിൽ കഴിഞ്ഞത് കോളേജിൽ; മുഖം മറയ്ക്കാതെ സത്യംവെളിപ്പെടുത്തി നിഖില; യൂണിവേഴ്‌സിറ്റി കോളേജിലെ ക്രൂരതകൾ ആത്മഹത്യാ മുനമ്പ് വരെ എത്തിച്ച 'ഇര' തുറന്നു പറയുമ്പോൾ
മറുനാടൻ ഡെസ്‌ക്
തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജ് പ്രിൻസിപ്പാളിനും എസ്എഫ്‌ഐക്കുമെതിരെ നിർണായക വെളിപ്പെടുത്തലുമായി മുൻവിദ്യാർത്ഥിനി രംഗത്ത്. പ്രിൻസിപ്പാൾ എസ്എഫ്‌ഐയുടെ കയ്യിലെ പാവയാണെന്ന് നേരത്തെ ആത്മഹത്യക്ക് ശ്രമിച്ച നിഖില പറഞ്ഞു.അഖിലിനെ എസ് എഫ് ഐ നേതാക്കൾ കുത്തി പരിക്കേൽപ്പിച്ചതോടെയാണ് മുഖം പോലും പുറത്തു കാട്ടി പെൺകുട്ടി രംഗത്ത് വരുന്നത്. തന്റെ അവസ്ഥ ഇനിയാർക്കും ഉണ്ടാകരുതെന്ന പ്രതീക്ഷയുമായാണ് നിഖില തന്റെ പേരും മറ്റും ചർച്ചയാക്കാൻ തയ്യാറാകുന്നത്. ഏഷ്യാനെറ്റ് ന്യൂസിലാണ് നിഖില തനിക്ക് പറ്റിയതെന്തെന്ന് വിശദീകരിക്കുന്നത്.
കോളേജിൽ എസ്എഫ്‌ഐക്ക് എല്ലാ ഒത്താശയും ചെയ്തുകൊടുക്കുന്നത് പ്രിൻസിപ്പാളാണ്. അഖിലിനെ കുത്തിയ കേസിലെ പ്രതിയായ നസീം മുമ്പ് ഒളിവിൽ കഴിഞ്ഞത് കോളേജിൽ തന്നെയായിരുന്നു. പൊലീസുകാരനെ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ടാണ് നസീം കോളേജിലെ എസ്എഫ്‌ഐ യൂണിറ്റ് മുറിയിൽ ഒളിവിൽ കഴിഞ്ഞത്. ഒന്നാം വർഷ വിദ്യാർത്ഥികളെ കോളേജ് കാന്റീനിൽ പ്രവേശിക്കാൻ എസ്എഫ്‌ഐ പ്രവർത്തകർ അനുവദിക്കില്ല. അതിനെ ചോദ്യം ചെയ്താൽ പഠിക്കാൻ അനുവദിക്കില്ലെന്ന് ഭീഷണിപ്പെടുത്തും. എല്ലാവരും എസ്എഫ്‌ഐയിൽ ചേർന്നേ പറ്റൂ എന്നാണ് അവരുടെ നിലപാട്. എതിർത്തു നിന്ന പലരെയും കോളേജിൽ നിന്ന് പറഞ്ഞുവിട്ടിട്ടുണ്ട് എന്ന് പറഞ്ഞാണ് ഭീഷണിപ്പെടുത്തിയിരുന്നതെന്നും നിഖില പറഞ്ഞു. യൂണിവേഴ്‌സിറ്റി കോളേജിലെ കാടത്തവും ക്രൂരതയുമാണ് അഖില തുറന്നു പറയുന്നത്.
