മിസ്റ്റർ നികേഷ് കുമാർ ആറു ദിവസം കൊണ്ട് ഒന്നേകാൽ ലക്ഷം വിറ്റഴിച്ച ഈ മഹാത്ഭുതം തെളിയിക്കുന്ന രേഖകൾ ഏതെങ്കിലും തരുമോ? കൊറിയയിലെ റിസേർച്ച് കമ്പനിയുടെയും ചൈനയിലെ ഫാക്ടറിയുടെയും വിലാസം എങ്കിലും ഒന്നു തന്നു കൂടേ! മഹാന്മാരായ ഈ മലയാളികളെ നിരന്തരമായി അധിക്ഷേപിച്ചതിന് ഒന്നു ക്ഷമ പറയാൻ ആണ്
മറുനാടൻ മലയാളി ബ്യൂറോ
സ്മാർട്ട്‌ഫോൺ വിൽപ്പനയുടെ ചരിത്രത്തിൽ പുതിയ നാഴികക്കല്ല് തീർത്തിരിക്കുകയാണ് മലയാളികളുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ സ്മാർട്ട്ഫോൺ കമ്പനിയായ എംഫോൺ. പുറത്തിറക്കി വെറും ആറ് ദിവസം പിന്നിടുമ്പോഴേക്ക് ഒരു ലക്ഷത്തിഇരുപത്തി ഏഴായിരം സ്മാർട്ട് ഫോണുകളാണ് മാംഗോ ഫോൺ എന്ന എംഫോൺ വിറ്റഴിച്ചത്. ദുബായ് ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിലെ മാത്രം വിൽപ്പനയാണ് ഇപ്പോൾ റെക്കോർഡ് സൃഷ്ടിച്ചിരിക്കുന്നത്. അറേബ്യൻ രാജ്യങ്ങളിൽ ആദ്യമായാണ് ഇത്തരമരു അത്ഭുത വിൽപ്പന നടക്കുന്നത് എന്നാണ് പൊതുവേയുള്ള വിലയിരുത്തൽ.
കൊറിയയിൽ റിസർച്ച് വിഭാഗം പ്രവർത്തിക്കുന്ന കമ്പനിയുടെ ഫോണുകൾ ഉൽപ്പാദിപ്പിക്കുന്നത് ചൈനയിലെ കമ്പനിയുടെ സ്വന്തം അത്യന്താധുനിക പ്ലാന്റിലാണ്. നിർമ്മിക്കുന്ന ഓരോ എംഫോണുകളും നൂറിലധികം പരിശോധനകൾക്ക് ശേഷമാണ് വിപണിയിലെത്തുക. എംഫോൺ 8, എംഫോൺ 7 പ്ലസ്, എംഫോൺ 6, എന്നീ ആൻഡ്രോയിഡ് സ്മാർട്ട്‌ഫോണുകളാണ് ഇപ്പോൾ വിപണിയിൽ ലഭ്യമാവുക.
പിന്നിൽ 21 മെഗാപിക്‌സൽ പിഡിഎഎഫ് ക്യാമറയോടെയാണ് എംഫോൺ 8ന്റെ വരവ്. 28,999 രൂപയാണ് ഫോണിന്റെ വില. ലോഹ നിർമ്മിത ബോഡിയുടെ മുന്നിലെ ഹോം ബട്ടണിൽ ഫിംഗർ പ്രിന്റ് സെൻസെർ ഘടിപ്പിച്ചിട്ടുണ്ട്. 1920X1080 പിക്‌സൽ റെസല്യൂഷൻ നൽകുന്ന 5.5 ഇഞ്ച് ഫുൾ എച്ച്ഡി ഡിസ്‌പ്ലെയോട് കൂടിയ എംഫോൺ 8ന് 4 ജിബി റാമും, 2.3 ജിഗാഹെട്‌സ് ഡാക്കകോർ പ്രോസസറുമാണ് കരുത്തേകുന്നത്.
