ശ്രീലങ്കൻ സ്ഫോടന പരമ്പരയിൽ കേരളത്തിലും റെയ്ഡ്; കാസർഗോഡും പാലക്കാടുമായി എൻഐഎ റെയ്ഡ് നടത്തിയത് മൂന്നോളം വീടുകളിൽ; പരിശോധനയ്ക്ക് പിന്നാലെ മൊബൈൽ ഫോണുകളും രേഖകളും പിടിച്ചെടുത്തു; കാസർഗോഡ് നിന്ന് രണ്ട് പേരോട് കൊച്ചിയിലെ ഓഫീസിൽ ഹാജരാകാനും നിർദ്ദേശം; എൻഐഎ അന്വേഷണം മുന്നോട്ട് പോകുന്നത് തൗഹീദ് ജമാഅത്തിന്റെ കേരള ബന്ധത്തിന്റെ ചുവട്പിടിച്ച്; കേരളത്തിലേക്ക് അന്വേഷണം വ്യാപിപ്പിച്ചത് ഐസിസ് വിശദീകരണം മലയാളത്തിലും വന്നതിന് പിന്നാലെ; സംസ്ഥാനത്ത് സുരക്ഷ ശക്താമാക്കി
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: ഈസ്റ്റർ ദിനത്തിൽ ശ്രീലങ്കയിൽ നടന്ന സ്ഫോടന പരമ്പരയ്ക്ക് പിന്നാലെ കാസർഗോഡും പാലക്കാടും എൻഐഎ റെയ്ഡ്. കാസർഗോഡ് രണ്ട സ്ഥലത്തും പാലക്കാട് ഒരു സ്ഥലത്തുമാണ് റെയ്ഡ് നടക്കുന്നത്. ഇവിടെ റെയ്ഡ് നടത്തിയ ശേഷം മൊബൈൽ ഫോൺ രേഖകൾ ഉൾപ്പടെ റെയ്ഡ് നടത്തിയ എൻഐഎ സംഘം പിടിച്ചെടുത്തു. ഇതിൽ രണ്ട് പേരോട് കൊച്ചിയിലെ എൻഐഎ ഓഫീസിൽ ഹാജരാകാൻ നിർദ്ദേശിച്ചിട്ടുണ്ട്.
ശ്രീലങ്കയിലെ സ്ഫോടനപരമ്പരയുടെ മുഖ്യസൂത്രധാരനായ സഹ്രാൻ ഹാഷിമിന് കേരളത്തിലും വേരുകളുള്ളതായി അന്വേഷണ സംഘം കണ്ടെത്തി. കേരളത്തിലെ മലപ്പുറത്തും ഇയാൾ സന്ദർശനം നടത്തിയിരുന്നതായി രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തി. 2017 ലാണ് ഹാഷിം കേരളത്തിലെത്തിയത്. ഹാഷിം ഇന്ത്യയിൽ ഏതാനും മാസം തങ്ങിയതായും ഇന്റലിജൻസ് ഏജൻസികൾ കണ്ടെത്തി. ശ്രീലങ്കയിലെ നാഷണൽ തൗഹീദ് ജമാഅത്തിന്റെ തലവനാണ് സഹ്രാൻ ഹാഷിം. ഐഎസുമായി സഹകരിച്ച് പ്രവർത്തിക്കുന്ന തീവ്രവാദ സംഘടനയാണ് തൗഹീദ് ജമാഅത്ത്. കൊളംബോ ഷാങ് ഗ്രിലാ ഹോട്ടലിലെ സ്ഫോടനത്തിൽ ഹാഷിമും കൊല്ലപ്പെട്ടിരുന്നു.
