ദേശീയപാതയിലേക്കു വഴിതുറക്കുന്ന കെട്ടിടങ്ങൾക്കെല്ലാം പ്രവേശനാനുമതി നിർബന്ധമാക്കും;വീടുകൾക്കും ചെറിയ കടകൾക്കും 2.5 ലക്ഷംവും മറ്റു നിർമ്മിതികൾക്ക് 2.8 ലക്ഷവും കെട്ടിവച്ച് നിർമ്മാണം; എൻ എച്ചിന് വശത്തെ കെട്ടിട നിർമ്മാണ പെർമിറ്റിന് കേന്ദ്രാനുമതി അനിവാര്യം

മറുനാടൻ മലയാളി ബ്യൂറോ
ആലപ്പുഴ : ദേശീയപാതയോരത്ത് കെട്ടിടം നിർമ്മിക്കുന്നതിന് ഇനി കേന്ദ്ര അനുമതി ആവശ്യം അനിവാര്യം. ദേശീയപാതാ അഥോറിറ്റി ഓഫ് ഇന്ത്യ(എൻ.എച്ച്.എ.ഐ.)യിൽനിന്നുള്ള പ്രവേശനാനുമതി (ആക്സസ് പെർമിറ്റ്) നിർബന്ധമാക്കുമെന്നാണ് സൂചന. ചട്ടം നിലവിലുണ്ടെങ്കിലും ദേശീയപാത 66 ആറുവരിപ്പാതയാക്കി വികസിപ്പിക്കുന്നതോടെ വ്യവസ്ഥകൾ കർശനമാക്കും. ദേശീയപാതയിലേക്കു വഴിതുറക്കുന്ന കെട്ടിടങ്ങൾക്കെല്ലാം പ്രവേശനാനുമതി നിർബന്ധമാക്കും.
നിലവിൽ തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങൾ കെട്ടിടനിർമ്മാണ പെർമിറ്റ് നൽകുന്നതിനു മുൻപ്, അപേക്ഷയുടെ വിശദാംശം എൻ.എച്ച്.എ.ഐ.ക്ക് കൈമാറി കെട്ടിടത്തിലേക്കുള്ള താത്കാലിക പ്രവേശനാനുമതി വാങ്ങണമെന്നതാണ് ചട്ടം. ഈ രീതി തുടരേണ്ടതില്ലെന്നും ഉടമകൾ സ്വന്തം നിലയിൽ അപേക്ഷിക്കണമെന്നുമാണ് അഥോറിറ്റിയുടെ നിലപാട്. കേന്ദ്ര ഉപരിതലഗതാഗത മന്ത്രാലയത്തിന്റെ വെബ് പോർട്ടലിലാണ് അപേക്ഷിക്കേണ്ടത്.
വീടുകൾക്കും ചെറിയ കടകൾക്കും 2.5 ലക്ഷം രൂപ കെട്ടിവെച്ചും (അന്തിമാനുമതിക്കുശേഷം മടക്കിക്കിട്ടും) മറ്റു നിർമ്മിതികൾക്ക് 2.8 ലക്ഷം രൂപ അടച്ചുമാണ് അപേക്ഷ സമർപ്പിക്കേണ്ടത്. കേന്ദ്ര ഉപരിതലഗതാഗത മന്ത്രാലയത്തിന്റെ 2002-ലെ നിയമപ്രകാരമാണ് പ്രവേശനാനുമതി നിർബന്ധമാക്കുന്നത്. ഇതിലെ വ്യവസ്ഥകൾ കർശനമായി നടപ്പാക്കണമെന്നാവശ്യപ്പെട്ട് തദ്ദേശസ്വയംഭരണവകുപ്പിന് കത്തുനൽകിയിരുന്നു.