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ ആത്മഹത്യക്കു ശ്രമിച്ച ബിരുദ ഒന്നാം വർഷ വിദ്യാർത്ഥിയായിരുന്നു നിഖില. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച അഖില ടിസി വാങ്ങി പോയിരുന്നു. കേസുമായി മുന്നോട്ടുപോകാൻ താത്പര്യമില്ലെന്നും പഠിക്കാനാണ് താത്പര്യമെന്നുമാണ് കുട്ടി പറഞ്ഞത്. ഒരുപാട് ആഗ്രഹിച്ചാണ് പഠിക്കാൻ വന്നതാണ് താനെന്നും പഠിക്കാനുള്ള അന്തരീക്ഷം കോളേജിൽ ഇല്ലെന്നും ചില യൂണിയൻ നേതാക്കൾ പ്രശ്നക്കാരാണെന്നും കുട്ടി പറഞ്ഞു. തന്റെ ആത്മഹത്യ കുറിപ്പിൽ പറഞ്ഞ കാര്യങ്ങൾ സത്യമാണെന്നും നിർബന്ധിച്ചു പരുപാടികളിൽ പങ്കെടുപ്പിച്ചുവെന്നും വിദ്യാർത്ഥിനി പറഞ്ഞു. പരാതി പിൻവലിക്കാൻ ആരുടെയും സമർദ്ദമുണ്ടായിട്ടില്ലെന്നും വിദ്യാർത്ഥിനി പറഞ്ഞിരുന്നു. അപ്പോഴൊന്നും പേരും മറ്റും വിവരങ്ങളും പുറത്തു വരരുതെന്ന് അഖിലയും കുടുംബവും ആഗ്രഹിച്ചിരുന്നു. എന്നാൽ അഖിലിന് കുത്തേറ്റതോടെ പരസ്യ വിമർശനവുമായി അഖില രംഗത്ത് വരികയായിരുന്നു.
യൂണിവേഴ്‌സിറ്റി കോളേജിൽ ഒന്നാം വർഷ കെമിസ്ട്രി വിദ്യാർത്ഥിനിയായിരിക്കെയാണ് അഖില ഞരമ്പ് മുറിച്ച് ആത്മഹത്യ ചെയ്യാൻ ശ്രമിച്ചത്. പെൺകുട്ടിയെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. അതിനിടയിലാണ് കോളേജ് ക്യംപസിനകത്ത് രക്തം വാർന്നു കിടക്കുന്ന നിലയിൽ പെൺകുട്ടിയെ കണ്ടെത്തിയത്. തിരുവനന്തപുരം ആലംകോട് സ്വദേശിനിയാണ് പെൺകുട്ടി. ഇത് ഏറെ ചർച്ചയാവുകയും ചെയ്തു. എസ് എഫ് ഐയും യൂണിവേഴ്‌സിറ്റിയിലെ നേതാക്കളുമായിരുന്നു പ്രതിസ്ഥാനത്ത്. ആത്മഹത്യാ കുറിപ്പും ചർച്ചായായി. എസ്എഫ്‌ഐക്കും കോളേജ് പ്രിൻസിപ്പലിനുമെതിരെ ഗുരുതര ആരോപണങ്ങളാണ് കുറിപ്പിൽ ഉണ്ടായിരുന്നത്. എസ്എഫ്‌ഐ സെക്രട്ടേറിയറ്റ് മാർച്ചിന് നിർബന്ധിച്ച് കൊണ്ടുപോയി. കരഞ്ഞുപറഞ്ഞിട്ടും ക്ലാസിലിരിക്കാൻ അനുവദിച്ചില്ലെന്നും ആത്മഹത്യാക്കുറിപ്പിൽ പറയുന്നു. എന്നിട്ടും സമ്മർദ്ദത്തിലൂടെ കുട്ടിയെ കേസിൽ നിന്ന് പിന്തിരിപ്പിച്ച് എസ് എഫ് ഐക്കാരെ രക്ഷിച്ചു. ഇതേ എസ് എഫ് ഐക്കാരാണ് അഖിലിനെ കുത്തിമലർത്തിയത്. ഇതോടെയാണ് മുഖം പുറത്തു കാട്ടി സത്യം നിഖില വിളിച്ചു പറയുന്നത്.