ഈസ്റ്റർ ദിനത്തിൽ, ശ്രീലങ്കയിൽ 359 പേരുടെ ജീവനെടുത്ത ചാവേർ സ്ഫോടന പരമ്പരയുടെ കണ്ണികൾ തമിഴ്നാട് കേന്ദ്രമാക്കിയ തൗഹീദ് ജമാത്തിലേക്ക് നീണ്ടതോടെ, സംഘടനയുമായി ബന്ധമുള്ള 60 മലയാളികളും പൊലീസ് നിരീക്ഷണത്തിൽ. ഇവരുടെ വിവരങ്ങൾ പൊലീസ് ശേഖരിച്ചുവരുന്നു. കഴിഞ്ഞ രണ്ടുവർഷമായി ഐഎസിന്റെ സ്ലീപ്പർ സെൽ പോലെ പ്രവർത്തിച്ചുവരികയാണ് തൗഹീദ് ജമാഅത്ത്.ശ്രീലങ്കയിലെ സ്ഫോടനങ്ങൾക്ക് പിന്നിൽ തങ്ങളാണെന്ന് അവകാശപ്പെട്ട് കൊണ്ട് ഐഎസ് അറബിക്കും ഇംഗ്ലീഷിനും പുറമേ തമിഴിലും മലയാളത്തിലും വീഡിയോ ഇറക്കി പ്രചരിപ്പിച്ചിരുന്നു. തങ്ങളുടെ ശേഷിയെ കുറിച്ച് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ യുവാക്കളെ ബോധ്യപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് മലയാളത്തിലും, തമിഴിലും പ്രസ്താവന ഇറക്കിയതെന്നാണ് വിദേശ ഏജൻസികൾ വിലയിരുത്തിയത്.
2016 ൽ മധുരയിലും, നാമക്കലിലും, തൗഹീദ് ജമാഅത്ത് സംഘടിപ്പിച്ച യോഗങ്ങളിൽ, വണ്ടിപ്പെരിയാർ, പെരുമ്പാവൂർ, തൃശൂർ, പാലക്കാട് എന്നിവിടങ്ങളിലെ 60 പേർ പങ്കെടുത്തതായി സംസ്ഥാന ഇന്റലിജൻസ് കണ്ടെത്തിയിരുന്നു. അറബിയിൽ തയ്യാറാക്കിയ വീഡിയോ പിന്നീട് മലയാളത്തിലേക്കും തമിഴിലേക്കും പ്രാദേശിക ഐഎസ് വിഭാഗങ്ങൾ തർജ്ജമ ചെയ്തിറക്കുകയായിരുന്നുവെന്നാണ് കരുതുന്നത്. ഇന്റലിജൻസ് ഇക്കാര്യം സൂക്ഷ്മമായി പരിശോധിച്ചുവരുന്നു. സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ച ഐഎസ് വീഡിയോയുടെ മലയാളം വേർഷൻ പിന്നീട് ഡീലീറ്റ് ചെയ്തതായാണ് കാണുന്നത്. ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ് പത്രമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്ത്.
മലപ്പുറത്തും കോഴിക്കോടും കണ്ണൂരും കാസർഗോഡും ഐസിസിന്റെ പ്രവർത്തനം സജീവമാണെന്നാണ് ദേശീയ അന്വേഷണം ഏജൻസിയുടെ വിലയിരുത്തൽ. ഈ സാഹചര്യത്തിലാണ് കേരളത്തിൽ അന്വേഷണം പുരോഗമിക്കുന്നത്. ശ്രീലങ്കയിലെ ഐസിസ് തീവ്രവാദിയുടെ ഫെയ്സ് ബുക്ക് അക്കൗണ്ടിലെ പോസ്റ്റുകൾ തീവ്ര സ്വഭാവമുള്ള മലയാളികളും ആവേശത്തോടെ ഷെയർ ചെയ്തിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇസ്ലാമിന്റെ മഹത്തരമായ ഭൂതകാലത്തെ ഉയർത്തിക്കാട്ടി ഐസിസ് തീരുമാനങ്ങളെ ന്യായീകരിക്കുന്നതാണ് ശ്രീലങ്കക്കാരന്റെ പോസ്റ്റുകളിൽ ഏറെയും. ഇത് ഷെയർ ചെയ്തവരെയെല്ലാം ദേശീയ അന്വേഷണ ഏജൻസി നിരീക്ഷിക്കുന്നുണ്ട്. ചിലരെ വിളിച്ചു വരുത്തി ലങ്കൻ സ്ഫോടനത്തെ കുറിച്ച് അറിയാമായിരുന്നോ എന്നും തിരക്കിയിട്ടുണ്ട്.