ഇടതു സഹയാത്രികനും കേരളം കണ്ട ഏറ്റവും മിടുക്കരായ മാധ്യമ പ്രവർത്തകരിൽ ഒരാളുമായ നികേഷ് കുമാറിന്റെ റിപ്പോർട്ടർ ചാനലിൽ ഇന്നലെ സംപ്രേഷണം ചെയ്തതും റിപ്പോർട്ടറിന്റെ ഓൺലൈൻ എഡിഷനിൽ പ്രസിദ്ധീകരിച്ചതുമായ ഒരു വാർത്തയുടെ പ്രസക്ത ഭാഗങ്ങളാണിത്. ലോക ചരിത്രത്തിൽ തന്നെ അത്ഭുതം സൃഷ്ടിച്ച മാംഗോ ഫോൺ എന്ന മലയാളി മഹാന്മാരുടെ കമ്പനിയെക്കുറിച്ചുള്ള ഈ വാർത്ത. ആറ് ദിവസം കൊണ്ട് കൃത്യം 1,27,000 സ്മാർട്ട് ഫോണുകളാണ് വിറ്റു പോയിരിക്കുന്നതത്രെ. ഒരു കൊല്ലമായി മാംഗോ ഫോൺ ആവർത്തിക്കുന്ന കൊറിയയിലെ റിസേർച്ച് സെന്ററിന്റെയും ചൈനയിലെ സ്വന്തം ഫാക്ടറിയുടെയും മേന്മയും ഈ വാർത്തയിൽ ആവർത്തിക്കുന്നുണ്ട്.
ഇത്രയും വലിയ ഒരു സ്ഥാപനം മലയാളികൾ നടത്തുകയും, ഇത്രയധികം വ്യാപാര നേട്ടം കൊയ്യുകയും ചെയ്തിട്ടു അതേക്കുറിച്ച് റിപ്പോർട്ടർ ചാനലിലും ദേശാഭിമാനിയിലും മാത്രം വാർത്ത വരുന്നത് ഒരു ഭംഗികേടല്ലേ. ദുബായിലെ മൊബൈൽ സ്‌പെഷ്യലിസ്റ്റ് ജേർണലിസ്റ്റുകൾ ഈ അത്ഭുതം വെളിയിൽ പറയാതിരിക്കുന്നത് അന്യായമല്ലേ? അതിനേക്കാൾ ഒക്കെ വലിയ നെറികേടുകൾ മറുനാടൻ കാണിച്ചിട്ടുണ്ട്. മലയാളികൾക്ക് അഭിമാനിക്കേണ്ട ഇത്രയും വലിയ ഒരു സ്ഥാപനത്തെക്കുറിച്ച് തുടർച്ചയായി തെറ്റായ വാർത്തകൾ കൊടുക്കുന്നത് മോശമല്ലേ? നികേഷിനെ പോലെ ഒരാൾ ഇങ്ങനെ എഴുതുമ്പോൾ ഏതെങ്കിലും ശരിയുണ്ടാവില്ലേ എന്നാണ് മറുനാടൻ ഇപ്പോൾ ചിന്തിക്കുന്നത്. അങ്ങനെയുള്ള ഒരു വലിയ സ്ഥാപനത്തെ ആക്ഷേപിച്ചത് എത്ര മോശമാണ് എന്ന കുറ്റബോധമാണ് മറുനാടനെ അലട്ടുന്നത്. അതുകൊണ്ട് തന്നെ പരസ്യമായി ക്ഷമ പറയാനും മാംഗോ മുതലാളിമാരുടെ കാലിൽ വീണ് ക്ഷമ യാചിക്കാനും മാംഗോ ഫോൺ എന്ന അത്ഭുത സൃഷ്ടിയെ തികച്ചും സൗജന്യമായി പരസ്യം നൽകാനും തീരുമാനിച്ചിരിക്കുകയാണ്.