ദേശീയപാതയിൽനിന്നു കെട്ടിടങ്ങളിലേക്ക് നിശ്ചിത അകലമുണ്ടോയെന്നതുൾപ്പെടെയുള്ള പരിശോധനയാണു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നടത്തിയിരുന്നത്. അടുത്തകാലത്താണ് പ്രവേശനാനുമതിയുമായി ബന്ധപ്പെട്ട ചട്ടങ്ങൾ പരിഗണിച്ചുതുടങ്ങിയത്. ദേശീയപാതാ വികസനത്തിനായി ഭൂമിയേറ്റെടുത്തതിനാൽ ഭാഗികമായി പൊളിക്കേണ്ടിവന്ന കെട്ടിടങ്ങൾ നന്നാക്കി ഉപയോഗിക്കാൻ തടസ്സമില്ല. എന്നാൽ, ഘടനയിൽ മാറ്റംവരുത്തി പൊളിച്ചുപണിയുകയോ മുറികൾ കൂട്ടിച്ചേർക്കുകയോ ചെയ്താൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ അനുമതി വാങ്ങണം.
ഇതിന് വേണ്ടി അനുമതിക്കായി അപേക്ഷിക്കുമ്പോൾ ദേശീയപാതാ അഥോറിറ്റിയിൽനിന്നുള്ള പ്രവേശനാനുമതി നേടേണ്ടിവരും. ചട്ടം കടുപ്പിക്കുമ്പോൾ കെട്ടിടനിർമ്മാണാനുമതിക്കായി ഏറെ ബുദ്ധിമുട്ടേണ്ടിവരും. പെട്രോൾ ബങ്കുകൾ, വാണിജ്യ സമുച്ചയങ്ങൾ തുടങ്ങിയവയ്ക്കു നേരത്തേമുതൽ പ്രവേശനാനുമതി ബാധകമാണ്. ഇതാണ് കെട്ടിടങ്ങൾക്കും ബാധകമാക്കുന്നത്.
ദേശീയപാതയിലേക്ക് വാതിൽ തുറക്കുന്നതിനുള്ള പ്രവേശനാനുമതി ഫീസ് (അക്സസ് ഫീസ്) കർക്കശമാക്കുന്നതോടെ കെട്ടിട ഉടമകൾ കുരുക്കിലാകും. ഇതിന് കേന്ദ്ര റോഡ് ഗതാഗത ദേശീയപാത മന്ത്രാലയം പോർട്ടൽ തുറന്നിട്ടുണ്ടെങ്കിലും അപേക്ഷ നൽകാൻ ഒട്ടേറെ നൂലാമാലകളുണ്ട്. തങ്ങളുടെ ഭൂമിയിൽനിന്ന് സർവീസ് റോഡിലേക്കും അവിടെനിന്ന് പ്രധാന പാതയിലേക്കും പ്രവേശിക്കുന്നതുവരെയുള്ള ഭാഗത്തിന്റെ രൂപരേഖ അടക്കം അപേക്ഷയ്ക്കൊപ്പം വയ്ക്കണം. ഇതിനായി അംഗീകൃത കൺസൾട്ടൻസികളെ സമീപിച്ചാൽ വലിയ ഫീസ് നൽകേണ്ടിവരും.
കൺസൾട്ടൻസികൾ വഴി എതിർപ്പില്ലാരേഖ സംഘടിപ്പിക്കാൻ നാലരലക്ഷം രൂപ ചെലവാകും. കേന്ദ്രനിയമം നേരത്തേ ഉണ്ടെങ്കിലും 2014 ഏപ്രിൽ ഒന്നുമുതലാണ് പ്രവേശനാനുമതി ഫീസ് ഈടാക്കാൻ നടപടി തുടങ്ങിയത്. 2020-ൽ പരിഷ്കരിച്ച ചട്ടങ്ങൾ നിലവിൽവന്നതോടെ പിരിവ് ഊർജിതമാക്കി. ദേശീയപാതകളുടെ മേൽനോട്ടം പൊതുമരാമത്ത് വകുപ്പിൽനിന്ന് അഥോറിറ്റി നേരിട്ട് ഏറ്റെടുത്തതോടെയാണ് ഇപ്പോൾ പ്രവേശനഫീസ് പിരിവ് കർശനമാക്കിയത്. ദേശീയപാത നവീകരണം കഴിയുമ്പോൾ പാതയോരത്തെ മുഴുവൻ കെട്ടിടങ്ങൾക്കും നോട്ടീസ് നൽകുമെന്നാണ് അറിയുന്നത്.