അവിടെ വരുന്നവരെല്ലാം എസ് എഫ് ഐയ്ക്കാരാണ്. കോളേജ് തുടങ്ങുമ്പോൾ ഫസ്റ്റ് ഇയർ ബാച്ചിലെ സ്റ്റുഡന്റിനെ കാണാൻ എസ് എഫ് ഐ നേതാക്കളും യൂണിയൻ ഭാരവാഹികളും എത്തും. അതിന് ശേഷം പറയുന്നതു പോലെ കേട്ട് നിൽക്കണമെന്ന് പറയും. എസ് എഫ് ഐ എതിർത്താൽ എക്‌സാം എഴുതാൻ അനുവദിക്കില്ലെന്ന് പറയും. എല്ലാവരും എല്ലാ ജാഥയ്ക്കും പോകണം. ആദ്യമൊക്കെ പോയി. നിരന്തരമായപ്പോൾ എതിർത്തു. ഒരു ദിവസം ഫസ്റ്റ് സെം എക്‌സാമിന്റെ തലേദിവസം പരിപാടിക്ക് പെൺകുട്ടികൾ എത്തണം എന്ന് വാട്‌സാപ്പ് ഗ്രൂപ്പിലെ സന്ദേശം കണ്ടു. ഇതിനോട് പ്രതികരിച്ചു. വാട്‌സാപ്പിൽ സ്റ്റാറ്റസ് ഇട്ടു. ഇതോടെ കണ്ണിലെ കരടായി. പരീക്ഷയ്ക്ക് തൊട്ട് മുമ്പ് ചെയർമാൻ വിളിച്ചു കാര്യങ്ങൾ ചോദിച്ചു. എതിർത്താൽ ഒറ്റപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി.
അതിന് ശേഷം എല്ലാ പരിപാടിക്കും ഞാൻ പോകണമെന്ന് അവർ വാശി പിടിച്ചു. ഞാൻ ചെല്ലുന്നുണ്ടോ എന്ന് നോക്കാൻ പ്രത്യേക സംവിധാനം ഏർപ്പെടുത്തി. ഫ്രീഡം പരേഡിൽ പോയി തലകറങ്ങി വീണപ്പോൾ വെള്ളം പോലും തന്നില്ല. വാലന്റൈൻ ദിനം മൂന്നര മണിക്ക് പതിവ് പോലെ വീട്ടിലേക്ക് പോകാൻ ഗേറ്റിലെത്തിയപ്പോൾ രണ്ട് ചേട്ടന്മാർ തടഞ്ഞു. എന്നാൽ യൂണിയനുമായി അടുപ്പമുള്ള പെൺകുട്ടികളെ പുറത്തേക്ക് വിടുകയും ചെയ്തു. അവർക്കൊപ്പം നിൽക്കുന്നവർക്ക് മാത്രം ജനാധിപത്യം. സോഷ്യൽസവും ജനാധിപത്യവും അവർക്ക് മാത്രം. ഇതിനെതിരെയാണ് താൻ പ്രതികരിച്ചതെന്ന് നിഖല പറയുന്നു. കോളേജ് പ്രിൻസിപ്പൽ ഇവർ പിന്തുണയാണ്-നിഖില പറയുന്നു. ഡ്രഗ്‌സും ആൽക്കഹോളും എല്ലാം അവിടെയുണ്ടെന്നും നിഖില വിശദീകരിക്കുന്നു.
ക്യാമ്പസിൽ കാര്യങ്ങളെല്ലാം നിയന്ത്രിക്കുന്നത് എസ്എഫ്‌ഐ നേതാക്കളാണ്. മദ്യവും മയക്കുമരുന്നും വരെ ക്യാമ്പസിലുണ്ട്. വിവിധ കേസിലുള്ള പ്രതികൾ ഒളിവിൽ കഴിയുന്നത് ക്യാമ്പസിന് അകത്താണെന്നും പ്രിൻസിപ്പാൾ പോലും എസ്എഫ്‌ഐയുടെ കയ്യിലെ പാവയാണെന്നും യൂണിവേഴിസിറ്റി കോളേജിൽ നിന്ന് പഠനമുപേക്ഷിച്ച് പോയ നിഖില പറയുന്നു. യൂണിവേഴ്‌സിറ്റി കോളേജ് യൂണിറ്റിന്റെ വിദ്യാർത്ഥി വിരുദ്ധ പ്രവർത്തനങ്ങൾ ആദ്യം ചർച്ചയായതും നിഖിലയുടെ ചെറുത്ത് നിൽപ്പോടെയായിരുന്നു. പഠിക്കാനുള്ള നല്ല അവസരം വേറെ കിട്ടിയിട്ടും നല്ലരീതിയിൽ പഠിക്കണം എന്ന് ആഗ്രഹിച്ചാണ് യൂണിവേഴ്‌സിറ്റി കോളേജ് തെരഞ്ഞെടുത്തത്. മികച്ച ലൈബ്രറി സംവിധാനം അടക്കമുള്ള കാര്യങ്ങളാണ് കോളേജിൽ ചേരുമ്പോഴുണ്ടായിരുന്ന പരിഗണന. എന്നാൽ പ്രതീക്ഷിച്ചതോ സ്വപ്നം കണ്ടതോ ആയ അനുഭവമല്ല യൂണിവേഴ്‌സിറ്റി കോളേജിൽ ഉണ്ടായതെന്നാണ് നിഖില പറയുന്നത്.