പക്ഷേ അങ്ങനെ ചെയ്യണമെങ്കിൽ ഈ പറഞ്ഞ കാര്യങ്ങൾക്കൊക്കെ തെളിവ് വേണ്ടേ? ആ ഉത്തരവാദിത്തം ശ്രീമാൻ നികേഷ്‌കുമാർ ഏറ്റെടുക്കുമെന്നാണ് ഞങ്ങൾ കരുതുന്നത്. സത്യസന്ധമായ പത്രപ്രവർത്തനം നടത്തുന്ന നികേഷ് കുമാർ എന്തായാലും തന്റെ മാധ്യമത്തിൽ വന്ന വാർത്തയുടെ ഉത്തരവാദിത്തം ഏറ്റെമതിയാവു. എല്ലാ വാർത്തയും താൻ എങ്ങനെ അറിയും എന്ന ചോദ്യം വരാം. പക്ഷേ ഇത് അങ്ങനെയല്ല. അദ്ദേഹം ഭാര്യാസമേതനായി ദുബായിൽ പോയി ലോഞ്ച് ചെയ്ത ഫോൺ ആണിത്. അദ്ദേഹത്തിന്റെ യുഎഇലെ പ്രതിനിധിയാണ് മാംഗോ ഫോണിന്റെ അവിടുത്തെ പ്രചാരകൻ. എന്നു മാത്രമല്ല മാംഗോ സഹോദരന്മാർ കഴിഞ്ഞ തവണ തട്ടിപ്പ് കേസുകളിൽ പെട്ടപ്പോൾ എല്ലാ സഹായവും ചെയ്തു ഒപ്പം നിന്നത് നികേഷ് ആണ്. അന്നു യുഡിഎഫ് സർക്കാരിന്റെ ശത്രു ആയിരുന്നു നികേഷ് എന്നോർക്കണം. ഇന്നതല്ല സ്ഥിതി.
ഞങ്ങൾക്ക് വേണ്ടത് മൂന്നോ നാലോ പ്രധാന കാര്യങ്ങൾ ആണ്. ഒന്ന് 1,27,000 ഫോണുകൾ ആറ് മാസം കൊണ്ട് വിറ്റുപോയി എന്നതിനുള്ള തെളിവ്. ഏതെല്ലാം ഷോപ്പുകളിൽ നിന്നും ഏതെല്ലാം ഓൺലൈൻ സ്‌റ്റോറുകളിൽ നിന്നും എത്ര വിറ്റു പോയി, എന്നതിന്റെ ആധികാരിമായ ഒരു റിപ്പോർട്ട് വേണം. ഏതെങ്കിലും തെളിവില്ലാതെ ഇങ്ങനെ ഒരു വാർത്ത നികേഷ് കൊടുക്കില്ല എന്നുറപ്പായതുകൊണ്ടാണ് അത് ചോദിക്കുന്നത്. ഇത്രയും ഫോൺ ചൈനയിലെ ഫാക്ടറിയിൽ നിന്നും യുഎയിൽ എത്തിച്ചതിന്റെ തെളിവുകൾ തരാൻ കഴിഞ്ഞാലും ഞങ്ങൾ സന്തുഷ്ടരാണ്.. ചൈനയിൽ 3000 കോടി മുടക്കി ഫാക്ടറി നടത്തുന്നതിന്റെ ഏതെങ്കിലും രേഖ ലഭിച്ചാൽ വളരെ സന്തോഷം. കൊറിയയിലെ 700 കോടിയുടെ റിസേർച്ച് സെന്ററിന്റെ വിശദാംശങ്ങളും ലഭിച്ചാൽ നല്ലതാണ്. കൊറിയയിലെ വിലാസം തന്നാലും മതി ഞങ്ങൾ തപ്പി പിടിച്ചോളാം. അവിടെ ഞങ്ങൾക്ക് ആളുകൾ ഉണ്ട്, പക്ഷേ വിലാസം തരാതെ എന്തു ചെയ്യും?