കൺട്രോൾ ഓഫ് നാഷണൽ ഹൈവേ ആക്ട് അനുസരിച്ചാണ് ഫീസ് പിരിക്കുന്നതെന്നും പണം അടയ്ക്കുന്നത് കേന്ദ്ര സർക്കാരിലേക്കാണെന്നും ദേശീയപാത അഥോറിറ്റി അധികൃതർ പറഞ്ഞു. ഫീസ് അടയ്ക്കാത്തവർക്ക് എതിർപ്പില്ലാരേഖ നൽകാനാകില്ലെന്നാണ് അഥോറിറ്റിയുടെ നിലപാട്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രേഖാ ചിത്രം അങ്ങനെയെങ്കിൽ ആ സ്ത്രീയുടെ രൂപം ഇങ്ങനെയോ? ഓയൂരിലെ കിഡ്നാപ്പിങ് നടത്തിയ യുവതിയെ നിർമ്മതി ബുദ്ധി തിരിച്ചറിഞ്ഞു! കൊല്ലത്ത് 6 വയസ്സുകാരിയെ തട്ടിക്കൊണ്ട് പോയ പ്രതിയുടെ സ്കെച്ച് എഐയിൽ റെൻഡർ ചെയ്ത് എടുത്തപ്പോൾ.. ; ചിത്രം പങ്കുവച്ച് നടിമാരും; ആ എ ഐ ബുദ്ധിക്ക് പിന്നിൽ ആരെന്നത് അജ്ഞാതം
- അമേരിക്കൻ യന്ത്രം തോറ്റിടത്ത് തുരന്നു കയറി വിജയിച്ച വീരന്മാർ; എലിയെ പോലെ കയറിയിരുന്ന് ഉളിയും ചുറ്റികയും കരണ്ടിയുമായി ഇരുമ്പുകുഴൽപാതക്കുള്ള അവസാന മീറ്ററുകൾ തുരന്നവർ; 'ഞങ്ങൾ ചെയ്തത് രാജ്യത്തിന് വേണ്ടി'; പ്രതിഫലം വേണ്ടെന്ന് സിൽക്യാര ദൗത്യം വിജയിപ്പിച്ച റാറ്റ് മൈനേഴ്സ്
- കുട്ടിയെ താമസിപ്പിച്ച വീട്ടിൽ 'രണ്ട് ആന്റിമാർ'; ആശ്രാമത്ത് വന്ന ആന്റിയെ കുറിച്ചുള്ള സൂചനകൾ പരിശോധിച്ച് പൊലീസ്; കേരളത്തിൽ രജിസ്റ്റർ ചെയ്ത എല്ലാ സ്ഫിറ്റ് ഡിസയർ വാഹനങ്ങളും സംശയ നിഴലിൽ; ഹൈവേ നിർമ്മാണവും പ്രതികൾ തുണയാക്കി; അവർ കൂടുതൽ കുട്ടികളെ ലക്ഷ്യമിട്ടു; പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ
- ഓയൂരിൽ തട്ടിക്കൊണ്ടുപോയ കുട്ടിയെ സ്ത്രീ ആശ്രാമം മൈതാനത്ത് എത്തിച്ചത് തന്റെ ഒക്കത്തിരുത്തി; ആറുവയസുകാരിയെ ഉപേക്ഷിക്കുന്നതിന്റെ കൂടുതൽ ദൃശ്യങ്ങൾ പുറത്ത്; 2014 ന് ശേഷം രജിസ്റ്റർ ചെയ്ത സ്വിഫ്റ്റ് ഡിസയർ വാഹനങ്ങളുടെ വിവരങ്ങളും തേടുന്നു; കിഡ്നാപ്പിങ്ങിന്റെ നാലാം നാളും പ്രതികൾ കാണാമറയത്ത് തന്നെ
- കാറിലുള്ളവർക്ക് പൊലീസ് നീക്കങ്ങളെപ്പറ്റി മുന്നറിയിപ്പു നൽകാൻ ബൈക്കിൽ എസ്കോർട്ട് സംഘവും; കുട്ടിയുമായി രാത്രിയിൽ സംഘം തങ്ങിയതുകൊല്ലം നഗരത്തിനടുത്ത്! ചാത്തന്നൂരിൽ പ്രതികളുടെ മുഖവും സിസിടിവിയിൽ പതിഞ്ഞു; ഓയൂരിലെ തട്ടിക്കൊണ്ടു പോകലിൽ അവ്യക്തത മാത്രം