കാര്യങ്ങളെല്ലാം തീരുമാനിക്കുന്നത് എസ്എഫ്‌ഐ ആണെന്നാണ് അവർ അവകാശപ്പെട്ടിരുന്നത്. ചോദ്യം ചെയ്താൽ പരീക്ഷ എഴുതിക്കില്ലെന്നും ജീവിതം നശിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തും. സമരങ്ങൾക്കും പ്രകടനങ്ങൾക്കും നിർബന്ധിച്ച് കൊണ്ട് പോകും. സമരപരിപാടികൾക്ക് പങ്കെടുക്കുന്നു എന്ന് ഉറപ്പ് വരുത്താൻ ഡിപ്പാർട്ട്‌മെന്റിൽ വേറെ വിദ്യാർത്ഥികളെ ഏർപ്പാടാക്കിയിരുന്നു എന്നും നിഖില പറയുന്നു. പഠന സാഹചര്യം നഷ്ടപ്പെടുത്തുന്ന എസ്എഫ്‌ഐ നയങ്ങളിൽ എതിർപ്പ് അറിച്ചപ്പോൾ മാനനസികമായി ഉപദ്രവിക്കുകയും പീഡിപ്പിക്കുകയും ചെയ്തു. അദ്ധ്യാപകർ പോലും ഒപ്പം നിൽക്കാനുണ്ടായില്ല. അവരങ്ങനെയാണെന്ന പ്രതികരണമാണ് പലപ്പോഴും അദ്ധ്യാപകരിൽ നിന്ന് ഉണ്ടായത്. തിരഞ്ഞുപിടിച്ച് ഉപദ്രവം പതിവായപ്പോൾ പ്രിൻസിപ്പാളിനെ കണ്ട് കാര്യങ്ങൾ കരഞ്ഞ് പറഞ്ഞു. പക്ഷെ പ്രിൻസിപ്പാളിന്റെ പ്രതികരണം തീർത്തും നിരാശാ ജനകമാണെന്നും നിഖില പറഞ്ഞു. അങ്ങേഅറ്റം മനസ് മടുത്താണ് ജീവിതം അവസാനിപ്പിക്കാൻ പോലും തീരുമാനിച്ചത്. കൂട്ടുകാർക്കെങ്കിലും മികച്ച പഠനത്തിന് അവസരം കിട്ടട്ടെ എന്ന് മാത്രമാണ് കരുതിയത് എന്നും നിഖില പറഞ്ഞു. വിവിധ കേസുകളിൽ പ്രതിയാകുന്ന എസ്എഫ്‌ഐ പ്രവർത്തകർ ഒളിവിൽ കഴിയുന്നത് പോലും കോളേജിന് അകത്താണ്. രാത്രിപോലും പുറത്ത് മദ്യവും മയക്കുമരുന്നും പോലും ക്യാമ്പസിന് അകത്ത് ഉണ്ടെന്നും നിഖില പറയുന്നു.
അതിനിടെ അഖിലിന് കുത്തേറ്റ സംഭവത്തിന്റെ പശ്ചാത്തലത്തിൽ ജീവനിൽ പേടിയുണ്ടെന്ന് അഖിലിന്റെ സുഹൃത്ത് ജിതിൻ പറയുന്നു. സംഭവം നടന്ന അന്ന് തന്നെ കേസ് ഒതുക്കിത്തീർക്കാൻ എസ്എഫ്‌ഐ ജില്ലാ കമ്മിറ്റി ഇടപെട്ടു എന്നാണ് അഖിലിന്റെ സുഹൃത്ത് ജിതിന്റെ വെളിപ്പെടുത്തൽ. എസ്എഫ്‌ഐ ജില്ലാ സെക്രട്ടറി റിയാസ് വഹാബ് അടക്കം പ്രശ്‌നത്തിൽ ഇടപെട്ടു സംസാരിച്ചെന്നും ജിതിൻ പറഞ്ഞു. അക്രമികൾക്ക് എസ്എഫ്‌ഐ നേതാക്കൾ അഭയം നൽകിയെന്ന് യൂണിവേഴ്‌സിറ്റി കോളേജിലെ വിദ്യാർത്ഥി കൂട്ടായ്മ പ്രതിനിധിയായ ജിതിൻ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. ഇതോടെയാണ് ജതിന് ഭീഷണിയെത്തുന്നത്.