കൊളംബോയിൽ ഭീകരാക്രമണത്തിന് പിന്നിൽ പ്രവർത്തിച്ച തൗഹീദ് ജമായത്ത് എന്ന സംഘടനയ്ക്ക് കേരളത്തിലും വേരുകൾ. ഈ സംഘടന എറണാകുളം ജില്ലയിൽ സജീവമായി തന്നെ പ്രവർത്തിക്കുന്നുണ്ട്. ശ്രീലങ്കൻ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരൻ സഹ്റാൻ ഹാഷിം ആണ് തൗഹീദ് ജമായത്ത് എന്ന സംഘടനയുടെ സ്ഥാപകൻ. ഇതിന് തമിഴ്നാട്ടിൽ ഘടകമുണ്ട്. തമിഴ്നാട് ഘടകത്തിന്റെ നേതൃത്വത്തിലാണ് കേരളത്തിലെ പ്രവർത്തനം. കോഴിക്കോടും മലപ്പുറത്തും കാസർഗോഡും ഈ സംഘടനയ്ക്ക് അനുഭാവികളുണ്ടെങ്കിലും പ്രവർത്തകരുള്ളത് എറണാകുളം ജില്ലയിലാണ്. പെരുമ്പാവൂർ കേന്ദ്രീകരിച്ചാണ് ഇവരുടെ മുഖ്യപ്രവർത്തനം. ഈരാറ്റുപേട്ട പോലുള്ള സ്ഥലങ്ങളിലും തൗഹിദ് ജമാഅത്തിന് പ്രവർത്തകരുണ്ട്.
ഈ മേഖലയിൽ തമിഴ്നാട്ടുകാരായ നിരവധി മുസ്ലീങ്ങളുണ്ട്. ഇവർക്കിടയിലാണ് ഈ സംഘടനയുടെ പ്രവർത്തനമെന്നാണ് പൊലീസിന്റെ വിലയിരുത്തൽ. പരസ്യമായി പോലും പ്രവർത്തിക്കാനുള്ള അവസരം ഇവർക്കുണ്ടായിരുന്നു. മുസ്ലിം മതസംഘടനയെന്ന തരത്തിലായിരുന്നു ഇടപെടൽ. എന്നാൽ ശ്രീലങ്കയിൽ സ്ഫോടനങ്ങൾ നടന്നതോടെയാണ് ഈ സംഘടന കുപ്രസിദ്ധമാകുന്നത്. തുടർന്ന് നടത്തിയ പരിശോധനയിൽ തമിഴ്നാട് ഘടകത്തിന്റെ ലങ്കൻ ബന്ധം കണ്ടെത്തി. ഇതിനൊപ്പമാണ് കേരളത്തിലും മതതീവ്രവാദം വളർത്താൻ ഇവർ ശ്രമിച്ചെന്ന തിരിച്ചറിവുണ്ടാകുന്നത്. കണ്ണൂരും കാസർഗോഡും കോഴിക്കോടും മലപ്പുറവും ഐസിസിന്റെ റിക്രൂട്ട്മെന്റ് കേന്ദ്രങ്ങളായിരുന്നു. കനകമലയിലെ അറസ്റ്റോടെ ഇതിന് തടസ്സം നേരിട്ടു. ഇതോടെയാണ് പുതിയ രൂപത്തിൽ കേരളത്തിൽ സജീവമാകാൻ ഐസിസ് തീരുമാനിച്ചത്. തൗഹീദ് എന്ന തമിഴ് സംഘടനയുടെ കേരളത്തിലേക്കുള്ള വരവും ഇങ്ങനെയായിരുന്നു.
- TODAY
- LAST WEEK
- LAST MONTH
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