- ഓയൂരിൽ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ സംഘത്തിൽ രണ്ടു സ്ത്രീകൾ; രേഖാ ചിത്രം പുറത്ത് വിട്ട് പൊലീസ്; ആറ് വയസുകാരി പൊലീസ് സുരക്ഷയിൽ ആശുപത്രി വിട്ടു; കുട്ടിയെ കാണാനെത്തുന്ന സന്ദർശകർക്ക് പൂർണനിയന്ത്രണം; കുട്ടിയുടെ പിതാവ് താമസിച്ച ഫ്ളാറ്റും പരിശോധിച്ചു പൊലീസ്
- പുറത്തിറങ്ങിയാൽ ജനം കൈവയ്ക്കുമോ എന്ന് പേടി; ഓയൂർ കിഡ്നാപ്പിങ് കേസിലെ പ്രതികൾ പണി കൊടുത്തത് മലപ്പുറം സ്വദേശിക്ക്; കുട്ടിയെ തട്ടിക്കൊണ്ടുപോയ കാറിലെ വ്യാജ നമ്പർ ബിമലിന്റെ കാറിന്റെ നമ്പർ; കാർ പുറത്തിറക്കാൻ ആവാതെ യഥാർഥ ഉടമ
- ഗവർണ്ണറെ സ്വതന്ത്രമായ തീരുമാനം എടുക്കാൻ അനുവദിച്ചില്ല; ബാഹ്യ സമ്മർദ്ദത്തിന് വഴങ്ങിയ ചാൻസലറുടെ നടപടി നിയമ വിരുദ്ധം; ഹൈക്കോടതിയുടെ കുറ്റകരമായ വിധി റദ്ദാക്കുന്നു; ചീഫ് ജസ്റ്റീസ് ബെഞ്ച് നൽകുന്നത് വിസി നിയമനത്തിൽ പരമാധികാരം ഗവർണ്ണർക്ക് എന്ന സന്ദേശം
- സ്വകാര്യ നിമിഷങ്ങളിലെ ഫോട്ടോകൾ ഡിലീറ്റ് ചെയ്യാൻ കാമുകന്റെ ഫോൺ പരിശോധിച്ചു; ഗാലറിയിൽ കണ്ടെത്തിയത് സഹപ്രവർത്തകരുടേതടക്കം പതിമൂവായിരത്തിലധികം നഗ്നചിത്രങ്ങൾ; 22 കാരിയുടെ പരാതിയിൽ യുവാവ് അറസ്റ്റിൽ
- മലയാള സീരിയലുകളിൽ സവർണ മേധാവിത്വം; ഒരു ക്രിസ്ത്യൻ പള്ളീലച്ചൻ ഉണ്ടോ? ഒരു മൊല്ലാക്കയുണ്ടോ? ഒരു ദളിതനുണ്ടോ? എല്ലാം തീരുമാനിക്കുന്നത് സവർണ ഫാസിസ്റ്റ് ഭരണകൂടം; നടി ഗായത്രി വർഷയുടെ വാക്കുകളെ എതിർത്തും അനുകൂലിച്ചും സോഷ്യൽ മീഡിയ
- ലണ്ടനിൽ മലയാളി നഴ്സിന് അപ്രതീക്ഷിത വിയോഗം; കഴിഞ്ഞാഴ്ച സ്ഥിരീകരിച്ച അർബുദത്തിനു പിന്നാലെ ആദ്യ കീമോയ്ക്ക് ബുക്ക് ചെയ്ത് കാത്തിരിക്കവേ മരണമെത്തിയത് നടുവേദനയുടെ രൂപത്തിൽ; 38കാരി ജെസ് എഡ്വിന്റെ മരണം വിശ്വസിക്കാനാകാതെ മലയാളി സമൂഹം
- കൊല്ലത്തെ കുട്ടിയെ തിരിച്ചു കിട്ടി; തട്ടിക്കൊണ്ടു പോയവർ കൊല്ലം ആശ്രാമം മൈതാനത്തിൽ കുട്ടിയെ ഉപേക്ഷിച്ച് മുങ്ങി; കുട്ടിയെ പൊലീസ് സംരക്ഷണയിലാക്കി; കേരളം മുഴുവൻ പരിശോധനയിലേക്ക് പോയപ്പോൾ തട്ടിക്കൊണ്ടു പോയവർക്ക് രക്ഷപ്പെടാനാകില്ലെന്ന് വ്യക്തമായി; ആ കുട്ടി താമസിയാതെ ഓയൂരിൽ തിരിച്ചെത്തും; പ്രാർത്ഥന ഫലിക്കുമ്പോൾ