ഇത്രയധികം കോടികൾ ഉള്ളവർ എന്തുകൊണ്ട് കേരളത്തിൽ അങ്ങോളമിങ്ങോളം അനേകം പേർക്ക് വാങ്ങിയ പണം പോലും തിരിച്ച് കൊടുക്കാതെ കഴിയുന്നത് എന്നറിഞ്ഞാൽ കൊള്ളാം. ഒന്നോ രണ്ടോ പേർക്കല്ല പണം കൊടുക്കാനുള്ളത്. നിരവധി ബാങ്കുകളെ കബളിപ്പിച്ചിട്ടുണ്ട്. നിങ്ങളുടെ ഇപ്പോഴത്തെ സ്ഥാപനം പ്രവർത്തിക്കുന്ന ദുബായിലെ ഒരു തോമസിനും ഗിരിഷിനും കോടികൾ കൊടുക്കാനുണ്ട്. അതൊക്കെ എന്നത്തേയ്ക്ക് കൊടുത്തു തീർക്കുമെന്ന് കൂടി അറിഞ്ഞാൽ ഉപകാരമായിരുന്നു. അതെല്ലാം കഴിയുമ്പോൾ വിശദമായി ഒരു ക്ഷം പറയാൻ ആണ്. ഈ രേഖകൾ ഒന്നും സമർപ്പിക്കാൻ നികേഷ് താങ്കൾക്ക് സാധിക്കുന്നില്ലെങ്കിൽ ദയവായി സത്യത്തിന്റെയും നീതിയുടെയും വേഷം കെട്ടരുത്. അത് നിങ്ങൾക്ക് ചേരില്ല. ഈ തട്ടിപ്പിന് കുടപിടിക്കുന്നത് നിങ്ങളാണ് എന്നു തുറന്നെഴുതേണ്ടി വരും. അതുകൊണ്ട് ദയവായി നിങ്ങൾക്ക് അറിയാവുന്ന രേഖകൾ നൽകി സഹായിക്കണം എന്നു അപേക്ഷിക്കുന്നു. ഇതുവരെ അത് വിശ്വസിക്കാത്തതിന് നിരവധി കാരണങ്ങൾ ഉണ്ട്. അത് വായനക്കാർക്ക് വേണ്ടി എഴുതുകയാണ് മറുനാടൻ ചെയ്യുന്നത്.
ഇതിനിടെ സ്മാർട്ട്ഫോൺ വിൽപ്പനയുടെ ചരിത്രത്തിൽ പുതിയ നാഴികക്കല്ല് തീർത്തിരിക്കുകയാണ് മലയാളികളുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ സ്മാർട്ട്ഫോൺ കമ്പനിയായ എംഫോൺ എന്ന് റിപ്പോർട്ടർ വാർത്ത നൽകുന്നത്... പുറത്തിറക്കി വെറും ആറ് ദിവസം പിന്നിടുമ്പോഴേക്ക് ഒരു ലക്ഷത്തിഇരുപത്തി ഏഴായിരം സ്മാർട്ട് ഫോണുകളാണ് മാംഗോ ഫോൺ എന്ന എംഫോൺ വിറ്റഴിച്ചത്. ദുബായ് ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിലെ മാത്രം വിൽപ്പനയാണ് ഇപ്പോൾ റെക്കോർഡ് സൃഷ്ടിച്ചിരിക്കുന്നത്. അറേബ്യൻ രാജ്യങ്ങളിൽ ആദ്യമായാണ് ഇത്തരമരു അത്ഭുത വിൽപ്പന നടക്കുന്നത് എന്നാണ് പൊതുവേയുള്ള വിലയിരുത്തൽ എന്നും റിപ്പോർട്ടർ പറയുന്നു. എംഫോണിന്റെ പുതിയ മോഡലുകൾ പുറത്തിറക്കുന്ന ചടങ്ങ് കഴിഞ്ഞയാഴ്ചയാണ് ദുബായിൽ നടന്നത്. ഈ ചടങ്ങിൽ മാത്രം 200-ലേറെ ഫോണുകൾ വിറ്റു പോയിരുന്നു. തുടർന്നാണ് ഓൺലൈനായും അല്ലാതെയുമായി ഇത്രയേറെ ഫോണുകൾ വിറ്റഴിഞ്ഞത്. മികച്ച ഫീച്ചറുകളുമായി എത്തിയ എംഫോൺ സ്മാർട്ട് ഫോണുകൾ കുറഞ്ഞ സമയം കൊണ്ട് തന്നെ ഉപഭോക്തൃ ഹൃദയങ്ങൾ കീഴടക്കി.