യൂണിവേഴ്‌സിറ്റി കോളേജിൽ സംഘർഷത്തെത്തുടർന്ന് വിദ്യാർത്ഥിക്ക് കുത്തേറ്റ സംഭവത്തിൽ എസ്എഫ്‌ഐക്കെതിരെ വിദ്യാർത്ഥികൾ രംഗത്തെത്തിയിരുന്നു. സംഘർഷത്തിനു പിന്നിൽ എസ്എഫ്‌ഐക്കാരാണെന്നും കുത്തേറ്റ വിദ്യാർത്ഥിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ പോലും അവർ സമ്മതിച്ചില്ലെന്നും വിദ്യാർത്ഥികൾ ആരോപിക്കുന്നു. കോളേജ് കാന്റീനിലിരുന്ന് പാട്ട് പാടിയ വിദ്യാർത്ഥികളെ എസ്എഫ്‌ഐ പ്രവർത്തകർ വന്ന് തടഞ്ഞതോടെയാണ് പ്രശ്‌നങ്ങൾ ആരംഭിച്ചതെന്ന് വിദ്യാർത്ഥികൾ പറയുന്നു. അവിടെയിരുന്ന് പാട്ടുപാടരുതെന്നും ക്ലാസ്സിലേക്ക് പോകണമെന്നും എസ്എഫ്‌ഐ പ്രവർത്തകർ നിർദ്ദേശിച്ചു. വളരെ മോശം ഭാഷയിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. തുടർന്നാണ് വാക്കേറ്റവും സംഘർഷവുമുണ്ടായത്. ഇതിനിടയിലാണ് വിദ്യാർത്ഥികളിലൊരാളെ എസ്എഫ്‌ഐ യൂണിറ്റ് ഓഫീസിലേക്ക് കൊണ്ടുപോയതും മർദ്ദിച്ചതും. മർദ്ദനത്തിനിടെ കത്തികൊണ്ട് കുത്തിപ്പരുക്കേൽപ്പിക്കുകയും ചെയ്തു. ഇയാളെ ആശുപത്രിയിൽ കൊണ്ടുപോകാനുള്ള ശ്രമം എസ്എഫ്‌ഐക്കാർ തടഞ്ഞെന്നും ഗേറ്റ് പൂട്ടിയിട്ടെന്നും വിദ്യാർത്ഥികൾ ആരോപിക്കുന്നു.
കുത്തേറ്റ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥി അഖിൽ ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്. അഖിലും എസ്എഫ്‌ഐ പ്രവർത്തകനാണ്. ഇതിനെത്തുടർന്നാണ് എസ്എഫ്‌ഐ അനുഭാവികൾ ഉൾപ്പടെയുള്ള വിദ്യാർത്ഥികൾ പരസ്യമായി പ്രതിഷേധം ആരംഭിച്ചത്. കോളേജിലെ എസ്എഫ്‌ഐ നേതൃത്വത്തിനെതിരെയാണ് ഇവരുടെ പ്രതിഷേധം. സംഭവം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകരെയും എസ്എഫ്‌ഐയുടെ നേതൃത്വത്തിൽ തടഞ്ഞു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- കുടുംബത്തിൽ പ്രശ്നമില്ല; ഭർത്താവുമായും നല്ല അടുപ്പം; മെഡിക്കൽ കോളേജിലെ കാര്യകാരണങ്ങൾ ആർക്കും അറിയില്ല; കുത്തിവയ്ക്കാനുള്ള അനസ്തേഷ്യ എങ്ങനെ കിട്ടിയെന്ന് പോലും ആരും അന്വേഷിക്കില്ല; ഡോ അഭിരാമി ഇനി നീറുന്ന ഓർമ്മ മാത്രം; കുടുംബത്തിന് പരാതിയില്ലാത്തത് പൊലീസിന് ആശ്വാസം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