- ''വിഗ്ഗില്ലാത്ത മോഹൻലാലിനെ കണ്ട് കർത്താവെ എന്ന് പറഞ്ഞു ലാലു അലക്സ് ഓടി; മമ്മൂട്ടി സദാസമയവും വിഗ്ഗിലാണ്; കിടക്കുമ്പോൾ മാത്രം വിഗ് ഊരിവെക്കുന്നവരാണ് പല ആർട്ടിസ്റ്റുകളും; ഇവർ രജനീകാന്തിനെ കണ്ടു പഠിക്കണം'': നടൻ ബാബു നമ്പൂതിരിയുടെ വാക്കുകൾ വൈറലാകുമ്പോൾ
- എങ്ങനെയുണ്ട് പരിപാടിയെന്ന് തിരക്കിയ ടീച്ചറുടെ ഭർത്താവ്; മട്ടന്നൂരിലേത് വലിയ പരിപാടിയായില്ലെന്ന് മുഖ്യമന്ത്രിയുടെ മറുപടി! പിജെയെ പോലെ ശൈലജ ടീച്ചറിനേയും അപ്രസക്തയാക്കും; ഇപിയേയും പാർശ്വവൽക്കരിക്കപ്പെട്ട നേതാവാക്കും; സിപിഎമ്മിൽ സർവ്വാധികാരം പിടിമുറുക്കുന്നു; നവ കേരള യാത്ര കണ്ണൂർ വിടുമ്പോൾ
- പീഡന ദൃശ്യങ്ങൾ സോഷ്യൽ മീഡയയിൽ പ്രചരിപ്പിച്ചതിന് യുവാവ് അറസ്റ്റിൽ: പീഡനം നടന്നപ്പോൾ യുവാവിന് പ്രായപൂർത്തിയായിട്ടില്ല; പരാതിക്കാരിക്കെതിരേ പോക്സോ കേസ് വന്നേക്കും: ചിറ്റാർ പൊലീസിനെ വട്ടം ചുറ്റിച്ച ഒരു കേസിന്റെ കഥ
- പ്രമേയക്കരുത്തിന്റെ കാതൽ! സ്വവർഗാനുരാഗിയായി മമ്മൂട്ടിയുടെ മാസ്മരിക പ്രകടനം; ഗംഭീരവേഷങ്ങളിലുടെ ജ്യോതികയും സുധി കോഴിക്കോടും; സിനിമയുടെ കാതൽ സദാചാര മലയാളിയെ വെല്ലുവിളിക്കുന്ന കഥ തന്നെ; 'ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ' നൽകിയ കൾച്ചറൽ ഷോക്ക് ജിയോ ബേബി ആവർത്തിക്കുമ്പോൾ
- പാട്ടുപാടി ലോകം മുഴുവൻ കറങ്ങി സമ്പാദിക്കുന്നത് പ്രതിവർഷം 40 കോടിയിലേറെ; ദന്ത ഡോക്ടറാവാൻ പഠിച്ച് എത്തിപ്പെട്ടത് സംഗീതത്തിൽ; കണ്ടെത്തിയത് എ ആർ റഹ്മാൻ; പതിനായിരങ്ങളെ അമ്മാനമാടിക്കാൻ കഴിവുള്ള ഇന്ത്യൻ മഡോണ! കുസാറ്റിന്റെ നൊമ്പരമായ ഗായിക നികിത ഗാന്ധിയെ അറിയാം
- ആശ്രാമം മൈതാനത്തെ അശ്വതി ബാറിന് സമീപം ഒരു വാഹനം വന്നു നിന്നു; ആ വണ്ടിയിലുള്ളവർ കുട്ടിയെ പുറത്തേക്ക് നിർത്തി പാഞ്ഞു പോയി; ഒറ്റയ്ക്കിരുന്ന കുട്ടിയോട് നാട്ടുകാർ ചോദിച്ചതിന് പറഞ്ഞത് കൃത്യമായ ഉത്തരം; അങ്ങനെ ആ കൊച്ചുമിടുക്കിയെ മലയാളിക്ക് തിരിച്ചു കിട്ടി; പൊലീസ് പരിശോധന വെട്ടിച്ച് അവർ എങ്ങനെ കൊല്ലം നഗരത്തിലെ തിരക്കിലെത്തി?
- ഡബ്ലിനിൽ സ്കൂളിന് സമീപം കുട്ടികളടക്കം അഞ്ച് പേർക്ക് കത്തിക്കുത്തിൽ പരിക്ക്; ജനങ്ങൾ കീഴ്പ്പെടുത്തിയ 50 കാരനായ അക്രമിയടക്കം പരിക്കേറ്റവർ ആശുപത്രിയിൽ; അക്രമി വിദേശിയെന്ന് ആരോപണം; ഡബ്ലിനിൽ വംശീയ ലഹള; വാഹനങ്ങൾക്ക് തീയിട്ടു
- കുട്ടിയുമായി സ്ത്രീ എത്തിയത് മാസ്ക് ധരിപ്പിച്ച് ഓട്ടോറിക്ഷയിൽ; ഓട്ടോ ഡ്രൈവറെ തിരിച്ചറിഞ്ഞു; കോളേജ് വിദ്യാർത്ഥികൾ കരുതിയത് അമ്മയും കുഞ്ഞുമെന്ന്; ധരിച്ചത് മഞ്ഞ നിറത്തിലുള്ള ചുരിദാർ; ആശ്രാമം മൈതാനത്ത് അബിഗേലിനെ ഇരുത്തി മുങ്ങിയതോടെ വിദ്യാർത്ഥികൾ ശ്രദ്ധിച്ചു
- 'നോ ബോഡി ടച്ചിങ്, പ്ലീസ്...'; മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് പ്രതികരിക്കാതെ സുരേഷ് ഗോപി; വഴി നിഷേധിക്കരുത് ഞാനും കേസ് കൊടുക്കും, മുന്നോട്ടുപോകാൻ എനിക്കും അവകാശമുണ്ട്.. ക്ലോസ് അറിയണോ? എന്നും താരത്തിന്റെ ചോദ്യം
- അഞ്ചു വയസ്സുകാരി സ്കൂട്ടർ ഇടിച്ചു മരിച്ച സംഭവം; സ്കൂട്ടർ ഓടിച്ചതും പിന്നിൽ ഇരുന്നതും പ്രായപൂർത്തിയാകാത്ത കുട്ടികൾ; വിദ്യാർത്ഥികൾ യാത്രചെയ്തത് സഹപാഠിയുടെ അമ്മയുടെ സ്കൂട്ടറിൽ: ഉടമയായ യുവതിക്കെതിരെ കേസ് എടുത്ത് പൊലീസ്
- മണിക്കൂറിൽ 320 കിലോമീറ്റർ വേഗതയിൽ ഓടുന്ന ബുള്ളറ്റ് ട്രെയിൻ; തിരുവനന്തപുരത്ത് നിന്ന് കാസർഗോഡ് വരെ എത്താൻ വേണ്ടി വരിക മൂന്ന് മണിക്കൂറിൽ താഴെ സമയം; ഡൽഹി-തിരുവനന്തപുരം ബുള്ളറ്റ് ട്രെയിൻ ഉടൻ പ്രഖ്യാപിച്ചേക്കും; കെ റെയിലുമായി സഹകരണത്തിന് കേന്ദ്രം; കെവി തോമസ് നിർണ്ണായക നീക്കങ്ങളിൽ
- വീട്ടിൽ തുടങ്ങിയ സാമ്പത്തിക തർക്കം; ബന്ധുക്കൾ ഉള്ളതിനാൽ സിൽവർ ഹോണ്ടയിൽ യാത്ര തുടങ്ങി; പാതി വഴിക്ക് തർക്കം മൂത്തു; പിൻസീറ്റിൽ ഇരുന്ന മീരയ്ക്ക് നേരെ നിറയൊഴിച്ച് പ്രതികാരം; പള്ളി പാർക്കിംഗിൽ കാർ ഒതുക്കി പൊലീസിനെ വരുത്തിയതും അമൽ റെജി; ഷിക്കാഗോയിൽ ആ രാത്രി സംഭവിച്ചത്