കൊറിയയിൽ റിസർച്ച് വിഭാഗം പ്രവർത്തിക്കുന്ന കമ്പനിയുടെ ഫോണുകൾ ഉൽപ്പാദിപ്പിക്കുന്നത് ചൈനയിലെ കമ്പനിയുടെ സ്വന്തം അത്യന്താധുനിക പ്ലാന്റിലാണെന്നും റിപ്പോർട്ടർ വാർത്തിയിലുണ്ട്. നിർമ്മിക്കുന്ന ഓരോ എംഫോണുകളും നൂറിലധികം പരിശോധനകൾക്ക് ശേഷമാണ് വിപണിയിലെത്തുകയെന്ന എക്‌സ്‌ക്ലൂസീവ് വിവരവും റിപ്പോർട്ടർ നൽകുന്നു. എന്നാൽ മറുനാടൻ നാളുകളായി നടത്തുന്ന അന്വേഷണത്തിൽ മാംഗോ മൊബൈൽ എന്നത് ഒരു തട്ടിപ്പാണ് എന്ന് വ്യക്തമാക്കുന്ന അനേകം രേഖകൾ കണ്ടെത്താൻ കഴിഞ്ഞിരുന്നു. ഇവർക്ക് എറണാകുളത്തെ ഓഫീസ് അല്ലാതെ നിർമ്മാണ, വിതരണം, റിസേർച്ച് തുടങ്ങിയ ഒരു മേഖലക്കും പറ്റിയ ഒരു ഓഫീസും ഇന്ത്യയിലോ മറ്റൊരിടത്തോ ഇല്ല എന്നും മനസ്സിലായിരുന്നു. പണമുണ്ടെങ്കിൽ ആർക്ക് വേണമെങ്കിലും ചൈനയിൽ നിന്നും മൊബൈൽ പാർട്സുകൾ ഇറക്കുമതി ചെയ്യാവുന്നതാണ്. ഇത് ഇവിടെ അസംബ്ലി ചെയ്ത് റീബ്രാൻഡ് ചെയ്ത് വിൽപ്പനയും ആകാം മാംഗോ ഫോൺ എന്ന നിഗമനമാണ് മറുനാടന് ലഭിച്ചത്.
കേരളത്തിൽ വച്ച് പരിപാടി കൊഴിപ്പിക്കാനുള്ള ശ്രമങ്ങൾ പലതും മറുനാടൻ വാർത്തയെ തുടർന്ന് അവതാളത്തിലായതോടെയാണ് മാംഗോ ഫോൺ ദുബായ് കേന്ദ്രീകരിച്ചത് വീണ്ടും ലോഞ്ച് ചെയ്തത്. നുണകളുടെ ഒരു കൂമ്പാരം തന്നെ നിരത്തി കൊണ്ടാണ് ഇത്തവണ അഗസ്റ്റിൻ സഹോദരന്മാർ ദുബായിലേക്ക് വണ്ടി കയറിയത്. അബുദാബി രാജകുമാരൻ ഷേഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ പേര് പറഞ്ഞാണ് ദുബായിൽ ഇവർ തട്ടിപ്പുമായി രംഗത്തിറങ്ങിയിരിക്കുന്നത്. കൊച്ചി ലേ മെറിഡിയനിൽ വച്ച് നടത്തിയ മൊബൈൽ ലോഞ്ചിങ് മറ്റൊരു തട്ടിപ്പുകേസിലെ അറസ്റ്റിനെ തുടർന്ന് പാളിപ്പോയതോടെ ഇത്തവണ വലിയ മുന്നൊരുക്കങ്ങളാണ് നടത്തിയത്. അബുദാബി രാജകുമാരൻ ഷേഖ് മുഹമ്മദിന്റെ പേര് പറഞ്ഞാൽ ദുബായിലെ പല കാര്യങ്ങളും എളുപ്പം നടക്കുമെന്നതിനാൽ ആവശ്യത്തിനും