- സർക്കാർ ജീവനകകാരുടെ ക്ഷാമബത്ത കുടിശ്ശികയിൽ വിധി പഠിക്കാൻ ധനവകുപ്പ്; വേണ്ടത് 23,000 കോടി രൂപ; കുടിശ്ശിക എന്നുനൽകും എന്നതിൽ ഉറപ്പു നൽകാനാവാതെ സർക്കാർ; സർക്കാർ അറിയിച്ചില്ലെങ്കിൽ സ്വന്തം നിലയ്ക്ക് തീയതി തീരുമാനിക്കാൻ ട്രിബ്യൂണൽ
- ആറ്റു നോറ്റു വളർത്തിയ പൊന്നുമകളുടെ ജീവനറ്റ ശരീരം ഒരു വശത്ത്; പ്രാണന്റെ പാതിയായ ഭാര്യയും മൂത്തമകനും മരണത്തോട് മല്ലിട്ട് മറ്റൊരിടത്ത്: പ്രദീപനെ എങ്ങനെ ആശ്വസിപ്പിക്കണമെന്ന അറിയാതെ ഉറ്റവരും
- ലോകത്തിലെ ബേബി ക്ലോത്ത് നിർമ്മാണത്തിൽ ഒന്നാമൻ കേരളത്തിലെ ഈ കമ്പനി; അമേരിക്കയിൽ കുട്ടികളിൽ ഏറെയും ധരിക്കുന്നത് ഈ വസ്ത്രങ്ങൾ; തെലങ്കാനയിലെ ഫാക്ടറി സജ്ജമാവുന്നതോടെ പ്രതിദിനശേഷി 14 ലക്ഷമാവും; സാബു എം ജേക്കബിന് ഇത് മധുര പ്രതികാരം; പിണറായി ഓടിച്ച കിറ്റെക്സ് ലോകം കീഴടക്കുമ്പോൾ!
- റോബിൻ ബസിനു പിന്നാലെ യുകെ മലയാളി സിബി തോമസിന്റെ ഹോളി മരിയ ബസിനും സർക്കാരിന്റെ മിന്നൽ പൂട്ട്; കോവിഡ് കാലത്തു വായ്പ്പക്കാരിൽ നിന്നും ബസിനെ ഒളിപ്പിച്ചു നിർത്തിയ സിബി യുകെയിലേക്ക് പറന്നത് ബസുകൾ ഷെഡിൽ കിടക്കാതിരിക്കാൻ; ബസ് പിടിച്ചെടുക്കൽ ചർച്ച തുടരുമ്പോൾ
- ലണ്ടനിൽ മലയാളി നഴ്സിന് അപ്രതീക്ഷിത വിയോഗം; കഴിഞ്ഞാഴ്ച സ്ഥിരീകരിച്ച അർബുദത്തിനു പിന്നാലെ ആദ്യ കീമോയ്ക്ക് ബുക്ക് ചെയ്ത് കാത്തിരിക്കവേ മരണമെത്തിയത് നടുവേദനയുടെ രൂപത്തിൽ; 38കാരി ജെസ് എഡ്വിന്റെ മരണം വിശ്വസിക്കാനാകാതെ മലയാളി സമൂഹം
- കൊല്ലത്തെ കുട്ടിയെ തിരിച്ചു കിട്ടി; തട്ടിക്കൊണ്ടു പോയവർ കൊല്ലം ആശ്രാമം മൈതാനത്തിൽ കുട്ടിയെ ഉപേക്ഷിച്ച് മുങ്ങി; കുട്ടിയെ പൊലീസ് സംരക്ഷണയിലാക്കി; കേരളം മുഴുവൻ പരിശോധനയിലേക്ക് പോയപ്പോൾ തട്ടിക്കൊണ്ടു പോയവർക്ക് രക്ഷപ്പെടാനാകില്ലെന്ന് വ്യക്തമായി; ആ കുട്ടി താമസിയാതെ ഓയൂരിൽ തിരിച്ചെത്തും; പ്രാർത്ഥന ഫലിക്കുമ്പോൾ
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