അനാവശ്യത്തിനും ഈ പേര് ഇവർ ഉപയോഗിച്ചു. തട്ടിപ്പുകാരാണെന്ന് അറിഞ്ഞിട്ടും തുടക്കം മുതൽ അഗസ്റ്റിൻ സഹോദരന്മാർക്കൊപ്പം നിന്നിട്ടുള്ള റിപ്പോർട്ടർ എം ഡി നികേഷ് കുമാറും ഇവർക്കൊപ്പം കൈകോർത്തിരുന്നു. ദുബായിലെ റിപ്പോർട്ടർ ജീവനക്കാരാണ് സ്വന്തം സ്ഥാപനത്തെ പോലെ ഈ തട്ടിപ്പുകാർക്ക് പരവതാനി വിരിച്ചതെന്നും മറുനാടന് മനസ്സിലായിരുന്നു. ചാനൽ ദുബായിൽ കുറേക്കാലമായി പ്രവർത്തിക്കുന്നുണ്ട്. ഈ ബന്ധങ്ങൾ ഉപയോഗിച്ചാണ് പി ആർ പ്രവർത്തനങ്ങൾ നടന്നത്. ദുബായിൽ അങ്ങനെ ഫോൺ ലോഞ്ച് ആയി. ഈ വസ്തുതകളെല്ലാം ശരിവയ്ക്കുന്ന തരത്തിലാണ് ഇപ്പോൾ റിപ്പോർട്ടറിൽ വാർത്ത എത്തുന്നത്. ഈ സാഹചര്യത്തിലാണ് ഇതിലെ സത്യം അറിയാൻ മറുനാടൻ ആഗ്രഹിക്കുന്നത്. മാഗോ ഫോണിന്റെ ഫാക്ടറിയെ കുറിച്ചുള്ള വിശദാംശങ്ങൾ പുറത്തായാൽ തന്നെ എല്ലാം സുതാര്യമാകും.
അപ്പിളിനെയും സാംസ്ങ്ങിനെയും തോൽപ്പിക്കുന്ന അത്യാധുനിക സ്മാർട്ട് ഫോണുകൾ രംഗത്തിറങ്ങുമെന്ന് പറഞ്ഞാണ് വയനാട് സ്വദേശികളായ റോജി അഗസ്റ്റിൻ, ജോസൂട്ടി അഗസ്റ്റിൻ, ആന്റോ അഗസ്റ്റിൻ എന്നീ സഹോദരന്മാർ കഴിഞ്ഞവർഷം രംഗത്തുവന്നത്. ബാങ്കിൽ പണമടക്കാത്തതിന്റെ പേരിൽ ഏതാനും മാസങ്ങൾക്ക് മുമ്പ് ഇവരുടെ വീട് ബാങ്കുകാർ ജപ്തി ചെയതിരുന്നു. ഇങ്ങനെയുള്ളവരാണ് 3000 കോടിയുടെ മൊബൈൽ ഫോൺ നിർമ്മാതാക്കളെന്ന് അവകാശപ്പെട്ട് രംഗത്തുവന്നിരിക്കുന്നത്. രണ്ടാം വരവിലും അഗസ്റ്റിൻ സഹോദരന്മാർക്ക് പറയാനുള്ളത് പഴയ അവകാശ വാദങ്ങൾ തന്നെയാണ്. ചൈനയിൽ പ്രത്യേക ഫാക്ടറിയും കൊറിയയിൽ ഗവേഷണ കേന്ദ്രവും ഒക്കെ തുറന്നുവെന്നായിരുന്നു വയനാട് സ്വദേശികളായ ഇവരുടെ അവകാശവാദം. ഇതൊക്കായണ് റിപ്പോർട്ടർ വാർത്തയും ശരിവയ്ക്കുന്നത്. ദുബായിൽ വച്ചുള്ള ലോഞ്ചിംഗിനെ കുറിച്ച് അവകാശ വാദങ്ങൾ ഒട്ടും കുറയ്ക്കാൻ മാംഗോ തട്ടിപ്പുകാർ തയ്യാറായിരുന്നില്ല. ദുബായ്, ഖത്തർ , ഷാർജ , സൗദി, ഒമാൻ, കുവൈറ്റ്തുടങ്ങിയഗൾഫ് നാടുകളിലും ഇന്ത്യ, ശ്രീലങ്ക, മലേഷ്യ, ലാറ്റിൻ അമേരിക്ക,ആഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിലും എംഫോൺ സ്മാർട്ട് ഫോണുകൾ ലോഞ്ചിന് ശേഷം ലഭ്യമാവുമെന്നാണ് ഇവരുടെ അവകാശവാദം. ഈ രാജ്യങ്ങളിലെ നൂറിറിലധികം ഓൺലൈൻ സൈറ്റുകളിലും, ഗ്ലോബൽ സൈറ്റുകളായ ആമസോൺ, ഫ്‌ലിപ്പ്കാർട്ട്, സ്‌നാപ്ഡീൽ, തുടങ്ങിയ പ്രമുഖ സൈറ്റുകൾ വഴിയും ഫോൺ ബുക്ക് ചെയ്യാമെന്നാണ് അവകാശവാദം. ആമസോണിലും, ഫ്‌ലിപ്പ്കാർട്ടിലും എം ഫോണിന്റെ വിവരങ്ങളും ലഭ്യമായിട്ടുണ്ട്.
എംഫോൺ 8, എംഫോൺ 7 പ്ലസ്, എംഫോൺ 6, എന്നീ ആണ്ട്രോയിഡ് സ്മാർട്ട് ഫോണുകളാണ് വിപണിയിൽ ഇറക്കുകയെന്ന് ഇവർ അവകാശപ്പെടുന്നത്. പിന്നിൽ 21 മെഗാപിക്‌സൽ പിഡിഎഎഫ് ക്യാമറ പിടിപ്പിച്ചാണ് ഫോൺ 8ന്റെ വരവെന്നും ഇവർ അവകാശപ്പെടുന്നു. ലോകം അറിയുന്ന ബ്രാൻഡുകൾക്ക് പോലും ഇല്ലാത്ത സവിശേഷതയാണ് സ്വന്തം വീട് ബാങ്കുകാർ ജപ്തി ചെയ്തു കൊണ്ടുപോയ അഗസ്റ്റിൻ സഹോദരന്മാർ മാംഗോ ഫോണിന് ഉണ്ടെന്ന് വ്യക്തമാക്കുന്നത്. 17,000 മുതൽ 28,999 രൂപയാണ് ഫോണിന്റെ വില. ലോഹ നിർമ്മിത ബോഡിയുടെ മുന്നിലെ ഹോം ബട്ടണിൽ ഫിംഗർപ്രിന്റ് സെൻസർ ഘടിപ്പിച്ചിട്ടുണ്ടെന്നും അവകാശപ്പെടുന്നു. 1920ത1080പിക്സൽ റെസല്യൂഷൻ നൽകുന്ന 5.5 ഇഞ്ച് ഫുൾ എച്ച്ഡി ഡിസ്‌പ്ലെയോട് കൂടിയ എംഫോൺ 8ന് 4ജിബിറാമും, 2.3ജിഗാഹെട്സ് ഡാറ്റകോർ പ്രോസസറുമാണ് കരുത്തേകുന്നത്. വയർലെസ് ചാർജ്ജിങ് സാങ്കേതികവിദ്യ ഏറ്റവും ഫലപ്രദമായി ഉപയോഗിച്ച്, അതിവേഗത്തിൽ ഫോൺ ചാർജ്ജ് ചെയ്യാൻ കഴിയുന്ന ഇൻഡക്ഷൻ ബേസ്സ് എന്ന ടെക്‌നോളജി എംഫോൺ8-ൽ ഉപയോഗിച്ചുവെന്നാണ് മറ്റൊരു അവകാശവാദം. ഇതെല്ലാം വമ്പൻ വിജയമാണെന്നാണ് റിപ്പോർട്ടറും അവകാശപ്പെടുന്നത്.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